Tuesday, 27 February 2018

മുഖസ്തുതി പറയാമോ ?അമിതമായി മദ്ഹ് പറയാമോ ? അൽ കിതാബ് ചോദ്യോത്തര പരമ്പര 30

അൽ കിതാബ് ചോദ്യോത്തര പരമ്പര 30

 ചോദ്യം : മുഖസ്തുതി പറയാമോ ?അമിതമായി മദ്ഹ് പറയാമോ ?
MODULE 01:

ഉത്തരം ചുരുക്കത്തിൽ :

 ഒരു വ്യക്തിയുടെ സാന്നിധ്യത്തിൽ അയാളെ പ്രശംസിക്കുന്നത് അയാളിൽ അഹങ്കാരം വളർത്താൻ ഇടയാക്കിയേക്കാം.അതിനാൽ വ്യക്തിയുടെ സാന്നിധ്യത്തിൽ അയാളുടെ മദ്ഹ് /പ്രശംസ പറയുന്നത് ഫിത്ന ഭയപ്പെടുന്നെങ്കിൽ ഒഴിവാക്കേണ്ടതാണ് .ഒരാളിൽ ഇല്ലാത്ത ഗുണങ്ങൾ പറയൽ  അയാളുടെ സാന്നിധ്യത്തിലും  അസാന്നിധ്യത്തിലും അനുവദനീയമല്ല എന്ന കാര്യം സുവ്യക്തമാണല്ലോ . നമ്മെ സംബന്ധിച്ച് മറ്റൊരാൾ മദ്ഹ് പറയുമ്പോൾ നമ്മിൽ അഹങ്കാരത്തിന്റെ അംശമെങ്കിലും കടന്നു വരാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. പ്രവാചകർ മുഹമ്മദ് മുസ്തഫാ സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ മദ്ഹ് പറയുന്നത് പുണ്യകരമായ പ്രവർത്തിയാണ്.എന്നാൽ പ്രവാചകരെ സംബന്ധിച്ച് മദ്ഹ് എന്ന രൂപത്തിൽ കരുതിക്കൂട്ടി  ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് നരകത്തിൽ സീറ്റ് ഉറപ്പിക്കുന്ന പ്രവർത്തിയാണ് എന്ന് തിരിച്ചറിയേണ്ടതുണ്ട്.

ഉത്തരം വിശദമായി :

ഇസ്‌ലാം സ്വീകരിച്ചു തിരു നബിയുടെ ഹദ്റത്തിൽ വന്നു ദീനീ വിഷയങ്ങൾ ചോദിച്ചറിഞ്ഞ   റബീഅ ഗോത്രക്കാരായ അബ്ദുൽ ഖൈസിന്റെ പ്രതിനിധി സംഘത്തെ നബി പ്രശംസിച്ചു സംസാരിച്ചത് സ്വഹീഹുൽ ബുഖാരിയിലെ ഹദീസിൽ കാണാം.
    പ്രസ്തുത ഹദീസിന്റെ വിശദീകരണത്തിൽ ഇമാം ഇബ്നു ഹജർ അൽ അസ്ഖലാനി ഫത്ഹുൽ ബാരിയിൽ  രേഖപ്പെടുത്തുന്നു:

قَوْلُهُ : ( غَيْرَ خَزَايَا ) 
...................... 
قَوْلُهُ ( وَلَا نَدَامَى ) 
..........................
وَوَقَعَ فِي رِوَايَةِ النَّسَائِيِّ مِنْ طَرِيقِ قُرَّةَ فَقَالَ " مَرْحَبًا بِالْوَفْدِ لَيْسَ الْخَزَايَا وَلَا النَّادِمِينَ " وَهِيَ لِلطَّبَرَانِيِّ مِنْ طَرِيقِ شُعْبَةَ أَيْضًا ، قَالَ ابْنُ أَبِي جَمْرَةَ : بَشَّرَهُمْ بِالْخَيْرِ عَاجِلًا وَآجِلًا ; لِأَنَّ النَّدَامَةَ إِنَّمَا تَكُونُ فِي الْعَاقِبَةِ ، فَإِذَا انْتَفَتْ ثَبَتَ ضِدُّهَا . وَفِيهِ دَلِيلٌ عَلَى جَوَازِ الثَّنَاءِ عَلَى الْإِنْسَانِ فِي وَجْهِهِ إِذَا أُمِنَ عَلَيْهِ الْفِتْنَةُ 
 ആശയ സംഗ്രഹം : നിങ്ങൾ നിന്ദിതരോ ദുഖിതരോ അല്ലെന്നും നിന്ദിതർ ആവുന്ന സാഹചര്യമോ ഖേദിക്കേണ്ട സാഹചര്യമോ നിങ്ങൾക്ക് ഉണ്ടാവുകയില്ല എന്നും നബി അബ്ദുൽ ഖൈസിന്റെ പ്രതിനിധി സംഘത്തെ / റബീഅ ഗോത്രക്കാരെ അറിയിക്കുകയാണ്.
അബൂ ജംറ പറയുന്നു :ഈ വാക്കുകളിലൂടെ ഉടനെയും പിന്നീടും അവർക്കു സന്തോഷ വാർത്ത അറിയിക്കുകയാണ് നബി.കാരണം ഖേദമുണ്ടാവുന്നതു ഒരു മനുഷ്യന്റെ അവസാന നിമിഷത്തിലാണല്ലോ.അപ്പോൾ ഖേദമുണ്ടാവില്ല എന്ന് പറഞ്ഞാൽ സന്തോഷവും സംതൃപ്തിയും ഉള്ള ജനതയാണ് അവർ എന്നത് വ്യക്തമാണല്ലോ.ഫിത്ന ഭയപ്പെടുന്നില്ലെങ്കിൽ മുഖത്ത് നോക്കി പ്രശംസിക്കുന്നതിൽ പന്തികേടില്ല എന്ന് ഈ ഹദീസിൽ നിന്ന് മനസ്സിലാക്കാം 
__________________
ഇസ്രാഉ  മിഅറാജിന്റെ രാത്രിയിൽ തിരു നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയെ പല പ്രവാചകന്മാരും 
مَرْحَبًا بِالنَّبِيِّ الصَّالِحِ وَالأَخِ الصَّالِحِ
'സ്വാലിഹായ സഹോദരന് , സ്വാലിഹായ പ്രവാചകന് സ്വാഗതം ' എന്ന് പ്രശംസിച്ചു സ്വാഗതമോതിയതു നിരവധി ഹദീസുകളിൽ വന്നിട്ടുണ്ട് .
  https://sunnah.com/bukhari/60/17

http://library.islamweb.net/newlibrary/display_book.php?bk_no=52&ID=&idfrom=13&idto=110&bookid=52&startno=44

MODULE 02:

സ്വഹീഹുൽ ബുഖാരി :
كتاب الأدب
കിതാബുൽ അദബ്
باب مَا يُكْرَهُ مِنَ التَّمَادُحِ
അനഭിലഷണീയമായ പ്രശംസിക്കൽ സംബന്ധിച്ച് പറയുന്ന ബാബു 

حَدَّثَنَا آدَمُ، حَدَّثَنَا شُعْبَةُ، عَنْ خَالِدٍ، عَنْ عَبْدِ الرَّحْمَنِ بْنِ أَبِي بَكْرَةَ، عَنْ أَبِيهِ، أَنَّ رَجُلاً، ذُكِرَ عِنْدَ النَّبِيِّ صلى الله عليه وسلم فَأَثْنَى عَلَيْهِ رَجُلٌ خَيْرًا، فَقَالَ النَّبِيُّ صلى الله عليه وسلم ‏"‏ وَيْحَكَ قَطَعْتَ عُنُقَ صَاحِبِكَ ـ يَقُولُهُ مِرَارًا ـ إِنْ كَانَ أَحَدُكُمْ مَادِحًا لاَ مَحَالَةَ فَلْيَقُلْ أَحْسِبُ كَذَا وَكَذَا‏.‏ إِنْ كَانَ يُرَى أَنَّهُ كَذَلِكَ، وَحَسِيبُهُ اللَّهُ، وَلاَ يُزَكِّي عَلَى اللَّهِ أَحَدًا ‏"‏‏.‏ قَالَ وُهَيْبٌ عَنْ خَالِدٍ ‏"‏ وَيْلَكَ ‏"‏‏.‏
ആശയ സംഗ്രഹം : അബ്ദു റഹ്‍മാന് ബ്നു അബീ ബക്ര അദ്ദേഹത്തിന്റെ പിതാവിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു : ഒരു വ്യക്തിയെ സംബന്ധിച്ച് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ അടുക്കൽ പരാമർശിക്കപ്പെട്ടു .അപ്പോൾ മറ്റൊരു വ്യക്തി അദ്ദേഹത്തെ സംബന്ധിച്ച നന്മകൾ വളരെയധികം പുകഴ്ത്തിപ്പറഞ്ഞു.അപ്പോൾ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ ഇങ്ങിനെ പ്രതികരിച്ചു : ' (വൈഹക)താങ്കൾക്കു അല്ലാഹുവിന്റെ കാരുണ്യമുണ്ടാകട്ടേ.... താങ്കൾ താങ്കളുടെ സുഹൃത്തിന്റെ കഴുത്തറത്തിരിക്കുന്നു.നബി പല തവണ(മൂന്നു തവണ എന്ന് റിപ്പോർട്ടുണ്ട്) ഇത് ആവർത്തിച്ചു പറഞ്ഞു.തുടർന്ന് നബി പറഞ്ഞു : ''നിങ്ങളിൽ ആർക്കെങ്കിലും മറ്റൊരാളെ പ്രശംസിച്ചു പറയൽ അത്യാവശ്യമാണെങ്കിൽ അവൻ ഇപ്രകാരം പറയട്ടെ : ' അദ്ദേഹം ഇന്നാലിന്ന പോലെയാണ് /അങ്ങനെയൊക്കെയാണ്' ; അതും അയാൾ  അങ്ങനെയൊക്കെയാണ് എന്ന് യഥാർത്ഥത്തിൽ  നിങ്ങൾക്ക് അഭിപ്രായമുണ്ടെങ്കിൽ ''. ആർക്കും ആരെയും അല്ലാഹുവിന്റെ മുമ്പിൽ പുണ്യവത്കരിക്കാൻ കഴിയില്ല.(മറ്റൊരു റിപ്പോർട്ടിൽ 'വൈഹക' എന്ന വാക്കിനു പകരം 'വൈലക' എന്ന പദമാണ്).
https://sunnah.com/bukhari/78/91
മരണപ്പെട്ട ഒരു വ്യക്തിയെ അമിതമായി മഹത്വവത്ക്കരിക്കുന്നതും തിരു നബി നിരോധിച്ചതായി ഹദീസിൽ കാണാം .വിശദ  വിവരം ഈ ലിങ്കിൽ 
https://hadeesukaliloode.blogspot.com/2015/04/blog-post_2.html

MODULE 03:

ഈ ഹദീസിന്റെ വിശദീകരണം ഫത്ഹുൽ ബാരിയിൽ നിന്ന് : 
فتح الباري شرح صحيح البخاري
أحمد بن علي بن حجر العسقلاني

قَالَ ابْنُ بَطَّالٍ : حَاصِلُ النَّهْيِ أَنَّ مَنْ أَفْرَطَ فِي مَدْحِ آخَرَ بِمَا لَيْسَ فِيهِ لَمْ يَأْمَنْ عَلَى الْمَمْدُوحِ الْعُجْبَ لِظَنِّهِ أَنَّهُ بِتِلْكَ الْمَنْزِلَةِ ، فَرُبَّمَا ضَيَّعَ الْعَمَلَ وَالِازْدِيَادَ مِنَ الْخَيْرِ اتِّكَالًا عَلَى مَا وُصِفَ بِهِ ، وَلِذَلِكَ تَأَوَّلَ الْعُلَمَاءُ فِي الْحَدِيثِ الْآخَرِ احْثُوا فِي وُجُوهِ الْمَدَّاحِينَ التُّرَابَ أَنَّ الْمُرَادَ مَنْ يَمْدَحُ النَّاسَ فِي وُجُوهِهِمْ بِالْبَاطِلِ ، وَقَالَ عُمَرُ : الْمَدْحُ هُوَ الذَّبْحُ 
ആശയ സംഗ്രഹം : ഒരാൾ മറ്റൊരാളെ പ്രശംസിക്കുന്ന വിഷയത്തിൽ (മദ്ഹ് പറയൽ) അതിരു കവിയൽ സംബന്ധിച്ച നിരോധനമാണ് ഈ ഹദീസിൽ നിന്ന് ലഭ്യമാകുന്ന ആശയം.ഇത് ചിലപ്പോൾ ആ വ്യക്തി പ്രശംസകൻ പറയുന്ന പദവിയിൽ എത്തിയിട്ടുണ്ടെന്ന വിചാരത്തിൽ അദ്ദേഹത്തെ പൊങ്ങച്ചത്തിലേക്കു  നയിക്കുക എന്നതും വിദൂരമല്ല.ചിലപ്പോൾ അദ്ദേഹത്തെ സംബന്ധിച്ച് പറയപ്പെട്ട  മദ്ഹിൽ  ആശ്രയിച്ചു അയാൾ നന്മ ചെയ്യുന്നത് വർദ്ധിപ്പിക്കുന്നതും അമലുകളും നഷ്ടപ്പെടുത്തി എന്നും വരാം.അതിനാലാണ് പണ്ഡിതന്മാർ 
احْثُوا فِي وُجُوهِ الْمَدَّاحِينَ التُّرَابَ
...........................
'സ്തുതി പാടകരുടെ മുഖത്ത് നിങ്ങൾ മണ്ണ് വാരിയെറിയൂ ' എന്ന നബിവചനത്തെ ഒരാളുടെ  മുഖത്ത് നോക്കി ഇല്ലാത്ത മദ്ഹ്/പ്രശംസ പറയുന്നവരെ സംബന്ധിച്ചാണ് അത് എന്ന് വിശദീകരിച്ചത്.
ഉമർ റദിയല്ലാഹു അന്ഹു പറഞ്ഞു : മദ്ഹ് /പ്രശംസ അറവാണ്
.........................
 وَأَمَّا الْأَثَرُ عَنْ عُمَرَ فَوَرَدَ مَرْفُوعًا أَخْرَجَهُ ابْنُ مَاجَهْ وَأَحْمَدُ مِنْ حَدِيثِ مُعَاوِيَةَ " سَمِعْتُ رَسُولَ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - يَقُولُ " فَذَكَرَهُ بِلَفْظِ إِيَّاكُمْ وَالتَّمَادُحُ فَإِنَّهُ الذَّبْحُ وَإِلَى لَفْظِ هَذِهِ الرِّوَايَةِ رَمَزَ الْبُخَارِيُّ فِي التَّرْجَمَةِ ، وَأَخْرَجَهُ الْبَيْهَقِيُّ فِي " الشُّعَبِ " مُطَوَّلًا وَفِيهِ وَإِيَّاكُمْ وَالْمَدْحَ فَإِنَّهُ مِنَ الذَّبْحِ وَأَمَّا مَا مُدِحَ بِهِ النَّبِيُّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - فَقَدْ أَرْشَدَ مَادِحِيهِ إِلَى مَا يَجُوزُ مِنْ ذَلِكَ بِقَوْلِهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - لَا تُطْرُونِي كَمَا أَطْرَتِ النَّصَارَى عِيسَى ابْنَ مَرْيَمَ الْحَدِيثَ 
.............................
നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയെ മദ്ഹ് പറയുന്നവന്  എത്ര മാത്രം മദ്ഹ് പറയൽ അനുവദനീയമാകും എന്നതിലേക്ക് താഴെ ചേർത്ത ഹദീസിലൂടെ മാർഗ്ഗ ദർശനം നടത്തിയിട്ടുണ്ട്.ഹദീസ് കാണുക :

