Monday, 8 May 2017

മഹ്‌റം അഥവാ വിവാഹ ബന്ധം നിഷിദ്ധമായ പുരുഷൻ കൂടെയില്ലാത്ത സ്ത്രീക്ക് യാത്ര ചെയ്യാൻ പാടില്ല എന്ന് ഹദീസിൽ പരാമർശമുണ്ടല്ലോ.ഇതിന്റെ യുക്തി എന്താണ്?



അൽ കിതാബ് പഠന പരമ്പര 256 
08.05.2017
അൽ കിതാബ് ചോദ്യോത്തര പരമ്പര 16

ചോദ്യം : മഹ്‌റം അഥവാ വിവാഹ ബന്ധം നിഷിദ്ധമായ പുരുഷൻ കൂടെയില്ലാത്ത സ്ത്രീക്ക് യാത്ര ചെയ്യാൻ പാടില്ല എന്ന് ഹദീസിൽ പരാമർശമുണ്ടല്ലോ.ഇതിന്റെ യുക്തി എന്താണ്?മഹ്‌റം അഥവാ വിവാഹ ബന്ധം നിഷിദ്ധമായ പുരുഷൻ കൂടെയില്ലാത്ത സ്ത്രീ യാത്ര ചെയ്യരുത് എന്ന് പറയുന്നത് എത്ര ദൂരം വരെയുള്ള യാത്രക്കാണ്?മഹ്‌റം അല്ലാത്ത ആളുകളെ മഹ്‌റം ആയി കാണിച്ചു സ്ത്രീകൾ ഹജ്ജും ഉംറയും ചെയ്യാൻ പോകുന്നതിന്റെ വിധി എന്ത്?
വീഡിയോ ലിങ്ക് :
https://youtu.be/XKxNrgjPw8Q
ഉത്തരം : സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ഒരു സുപ്രധാന വിഷയമായാണ് മഹ്‌റം അഥവാ വിവാഹ ബന്ധം നിഷിദ്ധമായ പുരുഷൻ കൂടെയില്ലാത്ത സ്ത്രീക്ക് യാത്ര ചെയ്യാൻ പാടില്ല എന്ന നിർദേശത്തെ മനസ്സിലാക്കേണ്ടത്.മഹ്‌റം ഇല്ലെങ്കിലും വിശ്വസ്തരായ സ്ത്രീകൾ കൂടെയുണ്ടെങ്കിൽ ,പോകുന്ന വഴി സുരക്ഷിതമാണെന്ന് ബോധ്യമുണ്ടായാൽ ,ഹജ്ജ് ചെയ്യൽ സ്ത്രീക്ക് നിർബന്ധമാണ് എന്നതാണ് ഇമാം ശാഫിഈ റഹിമഹുല്ലാഹ് അവർകളുടെ വീക്ഷണം.മൂന്ന് ദിവസം വരെയുള്ള യാത്രകളിൽ മഹ്‌റം വേണമെന്നില്ല എന്നതാണ് ഇമാം അബൂ ഹനീഫ റഹിമഹുല്ലാഹ് അവർകളുടെ വീക്ഷണം.എന്നാൽ മക്കയിൽ നിന്ന് സ്ത്രീ താമസിക്കുന്ന ഇടം വരെ മൂന്നു മർഹലയിൽ കൂടുതൽ ദൂരം ഉണ്ടെങ്കിൽ  സ്ത്രീക്ക് മഹ്‌റം കൂടെയുണ്ടാവണം എന്നത് സ്ത്രീക്ക് ഹജ്ജ് നിർബന്ധമാവാൻ  നിബന്ധനയാണെന്നും ഇമാം അബൂ ഹനീഫ റഹിമഹുല്ലാഹ് അവർകൾ അഭിപ്രായപ്പെടുന്നു.സുന്നത്തായ ഹജ്ജ്, കച്ചവടം പോലെയുള്ള ആവശ്യങ്ങൾക്കാണെങ്കിൽ സ്ത്രീക്ക്  മഹ്‌റം കൂടെയുണ്ടാവൽ ആവശ്യമാണെന്നും വിശ്വസ്തരായ സ്ത്രീകൾ കൂടെയുണ്ടായാൽ മാത്രം പോരെന്നുമാണ് ശാഫിഈ മദ്ഹബിലെ പ്രബല വീക്ഷണം.എന്നാൽ എല്ലാ യാത്രകൾക്കും,ഹജ്ജ് പോലെ തന്നെ, നിർഭയത്വമുണ്ടെങ്കിൽ,  വിശ്വസ്തരായ സ്ത്രീകൾ കൂടെയുണ്ടായാൽ മതിയെന്ന ഒരു വീക്ഷണവും ശാഫിഈ മദ്ഹബിൽ ഉണ്ട്.പുരുഷന്മാർ മാത്രമുള്ള ഒരു സംഘത്തോടൊപ്പം ഒരു സ്ത്രീ യാത്ര ചെയ്യാൻ പാടില്ല.




MODULE 01/08.05.2017

ഇമാം ശാഫിഈ റഹിമഹുല്ലാഹിയുടെ കിതാബുൽ ഉമ്മിൽ നിന്ന് :

