അൽ കിതാബ് പഠന പരമ്പര 28925.10.2017അൽ കിതാബ് ചോദ്യോത്തര പരമ്പര 24
ചോദ്യം : ആർത്തവക്കാരിക്കും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയോ ഇന്ദ്രിയ സ്ഖലനം സംഭവിക്കുകയോ ചെയ്ത വ്യക്തിക്കും ശുദ്ധിയാവുന്നതിനു മുമ്പ് മുസ്ഹഫ് സ്പർശിച്ചു കൊണ്ടോ സ്പർശിക്കാതെയോ ഖുർആൻ പാരായണം ചെയ്യാമോ ?
വീഡിയോ ലിങ്ക് :
https://youtu.be/IzQi7z30kVo
MODULE 01/25.10.2017
ഇബ്നു ഖുദ്‌ദാമ റഹിമഹുല്ലാഹിയുടെ അൽ മുഗ്‌നിയിൽ നിന്ന് :المغنيموفق الدين عبد الله بن أحمد بن قدامة
مَسْأَلَةٌ : قَالَ : وَلَا يَقْرَأُ الْقُرْآنَ جُنُبٌ وَلَا حَائِضٌ وَلَا نُفَسَاءُ رُوِيت الْكَرَاهِيَةُ لِذَلِكَ عَنْ عُمَرَ وَعَلِيٍّ وَالْحَسَنِ وَالنَّخَعِيِّ وَالزُّهْرِيِّ وَقَتَادَةِ وَالشَّافِعِيِّ وَأَصْحَابِ الرَّأْيِ . وَقَالَ الْأَوْزَاعِيُّ لَا يَقْرَأُ إلَّا آيَةَ الرُّكُوبِ وَالنُّزُولِ : { سُبْحَانَ الَّذِي سَخَّرَ لَنَا هَذَا } ، { وَقُلْ رَبِّ أَنْزِلْنِي مُنْزَلًا مُبَارَكًا . } وَقَالَ ابْنُ عَبَّاسٍ يَقْرَأُ وِرْدَهُ . وَقَالَ سَعِيدُ بْنُ الْمُسَيِّبِ : يَقْرَأُ الْقُرْآنَ ، أَلَيْسَ هُوَ فِي جَوْفِهِ ، وَحُكِيَ عَنْ مَالِكٍ لِلْحَائِضِ الْقِرَاءَةُ دُونَ الْجُنُبِ ; لِأَنَّ أَيَّامَهَا تَطُولُ ، فَإِنْ مَنَعْنَاهَا مِنْ الْقِرَاءَةِ نَسِيَتْ ആശയ സംഗ്രഹം : ജനാബത്തു ഉള്ള വ്യക്തിയോ ( ഇന്ദ്രിയം പുറപ്പെടുകയോ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയോ ചെയ്ത വ്യക്തി നിര്ബന്ധമായ കുളി കുളിക്കുന്നത് വരെ ജനാബത്തുകാരൻ ആണ്) ആർത്തവകാരിയോ പ്രസവ രക്തത്തിൽ നിന്ന് ശുദ്ധമാകാത്ത സ്ത്രീയും ഖുർആൻ പാരായണം ചെയ്യരുത്. ഉമർ,അലി,ഹസൻ, നഖഇ,സുഹ്‌രി,ഖതാദ , ശാഫിഈ ( റദിയല്ലാഹു അന്ഹും എന്നിവരിൽ നിന്നും അസ്ഹാബ് റഅയിൽ നിന്നും ( ഹനഫീ മദ്ഹബുകാരിൽ നിന്ന്) ഈ വിഭാഗങ്ങൾക്ക് ഖുർആൻ പാരായണം പാടില്ല എന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇമാം ഔസാഈ പ്രസ്താവിക്കുന്നു : വാഹനം കേറുന്നതുമായും വാഹനത്തിൽ നിന്ന് ഇറങ്ങുന്നതുമായും ബന്ധപ്പെട്ട ആയത്തുകൾ അല്ലാതെ മേല്പറഞ്ഞവർ ഖുർആനിൽ നിന്ന് പാരായണം ചെയ്യാൻ പാടില്ല. പ്രസ്തുത ആയത്തുകൾ ചുവടെ ചേർക്കുന്നു :سُبْحانَ الَّذِي سَخَّرَ لَنَا هَذَا وَمَا كُنَّا لَهُ مُقْرِنِينَഞങ്ങള്‍ക്ക് വേണ്ടി ഇതിനെ വിധേയമാക്കിത്തന്നവന്‍ എത്ര പരിശുദ്ധന്‍! ഞങ്ങള്‍ക്കതിനെ ഇണക്കുവാന്‍ കഴിയുമായിരുന്നില്ല.وَإِنَّا إِلَى رَبِّنَا لَمُنقَلِبُونَതീര്‍ച്ചയായും ഞങ്ങള്‍ ഞങ്ങളുടെ രക്ഷിതാവിങ്കലേക്ക് തിരിച്ചെത്തുന്നവര്‍ തന്നെയാകുന്നു. (സുഖ്റുഫ്)
وَقُل رَّبِّ أَنزِلْنِي مُنزَلا مُّبَارَكًا وَأَنتَ خَيْرُ الْمُنزِلِينَഎന്‍റെ രക്ഷിതാവേ, അനുഗൃഹീതമായ ഒരു താവളത്തില്‍ നീ എന്നെ ഇറക്കിത്തരേണമേ. നീയാണല്ലോ ഇറക്കിത്തരുന്നവരില്‍ ഏറ്റവും ഉത്തമന്‍ എന്നും പറയുക.(അല്‍ മുഅ്മിനൂന്‍ 29)
പ്രത്യേക കുറിപ്പ് : വാഹനത്തിൽ കയറി യാത്ര തുടങ്ങുമ്പോൾ ചൊല്ലേണ്ട ഒരു ദുആ ചുവടെ ചേർക്കുന്നു :سُبْحَانَ الَّذِي سَخَّرَ لَنَا هَذَا وَمَا كُنَّا لَهُ مُقْرِنِينَ وَإِنَّا إِلَى رَبِّنَا لَمُنْقَلِبُونَ اللَّهُمَّ إِنَّا نَسْأَلُكَ فِي سَفَرِنَا هَذَا الْبِرَّ وَالتَّقْوَى وَمِنَ الْعَمَلِ مَا تَرْضَى اللَّهُمَّ هَوِّنْ عَلَيْنَا سَفَرَنَا هَذَا وَاطْوِ عَنَّا بُعْدَهُ اللَّهُمَّ أَنْتَ الصَّاحِبُ فِي السَّفَرِ وَالْخَلِيفَةُ فِي الأَهْلِ اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ وَعْثَاءِ السَّفَرِ وَكَآبَةِ الْمَنْظَرِ وَسُوءِ الْمُنْقَلَبِ فِي الْمَالِ وَالأَهْلِഞങ്ങള്‍ക്ക് വേണ്ടി ഇതിനെ വിധേയമാക്കിത്തന്നവന്‍ എത്ര പരിശുദ്ധന്‍! ഞങ്ങള്‍ക്കതിനെ ഇണക്കുവാന്‍ കഴിയുമായിരുന്നില്ല.തീര്‍ച്ചയായും ഞങ്ങള്‍ ഞങ്ങളുടെ രക്ഷിതാവിങ്കലേക്ക് തിരിച്ചെത്തുന്നവര്‍ തന്നെയാകുന്നു.അല്ലാഹുവേ.. ഈ യാത്രയിൽ തഖ്‌വയും/ഭയ ഭക്തിയും നന്മയും നീ ഇഷ്ട്ടപ്പെടുന്ന കർമ്മവും ഞങ്ങൾ നിന്നോട് ചോദിക്കുന്നു.അല്ലാഹുവേ...ഞങ്ങൾക്ക് ഞങ്ങളുടെ ഈ യാത്ര ലഘൂകരിക്കേണമേ..അതിലെ ദൂരം ഞങ്ങൾക്ക് ചുരുക്കി തരേണമേ...(എളുപ്പമാക്കേണമേ).അല്ലാഹുവേ....നീയാണ് യാത്രയിൽ ഞങ്ങളുടെ കൂട്ട്;ഞങ്ങളുടെ കുടുംബത്തിലെ രക്ഷിതാവ് നീയാണ്.അല്ലാഹുവേ... യാത്രയുടെ ബുദ്ധിമുട്ടുകളിൽ നിന്നും വിഷമം ഉണ്ടാക്കുന്ന കാഴ്ചകളിൽ നിന്നും സമ്പത്തിലും കുടുംബത്തിലും ദോഷകരമായ മാറ്റങ്ങൾ വരുന്നതിൽ നിന്നും ഞാൻ നിന്നോട്ട് കാവൽ തേടുന്നു. യാത്ര കഴിഞ്ഞു മടങ്ങുമ്പോൾ തിരു നബി ഇങ്ങിനെ കൂടി ചൊല്ലിയിരുന്നു :آيِبُونَ تَائِبُونَ عَابِدُونَ لِرَبِّنَا حَامِدُونَപാശ്ചാത്തപിച്ചു കൊണ്ടും ഞങ്ങളുടെ നാഥനെ ആരാധിച്ചു കൊണ്ടും ഞങ്ങളുടെ നാഥനെ സ്തുതിച്ചു കൊണ്ടും ഞങ്ങളിതാ മടങ്ങുന്നു. ( അവലംബം : സ്വഹീഹു മുസ്‍ലിം )https://sunnah.com/muslim/15/479
വാഹനം കേറിയാലും ഇറങ്ങിയാലും ഈ ആയത്ത്
