അൽ കിതാബ് ചോദ്യോത്തര പരമ്പര
28.07.2018
ചോദ്യം : നിസ്‌ക്കാരങ്ങൾക്കു ശേഷമുള്ള കൂട്ടു പ്രാർത്ഥന സുന്നത്താണോ ബിദ്അത്താണോ?
MODULE 01/27.07.2018
ഉത്തരം ചുരുക്കത്തിൽ : നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം ഫജ്ർ നിക്കാരത്തിനു ശേഷം സ്വഹാബാക്കളിലേക്കു മുന്നിട്ടു 'അല്ലാഹുവേ... ഞങ്ങൾക്ക് ഞങ്ങളുടെ മദീനയിൽ ബറകത്ത് ചെയ്യേണമേ ... അല്ലാഹുവേ... ഞങ്ങൾക്ക് ഞങ്ങളുടെ മുദ്ദിലും സ്വാഇലും ബറകത്ത് ചെയ്യേണമേ...അല്ലാഹുവേ... ഞങ്ങൾക്ക് ഞങ്ങളുടെ ശാമിലും യമനിലും ബറകത്ത് ചെയ്യേണമേ....' എന്നിങ്ങനെ ദുആ ചെയ്തതായി ത്വബ്റാനിയിൽ ഉൾപ്പെടെ രേഖപ്പെടുത്തിയ നിരവധി ഹദീസുകളിൽ വന്നിട്ടുണ്ട്.പ്രസ്തുത ഹദീസ് ഹസൻ സ്വഹീഹാണെന്ന് ആധുനിക സലഫി പണ്ഡിതൻ ഷെയ്ഖ് അൽബാനി റഹിമഹുല്ലാഹ് ഉൾപ്പെടെയുള്ളവർ ഹുക്മു ചെയ്തിട്ടുമുണ്ട്. എന്നാൽ തിരുനബി പതിവായി നിസ്ക്കാരത്തിന് ശേഷം കൂട്ടു പ്രാർത്ഥന നടത്തിയതായി സ്ഥിരപ്പെട്ടിട്ടില്ല. ഫജ്ർ നിസ്‌ക്കാരത്തിനും അസ്ർ നിസ്‌ക്കാരത്തിനും ശേഷം ഇമാം മഅമൂംമീങ്ങൾക്കു അഭിമുഖമായിരുന്നു പ്രാർത്ഥിക്കൽ സുന്നത്താണെന്നും മറ്റു മൂന്ന് നിസ്‌ക്കാരങ്ങളിലും ഇമാം നിസ്‌കാരത്തിന് ശേഷം വീട്ടിൽ പോയി സുന്നത്തു നിസ്‌ക്കരിക്കുകയുമാണ് ചെയ്യേണ്ടത് എന്നുമാണ് ഇമാം മാവർദി റഹിമഹുല്ലാഹ് ഉൾപ്പെടെ ചില പണ്ഡിതന്മാരുടെ വീക്ഷണം.എന്നാൽ എല്ലാ നിസ്‌ക്കാരങ്ങൾക്കും ശേഷം ഇമാം മഅമൂംമീങ്ങൾക്കു അഭിമുഖമായിരുന്നു പ്രാർത്ഥിക്കൽ സുന്നത്താണെന്നതാണ് ശരിയായ നിലപാടെന്നാണ് ശറഹുൽ മുഹദ്ദബിൽ ഇമാം നവവി റഹിമഹുല്ലാഹ് രേഖപ്പെടുത്തിയിട്ടുള്ളത് (എന്നാൽ ഇത് കൂട്ടു പ്രാർത്ഥന ആവണമെന്നില്ല).നിസ്‌കാരത്തിൽ ദാസൻ അല്ലാഹുമായുള്ള മുനാജാതിൽ ആയതിനാൽ സലാം വീട്ടുന്നതിനു തൊട്ടു മുമ്പെയാണ് ദുആ ചെയ്യേണ്ടതെന്നും നിസ്‌കാര ശേഷം അല്ലാഹുമായുള്ള മുനാജാത് തീർന്നതിനാൽ പിന്നീട് ദിക്റുകൾ ചൊല്ലുന്നതാണ് ഉത്തമമെന്നും ഇബ്നു തൈമിയ്യ റഹിമഹുല്ലാഹിയുടെ ഫതാവായയിൽ കാണാം.നിസ്‌കാരത്തിന് ശേഷം ഇടയ്ക്കൊക്കെ കൂട്ടു പ്രാർത്ഥന നടത്തുന്നത് കുഴപ്പമില്ലെന്നും എന്നാൽ അതൊരു പതിവാക്കുന്നതു ബിദ്അതാവുമെന്നുമാണ് പല ആധുനിക സലഫി പണ്ഡിതന്മാരും ഫത്‌വാ നൽകിയിട്ടുള്ളത്. അല്ലാഹു ഏറ്റവും അറിയുന്നവൻ.
ഈ വിഷയത്തിലെ വിവിധ നിരീക്ഷണങ്ങൾ കിതാബുകളിലെ ഇബാറത്തുകളും മലയാളത്തിൽ ആശയ സംഗ്രഹവും കിതാബുകളുടെ ലിങ്കുകളും സഹിതം ചുവടെ ചേർക്കുന്നു
MODULE 02/28.07.2018
ഹദീസുകൾ
ഹദീസ് 1
حَدَّثَنَا عَلِيُّ بْنُ سَعِيدٍ ، قَالَ : نا حَمَّادُ بْنُ إِسْمَاعِيلَ ابْنِ عُلَيَّةَ ، قَالَ : نا أَبِي ، قَالَ : نا زِيَادُ بْنُ بَيَانٍ ، قَالَ : نا سَالِمُ بْنُ عَبْدِ اللَّهِ بْنِ عُمَرَ ، عَنْ أَبِيهِ ، قَالَ : صَلَّى النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ صَلاةَ الْفَجْرِ ، ثُمَّ انْفَتَلَ ، فَأَقْبَلَ عَلَى الْقَوْمِ ، فَقَالَ : " اللَّهُمَّ بَارِكْ لَنَا فِي مَدِينَتِنَا ، وَبَارِكْ لَنَا فِي مُدِّنَا وَصَاعِنَا ، اللَّهُمَّ بَارِكْ لَنَا فِي شَامِنَا ويَمَنِنَا " ، فَقَالَ رَجُلٌ : وَالْعِرَاقُ يَا رَسُولَ اللَّهِ ، فَسَكَتَ ، ثُمَّ قَالَ : " اللَّهُمَّ بَارِكْ لَنَا فِي مَدِينَتِنَا ، وَبَارِكْ لَنَا فِي مُدِّنَا وَصَاعِنَا ، اللَّهُمَّ بَارِكْ لَنَا فِي حَرَمِنَا ، وَبَارِكْ لَنَا فِي شَامِنَا ويَمَنِنَا " ، فَقَالَ رَجُلٌ : وَالْعِرَاقُ يَا رَسُولَ اللَّهِ ، قَالَ : " مِنْ ثَمَّ يَطْلُعُ قَرْنُ الشَّيْطَانِ ، وَتَهِيجُ الْفِتَنُ " . لَمْ يَرْوِ هَذَا الْحَدِيثَ عَنْ زِيَادِ بْنِ بَيَانٍ إِلا إِسْمَاعِيلُ ابْنُ عُلَيَّةَ ، تَفَرَّدَ بِهِ : ابْنَهُ حَمَّادُ
സാരം : ഉമർ റദിയല്ലാഹു അന്ഹുവിന്റെ പുത്രൻ അബ്ദുല്ലാഹ് റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു : നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം ഫജ്ർ നിസ്‌ക്കരിച്ച ശേഷം തിരിഞ്ഞു ഇരുന്നു ജനങ്ങൾക്ക് മുന്നിട്ടു ഇങ്ങിനെ പ്രാർത്ഥച്ചു : അല്ലാഹുവേ... ഞങ്ങൾക്ക് ഞങ്ങളുടെ മദീനയിൽ ബറകത്ത് ചെയ്യേണമേ ... അല്ലാഹുവേ... ഞങ്ങൾക്ക് ഞങ്ങളുടെ മുദ്ദിലും സ്വാഇലും ബറകത്ത് ചെയ്യേണമേ...അല്ലാഹുവേ... ഞങ്ങൾക്ക് ഞങ്ങളുടെ ശാമിലും യമനിലും ബറകത്ത് ചെയ്യേണമേ.... അപ്പോൾ ഒരാൾ പറഞ്ഞു : 'ഇറാഖിനെയും ദുആയിൽ ഉൾപെടുത്തൂ.. അല്ലാഹുവിന്റെ ദൂതരേ...തിരു നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം മൗനം പാലിച്ചു.വീണ്ടും തിരു നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം പ്രാർത്ഥിച്ചു : ' അല്ലാഹുവേ... ഞങ്ങൾക്ക് ഞങ്ങളുടെ മദീനയിൽ ബറകത്ത് ചെയ്യേണമേ ... അല്ലാഹുവേ... ഞങ്ങൾക്ക് ഞങ്ങളുടെ മുദ്ദിലും സ്വാഇലും ബറകത്ത് ചെയ്യേണമേ...അല്ലാഹുവേ... ഞങ്ങൾക്ക് ഞങ്ങളുടെ ഹറമിൽ ബറകത്ത് ചെയ്യേണമേ ... അല്ലാഹുവേ... ഞങ്ങൾക്ക് ഞങ്ങളുടെ ശാമിലും യമനിലും ബറകത്ത് ചെയ്യേണമേ.... അപ്പോൾ ഒരാൾ പറഞ്ഞു : 'ഇറാഖിനെയും ദുആയിൽ ഉൾപെടുത്തൂ.. അല്ലാഹുവിന്റെ ദൂതരേ...അപ്പോൾ തിരു നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു : ' അവിടെ നിന്നാണ് ശൈത്താന്റെ കൊമ്പു ഉദിക്കുന്നതും ഫിത്നകൾ പൊട്ടിപ്പുറപ്പെടുന്നതും.
