Tuesday, 23 May 2017

വ്യാജ ഹദീസുകൾ ഷെയർ ചെയ്യുന്നതിന്റെ വിധി എന്ത്?വ്യാജ ഹദീസുകൾ നിലവിൽ വന്നതെങ്ങനെ ?

അൽ കിതാബ് പഠന പരമ്പര 260
24.05.2017
അൽ കിതാബ് ചോദ്യോത്തര പരമ്പര 18

ചോദ്യം : വ്യാജ ഹദീസുകൾ ഷെയർ ചെയ്യുന്നതിന്റെ വിധി എന്ത്?വ്യാജ ഹദീസുകൾ നിലവിൽ വന്നതെങ്ങനെ ? വ്യാജ ഹദീസുകളും ദുർബല ഹദീസുകളും തമ്മിലുള്ള വ്യത്യാസമെന്ത് ?  ദുർബല ഹദീസുകൾ പ്രകാരം അമൽ ചെയ്യുന്നതിന്റെ വിധി എന്ത് ?
     രണ്ടു സെഷനുകളിലായി നമുക്ക് ഈ വിഷയം ചർച്ച ചെയ്യാം; ഇൻ ഷാ അല്ലാഹ്  . ആദ്യം വ്യാജ ഹദീസുകൾ ഷെയർ ചെയ്യുന്നതിന്റെ വിധി എന്ത്?വ്യാജ ഹദീസുകൾ നിലവിൽ വന്നതെങ്ങനെ ? എന്നീ ചോദ്യങ്ങളുടെ ഉത്തരം പരിശോധിക്കാം;ഇൻ ഷാ അല്ലാഹ്  .
       ഉത്തരം :  ഇസ്‌ലാമിനെ നശിപ്പിക്കുന്നതിനും മുസ്ലിംകൾക്കിടയിൽ ഭിന്നതയും പ്രശ്നങ്ങളും ഉണ്ടാക്കുന്നതിനും ഇസ്‌ലാമിന്റെ ശത്രുക്കൾ കെട്ടിച്ചമച്ചുണ്ടാക്കിയതും  ജനങ്ങളെ സത്കർമ്മങ്ങളിലേക്കു പ്രേരിപ്പിക്കുന്നതിനും തിന്മകളിൽ നിന്ന് അകറ്റി നിർത്തുന്നതിനും മനഃപൂർവമായി ഹദീസ് കെട്ടിച്ചച്ചുണ്ടാക്കൽ അനുവദനീയമാണ് എന്ന് ധരിച്ച സാഹിദീങ്ങളോ സൂഫികളോ ആയ ചിലർ കെട്ടിച്ചമച്ചമച്ചുണ്ടാക്കിയതും ഉൾപ്പെടെ വിവിധ രീതിയിൽ വ്യാജ ഹദീസുകൾ പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്.ഭരണാധികാരികളെ പ്രീതിപ്പെടുത്താനായും  ചിലർ ഹദീസുകൾ കെട്ടിച്ചച്ചിട്ടുണ്ട് എന്ന് ഇത് സംബന്ധിച്ച പണ്ഡിതന്മാർ വ്യക്തമാക്കുന്നു. ഏതു വിധേനയാണെങ്കിലും തിരു നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറയുകയോ ചെയ്യുകയോ അംഗീകരിക്കുകയോ ചെയ്യാത്ത കാര്യങ്ങൾ പറഞ്ഞെന്നും ചെയ്‌തെന്നും അംഗീകരിച്ചെന്നും അറിഞ്ഞു കൊണ്ട് പ്രചരിപ്പിക്കുന്നത് കഠിനമായ പാപമാണ് എന്ന കാര്യത്തിൽ പക്ഷാന്തരമില്ല. 

MODULE 01/24.05.2017

ശൈഖുൽ ഹദീസ് 
ഹാഫിദ് അൽ ഇറാഖി റഹിമഹുല്ലാഹിയുടെ
الحافظ زين الدين أبو الفضل عبد الرحيم العراقي الشافعي شيخ الحديث
(AH 725-806)
 അല്ഫിയ്യത്തുൽ ഹദീസ് എന്ന കവിതാ രൂപത്തിലുള്ള  കിതാബിന്റെ
ശറഹു ഗ്രൻഥമായി ഇമാം സഖാവി
شمس الدين أبو الخير محمد بن عبد الرحمن بن محمد بن أبي بكر بن عثمان بن محمد السخاوي
(AH 831-902)
 റഹിമഹുല്ലാഹി രചിച്ച  ഫത്ഹുൽ മുഗീസ് എന്ന കിതാബിൽ നിന്ന് :
(അല്ഫിയ്യത്തുൽ ഹദീസിന്റെ ഓഡിയോ ഈ യു ട്യൂബ് ലിങ്കിൽ ലഭ്യമാണ് https://youtu.be/8MiojzwvQHQ)
فتح المغيث بشرح الفية الحديث للعراقي
أبو عبد الله محمد بن عبد الرحمن السخاوي
............................

الْمَوْضُوعُ

 شَرُّ الضَّعِيفِ الْخَبَرُ الْمَوْضُوعُ  الْكَذِبُ الْمُخْتَلَقُ الْمَصْنُوعُ
ദുർബല ഹദീസുകളിൽ (സ്വീകാരയതയുമായി ബന്ധപ്പെട്ടു) ഏറ്റവും മോശം വ്യാജ നിർമ്മിത ഹദീസുകളാണ് ; കളവും കെട്ടിച്ചമച്ചതും കൃത്രിമമായി പടച്ചുണ്ടാക്കിയതുമാണ് 
وَكَيْفَ كَانَ لَمْ يُجِيزُوا ذِكْرَهْ 
 لِمَنْ عَلِمْ مَا لَمْ يُبَيِّنْ أَمْرَهْ
വ്യാജ നിർമ്മിത ഹദീസുകൾ അവ കളവാണ് എന്ന് വ്യക്തമാക്കാതെ പരാമർശിക്കുന്നത് പണ്ഡിതന്മാർ അനുവദിച്ചിട്ടില്ല.
..........................

الْمُلْصَقُ = ഒട്ടിച്ചു ചേർത്തത് 

‏[‏مَعْنَى الْمَوْضُوعِ لُغَةً وَاصْطِلَاحًا‏]‏‏:‏ وَهُوَ لُغَةً- كَمَا قَالَهُ ابْنُ دِحْيَةَ-‏:‏ الْمُلْصَقُ، يُقَالُ‏:‏ وَضَعَ فُلَانٌ عَلَى فُلَانٍ كَذَا، أَيْ‏:‏ أَلْصَقَهُ بِهِ، وَهُوَ أَيْضًا الْحَطُّ وَالْإِسْقَاطُ، لَكِنَّ الْأَوَّلَ أَلْيَقُ بِهَذِهِ الْحَيْثِيَّةِ؛ كَمَا قَالَهُ شَيْخُنَا‏.‏

وَاصْطِلَاحًا‏:‏ ‏(‏الْكَذِبُ‏)‏ عَلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏(‏الْمُخْتَلَقُ‏)‏ بِفَتْحِ اللَّامِ، الَّذِي لَا يُنْسَبُ إِلَيْهِ بِوَجْهٍ، ‏(‏الْمَصْنُوعُ‏)‏ مِنْ وَاضِعِهِ، وَجِيءَ فِي تَعْرِيفِهِ بِهَذِهِ الْأَلْفَاظِ الثَّلَاثَةِ الْمُتَقَارِبَةِ لِلتَّأْكِيدِ فِي التَّنْفِيرِ مِنْهُ، وَالْأَوَّلُ مِنْهَا مِنَ الزَّوَائِدِ‏.‏
..............................
وَأَمَّا هُنَا فَإِنَّهُ بَيَّنَ نَوْعًا مِنْهُ، وَهُوَ شَرُّ أَنْوَاعِهِ، لَكِنْ قَدْ يُقَالُ‏:‏ إِنَّ أَفْعَلَ التَّفْضِيلِ لَيْسَتْ هُنَا عَلَى بَابِهَا، حَتَّى لَا يَلْزَمَ الِاشْتِرَاكُ بَيْنَ الضَّعِيفِ وَالْمَوْضُوعِ فِي الشَّرِّ، اللَّهُمَّ إِلَّا أَنْ يُقَالَ‏:‏ إِنَّ ذَاكَ فِي الضَّعِيفِ بِالنِّسْبَةِ إِلَى الْمَقْبُولِ‏.‏
.............................
ആശയ സംഗ്രഹം : ഒട്ടിച്ചു ചേർക്കുക എന്നാണു വദ്ഉ എന്നതിന്റെ ഭാഷാർത്ഥം.റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ മേൽ വ്യാജമായി, കൃത്രിമമായി കെട്ടിച്ചമച്ച ഹദീസ് എന്നാണു മൗദൂഉ ആയ ഹദീസ് എന്നതിന്റെ സാങ്കേതികമായ വിവക്ഷ . സ്വീകാരയതയുമായി ബന്ധപ്പെട്ടു നോക്കുമ്പോൾ ഏറ്റവും മോശമാണ് മൗദൂഉ ആയ ഹദീസുകൾ എന്നാണു ആശയം; അല്ലാതെ ദുർബലമായ ഹദീസുകളും വ്യാജ നിർമ്മിത ഹദീസുകളും തിന്മയുടെ വിഷയത്തിൽ പങ്കാണ് എന്ന് ഇതിനു അർത്ഥമില്ല.

