അൽ കിതാബ് ചോദ്യോത്തര പരമ്പര 27
08.02.2018
ചോദ്യം : വിശുദ്ധ ഖുർആനും മറ്റു മതപരമായ അറിവുകളും പഠിപ്പിക്കുന്നതിന് ശമ്പളം സ്വീകരിക്കാമോ ? ശറഇയ്യായ മന്ത്രങ്ങൾ ഉപയോഗിച്ച് ചികിത്സ നടത്തുന്നവർ അതിനു കൂലി സ്വീകരിക്കാമോ?
ഉത്തരം ചുരുക്കത്തിൽ : വിശുദ്ധ ഖുർആൻ ഉപയോഗിച്ച് ശറഇയ്യായ റുഖയ്യ / മന്ത്ര ചികിത്സ നടത്തുന്നതിന് പ്രതിഫലം സ്വീകരിക്കാമെന്ന് സ്വഹീഹായ ഹദീസ് പ്രകാരം സ്ഥിരപ്പെട്ടിട്ടുണ്ട് . എന്നാൽ വിശുദ്ധ ഖുർആനും മറ്റു ദീനീ വിജ്ഞാനങ്ങളും പഠിപ്പിക്കുന്നതിന് പ്രതിഫലം സ്വീകരിക്കാമോ എന്ന വിഷയത്തിൽ പണ്ഡിതന്മാർക്ക് വ്യത്യസ്ത വീക്ഷണങ്ങൾ ഉണ്ട്.അനുവദനീയമാണെന്നും അല്ലെന്നും നിബന്ധന വച്ചിട്ടില്ലെങ്കിൽ അനുവദനീയമാണെന്നും എന്നിങ്ങനെ മൂന്ന് പ്രധാന നിരീക്ഷണങ്ങളാണ് ഈ വിഷയത്തിലുള്ളത്.ഖുർആൻ , ഹദീസ് എന്നിവയുടെയും അവയുടെ വിശദീകരങ്ങളുടെയും അടിസ്ഥാനത്തിൽ ഒരു ചെറിയ വിശകലനമാണ് ഇവിടെ ഉദ്ദേശിക്കുന്നത്.
വിവരണം ചുവടെ വായിക്കുക :
MODULE 01
صحيح مسلم
സ്വഹീഹു മുസ്‌ലിം
كتاب السلام
കിതാബുസ്സലാം
بَاب جَوَازِ أَخْذِ الْأُجْرَةِ عَلَى الرُّقْيَةِ بِالْقُرْآنِ وَالْأَذْكَارِ
ഖുർആനും ദിക്റുകളും ഉപയോഗിച്ച് റുഖയ്യ / മന്ത്രം നടത്തുന്നതിന് പ്രതിഫലം സ്വീകരിക്കാമോ എന്നത് സംബന്ധിച്ച ബാബ്
حَدَّثَنَا يَحْيَى بْنُ يَحْيَى التَّمِيمِيُّ أَخْبَرَنَا هُشَيْمٌ عَنْ أَبِي بِشْرٍ عَنْ أَبِي الْمُتَوَكِّلِ عَنْ أَبِي سَعِيدٍ الْخُدْرِيِّ أَنَّ نَاسًا مِنْ أَصْحَابِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانُوا فِي سَفَرٍ فَمَرُّوا بِحَيٍّ مِنْ أَحْيَاءِ الْعَرَبِ فَاسْتَضَافُوهُمْ فَلَمْ يُضِيفُوهُمْ فَقَالُوا لَهُمْ هَلْ فِيكُمْ رَاقٍ فَإِنَّ سَيِّدَ الْحَيِّ لَدِيغٌ أَوْ مُصَابٌ فَقَالَ رَجُلٌ مِنْهُمْ نَعَمْ فَأَتَاهُ فَرَقَاهُ بِفَاتِحَةِ الْكِتَابِ فَبَرَأَ الرَّجُلُ فَأُعْطِيَ قَطِيعًا مِنْ غَنَمٍ فَأَبَى أَنْ يَقْبَلَهَا وَقَالَ حَتَّى أَذْكُرَ ذَلِكَ لِلنَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَأَتَى النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَذَكَرَ ذَلِكَ لَهُ فَقَالَ يَا رَسُولَ اللَّهِ وَاللَّهِ مَا رَقَيْتُ إِلَّا بِفَاتِحَةِ الْكِتَابِ فَتَبَسَّمَ وَقَالَ وَمَا أَدْرَاكَ أَنَّهَا رُقْيَةٌ ثُمَّ قَالَ خُذُوا مِنْهُمْ وَاضْرِبُوا لِي بِسَهْمٍ مَعَكُمْ
.......................
ആശയ സംഗ്രഹം : അബൂ സഈദിൽ ഖുദ്‌രി റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു : നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ കുറച്ചു സഖാക്കൾ ഒരു യാത്രക്കിടെ ഒരു അറബ് ഗോത്രത്തിനരികിലൂടെ സഞ്ചരിക്കാൻ ഇടയായി .ആ ഗോത്രക്കാരോട് അവർ ആതിഥേയത്വം അഭ്യർത്ഥിച്ചെങ്കിലും അവർ അഭ്യർത്ഥന നിരസിച്ചു.തുടർന്ന് ആ ഗോത്രക്കാർ നബിയുടെ സഖാക്കളോട് ചോദിച്ചു : ഞങ്ങളുടെ ഗോത്ര നേതാവിനെ തേൾ കടിച്ചിരിക്കുന്നു ; നിങ്ങളിൽ മന്ത്രിക്കുന്ന ആരെങ്കിലും ഉണ്ടോ? അപ്പോൾ സ്വഹാബാക്കളിൽ / സഖാക്കളിൽ നിന്ന് ഒരാൾ(അബൂ സഈദിൽ ഖുദ്‌രി റദിയല്ലാഹു അന്ഹു തന്നെയായിരുന്നു ആ വ്യക്തി) പറഞ്ഞു : അതെ .അങ്ങിനെ അദ്ദേഹം സൂറത്തുൽ ഫാതിഹ ഉപയോഗിച്ച് അവരുടെ ഗോത്ര നേതാവിനെ മന്ത്രിച്ചു . അദ്ദേഹത്തിന് സുഖപ്പെട്ടു.ആ ഗോത്രക്കാർ (കൂലിയായി ) കുറച്ചു ആടുകളെ (മുപ്പതു ആടുകളെ) സ്വഹാബാക്കൾക്കു നൽകി.എന്നാൽ സ്വഹാബി റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലമയിൽ നിന്ന് ആ വിഷയത്തിൽ ഒരു വിധി കിട്ടാതെ അത് സ്വീകരിക്കാൻ വിസമ്മതിച്ചു.അദ്ദേഹം നബിയെ സമീപിച്ചു നബിയോട് ഇങ്ങിനെ പറഞ്ഞു : അല്ലാഹുവിന്റെ ദൂതരേ.. ഞാൻ ഫാതിഹ സൂറത്തു മാത്രമേ മന്ത്രത്തിനു ഉപയോഗിച്ചിട്ടുള്ളൂ.അപ്പോൾ നബി പുഞ്ചിരിച്ചു ചോദിച്ചു : താങ്കൾക്കു എങ്ങിനെയാണ് ഫാതിഹ മന്ത്രമാണ് എന്ന് അറിഞ്ഞത്? തുടർന്ന് നബി പറഞ്ഞു: നിങ്ങൾ ആ ആടുകളെ അവരിൽ നിന്ന് സ്വീകരിക്കൂ; നിങ്ങളുടെ കൂട്ടത്തിൽ എനിക്ക് ഒരു ഓഹരിയും തരൂ.
..........................
ഈ ഹദീസിനു ശറഹു മുസ്‌ലിമിൽ ഇമാം നവവി റഹിമഹുല്ലാഹ് നൽകിയ വിശദീകരണത്തിൽ നിന്ന് :
شرح النووي على مسلم
يحيي بن شرف أبو زكريا النووي
..........................
قَوْلُهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ( مَا أَدْرَاكَ أَنَّهَا رُقْيَةٌ ؟ ) فِيهِ التَّصْرِيحُ بِأَنَّهَا رُقْيَةٌ ، فَيُسْتَحَبُّ أَنْ يُقْرَأَ بِهَا عَلَى اللَّدِيغِ وَالْمَرِيضِ وَسَائِرِ أَصْحَابِ الْأَسْقَامِ وَالْعَاهَاتِ
ആശയ സംഗ്രഹം : 'താങ്കൾക്കു എങ്ങിനെയാണ് ഫാതിഹ മന്ത്രമാണ് എന്ന് അറിഞ്ഞത്?' എന്ന് നബി ചോദിച്ചതിൽ നിന്നും സൂറത്തുൽ ഫാതിഹ റുഖയ്യ / മന്ത്രം ആണെന്ന് വ്യക്തമാണ്.വിഷ ജന്തുക്കളുടെ കടിയേറ്റ വ്യക്തി , രോഗി,മറ്റു അവശതകൾ /ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന വ്യക്തി എന്നിവർക്കെല്ലാം സൂറത്തുൽ ഫാതിഹ ഉപയോഗിച്ച് മന്ത്രിക്കൽ മുസ്തഹബ്ബാണ് എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം.
قَوْلُهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ( خُذُوا مِنْهُمْ وَاضْرِبُوا لِي بِسَهْمٍ مَعَكُمْ ) هَذَا تَصْرِيحٌ بِجَوَازِ أَخْذِ الْأُجْرَةِ عَلَى الرُّقْيَةِ بِالْفَاتِحَةِ وَالذِّكْرِ ، وَأَنَّهَا حَلَالٌ لَا كَرَاهَةَ فِيهَا ، وَكَذَا الْأُجْرَةُ عَلَى تَعْلِيمِ الْقُرْآنِ ، وَهَذَا مَذْهَبُ الشَّافِعِيِّ وَمَالِكٍ وَأَحْمَدَ وَإِسْحَاقَ وَأَبِي ثَوْرٍ وَآخَرِينَ مِنَ السَّلَفِ وَمَنْ بَعْدَهُمْ ، وَمَنَعَهَا أَبُو حَنِيفَةَ فِي تَعْلِيمِ الْقُرْآنِ ، وَأَجَازَهَا فِي الرُّقْيَةِ
ആശയ സംഗ്രഹം : 'നിങ്ങൾ ആ ആടുകളെ അവരിൽ നിന്ന് സ്വീകരിക്കൂ; നിങ്ങളുടെ കൂട്ടത്തിൽ എനിക്ക് ഒരു ഓഹരിയും തരൂ' എന്ന് നബി പറഞ്ഞതിൽ നിന്ന് ഖുർആനും ദിക്റുകളും ഉപയോഗിച്ച് റുഖയ്യ / മന്ത്രം നടത്തുന്നതിന് പ്രതിഫലം സ്വീകരിക്കൽ അനുവദനീയമാണെന്നും അതിൽ കറാഹത്തു ഇല്ലെന്നും വ്യക്തമായി മനസ്സിലാക്കാം.ഇപ്രകാരം തന്നെ ഖുർആൻ പഠിപ്പിക്കുന്നതിനുംകൂലി സ്വീകരിക്കാവുന്നതാണ് .ഇതാണ് ഇമാം ശാഫിഈ , ഇമാം മാലിക്, ഇമാം അഹ്മദ് ബ്നു ഹന്ബൽ , ഇസ് ഹാഖ് , അബൂ സൗർ എന്നിവരുടെയും സലഫുകളിൽ നിന്ന് മറ്റു പലരുടെയും അവർക്കു ശേഷമുള്ളവരുടെയും നിലപാട്. എന്നാൽ റുഖയ്യക്ക് /മന്ത്രത്തിനു കൂലി സ്വീകരിക്കൽ അനുവദനീയമാണെങ്കിലും ഖുർആൻ പഠിപ്പിക്കുന്നതിന് കൂലി സ്വീകരിക്കാൻ പാടില്ല എന്നതാണ് ഇമാം അബൂ ഹനീഫയുടെ നിലപാട്.
.............................
وَأَمَّا قَوْلُهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ( وَاضْرِبُوا لِي بِسَهْمٍ ) فَإِنَّمَا قَالَهُ تَطْيِيبًا لِقُلُوبِهِمْ ، وَمُبَالَغَةً فِي تَعْرِيفِهِمْ أَنَّهُ حَلَالٌ لَا شُبْهَةَ فِيهِ
...........................
റുഖയ്യക്ക് കൂലി സ്വീകരിക്കുന്നതിൽ ഒരു ശുബ്ഹത്തും ഇല്ലെന്നും അത് അനുവദനീയമാണെന്നും സ്വഹാബാക്കൾക്കു വ്യക്തമായി ബോധ്യപ്പെടുന്നതിനും അവരുടെ മനസ്സിന് സംതൃപ്തി ഉണ്ടാവുന്നതിനുമാണ് 'നിങ്ങളുടെ കൂട്ടത്തിൽ എനിക്ക് ഒരു ഓഹരിയും തരൂ' എന്ന് നബി പറഞ്ഞത്.
.......................
http://library.islamweb.net/Newlibrary/display_book.php?flag=1&bk_no=53&ID=6631
_________________
MODULE 02
പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 002 അല്‍ ബഖറ 40 -43 കാണുക :
يَا بَنِي إِسْرَائِيلَ اذْكُرُواْ نِعْمَتِيَ الَّتِي أَنْعَمْتُ عَلَيْكُمْ وَأَوْفُواْ بِعَهْدِي أُوفِ بِعَهْدِكُمْ وَإِيَّايَ فَارْهَبُونِ
ഇസ്രായീല്‍ സന്തതികളേ, ഞാന്‍ നിങ്ങള്‍ക്ക് ചെയ്തു തന്നിട്ടുള്ള അനുഗ്രഹം നിങ്ങള്‍ ഓര്‍മിക്കുകയും, എന്നോടുള്ള കരാര്‍ നിങ്ങള്‍ നിറവേറ്റുകയും ചെയ്യുവിന്‍. എങ്കില്‍ നിങ്ങളോടുള്ള കരാര്‍ ഞാനും നിറവേറ്റാം. എന്നെ മാത്രമേ നിങ്ങള്‍ ഭയപ്പെടാവൂ.
وَآمِنُواْ بِمَا أَنزَلْتُ مُصَدِّقًا لِّمَا مَعَكُمْ وَلاَ تَكُونُواْ أَوَّلَ كَافِرٍ بِهِ وَلاَ تَشْتَرُواْ بِآيَاتِي ثَمَنًا قَلِيلاً وَإِيَّايَ فَاتَّقُونِ
നിങ്ങളുടെ പക്കലുള്ള വേദഗ്രന്ഥങ്ങളെ ശരിവെച്ചുകൊണ്ട് ഞാന്‍ അവതരിപ്പിച്ച സന്ദേശത്തില്‍ ( ഖുര്‍ആനില്‍ ) നിങ്ങള്‍ വിശ്വസിക്കൂ. അതിനെ ആദ്യമായി തന്നെ നിഷേധിക്കുന്നവര്‍ നിങ്ങളാകരുത്. തുച്ഛമായ വിലയ്ക്ക് ( ഭൌതിക നേട്ടത്തിനു ) പകരം എന്‍റെവചനങ്ങള്‍ നിങ്ങള്‍ വിറ്റുകളയുകയും ചെയ്യരുത്. എന്നോട് മാത്രം നിങ്ങള്‍ ഭയഭക്തി പുലര്‍ത്തുക.
وَلاَ تَلْبِسُواْ الْحَقَّ بِالْبَاطِلِ وَتَكْتُمُواْ الْحَقَّ وَأَنتُمْ تَعْلَمُونَ
നിങ്ങള്‍ സത്യം അസത്യവുമായി കൂട്ടിക്കുഴക്കരുത്. അറിഞ്ഞുകൊണ്ട് സത്യം മറച്ചുവെക്കുകയും ചെയ്യരുത്.
തഫ്സീർ അൽ ഖുർതുബിയിൽ നിന്ന്:
تفسير القرطبي
محمد بن أحمد الأنصاري القرطبي
الثَّانِيَةُ : وَقَدِ اخْتَلَفَ الْعُلَمَاءُ فِي أَخْذِ الْأُجْرَةِ عَلَى تَعْلِيمِ الْقُرْآنِ وَالْعِلْمِ - لِهَذِهِ الْآيَةِ وَمَا كَانَ فِي مَعْنَاهَا فَمَنَعَ ذَلِكَ الزُّهْرِيُّ وَأَصْحَابُ الرَّأْيِ وَقَالُوا : لَا يَجُوزُ أَخْذُ الْأُجْرَةِ عَلَى تَعْلِيمِ الْقُرْآنِ لِأَنَّ تَعْلِيمَهُ وَاجِبٌ مِنَ الْوَاجِبَاتِ الَّتِي يُحْتَاجُ فِيهَا إِلَى نِيَّةِ التَّقَرُّبِ وَالْإِخْلَاصِ فَلَا يُؤْخَذُ عَلَيْهَا أُجْرَةٌ كَالصَّلَاةِ وَالصِّيَامِ ، وَقَدْ قَالَ تَعَالَى : وَلَا تَشْتَرُوا بِآيَاتِي ثَمَنًا قَلِيلًا . وَرَوَى ابْنُ عَبَّاسٍ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ مُعَلِّمُو صِبْيَانِكُمْ شِرَارُكُمْ أَقَلُّهُمْ رَحْمَةً بِالْيَتِيمِ وَأَغْلَظُهُمْ عَلَى الْمِسْكِينِ . وَرَوَى أَبُو هُرَيْرَةَ قَالَ : قُلْتُ يَا رَسُولَ اللَّهِ مَا تَقُولُ فِي الْمُعَلِّمِينَ قَالَ دِرْهَمُهُمْ حَرَامٌ وَثَوْبُهُمْ سُحْتٌ وَكَلَامُهُمْ رِيَاءٌ وَرَوَى عُبَادَةُ بْنُ الصَّامِتِ قَالَ : عَلَّمْتُ نَاسًا مِنْ أَهْلِ الصُّفَّةِ الْقُرْآنَ وَالْكِتَابَةَ ، فَأَهْدَى إِلَيَّ رَجُلٌ مِنْهُمْ قَوْسًا فَقُلْتُ : لَيْسَتْ بِمَالٍ وَأَرْمِي عَنْهَا فِي سَبِيلِ اللَّهِ فَسَأَلْتُ عَنْهَا رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ : إِنْ سَرَّكَ أَنْ تُطَوَّقَ بِهَا طَوْقًا مِنْ نَارٍ فَاقْبَلْهَا
ആശയ സംഗ്രഹം : ഈ ആയത്തിന്റെയും(41 ) ഇതേ ആശയത്തിൽ വന്ന ആയത്തുകളുടെയും അടിസ്ഥാനത്തിൽ ഖുർആനും മറ്റു ദീനീ വിജ്ഞാനങ്ങളും പഠിപ്പിക്കുന്നതിന് കൂലി സ്വീകരിക്കാമോ എന്ന വിഷയത്തിൽ പണ്ഡിതന്മാർക്ക് ഭിന്ന വീക്ഷണങ്ങളുണ്ട്.സുഹ്രിയും അസ് ഹാബ് റഅയും (ഹനഫികൾ) പാടില്ല എന്ന വീക്ഷണം പുലർത്തുന്നു.അവർ ഇങ്ങിനെ പ്രസ്താവിച്ചിരിക്കുന്നു: ഖുർആൻ പഠിപ്പിക്കുന്നതിന് കൂലി സ്വീകരിക്കൽ അനുവദനീയമല്ല;കാരണം ഖുർആൻ പഠിപ്പിക്കൽ നിർബന്ധമാണ്. അത് അല്ലാഹുവിനോടുള്ള സാമീപ്യം ലഭിക്കൽ എന്ന നിയ്യത്തോടെ ഇഖ്‌ലാസോടു കൂടിയായിരിക്കണം.അത് കൊണ്ട് തന്നെ നിസ്ക്കാരം, നോമ്പ് എന്നിവ പോലെ തന്നെ ഖുർആൻ പഠിപ്പിക്കുന്നതിനും കൂലി വാങ്ങാൻ പാടില്ല.അല്ലാഹു പറയുന്നു :'തുച്ഛമായ വിലയ്ക്ക് ( ഭൌതിക നേട്ടത്തിനു ) പകരം എന്‍റെവചനങ്ങള്‍ നിങ്ങള്‍ വിറ്റുകളയുകയും ചെയ്യരുത്' .
നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞതായി ഇബ്നു അബ്ബാസ് റദിയല്ലാഹു അന്ഹു നിങ്ങളുടെ കുട്ടികളെ പഠിപ്പിക്കുന്നവർ നിങ്ങളിൽ ഏറ്റവും മോശക്കാരാണ്,യതീമുകളോട് കാരുണ്യം ഇല്ലാത്തവരും അഗതികളോട് പരുഷമായി പെരുമാറുന്നവരുമാണ്( പരിഭാഷകന്റെ കുറിപ്പ് :ശ്രദ്ധിക്കുക.ഈ ഹദീസിന്റെ ആധികാരികത സ്ഥിരപ്പെട്ടതല്ല എന്ന് കാണുന്നു.
http://www.almeshkat.net/vb/showthread.php?t=81114&page=11
ഇനി ഇങ്ങിനെ ഒരു ഹദീസ് ഉണ്ടെങ്കിൽ തന്നെ അത് മോശക്കാരായ അദ്ധ്യാപകരെ കുറിച്ചാകാം .അല്ലാഹു ഏറ്റവും അറിയുന്നവൻ.)
അബൂ ഹുറൈറ ഒരിക്കൽ നബിയോട് ചോദിച്ചു : അല്ലാഹുവിന്റെ ദൂതരേ... ഈ അദ്ധ്യാപകരുടെ കാര്യത്തിൽ താങ്കൾ എന്താണ് പറയുന്നത്? അപ്പോൾ നബി പറഞ്ഞു : അവരുടെ ദിർഹം ഹറാമാണ് .അവരുടെ വസ്ത്രം നിഷിദ്ധമായ സമ്പാദ്യമാണ്.അവരുടെ സംസാരം പൊങ്ങച്ചമാണ് (പരിഭാഷകന്റെ കുറിപ്പ് : ഈ ഹദീസിന്റെ പരമ്പര ഈ തഫ്സീറിൽ ഇല്ല)
ഉബാദത്തു ബ്നു സ്സാമിത് റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു : ഞാൻ സുഫ്ഫത്തിന്റെ അഹ്ലുകാരിൽ പെട്ട ചിലരെ ഖുർആനും എഴുത്തു വിദ്യയും അഭ്യസിപ്പിച്ചു.അപ്പോൾ അവർ എനിക്ക് ഒരു വില്ല് സമ്മാനമായി/ഹദ്‌യ നൽകി .ഞാൻ റസൂലിനോട് പറഞ്ഞു : ഇത് സമ്പത്തൊന്നുമല്ലല്ലോ( അപ്പോൾ സ്വീകരിക്കുന്നതിൽ കുഴപ്പമില്ലല്ലോ)എനിക്ക് അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള ജിഹാദിന് ഇത് ഉപയോഗിക്കാമല്ലോ അപ്പോൾ തിരു നബി ഇങ്ങിനെ പ്രതിവചിച്ചു : നിനക്ക് നരകത്തിൽ നിന്നുള്ള ഒരു നെക്ക്ലെസ് ധരിപ്പിക്കപ്പെടണമെന്നു ആഗ്രഹമുണ്ടെങ്കിൽ ആ ഹദ്‌യ സ്വീകരിച്ചോളൂ
(സുനനു അബീ ദാവൂദ് , സുനനു ഇബ്നു മാജ )
https://sunnah.com/abudawud/24/1
വിശദീകരണം ഇൻ ഷാ അല്ലാഹ് അടുത്ത മോഡ്യൂളിൽ
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=48&ID=389
MODULE 03
മൊഡ്യൂൾ 2 - ൽ പരാമർശിച്ച സുനനു അബീ ദാവൂദിലെ ഹദീസിനു ഔനുൽ മഅബൂദ് എന്ന ശറഹു കിതാബിൽ നൽകിയിട്ടുള്ള വിശദീകരണത്തിൽ നിന്ന് :
عون المعبود
محمد شمس الحق العظيم آبادي
قَالَ الْخَطَّابِيُّ : اخْتَلَفَ قَوْمٌ مِنَ الْعُلَمَاءِ فِي مَعْنَى هَذَا الْحَدِيثِ وَتَأْوِيلِهِ ؛ فَذَهَبَ بَعْضُهُمْ إِلَى ظَاهِرِهِ فَرَأَوْا أَنَّ أَخْذَ الْأُجْرَةِ عَلَى تَعْلِيمِ الْقُرْآنِ غَيْرُ مُبَاحٍ وَإِلَيْهِ ذَهَبَ الزُّهْرِيُّ وَأَبُو حَنِيفَةَ وَإِسْحَاقُ ابْنُ رَاهْوَيْهِ ، وَقَالَ طَائِفَةٌ : لَا بَأْسَ بِهِ مَا لَمْ يُشْتَرَطْ ، وَهُوَ قَوْلُ الْحَسَنِ الْبَصْرِيِّ وَابْنِ سِيرِينَ وَالشَّعْبِيِّ ، وَأَبَاحَ ذَلِكَ آخَرُونَ ، وَهُوَ مَذْهَبُ عَطَاءٍ وَمَالِكٍ وَالشَّافِعِيِّ وَأَبِي ثَوْرٍ ، وَاحْتَجُّوا بِحَدِيثِ سَهْلِ بْنِ سَعْدٍ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ لِلرَّجُلِ الَّذِي خَطَبَ الْمَرْأَةَ فَلَمْ يَجِدْ لَهَا مَهْرًا زَوَّجْتُكَهَا عَلَى مَا مَعَكَ مِنَ الْقُرْآنِ
وَتَأَوَّلُوا حَدِيثَ عُبَادَةَ عَلَى أَنَّهُ كَانَ تَبَرَّعَ بِهِ ، وَنَوَى الِاحْتِسَابَ فِيهِ وَلَمْ يَكُنْ قَصْدُهُ وَقْتَ التَّعْلِيمِ إِلَى طَلَبِ عِوَضٍ وَنَفْعٍ فَحَذَّرَهُ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِبْطَالَ أَجْرِهِ وَتَوَعَّدَهُ عَلَيْهِ ، وَكَانَ سَبِيلُ عُبَادَةَ فِي هَذَا سَبِيلَ مَنْ رَدَّ ضَالَّةً لِرَجُلٍ أَوِ اسْتَخْرَجَ لَهُ مَتَاعًا قَدْ غَرِقَ فِي بَحْرٍ تَبَرُّعًا وَحِسْبَةً فَلَيْسَ لَهُ أَنْ يَأْخُذَ عَلَيْهِ عِوَضًا ، وَلَوْ أَنَّهُ طَلَبَ لِذَلِكَ أُجْرَةً قَبْلَ أَنْ يَفْعَلَهُ حِسْبَةً كَانَ ذَلِكَ جَائِزًا . وَأَهْلُ الصُّفَّةِ قَوْمٌ فُقَرَاءَ كَانُوا يَعِيشُونَ بِصَدَقَةِ النَّاسِ ، فَأَخْذُ الْمَالِ مِنْهُمْ مَكْرُوهٌ وَدَفْعُهُ إِلَيْهِمْ مُسْتَحَبٌّ
ആശയ സംഗ്രഹം : ഖത്താബി പ്രസ്താവിക്കുന്നു: ഈ ഹദീസിന്റെ ആശയത്തിലും വ്യാഖ്യാനത്തിലും പണ്ഡിതന്മാർക്ക് ഭിന്ന വീക്ഷണങ്ങളുണ്ട്.ചിലർ ഹദീസിന്റെ ബാഹ്യാർത്ഥം പരിഗണിച്ചു കൊണ്ട് ഖുർആൻ പഠിപ്പിക്കുന്നതിന് കൂലി സ്വീകരിക്കൽ അനുവദനീയമല്ല എന്ന നിലപാട് സ്വീകരിച്ചിരിക്കുന്നു.സുഹ്‌രി , ഇമാം അബൂ ഹനീഫ, ഇസ് ഹാഖ് ബ്നു റാഹവൈഹി എന്നിവർ ഈ നിലപാടുകാരാണ്. നിബന്ധന വയ്ക്കാതെ കൂലി സ്വീകരിക്കുന്നതിൽ കുഴപ്പമില്ലെന്നതാണ് മറ്റൊരു വിഭാഗം പണ്ഡിതന്മാരുടെ നിരീക്ഷണം.ഹസനുൽ ബസരി, ഇബ്നു സീരീൻ, ശഅബി എന്നിവർ ഈ വീക്ഷണ ഗതിക്കാരാണ്.അതാഉ, ഇമാം മാലിക്, ഇമാം ശാഫിഈ , അബൂ സൗർ എന്നിവരുടെ വീക്ഷണത്തിൽ ഖുർആൻ പഠിപ്പിക്കുന്നതിന് കൂലി വാങ്ങൽ അനുവദനീയമാണ്.ഒന്നും മഹ്റായി നൽക്കാനില്ലാതിരുന്ന സ്വഹാബിയോട് താൻ പഠിച്ചിരുന്ന ഖുർആൻ സ്ത്രീക്ക് മഹ്റായി നൽകി നികാഹ് ചെയ്യാൻ നബി നിർദ്ദേശം നൽകിയ സംഭവം വിവരിക്കുന്ന സഹല് ബ്നു ബ്നു സഅദു റദിയല്ലാഹു അന്ഹുവിന്റെ ഹദീസാണ് ഖുർആൻ പഠിപ്പിക്കുന്നതിന് കൂലി സ്വീകരിക്കൽ അനുവദനീയമാണ് എന്ന പക്ഷക്കാർ തെളിവായി ഉദ്ധരിക്കുന്നത്.
