http://alkithabquestionanswersmalayalam.blogspot.com/2017/05/blog-post.html
അൽകിതാബ് പഠന പരമ്പര:
ചോദ്യോത്തരം
ചോദ്യം : *ശഅ്ബാന്‍ മാസത്തിന് പ്രത്യേക പ്രാധാന്യമുണ്ടെന്ന് ഹദീസുകളിൽ സ്ഥിരപ്പെട്ടിട്ടുണ്ടോ? പ്രസ്തുത മാസത്തിൽ പ്രത്യേകമായി നോമ്പ് വർദ്ധിപ്പിക്കുന്നത് പുണ്യകരമാണോ ? ബറാഅത്ത് രാവ് എന്നാൽ എന്താണ്? ശഅബാൻ പതിനഞ്ചാം രാവിന് പ്രത്യേക പുണ്യമുണ്ടോ?അന്നത്തെ പകലിൽ പ്രത്യേകമായി നോമ്പ് സുന്നത്തുണ്ടോ?
അയ്യാമുൽ ബീദിന്റെ നോമ്പ് എന്നാലെന്താണ് ?
വിശദമായ ക്ലാസ്സ് കേൾക്കാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക :
https://youtu.be/ckpsF9pRqEk
ഉത്തരം ചുരുക്കത്തിൽ :
നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം പ്രത്യേകം പരിഗണിച്ചിരുന്ന മാസമാണ് ശഅ്ബാന്‍ മാസമെന്ന് പ്രബലമായ ഹദീസുകളിലൂടെ സ്ഥിരപ്പെട്ടിട്ടുണ്ട്. ശഅ്ബാനില്‍ നോമ്പനുഷ്ഠിക്കുന്നത്ര മറ്റൊരു മാസത്തിലും നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം സുന്നത്ത് നോമ്പനുഷ്ഠി ച്ചിരുന്നില്ല.
കൂടാതെ എല്ലാ ഹിജ്‌റ മാസങ്ങളിലും 13 , 14 , 15 തീയതികളിൽ നോമ്പ് അനുഷ്ഠിക്കൽ പ്രത്യേകം സുന്നത്തുണ്ട്.ഇതിൽ ശഅബാൻ പതിനഞ്ചും ഉൾപ്പെടും.ശഅബാൻ പതിനഞ്ചാം രാവിന്റെ പുണ്യം സംബന്ധിച്ച് വ്യത്യസ്ത വഴികളിലൂടെ നിരവധി ഹദീസുകൾ വന്നിട്ടുള്ളതു കൊണ്ട് പ്രസ്തുത ഹദീസുകൾക്കൊക്കെ എന്തെങ്കിലും ന്യൂനതകൾ ഉണ്ടെങ്കിലും പ്രസ്തുത ഹദീസുകളുടെ ആശയം സ്വീകാര്യമാണെന്നു സലഫീ പണ്ഡിതനായ ശൈഖ് അൽബാനി റഹിമഹുല്ലാഹ് ഉൾപ്പെടെയുള്ളവർ അഭിപ്രായപ്പെട്ടിരിക്കുന്നു.ഇബ്നു തൈമിയ്യ റഹിമഹുല്ലാഹിയും ശഅബാൻ പതിനഞ്ചാം രാവിന് പ്രത്യേക പുണ്യമുണ്ടെന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.എന്നാൽ പ്രസ്തുത രാവിൽ അല്ഫിയ്യ നിസ്ക്കാരം എന്ന ഒരു പ്രത്യേകനിസ്ക്കാരം നിസ്‌ക്കരിക്കുന്നതു കടുത്ത ബിദ്അത്താണെന്നും ഇങ്ങിനെ ഒരു നിസ്ക്കാരം ഇഹ്‌യാഉ ഉലൂമിദ്ദീൻ ,
ഖൂതുൽ ഖുലൂബ് എന്നീ ഗ്രൻഥങ്ങളിൽ പരാമര്ശിക്കപ്പെട്ടിട്ടുണ്ട് എന്ന് കരുതി അതിൽ വഞ്ചിതർ ആവരുതെന്നും ഇമാം നവവി റഹിമഹുല്ലാഹ് ഉൾപ്പെടെയുള്ളവർ വ്യക്തമാക്കുന്നു. ബറാഅത് രാവ് എന്നറിയപ്പെടുന്ന ശഅബാൻ പതിനഞ്ചാം രാവിന്റെ പകലിൽ പ്രത്യേകമായ നോമ്പ് സംബന്ധിച്ച ഹദീസ് വളരെ ദുർബലമാണ്.ചുരുക്കത്തിൽ ശഅബാൻ മാസത്തിൽ കൂടുതൽ ദിവസങ്ങളും നോമ്പ് നോൽക്കുക, 13 , 14 , 15 തീയതികളിലും സാധാരണയായി നോമ്പ് സുന്നത്തുള്ള തിങ്കൾ, വ്യാഴം ദിവസങ്ങളിൽ നോമ്പ് നോൽക്കുക എന്നതാണ് ഏറ്റവും ആധികാരികമായി സ്ഥിരപ്പെട്ട സുന്നത്ത് എന്ന് മനസ്സിലാക്കാവുന്നതാണ്.
വിശദമായ മറുപടി
MODULE 01
താഴെ ചേർത്ത ഹദീസുകൾ ശ്രദ്ധിക്കുക :
1.
സ്വഹീഹു മുസ്‌ലിം
كتاب الصيام
بَاب صِيَامِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي غَيْرِ رَمَضَانَ وَاسْتِحْبَابِ أَنْ لَا يُخْلِيَ شَهْرًا عَنْ صَوْمٍ
...
عَنْ أَبِي سَلَمَةَ، قَالَ سَأَلْتُ عَائِشَةَ - رضى الله عنها - عَنْ صِيَامِ رَسُولِ اللَّهِ صلى الله عليه وسلم فَقَالَتْ كَانَ يَصُومُ حَتَّى نَقُولَ قَدْ صَامَ . وَيُفْطِرُ حَتَّى نَقُولَ قَدْ أَفْطَرَ . وَلَمْ أَرَهُ صَائِمًا مِنْ شَهْرٍ قَطُّ أَكْثَرَ مِنْ صِيَامِهِ مِنْ شَعْبَانَ كَانَ يَصُومُ شَعْبَانَ كُلَّهُ كَانَ يَصُومُ شَعْبَانَ إِلاَّ قَلِيلاً .
ആഇശ റദിയല്ലാഹു അന്ഹാ പറയുന്നു:
അവര്‍ പറഞ്ഞു: "റസൂല്‍ സ്വല്ലല്ലാഹു അലൈഹി വ സല്ലം ചിലപ്പോള്‍ തുടര്‍ച്ചയായി നോമ്പ് നോല്‍ക്കാറുണ്ടായിരുന്നു. എത്രത്തോളമെന്നാല്‍ ഇനി റസൂല്‍ ഒരിക്കലും നോമ്പ് ഒഴിവാക്കില്ല എന്ന് ഞങ്ങള്‍ പറയുമായിരുന്നു. അതുപോലെ റസൂല്‍ നോമ്പ് നോല്‍ക്കാതിരിക്കാറുള്ള കാലവും ഉണ്ടായിരുന്നു. എത്രത്തോളമെന്നാല്‍ ഇനി റസൂല്‍ നോമ്പ് എടുക്കില്ല എന്ന് ഞങ്ങള്‍ പറയുമാറ് അത് തുടരുമായിരുന്നു. അല്ലാഹുവിന്‍റെ റസൂല്‍ ശഅബാന്‍ മാസത്തില്‍ സുന്നത്തു നോമ്പെടുക്കുന്നതിനേക്കാള്‍ മറ്റൊരു മാസത്തിലും നോമ്പെടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. ശഅബാന്‍ മുഴുവനും അദ്ദേഹം നോല്‍ക്കാറുണ്ടായിരുന്നു; വളരെ കുറഞ്ഞ ദിവസങ്ങളൊഴികെ ശഅബാന്‍ റസൂല്‍ നോമ്പെടുത്തിരുന്നു
https://sunnah.com/muslim/13/228
2.
സ്വഹീഹു മുസ്‌ലിം
......................
عَنْ عَبْدِ اللَّهِ، بْنِ شَقِيقٍ قَالَ قُلْتُ لِعَائِشَةَ رضى الله عنها هَلْ كَانَ النَّبِيُّ صلى الله عليه وسلم يَصُومُ شَهْرًا مَعْلُومًا سِوَى رَمَضَانَ قَالَتْ وَاللَّهِ إِنْ صَامَ شَهْرًا مَعْلُومًا سِوَى رَمَضَانَ حَتَّى مَضَى لِوَجْهِهِ وَلاَ أَفْطَرَهُ حَتَّى يُصِيبَ مِنْهُ .
അബ്ദുല്ലാഹി ബ്നു ശഖീഖ് നിവേദനം : ഞാൻ ആയിഷ റദിയല്ലാഹു അന്ഹായോടു ചോദിച്ചു.റമദാൻ മാസത്തിലല്ലാതെ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ ഒരു മാസം പൂർണ്ണമായി നോമ്പ് അനുഷ്ട്ടിച്ചതായി താങ്കൾക്കു അറിയുമോ? ആയിഷ റദിയല്ലാഹു അന്ഹാ മറുപടി നല്കി:അല്ലാഹുവാണ,നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം മരിക്കുന്നത് വരെ റമളാന്‍ മാസത്തിലല്ലാതെ ഒരു മാസം മുഴുവന്‍ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം നോമ്പ് നോറ്റതായോ തീരെ നോമ്പ് നോല്ക്കാത്ത ഒരു മാസം നബിയുടെ ജീവിതത്തിൽ ഉണ്ടായതായോ എനിക്കറിയില്ല
https://sunnah.com/muslim/13/223
3.
സുനനു അബീ ദാവൂദ്
كتاب الصوم
باب فِيمَنْ يَصِلُ شَعْبَانَ بِرَمَضَانَ
.............................
عَنْ أَبِي سَلَمَةَ، عَنْ أُمِّ سَلَمَةَ، عَنِ النَّبِيِّ صلى الله عليه وسلم أَنَّهُ لَمْ يَكُنْ يَصُومُ مِنَ السَّنَةِ شَهْرًا تَامًّا إِلاَّ شَعْبَانَ يَصِلُهُ بِرَمَضَانَ ആഇശ റദിയല്ലാഹു അന്ഹാ പറയുന്നു:
"റസൂല്‍ സ്വല്ലല്ലാഹു അലൈഹി വ സല്ലം ഒരു വര്‍ഷത്തില്‍ ഒരു മാസവും പൂര്‍ണമായി നോല്‍ക്കാറുണ്ടായിരുന്നില്ല. ശഅബാനല്ലാതെ. അതിനെ റമളാനുമായി ചേര്‍ത്ത് നോല്‍ക്കുമായിരുന്നു."
https://sunnah.com/abudawud/14/24
4.
