Friday, 23 February 2018

സ്ത്രീയുടെ ശബ്ദം ഔറത്താണോ ?-അൽ കിതാബ് ചോദ്യോത്തര പരമ്പര 29

അൽ കിതാബ് ചോദ്യോത്തര പരമ്പര 29

 ചോദ്യം : സ്ത്രീയുടെ ശബ്ദം ഔറത്താണോ ?

വീഡിയോ ലിങ്ക് :
https://youtu.be/XF7kfFn0Yso?si=QpZbGq6Ymw9tJRDh
  ഉത്തരം:   സ്ത്രീകൾ  ഒരു ന്യായമായി ആവശ്യത്തിന് വേണ്ടി അന്യ പുരുഷന്മാരുമായി സംസാരിക്കുന്നതും അന്യ പുരുഷന്മാരും അന്യ സ്ത്രീകളും ശബ്ദം പരസ്പരം കേൾക്കുന്നതും മുത് ലഖായി ഖുർആനോ സുന്നത്തോ നിരോധിച്ചതായി കാണുന്നില്ല. പുരുഷന്മാർ കൂടി ഉള്ള ഒരു തജ്‌വീദ് വാട്ട്സ് ആപ് ഗ്രൂപ്പിൽ അല്ലെങ്കിൽ ദീനിയ്യായ ഒരു ചോദ്യോത്തര ഗ്രൂപ്പിൽ സ്ത്രീകൾ ഓഡിയോ വഴി സംസാരിക്കേണ്ടി വരുമ്പോൾ അങ്ങിനെചെയ്യുന്നതിൽ അപാകതയുമില്ല.ഇനി ഒരു ഇല്മിൻറെ മജ്ലിസിൽ സ്ത്രീകൾ സംശയ നിവാരണം നടത്തുന്നതിനും എഴുതി ചോദിക്കണം എന്ന് നിബന്ധന വയ്ക്കുകയോ നിര്ബന്ധിക്കുകയോ ചെയ്യേണ്ടതില്ല.എന്നാൽ ഫിത്നകൾ ഭയപ്പെടുന്ന ഒരു സ്ത്രീ സ്വന്തം സുരക്ഷിതത്വത്തിനു കൂടുതൽ സുരക്ഷിതമായ മാർഗ്ഗം ഏതാണെന്നു സന്ദർഭവും സാഹചര്യവും എല്ലാം പരിഗണിച്ചു തീരുമാനിക്കേണ്ടതാണ്.ഫിത്നകൾ വർധിച്ച കാലഘട്ടമാണ്  ആധുനിക കാലഘട്ടം എന്നത് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.സ്ത്രീ ശരീരത്തെയും സ്ത്രീ ശബ്ദത്തെയും പുരുഷൻ ലൈംഗിക അഭിനിവേശത്തോടെയാണ് കാണുന്നതും കേൾക്കുന്നതും എങ്കിൽ അത് ഹറാം ആണെന്നതിൽ പക്ഷാന്തരമില്ല.തിരിച്ചാണെങ്കിലും തഥൈവ.  
MODULE 01
   
         റബീഅ ഗോത്രക്കാരായ അബ്ദുൽ ഖൈസിന്റെ പ്രതിനിധി സംഘം തിരു നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ അടുത്ത് ദീനീ കാര്യങ്ങൾ ചോദിച്ചറിഞ്ഞ സംഭവം ഇബ്നു അബ്ബാസ് റദിയള്ളാഹു അന്ഹു അദ്ധേഹത്തിന്റെ പരിഭാഷകനും റബീഅ ഗോത്രത്തിലെ ഒരു അംഗവുമായിരുന്ന അബൂ ജംറയോട് വിവരിച്ചത്, പഴങ്ങൾ പ്രത്യേക മണ്പാത്രങ്ങളിൽ  വെള്ളത്തിൽ കുറെ സമയം സൂക്ഷിച്ചു മധുരിപ്പിച്ചു നബീദ് ഉണ്ടാക്കി കുടിക്കുന്നതിന്റെ വിധി സംബന്ധിച്ച്  ഒരു സ്ത്രീ വന്നു ഇബ്നു അബ്ബാസ് റദിയള്ളാഹു അന്ഹുവിനോട് ചോദിച്ച സന്ദർഭത്തിലായിരുന്നു എന്ന് സ്വഹീഹ് മുസ്ലിമിലെ ഹദീസിൽ കാണാം.