الأم
محمد بن إدريس الشافعي
كتاب الحج
بَابُ حَجِّ الْمَرْأَةِ وَالْعَبْدِ 

( قَالَ الشَّافِعِيُّ ) :
 رَحِمَهُ اللَّهُ تَعَالَى وَإِذَا كَانَ فِيمَا يُرْوَى عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَا يَدُلُّ عَلَى أَنَّ السَّبِيلَ الزَّادُ وَالرَّاحِلَةُ وَكَانَتْ الْمَرْأَةُ تَجِدُهُمَا وَكَانَتْ مَعَ ثِقَةٍ مِنْ النِّسَاءِ فِي طَرِيقٍ مَأْهُولَةٍ آمِنَةٍ فَهِيَ مِمَّنْ عَلَيْهِ الْحَجُّ عِنْدِي وَاَللَّهُ أَعْلَمُ ، وَإِنْ لَمْ يَكُنْ مَعَهَا ذُو مَحْرَمٍ ; لِأَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَمْ يَسْتَثْنِ فِيمَا يُوجِبُ الْحَجَّ إلَّا الزَّادَ وَالرَّاحِلَةَ ، وَإِنْ لَمْ تَكُنْ مَعَ حُرَّةٍ مُسْلِمَةٍ ثِقَةٍ مِنْ النِّسَاءِ فَصَاعِدًا لَمْ تَخْرُجْ مَعَ رِجَالٍ لَا امْرَأَةَ مَعَهُمْ وَلَا مَحْرَمَ لَهَا مِنْهُمْ ، وَقَدْ بَلَغَنَا عَنْ عَائِشَةَ وَابْنِ عُمَرَ وَابْنِ الزُّبَيْرِ مِثْلُ قَوْلِنَا فِي أَنْ تُسَافِرَ الْمَرْأَةُ لِلْحَجِّ ، وَإِنْ لَمْ يَكُنْ مَعَهَا مَحْرَمٌ ، أَخْبَرَنَا مُسْلِمٌ عَنْ ابْنِ جُرَيْجٍ قَالَ سُئِلَ عَطَاءٌ عَنْ امْرَأَةٍ لَيْسَ  مَعَهَا ذُو مَحْرَمٍ وَلَا زَوْجَ مَعَهَا وَلَكِنْ مَعَهَا وَلَائِدُ وَمَوْلَيَاتٌ يَلِينَ إنْزَالَهَا وَحِفْظَهَا وَرَفْعَهَا ؟ قَالَ : نَعَمْ . فَلْتَحُجَّ 
ആശയ സംഗ്രഹം : ഹജ്ജിനുള്ള സബീൽ എന്നത് കൊണ്ട് ഉദ്ദേശ്യം ഹജ്ജ് യാത്രക്കാവശ്യമായ സാധനങ്ങളും الزَّادُ وَالرَّاحِلَةُ)വാഹനവും ആണെന്ന് നബി വചനങ്ങളിൽ നിന്ന് വ്യക്തമായിരിക്കെ ഇത് രണ്ടും ഒരു സ്ത്രീക്ക് സൗകര്യപ്പെട്ടാൽ ജനവാസമുള്ള നിർഭയത്വമുള്ള വഴിയിലൂടെ വിശ്വസ്തരായ സ്ത്രീകളുടെ കൂടെ പോവാൻ  അവൾക്കു സൗകര്യപ്പെട്ടാൽ ,വിവാഹ ബന്ധം നിഷിദ്ധമായ പുരുഷൻ കൂടെയില്ലെങ്കിൽ പോലും ,അവൾ നിർബന്ധമായും ഹജ്ജ് ചെയ്യണം എന്നതാണ് എന്റെ പക്ഷം; അല്ലാഹു ഏറ്റവും അറിയുന്നവൻ.ഇനി സ്വതന്ത്രയായ ഒരു മുസ്ലിം സ്ത്രീയുടെ കൂടെ വിശ്വസ്തരായ സ്ത്രീകൾ ഇല്ലെങ്കിൽ അവൾ പുരുഷന്മാർ മാത്രം ഉള്ള ഒരു സംഘത്തോടൊപ്പം , മഹ്‌റം ഇല്ലാതെ , ഹജ്ജിനു പുറപ്പെടാൻ പാടില്ല.നാം ഈ പറഞ്ഞ പ്രകാരം സ്ത്രീക്ക് മഹ്‌റം ഇല്ലാതെയും ഹജ്ജിനു പോകാമെന്നു ആഇശ റദിയല്ലാഹു അന്ഹാ ,ഇബ്നു ഉമർ റദിയല്ലാഹു അന്ഹു , ഇബ്നുസ്സുബൈർ റദിയല്ലാഹു അന്ഹു എന്നിവരിൽ നിന്നുള്ള റിപ്പോർട്ടുകൾ നമുക്ക് ലഭിച്ചിട്ടുണ്ട്
......................................

http://library.islamweb.net/newlibrary/display_book.php?idfrom=1080&idto=1082&bk_no=31&ID=413


സ്വഹീഹു മുസ്‌ലിം 
صحيح مسلم

كتاب الحج 
بَاب سَفَرِ الْمَرْأَةِ مَعَ مَحْرَمٍ إِلَى حَجٍّ وَغَيْرِهِ 

.......................
عَنْ ابْنِ عُمَرَ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ لَا تُسَافِرْ الْمَرْأَةُ ثَلَاثًا إِلَّا وَمَعَهَا ذُو مَحْرَمٍ وَحَدَّثَنَا أَبُو بَكْرِ بْنُ أَبِي شَيْبَةَ حَدَّثَنَا عَبْدُ اللَّهِ بْنُ نُمَيْرٍ وَأَبُو أُسَامَةَ ح وَحَدَّثَنَا ابْنُ نُمَيْرٍ حَدَّثَنَا أَبِي جَمِيعًا عَنْ عُبَيْدِ اللَّهِ بِهَذَا الْإِسْنَادِ فِي رِوَايَةِ أَبِي بَكْرٍ فَوْقَ ثَلَاثٍ وَقَالَ ابْنُ نُمَيْرٍ فِي رِوَايَتِهِ عَنْ أَبِيهِ ثَلَاثَةً إِلَّا وَمَعَهَا ذُو مَحْرَمٍ
 ആശയ  സംഗ്രഹം : ഇബ്നു ഉമർ റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു : കൂടെ മഹ്‌റം / വിവാഹ ബന്ധം നിഷിദ്ധമായ പുരുഷൻ ഇല്ലാതെ ഒരു സ്ത്രീ മൂന്ന് ദിവസത്തെ യാത്ര ചെയ്യരുത്.( ഒരു റിപ്പോർട്ടിൽ മൂന്ന് ദിവസത്തിൽ കൂടുതൽ ഉള്ള യാത്ര ചെയ്യരുത് എന്ന് കാണാം).