സ്വഹീഹുൽ ബുഖാരി
كتاب الصوم
باب صَوْمِ شَعْبَانَ
حَدَّثَنَا مُعَاذُ بْنُ فَضَالَةَ، حَدَّثَنَا هِشَامٌ، عَنْ يَحْيَى، عَنْ أَبِي سَلَمَةَ، أَنَّ عَائِشَةَ ـ رضى الله عنها ـ حَدَّثَتْهُ قَالَتْ، لَمْ يَكُنِ النَّبِيُّ صلى الله عليه وسلم يَصُومُ شَهْرًا أَكْثَرَ مِنْ شَعْبَانَ، فَإِنَّهُ كَانَ يَصُومُ شَعْبَانَ كُلَّهُ، وَكَانَ يَقُولُ " خُذُوا مِنَ الْعَمَلِ مَا تُطِيقُونَ، فَإِنَّ اللَّهَ لاَ يَمَلُّ حَتَّى تَمَلُّوا، وَأَحَبُّ الصَّلاَةِ إِلَى النَّبِيِّ صلى الله عليه وسلم مَا دُووِمَ عَلَيْهِ، وَإِنْ قَلَّتْ " وَكَانَ إِذَا صَلَّى صَلاَةً دَاوَمَ عَلَيْهَا.
ആയിശ റദിയല്ലാഹു അന്ഹാ നിവേദനം: ശഅ്ബാന്‍ മാസത്തേക്കാള്‍ കൂടുതല്‍ നോമ്പുകള്‍ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം മറ്റൊരു മാസത്തിലും അനുഷ്ഠിക്കാറില്ല. ചിലപ്പോള്‍ ശഅ്ബാന്റെ മിക്ക ദിവസങ്ങളിലും/ ചിലപ്പോൾ ശഅബാൻ മുഴുവനും നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം നോമ്പനുഷ്ഠിക്കും. അവിടുന്ന് പറയാറുണ്ട്. നിങ്ങള്ക്ക് ചെയ്യാന്‍ സാധിക്കുന്നത് നിങ്ങള്‍ ചെയ്യുവീന്‍. നിശ്ചയം നിങ്ങള്ക്ക് മടുപ്പ് തോന്നാത്ത കാലം വരേയ്ക്കും അല്ലാഹുവിനും മടുപ്പ് തോന്നുകയില്ല. പതിവായി അനുഷ്ഠിക്കുവാന്‍ സാധിക്കുന്ന നമസ്കാരം നിർവഹിക്കുന്നതാണ് അവിടുന്ന് ഏറ്റവും ഇഷ്ടപ്പെട്ടിരുന്നതും; അതു കുറച്ചാണെങ്കിലും. നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം ഒരു നമസ്കാരം തുടങ്ങിവെച്ചാല്‍ അതു പതിവാക്കാറുണ്ട്
https://sunnah.com/bukhari/30/77
നബി സ്വല്ലല്ലാഹു അലൈഹി വ സല്ലംഏറ്റവും കൂടുതല്‍ സുന്നത്ത് നോമ്പുകള്‍ എടുത്തിരുന്നത് ശഅ്ബാനിലായിരുന്നു എന്ന് മനസ്സിലാക്കാം. ഇതിന്റെ രഹസ്യമെന്തെന്ന് സ്വഹാബി വര്യന്‍ ഉസാമ റദിയല്ലാഹു അന്ഹു തിരുമേനിയോട് അന്വേഷിക്കുകയുണ്ടായി. പ്രസ്തുത ഹദീസ് കാണുക :
5.
സുനനുന്നസാഈ
كتاب الصيام
أَخْبَرَنَا عَمْرُو بْنُ عَلِيٍّ، عَنْ عَبْدِ الرَّحْمَنِ، قَالَ حَدَّثَنَا ثَابِتُ بْنُ قَيْسٍ أَبُو الْغُصْنِ، - شَيْخٌ مِنْ أَهْلِ الْمَدِينَةِ - قَالَ حَدَّثَنِي أَبُو سَعِيدٍ الْمَقْبُرِيُّ، قَالَ حَدَّثَنِي أُسَامَةُ بْنُ زَيْدٍ، قَالَ قُلْتُ يَا رَسُولَ اللَّهِ لَمْ أَرَكَ تَصُومُ شَهْرًا مِنَ الشُّهُورِ مَا تَصُومُ مِنْ شَعْبَانَ . قَالَ " ذَلِكَ شَهْرٌ يَغْفُلُ النَّاسُ عَنْهُ بَيْنَ رَجَبٍ وَرَمَضَانَ وَهُوَ شَهْرٌ تُرْفَعُ فِيهِ الأَعْمَالُ إِلَى رَبِّ الْعَالَمِينَ فَأُحِبُّ أَنْ يُرْفَعَ عَمَلِي وَأَنَا صَائِمٌ " .
ഉസാമത് ബ്നു സൈദ് റദിയല്ലാഹു അന്ഹു പറയുന്നു : ഞാൻ ഒരിക്കൽ റസൂലിനോട് ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, ശഅ്ബാനില്‍ നോമ്പനുഷ്ഠിക്കുന്നത്ര മറ്റൊരു മാസത്തിലും താങ്കള്‍ സുന്നത്തു നോമ്പനുഷ്ഠിക്കുന്നത് ഞാന്‍ കണ്ടിട്ടില്ലല്ലോ. തിരുമേനി പറഞ്ഞു: ''റജബിന്റെയും റമദാനിന്റെയും ഇടയില്‍ ആളുകള്‍ ശ്രദ്ധിക്കാതെ പോവുന്ന മാസമാണത്. യഥാര്‍ഥത്തില്‍ ലോക രക്ഷിതാവായ അല്ലാഹുവിങ്കലേക്ക് കര്‍മങ്ങള്‍ ഉയര്‍ത്തപ്പെടുന്ന മാസമാണത്. അതിനാല്‍ നോമ്പുകാരനായിരിക്കെ എന്റെ കര്‍മങ്ങള്‍ ഉയര്‍ത്തപ്പെടാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്'' (നസാഈ).
ഇവിടെ പരാമര്‍ശിക്കപ്പെട്ട റജബ് യുദ്ധം വിലക്കപ്പെട്ട പവിത്രമാസങ്ങളില്‍ പെട്ടതാണ്. മറ്റൊന്ന് പരിശുദ്ധ മാസമായ റമദാനും. അവ രണ്ടിനുമിടയിലുള്ള ശഅ്ബാന്‍ ശ്രദ്ധിക്കപ്പെടാതെ പോവുക സ്വാഭാവികം. എന്നാല്‍ അങ്ങനെ അവഗണിക്കേണ്ട മാസമല്ല അതെന്നും, പ്രത്യുത പരമാവധി സല്‍കര്‍മങ്ങള്‍ അനുഷ്ഠിച്ച് തങ്ങളുടെ കര്‍മരേഖ അല്ലാഹുവിന് സമര്‍പ്പിക്കപ്പെടാന്‍ പാകത്തില്‍ ഒരുങ്ങിയിരിക്കേണ്ട മാസമാണ് ശഅബാൻ എന്നും ആ മാസത്തില്‍ ചെയ്യാവുന്ന പുണ്യകര്‍മങ്ങളില്‍ ഏറ്റവും ഉത്തമം സുന്നത്തു നോമ്പുകള്‍ ആണെന്നും പഠിപ്പിക്കുകയാണ് തിരുമേനി .
6.
സുനനുന്നസാഈ രേഖപ്പെടുത്തിയ ഒരു ഹദീസിൽ തിരു നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം ഒരു ഗ്രാമീണ അറബിയോട് ഇങ്ങിനെ നിർദേശിച്ചതായി കാണാം :
إِنْ كُنْتَ صَائِمًا فَعَلَيْكَ بِالْغُرِّ الْبِيضِ ثَلَاثَ عَشْرَةَ وَأَرْبَعَ عَشْرَةَ وَخَمْسَ عَشْرَةَ
നീ നോമ്പ് നോൽക്കുന്നെങ്കിൽ മാസത്തിലെ അയ്യാമുൽ ബീദു ആയ 13,14,15 ദിവസങ്ങളിൽ നോമ്പ് നോൽക്കുക
https://sunnah.com/nasai/22/338
7.
സുനനു അബീ ദാവൂദ്
كتاب الصوم
باب فِي كَرَاهِيَةِ ذَلِكَ
........................
عَنْ أَبِي هُرَيْرَةَ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ " إِذَا انْتَصَفَ شَعْبَانُ فَلاَ تَصُومُوا "
അബൂഹുറയ്റ റ യില്‍ നിന്ന് നിവേദനം: റസൂല്‍ സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു:
إذا انتصف شعبان فلا تصوموا
ശഅ്ബാന്റെ അവസാനത്തെ പകുതി അവശേഷിച്ചാല്‍ നിങ്ങള്‍ നോമ്പനുഷ്ഠിക്കരുത്.
https://sunnah.com/abudawud/14/25
Note : ശഅബാൻ മാസം പകുതിയായ ശേഷം തുടങ്ങുന്നതാണ് കറാഹത് ; നേരത്തെ തുടങ്ങിയ സുന്നത് നോംബാണെങ്കിൽ കുഴപ്പമില്ല എന്നും മാത്രമല്ല അത് നബിചര്യയാണെന്നും മുമ്പ് പറഞ്ഞ ഹദീസുകളിൽ നിന്നും വ്യക്തമാണല്ലോ സ്ഥിരമായി സുന്നത്ത് നോമ്പ് അനുഷ്ട്ടിച്ചു വരുന്നവരോഴികെയുള്ളവര്‍ (തിങ്കള്‍, വ്യാഴം ദിവസങ്ങളിലും, ഒന്നിടവിട്ട ദിവസങ്ങളില്‍ നോമ്പ് നോല്ക്കു ന്നവര്‍ etc) ശഅബാന്‍ 15 നു ശേഷം നോമ്പ് അനുഷ്ട്ടിക്കല്‍ ഒഴിവാക്കുന്നതാണ് അഭികാമ്യം. നഷ്ട്ടപെട്ട നോമ്പുകള്‍ എടുത്തു വീട്ടുന്നവര്ക്കും നോമ്പ് അനുഷ്ട്ടിക്കാവുന്നതാണ്.