................................
(ത്വബ്റാനി 4230 )
المعجم الأوسط للطبراني
http://library.islamweb.net/hadith/display_hbook.php?bk_no=475&pid=280645&hid=4230
ശൈഖ് അൽബാനി റഹിമഹുല്ലാഹിയുടെ സില്സിലതുൽ അഹാദീസു സ്സ്വഹീഹയിൽ 2246 -ആം നമ്പർ ഹദീസായി ഈ ഹദീസ് രേഖപ്പെടുത്തിയിട്ടുണ്ട് .ഇമാം ഥബ്റാനി മുഅജ്മുൽ ഔസത്തിൽ രേഖപ്പെടുത്തിയ ഈ ഹദീസിന്റെ പരമ്പര നല്ലതാണെന്നു ശൈഖ് അൽബാനി വിശദീകരിക്കുന്നത് കാണുക :
وقال الطبراني: " لم يروه عن زياد إلا إسماعيل، تفرد به ابنه حماد كذا قال
!
وهو عند ابن عساكر من طريق سليمان بن عمر بن خالد الأقطع أخبرنا إسماعيل بن
إبراهيم - وهو ابن علية - به. وعند القشيري من طريق العلاء بن إبراهيم حدثنا
زياد بن بيان به. قلت: وزياد بن بيان - هو الرقي - صدوق عابد كما قال الحافظ
في " التقريب "
فالإسناد جيد. وتابعه نافع عن ابن عمر به، ولم يذكر مكة
http://shamela.ws/browse.php/book-9442/page-3162#page-3162
ഹദീസ് 2.
....................
സുനനു തിർമുദിയിൽ കിതാബുസ്സ്വലാത്തിൽ
بَاب مَا جَاءَ فِي كَرَاهِيَةِ أَنْ يَخُصَّ الْإِمَامُ نَفْسَهُ بِالدُّعَاءِ
'ഇമാം തനിക്കു മാത്രമായി ദുആ ചെയ്യുന്നത് കറാഹത്താണ് എന്നത് സംബന്ധിച്ച് പറയുന്ന' ബാബിൽ വന്ന ഒരു ഹദീസ് കാണുക :
حَدَّثَنَا عَلِيُّ بْنُ حُجْرٍ حَدَّثَنَا إِسْمَعِيلُ بْنُ عَيَّاشٍ حَدَّثَنِي حَبِيبُ بْنُ صَالِحٍ عَنْ يَزِيدَ بْنِ شُرَيْحٍ عَنْ أَبِي حَيٍّ الْمُؤَذِّنِ الْحِمْصِيِّ عَنْ ثَوْبَانَ
عَنْ رَسُولِ اللَّهِ صلى الله عليه وسلم قَالَ " لاَ يَحِلُّ لاِمْرِئٍ أَنْ يَنْظُرَ فِي جَوْفِ بَيْتِ امْرِئٍ حَتَّى يَسْتَأْذِنَ فَإِنْ نَظَرَ فَقَدْ دَخَلَ وَلاَ يَؤُمَّ قَوْمًا فَيَخُصَّ نَفْسَهُ بِدَعْوَةٍ دُونَهُمْ فَإِنْ فَعَلَ فَقَدْ خَانَهُمْ وَلاَ يَقُومُ إِلَى الصَّلاَةِ وَهُوَ حَقِنٌ " . قَالَ وَفِي الْبَابِ عَنْ أَبِي هُرَيْرَةَ وَأَبِي أُمَامَةَ . قَالَ أَبُو عِيسَى حَدِيثُ ثَوْبَانَ حَدِيثٌ حَسَنٌ . وَقَدْ رُوِيَ هَذَا الْحَدِيثُ عَنْ مُعَاوِيَةَ بْنِ صَالِحٍ عَنِ السَّفْرِ بْنِ نُسَيْرٍ عَنْ يَزِيدَ بْنِ شُرَيْحٍ عَنْ أَبِي أُمَامَةَ عَنِ النَّبِيِّ صلى الله عليه وسلم . وَرُوِيَ هَذَا الْحَدِيثُ عَنْ يَزِيدَ بْنِ شُرَيْحٍ عَنْ أَبِي هُرَيْرَةَ عَنِ النَّبِيِّ صلى الله عليه وسلم . وَكَأَنَّ حَدِيثَ يَزِيدَ بْنِ شُرَيْحٍ عَنْ أَبِي حَىٍّ الْمُؤَذِّنِ عَنْ ثَوْبَانَ فِي هَذَا أَجْوَدُ إِسْنَادًا وَأَشْهَرُ .
സാരം : സൗബാൻ റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു :1 ഒരാൾക്കും മറ്റൊരാളുടെ വീടിന്റെ ഉള്ളിലേക്ക് അനുവാദം നല്കപ്പെടാതെ നോക്കൽ അനുവദനീയമല്ല.അങ്ങിനെ നോക്കിയാൽ നിശ്‌ചയം അവൻ പ്രവേശിച്ചവനായി (അനുവാദം കൂടാതെ അന്യന്റെ വീട്ടിൽ പ്രവേശിച്ചത് പോലെയായി എന്നർത്ഥം ).2 ഒരാൾ ജനങ്ങൾക്ക് ഇമാമായി നിസ്‌ക്കരിക്കുകയും എന്നിട്ടു അയാൾ മറ്റുള്ളവരെ കൂട്ടാതെ അയാൾക്ക് മാത്രമായി ദുആ ചെയ്യുകയും ചെയ്യാവതല്ല; അങ്ങിനെ ചെയ്‌താൽ അയാൾ അവരെ വഞ്ചിച്ചവനായി.3 മലമൂത്ര വിസർജ്ജത്തിന് മുട്ടി നിൽക്കുന്ന അവസരത്തിൽ നിസ്‌ക്കരിക്കരുത്.