‏[‏حُكْمُ بَيَانِ الْمَوْضُوعِ‏]‏ ‏(‏وَكَيْفَ كَانَ‏)‏ الْمَوْضُوعُ أَيْ‏:‏ فِي أَيِّ مَعْنًى كَانَ مِنَ الْأَحْكَامِ، أَوِ الْقِصَصِ، أَوِ الْفَضَائِلِ، أَوِ التَّرْغِيبِ وَالتَّرْهِيبِ أَوْ غَيْرِهَا ‏(‏لَمْ يُجِيزُوا‏)‏ أَيِ‏:‏ الْعُلَمَاءُ بِالْحَدِيثِ وَغَيْرِهِ ‏(‏ذِكْرَهُ‏)‏ بِرِوَايَةٍ وَغَيْرِهَا ‏(‏لِمَنْ عَلِمْ‏)‏ بِإِدْغَامِ مِيمِهَا فِيمَا بَعْدَهَا، أَنَّهُ مَوْضُوعٌ لِقَوْلِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ‏:‏ “ مَنْ حَدَّثَ عَنِّي بِحَدِيثٍ يُرَى أَنَّهُ كَذِبٌ فَهُوَ أَحَدُالْكَاذِبَيْنِ
 وَ “ يُرَى “ مَضْبُوطَةٌ بِضَمِّ الْيَاءِ بِمَعْنَى يَظُنُّ، وَفِي “ الْكَاذِبِينَ “ رِوَايَتَانِ‏:‏ إِحْدَاهُمَا‏:‏ بِفَتْحِ الْبَاءِ عَلَى إِرَادَةِ التَّثْنِيَةِ، وَالْأُخْرَى‏:‏ بِكَسْرِهَا عَلَى صِيغَةِ الْجَمْعِ‏.‏
وَكَفَى بِهَذِهِ الْجُمْلَةِ وَعِيدًا شَدِيدًا فِي حَقِّ مَنْ رَوَى الْحَدِيثَ، وَهُوَ يَظُنُّ أَنَّهُ كَذِبٌ، فَضْلًا عَنْ أَنْ يَتَحَقَّقَ ذَاكَ وَلَا يُبَيِّنَهُ؛ لِأَنَّهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ جَعَلَ الْمُحَدِّثَ بِذَلِكَ مُشَارِكًا لِكَاذِبِهِ فِي وَضْعِهِ‏.‏

وَقَدْ رَوَى الثَّوْرِيُّ عَنْ حَبِيبِ بْنِ أَبِي ثَابِتٍ أَنَّهُ قَالَ‏:‏ ‏(‏مَنْ رَوَى الْكَذِبَ فَهُوَ الْكَذَّابُ‏)‏‏.‏

وَلِذَا قَالَ الْخَطِيبُ‏:‏ ‏(‏يَجِبُ عَلَى الْمُحَدِّثِ أَلَّا يَرْوِيَ شَيْئًا مِنَ الْأَخْبَارِ الْمَصْنُوعَةِ وَالْأَحَادِيثِ الْبَاطِلَةِ الْمَوْضُوعَةِ، فَمَنْ فَعَلَ ذَلِكَ بَاءَ بِالْإِثْمِ الْمُبِينِ، وَدَخَلَ فِي جُمْلَةِ الْكَذَّابِينَ‏)‏‏.‏

وَكَتَبَ الْبُخَارِيُّ عَلَى حَدِيثٍ مَوْضُوعٍ‏:‏ مَنْ حَدَّثَ بِهَذَا، اسْتَوْجَبَ الضَّرْبَ الشَّدِيدَ وَالْحَبْسَ الطَّوِيلَ‏.‏ لَكِنْ مَحَلُّ هَذَا ‏(‏مَا لَمْ يُبَيِّنْ‏)‏ ذَاكِرُهُ ‏(‏أَمْرَهْ‏)‏؛ كَأَنْ يَقُولَ‏:‏ هَذَا كَذِبٌ، أَوْ بَاطِلٌ، أَوْ نَحْوَهُمَا مِنَ الصَّرِيحِ فِي ذَلِكَ‏.‏
................................
قَالَ الْخَطِيبُ‏:‏ ‏(‏وَمَنْ رَوَى حَدِيثًا مَوْضُوعًا عَلَى سَبِيلِ الْبَيَانِ لِحَالِ وَاضِعِهِ، وَالِاسْتِشْهَادِ عَلَى عَظِيمِ مَا جَاءَ بِهِ، وَالتَّعَجُّبِ مِنْهُ، وَالتَّنْفِيرِ عَنْهُ- سَاغَ لَهُ ذَلِكَ، وَكَانَ بِمَثَابَةِ إِظْهَارِ الشَّاهِدِ فِي الْحَاجَةِ إِلَى كَشْفِهِ وَالْإِبَانَةِ عَنْهُ‏)‏‏.‏
.........................
 വിധികളിലോ കഥകളിലോ അമലുകളുടെ ശ്രേഷ്ടത പറയുന്നതിനോ അമലുകളിൽ ആഗ്രഹം ജനിപ്പിക്കുന്നതിനായി അഥവാ തർഗ്ഗീബിനായോ തെറ്റുകളെ സംബന്ധിച്ച് ഭയപ്പെടുത്താനായി അഥവാ തർഹീബിനായോ മറ്റോ വ്യാജ നിർമ്മിത ഹദീസുകൾ അവ കളവാണ് എന്ന് വ്യക്തമാക്കാതെ പരാമർശിക്കുന്നത് പണ്ഡിതന്മാർ അനുവദിച്ചിട്ടില്ല.

ഹദീസ് സുനനു ഇബ്നു മാജ 
حَدَّثَنَا أَبُو بَكْرِ بْنُ أَبِي شَيْبَةَ، حَدَّثَنَا عَلِيُّ بْنُ هَاشِمٍ، عَنِ ابْنِ أَبِي لَيْلَى، عَنِ الْحَكَمِ، عَنْ عَبْدِ الرَّحْمَنِ بْنِ أَبِي لَيْلَى، عَنْ عَلِيٍّ، عَنِ النَّبِيِّ ـ صلى الله عليه وسلم ـ قَالَ ‏ "‏ مَنْ حَدَّثَ عَنِّي حَدِيثًا وَهُوَ يُرَى أَنَّهُ كَذِبٌ فَهُوَ أَحَدُ الْكَاذِبَيْنِ
അലി റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു : നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം.പറഞ്ഞു : കളവാണെന്ന് മനസ്സിലാക്കപ്പെടുന്ന ഒരു കാര്യം എന്റെ ഹദീസ് ആയി ആരെങ്കിലും പറഞ്ഞാൽ അത് ആദ്യം പറഞ്ഞവൻ പിന്നീട് അത് ഉദ്ധരിക്കുന്നവനും കള്ളന്മാർ തന്നെ.
         വ്യാജമായ ഒരു ഹദീസ് റിപ്പോർട്ട് ചെയ്യുന്ന 
വ്യക്തി അത് യാഥാർഥ്യമാണെന്ന വ്യാജേന , അത് കളവാണെന്ന് വ്യക്തമാക്കാതെ പരാമർശിക്കുന്നത് എന്ത് മാത്രം ഗൗരവമുള്ള വിഷയമാണെന്ന് മനസ്സിലാക്കാൻ റസൂലിന്റെ ഈ ഒരൊറ്റ ഹദീസ് മതി.കാരണം അങ്ങിനെ ഉദ്ധരിക്കുന്നവൻ അത്തരം വ്യാജ ഹദീസ് കെട്ടിച്ചമച്ച വ്യക്തിയെ പോലെ തന്നെ കള്ളനാണ് എന്നാണു റസൂൽ വിശദീകരിച്ചത്.
          ഇമാം സൗരി പറയുന്നു : കളവു (കളവാണെന്നറിഞ്ഞിട്ടും കളവാണെന്ന് വ്യക്തമാക്കാതെ ) റിപ്പോർട്ട് ചെയ്‌യുന്നവൻ പെരുങ്കള്ളനാണ് 
     ഖത്തീബ് അവർകൾ പറയുന്നു : വ്യാജ നിർമ്മിതമായ, കെട്ടിച്ചമച്ച ബാഥ്വിലായ ഹദീസുകൾ ഒന്നും റിപ്പോർട്ട് ചെയ്യാതിരിക്കൽ മുഹദ്ദിസിനു നിർബന്ധമാണ്.ആരെങ്കിലും അങ്ങിനെ ചെയ്‌താൽ അയാൾ വ്യക്തമായ തെറ്റ് ചെയ്തു; കള്ളന്മാരുടെ ഗണത്തിൽ പെടുകയും ചെയ്തു.എന്നാൽ ജനങ്ങൾക്ക് വ്യാജ ഹദീസ് ഏതാണെന്നു അറിയുന്നതിനും അത് വഴി അത്തരം ഹദീസുകളെ അവലംബിക്കാതിരിക്കുന്നതിനുമായി വ്യാജ ഹദീസുകളെ മുഹദ്ദിസുകൾ വിശദീകരിക്കുന്നത് നല്ലതാണ് എന്നും ഇമാം വ്യക്തമാക്കിയിട്ടുണ്ട്.
     വ്യാജ ഹദീസ്  (കളവാണെന്നറിഞ്ഞിട്ടും കളവാണെന്ന് വ്യക്തമാക്കാതെ ) റിപ്പോർട്ട് ചെയ്യുന്നവനെ ശക്തമായ അടി അടിക്കുകയും നീണ്ട കാലം ജയിലിൽ അടക്കുകയും ചെയ്യണമെന്ന് ഇമാം ബുഖാരി അഭിപ്രായപ്പെടുന്നു.