സ്വഹീഹുൽ ബുഖാരി 
كتاب أحاديث الأنبياء

حَدَّثَنَا الْحُمَيْدِيُّ، حَدَّثَنَا سُفْيَانُ، قَالَ سَمِعْتُ الزُّهْرِيَّ، يَقُولُ أَخْبَرَنِي عُبَيْدُ اللَّهِ بْنُ عَبْدِ اللَّهِ، عَنِ ابْنِ عَبَّاسٍ، سَمِعَ عُمَرَ ـ رضى الله عنه ـ يَقُولُ عَلَى الْمِنْبَرِ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ ‏ "‏ لاَ تُطْرُونِي كَمَا أَطْرَتِ النَّصَارَى ابْنَ مَرْيَمَ، فَإِنَّمَا أَنَا عَبْدُهُ، فَقُولُوا عَبْدُ اللَّهِ وَرَسُولُهُ ‏"‏‏
ആശയ സംഗ്രഹം : ഉമർ റദിയല്ലാഹു അന്ഹു മിമ്പറിൽ നിന്ന്  പ്രസംഗിച്ചു  : നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം ഇപ്രകാരം  പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട് : ' നിങ്ങൾ നസാറാക്കൾ മർയമിന്റെ പുത്രനെ പ്രശംസിച്ചത് പോലെ എന്നെ പ്രശംസിക്കുന്നതിൽ / മദ്ഹ് പറയുന്നതിൽ അതിരു കവിയരുത്; കാരണം ഞാൻ അല്ലാഹുവിന്റെ ദാസനാണ്.നിങ്ങൾ (എന്നെ സംബന്ധിച്ച് അല്ലാഹുവിന്റെ ദാസനും ദൂതനും എന്ന് പറയൂ.'

https://sunnah.com/bukhari/60/115

http://library.islamweb.net/newlibrary/display_book.php?bk_no=52&ID=3392&idfrom=11078&idto=11081&bookid=52&startno=1

MODULE 04:

......................
قَالَ ابْنُ عُيَيْنَةَ : مَنْ عَرَفَ نَفْسَهُ لَمْ يَضُرَّهُ الْمَدْحُ ، وَقَالَ بَعْضُ السَّلَفِ : إِذَا مُدِحَ الرَّجُلُ فِي وَجْهِهِ فَلْيَقُلِ : اللَّهُمَّ اغْفِرْ لِي مَا لَا يَعْلَمُونَ ، وَلَا تُؤَاخِذنِي بِمَا يَقُولُونَ ، وَاجْعَلْنِي خَيْرًا مِمَّا يَظُنُّونَ ، أَخْرَجَهُ الْبَيْهَقِيُّ فِي " الشُّعَبِ "
ആശയ സംഗ്രഹം : ഇബ്നു ഉയൈയ്ന റഹിമഹുല്ലാഹ് പ്രസ്താവിക്കുന്നു : ഒരാൾക്ക് സ്വന്തം നഫ്സിനെ സംബന്ധിച്ച് ബോധ്യമുണ്ടെങ്കിൽ മറ്റുള്ളവർ അയാളെ പ്രശംസിക്കുന്നത് അയാൾക്ക് പ്രശ്നമാവുകയില്ല.ചില സലഫുകൾ ഇങ്ങിനെ പ്രസ്താവിച്ചിട്ടുണ്ട് : ' ഒരാളുടെ മുഖത്ത് നോക്കി (സാന്നിധ്യത്തിൽ ) മറ്റാരെങ്കിലും പ്രശംസിച്ചാൽ/ മദ്ഹ് പറഞ്ഞാൽ പ്രശംസിക്കപ്പെട്ടവൻ ഇങ്ങിനെ പറയട്ടെ :
اللَّهُمَّ اغْفِرْ لِي مَا لَا يَعْلَمُونَ ، وَلَا تُؤَاخِذنِي بِمَا يَقُولُونَ ، وَاجْعَلْنِي خَيْرًا مِمَّا يَظُنُّونَ 
'അല്ലാഹുവേ...അവർ അറിയാത്തതിന് എനിക്ക് പൊറുത്തു തരേണമേ ... അവർ പറയുന്ന വിഷയം കൊണ്ട് നീ എന്നെ പിടി കൂടരുതേ....അവർ എന്നെ സംബന്ധിച്ച് വിചാരിക്കുന്നതിനേക്കാൾ എന്നെ നീ ഉത്തമനാക്കേണമേ '
http://library.islamweb.net/newlibrary/display_book.php?bk_no=52&ID=3392&idfrom=11078&idto=11081&bookid=52&startno=1
https://youtu.be/ejLaLScJgKg
YOU TUBE LINK 

FOR ADDITIONAL READING:
المصنف
عبد الله بن محمد بن أبي شيبة
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=10&bookhad=3619
حديث التقي بن المجد
http://shamela.ws/browse.php/book-9426/page-2
അൽ കിതാബ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേരാൻ
8848787706  എന്ന നമ്പറിൽ ബന്ധപ്പെടുക.
السلام عليكم 

Friday, 23 February 2018

സ്ത്രീയുടെ ശബ്ദം ഔറത്താണോ ?-അൽ കിതാബ് ചോദ്യോത്തര പരമ്പര 29

അൽ കിതാബ് ചോദ്യോത്തര പരമ്പര 29

 ചോദ്യം : സ്ത്രീയുടെ ശബ്ദം ഔറത്താണോ ?

വീഡിയോ ലിങ്ക് :
https://youtu.be/XF7kfFn0Yso?si=QpZbGq6Ymw9tJRDh
  ഉത്തരം:   സ്ത്രീകൾ  ഒരു ന്യായമായി ആവശ്യത്തിന് വേണ്ടി അന്യ പുരുഷന്മാരുമായി സംസാരിക്കുന്നതും അന്യ പുരുഷന്മാരും അന്യ സ്ത്രീകളും ശബ്ദം പരസ്പരം കേൾക്കുന്നതും മുത് ലഖായി ഖുർആനോ സുന്നത്തോ നിരോധിച്ചതായി കാണുന്നില്ല. പുരുഷന്മാർ കൂടി ഉള്ള ഒരു തജ്‌വീദ് വാട്ട്സ് ആപ് ഗ്രൂപ്പിൽ അല്ലെങ്കിൽ ദീനിയ്യായ ഒരു ചോദ്യോത്തര ഗ്രൂപ്പിൽ സ്ത്രീകൾ ഓഡിയോ വഴി സംസാരിക്കേണ്ടി വരുമ്പോൾ അങ്ങിനെചെയ്യുന്നതിൽ അപാകതയുമില്ല.ഇനി ഒരു ഇല്മിൻറെ മജ്ലിസിൽ സ്ത്രീകൾ സംശയ നിവാരണം നടത്തുന്നതിനും എഴുതി ചോദിക്കണം എന്ന് നിബന്ധന വയ്ക്കുകയോ നിര്ബന്ധിക്കുകയോ ചെയ്യേണ്ടതില്ല.എന്നാൽ ഫിത്നകൾ ഭയപ്പെടുന്ന ഒരു സ്ത്രീ സ്വന്തം സുരക്ഷിതത്വത്തിനു കൂടുതൽ സുരക്ഷിതമായ മാർഗ്ഗം ഏതാണെന്നു സന്ദർഭവും സാഹചര്യവും എല്ലാം പരിഗണിച്ചു തീരുമാനിക്കേണ്ടതാണ്.ഫിത്നകൾ വർധിച്ച കാലഘട്ടമാണ്  ആധുനിക കാലഘട്ടം എന്നത് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.സ്ത്രീ ശരീരത്തെയും സ്ത്രീ ശബ്ദത്തെയും പുരുഷൻ ലൈംഗിക അഭിനിവേശത്തോടെയാണ് കാണുന്നതും കേൾക്കുന്നതും എങ്കിൽ അത് ഹറാം ആണെന്നതിൽ പക്ഷാന്തരമില്ല.തിരിച്ചാണെങ്കിലും തഥൈവ.  
MODULE 01
   
         റബീഅ ഗോത്രക്കാരായ അബ്ദുൽ ഖൈസിന്റെ പ്രതിനിധി സംഘം തിരു നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ അടുത്ത് ദീനീ കാര്യങ്ങൾ ചോദിച്ചറിഞ്ഞ സംഭവം ഇബ്നു അബ്ബാസ് റദിയള്ളാഹു അന്ഹു അദ്ധേഹത്തിന്റെ പരിഭാഷകനും റബീഅ ഗോത്രത്തിലെ ഒരു അംഗവുമായിരുന്ന അബൂ ജംറയോട് വിവരിച്ചത്, പഴങ്ങൾ പ്രത്യേക മണ്പാത്രങ്ങളിൽ  വെള്ളത്തിൽ കുറെ സമയം സൂക്ഷിച്ചു മധുരിപ്പിച്ചു നബീദ് ഉണ്ടാക്കി കുടിക്കുന്നതിന്റെ വിധി സംബന്ധിച്ച്  ഒരു സ്ത്രീ വന്നു ഇബ്നു അബ്ബാസ് റദിയള്ളാഹു അന്ഹുവിനോട് ചോദിച്ച സന്ദർഭത്തിലായിരുന്നു എന്ന് സ്വഹീഹ് മുസ്ലിമിലെ ഹദീസിൽ കാണാം.

      പ്രസ്തുത ഹദീസിന്റെ വിശദീകരണത്തിൽ, ശറഹു മുസ്‌ലിമിൽ ഇമാം നവവി റഹിമഹുല്ലാഹ് പ്രസ്താവിക്കുന്നു :
شرح النووي على مسلم
يحيي بن شرف أبو زكريا النووي
..........................
وَفِي هَذَا دَلِيلٌ عَلَى جَوَازِ اسْتِفْتَاءِ الْمَرْأَةِ الرِّجَالَ الْأَجَانِبَ ، وَسَمَاعِهَا صَوْتَهُمْ ، وَسَمَاعِهِمْ صَوْتَهَا لِلْحَاجَةِ
........................
സ്ത്രീക്ക് അന്യ പുരുഷന്മാരിൽ നിന്ന് ഫത്‍വ തേടാമെന്നും ആവശ്യത്തിന് വേണ്ടി അവളുടെ ശബ്ദം അന്യപുരുഷന്മാർക്കും അവരുടെ ശബ്ദം അവൾക്കും കേൾക്കണമെന്നും ഈ ഹദീസിൽ നിന്ന് തെളിവ് പിടിക്കാം.
....................
http://library.islamweb.net/newlibrary/display_book.php?bk_no=53&ID=9&idfrom=86&idto=637&bookid=53&startno=15

MODULE 02
ഇമാം നവവി റഹിമഹുല്ലാഹിയുടെ റൗദത്തു താലിബീൻ വ ഉംദത്തുൽ മുഫ്ത്തിന് എന്ന കിതാബിൽ നിന്ന് :
روضة الطالبين وعمدة المفتين
أبو زكريا يحيى بن شرف النووي
...........................
 نَظَرُ الرَّجُلِ إِلَى الْمَرْأَةِ ، فَيَحْرُمُ نَظَرُهُ إِلَى عَوْرَتِهَا مُطْلَقًا ، وَإِلَى وَجْهِهَا وَكَفَّيْهَا إِنْ خَافَ فِتْنَةً . وَإِنْ لَمْ يَخَفْ ، فَوَجْهَانِ ، قَالَ أَكْثَرُ الْأَصْحَابِ لَا سِيَّمَا الْمُتَقَدِّمُونَ : لَا يَحْرُمُ ، لِقَوْلِ اللَّهِ تَعَالَى : ( وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا ) 
 النّور : 31 - وَهُوَ مُفَسَّرٌ بِالْوَجْهِ وَالْكَفَّيْنِ ، لَكِنْ يُكْرَهُ ، قَالَهُ الشَّيْخُ أَبُو حَامِدٍ وَغَيْرُهُ . وَالثَّانِي : يَحْرُمُ ، قَالَهُ الِاصْطَخْرِيُّ وَأَبُو عَلِيٍّ الطَّبَرِيُّ ، وَاخْتَارَهُ الشَّيْخُ أَبُو مُحَمَّدٍ ، وَالْإِمَامُ ، وَبِهِ قَطَعَ صَاحِبُ ( الْمُهَذَّبِ ) وَالرُّويَانِيُّ 
..............................
ആശയ സംഗ്രഹം : അന്യപുരുഷൻ അന്യസ്ത്രീയുടെ  ഔറത്തിലേക്കു നോക്കൽ അവനു നിഷിദ്ധമാണ്.ഫിത്ന ഭയപ്പെടുന്നുവെങ്കിൽ അവളുടെ മുഖത്തേക്കും മുൻകൈകളിലേക്കും നോക്കലും ഹറാം തന്നെ.ഫിത്ന ഭയപ്പെടുന്നില്ലെങ്കിൽ മുൻകൈകളിലേക്കും മുഖത്തേക്കും നോക്കുന്നത് സംബന്ധിച്ച് രണ്ടു അഭിപ്രായങ്ങളുണ്ട്. ഭൂരിഭാഗം പണ്ഡിതന്മാരും, പ്രത്യേകിച്ച് മുൻകാലക്കാരായ പണ്ഡിതന്മാർ , അത് നിഷിദ്ധം അല്ല എന്ന അഭിപ്രായക്കാരാണ്. പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 024 നൂര്‍ 31 ൽ പറയുന്ന ,
وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا
'അവരുടെ ഭംഗിയില്‍ നിന്ന്‌ പ്രത്യക്ഷമായതൊഴിച്ച്‌ മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും' എന്ന പരാമർശത്തിൽ  പ്രത്യക്ഷമായതൊഴിച്ച്‌  എന്നാൽ മുഖവും മുൻകൈകളും ആണ് എന്ന വ്യാഖ്യാന പ്രകാരമാണ് ഈ നിലപാട്.എന്നിരുന്നാലും മുഖവും മുൻകൈകളും നോക്കൽ കറാഹത്താണ് /അനഭിലഷണീയമാണ് എന്നതാണ് ശൈഖ് അബൂ ഹാമിദിന്റെയും മറ്റും നിലപാട്. അന്യ പുരുഷൻ അന്യ സ്ത്രീയുടെ മുഖത്തേക്കും  മുൻകൈകളിലേക്കും ഉൾപ്പെടെ നോക്കൽ നിഷിദ്ധമാണ് എന്നതാണ് രണ്ടാമത്തെ വീക്ഷണം.
........................
وَصَوْتُهَا لَيْسَ بِعَوْرَةٍ عَلَى الْأَصَحِّ ، لَكِنْ يَحْرُمُ الْإِصْغَاءُ إِلَيْهِ عِنْدَ خَوْفِ الْفِتْنَةِ . وَإِذَا قَرَعَ بَابَهَا ، فَيَنْبَغِي أَنْ لَا تُجِيبَ بِصَوْتٍ رَخِيمٍ ، بَلْ تُغَلِّظُ صَوْتَهَا 

قُلْتُ : هَذَا الَّذِي ذَكَرَهُ مِنْ تَغْلِيظِ صَوْتِهَا ، كَذَا قَالَهُ أَصْحَابُنَا . قَالَ إِبْرَاهِيمُ الْمَرُّوذِيُّ : طَرِيقُهَا أَنْ تَأْخُذَ ظَهْرَ كَفِّهَا بِفِيهَا وَتُجِيبَ كَذَلِكَ . - وَاللَّهُ أَعْلَمُ  
ആശയ സംഗ്രഹം : സ്ത്രീയുടെ ശബ്ദം ഔറത് അല്ല എന്നതാണ് ഏറ്റവും ശരിയായ വീക്ഷണം.എങ്കിലും നാശം ഭയപ്പെടുന്ന ഘട്ടങ്ങളിൽ അന്യസ്ത്രീയുടെ ശബ്ദം അന്യ പുരുഷൻ ശ്രദ്ധിച്ചു കേൾക്കൽ നിഷിദ്ധമാണ്.സ്ത്രീ താമസിക്കുന്ന വീട്ടിൽ  ഒരാൾ വന്നു വാതിലിൽ മുട്ടിയാൽ വളരെ മൃദുലമായ ശബ്ദത്തിൽ മറുപടി പറയാതെ അലപം ഗൗരവത്തിൽ സംസാരിക്കുകയാണ് സ്ത്രീ ചെയ്യേണ്ടത്.ഇബ്റാഹീമുൽ മറൂദി ഇതിന്റെ ഒരു രീതി പറഞ്ഞു തരുന്നത് കാണുക : അവളുടെ മുന്കയ്യിന്റെ പള്ള വായോടു ചേർത്ത് പിടിച്ചു മറുപടി പറയുക( ശബ്ദം പരുക്കനാക്കുവാൻ).
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=95&ID=1357