وَقُل رَّبِّ أَنزِلْنِي مُنزَلا مُّبَارَكًا وَأَنتَ خَيْرُ الْمُنزِلِينَഎന്‍റെ രക്ഷിതാവേ, അനുഗൃഹീതമായ ഒരു താവളത്തില്‍ നീ എന്നെ ഇറക്കിത്തരേണമേ. നീയാണല്ലോ ഇറക്കിത്തരുന്നവരില്‍ ഏറ്റവും ഉത്തമന്‍ എന്നും പറയുക.(അല്‍ മുഅ്മിനൂന്‍ 29)
പാരായണം ചെയ്യാൻ അല്ലാഹു പഠിപ്പിക്കുകയാണ് എന്ന് ഇമാം ഖുർതുബി അഭിപ്പ്രായപ്പെടുന്നു
قُلْتُ : وَبِالْجُمْلَةِ فَالْآيَةُ تَعْلِيمٌ مِنَ اللَّهِ - عَزَّ وَجَلَّ - لِعِبَادِهِ إِذَا رَكِبُوا وَإِذَا نَزَلُوا أَنْ يَقُولُوا هَذَا ؛ بَلْ وَإِذَا دَخَلُوا بُيُوتَهُمْ وَسَلَّمُوا قَالُوا . وَرُوِيَ عَنْ عَلِيٍّ - رَضِيَ اللَّهُ عَنْهُ - أَنَّهُ كَانَ إِذَا دَخَلَ الْمَسْجِدَ قَالَ : اللَّهُمَّ أَنْزِلْنِي مُنْزَلًا مُبَارَكًا وَأَنْتَ خَيْرُ الْمُنْزِلِينَ . http://library.islamweb.net/newlibrary/display_book.php?flag=1&bk_no=48&surano=23&ayano=29
അൽ മുഗ്‌നീ തുടരുന്നു:
ആശയ സംഗ്രഹം :ഇബ്നു അബ്ബാസ് റദിയല്ലാഹു അന്ഹു പ്രസ്താവിക്കുന്നു : വിർദു ചൊല്ലാം.പ്രമുഖ താബിഈ പണ്ഡിതൻ സഈദ് ബ്നുൽ മുസയ്യിബ് റദിയല്ലാഹു അന്ഹു പ്രസ്താവിക്കുന്നു : ( മേൽപ്പറയപ്പെട്ട വിഭാഗങ്ങളിൽ പെട്ട വ്യക്തിക്കും ) ഖുർആൻ പാരായണം ചെയ്യാം ; കാരണം അദ്ദേഹത്തിന്റെ ഉള്ളിൽ ഖുർആൻ ഇല്ലേ? ഇമാം മാലിക് റദിയല്ലാഹു അന്ഹുവിൽ നിന്ന് ഇപ്രകാരം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു : ജനാബത്തു ഉള്ള വ്യക്തിക്ക് ഖുർആൻ പാരായണം പാടില്ല.എന്നാൽ ആർത്തവകാരിക്ക് ഖുർആൻ പാരായണം ചെയ്യാം.കാരണം അവളുടെ ആർത്തവ ദിവസങ്ങൾ ദൈർഘ്യമുള്ളതാണ്.ആർത്തവകാരി ഖുർആൻ പാരായണം ചെയ്യുന്നത് നാം വിലക്കിയാൽ അവൾ ഖുർആൻ മറന്നു പോയേക്കാം.
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=15&ID=162
MODULE 02/25.10.2017
അൽ മുഗ്‌നീ തുടരുന്നു: وَلَنَا : مَا رُوِيَ عَنْ عَلِيٍّ ، رَضِيَ اللَّهُ عَنْهُ { أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَمْ يَكُنْ يَحْجُبُهُ ، أَوْ قَالَ : يَحْجِزُهُ ، عَنْ قِرَاءَةِ الْقُرْآنِ شَيْءٌ ، لَيْسَ الْجَنَابَةُ . } رَوَاهُ أَبُو دَاوُد ، وَالنَّسَائِيُّ ، وَالتِّرْمِذِيُّ ، وَقَالَ : حَدِيثٌ حَسَنٌ صَحِيحٌ . وَعَنْ ابْنِ عُمَرَ ، { أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : لَا تَقْرَأُ الْحَائِضُ وَلَا الْجُنُبُ شَيْئًا مِنْ الْقُرْآنِ . } رَوَاهُ أَبُو دَاوُد ، وَالتِّرْمِذِيُّ . وَقَالَ : يَرْوِيهِ إسْمَاعِيلُ بْنُ عَيَّاشٍ عَنْ نَافِعٍ ، وَقَدْ ضَعَّفَ ، الْبُخَارِيُّ رِوَايَتَهُ عَنْ أَهْلِ الْحِجَازِ ، وَقَالَ : إنَّمَا رِوَايَتُهُ عَنْ أَهْلِ الشَّامِ . وَإِذَا ثَبَتَ هَذَا فِي الْجُنُبِ فَفِي الْحَائِضِ أَوْلَى ; لِأَنَّ حَدَثَهَا آكَدُ ، وَلِذَلِكَ حَرَّمَ الْوَطْءَ ، وَمَنَعَ الصِّيَامَ ، وَأَسْقَطَ الصَّلَاةَ ، وَسَاوَاهَا فِي سَائِرِ أَحْكَامِهَا ആശയ സംഗ്രഹം : താഴെ ചേർക്കുന്ന രണ്ടു ഹദീസുകളാണ് ജനാബത്തു ഉള്ള വ്യക്തിയോ ( ഇന്ദ്രിയം പുറപ്പെടുകയോ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയോ ചെയ്ത വ്യക്തി നിര്ബന്ധമായ കുളി കുളിക്കുന്നത് വരെ ജനാബത്തുകാരൻ/ജനാബത്തുകാരി ആണ്) ആർത്തവകാരിയോ പ്രസവ രക്തത്തിൽ നിന്ന് ശുദ്ധമാകാത്ത സ്ത്രീയും ഖുർആൻ പാരായണം ചെയ്യരുത് എന്നതിന് തെളിവായി ഇബ്നു ഖുദ്‌ദാമ ഉദ്ധരിക്കുന്നത്.(എന്നാൽ പ്രസ്തുത ഹദീസുകൾ ദുർബലമാണെന്ന് ചില മുഹദ്ദിസുകൾക്കു അഭിപ്രായമുണ്ട്).ജനാബത്തു ഉള്ള വ്യക്തിക്ക് ഖുർആൻ പാരായണം പാടില്ലെന്ന് സ്ഥിരപ്പെട്ടാൽ ആർത്തവകാരിക്ക് അത് കൂടുതൽ ബാധകമാണെന്നും അവളുടെ അശുദ്ധി കൂടുതൽ ശക്തമാണെന്നും ഇക്കാരണത്താലാണ് അവളെ സംയോഗം ചെയ്യുന്നത് നിഷിദ്ധമാക്കിയിരിക്കുന്നതെന്നും നോമ്പ്, നിസ്ക്കാരം പോലുള്ള കാര്യങ്ങൾ അവൾക്കു വിലക്കിയിരിക്കുന്നതെന്നും ഇബ്നു ഖുദ്‌ദാമ അൽ ഹമ്പലി അഭിപ്രായപ്പെടുന്നു.ഇനി മേൽ സൂചിപ്പിച്ച ഹദീസുകൾ സുനനു അബീ ദാവൂദിലും സുനനു ഇബ്നു മാജയിലും വന്ന പ്രകാരം ചുവടെ ചേർക്കുന്നു:
സുനനു അബീ ദാവൂദ് باب فِي الْجُنُبِ يَقْرَأُ الْقُرْآنَ
حَدَّثَنَا حَفْصُ بْنُ عُمَرَ، حَدَّثَنَا شُعْبَةُ، عَنْ عَمْرِو بْنِ مُرَّةَ، عَنْ عَبْدِ اللَّهِ بْنِ سَلِمَةَ، قَالَ دَخَلْتُ عَلَى عَلِيٍّ - رضى الله عنه - أَنَا وَرَجُلاَنِ رَجُلٌ مِنَّا وَرَجُلٌ مِنْ بَنِي أَسَدٍ - أَحْسِبُ فَبَعَثَهُمَا عَلِيٌّ - رضى الله عنه - وَجْهًا وَقَالَ إِنَّكُمَا عِلْجَانِ فَعَالِجَا عَنْ دِينِكُمَا . ثُمَّ قَامَ فَدَخَلَ الْمَخْرَجَ ثُمَّ خَرَجَ فَدَعَا بِمَاءٍ فَأَخَذَ مِنْهُ حَفْنَةً فَتَمَسَّحَ بِهَا ثُمَّ جَعَلَ يَقْرَأُ الْقُرْآنَ فَأَنْكَرُوا ذَلِكَ فَقَالَ إِنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ يَخْرُجُ مِنَ الْخَلاَءِ فَيُقْرِئُنَا الْقُرْآنَ وَيَأْكُلُ مَعَنَا اللَّحْمَ وَلَمْ يَكُنْ يَحْجُبُهُ - أَوْ قَالَ يَحْجُزُهُ - عَنِ الْقُرْآنِ شَىْءٌ لَيْسَ الْجَنَابَةَ .