ഈ ഹദീസ് ഹസൻ സ്വഹീഹ് ആണെന്ന് ഇമാം തിർമുദി റഹിമഹുല്ലാഹ് ഹുക്മു ചെയ്തിട്ടുണ്ട് അബൂ ഹുറൈറ റദിയല്ലാഹു അന്ഹുവിൽ നിന്നും അബൂ ഉമാമ റദിയല്ലാഹു അന്ഹുവിൽ നിന്നും ഈ വിഷയത്തിൽ ഹദീസ് വന്നിട്ടുണ്ടെന്നും എന്നാൽ സൗബാൻ റദിയല്ലാഹു അന്ഹുവിൽ നിന്നുള്ള റിപ്പോർട്ടിന്റെ പരമ്പരയാണ് കൂടുതൽ നല്ലതും പ്രസിദ്ധമായതുമായ പരമ്പരയെന്നും ഇമാം തിർമുദി റഹിമഹുല്ലാഹ് വിശദീകരിച്ചിരിക്കുന്നു.
https://sunnah.com/tirmidhi/2/209
(സുനനു തിർമുദി തുഹ്ഫത്തുൽ അഹ് വദി സഹിതം:
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=56&ID=643)
MODULE 03/28.07.2018
തുഹ്ഫത്തുൽ അഹ് വദിയിൽ പ്രസ്തുത ഹദീസിനു നൽകിയ വിശദീകരണത്തിൽ നിന്ന് :
وَلَا يَؤُمُّ " الرَّفْعُ نَفْيٌ بِمَعْنَى النَّهْيِ " قَوْمًا فَيَخُصَّ " بِالنَّصْبِ بِأَنِ الْمُقَدَّرَةِ لِوُرُودِهِ بَعْدَ النَّفْيِ عَلَى حَدِّ لَا يُقْضَى عَلَيْهِمْ فَيَمُوتُوا قَالَهُ الْمُنَاوِيُّ ، قُلْتُ : وَيُمْكِنُ أَنْ يَكُونَ بِالرَّفْعِ عَطْفًا عَلَى لَا يَؤُمُّ " نَفْسَهُ بِدَعْوَةٍ دُونَهُمْ " أَيْ دُونَ مُشَارَكَتِهِمْ فِي دُعَائِهِ " فَإِنْ فَعَلَ فَقَدْ خَانَهُمْ " قَالَ الطِّيبِيُّ : نَسَبَ الْخِيَانَةَ إِلَى الْإِمَامِ لِأَنَّ شَرْعِيَّةَ الْجَمَاعَةِ لِيُفِيدَ كُلٌّ مِنَ الْإِمَامِ وَالْمَأْمُومِ الْخَيْرَ عَلَى صَاحِبِهِ بِبَرَكَةِ قُرْبِهِ مِنَ اللَّهِ تَعَالَى ، فَمَنْ خَصَّ نَفْسَهُ فَقَدْ خَانَ صَاحِبَهُ ، وَإِنَّمَا خُصَّ الْإِمَامُ
بِالْخِيَانَةِ ؛ لِأَنَّهُ صَاحِبُ الدُّعَاءِ
..................................
ആശയ സംഗ്രഹം
ഇവിടെ فَيَخُصَّ نَفْسَهُ بِدَعْوَةٍ دُونَهُمْ
എന്ന് ഹദീസിൽ പറഞ്ഞതിന്റെ ആശയം തന്റെ മഅമൂമീങ്ങളെ ദുആയിൽ പങ്കാളികൾ ആക്കാതെ ദുആ ചെയ്യുക എന്നതാണ്.അങ്ങനെ ചെയ്‌താൽ ഇമാം അവരെ വഞ്ചിച്ചു. ത്വീബി പറയുന്നു : ഇങ്ങിനെ ചെയ്യുന്ന ഇമാമിലേക്കു വഞ്ചനയെ ചേർത്ത് പറയാനുള്ള കാരണം ഇതാണ് - ജമാഅത്ത് നിസ്ക്കാരം ശറആക്കപ്പെട്ടിരിക്കുന്നതു ഇമാമിനും മഅമൂമിനും അല്ലാഹുവിനോടുള്ള അവരുടെ സാമീപ്യം കൊണ്ട് പരസ്പരം ബറകത്തു സിദ്ധിക്കുക എന്നതിനാണ്.അപ്പോൾ ഇമാം സ്വന്തത്തിനു മാത്രമായി പ്രാർത്ഥിച്ചാൽ അയാൾ മഅമൂമീങ്ങളെ വഞ്ചിച്ചു.ഇമാമിനെ സംബന്ധിച്ച് വഞ്ചന ചേർത്തി പ്രത്യേകമായി പരാമർശിക്കാൻ കാരണം ഇമാം ആണ് ദുആ ചെയ്യേണ്ട വ്യക്തി എന്നതിനാലാണ്.
......................
وَحَدِيثُ ثَوْبَانَ رَضِيَ اللَّهُ عَنْهُ هَذَا يَدُلُّ عَلَى كَرَاهَةِ أَنْ يَخُصَّ الْإِمَامُ نَفْسَهُ بِالدُّعَاءِ وَلَا يُشَارِكُ الْمَأْمُومِينَ فِيهِ ، وَلِذَلِكَ قَالَ الْعُلَمَاءُ الشَّافِعِيَّةُ وَالْحَنْبَلِيَّةُ يُسْتَحَبُّ لِلْإِمَامِ أَنْ يَقُولَ فِي دُعَاءِ الْقُنُوتِ الْمَرْوِيِّ عَنِ الْحَسَنِ بْنِ عَلِيٍّ رَضِيَ اللَّهُ عَنْهُ : اللَّهُمَّ اهْدِنَا فِيمَنْ هَدَيْتَ بِجَمْعِ الضَّمِيرِ مَعَ أَنَّ الرِّوَايَةَ اللَّهُمَّ اهْدِنِي فِيمَنْ هَدَيْتَ بِإِفْرَادِ الضَّمِيرِ . قَالَ الشَّيْخُ مَنْصُورُ بْنُ إِدْرِيسَ الْحَنْبَلِيُّ فِي كَشَّافِ الْقِنَاعِ فِي شَرْحِ الْإِقْنَاعِ : وَالرِّوَايَةُ إِفْرَادُ الضَّمِيرِ وَجَمَعَ الْمُؤَلِّفُ لِأَنَّ الْإِمَامَ يُسْتَحَبُّ لَهُ أَنْ يُشَارِكَ الْمَأْمُومَ فِي الدُّعَاءِ ، انْتَهَى . وَكَذَلِكَ قَالَ الشَّيْخُ مَنْصُورُ بْنُ يُونُسَ الْبُهُوتِيُّ الْحَنْبَلِيُّ فِي شَرْحِ الْمُنْتَهَى
ഇമാം തനിക്കു മാത്രമായി ദുആ ചെയ്യുന്നത് കറാഹത്താണ് എന്ന് ഈ ഹദീസ് അറിയിക്കുന്നു.അതിനാൽ ഹസൻ റദിയല്ലാഹു അന്ഹുവിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട
اللَّهُمَّ اهْدِنِي فِيمَنْ هَدَيْتَ
എന്ന് തുടങ്ങുന്ന ഖുനൂത്തിന്റെ വചനങ്ങളിൽ ബഹുവചന രൂപം ഉപയോഗിക്കൽ ഇമാമിന് സുന്നത്താണ് എന്ന് ശാഫിഈ - ഹമ്പലീ മദ്ഹബുകളിലെ ഉലമാക്കൾ പറഞ്ഞിരിക്കുന്നു.........................................