ശറഹു മുസ്‌ലിമിൽ ഇമാം നവവി റഹിമഹുല്ലാഹ് വിശദീകരിക്കുന്നു :
........................
 وَفِي رِوَايَةٍ : لَا يَحِلُّ لِامْرَأَةٍ تُؤْمِنُ بِاللَّهِ وَالْيَوْمِ الْآخِرِ تُسَافِرُ مَسِيرَةَ ثَلَاثِ لَيَالٍ إِلَّا وَمَعَهَا ذُو مَحْرَمٍ وَفِي رِوَايَةٍ : لَا تُسَافِرِ الْمَرْأَةُ يَوْمَيْنِ مِنَ الدَّهْرِ إِلَّا وَمَعَهَا ذُو مَحْرَمٍ مِنْهَا أَوْ زَوْجُهَا وَفِي رِوَايَةٍ : نَهَى أَنْ تُسَافِرَ الْمَرْأَةُ مَسِيرَةَ يَوْمَيْنِ وَفِي رِوَايَةٍ : لَا يَحِلُّ لِامْرَأَةِ مُسْلِمَةٍ تُسَافِرُ مَسِيرَةَ لَيْلَةٍ إِلَّا وَمَعَهَا ذُو حُرْمَةٍ مِنْهَا وَفِي رِوَايَةٍ : لَا يَحِلُّ لِامْرَأَةِ تُؤْمِنُ بِاللَّهِ وَالْيَوْمِ الْآخِرِ تُسَافِرُ مَسِيرَةَ يَوْمٍ إِلَّا مَعَ ذِي مَحْرَمٍ وَفِي رِوَايَةٍ : ( مَسِيرَةَ يَوْمٍ وَلَيْلَةٍ ) وَفِي رِوَايَةٍ : ( لَا تُسَافِرِ امْرَأَةٌ إِلَّا مَعَ ذِي مَحْرَمٍ ) 
 ഒരു റിപ്പോർട്ടിൽ മഹ്‌റം ഇല്ലാതെ മൂന്നു രാത്രികൾ സ്ത്രീ യാത്ര ചെയ്യരുത് എന്ന് കാണാം.മറ്റൊരു റിപ്പോർട്ടിൽ മഹ്‌റം അല്ലെങ്കിൽ ഭർത്താവ് കൂടെയില്ലാത്ത രണ്ടു ദിവസത്തിൽ കൂടുതൽ സ്ത്രീ യാത്ര ചെയ്യരുത് എന്ന് കാണാം.മറ്റൊരു റിപ്പോർട്ടിൽ മുസ്ലിം സ്ത്രീക്ക് മഹ്‌റം കൂടെയില്ലാത്ത ഒരു രാത്രിയുടെ യാത്ര അനുവദനീയമല്ല എന്ന് വന്നിട്ടുണ്ട്.ഒരു രാത്രിയും ഒരു പകലും എന്ന റിപ്പോർട്ടും കാണാവുന്നതാണ്.
هَذِهِ رِوَايَاتُ مُسْلِمٍ وَفِي رِوَايَةٍ لِأَبِي دَاوُدَ ( وَلَا تُسَافِرْ بَرِيدًا ) وَالْبَرِيدُ مَسِيرَةُ نِصْفِ يَوْمٍ 
........................
 قَالَ الْبَيْهَقِيُّ : كَأَنَّهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ سُئِلَ عَنِ الْمَرْأَةِ تُسَافِرُ ثَلَاثًا بِغَيْرِ مَحْرَمٍ ، فَقَالَ : لَا ، وَسُئِلَ عَنْ سَفَرِهَا يَوْمَيْنِ بِغَيْرِ مَحْرَمٍ : فَقَالَ : لَا ، وَسُئِلَ عَنْ سَفَرِهَا يَوْمًا فَقَالَ : لَا . وَكَذَلِكَ الْبَرِيدُ ، فَأَدَّى كُلٌّ مِنْهُمْ مَا سَمِعَهُ ، وَمَا جَاءَ مِنْهَا مُخْتَلِفًا عَنْ رِوَايَةِ وَاحِدٍ فَسَمِعَهُ فِي مَوَاطِنَ ، فَرَوَى تَارَةً هَذَا ، وَتَارَةً هَذَا ، وَكُلُّهُ صَحِيحٌ ، وَلَيْسَ فِي هَذَا كُلِّهِ تَحْدِيدٌ لِأَقَلِّ مَا يَقَعُ عَلَيْهِ اسْمُ السَّفَرِ ، وَلَمْ يُرِدْ صَلَّى اللَّهُ عَلَيْهِ وَسَلَّمَ تَحْدِيدَ أَقَلِّ مَا يُسَمَّى سَفَرًا ، فَالْحَاصِلُ أَنَّ كُلَّ مَا يُسَمَّى سَفَرًا تُنْهَى عَنْهُ الْمَرْأَةُ بِغَيْرِ زَوْجٍ أَوْ مَحْرَمٍ ، سَوَاءٌ كَانَ ثَلَاثَةَ أَيَّامٍ أَوْ يَوْمَيْنِ أَوَيَوْمًا أَوْ بَرِيدًا أَوْ غَيْرَ ذَلِكَ ؛ لِرِوَايَةِ ابْنِ عَبَّاسٍ الْمُطْلَقَةِ ، وَهِيَ آخِرُ رِوَايَاتِ مُسْلِمٍ السَّابِقَةِ ( لَا تُسَافِرِ امْرَأَةٌ إِلَّا مَعَ ذِي مَحْرَمٍ ) وَهَذَا يَتَنَاوَلُ جَمِيعَ مَا يُسَمَّى سَفَرًا . وَاللَّهُ أَعْلَمُ 
ആശയ  സംഗ്രഹം : ഇത് വരെ പറഞ്ഞതെല്ലാം സ്വഹീഹ് മുസ്ലിമിലെ റിപ്പോർട്ടുകളാണ്.എന്നാൽ സുനനു അബീ ദാവൂദിൽ ഒരു മഹ്‌റം ഇല്ലാതെ സ്ത്രീ പകലിന്റെ പകുതി യാത്ര ചെയ്യരുത് എന്ന് കാണാം . ഇമാം ബൈഹഖി പ്രസ്താവിക്കുന്നു : മൂന്നു ദിവസം  മഹ്‌റം  ഇല്ലാതെ  യാത്ര ചെയ്യുന്ന സ്ത്രീയെ സംബന്ധിച്ച് ചോദിച്ചപ്പോഴും രണ്ടു ദിവസമോ ഒരു ദിവസമോ അര ദിവസമോ ഒക്കെ അപ്രകാരം യാത്ര ചെയ്യുന്ന സ്ത്രീയെ സംബന്ധിച്ച് ചോദിച്ചപ്പോഴും എല്ലാം നബി പാടില്ല എന്നാണു മറുപടി  പറഞ്ഞത് .ഇതിൽ നിന്നും വ്യക്തമാകുന്നത് മഹ്‌റം ഇല്ലാതെ വിലക്കുള്ള  യാത്രക്ക് നബി പരിധി നിശ്ചയിച്ചിട്ടില്ലെന്നും യാത്രയായി സാധാരണ പരിഗണിപ്പെടുന്നതിൽ എല്ലാം മഹ്‌റം കൂടെ വേണമെന്നുമാണ്.സ്ത്രീ മഹ്‌റം ഇല്ലാതെ യാത്ര ചെയ്യരുത് എന്ന് കാലം നിശ്ചയിക്കാതെ പറഞ്ഞ ഹദീസ് ഈ അഭിപ്രായത്തെ ബലപ്പെടുത്തുന്നു.അല്ലാഹു ഏറ്റവും അറിയുന്നവൻ 
http://library.islamweb.net/newlibrary/display_book.php?idfrom=3947&idto=3961&bk_no=53&ID=589