MODULE 03
_______________-
പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 033 അഹ്സാബ് 32:
يَا نِسَاء النَّبِيِّ لَسْتُنَّ كَأَحَدٍ مِّنَ النِّسَاء

 إِنِ اتَّقَيْتُنَّ فَلَا تَخْضَعْنَ بِالْقَوْلِ فَيَطْمَعَ الَّذِي فِي قَلْبِهِ مَرَضٌ وَقُلْنَ قَوْلًا مَّعْرُوفًا
പ്രവാചക പത്നിമാരേ, മറ്റേത് സ്ത്രീകളെപ്പോലെയുമല്ല  നിങ്ങള്‍. നിങ്ങള്‍ ധര്‍മ്മനിഷ്ഠ പാലിക്കുന്നുവെങ്കില്‍ നിങ്ങള്‍ (അന്യപുരുഷന്മാരോട്)  അനുനയ സ്വരത്തില്‍ സംസാരിക്കരുത്‌. അപ്പോള്‍ ഹൃദയത്തില്‍ രോഗമുള്ളവന്‌ മോഹം തോന്നിയേക്കും. ന്യായമായ വാക്ക്‌ നിങ്ങള്‍ പറഞ്ഞു കൊള്ളുക.
   وَقَرْنَ فِي بُيُوتِكُنَّ وَلَا تَبَرَّجْنَ تَبَرُّجَ الْجَاهِلِيَّةِ الْأُولَى

 وَأَقِمْنَ الصَّلَاةَ وَآتِينَ الزَّكَاةَ وَأَطِعْنَ اللَّهَ وَرَسُولَهُ

 إِنَّمَا يُرِيدُ اللَّهُ لِيُذْهِبَ عَنكُمُ الرِّجْسَ أَهْلَ الْبَيْتِ وَيُطَهِّرَكُمْ تَطْهِيرًا
നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ അടങ്ങിക്കഴിയുകയും ചെയ്യുക. പഴയ അജ്ഞാനകാലത്തെ സൌന്ദര്യപ്രകടനം പോലുള്ള സൌന്ദര്യപ്രകടനം നിങ്ങള്‍ നടത്തരുത്‌. നിങ്ങള്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത്‌ നല്‍കുകയും അല്ലാഹുവെയും അവന്‍റെ ദൂതനെയും അനുസരിക്കുകയും ചെയ്യുക. ( പ്രവാചകന്‍റെ ) വീട്ടുകാരേ! നിങ്ങളില്‍ നിന്ന്‌ മാലിന്യം നീക്കികളയുവാനും, നിങ്ങളെ ശരിയായി ശുദ്ധീകരിക്കുവാനും മാത്രമാണ്‌ അല്ലാഹു ഉദ്ദേശിക്കുന്നത്‌.
وَاذْكُرْنَ مَا يُتْلَى فِي بُيُوتِكُنَّ مِنْ آيَاتِ اللَّهِ وَالْحِكْمَةِ

 إِنَّ اللَّهَ كَانَ لَطِيفًا خَبِيرًا
നിങ്ങളുടെ വീടുകളില്‍ വെച്ച്‌ ഓതികേള്‍പിക്കപ്പെടുന്ന അല്ലാഹുവിന്‍റെ വചനങ്ങളും തത്വജ്ഞാനവും നിങ്ങള്‍ ഓര്‍മിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു നയജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.

തഫ്സീർ ഇബ്നു കസീറിൽ നിന്ന്:
تفسير ابن كثير
إسماعيل بن عمر بن كثير القرشي الدمشقي

هَذِهِ آدَابٌ أَمَرَ اللَّهُ تَعَالَى بِهَا نِسَاءَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، وَنِسَاءُ الْأُمَّةِ تَبَعٌ لَهُنَّ فِي ذَلِكَ 
.........................
ആശയ സംഗ്രഹം : ഈ ആയത്തിൽ അല്ലാഹു കൽപ്പിച്ച നിർദ്ദേശങ്ങൾ നബിപത്നിമാർ പാലിക്കേണ്ട അദബുകളാണ്.ഉമ്മത്തിലെ മറ്റു സ്ത്രീകളും അവരെ പിന്തുടർന്നു കൊണ്ട് ഈ അദബുകൾ പാലിക്കാൻ ബാധ്യസ്ഥരാണ്.നബി പത്നിമാർ തഖ്‌വ പാലിക്കുന്നവരാകണമെങ്കിൽ അവർ ഈ കൽപ്പനകൾ പാലിക്കണമെന്നും അവർ മറ്റേതൊരു സ്ത്രീയെക്കാളും പുണ്യത്തിലും  സ്ഥാനത്തിലും  മികച്ചവരാണെന്നും അല്ലാഹു നബി പത്നിമാരെ അഭിസംബോധന ചെയ്തു കൊണ്ട് ഉണർത്തുകയാണ്.
ثُمَّ قَالَ : ( فَلَا تَخْضَعْنَ بِالْقَوْلِ ) 

قَالَ السُّدِّيُّ وَغَيْرُهُ : يَعْنِي بِذَلِكَ تَرْقِيقَ الْكَلَامِ إِذَا خَاطَبْنَ الرِّجَالَ; وَلِهَذَا قَالَ : ( فَيَطْمَعَ الَّذِي فِي قَلْبِهِ مَرَضٌ ) أَيْ : دَغَلٌ ، ( وَقُلْنَ قَوْلًا مَعْرُوفًا ) : قَالَ ابْنُ زَيْدٍ : قَوْلًا حَسَنًا جَمِيلًا مَعْرُوفًا فِي الْخَيْرِ 

وَمَعْنَى هَذَا : أَنَّهَا تُخَاطِبُ الْأَجَانِبَ بِكَلَامٍ لَيْسَ فِيهِ تَرْخِيمٌ ، أَيْ : لَا تُخَاطِبِ الْمَرْأَةُ الْأَجَانِبَ كَمَا تُخَاطِبُ زَوْجَهَا 
ആശയ സംഗ്രഹം :
 فَلَا تَخْضَعْنَ بِالْقَوْلِ
 ''അനുനയ സ്വരത്തില്‍ അന്യപുരുഷന്മാരോട് അന്യസ്ത്രീകൾ സംസാരിക്കരുത്‌'' എന്ന് പറഞ്ഞതിന്റെ ആശയം സ്ത്രീകൾ അന്യപുരുഷന്മാരോട് സംസാരിക്കുമ്പോൾ മൃദുലമായ സംസാര രീതി പിന്തുടരരുത് എന്നാണെന്നും അതിനാലാണ് തുടർന്നുള്ള ഭാഗത്തു 
فَيَطْمَعَ الَّذِي فِي قَلْبِهِ مَرَضٌ
'അപ്പോള്‍ ഹൃദയത്തില്‍ രോഗമുള്ളവന്‌ ( അഥവാ വൈകൃതമുള്ളവന്)മോഹം തോന്നിയേക്കും' എന്ന് പറഞ്ഞിരിക്കുന്നതെന്നും ഇമാം സുദ്ദിയും മറ്റും പ്രസ്താവിക്കുന്നു.
        
          وَقُلْنَ قَوْلًا مَعْرُوفًا
'നിങ്ങള്‍ ന്യായമായ വാക്ക്‌ പറഞ്ഞു കൊള്ളുക' നന്മയിൽ അധിഷ്ഠിതമായ നല്ല ഭംഗിയുള്ള സംസാരം സംസാരിക്കുക' എന്നാണെന്നു ഇബ്നു സൈദു വിശദീകരിക്കുന്നു.

     (ഇബ്നു കസീർ തുടരുന്നു) : ഇതിന്റെ ആശയം സ്ത്രീകൾ സ്വന്തം ഭർത്താക്കന്മാരോട് മൃദുലമായി സംസാരിക്കുന്നതു പോലെ അന്യപുരുഷന്മാരോട് മൃദുലമായി സംസാരിക്കരുത് എന്നാണു.
  
وَقَوْلُهُ : ( وَقَرْنَ فِي بُيُوتِكُنَّ ) أَيِ : الْزَمْنَ بُيُوتَكُنَّ فَلَا تَخْرُجْنَ لِغَيْرِ حَاجَةٍ وَمِنِ الْحَوَائِجِ الشَّرْعِيَّةِ الصَّلَاةُ فِي الْمَسْجِدِ بِشَرْطِهِ 
..............................
ആവശ്യത്തിനല്ലാതെ സ്ത്രീകൾ വീട് വിട്ടു പുറത്തു പോകരുത് എന്നാണു 
وَقَرْنَ فِي بُيُوتِكُنَّ
'നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ അടങ്ങിക്കഴിയുകയും ചെയ്യുക' എന്ന് പറഞ്ഞതിന്റെ താല്പര്യം. നിബന്ധന പാലിച്ചു കൊണ്ട് സ്ത്രീ മസ്ജിദിൽ പോവുക എന്നത് ശറഇയ്യായ ആവശ്യങ്ങളിൽ പെട്ടതാണ്
.......................
  http://library.islamweb.net/newlibrary/display_book.php?idfrom=1488&idto=1488&bk_no=49&ID=1523

YOU TUBE LINK:https://youtu.be/XF7kfFn0Yso

FOR ADDITIONAL READING:
الاختلاط بين الرجال والنساء
http://shamela.ws/browse.php/book-26006/page-36
تفسير القرطبي
محمد بن أحمد الأنصاري القرطبي
http://library.islamweb.net/newlibrary/display_book.php?bk_no=48&ID=&idfrom=2754&idto=2812&bookid=48&startno=26
الفقه على المذاهب الأربعة
http://shamela.ws/browse.php/book-9849/page-1871

Saturday, 17 February 2018

നിസ്‌ക്കാരങ്ങൾക്കു ഇമാമത്തു നിൽക്കുന്നതിനും , വാങ്ക് / ബാങ്ക് /അദാൻ വിളിക്കുന്നതിനും പ്രതിഫലം സ്വീകരിക്കാമോ ?



 അൽ കിതാബ് ചോദ്യോത്തര പരമ്പര 28

 ചോദ്യം : നിസ്‌ക്കാരങ്ങൾക്കു ഇമാമത്തു നിൽക്കുന്നതിനും  , വാങ്ക് / ബാങ്ക് /അദാൻ വിളിക്കുന്നതിനും പ്രതിഫലം സ്വീകരിക്കാമോ  ?

ഇത്തരം ദീനീ സേവനങ്ങൾക്കായി നിയോഗിക്കപ്പെടുന്ന വ്യക്തികൾക്ക് വഖ്ഫ് സ്വത്തിൽ നിന്നോ മുസ്ലിം രാഷ്ട്രത്തിന്റെ പൊതു ഖജനാവിൽ/ബൈത്തുൽ മാലിൽ നിന്നോ പ്രതിഫലം നൽകാം എന്ന് പണ്ഡിതാഭിപ്രായങ്ങളുണ്ട്.നിബന്ധന വയ്ക്കാതെ ഹദ്‌യ എന്ന നിലയിൽ സ്വീകരിക്കുന്നതിൽ  പ്രശ്നമില്ല.ഉപജീവന മാർഗ്ഗം തേടിപ്പോവാൻ ഇതിനായി നിയോഗിക്കപ്പെടുന്ന വ്യക്തികൾക്ക് അസാധ്യമാവുമെന്നതിനാൽ പ്രതിഫലം സ്വീകരിക്കാം എന്ന വീക്ഷണം സ്വീകരിക്കാമെങ്കിലും, സാമ്പത്തിക ഭദ്രതയുള്ളവർ ഒരു പ്രതിഫലവും സ്വീകരിക്കാതെ സേവനം ചെയ്യുന്നത് തന്നെയാണ് ഉചിതം. വ്യത്യസ്ത അഭിപ്രായങ്ങൾ പരിഗണിക്കുമ്പോൾ, പ്രതിഫലം സ്വീകരിക്കുന്നവർ 'ഇത് ഞാൻ എന്റെ ജോലിക്കു വാങ്ങുന്ന കൂലിയാണ് ,ഇത് എന്റെ അവകാശമാണ്  എന്നൊന്നും  കരുതാതെ ഇതൊരു ദീനീ സേവനമാണെന്നും അല്ലാഹുവിന്റെ തൃപ്തി മാത്രമാണ് എന്റെ ഉദ്ദേശ്യമെന്നും ഞാൻ ഈ സേവനത്തിനായി കൂടുതൽ സമയം വിനിയോഗിക്കേണ്ടതിനാൽ എനിക്ക്  മറ്റു ഉപജീവന മാർഗ്ഗങ്ങൾ സ്വീകരിക്കാൻ പ്രയാസമുള്ളതു കൊണ്ട് ഞാൻ പ്രതിഫലം സ്വീകരിക്കുകയാണെന്നും മനസ്സിലാക്കി പ്രവർത്തിക്കുന്നതാണ് സൂക്ഷ്മത .വിശദീകരണം ഇബാറത്തുകൾ സഹിതം ചുവടെ ചേർക്കുന്നു .

MODULE 1

സുനനു ന്നസാഈ 
കിതാബുൽ അദാൻ 
.....................
 عَنْ عُثْمَانَ بْنِ أَبِي الْعَاصِ، قَالَ قُلْتُ يَا رَسُولَ اللَّهِ اجْعَلْنِي إِمَامَ قَوْمِي ‏.‏ فَقَالَ ‏ "‏ أَنْتَ إِمَامُهُمْ وَاقْتَدِ بِأَضْعَفِهِمْ وَاتَّخِذْ مُؤَذِّنًا لاَ يَأْخُذُ عَلَى أَذَانِهِ أَجْرًا ‏"‏ ‏.‏
ആശയ സംഗ്രഹം : ഉസ്മാനു ബ്നു അബുൽ ആസ് റദിയല്ലാഹു റിപ്പോർട്ട് ചെയ്യുന്നു : അല്ലാഹുവിന്റെ ദൂതരേ... എന്നെ എന്റെ ജനതയുടെ ഇമാമാക്കി നിശ്ചയിക്കൂ...അപ്പോൾ നബി പറഞ്ഞു : താങ്കൾ അവരുടെ ഇമാമാണ് ( താങ്കളെ അവരുടെ ഇമാമായി നിശ്ചയിച്ചിരിക്കുന്നു)അവരിലെ ഏറ്റവും ബലഹീനരെ പരിഗണിക്കുക (ഇമാം നിൽക്കുമ്പോൾ    ഖുർആൻ പാരായണത്തിലും മറ്റും കുറെ ദൈർഘ്യം വരുത്തി അവർക്കു ബുദ്ധിമുട്ടുണ്ടാക്കരുത് എന്ന് ആശയം ).ബാങ്ക് വിളിക്കുന്നതിന്‌ കൂലി  വാങ്ങാത്ത ഒരു മുഅദ്ദിനെ നിയമിക്കുകയും ചെയ്യുക.