فَإِنْ قُلْتَ : قَدْ ثَبَتَ أَنَّهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ يَدْعُو فِي صَلَاتِهِ وَهُوَ إِمَامٌ بِالْإِفْرَادِ فَكَيْفَ التَّوْفِيقُ بَيْنَ ذَلِكَ وَبَيْنَ حَدِيثِ ثَوْبَانَ ؟
قُلْتُ : ذَكَرُوا فِي التَّوْفِيقِ بَيْنَهُمَا وُجُوهًا ، قَالَ الْحَافِظُ ابْنُ الْقَيِّمِ فِي زَادِ الْمَعَادِ : وَالْمَحْفُوظُ فِي أَدْعِيَتِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي الصَّلَاةِ كُلِّهَا بِلَفْظِ الْإِفْرَادِ كَقَوْلِهِ : " رَبِّ اغْفِرْ لِي وَارْحَمْنِي وَاهْدِنِي " وَسَائِرُ الْأَدْعِيَةِ الْمَحْفُوظَةِ عَنْهُ ، وَمِنْهَا قَوْلُهُ فِي دُعَاءِ الِاسْتِفْتَاحِ : اللَّهُمَّ اغْسِلْنِي مِنْ خَطَايَايَ بِالثَّلْجِ وَالْبَرَدِ وَالْمَاءِ الْبَارِدِ ، اللَّهُمَّ بَاعِدْ بَيْنِي وَبَيْنَ خَطَايَايَ كَمَا بَاعَدْتَ بَيْنَ الْمَشْرِقِ وَالْمَغْرِبِ الْحَدِيثَ . وَرَوَى أَحْمَدُ وَأَهْلُ السُّنَنِ مِنْ حَدِيثِ ثَوْبَانَ عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : لَا يَؤُمُّ عَبْدٌ قَوْمًا فَيَخُصَّ نَفْسَهُ بِدَعْوَةٍ فَإِنْ فَعَلَ فَقَدْ خَانَهُمْ . قَالَ ابْنُ خُزَيْمَةَ فِي صَحِيحِهِ : وَقَدْ ذَكَرَ حَدِيثَ " اللَّهُمَّ بَاعِدْ بَيْنِي وَبَيْنَ خَطَايَايَ " الْحَدِيثَ ، قَالَ فِي هَذَا دَلِيلٌ عَلَى رَدِّ الْحَدِيثِ الْمَوْضُوعِ : لَا يَؤُمُّ عَبْدٌ قَوْمًا فَيَخُصُّ نَفْسَهُ بِدَعْوَةٍ دُونَهُمْ فَإِنْ فَعَلَ فَقَدْ خَانَهُمْ . وَسَمِعْتُ شَيْخَ الْإِسْلَامِ ابْنَ تَيْمِيَةَ يَقُولُ : هَذَا الْحَدِيثُ عِنْدِي فِي الدُّعَاءِ الَّذِي يَدْعُو بِهِ الْإِمَامُ لِنَفْسِهِ وَلِلْمَأْمُومِينَ وَيَشْتَرِكُونَ فِيهِ كَدُعَاءِ الْقُنُوتِ وَنَحْوِهِ ، انْتَهَى كَلَامُ ابْنِ الْقَيِّمِ
നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം ഇമാമായി നിസ്‌ക്കരിച്ചപ്പോൾ പ്രാർത്ഥനകളിൽ ഏകവചനരൂപം ഉപയോഗിച്ചതായി സ്ഥിരപ്പെട്ടിരിക്കെ അതും സൗബാൻ റദിയല്ലാഹു അന്ഹുവിന്റെ ഹദീസും('ഒരാള്‍ നിസ്കാരത്തിന്ന്‍ നേതൃത്വം നല്‍കി അങ്ങനെ അവന്‍ സ്വന്തം ശരീരത്തിന്ന്‍ വേണ്ടി മാത്രമായി പ്രാർത്ഥിക്കരുത് ; അങ്ങിനെ ചെയ്‌താൽ അവന്‍ ആ സമൂഹത്തെ വഞ്ചിച്ചവനായി' എന്ന ഹദീസ് )
എങ്ങിനെ യോജിക്കും എന്ന ഒരു സംശയമുന്നയിക്കപ്പെട്ടേക്കാം. ഇതിനുള്ള മറുപടി ഞാൻ പറയട്ടെ : ' പണ്ഡിതന്മാർ ഇത് സംബന്ധിച്ച് പല തരത്തിലുള്ള വിശദീകരണങ്ങൾ നൽകുന്നുണ്ട്.അൽ ഹാഫിദ് ഇബ്നുൽ ഖയ്യിം റഹിമഹുല്ലാഹ് സാദുൽ മആദിൽ പ്രസ്താവിക്കുന്നു :
رَبِّ اغْفِرْ لِي وَارْحَمْنِي وَاهْدِنِي
اللَّهُمَّ اغْسِلْنِي مِنْ خَطَايَايَ بِالثَّلْجِ وَالْبَرَدِ وَالْمَاءِ الْبَارِدِ ، اللَّهُمَّ بَاعِدْ بَيْنِي وَبَيْنَ خَطَايَايَ كَمَا بَاعَدْتَ بَيْنَ الْمَشْرِقِ وَالْمَغْرِبِ
തുടങ്ങി നിസ്‌കാരത്തിൽ ചൊല്ല്ലുന്ന നിരവധി ദുആകൾ ഏകവചന രൂപത്തിലാണ് തിരു നബിയിൽ നിന്ന് സ്ഥിരപ്പെട്ടു വന്നിട്ടുള്ളതു.ഇമാം അഹ്മദ് ബ്നു ഹന്ബൽ റഹിമഹുല്ലാഹ് ഉൾപ്പെടെ നിരവധി പേർ സൗബാൻ റദിയല്ലാഹു അന്ഹുവിന്റെ ''ഒരാള്‍ നിസ്കാരത്തിന്ന്‍ നേതൃത്വം നല്‍കി അങ്ങനെ അവന്‍ സ്വന്തം ശരീരത്തിന്ന്‍ വേണ്ടി മാത്രമായി പ്രാർത്ഥിക്കരുത് ; അങ്ങിനെ ചെയ്‌താൽ അവന്‍ ആ സമൂഹത്തെ വഞ്ചിച്ചവനായി'എന്ന ഹദീസ്
രേഖപ്പെടുത്തിയിട്ടുണ്ട്.
ഇബ്നു ഖുസൈമ അദ്ധേഹത്തിന്റെ സ്വഹീഹിൽ രേഖപ്പെടുത്തുന്നു :നിസ്‌കാരത്തിൽ ചൊല്ല്ലുന്ന നിരവധി ദുആകൾ ഏകവചന രൂപത്തിലാണ് തിരു നബിയിൽ നിന്ന് സ്ഥിരപ്പെട്ടു വന്നിട്ടുള്ളതു എന്ന വസ്തുത തന്നെ സൗബാൻ റദിയല്ലാഹു അന്ഹുവിൽ നിന്നുള്ള റിപ്പോർട്ടായി പറയുന്ന വ്യാജ നിർമ്മിതമായ ഹദീസിനെ ഖണ്ഡിക്കുന്നതിനു പര്യാപ്തമായ തെളിവാണ്.ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ റഹിമഹുല്ലാഹ് ഇങ്ങിനെ പറയുന്നതായി ഞാൻ (ഇബ്നു ഖയ്യിം റഹിമഹുല്ലാഹ്) കേട്ടിട്ടുണ്ട് : 'ഖുനൂത് പോലെ ഇമാമു സ്വന്തത്തിനും മാമൂമീങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുന്ന പ്രാര്ഥനകളിലാണ് ഈ ഹദീസ് ബാധകമാവുക എന്നാണു എന്റെ അഭിപ്രായം.'
قُلْتُ : الْحُكْمُ عَلَى حَدِيثِ ثَوْبَانَ الْمَذْكُورِ بِأَنَّهُ مَوْضُوعٌ لَيْسَ بِصَحِيحٍ بَلْ هُوَ حَسَنٌ كَمَا صَرَّحَ بِهِ التِّرْمِذِيُّ ، وَقَالَ الْعَزِيزِيُّ : هَذَا فِي دُعَاءِ الْقُنُوتِ خَاصَّةً بِخِلَافِ دُعَاءِ الِافْتِتَاحِ وَالرُّكُوعِ وَالسُّجُودِ وَالْجُلُوسِ بَيْنَ السَّجْدَتَيْنِ وَالتَّشَهُّدِ ، وَقَالَ فِي التَّوَسُّطِ مَعْنَاهُ تَخْصِيصُ نَفْسِهِ بِالدُّعَاءِ فِي الصَّلَاةِ وَالسُّكُوتِ عَنِ الْمُقْتَدِينَ ، وَقِيلَ نَفْيُهُ عَنْهُمْ كَارْحَمْنِي وَمُحَمَّدًا وَلَا تَرْحَمْ مَعَنَا أَحَدًا وَكِلَاهُمَا حَرَامٌ ، أَوِ الثَّانِي حَرَامٌ فَقَطْ لِمَا رُوِيَ أَنَّهُ كَانَ يَقُولُ بَعْدَ التَّكْبِيرِ : " اللَّهُمَّ نَقِّنِي مِنْ خَطَايَايَ " الْحَدِيثَ ، انْتَهَى . قُلْتُ : قَوْلُ الشَّافِعِيَّةِ وَغَيْرِهِمْ أَنَّهُ يُسْتَحَبُّ لِلْإِمَامِ أَنْ يَقُولَ اللَّهُمَّ اهْدِنَا بِجَمْعِ الضَّمِيرِ فِيهِ أَنَّهُ خِلَافُ الْمَأْثُورِ ، وَالْمَأْثُورُ إِنَّمَا هُوَ بِإِفْرَادِ الضَّمِيرِ ، فَالظَّاهِرُ أَنْ يَقُولَ الْإِمَامُ بِإِفْرَادِ الضَّمِيرِ كَمَا ثَبَتَ لَكِنْ لَا يَنْوِي بِهِ خَاصَّةَ نَفْسِهِ بَلْ يَنْوِي بِهِ الْعُمُومَ وَالشُّمُولَ لِنَفْسِهِ وَلِمَنْ خَلْفَهُ مِنَ الْمَأْمُومِينَ هَذَا مَا عِنْدِي وَاللَّهُ تَعَالَى أَعْلَمُ
ഞാൻ (ഇമാം മുബാറക്ഫുരി) പറയുന്നു : 'ഒരാള്‍ നിസ്കാരത്തിന്ന്‍ നേതൃത്വം നല്‍കി അങ്ങനെ അവന്‍ സ്വന്തം ശരീരത്തിന്ന്‍ വേണ്ടി മാത്രമായി പ്രാർത്ഥിക്കരുത ' എന്ന ആശയത്തിൽ വന്ന സൗബാൻ റദിയല്ലാഹു അന്ഹുവിന്റെ ഹദീസ് വ്യാജ നിർമ്മിതമാണ് എന്ന ഹുകുമു ശരിയല്ല ; എന്നാൽ ഇമാം തിർമുദി റഹിമഹുല്ലാഹ് വ്യക്തമാക്കിയത് പോലെ ഹസൻ സ്വഹീഹായ ഹദീസാണ് എന്നതാണ് ശരി. അൽ അസീസി പറയുന്നു : ഈ ഹദീസ് ഖുനൂത്തിൽ മാത്രം പ്രത്യേകമായുള്ള നിർദ്ദേശമാണ്.ദുആഉ ഇഫ്തിതാഹിലും റുകൂഇലും സുജൂദിലും രണ്ടു സുജൂദുകൾക്കു ഇടയിലുള്ള ഇരുത്തത്തിലും തശഹുദിലും ഉള്ള പ്രാർത്ഥനകൾക്ക് ബാധകമല്ല.ഇമാം സ്വന്തം നഫ്സിന് വേണ്ടി ദുആ ചെയ്യുകയും മഅമൂമീങ്ങളുടെ വിഷയത്തിൽ ദുആ ചെയ്യാതിരിക്കുകയും ചെയ്യുക എന്നതാണ് കറാഹത്തു എന്ന് തവസ്സുതിൽ പറയുന്നു.