http://www.hadithportal.com/index.php?show=bab&bab_id=0&ch_f=&ch_e=&chapter_id=198&book=65

http://www.al-eman.com/%D8%A7%D9%84%D9%83%D8%AA%D8%A8/%E2%80%8F%D9%81%D8%AA%D8%AD%20%D8%A7%D9%84%D9%85%D8%BA%D9%8A%D8%AB%20%D8%B4%D8%B1%D8%AD%20%D8%A3%D9%84%D9%81%D9%8A%D8%A9%20%D8%A7%D9%84%D8%AD%D8%AF%D9%8A%D8%AB%20***/i288&n9&p1


MODULE 02/24.05.2017
.................................

وَالْوَاضِعُونَ لِلْحَدِيثِ أَضْرُبٌ  أَضَرُّهُمْ قَوْمٌ لِزُهْدٍ نُسِبُوا
വ്യാജ ഹദീസ് നിർമ്മാതാക്കൾ പലയിനത്തിൽ പെട്ടവരാണ്.അവരിൽ ഏറ്റവും ഉപദ്രവകാരികൾ സുദിലേക്കു ചേർക്കപ്പെടുന്ന (സഹിദീങ്ങൾ )  ചിലരാണ്.
قَدْ وَضَعُوهَا حِسْبَةً فَقُبِلَتْ 
 مِنْهُمْ رُكُونًا لَهُمُ وَنُقِلَتْ
വ്യാജ ഹദീസ് നിർമ്മാതാക്കൾ പലയിനത്തിൽ പെട്ടവരാണ്.അവരിൽ ഏറ്റവും ഉപദ്രവകാരികൾ സുഹ്ദിലേക്കു  ചേർക്കപ്പെടുന്ന (സാഹിദീങ്ങൾ  )  ചിലരാണ്. പ്രതിഫലം കാംക്ഷിച്ചു കൊണ്ട് അവർ വ്യാജ ഹദീസുകൾ പടച്ചുണ്ടാക്കി.അവരെ വിശ്വസിച്ചു അത് സ്വീകരിക്കപ്പെടുകയും ഉദ്ധരിക്കപ്പെടുകയും ചെയ്തു.
 فَقَيَّضَ اللَّهُ لَهَا نُقَّادَهَا
 فَبَيَّنُوا بِنَقْدِهِمْ فَسَادَهَا
എന്നാൽ ഇത്തരം വ്യാജ നിർമ്മിതിക്കാരുടെ സ്ഥാനം പരിഗണിക്കാതെ വ്യാജ ഹദീസുകളെ നിരൂപണം നടത്തുന്ന പണ്ഡിതന്മാരെ അല്ലാഹു നിശ്ചയിച്ചു.അവർ വ്യാജ ഹദീസുകൾ പ്രചരിപ്പിക്കുന്നത് കൊണ്ടുള്ള  നാശത്തെ സംബന്ധിച്ച് ജനങ്ങൾക്ക് വിവരിച്ചു കൊടുത്തു. 

وَفِي السَّبَبِ الْحَامِلِ لَهُمْ عَلَى الْوَضْعِ ‏(‏أَضْرُبُ‏)‏ أَيْ‏:‏ أَصْنَافٌ، فَصِنْفٌ كَالزَّنَادِقَةِ، وَهُمُ الْمُبْطِنُونَ لِلْكُفْرِ الْمُظْهِرُونَ لِلْإِسْلَامِ، أَوِ الَّذِينَ لَا يَتَدَيَّنُونَ بِدِينٍ، يَفْعَلُونَ ذَلِكَ اسْتِخْفَافًا بِالدِّينِ؛ لِيُضِلُّوا بِهِ النَّاسَ‏

فَقَدْ قَالَ حَمَّادُ بْنُ زَيْدٍ فِيمَا أَخْرَجَهُ الْعُقَيْلِيُّ‏:‏ إِنَّهُمْ وَضَعُوا أَرْبَعَةَ عَشَرَ أَلْفَ حَدِيثٍ‏

وَقَالَ الْمَهْدِيُّ فِيمَا رُوِّينَاهُ عَنْهُ‏:‏ أَقَرَّ عِنْدِي رَجُلٌ مِنَ الزَّنَادِقَةِ بِوَضْعِ مِائَةِ حَدِيثٍ، فَهِيَ تَجُولُ فِي أَيْدِي النَّاسِ‏

وَمِنْهُمُ‏:‏ الْحَارِثُ الْكَذَّابُ الَّذِي ادَّعَى النُّبُوَّةَ، وَمُحَمَّدُ بْنُ سَعِيدٍ الْمَصْلُوبُ، وَالْمُغِيرَةُ بْنُ سَعِيدٍ الْكُوفِيُّ، وَغَيْرُهُمْ كَعَبْدِ الْكَرِيمِ بْنِ أَبِي الْعَوْجَاءِ خَالِ مَعْنِ بْنِ زَائِدَةَ، الَّذِي أَمَرَ بِقَتْلِهِ وَصَلْبِهِ مُحَمَّدُ بْنُ سُلَيْمَانَ بْنِ عَلِيٍّ الْعَبَّاسِيُّ أَمِيرُ الْبَصْرَةِ فِي زَمَنِ الْمَهْدِيِّ، بَعْدَ السِّتِّينَ وَمِائَةٍ، وَاعْتَرَفَ حِينَئِذٍ بِوَضْعِ أَرْبَعَةِ آلَافِ حَدِيثٍ تُحَرِّمُ حَلَالَهَا وَتُحِلُّ حَرَامَهَا‏
ആശയ സംഗ്രഹം :
വ്യാജ ഹദീസ് നിർമ്മാതാക്കൾ പലയിനത്തിൽ പെട്ടവരാണ്.അവരിൽ ഒരു വിഭാഗം ദൈവ നിഷേധികളാണ്; പ്രത്യക്ഷത്തിൽ മുസ്ലിംകളും എന്നാൽ ആന്തരികമായി അവിശ്വാസികളും ആയവർ ആണ് ഇക്കൂട്ടർ.ദീനിനോട് ഇക്കൂട്ടർ കൂറ് പാലിക്കില്ല . ദീനിനെ അവഗണിക്കുന്ന ഇവർ ഇങ്ങിനെ ചെയ്യുന്നത് ജനങ്ങളെ വഴി പിഴപ്പിക്കുക എന്ന ഉദ്ദേശ്യത്തിലാണ്.
ഹമ്മാദ് ബ്നു സൈദ് എന്നവർ പറയുന്നു : ഇത്തരക്കാർ പതിനാലായിരം ഹദീസ് കെട്ടിച്ചമച്ചുണ്ടാക്കിയിട്ടുണ്ട് . ഈ വിഭാഗത്തിൽ പെട്ട ഒരാൾ നൂറു ഹദീസ് കെട്ടിച്ചമച്ചതായി തനിക്കറിയാമെന്നു മഹ്ദി എന്നവർ പറയുന്നു.
നബിയാണെന്നു വാദിച്ച പെരുങ്കള്ളൻ ഹാരിസ്,മുഹമ്മദ് ബ്നു സഈദ്,മുഗീറത്തു ബ്നു സഈദ് അൽ കൂഫി,മഅനു ബ്നു സാഇദയുടെ അമ്മാവൻ അബ്ദുൽ കരീം ബ്നു അബുൽ ഔജാഉ എന്നിവർ ഈ വിഭാഗത്തിൽ പെടും.ഇതിൽ അബ്ദുൽ കരീമിനെ മഹ്ദിയുടെ കാലഘട്ടത്തിൽ ബസറ ഭരണാധികാരിയായിരുന്ന അലിയ്യുൽ അബ്ബാസിയുടെ പുത്രൻ സുലൈമാന്റെ പുത്രൻ മുഹമ്മദ് എന്നവർ വധിക്കാൻ ഉത്തരവിട്ടു.ഹിജ്‌റ നൂറ്റി അറുപതിൽ ആയിരുന്നു ഇത്.അപ്പോഴേക്കും അയാൾ നാലായിരം ഹദീസ് കെട്ടിച്ചമച്ചിരുന്നു.