 (മുസ്നദ് അഹ്മദ് , സുനനു അബീ ദാവൂദ് എന്നീ ഗ്രൻഥങ്ങളിലും ഈ ഹദീസ് കാണാം) 

മിർഖാത്തുൽ മഫാതീഹിൽ നിന്ന് :
مرقاة المفاتيح شرح مشكاة المصابيح

علي بن سلطان محمد القاري

..........................
( وَاتَّخِذْ مُؤَذِّنًا )
 أَمْرُ نَدْبٍ ( لَا يَأْخُذُ عَلَى أَذَانِهِ أَجْرًا ) قَالَ ابْنُ الْهُمَامِ : وَرَدَ مِنْ رِوَايَةِ أَبِي دَاوُدَ ، عَنِ ابْنِ عَبَّاسٍ : ( وَلْيُؤَذِّنْ لَكُمْ خِيَارُكُمْ وَيَؤُمَّكُمْ قُرَّاؤُكُمْ ) ، فَعَلِمَ أَنَّ الْمُرَادَ أَنَّ الْمُسْتَحَبَّ كَوْنُ الْمُؤَذِّنِ عَالِمًا عَامِلًا أَنَّ الْعَالِمَ الْفَاسِقَ لَيْسَ مِنَ الْخِيَارِ ; لِأَنَّهُ أَشَدُّ عَذَابًا مِنَ الْجَاهِلِ الْفَاسِقِ عَلَى أَحَدِ الْقَوْلَيْنِ . كَمَا تَشْهَدُ لَهُ الْأَحَادِيثُ الصَّحِيحَةُ ، ثُمَّ يَدْخُلُ فِي كَوْنِهِ خِيَارًا أَنْ لَا يَأْخُذَ أَجْرًا ; فَإِنَّهُ لَا يَحِلُّ لِلْمُؤَذِّنِ وَلَا لِلْإِمَامِ . قَالُوا : فَإِنْ لَمْ يُشَارِطْهُمْ عَلَى شَيْءٍ ، لَكِنْ عَرَفُوا حَاجَتَهُ ، فَجَمَعُوا لَهُ فِي كُلِّ وَقْتٍ شَيْئًا كَانَ حَسَنًا وَيَطِيبُ لَهُ ، وَعَلَى هَذَا الْمَعْنَى لَا يَحِلُّ لَهُ أَخْذُ شَيْءٍ عَلَى ذَلِكَ ، لَكِنْ يَنْبَغِي لِلْقَوْمِ أَنْ يَهْدُوا لَهُ 
................................
ആശയ സംഗ്രഹം : ഇബ്നുൽ ഹുമാം പ്രസ്താവിക്കുന്നു : ഇബ്നു അബ്ബാസ് റദിയള്ളാഹു അന്ഹുവിന്റെ ഒരു റിപ്പോർട്ടിൽ 
وَلْيُؤَذِّنْ لَكُمْ خِيَارُكُمْ وَيَؤُمَّكُمْ قُرَّاؤُكُمْ 
' നിങ്ങളിൽ  ഏറ്റവും ഉത്തമർ നിങ്ങൾക്ക് ബാങ്ക് വിളിക്കട്ടെ, നിങ്ങളിൽ ഏറ്റവും നന്നായി ഖുർആൻ പാരായണം ചെയ്യുന്നവർ നിങ്ങൾക്ക് ഇമാം നിൽക്കട്ടെ
       ഇതിൽ നിന്നും മുഅദ്ദിൻ അമൽ ചെയ്യുന്ന/പ്രവർത്തിക്കുന്ന  പണ്ഡിതൻ ആകുന്നതാണ് ഉത്തമം എന്ന് വ്യക്തമാണ് . കാരണം ഫാസിഖ് ആയ പണ്ഡിതൻ ഉത്തമന്മാരിൽ   പെടുന്നില്ല .ഫാസിഖ് ആയ ജാഹിലിനെക്കാൾ പ്രശ്നക്കാരനാണ് ഫാസിഖ് ആയ പണ്ഡിതൻ.
കൂലി സ്വീകരിക്കാതിരിക്കുക എന്നതും ഉത്തമന്മാരുടെ സ്വഭാവമാണ്. കാരണം നിസ്‌കരിക്കാൻ ഇമാം നിൽക്കുന്നവനും ബാങ്ക് വിളിക്കുന്നതിന്‌ മുഅദ്ദിനും കൂലി വാങ്ങൽ അനുവദനീയമല്ല; ജനങ്ങളോട് നിബന്ധന വച്ചിട്ടില്ലെങ്കിലും പാടില്ല  എന്ന് പണ്ഡിതന്മാർ പറഞ്ഞിരിക്കുന്നു
     എന്നാൽ ജനങ്ങൾ ഇമാം നിൽക്കുന്ന വ്യക്തിയുടെയും മുഅദ്ദിനിന്റെയും ആവശ്യം കണ്ടറിഞ്ഞു ഓരോ സമയത്തും എന്തെങ്കിലും സ്വരൂപിച്ചു നൽകേണ്ടതാണ്.പ്രതിഫലം എന്ന നിലയിൽ സ്വീകരിക്കരുത്.എന്നാൽ ഹദ്യ എന്ന നിലയിൽ ജനങ്ങൾ അവർക്കു നൽകേണ്ടതാണ്..  
        
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=79&ID=1346

ഇമാം ശാഫിഈ  റഹിമഹുല്ലാഹിയുടെ കിതാബുൽ ഉമ്മിൽ നിന്ന് (link below):
الأم
محمد بن إدريس الشافعي

http://library.islamweb.net/newlibrary/display_book.php?bk_no=31&ID=&idfrom=245&idto=261&bookid=31&startno=2


MODULE 2

ഹമ്പലീ ഫിഖ്ഹ് ഗ്രൻഥം കശ്ശാഫുൽ ഖന്നാഇൽ നിന്ന്: 
كشاف القناع عن متن الإقناع
منصور بن يونس البهوتي

( وَمَنْ صَلَّى بِأُجْرَةٍ لَمْ يُصَلَّ خَلْفَهُ ، قَالَهُ ) 
مُحَمَّدُ بْنُ تَمِيمٍ 

قَالَ أَبُو دَاوُد سَمِعْتُ أَحْمَدَ يَسْأَلُ عَنْ إمَامٍ قَالَ أُصَلِّي بِكُمْ رَمَضَانَ بِكَذَا وَكَذَا دِرْهَمًا ؟ قَالَ أَسْأَلُ اللَّهَ الْعَافِيَةَ ، مَنْ يُصَلِّي خَلْفَ هَذَا ؟

 ( فَإِنْ دُفِعَ إلَيْهِ ) 
أَيْ الْإِمَامِ ( شَيْءٌ بِغَيْرِ شَرْطٍ ، فَلَا بَأْسَ نَصًّا ) وَكَذَا لَوْ كَانَ يُعْطَى مِنْ بَيْتِ الْمَالِ أَوْ مِنْ وَقْفٍ 
മുഹമ്മദ് ഇബ്നു  തമീം പ്രസ്താവിക്കുന്നു : കൂലിക്കു വേണ്ടി നിസ്‌ക്കരിക്കുന്നവന്റെ പിറകിൽ നിസ്‌ക്കരിക്കരുത് .

അബൂ ദാവൂദ് പ്രസ്താവിക്കുന്നു : ' ഇത്ര ഇത്ര ദിർഹം തന്നാൽ ഞാൻ റമദാനിൽ നിങ്ങൾക്ക് ഇമാമായി നിസ്‌ക്കരിക്കാം ' എന്ന് പറഞ്ഞ ഒരു ഇമാമിനെ സംബന്ധിച്ച് ഇമാം അഹ്മദ് റഹിമഹുല്ലാഹ് പറഞ്ഞു " 'ഞാൻ അല്ലാഹുവിനോട് ആഫിയത്ത് ചോദിക്കുന്നു.ആരാണ് ഇയാളുടെ പിറകിൽ നിസ്‌ക്കരിക്കുന്നതു?

ഇനി ഇമാമിന് നിബന്ധന വയ്ക്കാതെ വല്ലതും നൽകിയാൽ അത് കുഴപ്പമില്ല.ഇപ്രകാരം തന്നെ ബൈത്തുൽ മാലിൽ നിന്നും വഖ്ഫ് സ്വത്തിൽ നിന്നും നൽകുന്നതിനും കുഴപ്പമില്ല 


http://library.islamweb.net/newlibrary/display_book.php?bk_no=16&ID=86&idfrom=1095&idto=1185&bookid=16&startno=12

 അൽ ഫുറൂഇൽ നിന്ന് :
الفروع
محمد بن مفلح بن محمد المقدسي

وَيَحْرُمُ أَخْذُ أُجْرَةٍ عَلَيْهِمَا عَلَى الْأَصَحِّ ( و هـ ) وَنَقَلَ حَنْبَلٌ يُكْرَهُ
ബാങ്കും ഇഖാമത്തും വിളിക്കുന്നതിന്‌ കൂലി സ്വീകരിക്കൽ ഹറാമാണ്/നിഷിദ്ധമാണ്  എന്നതാണ് ഏറ്റവും ശരിയായ അഭിപ്രായം; കറാഹത്താണ് /അനഭിലഷണീയമാണ് എന്ന അഭിപ്രായവും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
https://library.islamweb.net/newlibrary/display_book.php?idfrom=391&idto=397&bk_no=28&ID=44


MODULE 3

സുനനു ന്നസാഈ

കിതാബുൽ അദാൻ

أَخْبَرَنَا إِبْرَاهِيمُ بْنُ الْحَسَنِ، وَيُوسُفُ بْنُ سَعِيدٍ، - وَاللَّفْظُ لَهُ - قَالاَ حَدَّثَنَا حَجَّاجٌ، عَنِ ابْنِ جُرَيْجٍ، قَالَ حَدَّثَنِي عَبْدُ الْعَزِيزِ بْنُ عَبْدِ الْمَلِكِ بْنِ أَبِي مَحْذُورَةَ، أَنَّ عَبْدَ اللَّهِ بْنَ مُحَيْرِيزٍ، أَخْبَرَهُ - وَكَانَ، يَتِيمًا فِي حَجْرِ أَبِي مَحْذُورَةَ حَتَّى جَهَّزَهُ إِلَى الشَّامِ - قَالَ قُلْتُ لأَبِي مَحْذُورَةَ إِنِّي خَارِجٌ إِلَى الشَّامِ وَأَخْشَى أَنْ أُسْأَلَ عَنْ تَأْذِينِكَ فَأَخْبَرَنِي أَنَّ أَبَا مَحْذُورَةَ قَالَ لَهُ خَرَجْتُ فِي نَفَرٍ فَكُنَّا بِبَعْضِ طَرِيقِ حُنَيْنٍ مَقْفَلَ رَسُولِ اللَّهِ صلى الله عليه وسلم مِنْ حُنَيْنٍ فَلَقِيَنَا رَسُولُ اللَّهِ صلى الله عليه وسلم فِي بَعْضِ الطَّرِيقِ فَأَذَّنَ مُؤَذِّنُ رَسُولِ اللَّهِ صلى الله عليه وسلم بِالصَّلاَةِ عِنْدَ رَسُولِ اللَّهِ صلى الله عليه وسلم فَسَمِعْنَا صَوْتَ الْمُؤَذِّنِ وَنَحْنُ عَنْهُ مُتَنَكِّبُونَ فَظَلِلْنَا نَحْكِيهِ وَنَهْزَأُ بِهِ فَسَمِعَ رَسُولُ اللَّهِ صلى الله عليه وسلم الصَّوْتَ فَأَرْسَلَ إِلَيْنَا حَتَّى وَقَفْنَا بَيْنَ يَدَيْهِ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏"‏ أَيُّكُمُ الَّذِي سَمِعْتُ صَوْتَهُ قَدِ ارْتَفَعَ ‏"‏ ‏.‏ فَأَشَارَ الْقَوْمُ إِلَىَّ وَصَدَقُوا فَأَرْسَلَهُمْ كُلَّهُمْ وَحَبَسَنِي فَقَالَ ‏"‏ قُمْ فَأَذِّنْ بِالصَّلاَةِ ‏"‏ ‏.‏ فَقُمْتُ فَأَلْقَى عَلَىَّ رَسُولُ اللَّهِ صلى الله عليه وسلم التَّأْذِينَ هُوَ بِنَفْسِهِ قَالَ ‏"‏ قُلِ اللَّهُ أَكْبَرُ اللَّهُ أَكْبَرُ اللَّهُ أَكْبَرُ اللَّهُ أَكْبَرُ أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ أَشْهَدُ أَنَّ مُحَمَّدًا رَسُولُ اللَّهِ أَشْهَدُ أَنَّ مُحَمَّدًا رَسُولُ اللَّهِ ‏"‏ ‏.‏ ثُمَّ قَالَ ‏"‏ ارْجِعْ فَامْدُدْ صَوْتَكَ ‏"‏ ‏.‏ ثُمَّ قَالَ ‏"‏ قُلْ أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ أَشْهَدُ أَنَّ مُحَمَّدًا رَسُولُ اللَّهِ أَشْهَدُ أَنَّ مُحَمَّدًا رَسُولُ اللَّهِ حَىَّ عَلَى الصَّلاَةِ حَىَّ عَلَى الصَّلاَةِ حَىَّ عَلَى الْفَلاَحِ حَىَّ عَلَى الْفَلاَحِ اللَّهُ أَكْبَرُ اللَّهُ أَكْبَرُ لاَ إِلَهَ إِلاَّ اللَّهُ ‏"‏ ‏.‏ ثُمَّ دَعَانِي حِينَ قَضَيْتُ التَّأْذِينَ فَأَعْطَانِي صُرَّةً فِيهَا شَىْءٌ مِنْ فِضَّةٍ فَقُلْتُ يَا رَسُولَ اللَّهِ مُرْنِي بِالتَّأْذِينِ بِمَكَّةَ ‏.‏ فَقَالَ ‏"‏ قَدْ أَمَرْتُكَ بِهِ ‏"‏ ‏.‏ فَقَدِمْتُ عَلَى عَتَّابِ بْنِ أَسِيدٍ عَامِلِ رَسُولِ اللَّهِ صلى الله عليه وسلم بِمَكَّةَ فَأَذَّنْتُ مَعَهُ بِالصَّلاَةِ عَنْ أَمْرِ رَسُولِ اللَّهِ صلى الله عليه وسلم ‏.‏
ആശയ സംഗ്രഹം : അബ്ദുൽ മലിക് ബ്നു അബൂ മഹദൂറായുടെ പുത്രൻ  അബ്ദുൽ അസീസ് റിപ്പോർട്ട് ചെയ്യുന്നു : അബ്ദുല്ലാഹി ബ്നു മുഹൈരിസ് ശാമിലേക്കു യാത്ര പോകുന്നത് വരെ അബൂ മഹദൂറായുടെ  കീഴിൽ വളർന്ന ഒരു അനാഥനായിരുന്നു. അദ്ദേഹം ഒരിക്കൽ അബ്ദുൽ അസീസിനോട് പറഞ്ഞു : ' ഞാൻ അബൂ മഹദൂറായോട് പറഞ്ഞു : ' ഞാൻ ശാമിലേക്കു പുറപ്പെടുകയാണല്ലോ.നിങ്ങളുടെ ബാങ്ക് വിളിയെ സംബന്ധിച്ച് എന്നോട് ചോദിക്കപ്പെട്ടേക്കാം.അതെ സംബന്ധിച്ച് അബൂ മഹദൂറാ അദ്ദേഹത്തിന് ഇപ്രകാരം പറഞ്ഞു കൊടുത്തതായി അബ്ദുല്ലാഹി ബ്നു മുഹൈരിസ് എന്നോട് (അബ്ദുൽ അസീസിനോട്) പറഞ്ഞു : ഒരിക്കൽ ഞാൻ ഒരു സംഘത്തോടൊപ്പം യാത്ര പുറപ്പെട്ടു.  ഞങ്ങൾ ഹുനൈനിലേക്കുള്ള വഴിയിലായിരുന്നു.റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം ഹുനൈനിൽ നിന്ന് തിരിച്ചു വരികയായിരുന്നു.വഴി മദ്ധ്യേ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം ഞങ്ങളെ കണ്ടു.റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ സാന്നിദ്ധ്യത്തിൽ റസൂലിന്റെ മുഅദ്ദിൻ ബാങ്ക് വിളിച്ചു.ഞങ്ങൾ റസൂലിന്റെ മുഅദ്ദിനിന്റെ  ബാങ്ക് വിളി ശബ്ദം അലക്ഷ്യമായി കേട്ട്  കൊണ്ടിരുന്നു ഞങ്ങൾ അയാളെ കളിയാക്കുകയും അയാൾ പറയുന്നത് പോലെ (പരിഹാസ  രൂപേണ ) ആവർത്തിക്കുകയും ചെയ്തു കൊണ്ടിരുന്നു.ഞങ്ങളുടെ ശബ്ദം റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം കേട്ടു.ഞങ്ങളോട് റസൂലിന്റെ അടുത്ത് ചെല്ലാൻ പറഞ്ഞു.ഞങ്ങൾ നബിയുടെ മുമ്പിൽ സന്നിഹിതരായി . 
തിരു നബി ഞങ്ങളോട് ചോദിച്ചു : നിങ്ങളിൽ ആരുടെ ശബ്ദമാണ് ഞാൻ ഉച്ചത്തിലായി കേട്ടത് ? ജനങ്ങളെല്ലാം എന്നിലേക്ക് വിരൽ ചൂണ്ടി.അവർ പറഞ്ഞത് സത്യമായിരുന്നു.നബി എല്ലാവരെയും വിട്ടയച്ചു.എന്നെ മാത്രം അവിടെ പിടിച്ചു വച്ചു. നബി എന്നോട് പറഞ്ഞു : എണീറ്റ് നിസ്‌ക്കാരത്തിനുള്ള ബാങ്ക് വിളിക്കൂ. ഞാൻ എണീറ്റ് നിന്നു . നബി തന്നെ എന്നെ ബാങ്കിന്റെ വചനങ്ങൾ  പഠിപ്പിച്ചു നബി പറഞ്ഞു .താങ്കൾ ഇപ്രകാരം ചൊല്ലൂ :
 اللَّهُ أَكْبَرُ اللَّهُ أَكْبَرُ
അല്ലാഹു ഏറ്റവും വലിയവൻ,അല്ലാഹു ഏറ്റവും വലിയവൻ
 اللَّهُ أَكْبَرُ اللَّهُ أَكْبَرُ 
അല്ലാഹു ഏറ്റവും വലിയവൻ,അല്ലാഹു ഏറ്റവും വലിയവൻ
أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ
അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നു ഞാൻ സാക്ഷ്യം വഹിക്കുന്നു 
 أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ 
അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നു ഞാൻ സാക്ഷ്യം വഹിക്കുന്നു 
أَشْهَدُ أَنَّ مُحَمَّدًا رَسُولُ اللَّهِ
മുഹമ്മദ് നബി അല്ലാഹുവിന്റെ ദൂതനാണെന്നു ഞാൻ സാക്ഷ്യം വഹിക്കുന്നു 
 أَشْهَدُ أَنَّ مُحَمَّدًا رَسُولُ اللَّهِ
മുഹമ്മദ് നബി അല്ലാഹുവിന്റെ ദൂതനാണെന്നു ഞാൻ സാക്ഷ്യം വഹിക്കുന്നു 