ഒരു ഗ്രാമീണ അറബി റസൂലിന്റെ കാലത്തു മസ്ജിദിൽ വന്നു നിസ്‌ക്കരിച്ച ശേഷം ' അല്ലാഹുവേ... എനിക്കും മുഹമ്മദിനും നീ അനുഗ്രഹം ചെയ്യേണമേ ...ഞങ്ങളോടൊപ്പംമറ്റാർക്കും നീ അനുഗ്രഹം ചെയ്യരുതേ...' എന്ന് പ്രാർത്ഥിച്ചപ്പോൾ നബി അത് നിരുത്സാഹപ്പെടുത്തിയല്ലോ (സുനനു അബീ ദാവൂദ് https://sunnah.com/abudawud/1/380
)ഇത് പോലെ പ്രാര്ത്ഥിക്കരുതെന്നാണ് ഹദീസിന്റെ താൽപര്യമെന്നും അഭിപ്രായമുണ്ട്.
ഇമാം മുബാറക്ഫുരി തുടരുന്നു : ഖുനൂത്തിൽ ഇമാം ബഹുവവചന രൂപത്തിൽ പ്രാർത്ഥിക്കൽ സുന്നത്താണ് എന്ന് ശാഫിഈ മദ്ഹബുകാർ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും ഹദീസിൽ വന്ന വിധം ഇമാം ഏകവചനം തന്നെ ഉപയോഗിക്കണമെന്നും എന്നാൽ അയാൾ അയാൾക്ക് മാത്രം എന്ന് നിയ്യത്താക്കാതെ തന്നെ തുടർന്ന് നിസ്‌ക്കരിക്കുന്നവർക്കും കൂടി ഉദ്ദേശിക്കണമെന്നുമാണ് ഞാൻ മനസ്സിലാക്കുന്നത്.അല്ലാഹു ഏറ്റവും അറിയുന്നവൻ.
http://library.islamweb.net/newlibrary/display_book.php?idfrom=642&idto=643&bk_no=56&ID=271
ഹദീസിന്റെ താല്പര്യം നിസ്‌കാരത്തിൽ സലാം വീട്ടിയതിനു ശേഷം ദുആ ചെയ്യുമ്പോൾ ഇമാം തനിക്കു സ്വന്തം മാത്രം ദുആ ചെയ്യരുത് , തന്നെ തുടരുന്നവർക്കു കൂടി വേണ്ടി ദുആ ചെയ്യണം എന്നുമാവാം എന്ന് ഔനുൽ മഅബൂദിലെ വിശദീകരണത്തിൽ കാണാം :LINK HERE:
http://library.islamweb.net/newlibrary/display_book.php?bk_no=55&ID=45&idfrom=161&idto=166&bookid=55&startno=2
MODULE 04/28.07.2018
ശറഹുൽ മുഹദ്ദബിൽ ഇമാം നവവി റഹിമഹുല്ലാഹിയുടെ വിവരണം കാണുക:
المجموع شرح المهذب
يحيى بن شرف النووي
...............................
( فَرْعٌ )
قَدْ ذَكَرْنَا اسْتِحْبَابَ الذِّكْرِ وَالدُّعَاءِ لِلْإِمَامِ وَالْمَأْمُومِ وَالْمُنْفَرِدِ وَهُوَ مُسْتَحَبٌّ عَقِبَ كُلِّ الصَّلَوَاتِ بِلَا خِلَافٍ ، وَأَمَّا مَا اعْتَادَهُ النَّاسُ أَوْ كَثِيرٌ مِنْهُمْ مِنْ تَخْصِيصِ دُعَاءِ الْإِمَامِ بِصَلَاتَيْ الصُّبْحِ وَالْعَصْرِ فَلَا أَصْلَ لَهُ ، وَإِنْ كَانَ قَدْ أَشَارَ إلَيْهِ صَاحِبُ الْحَاوِي فَقَالَ : إنْ كَانَتْ صَلَاةً لَا يُتَنَفَّلُ بَعْدَهَا كَالصُّبْحِ وَالْعَصْرِ اسْتَدْبَرَ الْقِبْلَةَ وَاسْتَقْبَلَ النَّاسَ وَدَعَا ، وَإِنْ كَانَتْ مِمَّا يُتَنَفَّلُ بَعْدَهَا كَالظُّهْرِ وَالْمَغْرِبِ وَالْعِشَاءِ فَيُخْتَارُ أَنْ يَتَنَفَّلَ فِي مَنْزِلِهِ ، وَهَذَا الَّذِي أَشَارَ إلَيْهِ مِنْ التَّخْصِيصِ لَا أَصْلَ لَهُ ، بَلْ الصَّوَابُ اسْتِحْبَابُهُ فِي كُلِّ الصَّلَوَاتِ ، وَيُسْتَحَبُّ أَنْ يُقْبِلَ عَلَى النَّاسِ فَيَدْعُوَ . وَاَللَّهُ أَعْلَمُ .