ആശയ സംഗ്രഹം : അബ്ദുല്ലാഹി ബ്നു സലമഃ റിപ്പോർട്ട് ചെയ്യുന്നു :ഞാനും മറ്റു രണ്ടു പേരും ഒരിക്കൽ അലി റദിയല്ലാഹു അന്ഹുവിന്റെ സവിധത്തിലായിരുന്നു.എനിക്ക് തോന്നുന്നത് അവർ രണ്ടു പേരെയും അലി റദിയല്ലാഹു അന്ഹു എന്തോ ഒരു ദൗത്യത്തിന് നിയോഗിച്ചതായിരുന്നു. അലി റദിയല്ലാഹു അന്ഹു അവരോടു പറഞ്ഞു : നിങ്ങൾ രണ്ടു പേരും ഊർജ്ജസ്വലരാണ് ; ആയതിനാൽ നിങ്ങളുടെ ഊർജ്ജം നിങ്ങളുടെ മതത്തിനു വേണ്ടി വിനിയോഗിക്കുക.പിന്നീട് അലി റദിയല്ലാഹു അന്ഹു എണീറ്റ് മല മൂത്ര വിസർജ്ജന സ്ഥലത്തേക്ക് പോയി.അവിടെ നിന്ന് പുറത്ത് വന്ന ശേഷം ഒരു കൈക്കുമ്പിൾ വെള്ളം എടുത്ത് കൈകൾ കഴുകി.പിന്നീട് ഖുർആൻ പാരായണം ചെയ്യാൻ തുടങ്ങി.അപ്പോൾ അവർക്കു അത്ഭുതമായി - അവർ അത് ഇഷ്ട്ടപ്പെടാത്ത പോലെ.അപ്പോൾ അലി റദിയല്ലാഹു അന്ഹു അവരോടു പറഞ്ഞു : റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം മലമൂത്ര വിസർജ്ജന സ്ഥാനത്ത് നിന്ന് പുറപ്പെട്ട ശേഷം ഞങ്ങൾക്ക് ഖുർആൻ പാരായണം ചെയ്തു തരികയും ഞങ്ങളുടെ കൂടെ മാംസം ഭക്ഷിക്കുകയും ചെയ്യുമായിരുന്നു.ജനാബത്തു അല്ലാതെ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയെ ഖുർആൻ പാരായണത്തിൽ നിന്ന് തടഞ്ഞിരുന്നില്ല.( ഈ ഹദീസ് ദുർബലമാണെന്നാണ് ശൈഖ് അൽബാനി ഹുക്മു ചെയ്തിരിക്കുന്നത്)https://sunnah.com/abudawud/1/229
സുനനു ഇബ്നു മാജ :كتاب الطهارة وسننها
قَالَ أَبُو الْحَسَنِ وَحَدَّثَنَا أَبُو حَاتِمٍ، حَدَّثَنَا هِشَامُ بْنُ عَمَّارٍ، حَدَّثَنَا إِسْمَاعِيلُ بْنُ عَيَّاشٍ، حَدَّثَنَا مُوسَى بْنُ عُقْبَةَ، عَنْ نَافِعٍ، عَنِ ابْنِ عُمَرَ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ " لاَ يَقْرَأُ الْجُنُبُ وَالْحَائِضُ شَيْئًا مِنَ الْقُرْآنِ " ആശയ സംഗ്രഹം :ഇബ്നു ഉമർ റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു : റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു : ജനാബത്തുകാരനും ആർത്തവമുള്ള സ്ത്രീയും ഖുർആനിൽ നിന്ന് ഒന്നും പാരായണം ചെയ്യരുത്.( ഈ ഹദീസ് ദുർബലമാണെന്നാണ് ശൈഖ് അൽബാനി ഹുക്മു ചെയ്തിരിക്കുന്നത്)https://sunnah.com/urn/1306380________
MODULE 03/25.10.2017
അൽ മുഗ്‌നീ തുടരുന്നു: فَصْلٌ : وَيَحْرُمُ عَلَيْهِمْ قِرَاءَةُ آيَةٍ فَأَمَّا بَعْضُ آيَةٍ ; فَإِنْ كَانَ مِمَّا لَا يَتَمَيَّزُ بِهِ الْقُرْآنُ عَنْ غَيْرِهِ كَالتَّسْمِيَةِ ، وَالْحَمْدُ لِلَّهِ ، وَسَائِرِ الذِّكْرِ ، فَإِنْ لَمْ يُقْصَدْ بِهِ الْقُرْآنُ ، فَلَا بَأْسَ ; فَإِنَّهُ لَا خِلَافَ فِي أَنَّ لَهُمْ ذِكْرَ اللَّهِ تَعَالَى ، وَيَحْتَاجُونَ إلَى التَّسْمِيَةِ عِنْدَ اغْتِسَالِهِمْ ، وَلَا يُمْكِنُهُمْ التَّحَرُّزُ مِنْ هَذَا
وَإِنْ قَصَدُوا بِهِ الْقِرَاءَةَ أَوْ كَانَ مَا قَرَءُوهُ شَيْئًا يَتَمَيَّزُ بِهِ الْقُرْآنُ عَنْ غَيْرِهِ مِنْ الْكَلَامِ ، فَفِيهِ رِوَايَتَانِ : إحْدَاهُمَا ، لَا يَجُوزُ ، وَرُوِيَ عَنْ عَلِيٍّ رَضِيَ اللَّهُ عَنْهُ أَنَّهُ سُئِلَ عَنْ الْجُنُبِ يَقْرَأُ الْقُرْآنَ ؟ فَقَالَ : لَا ، وَلَا حَرْفًا . وَهَذَا مَذْهَبُ الشَّافِعِيِّ لِعُمُومِ الْخَبَرِ فِي النَّهْيِ ; وَلِأَنَّهُ قُرْآنٌ ، فَمُنِعَ مِنْ قِرَاءَتِهِ ، كَالْآيَةِ . وَالثَّانِيَةُ لَا يُمْنَعُ مِنْهُ ، وَهُوَ قَوْلُ أَبِي حَنِيفَةَ ; لِأَنَّهُ لَا يَحْصُلُ بِهِ الْإِعْجَازُ ، وَلَا يُجْزِئُ فِي الْخُطْبَةِ ، وَيَجُوزُ إذَا لَمْ يُقْصَدْ بِهِ الْقُرْآنُ ، وَكَذَلِكَ إذَا قُصِدَആശയ സംഗ്രഹം : (ഇത്തരത്തിൽ വലിയ അശുദ്ധി ഉള്ള വ്യക്തിക്ക് ) ഖുർആനിൽ നിന്ന് ഒരു ആയത്ത് പാരായണം ചെയ്യലും നിഷിദ്ധമാണ്.എന്നാൽ ഖുർആൻ ആണെന്ന് വേർതിരിക്കാൻ കഴിയാത്ത വിധം ഒരു ആയത്തിന്റെ ഭാഗം, അഥവാ ബിസ്മില്ലാഹ്,അൽഹംദു ലില്ലാഹ് പോലെയുള്ളവയും , മറ്റു ദിക്റുകളും ഖുർആൻ എന്ന ഉദ്ദേശ്യത്തിൽ അല്ലാതെ ഉരുവിടുന്നതിൽ കുഴപ്പമില്ല.ഇനി ഖുർആൻ ഉദ്ദേശിച്ചു കൊണ്ട് പാരായണം ചെയ്യുന്നത് സംബന്ധിച്ചും ഖുർആൻ ആയത്താണ് എന്ന് വ്യക്തമാകുന്ന വിധത്തിൽ ഓതുന്നത് സംബന്ധിച്ചും രണ്ടു നിരീക്ഷണങ്ങൾ ഉണ്ട്.അനുവദനീയമല്ല എന്നാണു ഒരു പക്ഷം.അലി റദിയല്ലാഹു അന്ഹുവിനോട് ജനാബത്തുകാരൻ ഖുർആൻ പാരായണം ചെയ്യുന്നത് സംബന്ധിച്ച് ചോദിച്ചപ്പോൾ ഒരു ഹർഫു പോലും പാരായണം ചെയ്യരുത് എന്ന് മറുപടി പറഞ്ഞതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.ഇതാണ് ഇമാം ശാഫിഈ റഹിമഹുല്ലാഹിയുടെ അഭിപ്രായവും.രണ്ടാമത്തെ അഭിപ്രായം .അത്തരത്തിൽ ഓതുന്നത് തടയപ്പെടേണ്ടതില്ല എന്നാണു.എന്നാൽ ഇത്തരത്തിൽ ഒരു ആയത്തിന്റെ ഭാഗം ഖുർആൻ എന്ന ഉദ്ദേശ്യത്തിലോ അല്ലാതെയോ ഓതുന്നതിൽ കുഴപ്പമില്ല എന്നതാണ് ഇമാം അബൂ ഹനീഫ റഹിമഹുല്ലാഹിയുടെ വീക്ഷണം.