وَصِنْفٌ كَالْخَطَّابِيَّةِ، فِرْقَةٍ مِنْ غُلَاةِ الشِّيعَةِ الْمُشَايِعِينَ عَلِيًّا رضِيَ اللَّهُ عنهُ يَنْتَسِبُونَ لِأَبِي الْخَطَّابِ الْأَسَدِيِّ، كَانَ يَقُولُ بِالْحُلُولِ فِي أُنَاسٍ مِنْ أَهْلِ الْبَيْتِ عَلَى التَّعَاقُبِ، ثُمَّ ادَّعَى الْإِلَهِيَّةَ وَقُتِلَ‏.‏
.................................
ഹദീസ് കെട്ടിച്ചച്ചുണ്ടാക്കിയ മറ്റൊരു വിഭാഗം അലി റദിയള്ളാഹു അൻഹുവിനെ പിന്തുണക്കുന്നു എന്ന് അവകാശപ്പെട്ടിരുന്ന ഖത്താബിയ്യ എന്ന ഷിയാ തീവ്ര വിഭാഗമായിരുന്നു.അബുൽ ഖത്താബ് അൽ അസദിയിലേക്കാണ് ഇവർ ചേർക്കപ്പെട്ടിരുന്നത്.അയാൾ അഹല് ബൈത്തിൽ പെട്ട ചിലരിൽ ഹുലൂൽ വാദം(അവതാര സങ്കല്പം) ഉന്നയിച്ചിരുന്നു.പിന്നീട് അയാൾ ദിവ്യത്വം അവകാശപ്പെടുകയും വധിക്കപ്പെടുകയും ചെയ്തു.
وَكَالسَّالِمِيَّةِ‏:‏ فِرْقَةٍ يَنْتَسِبُونَ لِمَذْهَبِ الْحَسَنِ بْنِ مُحَمَّدِ بْنِ أَحْمَدَ بْنِ سَالِمٍ السَّالِمِيِّ فِي الْأُصُولِ، وَكَانَ مَذْهَبًا مَشْهُورًا بِالْبَصْرَةِ وَسَوَادِهَا، فَهَؤُلَاءِ كُلُّهُمْ يَفْعَلُونَهُ انْتِصَارًا وَتَعَصُّبًا لِمَذْهَبِهِمْ‏.‏
 ബസറയിൽ പ്രസിദ്ധമായിരുന്ന ഹസൻ എന്നവരുടെ മദ്ഹബുകാരാണെന്ന അവകാശപ്പെട്ടിരുന്ന സാലിമിയ്യാക്കളായിരുന്നു  ഹദീസ് കെട്ടിച്ചച്ചുണ്ടാക്കിയ മറ്റൊരു വിഭാഗം
وَقَدْ رَوَى ابْنُ أَبِي حَاتِمٍ فِي مُقَدِّمَةِ كِتَابِ ‏(‏الْجَرْحِ وَالتَّعْدِيلِ‏)‏ عَنْ شَيْخٍ مِنَ الْخَوَارِجِ أَنَّهُ كَانَ يَقُولُ بَعْدَمَا تَابَ‏:‏ انْظُرُوا عَمَّنْ تَأْخُذُونَ دِينَكُمْ، فَإِنَّا كُنَّا إِذَا هَوِينَا أَمْرًا صَيَّرْنَاهُ حَدِيثًا، زَادَ غَيْرُهُ فِي رِوَايَةٍ‏:‏ وَنَحْتَسِبُ الْخَيْرَ فِي إِضْلَالِكُمْ‏.‏
ഇബ്നു അബീ ഹാതിം റഹിമഹുല്ലാഹിയുടെ അൽ ജൂർഹു വതഅദീൽ എന്ന കിതാബിൽ , അതിന്റെ ആമുഖത്തിൽ, ഖവാരിജ് കക്ഷികളിൽ പെട്ടിരുന്ന ഒരു ശൈഖ് പിന്നീട് തൗബ ചെയ്ത ശേഷം നടത്തിയ ഒരു പ്രസ്താവനനൽകിയിട്ടുള്ളത് കാണുക. പ്രസ്തുത ശൈഖ് പറഞ്ഞു :ആരിൽ നിന്നാണ് നിങ്ങൾ ദീൻ സ്വീകരിക്കുന്നത് എന്നത് പരിഗണിക്കണം. ഞങ്ങൾ ഖവാരിജുകൾ ആയിരുന്നപ്പോൾ  ഞങ്ങൾക്ക് എന്തെങ്കിലും ദേഹേച്ഛ തോന്നിയാൽ ഞങ്ങൾ അതൊരു ഹദീസ് ആക്കും.മറ്റൊരു റിപ്പോർട്ടിൽ ' ഞങ്ങൾ നിങ്ങളെ വഴിപിഴപ്പിക്കുന്നതിലായിരുന്നു  നന്മ പ്രതീക്ഷിച്ചിരുന്നത് .
وَكَذَا قَالَ مُحْرِزٌ أَبُو رَجَاءٍ، وَكَانَ يَرَى الْقَدْرَ فَتَابَ مِنْهُ‏:‏ لَا تَرْوُوا عَنْ أَحَدٍ مِنْ أَهْلِ الْقَدَرِ شَيْئًا، فَوَاللَّهِ لَقَدْ كُنَّا نَضَعُ الْأَحَادِيثَ، نُدْخِلُ بِهَا النَّاسَ فِي الْقَدَرِ، نَحْتَسِبُ بِهَا إِلَى غَيْرِ ذَلِكَ‏.‏
ഖദരിയ്യാക്കളിൽ പെട്ടിരുന്ന മുഹ്‌റീസ് അബൂ റജാഉം തങ്ങൾ വ്യാജ ഹദീസുകൾ നിർമ്മിച്ചിരുന്നു എന്ന് അദ്ധേഹത്തിന്റെ തൗബക്ക്ശേഷം വെളിപ്പെടുത്തിയിട്ടുണ്ട്.
....................................
وَصِنْفٌ يَتَقَرَّبُونَ لِبَعْضِ الْخُلَفَاءِ وَالْأُمَرَاءِ بِوَضْعِ مَا يُوَافِقُ فِعْلَهُمْ وَآرَاءَهُمْ؛ لِيَكُونَ كَالْعُذْرِ لَهُمْ فِيمَا أَتَوْهُ وَأَرَادُوهُ؛ كَغَيَّاثِ بْنِ إِبْرَاهِيمَ النَّخَعِيِّ؛ حَيْثُ وَضَعَ لِلْمَهْدِيِّ مُحَمَّدِ بْنِ الْمَنْصُورِ عَبْدِ اللَّهِ الْعَبَّاسِيِّ وَالِدِ هَارُونَ الرَّشِيدِ فِي حَدِيثِ‏:‏ “ لَا سَبْقَ إِلَّا فِي نَصْلٍ أَوْ خُفٍّ “، فَزَادَ فِيهِ‏:‏ “ أَوْ جَنَاحٍ “‏.
وَكَانَ الْمَهْدِيُّ إِذْ ذَاكَ يَلْعَبُ بِالْحَمَامِ
‏..............................
لَكِنْ أَسْنَدَ الْخَطِيبُ فِي تَرْجَمَةِ وَهْبِ بْنِ وَهْبٍ أَبِي الْبَخْتَرِيِّ مِنْ ‏(‏تَأْرِيخِهِ‏)‏ مِنْ طَرِيقِ إِبْرَاهِيمَ الْحَرْبِيِّ أَنَّهُ قَالَ‏:‏ قِيلَ لِلْإِمَامِ أَحْمَدَ‏:‏ أَتَعْلَمُ أَنَّ أَحَدًا رَوَى‏:‏ “ لَا سَبْقَ إِلَّا فِي خُفٍّ أَوْ حَافِرٍ أَوْ جَنَاحٍ “‏؟‏ فَقَالَ‏:‏ مَا رَوَى ذَاكَ إِلَّا ذَاكَ الْكَذَّابُ أَبُو الْبَخْتَرِيِّ‏.‏