ആശയ സംഗ്രഹം : ഒറ്റയ്ക്ക് നിസ്‌ക്കരിക്കുന്നവനും ഇമാമിനും മഅമൂമിനും എല്ലാം നിസ്‌കാരത്തിന് ഉടനെ ദിക്‌റും ദുആയും സുന്നത്താണ് എന്ന് നാം പ്രസ്താവിച്ചു കഴിഞ്ഞു.സുബ്‌ഹിക്കും അസറിനും ശേഷമായി മാത്രം ഇമാം പ്രത്യേകമായി ദുആ ചെയ്യുക എന്ന ഒരു രീതി ജനങ്ങൾക്കിടയിൽ പതിവായിട്ടുണ്ടെങ്കിലും അതിനു അടിസ്ഥാനമൊന്നുമില്ല; അൽ ഹാവീ അൽ കബീർ എന്ന ഗ്രന്ഥത്തിന്റെ കർത്താവ് ഇമാം മാവര്ദി റഹിമഹുല്ലാഹ് അതിലേക്കു ഒരു സൂചന നൽകിയിട്ടുണ്ടെങ്കിലും (അതിനു അടിസ്ഥാനമില്ല).ഇമാം മാവര്ദി അൽ ഹാവീയിൽ പറയുന്നു : 'ശേഷം സുന്നത്തു നിസ്‌ക്കാരമില്ലാത്ത സുബ്ഹി -അസ്ർ നിസ്‌ക്കാരങ്ങൾക്കു ശേഷം ഇമാം ഖിബ്‌ലാക്കു പിന്നിട്ടു ജനങ്ങൾക്ക് മുന്നിട്ടു ദുആ ചെയ്യണം.(നബി കൂട്ടൂ പ്രാർത്ഥന നടത്തിയത് ഫജ്ർ നമസ്‌കാരത്തിന് ശേഷമാണ് എന്ന് ഹദീസിൽ വന്നതിന്റെ അടിസ്ഥാനത്തിലാണോ ഇമാം മാവര്ദി റഹിമഹുല്ലാഹ് ഇങ്ങിനെ അഭിപ്രായപ്പെട്ടിട്ടുള്ളത് എന്ന് അറിയില്ല .അല്ലാഹു ഏറ്റവും അറിയുന്നവൻ-പരിഭാഷകൻ )എന്നാൽ ശേഷം സുന്നത്തു നിസ്‌ക്കാരമുള്ള ദുഹ്ർ, മഗ്‌രിബ്, ഇശാ നിസ്‌ക്കാരങ്ങളിൽ ഇമാം വീട്ടിൽ വച്ച് ശേഷമുള്ള സുന്നത്തു നിസ്‌ക്കരിക്കുകയാണ് വേണ്ടത്.'അൽ ഹാവീ അൽ കബീർ എന്ന കിതാബിന്റെ ലിങ്ക് ഇവിടെ :
http://islamport.com/d/2/shf/1/9/325.html
( ഇമാം നവവി റഹിമഹുല്ലാഹ് തുടരുന്നു ): മുകളിൽ പറഞ്ഞതാണ് ഇമാം മാവര്ദിയുടെ അഭിപ്രായം.എന്നാൽ സുബ്ഹി നിസ്‌ക്കാരത്തിനും അസ്ർ നിസ്‌ക്കാരത്തിനും ശേഷം മാത്രമല്ല എല്ലാ നിസ്‌ക്കാരങ്ങൾക്കും ശേഷം ഇമാം ജനങ്ങൾക്ക് മുന്നിട്ടു പ്രാർത്ഥിക്കൽ സുന്നത്താണ് എന്നതാണ് ശരിയായ വീക്ഷണം.അല്ലാഹു ഏറ്റവും അറിയുന്നവൻ.
(ശറഹുൽ മുഹദ്ദബ്
http://library.islamweb.net/newlibrary/display_book.php?ID=1212&startno=0&start=0&idfrom=1947&idto=1947&bookid=14&Hashiya=3)
നിസ്‌ക്കാരത്തിൽ നിന്ന് സലാം വീട്ടിൽ കഴിഞ്ഞാൽ അല്ലാഹുമായുള്ള മുനാജാത്ത് തീർന്നെന്നും അല്ലാഹുമായി കൂടുതൽ അടുത്ത നിസ്‌കാര സമയത്ത് ചോദിക്കാതെ അതിൽ നിന്ന് പിരിഞ്ഞ ശേഷം എങ്ങിനെ ചോദിക്കുമെന്നും അങ്ങിനെ ദുആ ചെയ്യുന്നത് നബിചര്യയിൽ പെട്ടതല്ലെന്നും അഭിപ്രായപ്പെട്ട അൽ ഹാഫിദ് ഇബ്നു ഖയ്യിം റഹിമഹുല്ലാഹ് അവർകളെ അൽ ഹാഫിദ് ഇബ്നു ഹജർ അൽ അസ്ഖലാനി റഹിമഹുല്ലാഹ് ഖണ്ഡിക്കുന്നതു ഫത്ഹുൽ ബാരിയിൽ വായിക്കാം.ലിങ്ക് ഇവിടെ .-
( ഫത്ഹുൽ ബാരി )
http://library.islamweb.net/newlibrary/display_book.php?idfrom=11578&idto=11581&bk_no=52&ID=3538
ഇബ്നു ഖയ്യിം റഹിമഹുല്ലാഹിയുടെ സാദുൽ മആദ്;-
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=127&ID=69
MODULE 05/28.07.2018
ഇബ്നു തൈമിയ്യ റഹിമഹുല്ലാഹിയുടെ ഫതാവായിൽ നിന്ന് :
مجموع فتاوى ابن تيمية
تقي الدين ابن تيمية
..........................
وَالثَّانِي دُعَاءُ الْإِمَامِ وَالْمَأْمُومِينَ جَمِيعًا فَهَذَا الثَّانِي لَا رَيْبَ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَمْ يَفْعَلْهُ فِي أَعْقَابِ الْمَكْتُوبَاتِ كَمَا كَانَ يَفْعَلُ الْأَذْكَارَ الْمَأْثُورَةَ عَنْهُ إذْ لَوْ فَعَلَ ذَلِكَ لَنَقَلَهُ عَنْهُ أَصْحَابُهُ ثُمَّ التَّابِعُونَ ثُمَّ الْعُلَمَاءُ كَمَا نَقَلُوا مَا هُوَ دُونَ ذَلِكَ ; وَلِهَذَا كَانَ الْعُلَمَاءُ الْمُتَأَخِّرُونَ فِي هَذَا الدُّعَاءِ عَلَى أَقْوَالٍ : مِنْهُمْ مَنْ يَسْتَحِبُّ ذَلِكَ عَقِيبَ الْفَجْرِ وَالْعَصْرِ كَمَا ذَكَرَ ذَلِكَ طَائِفَةٌ مِنْ أَصْحَابِ أَبِي حَنِيفَةَ وَمَالِكٍ وَأَحْمَد وَغَيْرِهِمْ وَلَمْ يَكُنْ مَعَهُمْ فِي ذَلِكَ سُنَّةٌ يَحْتَجُّونَ بِهَا وَإِنَّمَا احْتَجُّوا بِكَوْنِ هَاتَيْنِ الصَّلَاتَيْنِ لَا صَلَاةَ بَعْدَهُمَا
ആശയ സംഗ്രഹം : ഇമാമും മഅമൂമീങ്ങളും ഒന്നിച്ചു ദുആ ചെയ്യുക എന്നതിനെ സംബന്ധിച്ചിടത്തോളം നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം ഫർദ് നിസ്‌ക്കാരങ്ങക്ക് ഉടനെ ദിക്‌റുകൾ ചൊല്ലിയിരുന്ന പോലെ അങ്ങിനെ ദുആ ചെയ്തിരുന്നില്ലെന്നു സംശയമില്ലാത്ത കാര്യമാണ്.നബി അങ്ങിനെ ചെയ്തിരുന്നുവെങ്കിൽ സ്വഹാബാക്കളും താബിഈങ്ങളും മറ്റു ഉലമാക്കളും അത് ഉദ്ധരിക്കുമായിരുന്നു.(ഇമാം ത്വബ്റാനി റഹിമഹുല്ലാഹ് രേഖപ്പെടുത്തിയ സൗബാൻ റദിയല്ലാഹു അന്ഹുവിന്റെ റിപ്പോർട്ടിൽ തിരു നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം ഫജ്ർ നിസ്‌കാരാനന്തരം കൂട്ടു പ്രാർത്ഥന നടത്തിയതായി സ്ഥിരപ്പെട്ടിട്ടുണ്ട് എന്ന് നാം മനസ്സിലാക്കിയല്ലോ.പ്രസ്തുത ഹദീസ് സംബന്ധിച്ച് ഇബ്നു തൈമിയ്യ റഹിമഹുല്ലാഹ് ഒന്നും പറഞ്ഞതായി കാണുന്നില്ല.അദ്ധേഹത്തിന്റെ വീക്ഷണത്തിൽ പ്രസ്തുത ഹദീസ് സ്വീകാര്യമല്ലാത്ത കൊണ്ടാണോ എന്നറിയില്ല-പരിഭാഷകൻ)