എന്നിട്ടു നബി പറഞ്ഞു : താങ്കൾ ഇപ്രകാരം നീട്ടി ചൊല്ലൂ...ആവർത്തിച്ചു ചൊല്ലൂ... വീണ്ടും നബി പറഞ്ഞു : താങ്കൾ ഇപ്രകാരം ചൊല്ലൂ:
 أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ
അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നു ഞാൻ സാക്ഷ്യം വഹിക്കുന്നു 
 أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ
അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നു ഞാൻ സാക്ഷ്യം വഹിക്കുന്നു 
 أَشْهَدُ أَنَّ مُحَمَّدًا رَسُولُ اللَّهِ
മുഹമ്മദ് നബി അല്ലാഹുവിന്റെ ദൂതനാണെന്നു ഞാൻ സാക്ഷ്യം വഹിക്കുന്നു
 أَشْهَدُ أَنَّ مُحَمَّدًا رَسُولُ اللَّهِ
മുഹമ്മദ് നബി അല്ലാഹുവിന്റെ ദൂതനാണെന്നു ഞാൻ സാക്ഷ്യം വഹിക്കുന്നു
 حَىَّ عَلَى الصَّلاَةِ
നിസ്‌ക്കാരത്തിലേക്കു വരൂ 
 حَىَّ عَلَى الصَّلاَةِ
നിസ്‌ക്കാരത്തിലേക്കു വരൂ 
 حَىَّ عَلَى الْفَلاَحِ
വിജയത്തിലേക്ക്  വരൂ 
 حَىَّ عَلَى الْفَلاَحِ
വിജയത്തിലേക്ക്  വരൂ 
 اللَّهُ أَكْبَرُ اللَّهُ أَكْبَرُ
അല്ലാഹു ഏറ്റവും വലിയവൻ,അല്ലാഹു ഏറ്റവും വലിയവൻ
 لاَ إِلَهَ إِلاَّ اللَّهُ 
അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി   മറ്റാരുമില്ല  
   പിന്നീട് എന്റെ ബാങ്ക് വിളി കഴിഞ്ഞ ശേഷം നബി എന്നെ വിളിച്ചു എനിക്ക്  വെള്ളിയുള്ള ഒരു കിഴി സമ്മാനിച്ചു /നൽകി. അപ്പോൾ ഞാൻ പറഞ്ഞു : അല്ലാഹുവിന്റെ ദൂതരേ.... എന്നോട്  മക്കയിൽ ബാങ്ക് വിളിക്കാൻ കല്പിച്ചാലും അപ്പോൾ നബി പറഞ്ഞു : ഞാൻ താങ്കളോട് അതിനു കല്പിച്ചിരിക്കുന്നു.അങ്ങിനെ ഞാൻ മക്കയിൽ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ  ഗവർണർ അത്താബു   ബ്നു അസീദിന്റെ അടുത്ത് ചെന്നു. റസൂലിന്റെ കൽപ്പന അനുസരിച്ചു ഞാൻ അദ്ദേഹത്തോടൊപ്പം മക്കയിൽ ബാങ്ക് വിളിക്കുകയും ചെയ്തു.  https://sunnah.com/urn/1106360


MODULE 4

മൊഡ്യൂൾ 13 -ൽ പരാമർശിച്ച ഹദീസിനു ഇമാം  സുയൂതി  നൽകിയ വിശദീകരണം കാണുക: 
   شرح السيوطي لسنن النسائي
جلال الدين عبد الرحمن بن أبي بكر السيوطي
.........................
اسْتَدَلَّ بِهِ ابْنُ حِبَّانَ عَلَى الرُّخْصَةِ فِي أَخْذِ الْأُجْرَةِ ، وَعَارَضَ بِهِ الْحَدِيثَ الْوَارِدَ فِي النَّهْيِ عَنْ ذَلِكَ ، قَالَ ابْنُ سَيِّدِ النَّاسِ : وَلَا دَلِيلَ فِيهِ لِوَجْهَيْنِ ، الْأَوَّلُ : حَدِيثُ أَبِي مَحْذُورَةَ هَذَا مُتَقَدِّمٌ قَبْلَ إِسْلَامِ عُثْمَانَ بْنِ أَبِي الْعَاصِ الرَّاوِي لِحَدِيثِ النَّهْيِ فَحَدِيثُ عُثْمَانَ مُتَأَخِّرٌ بِيَقِينٍ . الثَّانِي : أَنَّهَا وَاقِعَةٌ يَتَطَرَّقُ إِلَيْهَا الِاحْتِمَالُ ، بَلْ أَقْرَبُ الِاحْتِمَالَاتِ فِيهَا أَنْ يَكُونَ مِنْ بَابِ التَّأْلِيفِ لِحَدَاثَةِ عَهْدِهِ بِالْإِسْلَامِ ، كَمَا أَعْطَى حِينَئِذٍ غَيْرَهُ مِنَ الْمُؤَلَّفَةِ قُلُوبُهُمْ ، وَوَقَائِعُ الْأَحْوَالِ إِذَا تَطَرَّقَ إِلَيْهَا الِاحْتِمَالُ سَلَبَهَا الِاسْتِدْلَالَ لِمَا يَبْقَى فِيهَا مِنَ الْإِجْمَالِ
ആശയ സംഗ്രഹം:ബാങ്ക് വിളിക്കുന്നതിന്‌ കൂലി സ്വീകരിക്കുന്നതിന് ഇളവുണ്ട് എന്നതിന് ഈ ഹദീസ് ഇബ്നു ഹിബ്ബാൻ തെളിവായി സ്വീകരിച്ചിരിക്കുന്നു.എന്നാൽ ഇബ്നു സയ്യിദിന്നാസ് ഈ അഭിപ്രായത്തെ രണ്ടു കാരണങ്ങളാൽ ഖണ്ഡിച്ചിരിക്കുന്നു. അദ്ദേഹം പറയുന്നു:  ബാങ്ക് വിളിക്കുന്നതിന്‌ കൂലി സ്വീകരിക്കാം എന്നതിന് ഈ ഹദീസ് രണ്ടു  കാരണങ്ങളാൽ തെളിവല്ല. ഒന്ന് : അബൂ മഹദൂറാ യുടെ കൂലി സ്വീകരിക്കുന്നതിൽ ഇളവ് സൂചിപ്പിക്കുന്ന ഹദീസ് അതിലെ നിരോധനം സൂചിപ്പിക്കുന്ന ഹദീസ് റിപ്പോർട്ട് ചെയ്ത  ഉസ്മാന്  ബ്നുൽ ആസിന്റെ ഇസ്‌ലാം സ്വീകരണത്തിന് മുമ്പാണ്.അതിനാൽ നിരോധനം സൂചിപ്പിക്കുന്ന ഹദീസ് ആണ് പിന്നീട് വന്നിട്ടുള്ളതു എന്നത്  ഉറപ്പാണ്. രണ്ടു : അബൂ മഹദൂറാ യുടെ ഹദീസിൽ ബാങ്ക് വിളിച്ചതിനു നബി വെള്ളിക്കിഴി നൽകിയത് പുതുതായി ഇസ്‌ലാമിൽ വന്നയാൾക്കു ഇസ്‌ലാമിനോട് ഹൃദയം ഇണക്കം  വർദ്ധിപ്പിക്കുക എന്ന ഉദ്ദേശ്യത്തിലാവാം.
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=57&ID=816
 ഈ ചർച്ച ഇവിടെ അവസാനിപ്പിക്കുന്നു 

FOR ADDITIONAL READING:

ഹനഫീ ഫിഖ്ഹ് ഗ്രൻഥം അൽ ബഹ്‌റു റാഇഖിൽ  നിന്ന് :
البحر الرائق شرح كنز الدقائق
زين الدين بن إبراهيم (ابن نجيم)
http://library.islamweb.net/NEWLIBRARY/display_book.php?bk_no=29&ID=72&idfrom=332&idto=894&bookid=29&startno=12
ഇബ്നു ഖുദ്‌ദാമ  റഹിമഹുല്ലാഹിയുടെ അൽ മുഗ്‌നിയിൽ നിന്ന് 
المغني
موفق الدين عبد الله بن أحمد بن قدامة

Wednesday, 7 February 2018

വിശുദ്ധ ഖുർആനും മറ്റു മതപരമായ അറിവുകളും പഠിപ്പിക്കുന്നതിന് ശമ്പളം സ്വീകരിക്കാമോ ?



 അൽ കിതാബ് ചോദ്യോത്തര പരമ്പര 27
08.02.2018

ചോദ്യം : വിശുദ്ധ ഖുർആനും മറ്റു മതപരമായ അറിവുകളും പഠിപ്പിക്കുന്നതിന് ശമ്പളം സ്വീകരിക്കാമോ ? ശറഇയ്യായ മന്ത്രങ്ങൾ ഉപയോഗിച്ച് ചികിത്സ നടത്തുന്നവർ അതിനു കൂലി സ്വീകരിക്കാമോ?

 ഉത്തരം ചുരുക്കത്തിൽ : വിശുദ്ധ ഖുർആൻ ഉപയോഗിച്ച് ശറഇയ്യായ റുഖയ്യ / മന്ത്ര ചികിത്സ നടത്തുന്നതിന് പ്രതിഫലം സ്വീകരിക്കാമെന്ന് സ്വഹീഹായ ഹദീസ് പ്രകാരം സ്ഥിരപ്പെട്ടിട്ടുണ്ട് . എന്നാൽ വിശുദ്ധ ഖുർആനും മറ്റു ദീനീ വിജ്ഞാനങ്ങളും പഠിപ്പിക്കുന്നതിന് പ്രതിഫലം സ്വീകരിക്കാമോ എന്ന വിഷയത്തിൽ പണ്ഡിതന്മാർക്ക് വ്യത്യസ്ത വീക്ഷണങ്ങൾ ഉണ്ട്.അനുവദനീയമാണെന്നും അല്ലെന്നും നിബന്ധന വച്ചിട്ടില്ലെങ്കിൽ അനുവദനീയമാണെന്നും എന്നിങ്ങനെ മൂന്ന് പ്രധാന നിരീക്ഷണങ്ങളാണ് ഈ വിഷയത്തിലുള്ളത്.ഖുർആൻ , ഹദീസ് എന്നിവയുടെയും അവയുടെ വിശദീകരങ്ങളുടെയും അടിസ്ഥാനത്തിൽ ഒരു ചെറിയ വിശകലനമാണ്‌ ഇവിടെ ഉദ്ദേശിക്കുന്നത്.

വിവരണം ചുവടെ വായിക്കുക  :

MODULE 01

صحيح مسلم
സ്വഹീഹു മുസ്‌ലിം
  كتاب السلام
കിതാബുസ്സലാം 
بَاب جَوَازِ أَخْذِ الْأُجْرَةِ عَلَى الرُّقْيَةِ بِالْقُرْآنِ وَالْأَذْكَارِ 
ഖുർആനും ദിക്റുകളും ഉപയോഗിച്ച് റുഖയ്യ / മന്ത്രം നടത്തുന്നതിന് പ്രതിഫലം സ്വീകരിക്കാമോ എന്നത് സംബന്ധിച്ച ബാബ്

 حَدَّثَنَا يَحْيَى بْنُ يَحْيَى التَّمِيمِيُّ أَخْبَرَنَا هُشَيْمٌ عَنْ أَبِي بِشْرٍ عَنْ أَبِي الْمُتَوَكِّلِ عَنْ أَبِي سَعِيدٍ الْخُدْرِيِّ أَنَّ نَاسًا مِنْ أَصْحَابِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانُوا فِي سَفَرٍ فَمَرُّوا بِحَيٍّ مِنْ أَحْيَاءِ الْعَرَبِ فَاسْتَضَافُوهُمْ فَلَمْ يُضِيفُوهُمْ فَقَالُوا لَهُمْ هَلْ فِيكُمْ رَاقٍ فَإِنَّ سَيِّدَ الْحَيِّ لَدِيغٌ أَوْ مُصَابٌ فَقَالَ رَجُلٌ مِنْهُمْ نَعَمْ فَأَتَاهُ فَرَقَاهُ بِفَاتِحَةِ الْكِتَابِ فَبَرَأَ الرَّجُلُ فَأُعْطِيَ قَطِيعًا مِنْ غَنَمٍ فَأَبَى أَنْ يَقْبَلَهَا وَقَالَ حَتَّى أَذْكُرَ ذَلِكَ لِلنَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَأَتَى النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَذَكَرَ ذَلِكَ لَهُ فَقَالَ يَا رَسُولَ اللَّهِ وَاللَّهِ مَا رَقَيْتُ إِلَّا بِفَاتِحَةِ الْكِتَابِ فَتَبَسَّمَ وَقَالَ وَمَا أَدْرَاكَ أَنَّهَا رُقْيَةٌ ثُمَّ قَالَ خُذُوا مِنْهُمْ وَاضْرِبُوا لِي بِسَهْمٍ مَعَكُمْ 
.......................
ആശയ സംഗ്രഹം : അബൂ സഈദിൽ  ഖുദ്‌രി റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു : നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ കുറച്ചു സഖാക്കൾ ഒരു യാത്രക്കിടെ  ഒരു അറബ് ഗോത്രത്തിനരികിലൂടെ സഞ്ചരിക്കാൻ ഇടയായി .ആ ഗോത്രക്കാരോട് അവർ ആതിഥേയത്വം അഭ്യർത്ഥിച്ചെങ്കിലും അവർ അഭ്യർത്ഥന നിരസിച്ചു.തുടർന്ന് ആ ഗോത്രക്കാർ നബിയുടെ സഖാക്കളോട് ചോദിച്ചു : ഞങ്ങളുടെ ഗോത്ര നേതാവിനെ തേൾ കടിച്ചിരിക്കുന്നു ; നിങ്ങളിൽ മന്ത്രിക്കുന്ന ആരെങ്കിലും ഉണ്ടോ? അപ്പോൾ സ്വഹാബാക്കളിൽ / സഖാക്കളിൽ നിന്ന് ഒരാൾ(അബൂ സഈദിൽ ഖുദ്‌രി റദിയല്ലാഹു അന്ഹു തന്നെയായിരുന്നു ആ വ്യക്തി) പറഞ്ഞു : അതെ .അങ്ങിനെ അദ്ദേഹം സൂറത്തുൽ ഫാതിഹ ഉപയോഗിച്ച് അവരുടെ ഗോത്ര നേതാവിനെ മന്ത്രിച്ചു . അദ്ദേഹത്തിന് സുഖപ്പെട്ടു.ആ ഗോത്രക്കാർ (കൂലിയായി  ) കുറച്ചു ആടുകളെ (മുപ്പതു ആടുകളെ) സ്വഹാബാക്കൾക്കു നൽകി.എന്നാൽ സ്വഹാബി   റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലമയിൽ നിന്ന് ആ വിഷയത്തിൽ ഒരു വിധി കിട്ടാതെ അത് സ്വീകരിക്കാൻ വിസമ്മതിച്ചു.അദ്ദേഹം  നബിയെ സമീപിച്ചു നബിയോട് ഇങ്ങിനെ പറഞ്ഞു : അല്ലാഹുവിന്റെ ദൂതരേ.. ഞാൻ ഫാതിഹ സൂറത്തു മാത്രമേ മന്ത്രത്തിനു ഉപയോഗിച്ചിട്ടുള്ളൂ.അപ്പോൾ നബി പുഞ്ചിരിച്ചു ചോദിച്ചു : താങ്കൾക്കു എങ്ങിനെയാണ് ഫാതിഹ മന്ത്രമാണ് എന്ന് അറിഞ്ഞത്? തുടർന്ന് നബി പറഞ്ഞു: നിങ്ങൾ ആ ആടുകളെ അവരിൽ നിന്ന് സ്വീകരിക്കൂ; നിങ്ങളുടെ കൂട്ടത്തിൽ എനിക്ക് ഒരു  ഓഹരിയും തരൂ.
..........................