MODULE 02
سنن الترمذي
സുനനുതിർമുദി
بَاب مَا جَاءَ فِي لَيْلَةِ النِّصْفِ مِنْ
شَعْبَانَ
ശഅബാൻ പകുതിയുടെ രാത്രി സംബന്ധിച്ച് വന്ന വിവരണം
حَدَّثَنَا أَحْمَدُ بْنُ مَنِيعٍ حَدَّثَنَا يَزِيدُ بْنُ هَارُونَ أَخْبَرَنَاالْحَجَّاجُ بْنُ أَرْطَاةَ عَنْ يَحْيَى بْنِ أَبِي كَثِيرٍ عَنْ عُرْوَةَ عَنْ عَائِشَةَ قَالَتْ فَقَدْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَيْلَةً فَخَرَجْتُ فَإِذَا هُوَ بِالْبَقِيعِ فَقَالَ أَكُنْتِ تَخَافِينَ أَنْ يَحِيفَ اللَّهُ عَلَيْكِ وَرَسُولُهُ قُلْتُ يَا رَسُولَ اللَّهِ إِنِّي ظَنَنْتُ أَنَّكَ أَتَيْتَ بَعْضَ نِسَائِكَ فَقَالَ إِنَّ اللَّهَ عَزَّ وَجَلَّ يَنْزِلُ لَيْلَةَ النِّصْفِ مِنْ شَعْبَانَ إِلَى السَّمَاءِ الدُّنْيَا فَيَغْفِرُ لِأَكْثَرَ مِنْ عَدَدِ شَعْرِ غَنَمِ
كَلْبٍ وَفِي الْبَاب عَنْ أَبِي بَكرٍ الصِّدِّيقِ قَالَ أَبُو عِيسَى حَدِيثُ عَائِشَةَ لَا نَعْرِفُهُ إِلَّا مِنْ هَذَا الْوَجْهِ مِنْ حَدِيثِ الْحَجَّاجِ وَسَمِعْت مُحَمَّدًا يُضَعِّفُ هَذَا الْحَدِيثَ وَقَالَ يَحْيَى بْنُ أَبِي كَثِيرٍ لَمْ يَسْمَعْ مِنْ عُرْوَةَ وَالْحَجَّاجُ بْنُ أَرْطَاةَ لَمْ يَسْمَعْ مِنْ يَحْيَى بْنِ أَبِي كَثِيرٍ
ആഇശ റദിയല്ലാഹു അന്ഹാ പറയുന്നു: ഒരു രാത്രി നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം എന്റെ അടുത്ത് നിന്ന് അപ്രത്യക്ഷനായി. ഞാൻ നബിയെ അന്വേഷിച്ചു പുറപ്പെട്ടു
ഞാന്‍ നോക്കിയപ്പോള്‍ അവിടുന്ന് ബഖീഅ് ഖബർസ്ഥാനിൽ നില്‍ക്കുന്നതായി കണ്ടു.നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം ചോദിച്ചു: അല്ലാഹുവും അവന്റെ റസൂലും നിന്നോട് അതിക്രമം ചെയ്തുവെന്ന് നീ വിചാരിക്കുന്നുവോ (നിന്റെ അവസരം ഞാന്‍ മറ്റുഭാര്യമാരുടെ അടുക്കല്‍ ഉപയോഗപ്പെടുത്തിയെന്നാണോ നീ കരുതിയത് എന്നർത്ഥം ) ഞാന്‍ പറഞ്ഞു: തിരുദൂതരെ, താങ്കള്‍ മറ്റുഭാര്യമാരുടെ അടുക്കല്‍ പോയെന്നാണ് ഞാന്‍ കരുതിയത്. അപ്പോള്‍ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലംപറഞ്ഞു: "നിശ്ചയം ശഅബാനിന്റെ പതിനഞ്ചാം രാവില്‍ അല്ലാഹു ഭൂമിയോടടുത്ത ആകാശത്തേക്ക് കടന്നുവരും, കല്‍ബ് ഗോത്രക്കാരുടെ ആടുകളുടെ മുടിയുടെ എണ്ണത്തേക്കാള്‍ പൊറുത്തു കൊടുക്കുകയു ചെയ്യും.
ഇമാം തിർമുദി പറയുന്നു : ഈ വിഷയത്തിൽ അബൂ ബക്കർ സിദ്ദീഖ് റദിയല്ലാഹു അന്ഹുവിൽ നിന്ന് ഒരു ഹദീസും ഉണ്ട്.ആഇശ റദിയല്ലാഹു അന്ഹായിൽ നിന്നുള്ള ഈ ഹദീസ് ഹജ്‌ജാജു ബ്നു അർതാത്തിൽ നിന്നല്ലാതെ എനിക്കറിയില്ല .മുഹമ്മദ്(ഇമാം ബുഖാരി) എന്നവർ ഈ ഹദീസ് ദുർബലം ആണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്.യഹ്‌യ ബ്നു അബീ കസീർ ഉർവയിൽ നിന്നോ ഹജ്‌ജാജു ബ്നു അർതാതു യഹ്‌യ ബ്നു അബീ കസീർ എന്നവരിൽ നിന്നോ ഈ ഹദീസ് നേരിട്ട് കേട്ടിട്ടില്ല എന്നും മുഹമ്മദ് എന്നവർ പറയുന്നു.
ഈ ഹദീസിന്റെ വിശദീകരണമായി തുഹ്ഫത്തുൽ അഹ്-വദിയിൽ വന്ന ഭാഗങ്ങൾ കാണുക:
بَابُ مَا جَاءَ فِي لَيْلَةِ النِّصْفِ مِنْ شَعْبَانَ ) هِيَ اللَّيْلَةُ الْخَامِسَةُ عَشْرَ مِنْ شَعْبَانَ وَتُسَمَّى لَيْلَةَ الْبَرَاءَةِ
...
( فَإِذَا هُوَ بِالْبَقِيعِ )
أَيْ وَاقِفٌ فِيهِ ، وَالْمُرَادُ بِالْبَقِيعِ بَقِيعُ الْغَرْقَدِ وَهُوَ مَوْضِعٌ بِظَاهِرِ الْمَدِينَةِ فِيهِ قُبُورُ أَهْلِهَا كَانَ بِهِ شَجَرُ الْغَرْقَدِ فَذَهَبَ وَبَقِيَ اسْمُهُ ، كَذَا فِي النِّهَايَةِ
_________________
الغَرْقَدُ : شجيرةٌ تسمو من متر إِلى ثلاثة من الفصيلة الباذنجانية ، ساقها وفروعها بيضٌ تشبه العَوسج في أَوراقها اللَّحمية وفروعها الشائكة ، وأَزهارها الطويلة العُنق عَبقةَ الريح بيضاء مخضرَّة ، وثمرتها مخروطة تؤكل ، وتُسمَّى أَيضًا الغردق
بقيع الغَرْقد : مقبرة في المدينة النبويَّة
_________________
ആശയ സംഗ്രഹം : ശഅബാൻ പകുതിയുടെ രാത്രി അഥവാ ശഅബാൻ പതിനഞ്ചാം രാവ് ബറാഅത്ത് റാവു എന്നറിയപ്പെടുന്നു. ബഖീഉ എന്നാൽ മദീനയുടെ ബാഹ്യ പ്രദേശത്തെ ബഖീഉൽ ഗർഖദു എന്ന ഒരു സ്ഥാനമാണ് .അവിടെ ആ പ്രദേശത്തുകാരുടെ ഖബറുകൾ സ്ഥിതി ചെയ്യുന്നു..അവിടെ ഗർഖദു എന്ന ഒരു മരം ഉണ്ടായിരുന്നു.പിൽക്കാലത്ത് മരം പോയെങ്കിലും പേര് അവശേഷിച്ചു.
( أَنْ يَحِيفَ )
أَيْ يَجُورَ وَيَظْلِمَ
( اللَّهُ عَلَيْكِ وَرَسُولُهُ )
ذَكَرَ اللَّهَ تَنْوِيهًا لِعِظَمِ شَأْنِهِ عِنْدَ رَبِّهِ عَلَى حَدِّإِنَّ الَّذِينَ يُبَايِعُونَكَ إِنَّمَا يُبَايِعُونَ اللَّهَ قَالَ الطِّيبِيُّ : أَوْ تَزْيِينًا لِلْكَلَامِ وَتَحْسِينًا ، أَوْ حِكَايَةً لِمَا وَقَعَ فِي الْآيَةِ أَمْ يَخَافُونَ أَنْ يَحِيفَ اللَّهُ عَلَيْهِمْ وَرَسُولُهُ وَإِشَارَةً إِلَى التَّلَازُمِ بَيْنَهُمَا كَالْإِطَاعَةِ وَالْمَحَبَّة
...
( قُلْتُ : يَا رَسُولَ اللَّهِ ، ظَنَنْتُ أَنَّكَ أَتَيْتَ بَعْضَ نِسَائِكَ )
....
وَالْحَاصِلُ أَنِّي مَا ظَنَنْتُ أَنْ يَحِيفَ اللَّهُ وَرَسُولُهُ عَلَيَّ أَوْ عَلَى غَيْرِي ، بَلْ ظَنَنْتُ أَنَّكَ بِأَمْرٍ مِنَ اللَّهِ أَوْ بِاجْتِهَادٍ مِنْكَ خَرَجْتَ مِنْ عِنْدِي لِبَعْضِ نِسَائِكَ ؛ لِأَنَّ عَادَتَكَ أَنْ تُصَلِّيَ النَّوَافِلَ فِي بَيْتِكَ كَذَا فِي الْمِرْقَاةِ
ആശയ സംഗ്രഹം : ഇവിടെ ' അല്ലാഹുവും അവന്റെ റസൂലും നിന്നോട് അതിക്രമം ചെയ്തുവെന്ന് നീ വിചാരിക്കുന്നുവോ ' എന്ന് അല്ലാഹുവിലേക്ക് കൂടി റസൂലിനെ ചേർത്ത് പറഞ്ഞത് അല്ലാഹുവിന്റെ അടുക്കൽ റസൂലിനുള്ള ഉന്നതമായ സ്ഥാനം വ്യക്തമാക്കുന്നതാണ്.സൂറ അൽ ഫതഹ് ഒമ്പതാം വചനത്തിലെ പരാമർശം പോലെയാണിത്.പ്രസ്തുത സൂക്തം കാണുക :
إِنَّ الَّذِينَ يُبَايِعُونَكَ إِنَّمَا يُبَايِعُونَ اللَّهَ يَدُ اللَّهِ فَوْقَ أَيْدِيهِمْ فَمَن نَّكَثَ فَإِنَّمَا يَنكُثُ عَلَى نَفْسِهِ وَمَنْ أَوْفَى بِمَا عَاهَدَ عَلَيْهُ اللَّهَ فَسَيُؤْتِيهِ أَجْرًا عَظِيمًا
തീര്‍ച്ചയായും നിന്നോട് പ്രതിജ്ഞ ചെയ്യുന്നവര്‍ അല്ലാഹുവോട് തന്നെയാണ് പ്രതിജ്ഞ ചെയ്യുന്നത്. അല്ലാഹുവിന്‍റെ കൈ അവരുടെ കൈകള്‍ക്കു മീതെയുണ്ട്. അതിനാല്‍ ആരെങ്കിലും അത് ലംഘിക്കുന്ന പക്ഷം ലംഘിക്കുന്നതിന്‍റെ ദോഷഫലം അവന് തന്നെയാകുന്നു. താന്‍ അല്ലാഹുവുമായി ഉടമ്പടിയില്‍ ഏര്‍പെട്ട കാര്യം വല്ലവനും നിറവേറ്റിയാല്‍ അവന്ന് മഹത്തായ പ്രതിഫലം നല്‍കുന്നതാണ്.