https://sunnah.com/bukhari/67/25
ഖുർആൻ പഠിപ്പിക്കുന്നതിന് കൂലി വാങ്ങൽ അനുവദനീയമാണ് എന്ന വീക്ഷണക്കാർ ഉബാദത്തു ബ്നു സ്സ്വാമിത് റദിയല്ലാഹു അന്ഹുവിന്റെ ഹദീസിനെ ഇങ്ങിനെ വ്യാഖ്യാനിക്കുന്നു : ഉബാദത്തു ബ്നു സ്സ്വാമിത് റദിയല്ലാഹു അന്ഹു സ്വന്തം ഇഷ്ട്ട പ്രകാരം സുഫ്ഫത്തിന്റെ അഹ്ലുകാർക്കു ഖുർആൻ പഠിപ്പിച്ചതാണ്.അല്ലാഹുവിൽ നിന്നുള്ള പ്രതിഫലം മാത്രമാണ് സ്വഹാബി ഉദ്ദേശിച്ചത്.പകരമായി മറ്റൊരു ഉപകാരവും അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല.അപ്പോൾ അദ്ദേഹത്തിന്റെ കൂലി നഷ്ടപ്പെടാതിരിക്കാൻ മുന്നറിയിപ്പ് നൽകുകയാണ് നബി ചെയ്തത്.ഇവിടെ ഉബാദത്തു അവർകൾ നഷ്ട്ടപ്പെട്ട മുതൽ തിരിച്ചു കൊടുക്കാൻ സഹായിച്ചത് പോലെയാണ്.അല്ലെങ്കിൽ കടലിൽ മുങ്ങിപ്പോയ ഒരു സാധനം എടുത്തു കൊടുത്തത് പോലെയാണ്.എന്നാൽ ഖുർആൻ പഠിപ്പിക്കുന്നതിന് മുമ്പ് കൂലി തേടിയിരുന്നെങ്കിൽ അത് അനുവദനീയമാകുമായിരുന്നു.കൂടാതെ സുഫ്ഫത്തിന്റെ അഹ്ലുകാർ ദരിദ്രരായിരുന്നു.അവർ ജനങ്ങളുടെ സ്വദഖ കൊണ്ടാണ് ജീവിച്ചിരുന്നത്.അപ്പോൾ അവരെ ഖുർആൻ പഠിപ്പിക്കുന്നതിന് അവരുടെ പക്കൽ നിന്ന് സമ്പത്ത് സ്വീകരിക്കൽ അനഭിലഷണീയവും / കറാഹത്തും അവർക്കു സമ്പത്തു നൽകൽ മുസ്തഹബ്ബും/ഉത്തമം ആണ് .
(സഹല് ബ്നു ബ്നു സഅദു റദിയല്ലാഹു അന്ഹുവിന്റെ ഹദീസ് സ്വഹീഹുൽ ബുഖാരിയിൽ കിതാബു നികാഹിൽ വന്ന പ്രകാരം ചുവടെ ചേർക്കുന്നു :
صحيح البخاري
كتاب النكاح
بَابُ تَزْوِيجِ الْمُعْسِرِ لِقَوْلِهِ تَعَالَى: {إِنْ يَكُونُوا فُقَرَاءَ يُغْنِهِمُ اللَّهُ مِنْ فَضْلِهِ}
حَدَّثَنَا قُتَيْبَةُ، حَدَّثَنَا عَبْدُ الْعَزِيزِ بْنُ أَبِي حَازِمٍ، عَنْ أَبِيهِ، عَنْ سَهْلِ بْنِ سَعْدٍ السَّاعِدِيِّ، قَالَ جَاءَتِ امْرَأَةٌ إِلَى رَسُولِ اللَّهِ صلى الله عليه وسلم فَقَالَتْ يَا رَسُولَ اللَّهِ جِئْتُ أَهَبُ لَكَ نَفْسِي قَالَ فَنَظَرَ إِلَيْهَا رَسُولُ اللَّهِ صلى الله عليه وسلم فَصَعَّدَ النَّظَرَ فِيهَا وَصَوَّبَهُ ثُمَّ طَأْطَأَ رَسُولُ اللَّهِ صلى الله عليه وسلم رَأْسَهُ فَلَمَّا رَأَتِ الْمَرْأَةُ أَنَّهُ لَمْ يَقْضِ فِيهَا شَيْئًا جَلَسَتْ فَقَامَ رَجُلٌ مِنْ أَصْحَابِهِ فَقَالَ يَا رَسُولَ اللَّهِ إِنْ لَمْ يَكُنْ لَكَ بِهَا حَاجَةٌ فَزَوِّجْنِيهَا. فَقَالَ " وَهَلْ عِنْدَكَ مِنْ شَىْءٍ ". قَالَ لاَ وَاللَّهِ يَا رَسُولَ اللَّهِ. فَقَالَ " اذْهَبْ إِلَى أَهْلِكَ فَانْظُرْ هَلْ تَجِدُ شَيْئًا ". فَذَهَبَ ثُمَّ رَجَعَ فَقَالَ لاَ وَاللَّهِ مَا وَجَدْتُ شَيْئًا. فَقَالَ رَسُولُ اللَّهِ صلى الله عليه وسلم " انْظُرْ وَلَوْ خَاتَمًا مِنْ حَدِيدٍ ". فَذَهَبَ ثُمَّ رَجَعَ فَقَالَ لاَ وَاللَّهِ يَا رَسُولَ اللَّهِ وَلاَ خَاتَمًا مِنْ حَدِيدٍ وَلَكِنْ هَذَا إِزَارِي ـ قَالَ سَهْلٌ مَا لَهُ رِدَاءٌ فَلَهَا نِصْفُهُ ـ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم " مَا تَصْنَعُ بِإِزَارِكَ إِنْ لَبِسْتَهُ لَمْ يَكُنْ عَلَيْهَا مِنْهُ شَىْءٌ وَإِنْ لَبِسَتْهُ لَمْ يَكُنْ عَلَيْكَ شَىْءٌ ". فَجَلَسَ الرَّجُلُ حَتَّى إِذَا طَالَ مَجْلِسُهُ قَامَ فَرَآهُ رَسُولُ اللَّهِ صلى الله عليه وسلم مُوَلِّيًا فَأَمَرَ بِهِ فَدُعِيَ فَلَمَّا جَاءَ قَالَ " مَاذَا مَعَكَ مِنَ الْقُرْآنِ ". قَالَ مَعِي سُورَةُ كَذَا وَسُورَةُ كَذَا عَدَّدَهَا. فَقَالَ " تَقْرَؤُهُنَّ عَنْ ظَهْرِ قَلْبِكَ ". قَالَ نَعَمْ. قَالَ " اذْهَبْ فَقَدْ مَلَّكْتُكَهَا بِمَا مَعَكَ مِنَ الْقُرْآنِ ".