MODULE 04/25.10.2017
ഇമാം നവവി റഹിമഹുല്ലാഹിയുടെ ശറഹുൽ മുഹദ്ദബിൽ നിന്ന് :المجموع شرح المهذبيحيى بن شرف النووي
قَالَ الْمُصَنِّفُ رَحِمَهُ اللَّهُ تَعَالَى ( وَمَنْ أَجْنَبَ حَرُمَ عَلَيْهِ الصَّلَاةُ وَالطَّوَافُ وَمَسُّ الْمُصْحَفِ وَحَمْلُهُ ، لِأَنَّا دَلَّلْنَا عَلَى أَنَّ ذَلِكَ يَحْرُمُ عَلَى الْمُحْدِثِ ، فَلَأَنْ يَحْرُمَ عَلَى الْجُنُبِ أَوْلَى ، وَيَحْرُمُ عَلَيْهِ قِرَاءَةُ الْقُرْآنِ ، لِمَا رَوَى ابْنُ عُمَرَ رَضِيَ اللَّهُ عَنْهُمَا أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : " { لَا يَقْرَأُ الْجُنُبُ وَلَا الْحَائِضُ شَيْئًا مِنْ الْقُرْآنِ } وَيَحْرُمُ عَلَيْهِ اللُّبْثُ فِي الْمَسْجِدِ وَلَا يَحْرُمُ عَلَيْهِ الْعُبُورُ لِقَوْلِهِ تَعَالَى : { لَا تَقْرَبُوا الصَّلَاةَ وَأَنْتُمْ سُكَارَى حَتَّى تَعْلَمُوا مَا تَقُولُونَ ، وَلَا جُنُبًا إلَّا عَابِرِي سَبِيلٍ } وَأَرَادَ مَوْضِعَ الصَّلَاةِ . وَقَالَ فِي الْبُوَيْطِيِّ : وَيُكْرَهُ لَهُ أَنْ يَنَامَ حَتَّى يَتَوَضَّأَ ، لِمَا رُوِيَ أَنَّ عُمَرَ رَضِيَ اللَّهُ عَنْهُ قَالَ : " { يَا رَسُولَ اللَّهِ أَيَرْقُدُ أَحَدُنَا وَهُوَ جُنُبٌ ؟ قَالَ : نَعَمْ إذَا تَوَضَّأَ أَحَدُكُمْ فَلْيَرْقُدْ } " قَالَ أَبُو عَلِيٍّ الطَّبَرِيُّ : وَإِذَا أَرَادَ أَنْ يَطَأَ أَوْ يَأْكُلَ أَوْ يَشْرَبَ تَوَضَّأَ ، وَلَا يُسْتَحَبُّ ذَلِكَ لِلْحَائِضِ لِأَنَّ الْوُضُوءَ لَا يُؤَثِّرُ فِي حَدَثِهَا وَيُؤَثِّرُ فِي حَدَثِ الْجَنَابَةِ ، لِأَنَّهُ يُخَفِّفُهُ وَيُزِيلُهُ مِنْ أَعْضَاءِ الْوُضُوءِ
............................ആശയ സംഗ്രഹം : ഇമാം ശീറാസി റഹിമഹുല്ലാഹ് പ്രസ്താവിക്കുന്നു : ജനാബത്തു ഉള്ളവന് നിസ്ക്കാരം, ത്വവാഫ് ,മുസ്ഹഫ് തൊടലും ചുമക്കളും എന്നിവ നിഷിദ്ധമാണ്.കാരണം ഇതെല്ലാം ചെറിയ അശുദ്ധി ഉള്ളവർക്ക് അഥവാ വുദു ഇല്ലാത്തവർക്ക് നിഷിദ്ധമാണെന്നു നാം മനസ്സിലാക്കിയല്ലോ.അപ്പോൾ അത് വലിയ അശുദ്ധി ആയ (കുളി നിർബന്ധമാകുന്ന അശുദ്ധി ) ജനാബത്തിലും ബാധകമാണ് .ആർത്തവകാരിയോ ജനാബത്തു ഉള്ള വ്യക്തിയോ ഖുർആനിൽ നിന്ന് ഒന്നും പാരായണം ചെയ്യരുത് എന്ന ഹദീസിന്റെ അടിസ്ഥാനത്തിൽ ജനാബത്തു ഉള്ള വ്യക്തിക്ക് ഖുർആൻ പാരായണം കൂടി നിഷിദ്ധമാണ്.
മസ്ജിദിൽ താമസിക്കലും ജനാബത്തുകാരന് നിഷിദ്ധമാണ്; എന്നാൽ മസ്ജിദിലൂടെ നടക്കുന്നതിൽ കുഴപ്പമില്ല.ഖുര്‍ആന്‍ അദ്ധ്യായം 004 അല്‍ നിസാഅ് 43 -ആം ആയത്ത് ആണ് തെളിവ്.ജനാബത്തു ഉള്ള വ്യക്തി വുദു എടുക്കാതെ /അംഗ സ്നാനം ചെയ്യാതെ ഉറങ്ങുന്നത് കറാഹത്ത് / അനഭിലഷണീയമാണ്.ഉമർ റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു : ഒരിക്കൽ അദ്ദേഹം നബിയോട് ചോദിച്ചു : ഞങ്ങളിൽ ഒരാൾക്ക് ജനാബത്തു ഉള്ള അവസ്ഥയിൽ (കുളിച്ചു ശുദ്ധിയാവാതെ)അവനു ഉറങ്ങാമോ?അപ്പോൾ നബി പറഞ്ഞു : 'അതെ; അവൻ വുദു എടുത്ത ശേഷം ഉറങ്ങട്ടെ.അബൂ അലിയ്യു തബരി പ്രസ്താവിക്കുന്നു : ജനാബത്തു ഉള്ള വ്യക്തി സംയോഗം ചെയ്യാനോ തിന്നാനോ കുടിക്കാനോ ഉദ്ദേശിച്ചാൽ അവൻ വുദു ചെയ്യട്ടെ.എന്നാൽ ആർത്തവകാരി തിന്നാനോ കുടിക്കാനോ ഉദ്ദേശിച്ചാൽ വുദു ചെയ്യേണ്ടതില്ല.കാരണം ആർത്തവകാരി വുദു എടുക്കുന്നതിൽ പ്രത്യേകിച്ച് ഫലമൊന്നുമില്ല ; അവളുടെ അശുദ്ധിയിൽ അത് ലഘൂകരണം വരുത്തുകയില്ല.എന്നാൽ ജനാബത്തുകാരൻ വുദു ചെയ്യുന്നത് അവന്റെ അശുദ്ധിയിൽ അത് ലഘൂകരണം വരുത്തുകയും വുദുവിന്റെ അവയവങ്ങളിൽ നിന്ന് അശുദ്ധി നീക്കുകയും ചെയ്യും.
ഇമാം നവവി റഹിമഹുല്ലാഹ് വിശദീകരിക്കുന്നു :( الثَّالِثَةُ ) يَجُوزُ لِلْجُنُبِ وَالْحَائِضِ النَّظَرُ فِي الْمُصْحَفِ وَقِرَاءَتُهُ بِالْقَلْبِ دُونَ حَرَكَةِ اللِّسَانِ . وَهَذَا لَا خِلَافَ فِيهِജനാബത്തു ഉള്ള വ്യക്തിക്കും( ഇന്ദ്രിയം പുറപ്പെടുകയോ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയോ ചെയ്ത വ്യക്തി നിര്ബന്ധമായ കുളി കുളിക്കുന്നത് വരെ ജനാബത്തുകാരൻ ആണ്) ആർത്തവകാരിക്കും മുസ്ഹഫിലേക്കു നോക്കലും ഹൃദയം കൊണ്ട് ഖുർആൻ പാരായണം ചെയ്യലും അനുവദനീയമാണ് എന്നതിൽ അഭിപ്രായ വ്യത്യാസമില്ല.