بَلْ رَوَى الْخَطِيبُ فِي تَرْجَمَتِهِ أَيْضًا مِنْ طَرِيقِ زَكَرِيَّا السَّاجِيِّ أَنَّ أَبَا الْبَخْتَرِيِّ دَخَلَ وَهُوَ قَاضٍ عَلَى الرَّشِيدِ، وَهُوَ إِذْ ذَاكَ يُطَيِّرُ الْحَمَامَ، فَقَالَ‏:‏ هَلْ تَحْفَظُ فِي هَذَا شَيْئًا، فَقَالَ‏:‏ حَدَّثَنِي هِشَامُ بْنُ عُرْوَةَ، عَنْ أَبِيهِ، عَنْ عَائِشَةَ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ يُطَيِّرُ الْحَمَامَ، فَقَالَ الرَّشِيدُ‏:‏ اخْرُجْ عَنِّي، ثُمَّ قَالَ‏:‏ لَوْلَا أَنَّهُ رَجُلٌ مِنْ قُرَيْشٍ لَعَزَلْتُهُ‏.‏
ഖുലഫാക്കൾക്കും ഭരണാധികാരികൾക്കും ശിങ്കിടികളായി അവരുടെ അരികു പറ്റി നിന്നിരുന്നവരാണ് വ്യാജ ഹദീസുകൾ ഉണ്ടാക്കിയിരുന്ന മറ്റൊരു വിഭാഗം.ഭരണാധികാരികളുടെ പ്രവർത്തികൾക്കും അഭിപ്രായങ്ങൾക്കും യോജിക്കുന്ന വിധം ഇത്തരക്കാർ ഹദീസുകൾ മെനഞ്ഞുണ്ടാക്കി.ഗയ്യാസു ബ്നു ഇബ്‌റാഹീം അന്നഖഈ ഇത്തരത്തിൽ ഹദീസ് നിർമ്മിക്കുന്ന വ്യക്തിയായിരുന്നു.ഹാറൂൻ റഷീദിന്റെ പിതാവ് അൽ മഹ്ദിക്ക് വേണ്ടി ഇയാൾ ഹദീസ് കെട്ടിച്ചമച്ച ഒരു സംഭവം ഇങ്ങിനെയാണ്‌ :لَا سَبْقَ إِلَّا فِي نَصْلٍ أَوْ خُفٍّ 
 അമ്പെയ്തു , ഒട്ടകപ്പന്തയം, എന്നിവയിൽ അല്ലാതെ മത്സരം/സമ്മാനം ഇല്ല (ഇത് മൂന്നും പ്രത്യേക പ്രോത്സാഹനം അർഹിക്കുന്നു)എന്ന ഹദീസിൽ ഇയാൾ أَوْ جَنَاحٍ ' കിളികളെ പറപ്പിക്കുന്നതിലും അല്ലാതെ ' ( അതായത് അതും പ്രത്യേക പ്രോത്സാഹനം അർഹിക്കുന്നു എന്ന ആശയത്തിൽ) എന്ന് കൂട്ടിച്ചേർത്തു.അൽ മഹ്ദിക്ക് പക്ഷികളെ /പ്രാവുകളെ പറപ്പിക്കാൻ വലിയ കമ്പമായിരുന്നു.അദ്ദേഹത്തെ പ്രീതിപ്പെടുത്തുന്നതിനായാണ് ഇയാൾ ഇങ്ങിനെ ഹദീസിൽ കൃത്രിമം കാണിച്ചത്.(എന്നാൽ അൽമഹ്‌ദി ഇത് വിശ്വസിച്ചില്ല എന്നാണു വ്യക്തമാകുന്നത്). ഇമാം അഹ്മദ് അവർകളോട് ഈ ഹദീസിലെ أَوْ جَنَاحٍ ' കിളികളെ പറപ്പിക്കുന്നതിലും അല്ലാതെ ' എന്ന കൂട്ടിച്ചേർക്കലിനെ സംബന്ധിച്ച് ചോദിക്കപ്പെട്ടപ്പോൾ 'ആ പെരുങ്കള്ളൻ അബുൽ ബഖത്തറി അല്ലാതെ ഇത് റിപ്പോർട്ട് ചെയ്തിട്ടില്ല' എന്ന് പ്രതികരിച്ചതായി ഖത്തീബ് രേഖപ്പെടുത്തുന്നു.ഖത്തീബിന്റെ മറ്റൊരു റിപ്പോർട്ടിൽ ഇങ്ങിനെ കാണാം: റഷീദിന് പക്ഷികളെ പറപ്പിക്കുന്ന മത്സരം ഇഷ്ട്ടമായിരുന്നു.ഒരിക്കൽ റഷീദിന്റെ ഖാദി ആയിരുന്ന അബുൽ ബഖത്തറിനോട് റഷീദ് ചോദിച്ചു : ഈ പക്ഷികളെ പറപ്പിക്കുന്ന വിഷയത്തിൽ എന്തെങ്കിലും ഹദീസ് താങ്കൾക്കു അറിയാമോ?അപ്പോൾ അബുൽ ബഖത്തറി പറഞ്ഞു : എന്നോട് ഉർവയുടെ പുത്രൻ ഹിശാം അദ്ധേഹത്തിന്റെ പിതാവിൽ നിന്ന് ആഇശ റദിയള്ളാഹു അന്ഹായിൽ നിന്നുള്ള ഒരു റിപ്പോർട്ട് പറഞ്ഞിട്ടുണ്ട് : ' നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം പ്രാവുകളെ പറപ്പിക്കുമായിരുന്നു' എന്ന്.അപ്പോൾ റഷീദ് പറഞ്ഞു : ' നീ എന്റെ അടുത്ത് നിന്നും പൊയ്ക്കോ.തുടർന്ന് റഷീദ് ഇങ്ങിനെ പ്രസ്താവിച്ചു : ' അയാൾ ഖുറൈശി വംശജൻ ആയിരുന്നില്ലെങ്കിൽ ഞാൻ അയാളെ ഒഴിവാക്കുമായിരുന്നു.'
     
وَصِنْفٌ فِي ذَمِّ مَنْ يُرِيدُونَ ذَمَّهُ، كَمَا رُوِّينَا عَنْ سَعْدِ بْنِ طَرِيفٍ الْإِسْكَافِ الْمُخَرَّجِ لَهُ فِي التِّرْمِذِيِّ، وَابْنِ مَاجَهْ أَنَّهُ رَأَى ابْنَهُ يَبْكِي فَقَالَ‏:‏ مَا لَكَ‏؟‏ قَالَ‏:‏ ضَرَبَنِي الْمُعَلِّمُ، فَقَالَ‏:‏ أَمَا وَاللَّهِ لَأُخْزِيَنَّهُمُ حَدَّثَنِي عِكْرِمَةُ، عَنِ ابْنِ عَبَّاسٍ، عَنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ‏:‏ مُعَلِّمُو صِبْيَانِكُمْ شِرَارُكُمْ‏.‏
http://shamela.ws/browse.php/book-25955/page-226

وَصِنْفٌ كَانُوا يَتَكَسَّبُونَ بِذَلِكَ، وَيَرْتَزِقُونَ بِهِ فِي قِصَصِهِمْ وَمَوَاعِظِهِمْ‏.‏

وَصِنْفٌ يَلْجَئُونَ إِلَى إِقَامَةِ دَلِيلٍ عَلَى مَا أَفْتَوْا فِيهِ بِآرَائِهِمْ فَيَضَعُونَهُ‏.‏
ആരെയെങ്കിലും നിന്ദിക്കാൻ ഉദ്ദേശിച്ചു വ്യാജ ഹദീസ് നിർമ്മിക്കുന്നവരാണ് മറ്റൊരു കൂട്ടർ.സഅദ് ബ്നു ത്വരീഫ് ഇത്തരക്കാരനാണ്.ഒരു ഉദാഹരണം കാണുക : അദ്ധേഹത്തിന്റെ മകൻ കരഞ്ഞു കൊണ്ട് അദ്ധേഹത്തിന്റെ അടുത്ത് വന്നു . അപ്പോൾ അദ്ദേഹം ചോദിച്ചു : എന്താ കരയുന്നതു? കുട്ടി പറഞ്ഞു : എന്റെ അദ്ധ്യാപകൻ എന്നെ അടിച്ചു.അപ്പോൾ അദ്ദേഹം പറഞ്ഞു:അല്ലാഹു അവരെ നിന്ദിക്കട്ടെ... ഇക്രിമഃ എന്നോട് പറഞ്ഞിട്ടുണ്ട്. ഇബ്നു അബ്ബാസ് റദിയല്ലാഹു അന്ഹു റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയിൽ നിന്ന് റിപ്പോർട്ട് ചെയ്തതായിട്ടു : 'നിങ്ങളുടെ കുട്ടികളെ പഠിപ്പിക്കുന്ന അദ്ധ്യാപകർ നിങ്ങളിലേറ്റവും നാശക്കാർ ആണെന്ന് ' ( ഈ ഹദീസ് ഇദ്ദേഹം കെട്ടിച്ചമച്ചു എന്നർത്ഥം.ഇദ്ദേഹത്തിന്റെ ഹദീസുകൾ സുനനു ഇബ്നു മാജയിലും തിർമുദിയിലും വന്നിട്ടുണ്ട് .ഇദ്ദേഹം ദുർബലനാണെന്നു പണ്ഡിതന്മാർക്ക് അഭിപ്രായമുള്ളതായി തിർമുദി വ്യക്തമാക്കിയിട്ടുമുണ്ട് )
        മറ്റൊരു വിഭാഗം വ്യാജ ഹദീസുകൾ ഉണ്ടാക്കി അവരുടെ വഅദുകളിലും കഥകളിലും അവ ഉദ്ധരിച്ചു സമ്പാദിക്കുകയും ഉപജീവനം നടത്തുകയും ചെയ്യുന്നവർ ആയിരുന്നു.
     സ്വന്തം അഭിപ്രായ പ്രകാരം തങ്ങൾ നല്കിക്കഴിഞ്ഞ ഫത് വകൾക്കു തെളിവ് ഉണ്ടാക്കാനായി ഹദീസുകൾ മെനഞ്ഞുണ്ടാക്കുന്നവരായിരുന്നു മറ്റൊരു വിഭാഗം

http://www.al-eman.com/%D8%A7%D9%84%D9%83%D8%AA%D8%A8/%E2%80%8F%D9%81%D8%AA%D8%AD%20%D8%A7%D9%84%D9%85%D8%BA%D9%8A%D8%AB%20%D8%B4%D8%B1%D8%AD%20%D8%A3%D9%84%D9%81%D9%8A%D8%A9%20%D8%A7%D9%84%D8%AD%D8%AF%D9%8A%D8%AB%20***/i288&n9&p1