തീബി പറയുന്നു : അല്ലെങ്കിൽ സംസാരത്തെ അലങ്കരിച്ചു കൊണ്ടോ സൂറതുന്നൂർ അമ്പതാം വചനത്തിലെ സമാനമായ പരാമർശത്തെ ഉദ്ധരിച്ചു കൊണ്ടാവാം ഇവിടെ ' അല്ലാഹുവും അവന്റെ റസൂലും നിന്നോട് അതിക്രമം ചെയ്തുവെന്ന് നീ വിചാരിക്കുന്നുവോ ' എന്ന് അല്ലാഹുവിലേക്ക് കൂടി റസൂലിനെ ചേർത്ത് പറഞ്ഞത് . പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 024 നൂര്‍ 48-52 കാണുക :
وَإِذَا دُعُوا إِلَى اللَّهِ وَرَسُولِهِ لِيَحْكُمَ بَيْنَهُمْ إِذَا فَرِيقٌ مِّنْهُم مُّعْرِضُونَ
അവര്‍ക്കിടയില്‍ തീര്‍പ്പുകല്‍പിക്കുന്നതിനായി അല്ലാഹുവിലേക്കും അവന്‍റെ റസൂലിലേക്കും അവര്‍ വിളിക്കപ്പെട്ടാല്‍ അപ്പോഴതാ അവരില്‍ ഒരു വിഭാഗം തിരിഞ്ഞുകളയുന്നു
وَإِن يَكُن لَّهُمُ الْحَقُّ يَأْتُوا إِلَيْهِ مُذْعِنِينَ
ന്യായം അവര്‍ക്ക് അനുകൂലമാണെങ്കിലോ അവര്‍ റസൂലിന്‍റെ അടുത്തേക്ക് വിധേയത്വത്തോട് കൂടി വരികയും ചെയ്യും.
أَفِي قُلُوبِهِم مَّرَضٌ أَمِ ارْتَابُوا أَمْ يَخَافُونَ أَن يَحِيفَ اللَّهُ عَلَيْهِمْ وَرَسُولُهُ بَلْ أُوْلَئِكَ هُمُ الظَّالِمُونَ
അവരുടെ ഹൃദയങ്ങളില്‍ വല്ല രോഗവുമുണ്ടോ? അതല്ല അവര്‍ക്ക് സംശയം പിടിപെട്ടിരിക്കുകയാണോ? അതല്ല അല്ലാഹുവും അവന്റെ റസൂലും അവരോട് അനീതി പ്രവര്‍ത്തിക്കുമെന്ന് അവര്‍ ഭയപ്പെടുകയാണോ? അല്ല, അവര്‍ തന്നെയാകുന്നു അക്രമികള്‍.
إِنَّمَا كَانَ قَوْلَ الْمُؤْمِنِينَ إِذَا دُعُوا إِلَى اللَّهِ وَرَسُولِهِ لِيَحْكُمَ بَيْنَهُمْ أَن يَقُولُوا سَمِعْنَا وَأَطَعْنَا وَأُولَئِكَ هُمُ الْمُفْلِحُونَ
തങ്ങള്‍ക്കിടയില്‍ തീര്‍പ്പുകല്‍പിക്കുന്നതിനായി അല്ലാഹുവിലേക്കും റസൂലിലേക്കും വിളിക്കപ്പെട്ടാല്‍ സത്യവിശ്വാസികളുടെ വാക്ക്, ' ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു' എന്ന് പറയുക മാത്രമായിരിക്കും. അവര്‍ തന്നെയാണ് വിജയികള്‍.
وَمَن يُطِعِ اللَّهَ وَرَسُولَهُ وَيَخْشَ اللَّهَ وَيَتَّقْهِ فَأُولَئِكَ هُمُ الْفَائِزُونَ
അല്ലാഹുവെയും റസൂലിനെയും അനുസരിക്കുകയും, അല്ലാഹുവെ ഭയപ്പെടുകയും അവനോട് സൂക്ഷ്മത പുലര്‍ത്തുകയും ചെയ്യുന്നവരാരോ അവര്‍ തന്നെയാണ് വിജയം നേടിയവര്‍.
...
MODULE 03
قَوْلُهُ : ( حَدِيثُ عَائِشَةَ لَا نَعْرِفُهُ إِلَّا مِنْ هَذَا الْوَجْهِ ) وَأَخْرَجَهُ ابْنُ مَاجَهْ وَالْبَيْهَقِيُّ ( وَقَالَ : يَحْيَى بْنُ كَثِيرٍ لَمْ يَسْمَعْ مِنْ عُرْوَةَ إلخ ) فَالْحَدِيثُ مُنْقَطِعٌ فِي مَوْضِعَيْنِ : أَحَدُهُمَا مَا بَيْنَ الْحَجَّاجِ وَيَحْيَى . وَالْآخَرُ مَا بَيْنَ يَحْيَى وَعُرْوَةَ
اعْلَمْ أَنَّهُ قَدْ وَرَدَ فِي فَضِيلَةِ لَيْلَةِ النِّصْفِ مِنْ شَعْبَانَ عِدَّةُ أَحَادِيثَ مَجْمُوعُهَا يَدُلُّ عَلَى أَنَّ لَهَا أَصْلًا،
فَمِنْهَا حَدِيثُ الْبَابِ وَهُوَ مُنْقَطِعٌ ، وَمِنْهَا حَدِيثُ عَائِشَةَ قَالَتْ : قَامَ رَسُولُ اللَّهِ -صَلَّى اللَّهُ عَلَيْهِ وَسَلَّمَ- مِنَ اللَّيْلِ فَصَلَّى فَأَطَالَ السُّجُودَ حَتَّى ظَنَنْتُ أَنَّهُ قَدْ قُبِضَ ، فَلَمَّا رَأَيْتُ ذَلِكَ قُمْتُ حَتَّى حَرَّكْتُ إِبْهَامَهُ فَتَحَرَّكَ فَرَجَعَ ، فَلَمَّا رَفَعَ رَأْسَهُ مِنَ السُّجُودِ وَفَرَغَ مِنْ صَلَاتِهِ قَالَ : " يَا عَائِشَةُ أَوْ يَا حُمَيْرَاءُ أَظَنَنْتِ أَنَّ النَّبِيَّ -صَلَّى اللَّهُ عَلَيْهِ وَسَلَّمَ- قَدْ خَاسَ بِك؟ " قُلْتُ : لَا وَاَللَّهِ يَا رَسُولَ اللَّهِ وَلَكِنِّي ظَنَنْتُ أَنْ قُبِضْتَ طُولَ سُجُودِكَ ، قَالَ " أَتَدْرِي أَيَّ لَيْلَةٍ هَذِهِ؟ " قُلْتُ : اللَّهُ وَرَسُولُهُ أَعْلَمُ ، قَالَ : " هَذِهِ لَيْلَةُ النِّصْفِ مِنْ شَعْبَانَ إِنَّ اللَّهَ -عَزَّ وَجَلَّ- يَطَّلِعُ عَلَى عِبَادِهِ فِي لَيْلَةِ النِّصْفِ مِنْ شَعْبَانَ فَيَغْفِرُ لِلْمُسْتَغْفِرِينَ وَيَرْحَمُ الْمُسْتَرْحِمِينَ وَيُؤَخِّرُ أَهْلَ الْحِقْدِ كَمَا هُمْ " ، رَوَاهُ الْبَيْهَقِيُّ . وَقَالَ : هَذَا مُرْسَلٌ جَيِّدٌ وَيُحْتَمَلُ أَنْ يَكُونَ الْعَلَاءُ أَخَذَهُ مِنْ مَكْحُولٍ
ആശയ സംഗ്രഹം : ഇമാം മുബാറഖ്ഫൂറി തുടരുന്നു : സുനനു തിർമുദിയിലെ ഈ ഹദീസിന്റെ പരമ്പര രണ്ടു സ്ഥാനങ്ങളിൽ മുറിഞ്ഞിട്ടുണ്ടെന്നു ഇമാം തിർമുദിയുടെ വിശദീകരണത്തിൽ നിന്ന്
മനസ്സിലാക്കാം.എന്നാൽ ശഅബാൻ പതിനഞ്ചാം രാവിന്റെ പുണ്യം സംബന്ധിച്ച് നിരവധി ഹദീസുകൾ വന്നിട്ടുണ്ടെന്നും അവ ഒരുമിച്ചു ചേർക്കുമ്പോൾ പ്രസ്തുത രാവിന് പ്രത്യേക പുണ്യമുണ്ടെന്ന ആശയത്തിന് ഒരു അടിസ്ഥാനമുണ്ടെന്നും നീ മനസ്സിലാക്കണം. തുടർന്ന് ഇമാം മുബാറഖ്ഫൂറി ഈ വിഷയത്തിൽ വന്ന ചില ഹദീസുകൾ കൂടി രേഖപ്പെടുത്തുന്നു:
A.
ആയിശ റദിയല്ലാഹു അന്ഹായില്‍നിന്ന് നിവേദനം. അവര്‍ പറഞ്ഞു: അല്ലാഹുവിന്റെ റസൂല്‍ സ്വല്ലല്ലാഹു അലൈഹി വ സല്ലം
ഒരു രാത്രി എഴുന്നേല്‍ക്കുകയും നിസ്കരിക്കുകയും ചെയ്തു. നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ സുജൂദിന്റെ ദൈര്‍ഘ്യത്താല്‍, അവിടുന്നു മരണപ്പെട്ടിരിക്കുമോ എന്ന് ഞാന്‍ ശങ്കിച്ചു. അങ്ങനെ ഞാന്‍ എഴുന്നേറ്റു അവിടുത്തെ പെരുവിരല്‍ അനക്കി അത് അനങ്ങിയപ്പോള്‍ ഞാന്‍ വിരിപ്പിലേക്ക് മടങ്ങി. നിസ്കാരത്തില്‍ നിന്ന് വിരമിച്ച് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ ചോദിച്ചു: "ഓ ആയിശ, നീയുമായുള്ള കരാര്‍ ലംഘിച്ചുവെന്ന് നീ എന്നെക്കുറിച്ച് ശങ്കിച്ചുവോ"ആയിശ റദിയല്ലാഹു അന്ഹാ: "ഇല്ലല്ലോ റസൂലെ" പക്ഷെ സുജൂദിന്റെ ദൈര്‍ഘ്യം കോണ്ട് അങ്ങ് മരണപ്പെട്ടിരിക്കുമോ എന്ന് ഞാന്‍ ഭാവിച്ചു". നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ : "ഈ രാവ് ഏതാണെന്ന് നിനക്കറിയുമോ"? ആയിശ റദിയല്ലാഹു അന്ഹാ:"ഇല്ല" നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ : "ഇത് ശഅബാന്‍ പതിനഞ്ചിന്റെ രാവാണ്. തന്റെ അടിമകളുടെ മേല്‍ അല്ലാഹു ഈ രാത്രി പ്രത്യക്ഷപ്പെടും. പൊറുക്കലിനെ തേടുന്നവര്‍ക്ക് പൊറുത്തുകൊടുക്കും. കാരുണ്യത്തെ തേടുന്നവര്‍ക്ക് അവന്‍ കാരുണ്യം ചെയ്യും. പകവെക്കുന്നവരെ അവന്‍ ഉപേക്ഷിക്കുകയും ചെയ്യും".ഇമാം ബൈഹഖി റഹിമഹുല്ലാഹ് ഈ ഹദീസ് രേഖപ്പെടുത്തുകയും ഇത് ജയ്‌യിദ് ആയ/നല്ല പരമ്പരയ്ക്കുള്ള മുർസൽ ആയ ഹദീസ് ആണെന്ന് പറയുകയും ചെയ്തിട്ടുണ്ട് .( നബിയിൽ നിന്ന് റിപ്പോർട്ട് ചെയ്ത സഹാബിയെ പരാമർശിക്കാതെ താബിഈ ഉദ്ധരിക്കുന്ന ഹദീസ് ആണ് മുർസൽ ആയ ഹദീസ് ).