ആശയ സംഗ്രഹം : സഹല് ബ്നു ബ്നു സഅദു അസ്സാഇദീ റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു :ഒരിക്കൽ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ അടുത്ത് ഒരു സ്ത്രീ വന്നു ഇപ്രകാരം പറഞ്ഞു : അല്ലാഹുവിന്റെ ദൂതരേ... ഞാൻ മഹ്‌റില്ലാതെ നികാഹിലൂടെ എന്നെ താങ്കൾക്കു സമർപ്പിക്കാൻ വന്നതാണ് .( മഹ്‌റില്ലാതെ വിവാഹം കഴിക്കൽ സ്ത്രീ അനുവദിച്ചാൽ പോലും തിരു നബിക്കു ഒഴികെ അനുവാദമില്ല- സൂറ അഹ്സാബ് 50 - ആം വചനവും വിശദീകരണവും കാണുക )
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=51&surano=33&ayano=50
അപ്പോൾ തിരു നബി അവരെ ശ്രദ്ധിച്ചു നോക്കി .ശേഷം നബി തല താഴ്ത്തി .തിരു നബിയുടെ മൗനം കണ്ടപ്പോൾ ആ സ്ത്രീ അവിടെ ഇരുന്നു.അപ്പോൾ തിരു നബിയുടെ സഖാക്കളിൽ ഒരാൾ എണീറ്റു ഇപ്രകാരം പറഞ്ഞു : അല്ലാഹുവിന്റെ ദൂതരേ...താങ്കൾക്കു അവരെ ആവശ്യമില്ലെങ്കിൽ എനിക്ക് അവരെ വിവാഹം കഴിപ്പിച്ചു തരൂ.അപ്പോൾ നബി ആ സ്വഹാബിയോട് ചോദിച്ചു : (അവൾക്കു മഹ്റായി നൽകാൻ) താങ്കളുടെ കയ്യിൽ വല്ലതുമുണ്ടോ ?അദ്ദേഹം പറഞ്ഞു : 'അല്ലാഹുവാണ , ഇല്ല അല്ലാഹുവിന്റെ ദൂതരേ...'നബി പറഞ്ഞു : 'താങ്കൾ താങ്കളുടെ കുടുംബത്തിൽ ചെന്ന് വല്ലതും ഉണ്ടോ എന്ന് നോക്കൂ'.സ്വഹാബി വീട്ടിൽ പോയി മടങ്ങി വന്നു ഇപ്രകാരം പറഞ്ഞു : ഇല്ല , അല്ലാഹുവാണ എനിക്കൊന്നും കിട്ടിയില്ല.അപ്പോൾ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു : ഒരു ഇരുമ്പു മോതിരം എങ്കിലും ഉണ്ടോ എന്ന് നോക്കൂ.സ്വഹാബി വീട്ടിൽ പോയി മടങ്ങി വന്നു ഇപ്രകാരം പറഞ്ഞു : ഇല്ല , അല്ലാഹുവാണ
,അല്ലാഹുവിന്റെ ദൂതരേ... ഒരു ഇരുമ്പു മോതിരം പോലും ഇല്ല'.പക്ഷെ ഇതാ എന്റെ അര മുണ്ടു.( അതായത് അതിന്റെ പകുതി സ്ത്രീക്ക് കൊടുക്കാമെന്ന അർത്ഥത്തിൽ).അപ്പോൾ നബി പറഞ്ഞു :ഈ അര മുണ്ടു കൊണ്ട് താങ്കൾ എന്ത് ചെയ്യാനാണ്.ഇത് താങ്കൾ ധരിച്ചാൽ അവൾ നഗ്നയാകും , അവൾ ധരിച്ചാൽ താങ്കൾ നഗ്നനാകും.ആ സ്വഹാബി കുറെ സമയം അവിടെ ഇരുന്നു.അദ്ദേഹം പിരിഞ്ഞു പോകുന്നത് കണ്ടപ്പോൾ റസൂലുല്ലാഹി അദ്ദേഹത്തെ തിരിച്ചു വിളിക്കാൻ നിർദ്ദേശിച്ചു.അദ്ദേഹം തിരിച്ചു വന്നപ്പോൾ നബി ചോദിച്ചു : താങ്കൾ ഖുർആനിൽ നിന്ന് എന്ത് പഠിച്ചിട്ടുണ്ട്? ഇന്നാലിന്ന സൂറത്തുകളൊക്കെ പഠിച്ചിട്ടുണ്ട് എന്ന് ആ സ്വഹാബി എണ്ണിയെണ്ണി നബിയോട് പറഞ്ഞു.അപ്പോൾ നബി ചോദിച്ചു : ഈ സൂറത്തുകൾ താങ്കൾക്കു മന പാഠം പാരായണം ചെയ്യാൻ സാധിക്കുമോ? സ്വഹാബി പറഞ്ഞു: അതെ .അപ്പോൾ നബി പറഞ്ഞു : പൊയ്ക്കോളൂ ... ഞാൻ ഇവളെ താങ്കളുടെ പക്കലുള്ള/ താങ്കൾ മന പാഠമാക്കിയ ഖുർആനിന് പകരമായി ( ആ സ്വഹാബി വനിതക്ക് ഖുർആൻ പഠിപ്പിക്കുക എന്നതാണ് ഇവിടെ മഹ്റായി നിശ്ചയിച്ചത് ) വിവാഹം ചെയ്തു തന്നിരിക്കുന്നു.
https://sunnah.com/bukhari/67/25
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=53&ID=4212
MODULE 04
തഫ്സീർ ഖുർതുബി തുടരുന്നു (മൊഡ്യൂൾ 2- ന്റെ തുടർച്ച ):
...................
وَأَجَازَ أَخْذَ الْأُجْرَةِ عَلَى تَعْلِيمِ الْقُرْآنِ مَالِكٌ وَالشَّافِعِيُّ وَأَحْمَدُ وَأَبُو ثَوْرٍ وَأَكْثَرُ الْعُلَمَاءِ لِقَوْلِهِ عَلَيْهِ السَّلَامُ فِي حَدِيثِ ابْنِ عَبَّاسٍ حَدِيثِ الرُّقْيَةِ إِنَّ أَحَقَّ مَا أَخَذْتُمْ عَلَيْهِ أَجْرًا كِتَابُ اللَّهِ أَخْرَجَهُ الْبُخَارِيُّ وَهُوَ نَصٌّ يَرْفَعُ الْخِلَافَ فَيَنْبَغِي أَنْ يُعَوَّلَ عَلَيْهِ
ആശയ സംഗ്രഹം : ഇബ്നു അബ്ബാസ് റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്ത റുഖയ്യയുടെ ഹദീസിന്റെ അടിസ്ഥാനത്തിൽ , ഖുർആൻ പഠിപ്പിക്കുന്നതിന് കൂലി സ്വീകരിക്കൽ അനുവദനീയമാണ് എന്നതാണ് ഇമാം മാലിക്, ഇമാം ശാഫിഈ , ഇമാം അഹ്മദ് ബ്നു ഹന്ബൽ , അബൂ സൗർ എന്നിവർ ഉൾപ്പെടെ ഭൂരിപക്ഷം പണ്ഡിതന്മാരുടെയും നിലപാട്.സ്വഹീഹുൽ ബുഖാരിയിൽ രേഖപ്പെടുത്തിയിട്ടുള്ള പ്രസ്തുത ഹദീസിൽ
إِنَّ أَحَقَّ مَا أَخَذْتُمْ عَلَيْهِ أَجْرًا كِتَابُ اللَّهِ
' നിങ്ങൾ കൂലി സ്വീകരിക്കുന്നതിൽ ഏറ്റവും അവകാശപ്പെട്ടത് അല്ലാഹുവിന്റെ ഗ്രൻഥം ഉപയോഗിച്ച് നടത്തിയ റുഖയ്യക്കാണ്' എന്ന് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറയുന്നതായി വന്നിട്ടുള്ളതിനാൽ ഇത് ഈ വിഷയത്തിലെ അഭിപ്രായ വ്യത്യാസം ഇല്ലാതാക്കുന്ന വ്യക്തമായ പ്രമാണമാണ്; അതിന്മേൽ ആശ്രയിക്കൽ അത്യാവശ്യമാണ്.