ഈ ഹദീസിനു ശറഹു മുസ്‌ലിമിൽ ഇമാം നവവി റഹിമഹുല്ലാഹ് നൽകിയ വിശദീകരണത്തിൽ നിന്ന് :
شرح النووي على مسلم
يحيي بن شرف أبو زكريا النووي
..........................
قَوْلُهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ( مَا أَدْرَاكَ أَنَّهَا رُقْيَةٌ ؟ ) فِيهِ التَّصْرِيحُ بِأَنَّهَا رُقْيَةٌ ، فَيُسْتَحَبُّ أَنْ يُقْرَأَ بِهَا عَلَى اللَّدِيغِ وَالْمَرِيضِ وَسَائِرِ أَصْحَابِ الْأَسْقَامِ وَالْعَاهَاتِ
ആശയ സംഗ്രഹം : 'താങ്കൾക്കു എങ്ങിനെയാണ് ഫാതിഹ മന്ത്രമാണ് എന്ന് അറിഞ്ഞത്?' എന്ന് നബി ചോദിച്ചതിൽ നിന്നും സൂറത്തുൽ ഫാതിഹ റുഖയ്യ / മന്ത്രം ആണെന്ന് വ്യക്തമാണ്.വിഷ ജന്തുക്കളുടെ കടിയേറ്റ വ്യക്തി , രോഗി,മറ്റു അവശതകൾ /ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന വ്യക്തി എന്നിവർക്കെല്ലാം സൂറത്തുൽ ഫാതിഹ ഉപയോഗിച്ച് മന്ത്രിക്കൽ മുസ്തഹബ്ബാണ് എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം. 
قَوْلُهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ( خُذُوا مِنْهُمْ وَاضْرِبُوا لِي بِسَهْمٍ مَعَكُمْ ) هَذَا تَصْرِيحٌ بِجَوَازِ أَخْذِ الْأُجْرَةِ عَلَى الرُّقْيَةِ بِالْفَاتِحَةِ وَالذِّكْرِ ، وَأَنَّهَا حَلَالٌ لَا كَرَاهَةَ فِيهَا ، وَكَذَا الْأُجْرَةُ عَلَى تَعْلِيمِ الْقُرْآنِ ، وَهَذَا مَذْهَبُ الشَّافِعِيِّ وَمَالِكٍ وَأَحْمَدَ وَإِسْحَاقَ وَأَبِي ثَوْرٍ وَآخَرِينَ مِنَ السَّلَفِ وَمَنْ بَعْدَهُمْ ، وَمَنَعَهَا أَبُو حَنِيفَةَ فِي تَعْلِيمِ الْقُرْآنِ ، وَأَجَازَهَا فِي الرُّقْيَةِ 
ആശയ സംഗ്രഹം : 'നിങ്ങൾ ആ ആടുകളെ അവരിൽ നിന്ന് സ്വീകരിക്കൂ; നിങ്ങളുടെ കൂട്ടത്തിൽ എനിക്ക് ഒരു  ഓഹരിയും തരൂ' എന്ന് നബി പറഞ്ഞതിൽ നിന്ന് ഖുർആനും ദിക്റുകളും ഉപയോഗിച്ച് റുഖയ്യ / മന്ത്രം നടത്തുന്നതിന് പ്രതിഫലം സ്വീകരിക്കൽ അനുവദനീയമാണെന്നും അതിൽ കറാഹത്തു ഇല്ലെന്നും വ്യക്തമായി മനസ്സിലാക്കാം.ഇപ്രകാരം തന്നെ ഖുർആൻ പഠിപ്പിക്കുന്നതിനുംകൂലി സ്വീകരിക്കാവുന്നതാണ് .ഇതാണ് ഇമാം ശാഫിഈ , ഇമാം മാലിക്, ഇമാം അഹ്മദ് ബ്നു ഹന്ബൽ , ഇസ് ഹാഖ്‌ , അബൂ സൗർ എന്നിവരുടെയും  സലഫുകളിൽ നിന്ന് മറ്റു പലരുടെയും അവർക്കു ശേഷമുള്ളവരുടെയും നിലപാട്. എന്നാൽ റുഖയ്യക്ക് /മന്ത്രത്തിനു കൂലി സ്വീകരിക്കൽ അനുവദനീയമാണെങ്കിലും ഖുർആൻ പഠിപ്പിക്കുന്നതിന് കൂലി സ്വീകരിക്കാൻ പാടില്ല എന്നതാണ് ഇമാം അബൂ ഹനീഫയുടെ നിലപാട്.
.............................
وَأَمَّا قَوْلُهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ( وَاضْرِبُوا لِي بِسَهْمٍ ) فَإِنَّمَا قَالَهُ تَطْيِيبًا لِقُلُوبِهِمْ ، وَمُبَالَغَةً فِي تَعْرِيفِهِمْ أَنَّهُ حَلَالٌ لَا شُبْهَةَ فِيهِ 
...........................
റുഖയ്യക്ക്  കൂലി സ്വീകരിക്കുന്നതിൽ ഒരു ശുബ്ഹത്തും ഇല്ലെന്നും അത് അനുവദനീയമാണെന്നും സ്വഹാബാക്കൾക്കു വ്യക്തമായി ബോധ്യപ്പെടുന്നതിനും അവരുടെ മനസ്സിന് സംതൃപ്തി ഉണ്ടാവുന്നതിനുമാണ് 'നിങ്ങളുടെ കൂട്ടത്തിൽ എനിക്ക് ഒരു  ഓഹരിയും തരൂ' എന്ന് നബി പറഞ്ഞത്.
.......................
http://library.islamweb.net/Newlibrary/display_book.php?flag=1&bk_no=53&ID=6631

_________________

MODULE 02

പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 002 അല്‍ ബഖറ 40 -43 കാണുക :
يَا بَنِي إِسْرَائِيلَ اذْكُرُواْ نِعْمَتِيَ الَّتِي أَنْعَمْتُ عَلَيْكُمْ وَأَوْفُواْ بِعَهْدِي أُوفِ بِعَهْدِكُمْ وَإِيَّايَ فَارْهَبُونِ
ഇസ്രായീല്‍ സന്തതികളേ,  ഞാന്‍ നിങ്ങള്‍ക്ക്‌ ചെയ്തു തന്നിട്ടുള്ള അനുഗ്രഹം നിങ്ങള്‍ ഓര്‍മിക്കുകയും, എന്നോടുള്ള കരാര്‍ നിങ്ങള്‍ നിറവേറ്റുകയും ചെയ്യുവിന്‍. എങ്കില്‍ നിങ്ങളോടുള്ള കരാര്‍ ഞാനും നിറവേറ്റാം. എന്നെ മാത്രമേ നിങ്ങള്‍ ഭയപ്പെടാവൂ.
وَآمِنُواْ بِمَا أَنزَلْتُ مُصَدِّقًا لِّمَا مَعَكُمْ وَلاَ تَكُونُواْ أَوَّلَ كَافِرٍ بِهِ وَلاَ تَشْتَرُواْ بِآيَاتِي ثَمَنًا قَلِيلاً وَإِيَّايَ فَاتَّقُونِ
നിങ്ങളുടെ പക്കലുള്ള വേദഗ്രന്ഥങ്ങളെ ശരിവെച്ചുകൊണ്ട്‌ ഞാന്‍ അവതരിപ്പിച്ച സന്ദേശത്തില്‍ ( ഖുര്‍ആനില്‍ ) നിങ്ങള്‍ വിശ്വസിക്കൂ. അതിനെ ആദ്യമായി തന്നെ നിഷേധിക്കുന്നവര്‍ നിങ്ങളാകരുത്‌. തുച്ഛമായ വിലയ്ക്ക്‌ ( ഭൌതിക നേട്ടത്തിനു ) പകരം എന്‍റെവചനങ്ങള്‍ നിങ്ങള്‍ വിറ്റുകളയുകയും ചെയ്യരുത്‌. എന്നോട്‌ മാത്രം നിങ്ങള്‍ ഭയഭക്തി പുലര്‍ത്തുക.
وَلاَ تَلْبِسُواْ الْحَقَّ بِالْبَاطِلِ وَتَكْتُمُواْ الْحَقَّ وَأَنتُمْ تَعْلَمُونَ
നിങ്ങള്‍ സത്യം അസത്യവുമായി കൂട്ടിക്കുഴക്കരുത്‌. അറിഞ്ഞുകൊണ്ട്‌ സത്യം മറച്ചുവെക്കുകയും ചെയ്യരുത്‌.

തഫ്സീർ അൽ ഖുർതുബിയിൽ നിന്ന്: 

تفسير القرطبي
محمد بن أحمد الأنصاري القرطبي

الثَّانِيَةُ : وَقَدِ اخْتَلَفَ الْعُلَمَاءُ فِي أَخْذِ الْأُجْرَةِ عَلَى تَعْلِيمِ الْقُرْآنِ وَالْعِلْمِ - لِهَذِهِ الْآيَةِ وَمَا كَانَ فِي مَعْنَاهَا فَمَنَعَ ذَلِكَ الزُّهْرِيُّ وَأَصْحَابُ الرَّأْيِ وَقَالُوا : لَا يَجُوزُ أَخْذُ الْأُجْرَةِ عَلَى تَعْلِيمِ الْقُرْآنِ لِأَنَّ تَعْلِيمَهُ وَاجِبٌ مِنَ الْوَاجِبَاتِ الَّتِي يُحْتَاجُ فِيهَا إِلَى نِيَّةِ التَّقَرُّبِ وَالْإِخْلَاصِ فَلَا يُؤْخَذُ عَلَيْهَا أُجْرَةٌ كَالصَّلَاةِ وَالصِّيَامِ ، وَقَدْ قَالَ تَعَالَى : وَلَا تَشْتَرُوا بِآيَاتِي ثَمَنًا قَلِيلًا . وَرَوَى ابْنُ عَبَّاسٍ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ مُعَلِّمُو صِبْيَانِكُمْ شِرَارُكُمْ أَقَلُّهُمْ رَحْمَةً بِالْيَتِيمِ وَأَغْلَظُهُمْ عَلَى الْمِسْكِينِ . وَرَوَى أَبُو هُرَيْرَةَ قَالَ : قُلْتُ يَا رَسُولَ اللَّهِ مَا تَقُولُ فِي الْمُعَلِّمِينَ قَالَ دِرْهَمُهُمْ حَرَامٌ وَثَوْبُهُمْ سُحْتٌ وَكَلَامُهُمْ رِيَاءٌ وَرَوَى عُبَادَةُ بْنُ الصَّامِتِ قَالَ : عَلَّمْتُ نَاسًا مِنْ أَهْلِ الصُّفَّةِ الْقُرْآنَ وَالْكِتَابَةَ ، فَأَهْدَى إِلَيَّ رَجُلٌ مِنْهُمْ قَوْسًا فَقُلْتُ : لَيْسَتْ بِمَالٍ وَأَرْمِي عَنْهَا فِي سَبِيلِ اللَّهِ فَسَأَلْتُ عَنْهَا رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ : إِنْ سَرَّكَ أَنْ تُطَوَّقَ بِهَا طَوْقًا مِنْ نَارٍ فَاقْبَلْهَا 
ആശയ സംഗ്രഹം : ഈ ആയത്തിന്റെയും(41 ) ഇതേ ആശയത്തിൽ വന്ന ആയത്തുകളുടെയും  അടിസ്ഥാനത്തിൽ ഖുർആനും മറ്റു ദീനീ വിജ്ഞാനങ്ങളും പഠിപ്പിക്കുന്നതിന് കൂലി സ്വീകരിക്കാമോ എന്ന വിഷയത്തിൽ പണ്ഡിതന്മാർക്ക് ഭിന്ന വീക്ഷണങ്ങളുണ്ട്.സുഹ്രിയും അസ് ഹാബ് റഅയും (ഹനഫികൾ) പാടില്ല എന്ന വീക്ഷണം പുലർത്തുന്നു.അവർ ഇങ്ങിനെ പ്രസ്താവിച്ചിരിക്കുന്നു: ഖുർആൻ പഠിപ്പിക്കുന്നതിന് കൂലി സ്വീകരിക്കൽ അനുവദനീയമല്ല;കാരണം ഖുർആൻ പഠിപ്പിക്കൽ നിർബന്ധമാണ്‌. അത് അല്ലാഹുവിനോടുള്ള സാമീപ്യം ലഭിക്കൽ എന്ന നിയ്യത്തോടെ ഇഖ്‌ലാസോടു കൂടിയായിരിക്കണം.അത് കൊണ്ട് തന്നെ നിസ്ക്കാരം, നോമ്പ് എന്നിവ പോലെ തന്നെ ഖുർആൻ പഠിപ്പിക്കുന്നതിനും കൂലി വാങ്ങാൻ പാടില്ല.അല്ലാഹു പറയുന്നു :'തുച്ഛമായ വിലയ്ക്ക്‌ ( ഭൌതിക നേട്ടത്തിനു ) പകരം എന്‍റെവചനങ്ങള്‍ നിങ്ങള്‍ വിറ്റുകളയുകയും ചെയ്യരുത്‌' .
       നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞതായി ഇബ്നു അബ്ബാസ് റദിയല്ലാഹു അന്ഹു നിങ്ങളുടെ കുട്ടികളെ പഠിപ്പിക്കുന്നവർ നിങ്ങളിൽ ഏറ്റവും മോശക്കാരാണ്,യതീമുകളോട് കാരുണ്യം ഇല്ലാത്തവരും അഗതികളോട് പരുഷമായി പെരുമാറുന്നവരുമാണ്( പരിഭാഷകന്റെ കുറിപ്പ് :ശ്രദ്ധിക്കുക.ഈ ഹദീസിന്റെ ആധികാരികത സ്ഥിരപ്പെട്ടതല്ല എന്ന് കാണുന്നു.
http://www.almeshkat.net/vb/showthread.php?t=81114&page=11
ഇനി ഇങ്ങിനെ ഒരു ഹദീസ് ഉണ്ടെങ്കിൽ തന്നെ അത് മോശക്കാരായ അദ്ധ്യാപകരെ കുറിച്ചാകാം .അല്ലാഹു ഏറ്റവും അറിയുന്നവൻ.)
        അബൂ ഹുറൈറ ഒരിക്കൽ നബിയോട് ചോദിച്ചു : അല്ലാഹുവിന്റെ ദൂതരേ... ഈ  അദ്ധ്യാപകരുടെ  കാര്യത്തിൽ താങ്കൾ എന്താണ് പറയുന്നത്?  അപ്പോൾ നബി പറഞ്ഞു : അവരുടെ ദിർഹം ഹറാമാണ് .അവരുടെ വസ്ത്രം നിഷിദ്ധമായ സമ്പാദ്യമാണ്.അവരുടെ സംസാരം പൊങ്ങച്ചമാണ്‌ (പരിഭാഷകന്റെ കുറിപ്പ് : ഈ ഹദീസിന്റെ പരമ്പര ഈ തഫ്സീറിൽ ഇല്ല)
        ഉബാദത്തു ബ്നു സ്സാമിത് റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു : ഞാൻ സുഫ്ഫത്തിന്റെ അഹ്ലുകാരിൽ പെട്ട ചിലരെ ഖുർആനും എഴുത്തു വിദ്യയും  അഭ്യസിപ്പിച്ചു.അപ്പോൾ അവർ എനിക്ക് ഒരു വില്ല് സമ്മാനമായി/ഹദ്‌യ നൽകി .ഞാൻ റസൂലിനോട് പറഞ്ഞു : ഇത് സമ്പത്തൊന്നുമല്ലല്ലോ( അപ്പോൾ സ്വീകരിക്കുന്നതിൽ കുഴപ്പമില്ലല്ലോ)എനിക്ക് അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള ജിഹാദിന് ഇത് ഉപയോഗിക്കാമല്ലോ അപ്പോൾ തിരു നബി ഇങ്ങിനെ പ്രതിവചിച്ചു : നിനക്ക് നരകത്തിൽ നിന്നുള്ള ഒരു നെക്ക്ലെസ് ധരിപ്പിക്കപ്പെടണമെന്നു ആഗ്രഹമുണ്ടെങ്കിൽ ആ  ഹദ്‌യ സ്വീകരിച്ചോളൂ 
(സുനനു അബീ ദാവൂദ് , സുനനു ഇബ്നു മാജ )
https://sunnah.com/abudawud/24/1
വിശദീകരണം ഇൻ ഷാ അല്ലാഹ് അടുത്ത മോഡ്യൂളിൽ 
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=48&ID=389