B.
وَمِنْهَا حَدِيثُ مُعَاذِ بْنِ جَبَلٍ -رَضِيَ اللَّهُ عَنْهُ- عَنِ النَّبِيِّ -صَلَّى اللَّهُ عَلَيْهِ وَسَلَّمَ- قَالَ : " يَطَّلِعُ اللَّهُ إِلَى جَمِيعِ خَلْقِهِ لَيْلَةَ النِّصْفِ مِنْ شَعْبَانَ فَيَغْفِرُ لِجَمِيعِ خَلْقِهِ إِلَّا لِمُشْرِكٍ أَوْ مُشَاحِنٍ " ، قَالَ الْمُنْذِرِيُّ فِي التَّرْغِيبِ بَعْدَ ذِكْرِهِ : رَوَاهُ الطَّبَرَانِيُّ فِي الْأَوْسَطِ وَابْنُ حِبَّانَ فِي صَحِيحِهِ وَالْبَيْهَقِيُّ ،وَرَوَاهُ ابْنُ مَاجَهْ بِلَفْظِهِ مِنْ حَدِيثِ أَبِي مُوسَى الْأَشْعَرِيِّ وَالْبَزَّارِ وَالْبَيْهَقِيِّ مِنْ حَدِيثِ أَبِي بَكْرٍ الصِّدِّيقِ -رَضِيَ اللَّهُ عَنْهُ- بِنَحْوِهِ بِإِسْنَادٍ لَا بَأْسَ بِهِ ، انْتَهَى كَلَامُ الْمُنْذِرِيِّ
ആശയ സംഗ്രഹം : മറ്റൊരു ഹദീസ് മുആദ് ബ്നു ജബൽ റദിയള്ളാഹു അന്ഹുവിൽ നിന്നുള്ള റിപ്പോർട്ട് ആണ്.പ്രസ്തുത ഹദീസ് ഉദ്ധരിച്ച ശേഷം ഇമാം മുൻദിറി തർഗീബിൽ പ്രസ്താവിക്കുന്നു :ഇമാം ഥബ്റാനി അദ്ധേഹത്തിന്റെ ഔസത്തിലും ഇബ്നു ഹിബ്ബാൻ അദ്ധേഹത്തിന്റെ സ്വഹീഹിലും ഇമാം ബൈഹഖി അവർകളും ഈ ഹദീസ് രേഖപ്പെടുത്തിയിട്ടുണ്ട്.തരക്കേടില്ലാതെ പരമ്പരയോടെ ഇബ്നു മാജ അബൂ മൂസൽ അശ്അരി റദിയല്ലാഹു അന്ഹുവിന്റെ ഹദീസും ഇമാം ബസ്സാറും ഇമാം ബൈഹഖിയും അബൂബക്കർ സിദ്ദീഖ് റദിയല്ലാഹു അന്ഹുവിന്റെ ഹദീസും ഈ വിഷയത്തിൽ സമാനമായി രേഖപ്പെടുത്തിയിട്ടുണ്ട്.
സുനനു ഇബ്നു മാജയിലെ ഹദീസ് ചുവടെ ചേർക്കുന്നു :
حَدَّثَنَا رَاشِدُ بْنُ سَعِيدِ بْنِ رَاشِدٍ الرَّمْلِيُّ، حَدَّثَنَا الْوَلِيدُ، عَنِ ابْنِ لَهِيعَةَ، عَنِ الضَّحَّاكِ بْنِ أَيْمَنَ، عَنِ الضَّحَّاكِ بْنِ عَبْدِ الرَّحْمَنِ بْنِ عَرْزَبٍ، عَنْ أَبِي مُوسَى الأَشْعَرِيِّ، عَنْ رَسُولِ اللَّهِ ـ صلى الله عليه وسلم ـ قَالَ " إِنَّ اللَّهَ لَيَطَّلِعُ فِي لَيْلَةِ النِّصْفِ مِنْ شَعْبَانَ فَيَغْفِرُ لِجَمِيعِ خَلْقِهِ إِلاَّ لِمُشْرِكٍ أَوْ مُشَاحِنٍ " .
حَدَّثَنَا مُحَمَّدُ بْنُ إِسْحَاقَ، حَدَّثَنَا أَبُو الأَسْوَدِ النَّضْرُ بْنُ عَبْدِ الْجَبَّارِ، حَدَّثَنَا ابْنُ لَهِيعَةَ، عَنِ الزُّبَيْرِ بْنِ سُلَيْمٍ، عَنِ الضَّحَّاكِ بْنِ عَبْدِ الرَّحْمَنِ، عَنْ أَبِيهِ، قَالَ سَمِعْتُ أَبَا مُوسَى، عَنِ النَّبِيِّ ـ صلى الله عليه وسلم ـ نَحْوَهُ
ആശയ സംഗ്രഹം : അബൂ മൂസൽ അശ്അരി റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു : റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു :
ശഅ്ബാന്‍ പകുതിയുടെ രാവില്‍ നിശ്ചയം അല്ലാഹുവിന്റെ അനുഗ്രഹം സൃഷ്ടികളിലേക്ക് പ്രത്യക്ഷപ്പെടും. മുശ്രിക്കും മുഷാഹിനും അല്ലാത്ത എല്ലാവർക്കുമല്ലാത്ത എല്ലാവര്‍ക്കും അവന്‍ പൊറുത്തുകൊടുക്കും.
قُلْتُ : فِي سَنَدِ حَدِيثِ أَبِي مُوسَى الْأَشْعَرِيِّ عِنْدَ ابْنِ مَاجَهْ عَنْ ابْنِ لَهِيعَةَ وَهُوَ ضَعِيفٌ
ഞാൻ (മുബാറഖ്ഫൂറി ) പറയുന്നു : ഇബ്നു മാജ രേഖപ്പെടുത്തിയ അബൂ മൂസൽ അശ്അരി റദിയല്ലാഹു അന്ഹുവിന്റെ ഹദീസിൽ ഇബ്നു ലഹീഅ എന്ന റിപ്പോർട്ടർ ദുർബലനാണ് .
...
ശഅബാൻ പതിനഞ്ചാം രാവിന്റെ പ്രത്യേക പുണ്യം പരാമർശിക്കുന്ന ഏതാനും ഹദീസുകൾ കൂടി മുബാറഖ്ഫൂറി തുടർന്ന് ഉദ്ധരിക്കുന്നുണ്ട്.ഒന്നും ന്യൂനതകളിൽ നിന്ന് മുക്തമല്ല.തുടർന്ന് അദ്ദേഹം പറയുന്നു :
...
فَهَذِهِ الْأَحَادِيثُ بِمَجْمُوعِهَا حُجَّةٌ عَلَى مَنْ زَعَمَ أَنَّهُ لَمْ يَثْبُتْ فِي فَضِيلَةِ لَيْلَةِ النِّصْفِ مِنْ شَعْبَانَ شَيْءٌ ، وَاَللَّهُ تَعَالَى أَعْلَمُ
(പരസ്പരം ശക്തിപ്പെടുത്തുന്ന)ഈ ഹദീസുകൾ മൊത്തത്തിൽ പരിഗണിക്കുമ്പോൾ, ശഅബാൻ പതിനഞ്ചാം രാവിന് പ്രത്യേക പുണ്യം കൽപ്പിക്കുന്ന ഹദീസുകൾ സ്ഥിരപ്പെട്ടിട്ടില്ല എന്ന വാദക്കാർക്ക് എതിരെയുള്ള തെളിവാണത്. അല്ലാഹു ഏറ്റവും കൂടുതൽ അറിയുന്നവൻ .
(പ്രത്യേക കുറിപ്പ് ):എന്നാൽ എല്ലാ രാത്രിയിലും പകുതി പിന്നിട്ട ശേഷം അല്ലാഹു ഒന്നാം ആകാശത്തേക്ക് ഇറങ്ങി വരും എന്ന് സ്വഹീഹായ ഹദീസിൽ സ്ഥിരപ്പെട്ടിട്ടുള്ളതിനാൽ ശഅബാൻ പതിനഞ്ചാം രാവിലും അല്ലാഹു ഇറങ്ങി വരും എന്ന കാര്യത്തിൽ സംശയമില്ല.
സ്വഹീഹു മുസ്‌ലിം
صحيح مسلم
مسلم بن الحجاج القشيري النيسابوري
كتاب صلاة المسافرين وقصرها
باب التَّرْغِيبِ فِي الدُّعَاءِ وَالذِّكْرِ فِي آخِرِ اللَّيْلِ وَالإِجَابَةِ فِيهِ
حَدَّثَنَا إِسْحَقُ بْنُ مَنْصُورٍ أَخْبَرَنَا أَبُو الْمُغِيرَةِ حَدَّثَنَا الْأَوْزَاعِيُّ حَدَّثَنَا يَحْيَى حَدَّثَنَا أَبُو سَلَمَةَ بْنُ عَبْدِ الرَّحْمَنِ عَنْ أَبِي هُرَيْرَةَ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذَا مَضَى شَطْرُ اللَّيْلِ أَوْ ثُلُثَاهُ يَنْزِلُ اللَّهُ تَبَارَكَ وَتَعَالَى إِلَى السَّمَاءِ الدُّنْيَا فَيَقُولُ هَلْ مِنْ سَائِلٍ يُعْطَى هَلْ مِنْ دَاعٍ يُسْتَجَابُ لَهُ هَلْ مِنْ مُسْتَغْفِرٍ يُغْفَرُ لَهُ حَتَّى يَنْفَجِرَ الصُّبْحُ
ആശയ സംഗ്രഹം :അബൂ ഹുറൈറ റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു : റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു :രാത്രിയുടെ പകുതിയോ മൂന്നിൽ രണ്ടു ഭാഗമോ പിന്നിടുമ്പോൾ ആകുമ്പോൾ അല്ലാഹു തബാറക വ തആലാ ഒന്നാം ആകാശത്തേക്ക് ഇറങ്ങി വരും.എന്നിട്ടു അല്ലാഹു ചോദിക്കും.ആരുണ്ട് ചോദിക്കുന്നവർ ?അവനു നൽകപ്പെടും.ആരുണ്ട് ആരുണ്ട് പ്രാർത്ഥിക്കുന്നവൻ? അവനു ഉത്തരം നൽകപ്പെടും.ആരുണ്ട് പാപമോചനം അർത്ഥിക്കുന്നവൻ? അവനു പാപങ്ങൾ പൊറുക്കപ്പെടും. നേരം പുലരുവോളം അല്ലാഹു ഇങ്ങിനെ തുടരും .