http://library.islamweb.net/newlibrary/display_book.php?ID=864&startno=0&start=0&idfrom=864&idto=864&bookid=14&Hashiya=6
MODULE 05/25.10.2017...............................وَأَمَّا حَدِيثُ ابْنِ عُمَرَ : { لَا يَقْرَأُ الْجُنُبُ وَلَا الْحَائِضُ شَيْئًا مِنْ الْقُرْآنِ } " فَرَوَاهُ التِّرْمِذِيُّ وَابْنُ مَاجَهْ وَالْبَيْهَقِيُّ وَغَيْرُهُمْ وَهُوَ حَدِيثٌ ضَعِيفٌ ضَعَّفَهُ الْبُخَارِيُّ وَالْبَيْهَقِيُّ وَغَيْرُهُمَا ، وَالضَّعْفُ فِيهِ بَيِّنٌ ، وَسَنَذْكُرُ فِي فَرْعِ مَذَاهِبِ الْعُلَمَاءِ غَيْرَهُ مِمَّا يُغْنِي عَنْهُ وَأَمَّا حَدِيثُ عُمَرَ رَضِيَ اللَّهُ عَنْهُ فَصَحِيحٌ رَوَاهُ الْبُخَارِيُّ وَمُسْلِمٌ ...................................ആശയ സംഗ്രഹം : ആർത്തവകാരിയോ ജനാബത്തു ഉള്ള വ്യക്തിയോ ഖുർആനിൽ നിന്ന് ഒന്നും പാരായണം ചെയ്യരുത് എന്ന ഇബ്നു ഉമർ റദിയള്ളാഹു അന്ഹുവിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട ഹദീസ് ഇബ്നു മാജയും ബൈഹഖിയും തിർമുദിയും മറ്റും രേഖപ്പെടുത്തിയിട്ടുണ്ട്.എന്നാൽ പ്രസ്തുത ഹദീസ് ദുർബലമാണ്.ഇമാം ബുഖാരിയും ബൈഹഖിയും മറ്റും പ്രസ്തുത ഹദീസ് ദുർബലമാണ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്.അതിലെ ദുർബലത വ്യക്തമാണ്.എന്നാൽ ഉമർ റദിയള്ളാഹു അന്ഹു റിപ്പോർട്ട് ചെയ്ത 'ജനാബത്തു ഉള്ള അവസ്ഥയിൽ കുളിച്ചു ശുദ്ധിയാവാതെ ഉറങ്ങരുതെന്നു ' തിരു നബി നിർദേശിക്കുന്ന ഹദീസ് ബുഖാരിയും മുസ്ലിമും രേഖപ്പെടുത്തിയിട്ടുള്ളതും സ്വഹീഹുമാണ്.
( فَرْعٌ ) رَوَى أَبُو دَاوُد وَالنَّسَائِيُّ بِإِسْنَادٍ جَيِّدٍ عَنْ عَلِيٍّ رَضِيَ اللَّهُ عَنْهُ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : { لَا تَدْخُلُ الْمَلَائِكَةُ بَيْتًا فِيهِ صُورَةٌ وَلَا جُنُبٌ وَلَا كَلْبٌ } " قَالَ الْخَطَّابِيُّ الْمُرَادُ الْمَلَائِكَةُ الَّذِينَ يَنْزِلُونَ بِالرَّحْمَةِ وَالْبَرَكَةِ لَا الْحَفَظَةُ لِأَنَّهُمْ لَا يُفَارِقُونَ الْجُنُبَ وَلَا غَيْرَهُ قَالَ : وَقِيلَ لَمْ يُرِدْ بِالْجُنُبِ مَنْ أَصَابَتْهُ جَنَابَةٌ فَأَخَّرَ الِاغْتِسَالَ إلَى حُضُورِ الصَّلَاةِ وَلَكِنَّهُ الْجُنُبُ الَّذِي يَتَهَاوَنُ بِالْغُسْلِ وَيَتَّخِذُ تَرْكَهُ عَادَةً لِأَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ " { كَانَ يَنَامُ وَهُوَ جُنُبٌ وَيَطُوفُ عَلَى نِسَائِهِ بِغُسْلٍ وَاحِدٍ } . " قَالَ : وَأَمَّا الْكَلْبُ فَهُوَ أَنْ يَقْتَنِيَ كَلْبًا لِغَيْرِ الصَّيْدِ وَالزَّرْعِ وَالْمَاشِيَةِ وَحِرَاسَةِ الدَّارِ ، قَالَ : وَأَمَّا الصُّورَةُ فَهِيَ كُلُّ مُصَوَّرٍ مِنْ ذَوَاتِ الْأَرْوَاحِ ، سَوَاءٌ كَانَ عَلَى جِدَارٍ أَوْ سَقْفٍ أَوْ ثَوْبٍ . هَذَا كَلَامُ الْخَطَّابِيِّ وَفِي تَخْصِيصِهِ الْجُنُبَ بِالْمُتَهَاوِنِ وَالْكَلْبَ بِاَلَّذِي يَحْرُمُ اقْتِنَاؤُهُ نَظَرٌ وَهُوَ مُحْتَمَلٌ
( فَرْعٌ ) هَذَا الَّذِي ذَكَرْنَاهُ مِنْ كَرَاهَةِ النَّوْمِ قَبْلَ الْوُضُوءِ لِلْجُنُبِ هُوَ مَذْهَبُنَا وَبِهِ قَالَ أَكْثَرُ السَّلَفِ أَوْ كَثِيرٌ مِنْهُمْ ، حَكَاهُ ابْنُ الْمُنْذِرِ عَنْ عَلِيِّ بْنِ أَبِي طَالِبٍ وَابْنِ عَبَّاسٍ وَأَبِي سَعِيدٍ الْخُدْرِيِّ وَشَدَّادِ بْنِ أَوْسٍ وَعَائِشَةَ وَالْحَسَنِ الْبَصْرِيِّ وَعَطَاءٍ وَالنَّخَعِيِّ وَمَالِكٍ وَأَحْمَدَ وَإِسْحَاقَ وَاخْتَارَهُ ابْنُ الْمُنْذِرِ قَالَ : وَقَالَ سَعِيدُ بْنُ الْمُسَيِّبِ وَأَصْحَابُ الرَّأْيِ : هُوَ بِالْخِيَارِ ، دَلِيلُنَا الْأَحَادِيثُ السَّابِقَةُ وَاَللَّهُ أَعْلَمُ അബൂ ദാവൂദും നസാഇയും നല്ല പരമ്പരയോടെ ഉദ്ധരിച്ച ഒരു ഹദീസിൽ ഇപ്രകാരം കാണാം : റസൂലുലാഹി സ്വല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു : റൂഹ് ഉള്ള ജീവികളുടെ രൂപങ്ങളോ ജനാബത്തുകാരോ നായയോ ഉള്ള വീട്ടിൽ മലക്കുകൾ ഇറങ്ങുകയില്ല .ഖത്താബി പ്രസ്താവിക്കുന്നു : ഇവിടെ മലക്കുകൾ കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് റഹ്മത്തും ബറകത്തും കൊണ്ട് ഇറങ്ങുന്ന മലക്കുകളാണ്.അതല്ലാതെ മനുഷ്യന്റെ സംരക്ഷണത്തിന് അല്ലാഹു ഏർപ്പെടുത്തിയ ഹഫദത്തിന്റെ മലക്കുകൾ അല്ല.കാരണം അവ ജനാബത്തു ഉള്ള വ്യക്തിയെയോ അല്ലാത്ത വ്യക്തിയെയോ വിട്ടു പിരിയുന്നില്ല.നിസ്‌കാരത്തിന്റെ സമയം വരെ കുളി പിന്തിച്ച ജനാബത്തുകാരൻ അല്ല ഇവിടെ ഉദ്ദേശ്യമെന്നും കുളി ഉപേക്ഷിക്കൽ ഒരു പതിവാക്കിയ ജനാബത്തുകാരൻ ആണ് ഉദ്ദേശ്യമെന്നും പറയപ്പെട്ടിട്ടുണ്ട്.താഴെ ചേർത്ത ഹദീസിൽ നിന്ന് ഇത് വ്യക്തമാണ്: '' നബി ജനാബത്തു ഉള്ള അവസ്ഥയിൽ ഉറങ്ങുമായിരുന്നു;ഒന്നിലധികം ഭാര്യമാരുമായി ബന്ധപ്പെട്ടു നബി ഒരു തവണ മാത്രം കുളിക്കാറുണ്ടായിരുന്നു'' ജനാബത്തു ഉള്ള വ്യക്തി വുദു എടുക്കാതെ കിടക്കുന്നതു കറാഹത്ത് /അനഭിലഷണീയം ആണെന്നാണ് ശാഫിഈ മദ്ഹബ് എന്ന് ഇമാം നവവി വ്യക്തമാക്കുന്നു.