MODULE 03

മൊഡ്യൂൾ 2 - ൽ പരാമർശിച്ച സുനനു അബീ ദാവൂദിലെ ഹദീസിനു ഔനുൽ മഅബൂദ് എന്ന ശറഹു കിതാബിൽ നൽകിയിട്ടുള്ള വിശദീകരണത്തിൽ നിന്ന് :
عون المعبود
محمد شمس الحق العظيم آبادي

قَالَ الْخَطَّابِيُّ : اخْتَلَفَ قَوْمٌ مِنَ الْعُلَمَاءِ فِي مَعْنَى هَذَا الْحَدِيثِ وَتَأْوِيلِهِ ؛ فَذَهَبَ بَعْضُهُمْ إِلَى ظَاهِرِهِ فَرَأَوْا أَنَّ أَخْذَ الْأُجْرَةِ عَلَى تَعْلِيمِ الْقُرْآنِ غَيْرُ مُبَاحٍ وَإِلَيْهِ ذَهَبَ الزُّهْرِيُّ وَأَبُو حَنِيفَةَ وَإِسْحَاقُ ابْنُ رَاهْوَيْهِ ، وَقَالَ طَائِفَةٌ : لَا بَأْسَ بِهِ مَا لَمْ يُشْتَرَطْ ، وَهُوَ قَوْلُ الْحَسَنِ الْبَصْرِيِّ وَابْنِ سِيرِينَ وَالشَّعْبِيِّ ، وَأَبَاحَ ذَلِكَ آخَرُونَ ، وَهُوَ مَذْهَبُ عَطَاءٍ وَمَالِكٍ وَالشَّافِعِيِّ وَأَبِي ثَوْرٍ ، وَاحْتَجُّوا بِحَدِيثِ سَهْلِ بْنِ سَعْدٍ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ لِلرَّجُلِ الَّذِي خَطَبَ الْمَرْأَةَ فَلَمْ يَجِدْ لَهَا مَهْرًا زَوَّجْتُكَهَا عَلَى مَا مَعَكَ مِنَ الْقُرْآنِ
 وَتَأَوَّلُوا حَدِيثَ عُبَادَةَ عَلَى أَنَّهُ كَانَ تَبَرَّعَ بِهِ ، وَنَوَى الِاحْتِسَابَ فِيهِ وَلَمْ يَكُنْ قَصْدُهُ وَقْتَ التَّعْلِيمِ إِلَى طَلَبِ عِوَضٍ وَنَفْعٍ فَحَذَّرَهُ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِبْطَالَ أَجْرِهِ وَتَوَعَّدَهُ عَلَيْهِ ، وَكَانَ سَبِيلُ عُبَادَةَ فِي هَذَا سَبِيلَ مَنْ رَدَّ ضَالَّةً لِرَجُلٍ أَوِ اسْتَخْرَجَ لَهُ مَتَاعًا قَدْ غَرِقَ فِي بَحْرٍ تَبَرُّعًا وَحِسْبَةً فَلَيْسَ لَهُ أَنْ يَأْخُذَ عَلَيْهِ عِوَضًا ، وَلَوْ أَنَّهُ طَلَبَ لِذَلِكَ أُجْرَةً قَبْلَ أَنْ يَفْعَلَهُ حِسْبَةً كَانَ ذَلِكَ جَائِزًا . وَأَهْلُ الصُّفَّةِ قَوْمٌ فُقَرَاءَ كَانُوا يَعِيشُونَ بِصَدَقَةِ النَّاسِ ، فَأَخْذُ الْمَالِ مِنْهُمْ مَكْرُوهٌ وَدَفْعُهُ إِلَيْهِمْ مُسْتَحَبٌّ 
ആശയ സംഗ്രഹം : ഖത്താബി പ്രസ്താവിക്കുന്നു: ഈ ഹദീസിന്റെ ആശയത്തിലും വ്യാഖ്യാനത്തിലും പണ്ഡിതന്മാർക്ക് ഭിന്ന വീക്ഷണങ്ങളുണ്ട്.ചിലർ ഹദീസിന്റെ ബാഹ്യാർത്ഥം പരിഗണിച്ചു കൊണ്ട് ഖുർആൻ പഠിപ്പിക്കുന്നതിന് കൂലി സ്വീകരിക്കൽ അനുവദനീയമല്ല എന്ന നിലപാട് സ്വീകരിച്ചിരിക്കുന്നു.സുഹ്‌രി , ഇമാം അബൂ ഹനീഫ, ഇസ് ഹാഖ് ബ്നു റാഹവൈഹി എന്നിവർ ഈ നിലപാടുകാരാണ്. നിബന്ധന വയ്ക്കാതെ കൂലി സ്വീകരിക്കുന്നതിൽ കുഴപ്പമില്ലെന്നതാണ് മറ്റൊരു വിഭാഗം പണ്ഡിതന്മാരുടെ നിരീക്ഷണം.ഹസനുൽ ബസരി, ഇബ്നു സീരീൻ, ശഅബി എന്നിവർ ഈ വീക്ഷണ ഗതിക്കാരാണ്.അതാഉ, ഇമാം മാലിക്, ഇമാം ശാഫിഈ , അബൂ സൗർ എന്നിവരുടെ വീക്ഷണത്തിൽ ഖുർആൻ പഠിപ്പിക്കുന്നതിന് കൂലി വാങ്ങൽ അനുവദനീയമാണ്.ഒന്നും മഹ്റായി നൽക്കാനില്ലാതിരുന്ന സ്വഹാബിയോട്  താൻ പഠിച്ചിരുന്ന ഖുർആൻ സ്ത്രീക്ക് മഹ്റായി നൽകി  നികാഹ് ചെയ്യാൻ നബി നിർദ്ദേശം നൽകിയ സംഭവം വിവരിക്കുന്ന  സഹല് ബ്നു  ബ്നു സഅദു റദിയല്ലാഹു അന്ഹുവിന്റെ ഹദീസാണ് ഖുർആൻ പഠിപ്പിക്കുന്നതിന് കൂലി സ്വീകരിക്കൽ അനുവദനീയമാണ് എന്ന പക്ഷക്കാർ തെളിവായി ഉദ്ധരിക്കുന്നത്.
https://sunnah.com/bukhari/67/25
   
 ഖുർആൻ പഠിപ്പിക്കുന്നതിന് കൂലി വാങ്ങൽ അനുവദനീയമാണ് എന്ന വീക്ഷണക്കാർ ഉബാദത്തു ബ്നു സ്സ്വാമിത് റദിയല്ലാഹു അന്ഹുവിന്റെ ഹദീസിനെ  ഇങ്ങിനെ വ്യാഖ്യാനിക്കുന്നു :  ഉബാദത്തു ബ്നു സ്സ്വാമിത് റദിയല്ലാഹു അന്ഹു സ്വന്തം ഇഷ്ട്ട പ്രകാരം സുഫ്ഫത്തിന്റെ അഹ്ലുകാർക്കു ഖുർആൻ പഠിപ്പിച്ചതാണ്.അല്ലാഹുവിൽ നിന്നുള്ള പ്രതിഫലം മാത്രമാണ് സ്വഹാബി ഉദ്ദേശിച്ചത്.പകരമായി മറ്റൊരു ഉപകാരവും അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല.അപ്പോൾ അദ്ദേഹത്തിന്റെ കൂലി നഷ്ടപ്പെടാതിരിക്കാൻ മുന്നറിയിപ്പ് നൽകുകയാണ് നബി ചെയ്തത്.ഇവിടെ ഉബാദത്തു അവർകൾ നഷ്ട്ടപ്പെട്ട മുതൽ തിരിച്ചു കൊടുക്കാൻ സഹായിച്ചത് പോലെയാണ്.അല്ലെങ്കിൽ  കടലിൽ മുങ്ങിപ്പോയ ഒരു സാധനം എടുത്തു കൊടുത്തത്  പോലെയാണ്.എന്നാൽ ഖുർആൻ പഠിപ്പിക്കുന്നതിന് മുമ്പ് കൂലി തേടിയിരുന്നെങ്കിൽ അത് അനുവദനീയമാകുമായിരുന്നു.കൂടാതെ സുഫ്ഫത്തിന്റെ അഹ്ലുകാർ ദരിദ്രരായിരുന്നു.അവർ ജനങ്ങളുടെ സ്വദഖ  കൊണ്ടാണ് ജീവിച്ചിരുന്നത്.അപ്പോൾ അവരെ ഖുർആൻ പഠിപ്പിക്കുന്നതിന് അവരുടെ പക്കൽ നിന്ന് സമ്പത്ത് സ്വീകരിക്കൽ അനഭിലഷണീയവും / കറാഹത്തും അവർക്കു സമ്പത്തു നൽകൽ മുസ്തഹബ്ബും/ഉത്തമം ആണ് .
       (സഹല് ബ്നു  ബ്നു സഅദു റദിയല്ലാഹു അന്ഹുവിന്റെ ഹദീസ് സ്വഹീഹുൽ ബുഖാരിയിൽ കിതാബു നികാഹിൽ വന്ന പ്രകാരം ചുവടെ ചേർക്കുന്നു :

صحيح البخاري
كتاب النكاح

بَابُ تَزْوِيجِ الْمُعْسِرِ لِقَوْلِهِ تَعَالَى: {إِنْ يَكُونُوا فُقَرَاءَ يُغْنِهِمُ اللَّهُ مِنْ فَضْلِهِ}

حَدَّثَنَا قُتَيْبَةُ، حَدَّثَنَا عَبْدُ الْعَزِيزِ بْنُ أَبِي حَازِمٍ، عَنْ أَبِيهِ، عَنْ سَهْلِ بْنِ سَعْدٍ السَّاعِدِيِّ، قَالَ جَاءَتِ امْرَأَةٌ إِلَى رَسُولِ اللَّهِ صلى الله عليه وسلم فَقَالَتْ يَا رَسُولَ اللَّهِ جِئْتُ أَهَبُ لَكَ نَفْسِي قَالَ فَنَظَرَ إِلَيْهَا رَسُولُ اللَّهِ صلى الله عليه وسلم فَصَعَّدَ النَّظَرَ فِيهَا وَصَوَّبَهُ ثُمَّ طَأْطَأَ رَسُولُ اللَّهِ صلى الله عليه وسلم رَأْسَهُ فَلَمَّا رَأَتِ الْمَرْأَةُ أَنَّهُ لَمْ يَقْضِ فِيهَا شَيْئًا جَلَسَتْ فَقَامَ رَجُلٌ مِنْ أَصْحَابِهِ فَقَالَ يَا رَسُولَ اللَّهِ إِنْ لَمْ يَكُنْ لَكَ بِهَا حَاجَةٌ فَزَوِّجْنِيهَا‏.‏ فَقَالَ ‏"‏ وَهَلْ عِنْدَكَ مِنْ شَىْءٍ ‏"‏‏.‏ قَالَ لاَ وَاللَّهِ يَا رَسُولَ اللَّهِ‏.‏ فَقَالَ ‏"‏ اذْهَبْ إِلَى أَهْلِكَ فَانْظُرْ هَلْ تَجِدُ شَيْئًا ‏"‏‏.‏ فَذَهَبَ ثُمَّ رَجَعَ فَقَالَ لاَ وَاللَّهِ مَا وَجَدْتُ شَيْئًا‏.‏ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏"‏ انْظُرْ وَلَوْ خَاتَمًا مِنْ حَدِيدٍ ‏"‏‏.‏ فَذَهَبَ ثُمَّ رَجَعَ فَقَالَ لاَ وَاللَّهِ يَا رَسُولَ اللَّهِ وَلاَ خَاتَمًا مِنْ حَدِيدٍ وَلَكِنْ هَذَا إِزَارِي ـ قَالَ سَهْلٌ مَا لَهُ رِدَاءٌ فَلَهَا نِصْفُهُ ـ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏"‏ مَا تَصْنَعُ بِإِزَارِكَ إِنْ لَبِسْتَهُ لَمْ يَكُنْ عَلَيْهَا مِنْهُ شَىْءٌ وَإِنْ لَبِسَتْهُ لَمْ يَكُنْ عَلَيْكَ شَىْءٌ ‏"‏‏.‏ فَجَلَسَ الرَّجُلُ حَتَّى إِذَا طَالَ مَجْلِسُهُ قَامَ فَرَآهُ رَسُولُ اللَّهِ صلى الله عليه وسلم مُوَلِّيًا فَأَمَرَ بِهِ فَدُعِيَ فَلَمَّا جَاءَ قَالَ ‏"‏ مَاذَا مَعَكَ مِنَ الْقُرْآنِ ‏"‏‏.‏ قَالَ مَعِي سُورَةُ كَذَا وَسُورَةُ كَذَا عَدَّدَهَا‏.‏ فَقَالَ ‏"‏ تَقْرَؤُهُنَّ عَنْ ظَهْرِ قَلْبِكَ ‏"‏‏.‏ قَالَ نَعَمْ‏.‏ قَالَ ‏"‏ اذْهَبْ فَقَدْ مَلَّكْتُكَهَا بِمَا مَعَكَ مِنَ الْقُرْآنِ ‏"‏‏.‏
ആശയ സംഗ്രഹം : സഹല് ബ്നു  ബ്നു സഅദു അസ്സാഇദീ റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു :ഒരിക്കൽ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ അടുത്ത് ഒരു സ്ത്രീ വന്നു ഇപ്രകാരം പറഞ്ഞു : അല്ലാഹുവിന്റെ ദൂതരേ... ഞാൻ  മഹ്‌റില്ലാതെ നികാഹിലൂടെ എന്നെ താങ്കൾക്കു സമർപ്പിക്കാൻ വന്നതാണ് .( മഹ്‌റില്ലാതെ വിവാഹം കഴിക്കൽ സ്ത്രീ അനുവദിച്ചാൽ പോലും തിരു നബിക്കു ഒഴികെ അനുവാദമില്ല- സൂറ അഹ്സാബ് 50 - ആം വചനവും വിശദീകരണവും കാണുക )
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=51&surano=33&ayano=50
അപ്പോൾ തിരു നബി അവരെ ശ്രദ്ധിച്ചു നോക്കി .ശേഷം നബി തല താഴ്ത്തി .തിരു നബിയുടെ മൗനം കണ്ടപ്പോൾ ആ സ്ത്രീ അവിടെ ഇരുന്നു.അപ്പോൾ തിരു നബിയുടെ സഖാക്കളിൽ ഒരാൾ എണീറ്റു ഇപ്രകാരം പറഞ്ഞു : അല്ലാഹുവിന്റെ ദൂതരേ...താങ്കൾക്കു അവരെ ആവശ്യമില്ലെങ്കിൽ എനിക്ക് അവരെ വിവാഹം കഴിപ്പിച്ചു തരൂ.അപ്പോൾ നബി ആ സ്വഹാബിയോട് ചോദിച്ചു : (അവൾക്കു മഹ്റായി നൽകാൻ) താങ്കളുടെ കയ്യിൽ വല്ലതുമുണ്ടോ ?അദ്ദേഹം പറഞ്ഞു : 'അല്ലാഹുവാണ , ഇല്ല അല്ലാഹുവിന്റെ ദൂതരേ...'നബി പറഞ്ഞു : 'താങ്കൾ താങ്കളുടെ കുടുംബത്തിൽ ചെന്ന് വല്ലതും ഉണ്ടോ എന്ന് നോക്കൂ'.സ്വഹാബി വീട്ടിൽ പോയി മടങ്ങി വന്നു ഇപ്രകാരം പറഞ്ഞു : ഇല്ല , അല്ലാഹുവാണ എനിക്കൊന്നും കിട്ടിയില്ല.അപ്പോൾ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു : ഒരു ഇരുമ്പു മോതിരം എങ്കിലും ഉണ്ടോ എന്ന് നോക്കൂ.സ്വഹാബി വീട്ടിൽ പോയി മടങ്ങി വന്നു ഇപ്രകാരം പറഞ്ഞു : ഇല്ല , അല്ലാഹുവാണ
 ,അല്ലാഹുവിന്റെ ദൂതരേ... ഒരു ഇരുമ്പു മോതിരം പോലും ഇല്ല'.പക്ഷെ ഇതാ എന്റെ അര മുണ്ടു.( അതായത്  അതിന്റെ പകുതി സ്ത്രീക്ക് കൊടുക്കാമെന്ന അർത്ഥത്തിൽ).അപ്പോൾ നബി പറഞ്ഞു :ഈ അര മുണ്ടു കൊണ്ട് താങ്കൾ എന്ത് ചെയ്യാനാണ്.ഇത് താങ്കൾ ധരിച്ചാൽ അവൾ നഗ്നയാകും , അവൾ ധരിച്ചാൽ താങ്കൾ നഗ്നനാകും.ആ സ്വഹാബി കുറെ സമയം അവിടെ ഇരുന്നു.അദ്ദേഹം പിരിഞ്ഞു പോകുന്നത് കണ്ടപ്പോൾ റസൂലുല്ലാഹി അദ്ദേഹത്തെ തിരിച്ചു വിളിക്കാൻ നിർദ്ദേശിച്ചു.അദ്ദേഹം തിരിച്ചു വന്നപ്പോൾ നബി ചോദിച്ചു : താങ്കൾ ഖുർആനിൽ നിന്ന് എന്ത് പഠിച്ചിട്ടുണ്ട്? ഇന്നാലിന്ന സൂറത്തുകളൊക്കെ പഠിച്ചിട്ടുണ്ട് എന്ന് ആ സ്വഹാബി എണ്ണിയെണ്ണി നബിയോട് പറഞ്ഞു.അപ്പോൾ നബി ചോദിച്ചു : ഈ സൂറത്തുകൾ താങ്കൾക്കു മന പാഠം പാരായണം ചെയ്യാൻ സാധിക്കുമോ? സ്വഹാബി പറഞ്ഞു: അതെ .അപ്പോൾ നബി പറഞ്ഞു : പൊയ്ക്കോളൂ ... ഞാൻ ഇവളെ താങ്കളുടെ പക്കലുള്ള/ താങ്കൾ മന പാഠമാക്കിയ ഖുർആനിന് പകരമായി ( ആ സ്വഹാബി വനിതക്ക്  ഖുർആൻ പഠിപ്പിക്കുക എന്നതാണ് ഇവിടെ മഹ്റായി നിശ്ചയിച്ചത് ) വിവാഹം ചെയ്തു തന്നിരിക്കുന്നു.
https://sunnah.com/bukhari/67/25