ശഅബാൻ പതിനഞ്ചാം രാവ് പ്രത്യേക പുണ്യമുള്ള രാത്രിയാണെന്നും പ്രസ്തുത രാത്രി ആരാധനകൾ കൊണ്ട് സജീവമാക്കേണ്ടതാണെന്നും എന്നാൽ റജബ് മാസത്തിലെ ആദ്യ വെള്ളിയാഴ്ച നടത്തപ്പെടുന്ന റഗാഇബു നിസ്ക്കാരം ബിദ്അത്തും കറാഹത്തും ആണെന്നും
رد المحتار على الدر المختار
എന്ന ഹനഫീ ഫിഖ്ഹ് ഗ്രൻഥത്തിലും പരാമർശിച്ചിട്ടുണ്ട് .
فروع الفقه الحنفي
رد المحتار على الدر المختار
محمد أمين بن عمر (ابن عابدين)
...
وَإِحْيَاءُ لَيْلَةِ الْعِيدَيْنِ ، وَالنِّصْفِ مِنْ شَعْبَانَ ، وَالْعَشْرِ الْأَخِيرِ مِنْ رَمَضَانَ ، وَالْأُوَلُ مِنْ ذِي الْحِجَّةِ ، وَيَكُونُ بِكُلِّ عِبَادَةٍ تَعُمُّ اللَّيْلَ أَوْ أَكْثَرَهُ
...
مَطْلَبٌ فِي صَلَاةِ الرَّغَائِبِ
قَالَ فِي الْبَحْرِ : وَمِنْ هُنَا يُعْلَمُ كَرَاهَةُ الِاجْتِمَاعِ عَلَى صَلَاةِ الرَّغَائِبِ الَّتِي تُفْعَلُ فِي رَجَبٍ فِي أُولَى جُمُعَةٍ مِنْهُ وَأَنَّهَا بِدْعَةٌ ، وَمَا يَحْتَالُهُ أَهْلُ الرُّومِ مِنْ نَذْرِهَا لِتَخْرُجَ عَنْ النَّفْلِ وَالْكَرَاهَةِ فَبَاطِلٌ ا هـ
MODULE 04
ശഅബാൻ പതിനഞ്ചാം രാവുമായി പ്രത്യേക പുണ്യമുള്ള രാത്രിയാണെന്നു സൂചിപ്പിക്കുന്ന ഹദീസ് സ്വഹീഹായി പരിഗണിക്കാമെന്ന് ശൈഖ് അൽബാനി:
تصحيح الألباني الروايات الواردة في فضل ليلة النصف من شعبان
...
ശഅബാൻ പതിനഞ്ചാം രാവ് പ്രത്യേക പുണ്യമുള്ള രാത്രിയാണെന്നു സൂചിപ്പിക്കുന്ന ഹദീസ് വിവിധ വഴികളിലൂടെ വന്നത് പരാമർശിച്ച ശേഷം ശൈഖ് അൽബാനി റഹിമഹുല്ലാഹ് രേഖപ്പെടുത്തുന്നു:
.....................
و جملة القول أن الحديث بمجموع هذه الطرق صحيح بلا ريب و الصحة تثبت بأقل منها عددا ما دامت سالمة من الضعف الشديد كما هو الشأن في هذا الحديث ، فما نقله الشيخ { علامة الشام محمد جمال الدين } القاسمي رحمه الله تعالى في " إصلاح المساجد " ( ص 107) عن أهل التعديل و التجريح أنه ليس في فضل ليلة النصف من شعبان حديث صحيح ، فليس مما ينبغي الاعتماد عليه ، و لئن كان أحد منهم أطلق مثل هذا القول فإنما أوتي من قبل التسرع و عدم وسع الجهد لتتبع الطرق على هذا النحو الذي بين يديك . و الله تعالى هو الموفق
...
ചുരുക്കിപ്പറഞ്ഞാല്‍ ഇത്രയും വ്യത്യസ്തങ്ങളായ നിവേദക പരമ്പരകളെല്ലാം തന്നെ ചേരുമ്പോള്‍ ഈ ഹദീസ് സ്വഹീഹായിത്തീരുന്നതാണ്. ഈ ഹദീസ് പോലെയുള്ള ഒരു ഹദീസ് സ്വഹീഹാകാന്‍ കാര്യമായ ദൗര്‍ബല്യങ്ങളൊന്നുമില്ലാത്തിടത്തോളം ഇതിലും കുറഞ്ഞ എണ്ണം ഉണ്ടായാല്‍ തന്നെ മതിയാകുന്നതാണ്. ഇസ്വ്‌ലാഹുല്‍ മസാജിദ്'എന്ന ഗ്രന്ഥത്തില്‍ ശൈഖ് ഖാസിമി, ശഅ്ബാന്‍ പതിനഞ്ചാം രാവുമായി ബന്ധപ്പെട്ട് സ്വഹീഹായ ഒറ്റ ഹദീസും ഇല്ല എന്ന് ഹദീസ് വിശാരദന്മാരെ അവലംബിച്ച് അഭിപ്രായപ്പെട്ടത് അവലംബിക്കാവുന്ന ഒന്നല്ല. അവരിലാരെങ്കിലും ഇങ്ങനെ സാമാന്യവല്‍ക്കരിച്ച് അഭിപ്രായം പറയുന്നത് അവധാനതയില്ലായ്മ കൊണ്ടും വ്യത്യസ്ത നിവേദക ശ്രേണികളെ സൂക്ഷമ നിരീക്ഷണം നടത്താന്‍ പരിശ്രമിക്കാത്തതുകൊണ്ടുമാണ്.അല്ലാഹുവാണ് തൗഫീഖ് നൽകുന്നവൻ (സില്‍സിലത്തുല്‍ അഹാദീസുസ്സ്വഹീഹഃ: 1143 3/135)
ഇബ്നു തൈമിയ്യ റഹിമഹുല്ലാഹിയുടെ ഫതാവയിൽ നിന്ന് :
الكتاب: مجموع الفتاوى
المؤلف: تقي الدين أبو العباس أحمد بن عبد الحليم بن تيمية الحراني (المتوفى: 728هـ)
وَسُئِلَ
عَنْ صَلَاةِ نِصْفِ شَعْبَانَ؟
فَأَجَابَ
إذَا صَلَّى الْإِنْسَانُ لَيْلَةَ النِّصْفِ وَحْدَهُ أَوْ فِي جَمَاعَةٍ خَاصَّةٍ كَمَا كَانَ يَفْعَلُ طَوَائِفُ مِنْ السَّلَفِ فَهُوَ أَحْسَنُ. وَأَمَّا الِاجْتِمَاعُ فِي الْمَسَاجِدِ عَلَى صَلَاةٍ مُقَدَّرَةٍ. كَالِاجْتِمَاعِ عَلَى مِائَةِ رَكْعَةٍ بِقِرَاءَةِ أَلْفٍ: {قُلْ هُوَ اللَّهُ أَحَدٌ} دَائِمًا. فَهَذَا بِدْعَةٌ لَمْ يَسْتَحِبَّهَا أَحَدٌ مِنْ الْأَئِمَّةِ. وَاَللَّهُ أَعْلَمُ
...
ആശയ സംഗ്രഹം : ശഅബാൻ പതിനഞ്ചാം രാവിലെ പ്രത്യേക നിസ്‌ക്കാരത്തെ സംബന്ധിച്ച് ശൈഖ് അവർകളോട് ചോദിക്കപ്പെട്ടു.അപ്പോൾ ഇബ്നു തൈമിയ്യ റഹിമഹുല്ലാഹ് ഇപ്രകാരം മറുപടി നൽകി:
ശഅബാൻ പതിനഞ്ചാം രാവിൽ ഒരാൾ ഒറ്റയ്ക്കോ സലഫുകളിൽ ഒരു സംഘം ചെയ്‌തിരുന്നത് പോലെ പ്രത്യേക ജമാഅത്തു ആയോ സുന്നത്തു നി൯സ്ക്കരിച്ചാൽ അത് ഏറ്റവും നല്ല കാര്യമാണ്.എന്നാൽ ആയിരം പ്രാവശ്യം സൂറത്തുൽ ഇഖ്‌ലാസ് പാരായണം ചെയ്തു കൊണ്ട് നൂറു റക്അത്ത് നിസ്‌ക്കരിക്കുക പോലെയുള്ള ഒരു പ്രത്യേക നിസ്ക്കാരം(അല്ഫിയ്യ നിസ്ക്കാരം) നിസ്‌ക്കരിക്കുന്നതിനായി പള്ളികളിൽ സംഘടിക്കലും പതിവായി ഈ രാവിൽ അത് നടപ്പാക്കലും ബിദ്അത്തും ഇമാമുകൾ ആരും തന്നെ സുന്നത്തായി പരിഗണിച്ചിട്ടില്ലാത്തതുമാണ്.അല്ലാഹു ഏറ്റവും കൂടുതൽ അറിയുന്നവൻ .
MODULE 05
ഇമാം അബൂ ഹാമിദുൽ ഗസ്സാലി റഹിമഹുല്ലാഹിയുടെ ഇഹ്യാഉ ഉലൂമിദ്ദീൻ എന്ന കിതാബിൽ നിന്ന് :
إحياء علوم الدين
بيان الليالي والأيام الفاضلة
പുണ്യകരമായ രാവുകളും പകലുകളും സംബന്ധിച്ച വിവരണം
...
اعلم أن الليالي المخصوصة بمزيد الفضل التي يتأكد فيها استحباب الإحياء في السنة خمس عشرة ليلة لا ينبغي أن يغفل المريد عنها فإنها مواسم الخيرات ومظان التجارات ومتى غفل التاجر عن المواسم لم يربح ومتى غفل المريد عن فضائل الأوقات لم ينجح فستة من هذه الليالي في شهر رمضان خمس في أوتار العشر الأخير إذ فيها يطلب ليلة القدر وليلة سبع عشرة من رمضان فهي ليلة صبيحتها يوم الفرقان يوم التقى الجمعان فيه كانت وقعة بدر وقال ابن الزبير رحمه الله هي ليلة القدر وأما التسع الأخر فأول ليلة من المحرم وليلة عاشوراء وأول ليلة من رجب وليلة النصف منه وليلة سبع وعشرين منه وهي ليلة المعراج وفيها صلاة مأثورة فقد قال صلى الله عليه وسلم للعامل في هذه الليلة حسنات مائة سنة فمن صلى في هذه الليلة اثنتي عشرة ركعة يقرأ في كل ركعة فاتحة الكتاب وسورة من القرآن ويتشهد في كل ركعتين ويسلم في آخرهن ثم يقول سُبْحَانَ اللَّهِ وَالْحَمْدُ لِلَّهِ وَلَا إِلَهَ إِلَّا الله والله أكبر مائة مرة ثم يستغفر الله مائة مرة ويصلي على النبي صلى الله عليه وسلم مائة مرة ويدعو لنفسه بما شاء من أمر دنياه وآخرته ويصبح صائماً فإن الله يستجيب دعاءه كله إلا أن يدعو في معصية وليلة النصف من شعبان ففيها مائة ركعة يقرأ في كل ركعة بعد الفاتحة سورة الإخلاص عشر مرات كانوا لا يتركونها كما أوردناه في صلاة التطوع
...