وَأَمَّا مَا احْتَجَّ بِهِ الْمُخَالِفُ مِنَ الْقِيَاسِ عَلَى الصَّلَاةِ وَالصِّيَامِ فَفَاسِدٌ ، لِأَنَّهُ فِي مُقَابَلَةِ النَّصِّ ثُمَّ إِنَّ بَيْنَهُمَا فُرْقَانًا وَهُوَ أَنَّ الصَّلَاةَ وَالصَّوْمَ عِبَادَاتٌ مُخْتَصَّةٌ بِالْفَاعِلِ ، وَتَعْلِيمُ الْقُرْآنِ عِبَادَةٌ مُتَعَدِّيَةٌ لِغَيْرِ الْمُعَلِّمِ فَتَجُوزُ الْأُجْرَةُ عَلَى مُحَاوَلَتِهِ النَّقْلَ كَتَعْلِيمِ كِتَابَةِ الْقُرْآنِ ، قَالَ ابْنُ الْمُنْذِرِ وَأَبُو حَنِيفَةَ يُكْرَهُ تَعْلِيمُ الْقُرْآنِ بِأُجْرَةٍ وَيَجُوزُ أَنْ يَسْتَأْجِرَ الرَّجُلَ يَكْتُبُ لَهُ لَوْحًا أَوْ شِعْرًا أَوْ غِنَاءً مَعْلُومًا بِأَجْرٍ مَعْلُومٍ . فَيُجَوِّزُ الْإِجَارَةَ فِيمَا هُوَ مَعْصِيَةٌ وَيُبْطِلُهَا فِيمَا هُوَ طَاعَةٌ
ആശയ സംഗ്രഹം : എന്നാൽ എതിരഭിപ്രായക്കാർ നിസ്‌ക്കാരത്തോടും നോമ്പിനോടും ഇതിനെ ഖിയാസാക്കുന്നതു ഫാസിദാണ്/ശരിയല്ല. കാരണം നിസ്‌കാരവും നോമ്പുമൊക്കെ അത് ചെയ്യുന്ന വ്യക്തിയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഇബാദത്താണ്.എന്നാൽ ഖുർആൻ പഠിപ്പിക്കുക എന്നത് അത് പഠിപ്പിക്കുന്ന വ്യക്തിയിൽ നിന്ന് പഠിതാവിലേക്കു വിട്ടു കടക്കുന്ന ഒരു ആരാധനയാണ് . അതിനാൽ അത് രണ്ടും തമ്മിൽ വ്യത്യാസമുണ്ട്. അപ്പോൾ ഖുർആൻ എഴുത്തു വിദ്യ പഠിപ്പിക്കുന്നതിന് എന്ന പോലെ ഖുർആൻ പഠിപ്പിക്കുന്നതിനും കൂലി സ്വീകരിക്കൽ അനുവദനീയമാണ്.
ഇബ്നുൽ മുന്ദിറും ഇമാം അബൂ ഹനീഫയും പറയുന്നു : കൂലി സ്വീകരിച്ചു ഖുർആൻ പഠിപ്പിക്കൽ കറാഹത്താണ്.എന്നാൽ ഒരു നിശ്ചിത ഫലകമോ കവിതയോ പാട്ടോ ഒരു നിശ്ചിത കൂലിക്കു എഴുതിക്കൊടുക്കാവുന്നതാണ്.അപ്പോൾ അവർ (ഖുർതുബി പറയുന്നു) പാപകരമായ കാര്യത്തിൽ കൂലി സ്വീകരിക്കുന്നത് അനുവദിക്കുകയും അല്ലാഹുവിനു വഴിപ്പെടുന്ന വിഷയത്തിൽ കൂലി സ്വീകരിക്കുന്നത് തടയുകയും ചെയ്യുന്നു ?
وَأَمَّا الْجَوَابُ عَنِ الْآيَةِ - فَالْمُرَادُ بِهَا بَنُو إِسْرَائِيلَ ، وَشَرْعُ مَنْ قَبْلَنَا هَلْ هُوَ شَرْعٌ لَنَا ، فِيهِ خِلَافٌ ، وَهُوَ لَا يَقُولُ بِهِ
جَوَابٌ ثَانٍ : وَهُوَ أَنْ تَكُونَ الْآيَةُ فِيمَنْ تَعَيَّنَ عَلَيْهِ التَّعْلِيمُ فَأَبَى حَتَّى يَأْخُذَ عَلَيْهِ أَجْرًا فَأَمَّا إِذَا لَمْ يَتَعَيَّنْ فَيَجُوزُ لَهُ أَخْذُ الْأُجْرَةِ بِدَلِيلِ السُّنَّةِ فِي ذَلِكَ وَقَدْ يَتَعَيَّنُ عَلَيْهِ إِلَّا أَنَّهُ لَيْسَ عِنْدَهُ مَا يُنْفِقُهُ عَلَى نَفْسِهِ وَلَا عَلَى عِيَالِهِ فَلَا يَجِبُ عَلَيْهِ التَّعْلِيمُ وَلَهُ أَنْ يُقْبِلَ عَلَى صَنْعَتِهِ وَحِرْفَتِهِ ، وَيَجِبُ عَلَى الْإِمَامِ أَنْ يُعِينَ لِإِقَامَةِ الدِّينِ إِعَانَتَهُ ، وَإِلَّا فَعَلَى الْمُسْلِمِينَ لِأَنَّ الصِّدِّيقَ رَضِيَ اللَّهُ عَنْهُ لَمَّا وُلِّيَ الْخِلَافَةَ وَعُيِّنَ لَهَا لَمْ يَكُنْ عِنْدَهُ مَا يُقِيمُ بِهِ أَهْلَهُ فَأَخَذَ ثِيَابًا وَخَرَجَ إِلَى السُّوقِ فَقِيلَ لَهُ فِي ذَلِكَ فَقَالَ وَمِنْ أَيْنَ أُنْفِقُ عَلَى عِيَالِي فَرَدُّوهُ وَفَرَضُوا لَهُ كِفَايَتَهُ
ആശയ സംഗ്രഹം : അപ്പോൾ പിന്നെ ഇവിടെ ആയത്തിൽ പരാമർശിച്ച
وَلَا تَشْتَرُوا بِآيَاتِي ثَمَنًا قَلِيلًا
'തുച്ഛമായ വിലയ്ക്ക് ( ഭൌതിക നേട്ടത്തിനു ) പകരം എന്‍റെവചനങ്ങള്‍ നിങ്ങള്‍ വിറ്റുകളയുകയും ചെയ്യരുത്'
എന്ന നിരോധനമാകട്ടെ
അതിനു രണ്ടു തരത്തിൽ വിശദീകരണം പറയാവുന്നതാണ്.ഒന്ന് അത് ഇസ്രാഈല്യരുടെ നിയമമാണ് അത് നമുക്ക് എങ്ങിനെ ശറഉ ആകും?രണ്ടാമത്തെ വിശദീകരണം കൂലി സ്വീകരിക്കുന്നതിലെ നിരോധനം എന്നത് പഠിപ്പിക്കുന്നതിനായി നിർണ്ണിതമായി നിയോഗിക്കപ്പെടുകയും കൂലി സ്വീകരിക്കാൻ വിസമ്മതിക്കുകയും ചെയ്ത വ്യക്തിയുടെ കേസിലാണ്.എന്നാൽ നിര്ണയിക്കപ്പെട്ടിട്ടില്ലാത്ത വ്യക്തിക്ക് അധ്യാപനത്തിനു കൂലി സ്വീകരിക്കാം.സുന്നത്തിൽ അതിനു തെളിവുണ്ട്.ചിലപ്പോൾ സ്വന്തം ചെലവിനും സ്വന്തം കുടുംബത്തിന്റെ ചെലവിനും മറ്റു വകയില്ലാത്തവനെ ഖുർആൻ പഠിപ്പിക്കുന്നതിന് നിർണ്ണയിച്ചു ഏൽപ്പിക്കുന്ന സാഹചര്യമുണ്ടാവാം.അപ്പോൾ അദ്ദേഹത്തിന് (കൂലി സ്വീകരിക്കാതെ) ഖുർആൻ പഠിപ്പിക്കൽ നിർബന്ധമില്ല.അയാൾക്ക് അയാളുടെ അദ്ധ്വാനത്തിനു കൂലി സ്വീകരിച്ചു കൊണ്ട് ഖുർആൻ പഠിപ്പിക്കാവുന്നതാണ്. ദീനുൽ ഇസ്‌ലാം നില നിർത്തുന്നതിനായി ഇത്തരം വ്യക്തികളെ സഹായിക്കൽ മുസ്ലിം ഭരണാധികാരിയുടെയോ അല്ലെങ്കിൽ മുസ്ലിം പൊതു സമൂഹത്തിന്റെയോ ബാധ്യതയാണ്.അബൂ ബക്കർ സിദ്ദീഖ് റദിയല്ലാഹു അൻഹുവിനെ ഖിലാഫത്തു ഏൽപ്പിച്ചപ്പോൾ അദ്ധേഹത്തിന്റെ പക്കൽ അദ്ധേഹത്തിന്റെ കുടുംബത്തിന് ചെലവഴിക്കാനുള്ള വകയില്ലായിരുന്നു.അതിനാൽ ഒരു വസ്ത്രവും എടുത്തു മഹാനവർകൾ ചന്തയിലേക്കിറങ്ങി.അത് സംബന്ധിച്ച് ജനങ്ങൾ അദ്ദേഹത്തോട് ചോദിച്ചു.അപ്പോൾ ഖലീഫ മറുപടി പറഞ്ഞു : എന്റെ കുടുംബത്തിന് ഞാൻ എവിടെ ഉപജീവന മാർഗ്ഗം കണ്ടെത്തും ? അപ്പോൾ ഖലീഫയുടെ കുടുംബത്തിന് അത്യാവശ്യമായതു എടുക്കാൻ തീരുമാനമാകുകയാണുണ്ടായത്
.....................