MODULE 02/08.05.2017

ശറഹു മുസ്‌ലിം തുടരുന്നു :
وَأَجْمَعَتِ الْأُمَّةُ عَلَى أَنَّ الْمَرْأَةَ يَلْزَمُهَا حَجَّةُ الْإِسْلَامِ إِذَا اسْتَطَاعَتْ لِعُمُومِ قَوْلِهِ تَعَالَى : وَلِلَّهِ عَلَى النَّاسِ حِجُّ الْبَيْتِ . وَقَوْلِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : بُنِيَ الْإِسْلَامُ عَلَى خَمْسٍ الْحَدِيثَ . وَاسْتِطَاعَتُهَا كَاسْتِطَاعَةِ الرَّجُلِ ، لَكِنِ اخْتَلَفُوا فِي اشْتِرَاطِ الْمَحْرَمِ لَهَا ، فَأَبُو حَنِيفَةَ يَشْتَرِطُهُ لِوُجُوبِ الْحَجِّ عَلَيْهَا إِلَّا أَنْ يَكُونَ بَيْنَهَا وَبَيْنَ مَكَّةَ دُونَ ثَلَاثِ مَرَاحِلَ ، وَوَافَقَهُ جَمَاعَةٌ مِنْ أَصْحَابِ الْحَدِيثِ وَأَصْحَابِ الرَّأْيِ ، وَحُكِيَ ذَلِكَ أَيْضًا عَنِ الْحَسَنِ الْبَصْرِيِّ ، وَالنَّخَعِيِّ 