ആശയ സംഗ്രഹം : പുണ്യം കൂടുതലുള്ളതിനാൽ ആരാധനകൾ കൊണ്ട് സജീവക്കേണ്ട രാത്രികളുടെ എണ്ണം പതിനഞ്ചാണ് എന്ന് നീ അറിയണം.കാരണം അത് നന്മകളുടെ പൂക്കാലവും കച്ചവടത്തിന്റെ സ്ഥാനങ്ങളുമാണ്.കച്ചവടക്കാരൻ സീസൺ സംബന്ധിച്ച് അശ്രദ്ധനായാൽ അവനു ലാഭം ലഭിക്കില്ല.സമയങ്ങളുടെ പുണ്യങ്ങൾ സംബന്ധിച്ച് അശ്രദ്ധനായാൽ അത് ഉദ്ദേശിക്കുന്നവന് അത് ലഭിക്കില്ല.ഈ പതിനഞ്ചു രാവുകളിലെ ആറു രാവുകൾ റമദാനിലാണ്.റമദാനിലെ അവസാനത്തെ പത്തിലെ ഒറ്റയിട്ട രാവുകളും ബദർ യുദ്ധം നടന്ന ദിവസമായ റമദാൻ പതിനേഴിന് രാവുമാണത്.സൂറത്തുൽ അൻഫാൽ 41 -ആം വചനത്തിൽ
يَوْمَ الْفُرْقَانِ يَوْمَ الْتَقَى الْجَمْعَانِ
''സത്യാസത്യവിവേചനത്തിന്‍റെ ദിവസത്തില്‍ അഥവാ ആ രണ്ടു സംഘങ്ങള്‍ ഏറ്റുമുട്ടിയ ദിവസത്തില്‍ '' എന്നാണല്ലോ വിശുദ്ധ ഖുർആൻ ആ ദിവസത്തെ പരാമർശിച്ചത്.ഇബ്നു സുബൈർ റഹിമഹുല്ലാഹ് റമദാൻ 17 - നാണു ലൈലത്തുൽ ഖദ്ർ എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്.ഇനി മറ്റേ ഒമ്പതു രാവുകൾ മുഹറം ആദ്യരാത്രി,ആശൂറാ രാത്രി,റജബ് ആദ്യരാത്രി,റജബ് പകുതിയുടെ രാവ്, മിഅറാജ് നടന്ന റജബ് 27 -ന്റെ രാത്രി (മിഅറാജ് റജബ് 27 -നാണെന്നു സ്ഥിരപ്പെട്ടിട്ടില്ല),ശഅബാൻ പതിനഞ്ചിൻറെ രാവ്,അറഫയുടെ രാവ്,രണ്ടു പെരുന്നാൾ രാവുകൾ എന്നിവയാണ് .കൂടാതെ റജബ് 27 -നു പന്ത്രണ്ടു റകഅത്ത് നിസ്‌കാരവും ശഅബാൻ പതിനഞ്ചാം രാവിന് നൂറു റകഅത്ത് നിസ്‌കാരവും ഉള്ളതായും അതിന്റെ വിവരണവും ഇമാം ഗസ്സാലി രേഖപ്പെടുത്തിയിട്ടുണ്ട്.(പരിഭാഷകന്റെ കുറിപ്പ്: എന്നാൽ പ്രസ്തുത നിസ്‌കാരങ്ങൾ സംബന്ധിച്ച് പൂർണ്ണ പരമ്പരയോടെയുള്ള ഹദീസ് ഇഹ്‌യാഇൽ ഈ ഭാഗത്ത് കാണുന്നില്ല)
...
എന്നാൽ ശഅബാൻ പതിനഞ്ചാം രാവിന് പ്രത്യേക പുണ്യമുണ്ടെന്നു നിരവധി ഇമാമുകൾ സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെങ്കിലും ആ രാവിൽ പ്രത്യേകമായി നിസ്‌ക്കരിച്ചു വരുന്ന നൂറു റക്അത്ത് നിസ്ക്കാരം വെറുക്കപ്പെട്ട ബിദ്അത്ത് ആണെന്ന് പല ഇമാമുകളും
അഭിപ്രായപ്പെട്ടിട്ടുണ്ട്
ഇമാം നവവി റഹിമഹുള്ളാഹി ശറഹുൽ മുഹദ്ദബിൽ പറയുന്നു :
المجموع شرح المهذب
يحيى بن شرف النووي
كتاب الصلاة
باب صلاة التطوع
فصل في مسائل تتعلق بباب صلاة التطوع
صلاة الحاجة
( الْعَاشِرَةُ )
الصَّلَاةُ الْمَعْرُوفَةُ بِصَلَاةِ الرَّغَائِبِ ، وَهِيَ ثِنْتَا عَشْرَةَ رَكْعَةً تُصَلَّى بَيْنَ الْمَغْرِبِ وَالْعِشَاءِ لَيْلَةَ أَوَّلِ جُمُعَةٍ فِي رَجَبٍ ، وَصَلَاةُ لَيْلَةِ نِصْفِ شَعْبَانَ مِائَةُ رَكْعَةٍ وَهَاتَانِ الصَّلَاتَانِ بِدْعَتَانِ وَمُنْكَرَانِ قَبِيحَتَانِ وَلَا يُغْتَرُّ بِذَكَرِهِمَا فِي كِتَابِ قُوتِ الْقُلُوبِ ، وَإِحْيَاءِ عُلُومِ الدِّينِ ، وَلَا بِالْحَدِيثِ الْمَذْكُورِ فِيهِمَا فَإِنَّ كُلَّ ذَلِكَ بَاطِلٌ وَلَا يُغْتَرُّ بِبَعْضِ مَنْ اشْتَبَهَ عَلَيْهِ حُكْمُهُمَا مِنْ الْأَئِمَّةِ فَصَنَّفَ وَرَقَاتٍ فِي اسْتِحْبَابِهِمَا فَإِنَّهُ غَالِطٌ فِي ذَلِكَ ، وَقَدْ صَنَّفَ الشَّيْخُ الْإِمَامُ أَبُو مُحَمَّدٍ عَبْدُ الرَّحْمَنِ بْنُ إسْمَاعِيلَ الْمَقْدِسِيُّ كِتَابًا نَفِيسًا فِي إبْطَالِهِمَا فَأَحْسَنَ فِيهِ وَأَجَادَ رَحِمَهُ اللَّهُ
ആശയ സംഗ്രഹം : റജബിലെ ആദ്യ വെള്ളിയാഴ്ച രാവിൽ ഇശാ മഗ്‌രിബിന് ഇടയിൽ നിർവഹിക്കപ്പെടുന്ന സ്വലാത് റഗാ ഇബ് (ആഗ്രഹസഫലീകരണ നമസ്കാരം) എന്നറിയപ്പെടുന്ന പന്ത്രണ്ടു റകഅത്ത് നിസ്‌കാരവും ശഅബാൻ പതിനഞ്ചാം രാവിലെ നൂറു റകഅത്ത് സുന്നത്ത് നിസ്‌ക്കാരവും മോശപ്പെട്ടതും വെറുക്കപ്പെട്ടതും ബിദ്അത്തും ആയ നിസ്‌ക്കാരങ്ങളാണ്.ഇഹ്‌യാഉ ഉലൂമിദ്ദീൻ, ഖൂതുല് ഖുലൂബ് എന്നീ ഗ്രൻഥങ്ങളിൽ ഇത് പരാമര്ശിക്കപ്പെട്ടിട്ടുണ്ട് എന്ന് കരുതി അതിൽ വഞ്ചിക്കപ്പെടരുത്. ഈ വിഷയത്തിൽ പരാമർശിക്കപ്പെട്ട ഹദീസുകളും പരിഗണിക്കേണ്ടതില്ല .കാരണം പ്രസ്തുത ഹദീസുകൾ ബാഥ്വിലാണ്.ഈ രണ്ടു നിസ്‌ക്കാരങ്ങളുടെയും വിധി സംബന്ധിച്ച് തെറ്റിദ്ധരിച്ചു അത് സുന്നത്താണെന്ന് പേജുകൾ നിരത്തിയ ചില ഇമാമുകളുടെ രചനകളിലും വഞ്ചിക്കപ്പെടരുത്.കാരണം അവര്‍ക്ക് ആ വിഷയത്തില്‍ തെറ്റുപറ്റിയിരിക്കുന്നു. പ്രസ്തുത നിസ്‌കാരങ്ങൾ ബാഥ്വിൽ ആണെന്ന് വ്യക്തമാക്കിക്കൊണ്ട് മുഹമ്മദ് അബ്ദു റഹ്‌മാന് ബ്നു ഇസ്മാഈൽ അൽ മഖ്ദിസി റഹിമഹുല്ലാഹ് അമൂല്യമായ ഒരു കൃതി രചിച്ചിട്ടുണ്ട്.വളരെ നല്ല രൂപത്തില്‍ വസ്തുനിഷ്ഠമായി അദ്ദേഹം ആ രചന നിര്‍വഹിച്ചിരിക്കുന്നു. അല്ലാഹു അദ്ദേഹത്തിന് കരുണ ചെയ്യട്ടെ."
...