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=48&ID=389
MODULE 05
പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 006 അല്‍ അന്‍ ആം 90
أُوْلَـئِكَ الَّذِينَ هَدَى اللّهُ فَبِهُدَاهُمُ اقْتَدِهْ قُل لاَّ أَسْأَلُكُمْ عَلَيْهِ أَجْرًا إِنْ هُوَ إِلاَّ ذِكْرَى لِلْعَالَمِينَ
അവരെയാണ്(ഇതിനു മുമ്പുള്ള ആയത്തുകളിൽ പരാമർശിച്ച പൂർവ പ്രവാചകന്മാരെയാണ്) അല്ലാഹു നേര്‍വഴിയിലാക്കിയിട്ടുള്ളത്. അതിനാല്‍ അവരുടെ നേര്‍മാര്‍ഗത്തെ താങ്കൾ പിന്തുടര്‍ന്ന് കൊള്ളുക. ( നബിയേ, ) പറയുക: ഇതിന്‍റെ പേരില്‍ യാതൊരു പ്രതിഫലവും ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നില്ല. ഇത് ലോകര്‍ക്ക് വേണ്ടിയുള്ള ഒരു ഉല്‍ബോധനമല്ലാതെ മറ്റൊന്നുമല്ല.
തഫ്സീറുൽ ഖാസിമിയിൽ നിന്ന് :
تفسير القاسمي
محمد جمال الدين القاسمي
( AH1283- 1332 )
قَالَ الْخَفَاجِيُّ: قِيلَ: الْآيَةُ تَدُلُّ عَلَى أَنَّهُ يَحِلُّ أَخْذُ الْأَجْرِ لِلتَّعْلِيمِ وَتَبْلِيغِ الْأَحْكَامِ. قَالَ: وَلِلْفُقَهَاءِ فِيهِ كَلَامٌ. انْتَهَى
وَعَكَسَ بَعْضُ مُفَسِّرِي الزَّيْدِيَّةِ حَيْثُ قَالَ: فِي هَذَا إِشَارَةٌ إِلَى أَنَّهُ لَا يَجُوزُ أَخْذُ الْأُجْرَةِ عَلَى تَعْلِيمِ الْعُلُومِ؛ لِأَنَّ ذَلِكَ جَرَى مَجْرَى تَبْلِيغِ الرِّسَالَةِ. انْتَهَى
ആശയ സംഗ്രഹം : ഖഫാജി പ്രസ്താവിക്കുന്നു : ഈ അധ്യായത്തിന്റെ അടിസ്ഥാനത്തിൽ ഖുർആൻ പഠിപ്പിക്കുന്നതിനും ഇസ്‌ലാമിന്റെ വിധികൾ തബ്‌ലീഗ് ചെയ്യുന്നതിനും കൂലി സ്വീകരിക്കാം എന്ന് അഭിപ്രായപ്പെട്ടവരുണ്ട്.ഫുഖഹാക്കൾ ഈ വിഷയം ചർച്ച ചെയ്തിട്ടുണ്ട് .എന്നാൽ സൈദികളായ ചില മുഫസ്സിറുകൾ ഖുർആൻ പഠിപ്പിക്കുന്നതിനു കൂലി വാങ്ങൽ അനുവദനീയമല്ല എന്നതിന് ഈ ആയത്ത് തെളിവാണ് എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു.
أَقُولُ: إِنَّ الْآيَةَ عَلَى نَفْيِ سُؤَالِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مِنْهُمْ أَجْرًا، كَيْ لَا يَثْقُلَ عَلَيْهِمُ الِامْتِثَالُ. وَأَمَّا مَا اسْتَفَادَةُ الْحِلِّ وَالتَّحْرِيمِ مِنْهَا، فَفِيهِ خَفَاءٌ. وَالْقَائِلُ بِالْأَوَّلِ يَقُولُ: الْمَعْنَى: لَا أَسْأَلُكُمْ جُعْلًا تَعَفُّفًا. أَيْ: وَإِنْ حَلَّ لِي أَخْذهُ. وَبِالثَّانِي: لَا أَسْأَلُكُمْ عَلَيْهِ أَجْرًا لِأَنِّي حُظِرْتُ مِنْ ذَلِكَ.
ഞാൻ (മുഹമ്മദ് ജമാലുദ്ദീൻ അൽ ഖാസിമി) പറയുന്നു : ആയത്തിൽ ഉള്ളത് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം ജനങ്ങളോട് പ്രതിഫലം ചോദിക്കുന്നില്ല എന്നതാണ്; ജനങ്ങൾക്ക് അത് ഭാരമാകാതിരിക്കാനാണിത്.ഈ ആയത്തിൽ നിന്ന് കൂലി സ്വീകരിക്കൽ അനുവദനീയമാണെന്നോ നിഷിദ്ധമാണെന്നോ തെളിവ് പിടിക്കുന്നത് അതിൽ ഒളിഞ്ഞു കിടക്കുന്ന ഒരു വിധി എന്ന നിലക്കാണ്(പ്രത്യക്ഷത്തിൽ ആയത്തിൽ അനുവാദമോ നിരോധനമോ ഇല്ല എന്നർത്ഥം ).അനുവദനീയമാണ് എന്ന അഭിപ്രായക്കാർ എനിക്ക് കൂലി സ്വീകരിക്കൽ അനുവദനീയമാണെങ്കിലും ഞാൻ(നബി ) അതിൽ നിന്ന് വിട്ടു നിൽക്കുന്നു എന്ന ആശയത്തിലും അനുവദനീയമല്ല എന്ന അഭിപ്രായക്കാർ പ്രതിഫലം സ്വീകരിക്കുന്നത് എനിക്ക് നിരോധിക്കപ്പെട്ടിട്ടുള്ളതിനാൽ ഞാൻ(നബി ) നിങ്ങളോടു കൂലി ചോദിക്കുന്നില്ല എന്ന ആശയത്തിലും ആയത്തിനെ മനസ്സിലാക്കിയിരിക്കുന്നു
قَالَ ابْنُ الْقَيِّمِ: أَمَّا الْهَدِيَّةُ لِلْمُفْتِي، فَفِيهَا تَفْصِيلٌ: فَإِنْ كَانَتْ بِغَيْرِ سَبَبِ الْفَتْوَى، كَمَنْ عَادَتْهُ يُهَادِيهِ أَوْ مَنْ لَا يَعْرِفُ أَنَّهُ مُفْتٍ، فَلَا بَأْسَ بِقَبُولِهَا، وَالْأَوْلَى أَنْ يُكَافَأَ عَلَيْهَا. وَإِنْ كَانَتْ بِسَبَبِ الْفَتْوَى، فَإِنْ كَانَتْ سَبَبًا إِلَى أَنْ يُفْتِيَهُ بِمَا لَا يُفْتِي بِهِ غَيْرَهُ مِمَّنْ لَا يُهْدِي لَهُ، لَمْ يَجُزْ لَهُ قَبُولُ هَدِيَّتِهِ؛ لِأَنَّهَا تُشْبِهُ الْمُعَاوَضَةَ عَلَى الْإِفْتَاءِ. وَأَمَّا أَخْذُ الرِّزْقِ مِنْ بَيْتِ الْمَالِ، فَإِنْ كَانَ مُحْتَاجًا إِلَيْهِ، جَازَ لَهُ ذَلِكَ. وَإِنْ كَانَ غَنِيًّا عَنْهُ، فَفِيهِ وَجْهَانِ: وَهَذَا فَرْعٌ مُتَرَدِّدٌ بَيْنَ عَامِلِ الزَّكَاةِ، وَعَامِلِ الْيَتِيمِ. فَمَنْ أَلْحَقَهُ بِعَامِلِ الزَّكَاةِ قَالَ: النَّفْعُ فِيهِ عَامٌّ، فَلَهُ الْأَخْذُ. وَمَنْ أَلْحَقَهُ بِعَامِلِ الْيَتِيمِ مَنَعَهُ مِنَ الْأَخْذِ
.........................