MODULE 03/24.05.2017

وَقَدْ حَصَلَ الضَّرَرُ بِجَمِيعِ هَؤُلَاءِ وَ ‏(‏أَضَرُّهُمْ قَوْمٌ لِزُهْدٍ‏)‏ وَصَلَاحٍ ‏(‏نُسِبُوا‏)‏؛ كَأَبِي بِشْرٍ أَحْمَدَ بْنِ مُحَمَّدٍ الْمَرْوَزِيِّ الْفَقِيهِ، وَأَبِي دَاوُدَ النَّخَعِيِّ ‏(‏قَدْ وَضَعُوهَا‏)‏ أَيِ‏:‏ الْأَحَادِيثَ فِي الْفَضَائِلِ وَالرَّغَائِبِ ‏(‏حِسْبَةً‏)‏ أَيْ‏:‏ لِلْحِسْبَةِ بِمَعْنَى أَنَّهُمْ يَحْتَسِبُونَ بِزَعْمِهِمُ الْبَاطِلِ وَجَهْلِهِمْ، لَا يُفَرِّقُونَ بِسَبَبِهِ بَيْنَ مَا يَجُوزُ لَهُمْ وَيَمْتَنِعُ عَلَيْهِمْ فِي صَنِيعِهِمْ ذَلِكَ- الْأَجْرَ وَطَلَبَ الثَّوَابِ؛ لِكَوْنِهِمْ يَرُونَهُ قُرْبَةً، وَيَحْتَسِبُونَ أَنَّهُمْ يُحْسِنُونَ صُنْعًا‏.‏

كَمَا يُحْكَى عَمَّنْ كَانَ يَتَصَدَّى لِلشَّهَادَةِ بِرُؤْيَةِ هِلَالِ رَمَضَانَ مِنْ غَيْرِ رُؤْيَةٍ؛ زَاعِمًا لِلْخَيْرِ بِذَلِكَ؛ لِكَوْنِ اشْتِغَالِ النَّاسِ بِالتَّعَبُّدِ بِالصَّوْمِ يَكُفُّهُمْ عَنْ مَفَاسِدَ تَقَعُ مِنْهُمْ ذَلِكَ الْيَوْمَ ‏(‏فَقُبِلَتْ‏)‏ تِلْكَ الْمَوْضُوعَاتُ ‏(‏مِنْهُمْ رُكُونًا لَهُمُ‏)‏ بِضَمِّ الْمِيمِ؛ أَيْ مَيْلًا إِلَيْهِمْ وَوُثُوقًا بِهِمْ؛ لِمَا اتَّصَفُوا بِهِ مِنَ التَّدَيُّنِ‏.‏

‏(‏وَنُقِلَتْ‏)‏ عَنْهُمْ عَلَى لِسَانِ مَنْ هُوَ فِي الصَّلَاحِ وَالْخَيْرِيَّةِ بِمَكَانٍ؛ لِمَا عِنْدَهُ مِنْ حُسْنِ الظَّنِّ وَسَلَامَةِ الصَّدْرِ، وَعَدَمِ الْمَعْرِفَةِ الْمُقْتَضِي لِحَمْلِ مَا سَمِعَهُ عَلَى الصِّدْقِ، وَعَدَمِ الِاهْتِدَاءِ لِتَمْيِيزِ الْخَطَأِ مِنَ الصَّوَابِ 
ആശയ സംഗ്രഹം : മേൽ പറയപ്പെട്ട എല്ലാ വിഭാഗം വ്യാജ ഹദീസ് നിർമ്മാതാക്കളെ കൊണ്ടും സമൂഹത്തിനു ഉപദ്രവം ഉണ്ടായിട്ടുണ്ട്.എന്നാൽ നന്മയിലേക്കും സുഹ്ദിലേക്കും ചേർക്കപ്പെട്ടിരുന്ന ചില ആളുകളിൽ നിന്നായിരുന്നു കൂടുതൽ ഉപദ്രവം.അൽ ഫഖീഹ് അബുൽ ബിഷർ അഹ്മദ് ബ്നു മുഹമ്മദ് അൽ മർ വസി , അബൂ ദാവൂദ് അന്നഖഇ എന്നിവർ ഉദാഹരണം.ഇക്കൂട്ടർ അമലുകളുടെ ശ്രേഷ്ടതകൾ സംബന്ധിച്ചും സത്കർമ്മങ്ങളിലേക്കു ആഗ്രഹം ജനിപ്പിക്കും വിധത്തിലും /തർഗീബ ഉള്ള ഹദീസുകൾ കെട്ടിച്ചമച്ചുണ്ടാക്കി.അവരുടെ അറിവില്ലായ്മയും ബാഥ്വിലായ അവരുടെ വാദവും മൂലമാണ് അവർ ഇങ്ങിനെ പ്രവർത്തിച്ചത്.അവർക്കു അനുവദനീയം ആയതെന്തു , അല്ലാത്തതെന്തു എന്ന് നിർണ്ണയിക്കുന്നതിൽ അവർക്കു പിഴവ് പറ്റി.(സൂറ അൽ കഹ്ഫു 104 ൽ പറഞ്ഞത് പോലെ )' അവര്‍ വിചാരിക്കുന്നതാകട്ടെ തങ്ങള്‍ നല്ല പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നു എന്നാണ്‌'.റമദാൻ മാസപ്പിറ കാണാതെ കണ്ടു എന്ന് പറയുന്ന ഒരാളെപ്പോലെയാണ് ഇക്കൂട്ടരുടെ അവസ്ഥ.ജനങ്ങൾ ഒരു ദിവസം നേരത്തെ നോമ്പ് എടുക്കാനും ചീത്ത കാര്യങ്ങളിൽ നിന്ന് വിട്ടു നിൽക്കാനും ഉദ്ദേശിച്ചു ഒരാൾ ഇങ്ങിനെ ചെയ്‌താൽ അത് അനുവദനീയം ആകില്ലല്ലോ.ഇത്തരം വ്യക്തികൾ ജനങ്ങൾക്കിടയിൽ  വിശ്വസ്തർ ആയതിനാലും ദീനിനോട് കൂറുള്ളവർ എന്ന നിലയിലും എല്ലാം ഇവർ കെട്ടിച്ചമച്ച ഹദീസുകൾ പിൽക്കാലത്ത് സ്വീകരിക്കപ്പെട്ടു. 
      ഇത്തരം ആളുകൾ  വ്യക്തമായ പരമ്പരകൾ പോലുമില്ലാതെ കെട്ടിച്ചമച്ച ഹദീസുകൾ അവർ സാഹിദീങ്ങളും ദീനിനോട് കൂറുള്ളവരും ആയിരുന്നു എന്ന പരിഗണന വച്ച് കൂടുതൽ പരിശോധനയില്ലാതെ നന്മയുടെ വാക്താക്കളായ സജ്ജനങ്ങളായ ചില പണ്ഡിതന്മാരും അവരുടെ കിതാബുകളിൽ ഉദ്ധരിച്ചു എന്നതാണ് പ്രശ്നം കൂടുതൽ വഷളാക്കിയത്.