ശറഹു മുസ്ലിമിലും ഇമാം നവവി റഹിമഹുല്ലാഹ് സമാനമായ പരാമർശങ്ങൾ നടത്തിയതായി കാണാം :
شرح النووي على مسلم
يحيي بن شرف أبو زكريا النووي
كتاب الصيام
باب كراهة صيام يوم الجمعة منفردا
وَاحْتَجَّ بِهِ الْعُلَمَاءُ عَلَى كَرَاهَةِ هَذِهِ الصَّلَاةِ الْمُبْتَدَعَةِ الَّتِي تُسَمَّى الرَّغَائِبُ - قَاتَلَ اللَّهُ وَاضِعَهَا وَمُخْتَرِعَهَا - فَإِنَّهَا بِدْعَةٌ مُنْكَرَةٌ مِنَ الْبِدَعِ الَّتِي هِيَ ضَلَالَةٌ وَجَهَالَةٌ ، وَفِيهَا مُنْكَرَاتٌ ظَاهِرَةٌ ، وَقَدْ صَنَّفَ جَمَاعَةٌ مِنَ الْأَئِمَّةِ مُصَنَّفَاتٍ نَفِيسَةً فِي تَقْبِيحِهَا وَتَضْلِيلِ مُصَلِّيهَا وَمُبْتَدِعِهَا ، وَدَلَائِلِ قُبْحِهَا وَبُطْلَانِهَا وَتَضْلِيلِ فَاعِلِهَا أَكْثَرَ مِنْ أَنْ تُحْصَرَ وَاللَّهُ أَعْلَمُ
അൽ ബഹൂതിയുടെ ദഖാഇഖു ഉലിന്നുഹാ ലി ശറഹിൽ മുൻതഹാ എന്ന കിതാബിൽ നിന്ന് :
فروع الفقه الحنبلي
شرح منتهى الإرادات
منصور بن يونس البهوتي
(AH 1000-1051)
وَصَلَاةُ الرَّغَائِبِ وَالْأَلْفِيَّةِ لَيْلَةَ نِصْفِ شَعْبَانَ : بِدْعَةٌ لَا أَصْلَ لَهُمَا قَالَهُ الشَّيْخُ تَقِيُّ الدِّينِ
وَقَالَ : أَمَّا لَيْلَةُ النِّصْفِ مِنْ شَعْبَانَ فَفِيهَا فَضْلٌ وَكَانَ مِنْ السَّلَفِ مَنْ يُصَلِّي فِيهَا لَكِنَّ الِاجْتِمَاعَ فِي الْمَسَاجِدِ لِإِحْيَائِهَا بِدْعَةٌ . ا هـ
ആശയ സംഗ്രഹം :റജബിലെ സ്വലാത് റഗാ ഇബ്, ശഅബാൻ പതിനഞ്ചാം രാവിലെ അല്ഫിയ്യ നിസ്‌ക്കാരങ്ങൾക്കു ഒരു അടിസ്ഥാനവുമില്ല; അത് ബിദ്അത്താണ്.ഷെയ്ഖ് തഖിയുദ്ദീൻ (ഇബ്നു തൈമിയ്യഃ)അങ്ങിനെ പറഞ്ഞിട്ടുണ്ട്.എന്നാൽ ശഅബാൻ പതിനഞ്ചാം രാവിന് പ്രത്യേക പുണ്യമുണ്ട്;ആ രാവിനെ പ്രത്യേകം പരിഗണിച്ചു കൊണ്ട് രാത്രി നിസ്ക്കാരം നിർവഹിച്ചിരുന്ന പല സലഫുസ്സാലിഹീങ്ങളും ഉണ്ടായിരുന്നു.എന്നാൽ ആ രാവിനെ ഹയാത്താക്കാൻ വേണ്ടി പള്ളികളിൽ പ്രത്യേകമായി ഒരുമിച്ചു കൂടൽ ബിദ്അത്താണ്.
MODULE 06
തുഹ്ഫത്തുൽ അഹ്‌വദി തുടരുന്നു :
تَنْبِيهٌ
اعْلَمْ أَنَّ الْمُرَادَ مِنْ لَيْلَةٍ مُبَارَكَةٍ فِي قَوْلِهِ تَعَالَى : إِنَّا أَنْزَلْنَاهُ فِي لَيْلَةٍ مُبَارَكَةٍ إِنَّا كُنَّا مُنْذِرِينَ فِيهَا يُفْرَقُ كُلُّ أَمْرٍ حَكِيمٍ عِنْدَ الْجُمْهُورِ هِيَ لَيْلَةُ الْقَدْرِ ، وَقِيلَ هِيَ لَيْلَةُ النِّصْفِ مِنْ شَعْبَانَ ، وَقَوْلُ الْجُمْهُورِ هُوَ الْحَقُّ ، قَالَ الْحَافِظُ ابْنُ كَثِيرٍ : مَنْ قَالَ : إِنَّهَا لَيْلَةُ النِّصْفِ مِنْ شَعْبَانَ فَقَدْ أَبْعَدَ ، فَإِنَّ نَصَّ الْقُرْآنِ أَنَّهَا فِي رَمَضَانَ ، انْتَهَى
ആശയ സംഗ്രഹം : വിശുദ്ധ ഖുർആനിൽ സൂറത്തുദ്ദുഖാനിലെ മൂന്നു നാല് ആയത്തുകളിൽ പരാമർശിക്കുന്ന അനുഗ്രഹീത രാവ് കൊണ്ട് ഉദ്ദേശ്യം ലൈലത്തുൽ ഖദ്ർ ആണെന്നാണ് ഭൂരിപക്ഷാഭിപ്രായം.അത് ശഅബാൻ മാസത്തിലെ പതിനഞ്ചാം രാവാണെന്ന അഭിപ്രായമുണ്ടെങ്കിലും ലൈലത്തുൽ ഖദ്ർ ആണെന്ന ഭൂരിപക്ഷ അഭിപ്രായമാണ് ശരി.
ഇമാം ഇബ്നു കസീര്‍ സൂറത്ത് ദുഖാനിലെ മൂന്നാം വചനം വിശദീകരിച്ചു കൊണ്ട് രേഖപ്പെടുത്തുന്നു : "ഖുര്‍ആനിന്‍റെ അവതരണം ശഅബാന്‍ പതിനഞ്ചാം രാവിലാണെന്നു വല്ലവനും പറഞ്ഞിട്ടുണ്ടെങ്കില്‍ അത്തരക്കാര്‍ തെളിവുകളില്‍ നിന്നും വളരെ വിദൂരമാണ്. അത് റമദാനിലാണെന്ന് വിശുദ്ധ ഖുര്‍ആന്‍ സുവ്യക്തമാക്കിയിരിക്കുന്നു.
...
تَنْبِيهٌ آخَرُ
قَالَ الْقَارِي فِي الْمِرْقَاةِ
...
وَأَوَّلُ حُدُوثٍ لِهَذِهِ الصَّلَاةِ بَيْتُ الْمَقْدِسِ سَنَةَ ثَمَانٍ وَأَرْبَعِينَ وَأَرْبَعِمِائَةٍ ، قَالَ : وَقَدْ جَعَلَهَا جَهَلَةُ أَئِمَّةِ الْمَسَاجِدِ مَعَ صَلَاةِ الرَّغَائِبِ وَنَحْوِهِمَا شَبَكَةً لِجَمْعِ الْعَوَامِّ وَطَلَبًا لِرِيَاسَةِ التَّقَدُّمِ وَتَحْصِيلِ الْحُطَامِ ، ثُمَّ إِنَّهُ أَقَامَ اللَّهُ أَئِمَّةَ الْهُدَى فِي سَعْيِ إِبْطَالِهَا فَتَلَاشَى أَمْرُهَا وَتَكَامَلَ إِبْطَالُهَا فِي الْبِلَادِ الْمِصْرِيَّةِ وَالشَّامِيَّةِ فِي أَوَائِلِ سِنِي الْمِائَةِ الثَّامِنَةِ
ആശയ സംഗ്രഹം : (മുല്ല അലിയ്യുൽ ഖാരി മിർഖാത്തിൽ രേഖപ്പെടുത്തുന്നു) : ഈ രണ്ടു നിസ്‌ക്കാരങ്ങളും(അല്ഫിയ്യ , റഗാഇബു) ബൈത്തുൽ മഖ്ദിസിൽ ഹിജ്‌റ നാനൂറ്റി നാൽപ്പത്തി എട്ടിൽ ആണ് ആദ്യമായി പുതുതായി ആരംഭിച്ചത്.ഇതും ഇത് പോലുള്ള കാര്യങ്ങളും ജനങ്ങളെ ഒരുമിച്ചു കൂട്ടാൻ ജാഹിലീങ്ങളായ പള്ളി ഇമാമുമാർ ചെയ്തു തുടങ്ങിയതാണ്.പിന്നീട് അല്ലാഹു സന്മാർഗ്ഗത്തിന്റെ ഇമാമുകളെ ഇതെല്ലാം നീക്കം ചെയ്യുന്നതിനായി പ്രവർത്തിക്കുന്നതിനായി കൊണ്ട് വരികയും അങ്ങിനെ ഇക്കാര്യങ്ങൾ മങ്ങിപ്പോകുകയും ഹിജ്‌റ എട്ടാം നൂറ്റാണ്ടോടു കൂടി ഷാമിലും മിസ്റിലും എല്ലാം ഇത് നിർത്തലാവുകയും ചെയ്തു.
തുഹ്ഫത്തുൽ അഹ്‌വദി തുടരുന്നു :
..........................
تَنْبِيهٌ آخَرُ :
لَمْ أَجِدْ فِي صَوْمِ يَوْمِ لَيْلَةِ النِّصْفِ مِنْ شَعْبَانَ حَدِيثًا مَرْفُوعًا صَحِيحًا ، وَأَمَّا حَدِيثُ عَلِيٍّ -رَضِيَ اللَّهُ عَنْهُ- الَّذِي رَوَاهُ ابْنُ مَاجَهْ بِلَفْظِ : إِذَا كَانَتْ لَيْلَةُ النِّصْفِ مِنْ شَعْبَانَ فَقُومُوا لَيْلَهَا وَصُومُوا نَهَارَهَا إلخ فَقَدْ عَرَفْتَ أَنَّهُ ضَعِيفٌ جَدًّا ، وَلِعَلِيٍّ -رَضِيَ اللَّهُ عَنْهُ- فِيهِ حَدِيثٌ آخَرُ وَفِيهِ : فَإِنْ أَصْبَحَ فِي ذَلِكَ الْيَوْمِ صَائِمًا كَانَ صِيَامُ سِتِّينَ سَنَةٍ مَاضِيَةٍ وَسِتِّينَ سَنَةٍ مُسْتَقْبَلَةٍ ، رَوَاهُ ابْنُ الْجَوْزِيِّ فِي الْمَوْضُوعَاتِ وَقَالَ : مَوْضُوعٌ وَإِسْنَادُهُ مُظْلِمٌ
ആശയ സംഗ്രഹം : ശഅബാൻ മാസത്തിലെ പതിനഞ്ചാം ദിവസത്തെ പ്രത്യേകമായ ഒരു നോമ്പ് സംബന്ധിച്ച് സ്വഹീഹായ മർഫുഉ ആയ ഒരു ഹദീസും ഞാൻ കണ്ടിട്ടില്ല.ഇബ്നു മാജ രേഖപ്പെടുത്തിയ
إِذَا كَانَتْ لَيْلَةُ النِّصْفِ مِنْ شَعْبَانَ فَقُومُوا لَيْلَهَا وَصُومُوا نَهَارَهَا
'ശഅബാൻ മാസത്തിലെ പതിനഞ്ചാം രാവായാൽ അതിന്റെ രാത്രി നിങ്ങൾ നിന്ന് നിസ്‌ക്കരിക്കുകയും അതിന്റെ പകൽ നിങ്ങൾ നോമ്പെടുക്കുകയും ചെയ്യുക ' എന്ന ഹദീസ് വളരെ ദുർബലമാണ്.'പ്രസ്തുത ദിവസം നോമ്പ് നോറ്റാൽ മുൻകഴിഞ്ഞ അറുപതു വർഷവും വരാൻ പോകുന്ന അറുപതു വർഷവുംനോമ്പ് നോറ്റതിനു തുല്യമാണ്' എന്ന ഹദീസ് ആവട്ടെ കെട്ടിച്ചമച്ച ഹദീസ് ആയാണ് ഇബ്നുൽ ജൗസി പരിഗണിച്ചിട്ടുള്ളത്.അതിന്റെ നിവേദക പരമ്പര ഇരുൾ അടഞ്ഞതാണ് /അജ്ഞാതമാണ് എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ഷെയർ ചെയ്യുമല്ലോ - അബ്ബാസ് പറമ്പാടൻ
8848787706
No comments:
Post a Comment