وَأَمَّا أَخْذُ الْأُجْرَةِ فَلَا يَجُوزُ؛ لِأَنَّ الْفُتْيَا مَنْصِبُ تَبْلِيغٍ عَنِ اللَّهِ وَرَسُولِهِ، فَلَا يَجُوزُ الْمُعَاوَضَةُ عَلَيْهِ، كَمَا لَوْ قَالَ: لَا أُعَلِّمُكَ الْإِسْلَامَ وَالْوُضُوءَ وَالصَّلَاةَ إِلَّا بِأُجْرَةٍ. أَوْ سُئِلَ عَنْ حَلَالٍ أَوْ حَرَامٍ؟ فَقَالَ لِلسَّائِلِ: لَا أُجِيبُكَ عَنْهُ إِلَّا بِأُجْرَةٍ، فَهَذَا حَرَامٌ قَطْعًا، وَيَلْزَمُهُ رَدُّ الْعِوَضِ، وَلَا يَمْلِكُهُ، انْتَهَى
ആശയ സംഗ്രഹം : ഇബ്നുൽ ഖയ്യിം പ്രസ്താവിക്കുന്നു : മുഫ്തിക്ക് നല്കുന്ന ഹദ്‌യ പല തരത്തിൽ ആവാം.ഒരാൾ ഒരു മുഫ്തിക്ക് ഹദ്‌യ നൽകുന്നത് അയാൾ മുഫ്തിയാണെന്നു അറിഞ്ഞു കൊണ്ടല്ല എന്ന് വയ്ക്കുക,അതല്ലെങ്കിൽ മുഫ്തിയാണെന്നു അറിയാമെങ്കിലും ആ മുഫ്തിക്ക് ഹദ്‌യ നൽകൽ അയാളുടെ ഒരു പതിവാണ് എന്ന് വയ്ക്കുക .ഇത്തരത്തിൽ മുഫ്തിക്ക് അയാളുടെ ഫത് വായുടെ കാരണം കൊണ്ടല്ലാതെയാണ് ഹദ്‌യ / സമ്മാനം നൽകുന്നതെങ്കിൽ ആ ഹദ്‌യ മുഫ്തിക്ക് സ്വീകരിക്കാം; എന്നിരുന്നാലും മുഫ്തി അയാൾക്ക് തിരിച്ചും തത്തുല്യമായ എന്തെങ്കിലും തിരികെ ഹദ്‌യ ആയി നൽകുന്നതാണ് ഉത്തമം.ഇനി ഫത്‌വ നൽകിയതിന്റെ കാരണം കൊണ്ടാണ് ഒരാൾ മുഫ്തിക്ക് ഹദ്‌യ നൽകിയത് എന്ന് വയ്ക്കുക.ഉദാഹരണമായി മറ്റൊരു മുഫ്തിയിൽ നിന്ന് കിട്ടാത്ത ഒരു ഫത്‌വ (വ്യക്തി ആഗ്രഹിച്ച വിധമുള്ള ഒരു ഫത്‌വ ) ഒരു മുഫ്തിയിൽ നിന്ന് കിട്ടിയത് കൊണ്ടാണ് ആ വ്യക്തി മുഫ്തിക്ക് ഹദ്‌യ നൽകിയത് എങ്കിൽ ആ ഹദ്‌യ മുഫ്തി സ്വീകരിക്കൽ അനുവദനീയമാവുകയില്ല.കാരണം അത് ഫത്‌വാക്കു പകരം കൊടുക്കുന്ന ഹദ്‌യ പോലെയാവും.
എന്നാൽ മുഫ്തി ആവശ്യക്കാരൻ ആണെങ്കിൽ ബൈത്തുൽ മാലിൽ നിന്ന് (ഇസ്‌ലാമിക ഭരണ കൂടത്തിന്റെ ഖജനാവ്) മുഫ്തിക്ക് ധനം/വിഭവം സ്വീകരിക്കാവുന്നതാണ് ; ആവശ്യക്കാരൻ അല്ലെങ്കിൽ സ്വീകരിക്കാമോ എന്ന വിഷയത്തിൽ ഭിന്നാഭിപ്രായങ്ങളുണ്ട്.
പ്രതിഫലം സ്വീകരിക്കൽ അനുവദനീയമല്ല.കാരണം ഫത്‌വ എന്നതു അല്ലാഹുവിന്റെയും റസൂലിന്റെയും സന്ദേശം തബ്‌ലീഗ് ചെയ്യുന്ന സ്ഥാനത്തു നിൽക്കുന്ന ഒരു പ്രവർത്തിയാണ്.അപ്പോൾ അതിനു പകരം സ്വീകരിക്കൽ അനുവദനീയമല്ല.ഉദാഹരണത്തിന് ഒരു മുഫ്തി / പണ്ഡിതൻ ഒരാളോട് ' ഞാൻ താങ്കൾക്കു ഇസ്‌ലാമും നിസ്‌കാരവും വുദൂഉം ഒന്നും പ്ര്രതിഫലം ഇല്ലാതെ പഠിപ്പിക്കുകയില്ല എന്ന് പറഞ്ഞാൽ എങ്ങിനെയിരിക്കും? അല്ലെങ്കിൽ ഒരു ഹലാലിനെ കുറിച്ചോ ഹറാമിനെ കുറിച്ചോ ഒരാൾ പണ്ഡിതനോട് ചോദിച്ചു എന്ന് വയ്ക്കുക.പണ്ഡിതൻ അയാളോട് ' താങ്കൾ പ്രതിഫലം തരാതെ ഞാൻ മറുപടി പറയില്ല'എന്ന് പറഞ്ഞാൽ അങ്ങിനെ പറയുന്നതും പ്രതിഫലം സ്വീകരിക്കുന്നതും ഖണ്ഡിതമായുംഹറാം തന്നെയാണ്.അങ്ങിനെ വല്ലതും പ്രതിഫലമായി സ്വീകരിച്ചാൽ അത് മടക്കി നൽകൽ നിർബന്ധവുമാണ്
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=217&surano=6&ayano=90
MODULE 06
തഫ്സീറുൽ ഖാസിമി തുടരുന്നു :
وَفِي حَدِيثِ عَبْدِ الرَّحْمَنِ بْنِ شِبْلٍ عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: «اقْرَؤُوا الْقُرْآنَ، وَلَا تَغْلُوا فِيهِ، وَلَا تَجْفُوا عَنْهُ، وَلَا تَأْكُلُوا بِهِ، وَلَا تَسْتَكْثِرُوا بِهِ» - أَخْرَجَهُ الْإِمَامُ أَحْمَدُ بِرِجَالِ الصَّحِيحِ. وَأَخْرَجَهُ أَيْضًا الْبَزَّارُ. وَلَهُ شَوَاهِدُ
وَأَخْرَجَ أَحْمَدُ وَالتِّرْمِذِيُّ - وَحَسَّنَهُ - عَنْ عِمْرَانَ بْنِ حُصَيْنٍ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: «مَنْ قَرَأَ الْقُرْآنَ فَلْيَسْأَلِ اللَّهَ تَبَارَكَ وَتَعَالَى بِهِ، فَإِنَّهُ سَيَجِيءُ قَوْمٌ يَقْرَءُونَ الْقُرْآنَ يَسْأَلُونَ النَّاسَ بِهِ
ആശയ സംഗ്രഹം : മുസ്നദ് അഹ്മദിലും മുസ്നദ് ബസ്സാറിലും സ്വഹീഹായ പരമ്പരയുടെ വന്ന ഒരു ഹദീസിൽ ഇപ്രകാരം കാണാം : നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു : നിങ്ങൾ ഖുർആൻ പാരായണം ചെയ്യുക,അതിൽ അതിരു കവിയരുത്, ( അനാവശ്യമായ നീട്ടലും കുറക്കലും , മനനം ചെയ്യാതെ പാരായണത്തിൽ മാത്രം അമിതമായി ശ്രദ്ധിക്കൽ,ഖുർആൻ അനുസരിച്ചു കർമ്മം ചെയ്യാതെ പാരായണത്തിൽ മാത്രം ശ്രദ്ധിക്കൽ ഇവയൊക്കെയാണ് അതിരു കവിയരുത് എന്നതിന്റെ വിവക്ഷ എന്ന് ചില വിവരണങ്ങളിൽ കാണുന്നു.അല്ലാഹു ഏറ്റവും അറിയുന്നവൻ), അതിനെ പാരായണം ചെയ്യാതെ പാടെ അവഗണിക്കരുത്, അത് കൊണ്ട് ഉപജീവനം നടത്തരുത്,ദുന്യവിയ്യായ നേട്ടങ്ങൾ വർദ്ധിപ്പിക്കുന്നതിനു ഖുർആനെ ഉപയോഗപ്പെടുത്തരുത്
മുസ്നദ് അഹ്മദിലും സുനനു തിർമുദിയിലും വന്നതും തിർമുദി ഹസൻ ആയി പരിഗണിച്ചതുമായ മറ്റൊരു ഒരു ഹദീസിൽ ഇപ്രകാരം കാണാം : നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു :
مَنْ قَرَأَ الْقُرْآنَ فَلْيَسْأَلِ اللَّهَ تَبَارَكَ وَتَعَالَى بِهِ، فَإِنَّهُ سَيَجِيءُ قَوْمٌ يَقْرَءُونَ الْقُرْآنَ يَسْأَلُونَ النَّاسَ بِهِ
ആരൊരാൾ ഖുർആൻ പാരായണം ചെയ്യുന്നുവോ അവൻ അത് കൊണ്ട് അല്ലാഹുവിനോട് ചോദിക്കട്ടെ; ഖുർആൻ പാരായണം ചെയ്തു അത് കൊണ്ട് ജനങ്ങളോട് ചോദിക്കുന്ന ഒരു സമൂഹം പിൽക്കാലത്ത് വരും
..........................
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=217&surano=6&ayano=90
FOR VIDEOS ON THE SUBJECT:
https://www.youtube.com/watch?v=VaGP1JNbEaY&list=PLf1c4fdPOOYDfa4h4P6jkMNeUG1LlZosq
അധിക വായനക്ക് :
A
നുവൈരിയുടെ ( മരണം ഹിജ്‌റ 857)ശറഹു തൈബത്തി നഷർ ഫീ ഖിറാഅത്തിൽ അഷർ
شرح طيبة النشر في القراءات العشر
المؤلف: محمد بن محمد بن محمد، أبو القاسم، محب الدين النُّوَيْري (المتوفى: 857هـ)
http://shamela.ws/browse.php/book-38740/page-60
B.
മിർഖാത്തുൽ മഫാതീഹ്
مرقاة المفاتيح شرح مشكاة المصابيح
علي بن سلطان محمد القاري
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=79&ID=4419
C.
تفسير الألوسي
شهاب الدين السيد محمود الألوسي
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=201&surano=6&ayano=90
No comments:
Post a Comment