‏(‏فَقَيَّضَ اللَّهُ لَهَا‏)‏ أَيْ لِهَذِهِ الْمَوْضُوعَاتِ ‏(‏نُقَّادَهَا‏)‏ جَمْعَ نَاقِدٍ يُقَالُ‏:‏ نَقَدْتُ الدَّرَاهِمَ، إِذَا اسْتَخْرَجْتَ مِنْهَا الزَّيْفَ، وَهُمُ الَّذِينَ خَصَّهُمُ اللَّهُ بِنُورِ السُّنَّةِ، وَقُوَّةِ الْبَصِيرَةِ، فَلَمْ تَخْفَ عَنْهُمْ حَالُ مُفْتَرٍ، وَلَا زُورُ كَذَّابٍ‏.‏

‏(‏فَبَيَّنُوا بِنَقْدِهِمْ فَسَادَهَا‏)‏، وَمَيَّزُوا الْغَثَّ مِنَ السَّمِينِ، وَالْمُزَلْزَلَ مِنَ الْمَكِينِ، وَقَامُوا بِأَعْبَاءِ مَا تَحَمَّلُوهُ، وَلِذَا لَمَّا قِيلَ لِابْنِ الْمُبَارَكِ‏:‏ هَذِهِ الْأَحَادِيثُ الْمَصْنُوعَةُ‏؟‏ قَالَ‏:‏ تَعِيشُ لَهَا الْجَهَابِذَةُ، إِنَّا نَحْنُ نَزَّلْنَا الذِّكْرَ وَإِنَّا لَهُ لَحَافِظُونَ ‏[‏الْحِجْرِ‏:‏ 9‏]‏‏.‏ انْتَهَى‏.‏

وَمِنْ حِفْظِهِ هَتْكُ مَنْ يَكْذِبُ عَلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ‏.‏

وَقَالَ الدَّارَقُطْنِيُّ‏:‏ يَا أَهْلَ بَغْدَادَ، لَا تَظُنُّوا أَنَّ أَحَدًا يَقْدِرُ أَنْ يَكْذِبَ عَلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَأَنَا حَيٌّ، وَقَدْ تَعَيَّنَ جَمَاعَةٌ مِنْ كُلِّ هَذِهِ الْأَصْنَافِ عِنْدَ أَهْلِ الصَّنْعَةِ وَعُلَمَاءِ الرِّجَالِ‏.‏
..............................
ആശയ സംഗ്രഹം : എന്നാൽ അല്ലാഹുവിന്റെ തീരുമാന പ്രകാരം സുന്നത്തിന്റെ പ്രകാശവും ഉള്ക്കാഴ്ചയുടെ ശക്തിയും പ്രത്യേകമായി  നൽകപ്പെട്ട പണ്ഡിതന്മാർ ഹദീസ് കെട്ടിച്ചമക്കുന്നവന്റെ സ്ഥാനമോ പെരുങ്കള്ളന്മാരുടെ പൊയ്‌വാക്കുകളോ ഭയപ്പെടാതെ  രംഗത്ത് വന്നു ഹദീസുകളെ നിരൂപണം നടത്തി.അവർ നെല്ലും പതിരും വേർതിരിച്ചു ; സ്ഥാനം ഉറച്ചതും ഇളക്കമുള്ളതും  വേർതിരിച്ചു.അവർ അവരുടെ ഉത്തരവാദിത്വം ഭംഗിയായി നിർവഹിച്ചു. ഒരിക്കൽ അബ്ദുല്ലാഹി ബ്നുൽ മുബാറക് റദിയല്ലാഹു അന്ഹുവിനോട് ചോദിക്കപ്പെട്ടു :എന്താണ് ഈ വ്യാജ ഹദീസുകൾ സംബന്ധിച്ച് അഭിപ്രായം? അദ്ദേഹം മറുപടി നൽകി : അത് നോക്കാനാണ് സൂക്ഷ്മതയുള്ള നിപുണനായ പണ്ഡിതന്മാർ.അല്ലാഹു ഖുർആനിൽ പറഞ്ഞിട്ടുണ്ടല്ലോ : 
إِنَّا نَحْنُ نَزَّلْنَا الذِّكْرَ وَإِنَّا لَهُ لَحَافِظُونَ
'തീര്‍ച്ചയായും നാമാണ്‌ ഈ ഉല്‍ബോധനം(വിശുദ്ധ ഖുർആൻ) അവതരിപ്പിച്ചത്‌. തീര്‍ച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്‌.'അല്ലാഹുവിന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ മേൽ കളവു പറയുന്നവരെ കളങ്കപ്പെടുത്തുക എന്നതും അല്ലാഹു വിശുദ്ധ ഖുർആനിനെ കാത്ത് സൂക്ഷിക്കും എന്ന് പറഞ്ഞതിന്റെ പരിധിയിൽ വരും.
   ഒരിക്കൽ ഇമാം  ദാറു ഖുത്നി ഇപ്രകാരം പറഞ്ഞു : അല്ലയോ ബാഗ്ദാദുകാരെ...ഞാൻ ജീവിച്ചിരിക്കെ , നിങ്ങളിൽ  ആർക്കെങ്കിലും അല്ലാഹുവിന്റെ റസൂലിന്റെ മേൽ കളവു പറയാൻ സാധിക്കുമെന്ന് നിങ്ങൾ വിചാരിക്കേണ്ട.
.................................
ഇൻ ഷാ അല്ലാഹ് രണ്ടാം ഭാഗം തുടരും.

ഒരു അഭ്യർത്ഥന : കൂടുതൽ വാട്ട്സ് ആപ്പ് ഉപഭോക്താക്കൾക്ക് അൽ കിതാബ് ഗ്രൂപ്പ് പരിചയപ്പെടുത്തുന്നതിനായി  ഈ ആഴ്ച അൽ കിതാബ് പ്രചരണ വാരമായി തീരുമാനിച്ചിരിക്കുന്നു .അതിനാൽ ഈ ആഴ്ച ഏതെങ്കിലും ഒരു ദിവസം എല്ലാ അൽ കിതാബ് അംഗങ്ങളും താഴെ തന്നിരിക്കുന്ന സന്ദേശം നിങ്ങളുടെ എല്ലാ ഇസ്‌ലാമിക ഗ്രൂപ്പുകളിലും ഷെയർ ചെയ്യണമെന്ന് അപേക്ഷിക്കുന്നു:

*السلام عليكم*
*പ്രിയ സഹോദരീ സഹോദരൻമാരേ*.....
🌷🌷🌷🌷🌷🌷🌷
*എന്താണ് അൽ കിതാബ് പ0ന പദ്ധതി* ?
🌺🌺🌺🌺🌺🌺🌺

ഈ പ്രപഞ്ചവും അതിലെ സംവിധാനങ്ങളും താനേ നിലവിൽ വന്നതാണെന്ന് ബുദ്ധിയ്ക്കു സമ്മതിക്കാൻ സാധിക്കില്ല.ഈ പ്രപഞ്ചത്തിനു ഒരു നിർമ്മാതാവും സംവിധായകനും നിയന്താവും ഉണ്ട്.അവൻ തന്നെയാണ് മനുഷ്യനെയും പടച്ചത്.അവൻ അഥവാ അല്ലാഹു മനുഷ്യ ജീവിതത്തിനാവശ്യമായ മാർഗ്ഗ നിർദേശങ്ങൾ ആദിമ മനുഷ്യനായ ആദം മുതൽ തന്നെ നൽകിയിട്ടുണ്ട്.മനുഷ്യരിൽ നിന്ന് തന്നെ അവൻ തന്റെ ദൂതന്മാരെ തിരഞ്ഞെടുത്തു കാലാകാലങ്ങളിൽ മനുഷ്യരിലേക്ക് അയച്ചു കൊണ്ടിരുന്നു.ഇത്തരത്തിൽ അയക്കപ്പെട്ട  അവസാനത്തെ പ്രവാചകനാണ് മുഹമ്മദ് മുസ്തഫാ സ്വല്ലല്ലാഹു അലൈഹി വ സല്ലം. തിരുനബി അന്തിമ വേദമായ  വിശുദ്ധ ഖുർആനുമായി മനുഷ്യരിലേക്ക് വന്നതോട് കൂടി മുൻവേദങ്ങളെല്ലാം ദുർബലപ്പെടുത്തപ്പെട്ടു. മുൻ വേദങ്ങളിൽ പ്രവചിക്കപ്പെട്ട അന്ത്യ പ്രവാചകരിലും അന്തിമ വേദമായ വിശുദ്ധ ഖുർആനിലും വിശ്വസിക്കലും ആ വിശുദ്ധ ഗ്രന്ഥത്തെയും തിരു നബിയുടെ ജീവിത ചര്യയെയും പഠന വിധേയമാക്കലും വിശുദ്ധ  ഖുർആനും തിരു നബിയുടെ ചര്യയും അനുസരിച്ചു സ്വന്തം ജീവിതം ചിട്ടപ്പെടുത്തലും ഓരോ മനുഷ്യന്റെയും ബാധ്യതയാണ്.
                             അൽ കിതാബ് പഠന പരമ്പരയിലൂടെ സാധാരണക്കാർക്ക് വിശുദ്ധ ഖുർആനും തിരു സുന്നത്തും അവയുടെ വ്യാഖ്യാന വിശദീകരണങ്ങൾ സഹിതം അല്പം വിശദമായി ആധികാരിക സ്രോതസ്സുകളെ ആധാരമാക്കി പഠിക്കുന്നതിനും മനസ്സിലാക്കുന്നതിനും ഉള്ള ഒരു അവസരമാണ് നാം ലക്ഷ്യമിടുന്നത്.ഇസ്‌ലാമിന്റെ അടിസ്ഥാന ആദർശമായ തൗഹീദ് /ഏകദൈവ വിശ്വാസം  വ്യക്തമായി മനസ്സിലാക്കാനും  സംഘടനാ പക്ഷപാതിത്തമില്ലാതെ ,കർമ്മപരമായതു ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ,ശാഖാപരമായ അഭിപ്രായ വ്യത്യാസമുള്ള വിവിധ മദ്ഹബുകളുടെ നിലപാടുകൾ തെളിവ് സഹിതം  വിശാല തലത്തിൽ മനസ്സിലാക്കുന്നതിനും അതേ സമയം യാതൊരു അടിസ്ഥാനവുമില്ലാത്ത അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയും തിരിച്ചറിയാനും *ان شاء الله*
*ഈ പഠനം നമ്മെ സഹായിച്ചേക്കും*.