 وَقَالَ عَطَاءٌ وَسَعِيدُ بْنُ جُبَيْرٍ وَابْنُ سِيرِينَ وَمَالِكٌ وَالْأَوْزَاعِيُّ وَالشَّافِعِيُّ فِي الْمَشْهُورِ عَنْهُ : لَا يُشْتَرَطُ الْمَحْرَمُ ، بَلْ يُشْتَرَطُ الْأَمْنُ عَلَى نَفْسِهَا ، قَالَ أَصْحَابُنَا : يَحْصُلُ الْأَمْنُ بِزَوْجٍ أَوْ مَحْرَمٍ أَوْ نِسْوَةٍ ثِقَاتٍ ، وَلَا يَلْزَمُهَا الْحَجُّ عِنْدَنَا إِلَّا بِأَحَدِ هَذِهِ الْأَشْيَاءِ ، فَلَوْ وُجِدَتِ امْرَأَةٌ وَاحِدَةٌ ثِقَةٌ لَمْ يَلْزَمْهَا ، لَكِنْ يَجُوزُ لَهَا الْحَجُّ مَعَهَا ، هَذَا هُوَ الصَّحِيحُ ، وَقَالَ بَعْضُ أَصْحَابِنَا : يَلْزَمُهَا بِوُجُودِ نِسْوَةٍ أَوِ امْرَأَةٍ وَاحِدَةٍ ، وَقَدْ يَكْثُرُ الْأَمْنُ وَلَا تَحْتَاجُ إِلَى أَحَدٍ ، بَلْ تَسِيرُ وَحْدَهَا فِي جُمْلَةِ الْقَافِلَةِ وَتَكُونُ آمِنَةً ، وَالْمَشْهُورُ مِنْ نُصُوصِ الشَّافِعِيِّ وَجَمَاهِيرِ أَصْحَابِهِ هُوَ الْأَوَّلُ ،
ആശയ  സംഗ്രഹം : ഇസ്‌ലാമിലെ ഹജ്ജ് സാധ്യമാവുമെങ്കിൽ സ്ത്രീകൾക്ക് നിർബന്ധമാണ് എന്ന വിഷയത്തിൽ ഉമ്മത്ത് ഏകോപിച്ചിരിക്കുന്നു.വിശുദ്ധ ഖുർആൻ വചനത്തിന്റെയും തിരു നബിയുടെ ഹദീസിന്റെയും അടിസ്ഥാനത്തിലാണ് ഇത്.സ്ത്രീക്ക് സാധ്യമാവുക എന്നാൽ പുരുഷന് സാധ്യമാവുന്നത് പോലെ തന്നെയാണ്.എന്നാൽ സ്ത്രീക്ക് ഹജ്ജ് ചെയ്യണമെങ്കിൽ അവളുടെ കൂടെ മഹ്‌റം വേണം എന്ന ശർതു /നിബന്ധന ഉണ്ടോ എന്ന വിഷയത്തിൽ പണ്ഡിതന്മാർക്ക് ഭിന്നാഭിപ്രായമാണുള്ളത്.ഹജ്ജ് ചെയ്യുന്ന സ്ത്രീക്കും മക്കക്കും ഇടയിൽ മൂന്നു മർഹലയിൽ കുറവ് ദൂരം ആണെങ്കിൽ ഒഴികെ , സ്ത്രീക്ക്  അവളുടെ കൂടെ മഹ്‌റം വേണമെന്ന് നിബന്ധനയുണ്ട് എന്നതാണ് ഇമാം അബൂ ഹനീഫ റഹിമഹുള്ളാഹിയുടെയും മറ്റും  നിലപാട്.ഹസൻ ബസരിയിൽ നിന്നും നഖഇയിൽ നിന്നും ഈ അഭിപ്രായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
                         എന്നാൽ അതാഉ , സഈദ് ബ്നു ജുബൈർ , ഇബ്നു സീരീൻ,മാലിക് , ഔസാഈ (റഹിമഹുമുള്ളാഹ്) എന്നിവരുടെ അഭിപ്രായത്തിലും ഇമാം  ശാഫിഈ അവര്കളിൽ നിന്നുള്ള പ്രസിദ്ധമായ അഭിപ്രായ പ്രകാരവും സ്ത്രീയുടെ കൂടെ ഹജ്ജ് യാത്രക്ക്  മഹ്‌റം ഉണ്ടാവണം എന്നത് നിബന്ധനയല്ലെന്നും എന്നാൽ യാത്ര പോകുന്നതിനു അവൾക്കു സ്വയം നിർഭയത്വം  ഉണ്ടായാൽ  മതിയെന്നുമാണ് കാണുന്നത്.എന്നാൽ നിർഭയത്വം ഉണ്ടാവുക എന്നാൽ ഭർത്താവോ മഹ്‌റം ആയ പുരുഷനോ വിശ്വസ്‌തകളായ സ്ത്രീകളോ കൂടെ ഉണ്ടാവുക എന്നാണെന്നു ശാഫിഈ മദ്ഹബുകാർ വിശദീകരിച്ചിരിക്കുന്നു.ഈ മൂന്നിൽ ആരെങ്കിലും ഇല്ലെങ്കിൽ അവൾക്കു ഹജ്ജ് നിർബന്ധമില്ല എന്നും വിശ്വസ്തയായ ഒരു സ്ത്രീ മാത്രമാണ് കൂടെയുള്ളതെങ്കിൽ അവൾക്കു ഹജ്ജ് ചെയ്യാമെങ്കിലും ഹജ്ജ് നിർബന്ധമാവില്ലെന്നും ശാഫിഈ മദ്ഹബുകാർ അഭിപ്രായപ്പെടുന്നു.ഇതാണ് ശരിയായ അഭിപ്രായം
        ഒന്നോ ഒന്നിലധികമോ സ്ത്രീകൾ കൂടെയുണ്ടെങ്കിൽ അവൾക്കു ഹജ്ജ് നിർബന്ധമാണ് എന്ന് ശാഫിഈ മദ്ഹബിലെ ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു.കൂടാതെ വളരെയധികം നിർഭയത്വമുണ്ടെങ്കിൽ പൊതു വാഹനങ്ങളിൽ ഒറ്റയ്ക്ക് സഞ്ചരിച്ചും ഹജ്ജ് ചെയ്യണമെന്നും ഇക്കൂട്ടർ പറയുന്നു.എന്നാൽ ഇമാം ശാഫിഈ റഹിമഹുള്ളാഹിയുടെ വചനങ്ങളിൽ നിന്നും ഇമാം അവർകളുടെ ഭൂരിഭാഗം അനുയായികളുടെ അഭിപ്രായങ്ങളിൽ നിന്നും വ്യക്തമാകുന്നത് ഭർത്താവോ  മഹ്‌റം ആയ പുരുഷനോ  വിശ്വസ്‌തകളായ സ്ത്രീകളോ കൂടെയുണ്ടെങ്കിൽ സ്ത്രീക്ക് നിർഭയത്വമുണ്ടെന്നും അവൾ ഹജ്ജ് ചെയ്യണമെന്നുമുള്ള ഒന്നാമത് പറഞ്ഞ അഭിപ്രായമാണ്.

http://library.islamweb.net/newlibrary/display_book.php?idfrom=3947&idto=3961&bk_no=53&ID=589