      പ്രസ്തുത ഹദീസിന്റെ വിശദീകരണത്തിൽ, ശറഹു മുസ്‌ലിമിൽ ഇമാം നവവി റഹിമഹുല്ലാഹ് പ്രസ്താവിക്കുന്നു :
شرح النووي على مسلم
يحيي بن شرف أبو زكريا النووي
..........................
وَفِي هَذَا دَلِيلٌ عَلَى جَوَازِ اسْتِفْتَاءِ الْمَرْأَةِ الرِّجَالَ الْأَجَانِبَ ، وَسَمَاعِهَا صَوْتَهُمْ ، وَسَمَاعِهِمْ صَوْتَهَا لِلْحَاجَةِ
........................
സ്ത്രീക്ക് അന്യ പുരുഷന്മാരിൽ നിന്ന് ഫത്‍വ തേടാമെന്നും ആവശ്യത്തിന് വേണ്ടി അവളുടെ ശബ്ദം അന്യപുരുഷന്മാർക്കും അവരുടെ ശബ്ദം അവൾക്കും കേൾക്കണമെന്നും ഈ ഹദീസിൽ നിന്ന് തെളിവ് പിടിക്കാം.
....................
http://library.islamweb.net/newlibrary/display_book.php?bk_no=53&ID=9&idfrom=86&idto=637&bookid=53&startno=15

MODULE 02
ഇമാം നവവി റഹിമഹുല്ലാഹിയുടെ റൗദത്തു താലിബീൻ വ ഉംദത്തുൽ മുഫ്ത്തിന് എന്ന കിതാബിൽ നിന്ന് :
روضة الطالبين وعمدة المفتين
أبو زكريا يحيى بن شرف النووي
...........................
 نَظَرُ الرَّجُلِ إِلَى الْمَرْأَةِ ، فَيَحْرُمُ نَظَرُهُ إِلَى عَوْرَتِهَا مُطْلَقًا ، وَإِلَى وَجْهِهَا وَكَفَّيْهَا إِنْ خَافَ فِتْنَةً . وَإِنْ لَمْ يَخَفْ ، فَوَجْهَانِ ، قَالَ أَكْثَرُ الْأَصْحَابِ لَا سِيَّمَا الْمُتَقَدِّمُونَ : لَا يَحْرُمُ ، لِقَوْلِ اللَّهِ تَعَالَى : ( وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا ) 
 النّور : 31 - وَهُوَ مُفَسَّرٌ بِالْوَجْهِ وَالْكَفَّيْنِ ، لَكِنْ يُكْرَهُ ، قَالَهُ الشَّيْخُ أَبُو حَامِدٍ وَغَيْرُهُ . وَالثَّانِي : يَحْرُمُ ، قَالَهُ الِاصْطَخْرِيُّ وَأَبُو عَلِيٍّ الطَّبَرِيُّ ، وَاخْتَارَهُ الشَّيْخُ أَبُو مُحَمَّدٍ ، وَالْإِمَامُ ، وَبِهِ قَطَعَ صَاحِبُ ( الْمُهَذَّبِ ) وَالرُّويَانِيُّ 
..............................
ആശയ സംഗ്രഹം : അന്യപുരുഷൻ അന്യസ്ത്രീയുടെ  ഔറത്തിലേക്കു നോക്കൽ അവനു നിഷിദ്ധമാണ്.ഫിത്ന ഭയപ്പെടുന്നുവെങ്കിൽ അവളുടെ മുഖത്തേക്കും മുൻകൈകളിലേക്കും നോക്കലും ഹറാം തന്നെ.ഫിത്ന ഭയപ്പെടുന്നില്ലെങ്കിൽ മുൻകൈകളിലേക്കും മുഖത്തേക്കും നോക്കുന്നത് സംബന്ധിച്ച് രണ്ടു അഭിപ്രായങ്ങളുണ്ട്. ഭൂരിഭാഗം പണ്ഡിതന്മാരും, പ്രത്യേകിച്ച് മുൻകാലക്കാരായ പണ്ഡിതന്മാർ , അത് നിഷിദ്ധം അല്ല എന്ന അഭിപ്രായക്കാരാണ്. പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 024 നൂര്‍ 31 ൽ പറയുന്ന ,
وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا
'അവരുടെ ഭംഗിയില്‍ നിന്ന്‌ പ്രത്യക്ഷമായതൊഴിച്ച്‌ മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും' എന്ന പരാമർശത്തിൽ  പ്രത്യക്ഷമായതൊഴിച്ച്‌  എന്നാൽ മുഖവും മുൻകൈകളും ആണ് എന്ന വ്യാഖ്യാന പ്രകാരമാണ് ഈ നിലപാട്.എന്നിരുന്നാലും മുഖവും മുൻകൈകളും നോക്കൽ കറാഹത്താണ് /അനഭിലഷണീയമാണ് എന്നതാണ് ശൈഖ് അബൂ ഹാമിദിന്റെയും മറ്റും നിലപാട്. അന്യ പുരുഷൻ അന്യ സ്ത്രീയുടെ മുഖത്തേക്കും  മുൻകൈകളിലേക്കും ഉൾപ്പെടെ നോക്കൽ നിഷിദ്ധമാണ് എന്നതാണ് രണ്ടാമത്തെ വീക്ഷണം.
........................
وَصَوْتُهَا لَيْسَ بِعَوْرَةٍ عَلَى الْأَصَحِّ ، لَكِنْ يَحْرُمُ الْإِصْغَاءُ إِلَيْهِ عِنْدَ خَوْفِ الْفِتْنَةِ . وَإِذَا قَرَعَ بَابَهَا ، فَيَنْبَغِي أَنْ لَا تُجِيبَ بِصَوْتٍ رَخِيمٍ ، بَلْ تُغَلِّظُ صَوْتَهَا 