ഇബ്നു തൈമിയ്യ റഹിമഹുല്ലാഹ് തുടരുന്നു : ഇക്കാരണത്താൽ നിസ്‌കാരത്തിന് ശേഷമുള്ള കൂട്ടു പ്രാർത്ഥന സംബന്ധിച്ച് പിൽക്കാല പണ്ഡിതന്മാർക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങൾ വന്നിട്ടുണ്ട്.ഫജ്ർ നിസ്‌ക്കാരത്തിനും അസ്ർ നിസ്‌ക്കാരത്തിനും ശേഷം മാത്രം കൂട്ടു പ്രാർത്ഥന സുന്നത്താണ് എന്നാണു ഒരു വിഭാഗം പണ്ഡിതരുടെ അഭിപ്രായം.ഇമാം അബൂ ഹനീഫ റഹിമഹുല്ലാഹ്,ഇമാം മാലിക് റഹിമഹുല്ലാഹ്.ഇമാം അഹ്മദ് റഹിമഹുല്ലാഹ് എന്നിവരുടെ അനുയായികളിൽ ഒരു വിഭാഗം അത് മുസ്തഹബ്ബായി കാണുന്നു.എന്നാൽ അതിനു തെളിവായി തിരുസുന്നത്തിൽ നിന്ന് ഒന്നും അവർക്കു സമർപ്പിക്കാനില്ല-പ്രസ്തുത നിസ്‌കാരങ്ങൾക്കു ശേഷം റവാത്തിബ് സുന്നത്തു ഇല്ല എന്ന കാരണമല്ലാതെ( ഇമാം മാവർദി റഹിമഹുല്ലാഹിയുടെ അഭിപ്രായം ഫജ്ർ നിസ്‌ക്കാരത്തിനും അസ്ർ നിസ്‌ക്കാരത്തിനും ശേഷം മാത്രം കൂട്ടു പ്രാർത്ഥന സുന്നത്താണ് എന്നാണെന്നും എന്നാൽ എല്ലാ നിസ്‌ക്കാരങ്ങൾക്കു ശേഷവും സുന്നത്താണ് എന്നതാണ് ശരിയായ നിലപാടെന്നും ശറഹുൽ മുഹദ്ദബിൽ ഇമാം നവവി റഹിമഹുല്ലാഹ് നിരീക്ഷിച്ചത് മൊഡ്യൂൾ നാലിൽ ചേർത്തത് ഓർക്കുക- പരിഭാഷകൻ )
وَمِنْهُمْ : مَنْ اسْتَحَبَّهُ أَدْبَارَ الصَّلَوَاتِ كُلِّهَا وَقَالَ : لَا يَجْهَرُ بِهِ إلَّا إذَا قَصَدَ التَّعْلِيمَ . كَمَا ذَكَرَ ذَلِكَ طَائِفَةٌ مِنْ أَصْحَابِ الشَّافِعِيِّ وَغَيْرِهِمْ وَلَيْسَ مَعَهُمْ فِي ذَلِكَ سُنَّةٌ إلَّا مُجَرَّدَ كَوْنِ الدُّعَاءِ مَشْرُوعًا وَهُوَ عَقِبَ الصَّلَوَاتِ يَكُونُ أَقْرَبَ إلَى الْإِجَابَةِ وَهَذَا الَّذِي ذَكَرُوهُ قَدْ اعْتَبَرَهُ الشَّارِعُ فِي صُلْبِ الصَّلَاةِ فَالدُّعَاءُ فِي آخِرِهَا قَبْلَ الْخُرُوجِ مَشْرُوعٌ مَسْنُونٌ بِالسُّنَّةِ الْمُتَوَاتِرَةِ وَبِاتِّفَاقِ الْمُسْلِمِينَ بَلْ قَدْ ذَهَبَ طَائِفَةٌ مِنْ السَّلَفِ وَالْخَلَفِ إلَى أَنَّ الدُّعَاءَ فِي آخِرِهَا وَاجِبٌ وَأَوْجَبُوا الدُّعَاءَ الَّذِي أَمَرَ بِهِ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ آخِرَ الصَّلَاةِ بِقَوْلِهِ : { إذَا تَشَهَّدَ أَحَدُكُمْ فَلْيَسْتَعِذْ بِاَللَّهِ مِنْ أَرْبَعٍ : مِنْ عَذَابِ جَهَنَّمَ وَمِنْ عَذَابِ الْقَبْرِ وَمِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ وَمِنْ فِتْنَةِ الْمَسِيحِ الدَّجَّالِ } رَوَاهُ مُسْلِمٌ . وَغَيْرُهُ وَكَانَ طَاوُوسٌ يَأْمُرُ مَنْ لَمْ يَدْعُ بِهِ أَنْ يُعِيدَ الصَّلَاةَ وَهُوَ قَوْلُ بَعْضِ أَصْحَابِ أَحْمَد وَكَذَلِكَ فِي حَدِيثِ ابْنِ مَسْعُودٍ : { ثُمَّ لِيَتَخَيَّر مِنْ الدُّعَاءِ أَعْجَبَهُ إلَيْهِ } وَفِي حَدِيثِ عَائِشَةَ وَغَيْرِهَا أَنَّهُ كَانَ يَدْعُو فِي هَذَا الْمَوْطِنِ وَالْأَحَادِيثُ بِذَلِكَ كَثِيرَةٌ
എല്ലാ നിസ്‌ക്കാരങ്ങൾക്കു ശേഷവും ഇമാമും മഅമൂമീങ്ങളും ഒന്നിച്ചു ദുആ ചെയ്യുക സുന്നത്താണ് എന്നതാണ് മറ്റൊരു വിഭാഗം പണ്ഡിതരുടെ നിരീക്ഷണം.മഅമൂമീങ്ങളെ പഠിപ്പിക്കൽ ഉദ്ദേശിച്ചാലല്ലാതെ ഇമാം ഉറക്കെ ദുആ ചെയ്യേണ്ടതില്ല എന്ന അഭിപ്രായവുമുണ്ട്.ശാഫിഈ മദ്ഹബുകാരിൽ ഒരു സംഘത്തിന്റെ അഭിപ്രായം ഇതാണ്.ഇതിനു അവർ പറയുന്ന ന്യായം നിസ്‌കാരത്തിന് ശേഷം പ്രാർത്ഥനക്കു ഉത്തരം കിട്ടാൻ സാധ്യത കൂടുതലാണ് എന്നതാണ്.എന്നാൽ തിരു നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം നിസ്‌കാരത്തിന്റെ അവസാനത്തിൽ സലാം വീട്ടുന്നതിനു മുമ്പ് ദുആ സുന്നത്താക്കിയിട്ടുണ്ട്.ഈ വിഷയത്തിൽ മുതവാത്തിറായ ഹദീസുകൾ വന്നിട്ടുള്ളതും മുസ്ലിംകൾക്കിടയിൽ ഏകാഭിപ്രായമുള്ളതുമാണ്;എന്ന് മാത്രമല്ല മുന്കാലക്കാരിലും പിൽക്കാലക്കാരിലും പെട്ട ചിലർ സലാം വീട്ടുന്നതിനു മുമ്പുള്ള ദുആ നിർബന്ധമാണെന്ന് വരെ പറഞ്ഞിട്ടുണ്ട്.സലാം വീട്ടുന്നതിനു മുമ്പ് ചൊല്ലുന്നതിനായി വന്ന ദുആ (ഖബർ ശിക്ഷയിൽ നിന്നും ജീവിതത്തിലെയും മരണ സമയത്തെയും ദജ്ജാലിന്റെയും ഫിത്നകളിൽ നിന്നും അല്ലാഹുവിനോട് കാവൽ തേടുന്ന ദുആ ),ചൊല്ലാതിരുന്നവന്റെ നിസ്ക്കാരം മടക്കി നിസ്‌കരിക്കാൻ താവൂസ് റഹിമഹുല്ലാഹ് കല്പിച്ചതായി
കാണാം.ഇമാം അഹ്മദ് ബ്നു ഹന്ബൽ റഹിമഹുല്ലാഹ് അവർകളുടെ ചില അനുയായികൾക്കും ഈ അഭിപ്രായമുണ്ട്.ഇബ്നു മസ്ഊദ് റദിയല്ലാഹു അന്ഹുവിന്റെ ഹദീസിൽ സലാം വീട്ടുന്നതിനു മുമ്പ് ഇഷ്ടമുള്ളത് ദുആ ചെയ്യുക എന്ന് വന്നിട്ടുണ്ട് .അത്തഹിയ്യാത്തിനും സ്വലാത്തിനും ശേഷമുള്ള ദുആകൾ സംബന്ധിച്ച് നിരവധി ഹദീസുകൾ ഉണ്ട്.