MODULE 03/08.05.2017

ശറഹു മുസ്‌ലിം തുടരുന്നു :
 وَاخْتَلَفَ أَصْحَابُنَا فِي خُرُوجِهَا لِحَجِّ التَّطَوُّعِ وَسَفَرِ الزِّيَارَةِ وَالتِّجَارَةِ وَنَحْوِ ذَلِكَ مِنَ الْأَسْفَارِ الَّتِي لَيْسَتْ وَاجِبَةً ، فَقَالَ بَعْضُهُمْ : يَجُوزُ لَهَا الْخُرُوجُ فِيهَا مَعَ نِسْوَةٍ ثِقَاتٍ كَحَجَّةِ الْإِسْلَامِ ، وَقَالَ الْجُمْهُورُ : لَا يَجُوزُ إِلَّا مَعَ زَوْجٍ أَوْ مَحْرَمٍ ، وَهَذَا هُوَ الصَّحِيحُ ؛ لِلْأَحَادِيثِ الصَّحِيحَةِ 
ആശയ സംഗ്രഹം : സുന്നത്തായ ഹജ്ജ് ,സിയാറത്തു ,കച്ചവടം എന്നിവ പോലെയുള്ള നിര്ബന്ധമല്ലാത്ത ആവശ്യങ്ങൾക്കായി വിശ്വസ്തരായ സ്ത്രീകളുടെ കൂടെ ,മഹ്‌റം ആയ പുരുഷൻ ഇല്ലാതെ , സ്ത്രീ യാത്ര ചെയ്യാമോ എന്ന വിഷയത്തിൽ ശാഫിഈ മദ്ഹബുകാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്.ചിലർ നിര്ബന്ധമായ ഹജ്ജ് പോലെ തന്നെ ഇതും അനുവദനീയമാണ് എന്ന വീക്ഷണം പുലർത്തുന്നു.എന്നാൽ ശാഫിഈ മദ്ഹബിലെ  ഭൂരിപക്ഷം പണ്ഡിതന്മാരും അഭിപ്രായപ്പെടുത്തുന്നത് ഇത്തരം നിര്ബന്ധമല്ലാത്ത യാത്രകളിൽ ഭർത്താവോ മഹ്‌റം ആയ പുരുഷനോ തന്നെ കൂടെ വേണമെന്നും അല്ലെങ്കിൽ സ്ത്രീക്ക് യാത്ര അനുവദനീയമല്ലെന്നുമാണ്.ഈ അഭിപ്രായമാണ് സ്വഹീഹായ ഹദീസുകളുടെ അടിസ്ഥാനത്തിൽ ശരിയായ നിലപാടെന്നും ഇമാം നവവി വ്യക്തമാക്കുന്നു.
 وَقَدْ قَالَ الْقَاضِي :  وَاتَّفَقَ الْعُلَمَاءُ عَلَى أَنَّهُ لَيْسَ لَهَا أَنْ تَخْرُجَ فِي غَيْرِ الْحَجِّ وَالْعُمْرَةِ إِلَّا مَعَ ذِي مَحْرَمٍ إِلَّا الْهِجْرَةَ مِنْ دَارِ الْحَرْبِ ، فَاتَّفَقُوا عَلَى أَنَّ عَلَيْهَا أَنْ تُهَاجِرَ مِنْهَا إِلَى دَارِ الْإِسْلَامِ وَإِنْ لَمْ يَكُنْ مَعَهَا مَحْرَمٌ ، وَالْفَرْقُ بَيْنَهُمَا أَنَّ إِقَامَتَهَا فِي دَارِ الْكُفْرِ حَرَامٌ إِذَا لَمْ تَسْتَطِعْ إِظْهَارَ الدِّينِ ، وَتَخْشَى عَلَى دِينِهَا وَنَفْسِهَا ، وَلَيْسَ كَذَلِكَ التَّأَخُّرُ عَنِ الْحَجِّ 
.............................
ആശയ സംഗ്രഹം :ഖാദീ ഇയാദ് റഹിമഹുല്ലാഹ് പറയുന്നു : ഇസ്‌ലാമിനോട് യുദ്ധം പ്രഖ്യാപിച്ച നാട്ടിൽ നിന്ന് (ദാറുൽ ഹർബ് ) പാലായനം ചെയ്യേണ്ടി വരുന്ന ഘട്ടത്തിൽ അല്ലാതെ മഹ്‌റം ഇല്ലാത്ത യാത്ര ഹജ്ജ് ഉംറ വേളകളിൽ ഒഴികെ സ്ത്രീക്ക് അനുവദനീയമല്ല എന്ന വിഷയത്തിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ എഐക്യമുണ്ട്.ഇസ്‌ലാം അനുസരിച്ചു ജീവിക്കാൻ സാധിക്കാത്ത സാഹചര്യമാണെങ്കിൽ ഇസ്‌ലാമിനോട് യുദ്ധം പ്രഖ്യാപിച്ച നാട്ടിൽ നിന്ന്/ദാറുൽ ഹർബിൽ നിന്ന് ദാറുൽ ഇസ്‌ലാമിലേക്ക് മഹ്‌റം ഇല്ലാതെയാണെങ്കിലും സ്ത്രീ യാത്ര ചെയ്യണം എന്ന വിഷയത്തിൽ ഉലമാക്കൾ ഏകോപിച്ചിരിക്കുന്നു.എന്നാൽ  മഹ്‌റം ഇല്ലാതെ ഹജ്ജ് നിർവഹിക്കുന്ന വിഷയത്തിൽ അഭിപ്രായ വ്യത്യാസമുണ്ട്.
قَوْلُهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ( إِلَّا وَمَعَهَا ذُو مَحْرَمٍ ) فِيهِ دَلَالَةٌ لِمَذْهَبِ الشَّافِعِيِّ وَالْجُمْهُورِ أَنَّ جَمِيعَ الْمَحَارِمِ سَوَاءٌ فِي ذَلِكَ ، فَيَجُوزُ لَهَا الْمُسَافَرَةُ مَعَ مَحْرَمِهَا بِالنَّسَبِ كَابْنِهَا وَأَخِيهَا وَابْنِ أَخِيهَا وَابْنِ أُخْتِهَا وَخَالِهَا وَعَمِّهَا ، وَمَعَ مَحْرَمِهَا بِالرَّضَاعِ كَأَخِيهَا مِنَ الرَّضَاعِ وَابْنِ أَخِيهَا وَابْنِ أُخْتِهَا مِنْهُ وَنَحْوِهِمْ ، وَمَعَ مَحْرَمِهَا مِنَ الْمُصَاهَرَةِ كَأَبِي زَوْجِهَا وَابْنِ زَوْجِهَا ، وَلَا كَرَاهَةَ فِي شَيْءٍ مِنْ ذَلِكَ ، وَكَذَا يَجُوزُ لِكُلِّ هَؤُلَاءِ الْخَلْوَةُ بِهَا وَالنَّظَرُ إِلَيْهَا مِنْ غَيْرِ حَاجَةٍ ، وَلَكِنْ لَا يَحِلُّ النَّظَرُ بِشَهْوَةٍ لِأَحَدٍ مِنْهُمْ ، هَذَا مَذْهَبُ الشَّافِعِيِّ وَالْجُمْهُورِ ، وَوَافَقَ مَالِكٌ عَلَى ذَلِكَ كُلِّهِ إِلَّا ابْنَ زَوْجِهَا ، فَكَرِهَ سَفَرَهَا مَعَهُ لِفَسَادِ النَّاسِ بَعْدَ الْعَصْرِ الْأَوَّلِ
..............................
ആശയ സംഗ്രഹം :ഹദീസിൽ ' അവളുടെ കൂടെ മഹ്‌റം ഉണ്ടായിട്ടല്ലാതെ ' എന്ന പരാമര്ശമുള്ളതിനാൽ എല്ലാ മഹറമുകളും തുല്യമാണ് എന്നതാണ് ശാഫിഈ മദ്ഹബിലെ വീക്ഷണം.അപ്പോൾ നസബു/രക്തബന്ധം, റദാഅത്ത്‌/മുലകുടി ബന്ധം , മുസ്വാഹറത്ത് / വൈവാഹിക ബന്ധം എന്നിവയിലൂടെ ഏതു മഹ്റമിന്റെ കൂടെയും യാത്ര ചെയ്യാം.മകൻ, സഹോദരൻ,സഹോദരപുത്രൻ, സഹോദരി പുത്രി ,മാതൃ സഹോദരൻ,പിതൃ സഹോദരൻ  എന്നിവർ രക്ത ബന്ധം വഴിയുള്ള മഹറമുകൾക്കും മുലകുടി ബന്ധം വഴിയുള്ള സഹോദരൻ, അങ്ങിനെയുള്ള സഹോദരന്റെ പുത്രൻ,അങ്ങിനെയുള്ള സഹോദരിയുടെ പുത്രി മുതലായവർ മുലകുടി ബന്ധം വഴിയുള്ള മഹറമുകൾക്കും ഭർതൃ പിതാവ്,ഭർത്താവിന്റെ മകൻ എന്നിവർ വിവാഹ ബന്ധം വഴിയുള്ള മഹറമുകൾക്കും ഉദാഹരണങ്ങളാണ്.ഈ പറയപ്പെട്ട പുരുഷന്മാരുമൊത്തു സ്ത്രീ ഒറ്റക്കാവലും/ഖൽവത് ആവശ്യമില്ലാതെയും അവളെ നോക്കലും അനുവദനീയമാണ് എന്നും എന്നാൽ ഇവരിൽ ആരെയും വികാരത്തോടെ നോക്കൽ അനുവദനീയം അല്ലെന്നുമാണ് ഇമാം ശാഫിഈ റഹിമഹുള്ളാഹിയുടെയും ഭൂരിപക്ഷം പണ്ഡിതന്മാരുടെയും നിലപാട്.ഇമാം മാലിക് റഹിമഹുള്ളാഹിയുടെയും നിലപാട് ഇതിനോട് സമാനമാണെങ്കിലും ജനങ്ങളിൽ ഫസാദ് വർദ്ധിച്ചതിനാൽ ഭർത്താവിന്റെ, അവൾക്കു പിറക്കാത്ത, മകനുമൊന്നിച്ചുള്ള യാത്ര കറാഹത്താണെന്നാണ് അദ്ധേഹത്തിന്റെ പക്ഷം.
.........................
അല്ലാഹു ഏറ്റവും കൂടുതൽ അറിയുന്നവൻ 
__________________
بَيْنَهُمْ مُصَاهَرَةٌ : قَرَابَةٌ نَاتِجَةٌ عَنِ الزَّوَاجِ
__________________