ഖുർആൻ തഫ്സീർ സെഷൻ :

*ഒരു ആയത്തിന്റെ തഫ്സീർ ഇബ്നു കസീർ പ്രകാരമുള്ള വിശദീകരണം പ്രധാന ഇബാറതുകൾ ഉൾപ്പെടുത്തിക്കൊണ്ട് ആദ്യം ചർച്ച ചെയ്യുന്നു. പിന്നീട് റാസി, തബരി, ഖുർതുബി, സമഖ്ശരി, കശ്ശാഫ് , ബഹ്റു ൽ മുഹീത് മുതലായ വിവിധ തഫ്സീറുകളിൽ നിന്ന് തിരഞ്ഞെടുത്ത ഇബാറതുകൾ ചർച്ച ചെയ്യുന്നു.

*ഹദീസ് പഠനം 

*ഏറ്റവും പ്രാമാണികമായ ഹദീസ് സമാഹാര ഗ്രന്ഥമായ സ്വഹീഹുൽ ബുഖാരിയിലെ ഹദീസുകൾക്ക് ഇമാം ഇബ്നു ഹജർ അൽ അസ്ഖലാനി എഴുതിയ ശറഹ് ഗ്രന്ഥമായ ഫത്ഹുൽ ബാരിയിലെ ഇബാറതുകളും* *ചിലപ്പോഴൊക്കെ മറ്റു ഹദീഥ്/  ശറഹ് ഗ്രന്ഥങ്ങളും ഉൾപ്പെടുത്തി ക്കൊണ്ടാണ് ഹദീസ് പ0നം*

കൂടാതെ സുന്നത്തും ബിദ്അത്തും പരമ്പര ,അസ്സ്വലാ അഥവാ നിസ്ക്കാരം പരമ്പര ,ഫത്ഹു റബ്ബാനി പരമ്പര ,അൽ കിതാബ് ചോദ്യോത്തര പരമ്പര,സ്‌പെഷ്യൽ ക്‌ളാസ്സുകൾ എന്നിവയും ഈ പഠന പദ്ധതിയുടെ ഭാഗമാണ്.ആഴ്ചയിൽ  മൂന്നോ നാലോ ക്‌ളാസ്സുകൾ ഉണ്ടായിരിക്കും, ഇൻ ഷാ അല്ലാഹ് 

*അൽ കിതാബ് പഠന പരമ്പരയുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേരാൻ നിങ്ങളുടെ വാട്ട്സ് ആപ്പ് നമ്പരിൽ നിന്ന്  9744391915 എന്ന നമ്പറിലേക്ക്*
*അൽ കിതാബ് എന്ന്* *സന്ദേശം അയക്കുക* .
*നിങ്ങളുടെ പേര് ,സ്ഥലം, ജോലി സ്ഥലം എന്നിവയും* *അറിയിക്കുക* .ലിങ്ക് വഴി ജോയിൻ ചെയ്യുന്നവർ ഓഡിയോ വഴി  9744391915  എന്ന നമ്പറിൽ സ്വയം പരിചയപ്പെടുത്തേണ്ടതാണ്.സഹോദരിമാർ ടെക്സ്റ്റ് മെസ്സേജ് അയച്ചാലും മതി.

*കൂടാതെ അറബിക് ഗ്രാമർ, ഇംഗ്ലീഷ് ഗ്രാമർ എന്നീ ഗ്രൂപ്പുകളിൽ ചേരാൻ യഥാക്രമം നഹ് വ് ,ഇംഗ്ലീഷ് എന്നിങ്ങനെ സന്ദേശം അയക്കുക*
🎤🎤🎤🌷🌷 
*മറ്റു അംഗങ്ങൾക്ക് ബുദ്ധിമുട്ട് ഇല്ലാതിരിക്കാനായി സലാം മടക്കുന്നത് പോലും അംഗങ്ങൾ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യരുത് എന്ന് നിബന്ധന  വച്ചിട്ടുണ്ട്. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും  സ്വകാര്യ സന്ദേശം അയച്ചാൽ മതി*.
❌❌❌❌❌❌❌❌❌
അൽ കിതാബ് ഗ്രൂപ്പിലെ ക്‌ളാസ്സുകളുമായി ബന്ധപ്പെട്ടതോ അല്ലാത്തതോ ആയ സംശയങ്ങൾ ചോദിക്കുന്നതിനു AL KITHAB Q & A എന്നൊരു പ്രത്യേക വാട്ട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ട് .എന്നാൽ അൽ കിതാബ് അംഗങ്ങൾക്ക്  മാത്രമേ ചോദ്യോത്തര ഗ്രൂപ്പിൽ അംഗത്വം നൽകുന്നുള്ളൂ .
*എന്നേയുഠ കുടുംബത്തേയും നിങ്ങളുടെ ദുആകളിൽ ഉൾപ്പെടുത്തണേ എന്ന വസ്വിയ്യത്തോടെ,*

*നിങ്ങളുടെ സഹോദരൻ അബ്ബാസ് പറമ്പാടൻ*
🌷🌷🌷🌷🌷🌷🌿🌿🌿🌿🌿🌿🌿🌿

*അൽ കിതാബ്  تَدْرِيسُ الْكِتَاب പഠന പരമ്പര* .: https://www.youtube.com/playlist?list=PLf1c4fdPOOYCcyxT1Se3ej4J8wc6KH9IS

🌷🌷🌷🌷🌷🌷🌷🌷🌷

*Our Telegram channels*
⬇⬇⬇⬇⬇⬇⬇⬇🌿🌿🌿🌿🌿🌿🌿🌿🌿🌿

*A* *തഫ്സീർ പഠനം*  *تدريس التفاسير*

*വിശുദ്ധ ഖുർആൻ പ്രമുഖ തഫ്സീറുകൾ ആയ തഫ്സീർ ഇബ്നു കസീർ, റാസി, ഖുർതുബി, തബരി, മുതലായവയിലെ ഇബാറത്തുകൾ സഹിതം സാധാരണക്കാർക്ക് പഠിക്കാൻ ഒരു ജനകീയ വേദി. ഇബാറത്തുകൾ മലയാള ആശയ സംഗ്രഹവും ഓഡിയോകളും സഹിതം*

https://telegram.me/alkithabpadanam
🍀🍀🍀🍀🍀🍀🍀🍀🍀

*A*  *ബുഖാരി ഫത്ഹുൽ ബാരി സഹിതം* 
*صحيح البخاري مع فتح الباري*

 *സ്വഹീഹുൽ ബുഖാരിയുടെ ഏറ്റവും പ്രമുഖമായിട്ടുള്ള ശറഹു ഗ്രന്ഥങ്ങളിൽ ഒന്നാണല്ലോ ഇമാം ഇബ്നു ഹജർ അൽ അസ്ഖലാനി റഹിമഹുല്ലാഹിയുടെ ഫത്ഹുൽ ബാരി .ഫത്ഹുൽ ബാരിയുടെ ഇബാറത്തുകൾ അറബി മൂലവും മലയാള സാരാംശവും ഓഡിയോയും സഹിതം ടെലിഗ്രാമിൽ* ....
https://telegram.me/bukharifathulbarimalayalam
🌺🌺🌺🌺🌺🌺🌺🌺🌺

*AL KITHAB SPECIAL SESSIONS*
https://telegram.me/thafseermalayalamvideos
🌳🌳🌳🌳🌳🌳🌳🌳🌳

*Al kithab General*
https://telegram.me/alkithabspecialclasses
✅✅✅✅✅✅✅✅✅

النحو الواضح Arabic grammar
To learn Arabic grammar based on النحو الواضح
https://telegram.me/Nahvu

🍀🍀🍀🍀🍀🍀

Please like our Facebook page
https://www.facebook.com/ഖുറ്ആന്-ഹദീസ്പഠന-സീരീസ്-മലയാളംquran-Hadith-Learning-Series-malayalam-678786235515402/

🌿🌿🌿🌿🌿🌿🌿🌷🌷🌷

*OUR BLOG*
http://alkithabpadanaparambara.blogspot.in/?m=1

No comments:

Post a Comment