وَالْمُنَاسَبَةُ الِاعْتِبَارِيَّةُ فِيهِ ظَاهِرَةٌ فَإِنَّ الْمُصَلِّيَ يُنَاجِي رَبَّهُ فَمَا دَامَ فِي الصَّلَاةِ لَمْ يَنْصَرِفْ فَإِنَّهُ يُنَاجِي رَبَّهُ فَالدُّعَاءُ حِينَئِذٍ مُنَاسِبٌ لِحَالِهِ أَمَّا إذَا انْصَرَفَ إلَى النَّاسِ مِنْ مُنَاجَاةِ اللَّهِ لَمْ يَكُنْ مَوْطِنَ مُنَاجَاةٍ لَهُ وَدُعَاءٍ . وَإِنَّمَا هُوَ مَوْطِنُ ذِكْرٍ لَهُ وَثَنَاءٍ عَلَيْهِ فَالْمُنَاجَاةُ وَالدُّعَاءُ حِينَ الْإِقْبَالِ وَالتَّوَجُّهِ إلَيْهِ فِي الصَّلَاةِ . أَمَّا حَالُ الِانْصِرَافِ مِنْ ذَلِكَ فَالثَّنَاءُ وَالذِّكْرُ أَوْلَى
.............................
നിസ്‌ക്കരിക്കുന്നവൻ നിസ്‌കാരത്തിൽ നിന്ന് പിരിയുവോളം അല്ലാഹുവുമായുള്ള മുനാജാത്ത്തിലാണ്.ആ സമയത്തു പിരിയുന്നതിനു മുമ്പായി ദുആ അനുയോജ്യമാണ്.അല്ലാഹുവിൽ നിന്ന് ജനങ്ങളിലേക്ക് തിരിഞ്ഞാൽ പിന്നെ മുനാജാതിന്റെയും ദുആയുടെയും സമയമല്ല.അത് ദിക്റിന്റെയും സനാഇന്റെയും സമയമാണ്.
അപ്പോൾ പിരിയുന്നതിനു മുമ്പ് ദുആയും പിരിഞ്ഞ ശേഷം ദിക്‌റും സനാഉം ആണ് ഉത്തമം ( ഹദീസുകളിൽ നിസ്‌കാരത്തിന്റെ ദുബുറിൽ ദുആ ചെയ്യുക എന്നതിന് നിസ്‌കാരത്തിന്റെ അവസാനം അഥവാ സലാം വീട്ടുന്നതിനു തൊട്ടു മുമ്പ് എന്ന ആശയമാണ് എന്ന നിലക്കാണ് ഈ വീക്ഷണം.എന്നാൽ അത് കൊണ്ട് ഉദ്ദേശ്യം സലാം വീട്ടുന്നതിനു തൊട്ടു മുമ്പും നിസ്ക്കാരം കഴിഞ്ഞ ശേഷവും ആണ് എന്ന നിലക്കാണ് നിസ്‌കാരത്തിന് ശേഷവും ദുആ സുന്നത്തുണ്ട് എന്ന് ഭൂരിപക്ഷം പണ്ഡിതന്മാരും നിരീക്ഷിച്ചിട്ടുള്ളത്. ഇബ്നു ഖയ്യിം റഹിമഹുല്ലാഹ് തന്റെ ശൈഖ് ഇബ്നു തൈമിയ്യ റഹിമഹുല്ലാഹിയുടെ വീക്ഷണം തന്നെയാണ് പങ്കു വയ്ക്കുന്നത്.- പരിഭാഷകൻ)
وَكَمَا أَنَّ مِنْ الْعُلَمَاءِ مَنْ اسْتَحَبَّ عَقِبَ الصَّلَاةِ مِنْ الدُّعَاءِ مَا لَمْ تَرِدْ بِهِ السُّنَّةُ . فَمِنْهُمْ طَائِفَةٌ تُقَابِلُ هَذِهِ لَا يَسْتَحِبُّونَ الْقُعُودَ الْمَشْرُوعَ بَعْدَ الصَّلَاةِ وَلَا يَسْتَعْمِلُونَ الذِّكْرَ الْمَأْثُورَ بَلْ قَدْ يَكْرَهُونَ ذَلِكَ وَيَنْهَوْنَ عَنْهُ فَهَؤُلَاءِ مُفَرِّطُونَ بِالنَّهْيِ عَنْ الْمَشْرُوعِ وَأُولَئِكَ مُجَاوِزُونَ الْأَمْرَ بِغَيْرِ الْمَشْرُوعِ وَالدِّينُ إنَّمَا هُوَ الْأَمْرُ بِالْمَشْرُوعِ دُونَ غَيْرِ الْمَشْرُوعِ . وَأَمَّا رَفْعُ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَدَيْهِ فِي الدُّعَاءِ : فَقَدْ جَاءَ فِيهِ أَحَادِيثُ كَثِيرَةٌ صَحِيحَةٌ وَأَمَّا مَسْحُهُ وَجْهَهُ بِيَدَيْهِ فَلَيْسَ عَنْهُ فِيهِ إلَّا حَدِيثٌ أَوْ حَدِيثَانِ لَا يَقُومُ بِهِمَا حُجَّةٌ وَاَللَّهُ أَعْلَمُ
നിസ്‌കാരത്തിന് ശേഷം ദുആ സുന്നത്താണ് എന്ന് പറഞ്ഞ പണ്ഡിതന്മാരെ പോലെ തന്നെ , നിസ്‌കാരത്തിന് ശേഷം ദിക്റുകൾ തന്നെ സുന്നത്തില്ല എന്ന് നിരീക്ഷിച്ച ഒരു വിഭാഗം പണ്ഡിതന്മാരുമുണ്ട്.അവർ അത് കറാഹത്തു ആയി കാണുകയും അത് നിരോധിക്കുകയും ചെയ്യുന്നു.എന്നാൽ സുന്നത്തിൽ സ്ഥിരപ്പെട്ട ദിക്റുകൾ നിരോധിച്ച ഇക്കൂട്ടർ അതിരു കവിഞ്ഞവരാണ്. ദുആകളിൽ രണ്ടു കൈകളും ഉയർത്തുന്ന വിഷയത്തിൽ നിരവധി സ്വഹീഹായ ഹദീസുകൾ വന്നിട്ടുണ്ട്.എന്നാൽ ദുആക്ക് ശേഷം കൈകൾ കൊണ്ട് മുഖം തടവുന്ന വിഷയത്തിൽ തെളിവ് പിടിക്കാൻ യോഗ്യമല്ലാത്ത ഒന്നോ രണ്ടോ ഹദീസുകൾ അല്ലാതെ വന്നിട്ടില്ല.അല്ലാഹു ഏറ്റവും അറിയുന്നവൻ
http://library.islamweb.net/newlibrary/display_book.php?bk_no=22&ID=1716&idfrom=2715&idto=2736&bookid=22&startno=6
ശ്രദ്ധിക്കുക : നിസ്‌കാരത്തിന് ശേഷം ഇടയ്ക്കൊക്കെ കൂട്ടു പ്രാർത്ഥന നടത്തുന്നത് കുഴപ്പമില്ലെന്നും എന്നാൽ അതൊരു പതിവാക്കുന്നതു ബിദ്അതാവുമെന്നുമാണ് ഷെയ്ഖ് മുഹമ്മദ് സ്വാലിഹ് അൽ മുനജ്ജിദ് അവർകൾ ഫത്‌വാ നൽകിയിട്ടുള്ളത്.https://islamqa.info/ar/93757
ഫത്‌വാ ലിങ്ക് ഇവിടെ .-
അധിക വായനക്ക് :
1.
إتحاف الجماعة بما جاء في الفتن والملاحم وأشراط الساعة
http://shamela.ws/browse.php/book-8573/page-141
2.ശറഹു സുനനി അബീ ദാവൂദ്
شرح سنن أبي داود - الراجحي
http://shamela.ws/browse.php/book-37015/page-104#page-103
3.ഇബ്നു ഖയ്യിം റഹിമഹുല്ലാഹിയുടെ സാദുൽ മആദ്
زاد المعاد
الإمام شمس الدين أبي عبد الله ابن القيم الجوزية
http://library.islamweb.net/newlibrary/display_book.php?idfrom=72&idto=72&bk_no=127&ID=73
4.
أرشيف ملتقى أهل الحديث - 2
http://shamela.ws/browse.php/book-10759/page-12037
സാധാരണക്കാർക്ക് കിതാബുകൾ ഓതിപ്പഠിക്കാൻ അൽ കിതാബ് വാട്ട്സ് ആപ്പ് ഗ്രൂപ്പ്
*അൽ കിതാബ് ഗ്രൂപ്പിൽ അഡ്മിൻസ് ഉൾപ്പെടെ ആരും പോസ്റ്റ് ചെയ്യരുത്* .
ജോയിൻ ചെയ്യാൻ താൽപര്യമുള്ളവർ 8848787706 എന്ന നമ്പറിൽ ബന്ധപ്പെടുക.
*Abbas Parambadan*
السلام عليكم
No comments:
Post a Comment