(പ്രത്യേക കുറിപ്പ് : ഇവിടെ റഹ്മത്തിന്റെ മലക്കുകൾ പ്രവേശിക്കുന്നതിന് വിഘാതമാവുന്ന നിഷിദ്ധമായ രൂപങ്ങൾ എന്നതിൽ ആരാധിക്കപ്പെടുന്ന രൂപങ്ങൾ ഉൾപ്പെടും എന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസമില്ല .നിഷിദ്ധമായ രൂപങ്ങൾ എന്നത് സൂക്ഷിക്കൽ ഹറാമായ രൂപങ്ങളാണ്, നിഴൽ ഇല്ലാത്ത രൂപങ്ങളും നിഴൽ ഉണ്ടെങ്കിലും തല മുറിക്കപ്പെട്ടതോ കേടുപാട് സംഭവിച്ചതോ ആയ രൂപങ്ങൾഎന്നിവ നിരോധനത്തിൽ നിന്ന് ഒഴിവാണെന്നും നിഴൽ ഇല്ലാത്ത രൂപങ്ങളും നിരോധനത്തിൽ ഉൾപ്പെടുമെന്നും വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്.കുളിക്കുന്നതിൽ അലസത കാണിക്കുകയും അതൊരു ഗൗരവമുള്ള വിഷയമായി പരിഗണിക്കാതിരിക്കുകയും ചെയ്യുന്ന ജനാബത്തുകാരൻ ഉള്ള വീട്ടിലാണ് റഹ്മത്തിന്റെ മലക്കുകൾ പ്രവേശിക്കാതിരിക്കുക എന്ന വീക്ഷണവും ജനാബത്തുകാരൻ വുദു എടുത്താണ് ഉറങ്ങുന്നതെങ്കിൽ റഹ്മത്തിന്റെ മലക്കുകൾ വീട്ടിൽ പ്രവേശിക്കുന്നതിനു തടസ്സമാവില്ല എന്ന് അഭിപ്രായമുണ്ട്.അത് പോലെ കൃഷി,വേട്ട,കാവൽ പോലെയുള്ള ആവശ്യങ്ങൾക്ക് അല്ലാതെ വീട്ടിൽ നായയെ വളർത്തുന്നതാണ് റഹ്മത്തിന്റെ മലക്കുകൾക്കു വീട്ടിൽ പ്രവേശിക്കുന്നതിന് തടസ്സമാവുക എന്ന നിരീക്ഷണവും മേൽപ്പറഞ്ഞ വളർത്തൽ അനുവദനീയമായ തരത്തിൽ ഉള്ളതാണെങ്കിലും നായകൾ വളർത്തപ്പെടുന്ന വീടുകളിൽ റഹ്മത്തിന്റെ മലക്കുകൾ പ്രവേശിക്കുകയില്ല എന്ന അഭിപ്രായവുമുണ്ട്.ഏതായാലും ഹദീസിൽ അനുവദിച്ചതിട്ടുള്ളതായ സ്ഥിരപ്പെട്ട കാര്യങ്ങൾക്കു വേണ്ടിയാണെങ്കിലും നായയെ വീട്ടിനു പുറത്ത് വളർത്താൻ ശ്രദ്ധിക്കേണ്ടതാണ്.ഇമാം സുയൂഥിയുടെ ശറഹു നസാഈ ,മുഹമ്മദ് അമീനു ബ്നു ഉമറിന്റെ റദ്ദുൽ മുഖ്താർ എന്നീ കിതാബുകൾ കൂടി കാണുക;ലിങ്കുകൾ ഈ നോട്ടിന്റെ അവസാന ഭാഗത്ത് )
http://library.islamweb.net/newlibrary/display_book.php?ID=864&startno=0&start=0&idfrom=864&idto=864&bookid=14&Hashiya=1
MODULE 06/25.10.2017
ശറഹുൽ മുഹദ്ദബ് തുടരുന്നു : فَرْعٌ : فِي مَذَاهِبِ الْعُلَمَاءِ فِي قِرَاءَةِ الْجُنُبِ وَالْحَائِضِ ആർത്തവകാരിയും ജനാബത്തു ഉള്ള വ്യക്തിയും ഖുർആൻ പാരായണം ചെയ്യുന്നത് സംബന്ധിച്ച് പണ്ഡിതന്മാരുടെ വ്യത്യസ്ത അഭിപ്രായങ്ങൾ ചർച്ച ചെയ്യുന്നു: مَذْهَبُنَا أَنَّهُ يَحْرُمُ عَلَى الْجُنُبِ وَالْحَائِضِ قِرَاءَةُ الْقُرْآنِ قَلِيلُهَا وَكَثِيرُهَا حَتَّى بَعْضُ آيَةٍ ; وَبِهَذَا قَالَ أَكْثَرُ الْعُلَمَاءِ كَذَا حَكَاهُ الْخَطَّابِيُّ وَغَيْرُهُ عَنْ الْأَكْثَرِينَ ، وَحَكَاهُ أَصْحَابُنَا عَنْ عُمَرَ بْنِ الْخَطَّابِ وَعَلِيٍّ وَجَابِرٍ رَضِيَ اللَّهُ عَنْهُمْ وَالْحَسَنِ وَالزُّهْرِيِّ وَالنَّخَعِيِّ وَقَتَادَةَ وَأَحْمَدَ وَإِسْحَاقَ . وَقَالَ دَاوُد : يَجُوزُ لِلْجُنُبِ وَالْحَائِضِ قِرَاءَةُ كُلِّ الْقُرْآنِ ، وَرُوِيَ هَذَا عَنْ ابْنِ عَبَّاسٍ وَابْنِ الْمُسَيِّبِ ، قَالَ الْقَاضِي أَبُو الطَّيِّبِ وَابْنُ الصَّبَّاغِ وَغَيْرُهُمَا : وَاخْتَارَهُ ابْنُ الْمُنْذِرِ ، وَقَالَ مَالِكٌ : يَقْرَأُ الْجُنُبُ الْآيَاتِ الْيَسِيرَةَ لِلتَّعَوُّذِ ، وَفِي الْحَائِضِ رِوَايَتَانِ عَنْهُ ( إحْدَاهُمَا ) تَقْرَأُ ( وَالثَّانِيَةُ ) لَا تَقْرَأُ ، وَقَالَ أَبُو حَنِيفَةَ : يَقْرَأُ الْجُنُبُ بَعْضَ آيَةٍ وَلَا يَقْرَأُ آيَةً وَلَهُ رِوَايَةٌ كَمَذْهَبِنَاആശയ സംഗ്രഹം : ആർത്തവകാരിയും ജനാബത്തു ഉള്ള വ്യക്തിയും ഒരു ആയത്താണെങ്കിൽ പോലും ഖുർആൻ പാരായണം ചെയ്യുന്നത് നിഷിദ്ധമാണ് എന്ന നിലപാടാണ് ശാഫിഈ മദ്ഹബിലുള്ളത്.അധിക പണ്ഡിതന്മാരും ഈ വീക്ഷണക്കാരാണ്.ഉമർ ബ്നുൽ ഖത്താബ് , അലി,ജാബിർ റദിയല്ലാഹു അൻഹും എന്നീ സ്വഹാബികളിൽ നിന്നും ഹസൻ ,സുഹ്‌രി, നഖഇ, ഖതാദ ,അഹ്മദ് ബ്നു ഹന്ബൽ ,ഇസ്‌ഹാഖ് എന്നിവരിൽ നിന്നുമെല്ലാം നമ്മുടെ മദ്ഹബുകാർ ഈ വീക്ഷണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.എന്നാൽ ആർത്തവകാരിക്കും ജനാബത്തു ഉള്ള വ്യക്തിക്കും ഖുർആൻ പാരായണം ചെയ്യൽ അനുവദനീയമാണെന്ന് ദാവൂദ് ( ദാവൂദ് ദാഹിരി ) അഭിപ്രായപ്പെടുന്നു.ഇബ്നു അബ്ബാസ് റദിയല്ലാഹു അന്ഹുവിൽ നിന്നും(സ്വഹാബി) സഈദ് ബ്നുൽ മുസ്ത്വയ്യിബ് റദിയല്ലാഹു അന്ഹുവിൽ നിന്നും (താബിഈ) ഇതേ അഭിപ്രായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.അൽ ഖാദീ അബു തയ്യിബും ഇബ്നുസ്സബാഉം മറ്റു ചിലരും പ്രസ്താവിക്കുന്നു : ഇബ്നുൽ മുൻദിർ ആർത്തവകാരിക്കും ജനാബത്തു ഉള്ള വ്യക്തിക്കും ഖുർആൻ പാരായണം ചെയ്യൽ അനുവദനീയമാണെന്ന അഭിപ്രായമാണ് തിരഞ്ഞെടുത്തിരിക്കുന്നത്.ഇമാം മാലിക് റഹിമഹുല്ലാഹ് പ്രസ്താവിക്കുന്നു : ജനാബത്തു ഉള്ള വ്യക്തിക്ക് തഅവുദിന്റെ/കാവൽ തേട്ടത്തിന്റെ ആയത്ത് ഓതാം.ആര്തതാവാകാരി ഖുർആൻ ഓതുന്ന വിഷയത്തിൽ ഇമാം മാലിക് അവർകളിൽ നിന്ന് പാരായണം ചെയ്യാമെന്നും ചെയ്യരുതെന്നും രണ്ടു തരാം റിപ്പോർട്ടുകൾ വന്നിട്ടുണ്ട്.ഇമാം അബൂ ഹനീഫ റഹിമഹുല്ലാഹ് പ്രസ്താവിക്കുന്നു : ജനാബത്തു ഉള്ള വ്യക്തിക്ക് ആയത്തിന്റെ ഭാഗങ്ങൾ ഓതാം.ആയത്ത് പൂർണ്ണമായി ഓതാവതല്ല.നമ്മുടെ മദ്ഹബിലെ അഭിപ്രായം പോലെയും ഇമാം അവർകളിൽ നിന്ന് റിപ്പോർട്ട് ഉണ്ട്.