http://library.islamweb.net/newlibrary/display_book.php?idfrom=3947&idto=3961&bk_no=53&ID=589

MODULE 04/08.05.2017

ഇമാം നവവി റഹിമഹുല്ലാഹിയുടെ ശറഹുൽ മുഹദ്ദബിൽ നിന്ന് :
(ഇമാം ഹസൻ ബസരി, ദാവൂദ്  റഹിമഹുമുല്ലാഹ് എന്നിവർക്കും വിശ്വസ്തരായ സ്ത്രീകൾ കൂടെയുണ്ടെങ്കിൽ വാജിബായ ഹജ്ജിനു വേണ്ടി മഹ്‌റം കൂടെയില്ലെങ്കിലും സ്ത്രീക്ക് യാത്ര പോവാം എന്ന ഇമാം ശാഫിഈ റഹിമഹുല്ലാഹിയുടെ വീക്ഷണം തന്നെയാണുള്ളതെന്നു ശറഹുൽ മുഹദ്ദബിലെ താഴെ കൊടുത്ത ഇബാറത്തിൽ കാണാം.)
المجموع شرح المهذب
يحيى بن شرف النووي
................................
( فَرْعٌ )
 قَدْ ذَكَرْنَا تَفْصِيلَ مَذْهَبِنَا فِي حَجِّ الْمَرْأَةِ ، وَذَكَرْنَا أَنَّ الصَّحِيحَ أَنَّهُ يَجُوزُ لَهَا فِي سَفَرِ حَجِّ الْفَرْضِ أَنْ تَخْرُجَ مَعَ نِسْوَةٍ ثِقَاتٍ . أَوْ امْرَأَةٍ ثِقَةٍ ، وَلَا يُشْتَرَطُ الْمَحْرَمُ وَلَا يَجُوزُ فِي التَّطَوُّعِ وَسَفَرِ التِّجَارَةِ وَالزِّيَارَةِ وَنَحْوِهِمَا إلَّا بِمَحْرَمٍ . وَقَالَ بَعْضُ أَصْحَابِنَا : يَجُوزُ بِغَيْرِ نِسَاءٍ وَلَا امْرَأَةٍ إذَا كَانَ الطَّرِيقُ آمِنًا . وَبِهَذَا قَالَ الْحَسَنُ الْبَصْرِيُّ وَدَاوُد ، وَقَالَ مَالِكٌ : لَا يَجُوزُ بِامْرَأَةٍ ثِقَةٍ . وَإِنَّمَا يَجُوزُ بِمَحْرَمٍ أَوْ نِسْوَةٍ ثِقَاتٍ . وَقَالَ أَبُو حَنِيفَةَ وَأَحْمَدُ : لَا يَجُوزُ إلَّا مَعَ زَوْجٍ أَوْ مَحْرَمٍ ، قَالَ الشَّيْخُ أَبُو حَامِدٍ : وَالْمَسَافَةُ الَّتِي يَشْتَرِطُ أَبُو حَنِيفَةَ فِيهَا الْمَحْرَمَ ثَلَاثَةُ أَيَّامٍ فَإِنْ كَانَ أَقَلَّ لَمْ يَشْتَرِطْ . وَاحْتُجَّ لَهُمْ بِحَدِيثِ ابْنِ عُمَرَ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ { لَا تُسَافِرْ امْرَأَةٌ ثَلَاثًا إلَّا مَعَهَا ذُو مَحْرَمٍ } رَوَاهُ الْبُخَارِيُّ وَمُسْلِمٌ . وَفِي رِوَايَةٍ لِمُسْلِمٍ { لَا يَحِلُّ لِامْرَأَةٍ تُؤْمِنُ بِاَللَّهِ وَالْيَوْمِ الْآخِرِ تُسَافِرُ مَسِيرَةَ ثَلَاثِ لَيَالٍ إلَّا وَمَعَهَا ذُو مَحْرَمٍ } 
.......................
http://library.islamweb.net/newlibrary/display_book.php?ID=3357&startno=0&start=0&idfrom=5021&idto=5021&bookid=14&Hashiya=5

ഇബ്നു തൈമിയ്യ റഹിമഹുല്ലാഹിയുടെ പ്രമുഖ ശിഷ്യൻ മുഹമ്മദ് ബ്നു മുഫ്‌ലിഹ് അദ്ധേഹത്തിന്റെ الفروع എന്ന കിതാബിൽ 'നിർഭയത്വമുള്ള ഏതു സ്ത്രീക്കും മഹ്‌റം ഇല്ലാതെ ഹജ്ജ് ചെയ്യാം' എന്ന ഇബ്നു തൈമിയ്യയുടെ അഭിപ്രായം ഉദ്ധരിക്കുന്നുണ്ട്:
 الفقه الحنبلي
الفروع
محمد بن مفلح بن محمد المقدسي
(AH 708-763)
................................
 وَعِنْدَ شَيْخِنَا : تَحُجُّ كُلُّ امْرَأَةٍ آمِنَةٍ مَعَ عَدَمِ الْمَحْرَمِ ، وَقَالَ : إنَّ هَذَا مُتَوَجِّهٌ فِي كُلِّ سَفَرِ  طَاعَةٍ

http://library.islamweb.net/newlibrary/display_book.php?idfrom=1906&idto=1906&bk_no=28&ID=382

സൗദിയിലെ ലജ്‌നത്തു ദ്ദാഇമയുടെ  ഫത്‍വ: 

ഹജ്ജ് ഉൾപ്പെടെ എല്ലാ യാത്രകളിലും സ്ത്രീക്ക് മഹ്‌റം കൂടെ വേണമെന്നും വിശ്വസ്തരായ സ്ത്രീകൾ കൂടെയുണ്ടായാൽ പോരെന്നുമാണ് സൗദിയിലെ ലജ്‌നത്തു ദ്ദാഇമ ഫത്‍വ നൽകിയിരിക്കുന്നത്:
فالمرأة ممنوعة من كل ما يسمى سفرًا إلا إذا كان معها محرم يصونها ويحفظها ويقوم بمصالحها، والمحرم هو: زوجها أو من تحرم عليه على التأبيد؛ لقرابة أو رضاع أو مصاهرة؛ كأبيها وابنها وأخيها وابن أخيها وعمها وخالها وأبي زوجها وابن زوجها وابنها من الرضاع أو أخيها من الرضاع ونحوهم، وسواء كانت المرأة شابة أو عجوزًا، وسواء كانت وحدها أو مع نساء. ومجموعة النساء لا تكفي عن المحرم؛ لعموم الأحاديث ولعدم انتفاء المحذور، فالواجب على النساء وعلى أوليائهن تقوى الله، والمحافظة على أوامر الله ورسوله، وترك ما نهى الله عنه ورسوله، خصوصًا في المحافظة على الحياء والعفة، وتجنب وسائل الشر والفساد، ولا يجوز أن يحملهم الطمع في الدنيا على التساهل في هذا الأمر
http://www.alifta.net/fatawa/fatawaDetails.aspx?BookID=3&View=Page&PageNo=1&PageID=6594

നിർഭയത്വം ഉണ്ടെങ്കിൽ വിശ്വസ്തരായ സ്ത്രീകളുടെ കൂടെ സ്ത്രീക്ക് ഹജ്ജ് യാത്ര ചെയ്യാം എന്ന ശാഫിഈ മദ്ഹബിലെയും മറ്റും  അഭിപ്രായം സ്വീകരിക്കുന്നവരും മഹ്‌റം അല്ലാത്ത വ്യക്തിയെ മഹ്‌റം ആയി രേഖപ്പെടുത്തി പരിശുദ്ധ ഹജ്ജ് കർമ്മത്തിനു പോവുന്നത് ശരിയല്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

TO JOIN OUR WHATS APP GROUP PLS CONTACT 8848787706
ABBAS PARAMPADAN, ASSALAMU A'LYKUM

No comments:

Post a Comment