قُلْتُ : هَذَا الَّذِي ذَكَرَهُ مِنْ تَغْلِيظِ صَوْتِهَا ، كَذَا قَالَهُ أَصْحَابُنَا . قَالَ إِبْرَاهِيمُ الْمَرُّوذِيُّ : طَرِيقُهَا أَنْ تَأْخُذَ ظَهْرَ كَفِّهَا بِفِيهَا وَتُجِيبَ كَذَلِكَ . - وَاللَّهُ أَعْلَمُ  
ആശയ സംഗ്രഹം : സ്ത്രീയുടെ ശബ്ദം ഔറത് അല്ല എന്നതാണ് ഏറ്റവും ശരിയായ വീക്ഷണം.എങ്കിലും നാശം ഭയപ്പെടുന്ന ഘട്ടങ്ങളിൽ അന്യസ്ത്രീയുടെ ശബ്ദം അന്യ പുരുഷൻ ശ്രദ്ധിച്ചു കേൾക്കൽ നിഷിദ്ധമാണ്.സ്ത്രീ താമസിക്കുന്ന വീട്ടിൽ  ഒരാൾ വന്നു വാതിലിൽ മുട്ടിയാൽ വളരെ മൃദുലമായ ശബ്ദത്തിൽ മറുപടി പറയാതെ അലപം ഗൗരവത്തിൽ സംസാരിക്കുകയാണ് സ്ത്രീ ചെയ്യേണ്ടത്.ഇബ്റാഹീമുൽ മറൂദി ഇതിന്റെ ഒരു രീതി പറഞ്ഞു തരുന്നത് കാണുക : അവളുടെ മുന്കയ്യിന്റെ പള്ള വായോടു ചേർത്ത് പിടിച്ചു മറുപടി പറയുക( ശബ്ദം പരുക്കനാക്കുവാൻ).
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=95&ID=1357

MODULE 03
_______________-
പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 033 അഹ്സാബ് 32:
يَا نِسَاء النَّبِيِّ لَسْتُنَّ كَأَحَدٍ مِّنَ النِّسَاء

 إِنِ اتَّقَيْتُنَّ فَلَا تَخْضَعْنَ بِالْقَوْلِ فَيَطْمَعَ الَّذِي فِي قَلْبِهِ مَرَضٌ وَقُلْنَ قَوْلًا مَّعْرُوفًا
പ്രവാചക പത്നിമാരേ, മറ്റേത് സ്ത്രീകളെപ്പോലെയുമല്ല  നിങ്ങള്‍. നിങ്ങള്‍ ധര്‍മ്മനിഷ്ഠ പാലിക്കുന്നുവെങ്കില്‍ നിങ്ങള്‍ (അന്യപുരുഷന്മാരോട്)  അനുനയ സ്വരത്തില്‍ സംസാരിക്കരുത്‌. അപ്പോള്‍ ഹൃദയത്തില്‍ രോഗമുള്ളവന്‌ മോഹം തോന്നിയേക്കും. ന്യായമായ വാക്ക്‌ നിങ്ങള്‍ പറഞ്ഞു കൊള്ളുക.
   وَقَرْنَ فِي بُيُوتِكُنَّ وَلَا تَبَرَّجْنَ تَبَرُّجَ الْجَاهِلِيَّةِ الْأُولَى