وَاحْتَجَّ مَنْ جَوَّزَ مُطْلَقًا بِحَدِيثِ عَائِشَةَ رَضِيَ اللَّهُ عَنْهَا { أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ يَذْكُرُ اللَّهَ تَعَالَى عَلَى كُلِّ أَحْيَانِهِ } " رَوَاهُ مُسْلِمٌ ; قَالُوا : وَالْقُرْآنُ ذِكْرٌ وَلِأَنَّ الْأَصْلَ عَدَمُ التَّحْرِيمِ . وَاحْتَجَّ أَصْحَابُنَا بِحَدِيثِ ابْنِ عُمَرَ الْمَذْكُورِ فِي الْكِتَابِ لَكِنَّهُ ضَعِيفٌ كَمَا سَبَقَ وَعَنْ عَبْدِ اللَّهِ بْنِ سَلِمَةَ ، بِكَسْرِ اللَّامِ عَنْ عَلِيٍّ رَضِيَ اللَّهُ عَنْهُ قَالَ : { كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقْضِي حَاجَتَهُ فَيَقْرَأُ الْقُرْآنَ وَلَمْ يَكُنْ يَحْجُبُهُ ،وَرُبَّمَا قَالَ : يَحْجِزُهُ عَنْ الْقُرْآنِ شَيْءٌ لَيْسَ الْجَنَابَةَ } " رَوَاهُ أَبُو دَاوُد وَالتِّرْمِذِيُّ وَالنَّسَائِيُّ وَابْنُ مَاجَهْ وَالْبَيْهَقِيُّ وَغَيْرُهُمْ . قَالَ التِّرْمِذِيُّ : حَدِيثٌ حَسَنٌ صَحِيحٌ ، وَقَالَ غَيْرُهُ مِنْ الْحُفَّاظِ الْمُحَقِّقِينَ : هُوَ حَدِيثٌ ضَعِيفٌ وَرَوَاهُ الشَّافِعِيُّ فِي سُنَنِ حَرْمَلَةَ ثُمَّ قَالَ : إنْ كَانَ ثَابِتًا فَفِيهِ دَلَالَةٌ عَلَى تَحْرِيمِ الْقِرَاءَةِ عَلَى الْجُنُبِ ആശയ സംഗ്രഹം : ആർത്തവകാരിക്കും ജനാബത്തു ഉള്ള വ്യക്തിക്കും ഖുർആൻ പാരായണം ചെയ്യൽ അനുവദനീയമാണെന്ന അഭിപ്രായക്കാർ ' നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം എല്ലാ സമയത്തും അല്ലാഹുവിനു ദിക്ർ ചെയ്തിരുന്നു' എന്ന ആയിഷാ റദിയല്ലാഹു അന്ഹായുടെ ഹദീസ് ആണ് തെളിവായി പറയുന്നത്.ഖുർആൻ ദിക്ർ ആണല്ലോ.മാത്രമല്ല നിഷിദ്ധം ഇല്ല എന്നതാണ് അടിസ്ഥാനം.പാടില്ല എന്നതിന് നമ്മുടെ മദ്ഹബുകാർ ( ശാഫിഈ) പറയുന്ന തെളിവ് ഇബ്നു ഉമർ റദിയല്ലാഹു അന്ഹുവിന്റെ നടേപ്പറഞ്ഞ ഹദീസാണ്. എന്നാൽ പ്രസ്തുത ഹദീസ് ദുർബലമാണ് .
പാടില്ല എന്നതിന് മറ്റൊരു തെളിവ് അലി റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്ത നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയെ ജനാബത്തു അല്ലാത്ത മറ്റൊന്നും ഖുർആൻ പാരായണത്തിൽ നിന്ന് തടയുമായിരുന്നില്ല എന്ന ഹദീസാണ്.എന്നാൽ പ്രസ്തുത ഹദീസ് ഹസൻ ആണെന്ന് ഇമാം തിർമുദി പ്രസ്താവിച്ചിട്ടുണ്ടെങ്കിലും മുഹഖിഖീങ്ങളായ മറ്റു ഹാഫിദീങ്ങൾ പ്രസ്തുത ഹദീസ് ദുർബലമാണ് എന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത് . സുനനു ഹർമലയിൽ ഇമാം ശാഫിഈ പ്രസ്തുത ഹദീസ് റിപ്പോർട്ട് ചെയ്ത ശേഷം പ്രസ്താവിക്കുന്നു : ഈ ഹദീസ് സ്ഥിരപ്പെട്ടതാണെങ്കിൽ ജനാബത്തു ഉള്ള വ്യക്തിക്ക് ഖുർആൻ പാരായണം നിഷിദ്ധമാണ് എന്നതിന് അതിൽ തെളിവുണ്ട്.قَالَ الْبَيْهَقِيُّ : وَرَوَاهُ الشَّافِعِيُّ فِي كِتَابِ جِمَاعِ الطُّهُورِ ، وَقَالَ : وَإِنْ لَمْ يَكُنْ أَهْلُ الْحَدِيثِ يُثْبِتُونَهُ . قَالَ الْبَيْهَقِيُّ : وَإِنَّمَا تَوَقَّفَ الشَّافِعِيُّ فِي ثُبُوتِهِ لِأَنَّ مَدَارَهُ عَلَى عَبْدِ اللَّهِ بْنِ سَلِمَةَ وَكَانَ قَدْ كَبُرَ وَأُنْكِرَ مِنْ حَدِيثِهِ وَعَقْلُهُ بَعْضُ النَّكَرَةِ وَإِنَّمَا رَوَى هَذَا الْحَدِيثَ بَعْدَمَا كَبُرَ ، قَالَهُ شُعْبَةُ ، ثُمَّ رَوَى الْبَيْهَقِيُّ عَنْ الْأَئِمَّةِ تَحْقِيقَ مَا قَالَ ثُمَّ قَالَ الْبَيْهَقِيُّ : وَصَحَّ عَنْ عُمَرَ رَضِيَ اللَّهُ عَنْهُ أَنَّهُ كَرِهَ الْقِرَاءَةَ لِلْجُنُبِ ، ثُمَّ رَوَاهُ بِإِسْنَادِهِ عَنْهُ . وَرُوِيَ عَنْ عَلِيٍّ لَا يَقْرَأُ الْجُنُبُ الْقُرْآنَ وَلَا حَرْفًا وَاحِدًا ، وَرَوَى الْبَيْهَقِيُّ عَنْ عَبْدِ اللَّهِ بْنِ مَالِكٍ الْغَافِقِيِّ أَنَّهُ سَمِعَ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ : { إذَا تَوَضَّأْتُ وَأَنَا جُنُبٌ أَكَلْتُ وَشَرِبْتُ وَلَا أُصَلِّي وَلَا أَقْرَأُ حَتَّى أَغْتَسِلَ } " وَإِسْنَادُهُ أَيْضًا ضَعِيفٌആശയ സംഗ്രഹം : അലി റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്ത നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയെ ജനാബത്തു അല്ലാത്ത മറ്റൊന്നും ഖുർആൻ പാരായണത്തിൽ നിന്ന് തടയുമായിരുന്നില്ല എന്ന ആശയം വരുന്ന ഹദീസ് സ്വഹീഹാണെന്ന് മുഹദ്ദിസുകൾ സ്ഥിരപ്പെടുത്തിയിട്ടില്ല.ഇമാം ശാഫിഈ പ്രസ്തുത ഹദീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ഹദീസ് സ്വഹീഹോ ദുർബലമോ എന്ന് നിലപാട് വ്യക്തമാക്കിയിട്ടില്ല.ഇമാം അവർകളുടെ ഈ വിഷയത്തിലെ നിലപാട് തവഖുഫ് ആണ്.കാരണം പ്രസ്തുത ഹദീസിലെ അബ്ദുല്ലാഹി ബ്നു സലിമ എന്ന റിപ്പോർട്ടർ പ്രായം ഏറെ ആയ ശേഷമാണ് ഈ ഹദീസ് റിപ്പോർട്ട് ചെയ്യുന്നത്.അദ്ദേഹത്തിന് ചില ഓർമ്മപ്പിശകുകൾ സംഭവിച്ചിട്ടുണ്ട് എന്ന് ശുഅബ അഭിപ്രായപ്പെടുന്നു.പിന്നീട് ഇമാം ബൈഹഖി തുടർന്ന് പ്രസ്താവിക്കുന്നു : ജനാബത്തുല്ല വ്യക്തി ഖുർആൻ പാരായണം ചെയ്യുന്നത് ഉമർ റദിയല്ലാഹു അന്ഹു ഇഷ്ടപ്പെട്ടിരുന്നില്ല എന്ന് സ്വഹീഹായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഖുർആനിൽ നിന്ന് ഒരു അക്ഷരം പോലും ജനാബത്തു ഉള്ള വ്യക്തി പാരായണം ചെയ്യരുത് എന്ന് അലി റദിയല്ലാഹു അന്ഹുവിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.