 وَأَقِمْنَ الصَّلَاةَ وَآتِينَ الزَّكَاةَ وَأَطِعْنَ اللَّهَ وَرَسُولَهُ

 إِنَّمَا يُرِيدُ اللَّهُ لِيُذْهِبَ عَنكُمُ الرِّجْسَ أَهْلَ الْبَيْتِ وَيُطَهِّرَكُمْ تَطْهِيرًا
നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ അടങ്ങിക്കഴിയുകയും ചെയ്യുക. പഴയ അജ്ഞാനകാലത്തെ സൌന്ദര്യപ്രകടനം പോലുള്ള സൌന്ദര്യപ്രകടനം നിങ്ങള്‍ നടത്തരുത്‌. നിങ്ങള്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത്‌ നല്‍കുകയും അല്ലാഹുവെയും അവന്‍റെ ദൂതനെയും അനുസരിക്കുകയും ചെയ്യുക. ( പ്രവാചകന്‍റെ ) വീട്ടുകാരേ! നിങ്ങളില്‍ നിന്ന്‌ മാലിന്യം നീക്കികളയുവാനും, നിങ്ങളെ ശരിയായി ശുദ്ധീകരിക്കുവാനും മാത്രമാണ്‌ അല്ലാഹു ഉദ്ദേശിക്കുന്നത്‌.
وَاذْكُرْنَ مَا يُتْلَى فِي بُيُوتِكُنَّ مِنْ آيَاتِ اللَّهِ وَالْحِكْمَةِ

 إِنَّ اللَّهَ كَانَ لَطِيفًا خَبِيرًا
നിങ്ങളുടെ വീടുകളില്‍ വെച്ച്‌ ഓതികേള്‍പിക്കപ്പെടുന്ന അല്ലാഹുവിന്‍റെ വചനങ്ങളും തത്വജ്ഞാനവും നിങ്ങള്‍ ഓര്‍മിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു നയജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.

തഫ്സീർ ഇബ്നു കസീറിൽ നിന്ന്:
تفسير ابن كثير
إسماعيل بن عمر بن كثير القرشي الدمشقي

هَذِهِ آدَابٌ أَمَرَ اللَّهُ تَعَالَى بِهَا نِسَاءَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، وَنِسَاءُ الْأُمَّةِ تَبَعٌ لَهُنَّ فِي ذَلِكَ 
.........................
ആശയ സംഗ്രഹം : ഈ ആയത്തിൽ അല്ലാഹു കൽപ്പിച്ച നിർദ്ദേശങ്ങൾ നബിപത്നിമാർ പാലിക്കേണ്ട അദബുകളാണ്.ഉമ്മത്തിലെ മറ്റു സ്ത്രീകളും അവരെ പിന്തുടർന്നു കൊണ്ട് ഈ അദബുകൾ പാലിക്കാൻ ബാധ്യസ്ഥരാണ്.നബി പത്നിമാർ തഖ്‌വ പാലിക്കുന്നവരാകണമെങ്കിൽ അവർ ഈ കൽപ്പനകൾ പാലിക്കണമെന്നും അവർ മറ്റേതൊരു സ്ത്രീയെക്കാളും പുണ്യത്തിലും  സ്ഥാനത്തിലും  മികച്ചവരാണെന്നും അല്ലാഹു നബി പത്നിമാരെ അഭിസംബോധന ചെയ്തു കൊണ്ട് ഉണർത്തുകയാണ്.
ثُمَّ قَالَ : ( فَلَا تَخْضَعْنَ بِالْقَوْلِ ) 

قَالَ السُّدِّيُّ وَغَيْرُهُ : يَعْنِي بِذَلِكَ تَرْقِيقَ الْكَلَامِ إِذَا خَاطَبْنَ الرِّجَالَ; وَلِهَذَا قَالَ : ( فَيَطْمَعَ الَّذِي فِي قَلْبِهِ مَرَضٌ ) أَيْ : دَغَلٌ ، ( وَقُلْنَ قَوْلًا مَعْرُوفًا ) : قَالَ ابْنُ زَيْدٍ : قَوْلًا حَسَنًا جَمِيلًا مَعْرُوفًا فِي الْخَيْرِ 

وَمَعْنَى هَذَا : أَنَّهَا تُخَاطِبُ الْأَجَانِبَ بِكَلَامٍ لَيْسَ فِيهِ تَرْخِيمٌ ، أَيْ : لَا تُخَاطِبِ الْمَرْأَةُ الْأَجَانِبَ كَمَا تُخَاطِبُ زَوْجَهَا 
ആശയ സംഗ്രഹം :
 فَلَا تَخْضَعْنَ بِالْقَوْلِ
 ''അനുനയ സ്വരത്തില്‍ അന്യപുരുഷന്മാരോട് അന്യസ്ത്രീകൾ സംസാരിക്കരുത്‌'' എന്ന് പറഞ്ഞതിന്റെ ആശയം സ്ത്രീകൾ അന്യപുരുഷന്മാരോട് സംസാരിക്കുമ്പോൾ മൃദുലമായ സംസാര രീതി പിന്തുടരരുത് എന്നാണെന്നും അതിനാലാണ് തുടർന്നുള്ള ഭാഗത്തു 
فَيَطْمَعَ الَّذِي فِي قَلْبِهِ مَرَضٌ
'അപ്പോള്‍ ഹൃദയത്തില്‍ രോഗമുള്ളവന്‌ ( അഥവാ വൈകൃതമുള്ളവന്)മോഹം തോന്നിയേക്കും' എന്ന് പറഞ്ഞിരിക്കുന്നതെന്നും ഇമാം സുദ്ദിയും മറ്റും പ്രസ്താവിക്കുന്നു.
        
          وَقُلْنَ قَوْلًا مَعْرُوفًا
'നിങ്ങള്‍ ന്യായമായ വാക്ക്‌ പറഞ്ഞു കൊള്ളുക' നന്മയിൽ അധിഷ്ഠിതമായ നല്ല ഭംഗിയുള്ള സംസാരം സംസാരിക്കുക' എന്നാണെന്നു ഇബ്നു സൈദു വിശദീകരിക്കുന്നു.

     (ഇബ്നു കസീർ തുടരുന്നു) : ഇതിന്റെ ആശയം സ്ത്രീകൾ സ്വന്തം ഭർത്താക്കന്മാരോട് മൃദുലമായി സംസാരിക്കുന്നതു പോലെ അന്യപുരുഷന്മാരോട് മൃദുലമായി സംസാരിക്കരുത് എന്നാണു.
  
وَقَوْلُهُ : ( وَقَرْنَ فِي بُيُوتِكُنَّ ) أَيِ : الْزَمْنَ بُيُوتَكُنَّ فَلَا تَخْرُجْنَ لِغَيْرِ حَاجَةٍ وَمِنِ الْحَوَائِجِ الشَّرْعِيَّةِ الصَّلَاةُ فِي الْمَسْجِدِ بِشَرْطِهِ 
..............................
ആവശ്യത്തിനല്ലാതെ സ്ത്രീകൾ വീട് വിട്ടു പുറത്തു പോകരുത് എന്നാണു 
وَقَرْنَ فِي بُيُوتِكُنَّ
'നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ അടങ്ങിക്കഴിയുകയും ചെയ്യുക' എന്ന് പറഞ്ഞതിന്റെ താല്പര്യം. നിബന്ധന പാലിച്ചു കൊണ്ട് സ്ത്രീ മസ്ജിദിൽ പോവുക എന്നത് ശറഇയ്യായ ആവശ്യങ്ങളിൽ പെട്ടതാണ്
.......................
  http://library.islamweb.net/newlibrary/display_book.php?idfrom=1488&idto=1488&bk_no=49&ID=1523

YOU TUBE LINK:https://youtu.be/XF7kfFn0Yso

FOR ADDITIONAL READING:
الاختلاط بين الرجال والنساء
http://shamela.ws/browse.php/book-26006/page-36
تفسير القرطبي
محمد بن أحمد الأنصاري القرطبي
http://library.islamweb.net/newlibrary/display_book.php?bk_no=48&ID=&idfrom=2754&idto=2812&bookid=48&startno=26
الفقه على المذاهب الأربعة
http://shamela.ws/browse.php/book-9849/page-1871

No comments:

Post a Comment