മറ്റൊരുഹദീസ് ബൈഹഖി റിപ്പോർട്ട് ചെയ്യുന്നത് കാണുക: അബ്ദുല്ലാഹി ബ്നു മാലിക് അൽ ഗാഫിഖി പ്രസ്താവിച്ചു : നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറയുന്നതായി ഞാൻ കേട്ടു : ജനാബത്തു ഉള്ളപ്പോൾ ഞാൻ വുദു എടുത്താൽ തിന്നുകയും കുടിക്കുകയും ചെയ്യും;എന്നാൽ ഞാൻ കുളിക്കാതെ നിസ്‌ക്കരിക്കുകയോ ഖുർആൻ പാരായണം ചെയ്യുകയോ ചെയ്യില്ല.എന്നാൽ ഈ ഹദീസിന്റെ പരമ്പരയും ദുർബലമാണ്. وَاحْتَجَّ أَصْحَابُنَا أَيْضًا بِقِصَّةِ عَبْدِ اللَّهِ بْنِ رَوَاحَةَ رَضِيَ اللَّهُ عَنْهُ الْمَشْهُورَةِ : " أَنَّ امْرَأَتَهُ رَأَتْهُ يُوَاقِعُ جَارِيَةً لَهُ ، فَذَهَبَتْ فَأَخَذَتْ سِكِّينًا وَجَاءَتْ تُرِيدُ قَتْلَهُ ، فَأَنْكَرَ أَنَّهُ وَاقَعَ الْجَارِيَةَ وَقَالَ " { أَلَيْسَ قَدْ نَهَى رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الْجُنُبَ أَنْ يَقْرَأَ الْقُرْآنَ ؟ قَالَتْ : بَلَى فَأَنْشَدَهَا الْأَبْيَاتَ الْمَشْهُورَةَ فَتَوَهَّمَتْهَا قُرْآنًا فَكَفَّتْ عَنْهُ ، فَأَخْبَرَ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِذَلِكَ فَضَحِكَ وَلَمْ يُنْكِرْ عَلَيْهِ } " . وَالدَّلَالَةُ فِيهِ مِنْ وَجْهَيْنِ ( أَحَدُهُمَا ) أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَمْ يُنْكِرْ عَلَيْهِ قَوْلَهُ : حَرَّمَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الْقُرْآنَ ( وَالثَّانِي ) أَنَّ هَذَا كَانَ مَشْهُورًا عِنْدَهُمْ يَعْرِفُهُ رِجَالُهُمْ وَنِسَاؤُهُمْ ، وَلَكِنَّ إسْنَادَ هَذِهِ الْقِصَّةِ ضَعِيفٌ وَمُنْقَطِعٌ . وَأَجَابَ أَصْحَابُنَا عَنْ احْتِجَاجِ دَاوُد بِحَدِيثِ عَائِشَةَ بِأَنَّ الْمُرَادَ بِالذِّكْرِ غَيْرُ الْقُرْآنِ ، فَإِنَّهُ الْمَفْهُومُ عِنْدَ الْإِطْلَاقِ . وَأَمَّا الْمَذَاهِبُ الْبَاقِيَةُ فَقَدْ سَلَّمُوا تَحْرِيمَ الْقِرَاءَةِ فِي الْجُمْلَةِ ، ثُمَّ ادَّعُوا تَخْصِيصًا لَا مُسْتَنَدَ لَهُ . فَإِنْ قَالُوا : جَوَّزْنَا لِلْحَائِضِ خَوْفَ النِّسْيَانِ ، قُلْنَا : يَحْصُلُ الْمَقْصُودُ بِتَفَكُّرِهَا بِقَلْبِهَا . وَاَللَّهُ أَعْلَمُ ആശയ സംഗ്രഹം : ജനാബത്തു ഉള്ള വ്യക്തിക്ക് ഖുർആൻ പാരായണം പാടില്ല എന്നതിന് നമ്മുടെ മദ്ഹബുകാർ (ശാഫിഈ) പറയുന്ന മറ്റൊരു തെളിവ് അബ്ദുല്ലാഹി ബ്നു റവാഹയുടെ പ്രസിദ്ധമായ കഥയാണ്. പ്രസ്തുത കഥ ചുവടെ ചേർക്കുന്നു : അബ്ദുല്ലാഹി ബ്നു റവാഹ റദിയല്ലാഹു അന്ഹു തന്റെ അടിമ സ്ത്രീയുമായി ബന്ധപ്പെട്ടത് അദ്ദേഹത്തിന്റെ ഭാര്യ അറിഞ്ഞു . അവർ അദ്ദേഹത്തെ വധിക്കാൻ എന്ന ഉദ്ദേശ്യത്തിൽ ഒരു കത്തിയുമായി വന്നു.അപ്പോൾ അബ്ദുല്ലാഹി ബ്നു റവാഹ പറഞ്ഞു : ജനാബത്തു ഉള്ള വ്യക്തി ഖുർആൻ പാരായണം ചെയ്യുന്നത് നബി നിരോധിച്ചിട്ടില്ലേ?ഭാര്യ പറഞ്ഞു : അതെ.അപ്പോൾ അദ്ദേഹം പ്രസിദ്ധമായ ബൈത്തുകൾ പാടി .അത് ഖുർആൻ പാരായണം ചെയ്യുകയാണെന്ന് തെറ്റിദ്ധരിച്ചു അവർ വധ ശ്രമത്തിൽ നിന്ന് പിന്മാറി.അബ്ദുല്ലാഹി ബ്നു റവാഹ റദിയല്ലാഹു അന്ഹു നബിയോട് ഇത് അറിയിച്ചപ്പോൾ നബി ചിരിച്ചു .ഇതാണ് കഥ. ജനാബത്തു ഉള്ള വ്യക്തി ഖുർആൻ പാരായണം ചെയ്യുന്നത് നബി നിരോധിച്ചിട്ടില്ലേ എന്ന ചോദ്യം നബി കേട്ടെങ്കിലും നബി അത് അങ്ങിനെയല്ല എന്ന് പറഞ്ഞില്ല എന്നതാണ് നമ്മുടെ ആളുകളുടെ തെളിവ്.കൂടാതെ ഇത് ഹറാമാണെന്ന് സ്ത്രീകൾക്കും പുരുഷന്മാർക്കുമെല്ലാം ഈ വിധി അറിയാമായിരുന്നു എന്നതും തെളിവായി പറയുന്നുണ്ട്.എന്നാൽ ഈ കഥ പരമ്പര മുറിഞ്ഞതും ദുർബലവുമാണ്. നബി എല്ലാ സമയത്തും അല്ലാഹുവിനെ ദിക്ർ ചെയ്തിരുന്നു എന്ന ഹദീസ് പ്രകാരം ജനാബത്തു ഉള്ള വ്യക്തിക്കും ആർത്തവകാരിക്കും ഖുർആൻ പാരായണം ചെയ്യാം എന്ന നിലപാട് സ്വീകരിച്ച ദാവൂദ് ദാഹിരിക്ക് നമ്മുടെ മദ്ഹബുകാർ നൽകുന്ന മറുപടി ദിക്ർ കൊണ്ട് ഉദ്ദേശ്യം ഖുർആൻ അല്ലാത്ത ദിക്ർ ആകാം എന്നാണു.മറ്റു മദ്ഹബുകാർ ജനാബത്തു ഉള്ള വ്യക്തിക്കും ആർത്തവകാരിക്കും ഖുർആൻ പാരായണം ഹറാമാണെന്ന നിലപാട് മൊത്തത്തിൽ അംഗീകരിച്ചിട്ടുണ്ട്.എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ ഖുർആൻ പാരായണത്തിന് അവർ അനുമതി നൽകിയിരിക്കുന്നു.ഖുർആൻ മറന്നു പോകും എന്നത് കൊണ്ടാണ് ആർത്തവകാരിക്ക് ഖുർആൻ പാരായണം ആകാമെന്ന് പറയുന്നത് എന്ന നിരീക്ഷണം പുലർത്തുന്നവരോട് നമ്മുടെ മദ്ഹബുകാർ പറയുന്നത് അവൾക്കു ഹൃദയത്തിൽ ഖുർആൻ ചിന്തിക്കാമല്ലോ എന്നതാണ്.
https://library.islamweb.net/NewLibrary/display_book.php?ID=514&startno=0&start=0&idfrom=840&idto=841&bookid=14&Hashiya=2
ALSO READ:1.رد المحتار على الدر المختارمحمد أمين بن عمر (ابن عابدين)
https://library.islamweb.net/newlibrary/display_book.php?bk_no=27&ID=49&idfrom=816&idto=949&bookid=27&startno=442.شرح السيوطي لسنن النسائيجلال الدين عبد الرحمن بن أبي بكر السيوطي
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=57&ID=3543.http://www.binbaz.org.sa/fatawa/60TO JOIN OUR WHATS APP CONTACT
8848787706
No comments:
Post a Comment