http://library.islamweb.net/newlibrary/display_book.php?flag=1&bk_no=53&ID=4212


MODULE 04

തഫ്സീർ ഖുർതുബി തുടരുന്നു (മൊഡ്യൂൾ 2- ന്റെ തുടർച്ച ):
...................
 وَأَجَازَ أَخْذَ الْأُجْرَةِ عَلَى تَعْلِيمِ الْقُرْآنِ مَالِكٌ وَالشَّافِعِيُّ وَأَحْمَدُ وَأَبُو ثَوْرٍ وَأَكْثَرُ الْعُلَمَاءِ لِقَوْلِهِ عَلَيْهِ السَّلَامُ فِي حَدِيثِ ابْنِ عَبَّاسٍ حَدِيثِ الرُّقْيَةِ إِنَّ أَحَقَّ مَا أَخَذْتُمْ عَلَيْهِ أَجْرًا كِتَابُ اللَّهِ أَخْرَجَهُ الْبُخَارِيُّ وَهُوَ نَصٌّ يَرْفَعُ الْخِلَافَ فَيَنْبَغِي أَنْ يُعَوَّلَ عَلَيْهِ  
ആശയ സംഗ്രഹം : ഇബ്നു അബ്ബാസ് റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്ത  റുഖയ്യയുടെ ഹദീസിന്റെ അടിസ്ഥാനത്തിൽ , ഖുർആൻ പഠിപ്പിക്കുന്നതിന് കൂലി സ്വീകരിക്കൽ അനുവദനീയമാണ് എന്നതാണ് ഇമാം മാലിക്, ഇമാം ശാഫിഈ , ഇമാം അഹ്മദ് ബ്നു ഹന്ബൽ , അബൂ സൗർ എന്നിവർ ഉൾപ്പെടെ ഭൂരിപക്ഷം പണ്ഡിതന്മാരുടെയും നിലപാട്.സ്വഹീഹുൽ ബുഖാരിയിൽ രേഖപ്പെടുത്തിയിട്ടുള്ള പ്രസ്തുത ഹദീസിൽ 
 إِنَّ أَحَقَّ مَا أَخَذْتُمْ عَلَيْهِ أَجْرًا كِتَابُ اللَّهِ
' നിങ്ങൾ കൂലി സ്വീകരിക്കുന്നതിൽ ഏറ്റവും അവകാശപ്പെട്ടത് അല്ലാഹുവിന്റെ ഗ്രൻഥം ഉപയോഗിച്ച് നടത്തിയ റുഖയ്യക്കാണ്' എന്ന് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറയുന്നതായി  വന്നിട്ടുള്ളതിനാൽ ഇത് ഈ വിഷയത്തിലെ അഭിപ്രായ വ്യത്യാസം ഇല്ലാതാക്കുന്ന വ്യക്തമായ പ്രമാണമാണ്; അതിന്മേൽ ആശ്രയിക്കൽ അത്യാവശ്യമാണ്.
وَأَمَّا مَا احْتَجَّ بِهِ الْمُخَالِفُ مِنَ الْقِيَاسِ عَلَى الصَّلَاةِ وَالصِّيَامِ فَفَاسِدٌ ، لِأَنَّهُ فِي مُقَابَلَةِ النَّصِّ ثُمَّ إِنَّ بَيْنَهُمَا فُرْقَانًا وَهُوَ أَنَّ الصَّلَاةَ وَالصَّوْمَ عِبَادَاتٌ مُخْتَصَّةٌ بِالْفَاعِلِ ، وَتَعْلِيمُ الْقُرْآنِ عِبَادَةٌ مُتَعَدِّيَةٌ لِغَيْرِ الْمُعَلِّمِ فَتَجُوزُ الْأُجْرَةُ عَلَى مُحَاوَلَتِهِ النَّقْلَ كَتَعْلِيمِ كِتَابَةِ الْقُرْآنِ ، قَالَ ابْنُ الْمُنْذِرِ وَأَبُو حَنِيفَةَ يُكْرَهُ تَعْلِيمُ الْقُرْآنِ بِأُجْرَةٍ وَيَجُوزُ أَنْ يَسْتَأْجِرَ الرَّجُلَ يَكْتُبُ لَهُ لَوْحًا أَوْ شِعْرًا أَوْ غِنَاءً مَعْلُومًا بِأَجْرٍ مَعْلُومٍ . فَيُجَوِّزُ الْإِجَارَةَ فِيمَا هُوَ مَعْصِيَةٌ وَيُبْطِلُهَا فِيمَا هُوَ طَاعَةٌ 
ആശയ സംഗ്രഹം : എന്നാൽ  എതിരഭിപ്രായക്കാർ  നിസ്‌ക്കാരത്തോടും നോമ്പിനോടും  ഇതിനെ ഖിയാസാക്കുന്നതു ഫാസിദാണ്/ശരിയല്ല. കാരണം നിസ്‌കാരവും നോമ്പുമൊക്കെ അത് ചെയ്യുന്ന വ്യക്തിയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഇബാദത്താണ്.എന്നാൽ ഖുർആൻ പഠിപ്പിക്കുക എന്നത് അത് പഠിപ്പിക്കുന്ന വ്യക്തിയിൽ നിന്ന് പഠിതാവിലേക്കു വിട്ടു കടക്കുന്ന ഒരു ആരാധനയാണ് . അതിനാൽ അത് രണ്ടും തമ്മിൽ വ്യത്യാസമുണ്ട്. അപ്പോൾ ഖുർആൻ എഴുത്തു വിദ്യ പഠിപ്പിക്കുന്നതിന് എന്ന പോലെ ഖുർആൻ പഠിപ്പിക്കുന്നതിനും കൂലി സ്വീകരിക്കൽ അനുവദനീയമാണ്.
       ഇബ്നുൽ മുന്ദിറും ഇമാം അബൂ ഹനീഫയും പറയുന്നു : കൂലി സ്വീകരിച്ചു ഖുർആൻ പഠിപ്പിക്കൽ കറാഹത്താണ്.എന്നാൽ  ഒരു നിശ്ചിത ഫലകമോ  കവിതയോ പാട്ടോ ഒരു നിശ്ചിത കൂലിക്കു എഴുതിക്കൊടുക്കാവുന്നതാണ്.അപ്പോൾ അവർ  (ഖുർതുബി പറയുന്നു) പാപകരമായ കാര്യത്തിൽ കൂലി സ്വീകരിക്കുന്നത് അനുവദിക്കുകയും അല്ലാഹുവിനു വഴിപ്പെടുന്ന വിഷയത്തിൽ കൂലി സ്വീകരിക്കുന്നത് തടയുകയും ചെയ്യുന്നു ? 
وَأَمَّا الْجَوَابُ عَنِ الْآيَةِ - فَالْمُرَادُ بِهَا بَنُو إِسْرَائِيلَ ، وَشَرْعُ مَنْ قَبْلَنَا هَلْ هُوَ شَرْعٌ لَنَا ، فِيهِ خِلَافٌ ، وَهُوَ لَا يَقُولُ بِهِ 

جَوَابٌ ثَانٍ : وَهُوَ أَنْ تَكُونَ الْآيَةُ فِيمَنْ تَعَيَّنَ عَلَيْهِ التَّعْلِيمُ فَأَبَى حَتَّى يَأْخُذَ عَلَيْهِ أَجْرًا فَأَمَّا إِذَا لَمْ يَتَعَيَّنْ فَيَجُوزُ لَهُ أَخْذُ الْأُجْرَةِ بِدَلِيلِ السُّنَّةِ فِي ذَلِكَ وَقَدْ يَتَعَيَّنُ عَلَيْهِ إِلَّا أَنَّهُ لَيْسَ عِنْدَهُ مَا يُنْفِقُهُ عَلَى نَفْسِهِ وَلَا عَلَى عِيَالِهِ فَلَا يَجِبُ عَلَيْهِ التَّعْلِيمُ وَلَهُ أَنْ يُقْبِلَ عَلَى صَنْعَتِهِ وَحِرْفَتِهِ ، وَيَجِبُ عَلَى الْإِمَامِ أَنْ يُعِينَ لِإِقَامَةِ الدِّينِ إِعَانَتَهُ ، وَإِلَّا فَعَلَى الْمُسْلِمِينَ لِأَنَّ الصِّدِّيقَ رَضِيَ اللَّهُ عَنْهُ لَمَّا  وُلِّيَ الْخِلَافَةَ وَعُيِّنَ لَهَا لَمْ يَكُنْ عِنْدَهُ مَا يُقِيمُ بِهِ أَهْلَهُ فَأَخَذَ ثِيَابًا وَخَرَجَ إِلَى السُّوقِ فَقِيلَ لَهُ فِي ذَلِكَ فَقَالَ وَمِنْ أَيْنَ أُنْفِقُ عَلَى عِيَالِي فَرَدُّوهُ وَفَرَضُوا لَهُ كِفَايَتَهُ 
ആശയ സംഗ്രഹം : അപ്പോൾ പിന്നെ ഇവിടെ ആയത്തിൽ പരാമർശിച്ച
 وَلَا تَشْتَرُوا بِآيَاتِي ثَمَنًا قَلِيلًا
'തുച്ഛമായ വിലയ്ക്ക്‌ ( ഭൌതിക നേട്ടത്തിനു ) പകരം എന്‍റെവചനങ്ങള്‍ നിങ്ങള്‍ വിറ്റുകളയുകയും ചെയ്യരുത്‌'
 എന്ന നിരോധനമാകട്ടെ 
 അതിനു രണ്ടു തരത്തിൽ വിശദീകരണം പറയാവുന്നതാണ്.ഒന്ന് അത് ഇസ്രാഈല്യരുടെ നിയമമാണ് അത് നമുക്ക് എങ്ങിനെ ശറഉ ആകും?രണ്ടാമത്തെ വിശദീകരണം കൂലി സ്വീകരിക്കുന്നതിലെ നിരോധനം എന്നത് പഠിപ്പിക്കുന്നതിനായി നിർണ്ണിതമായി നിയോഗിക്കപ്പെടുകയും കൂലി സ്വീകരിക്കാൻ വിസമ്മതിക്കുകയും ചെയ്ത വ്യക്തിയുടെ കേസിലാണ്.എന്നാൽ നിര്ണയിക്കപ്പെട്ടിട്ടില്ലാത്ത വ്യക്തിക്ക് അധ്യാപനത്തിനു കൂലി സ്വീകരിക്കാം.സുന്നത്തിൽ അതിനു തെളിവുണ്ട്.ചിലപ്പോൾ സ്വന്തം ചെലവിനും സ്വന്തം കുടുംബത്തിന്റെ ചെലവിനും മറ്റു വകയില്ലാത്തവനെ ഖുർആൻ പഠിപ്പിക്കുന്നതിന് നിർണ്ണയിച്ചു ഏൽപ്പിക്കുന്ന സാഹചര്യമുണ്ടാവാം.അപ്പോൾ അദ്ദേഹത്തിന് (കൂലി സ്വീകരിക്കാതെ) ഖുർആൻ പഠിപ്പിക്കൽ നിർബന്ധമില്ല.അയാൾക്ക് അയാളുടെ അദ്ധ്വാനത്തിനു കൂലി സ്വീകരിച്ചു കൊണ്ട് ഖുർആൻ പഠിപ്പിക്കാവുന്നതാണ്. ദീനുൽ ഇസ്‌ലാം നില നിർത്തുന്നതിനായി ഇത്തരം വ്യക്തികളെ സഹായിക്കൽ മുസ്ലിം ഭരണാധികാരിയുടെയോ അല്ലെങ്കിൽ മുസ്ലിം പൊതു സമൂഹത്തിന്റെയോ ബാധ്യതയാണ്.അബൂ ബക്കർ സിദ്ദീഖ് റദിയല്ലാഹു അൻഹുവിനെ ഖിലാഫത്തു ഏൽപ്പിച്ചപ്പോൾ അദ്ധേഹത്തിന്റെ പക്കൽ അദ്ധേഹത്തിന്റെ കുടുംബത്തിന് ചെലവഴിക്കാനുള്ള വകയില്ലായിരുന്നു.അതിനാൽ ഒരു വസ്ത്രവും എടുത്തു മഹാനവർകൾ ചന്തയിലേക്കിറങ്ങി.അത് സംബന്ധിച്ച് ജനങ്ങൾ അദ്ദേഹത്തോട് ചോദിച്ചു.അപ്പോൾ ഖലീഫ മറുപടി പറഞ്ഞു : എന്റെ കുടുംബത്തിന് ഞാൻ എവിടെ ഉപജീവന മാർഗ്ഗം കണ്ടെത്തും ? അപ്പോൾ ഖലീഫയുടെ കുടുംബത്തിന് അത്യാവശ്യമായതു എടുക്കാൻ തീരുമാനമാകുകയാണുണ്ടായത് 
.....................
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=48&ID=389


MODULE 05

പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 006 അല്‍ അന്‍ ആം 90
أُوْلَـئِكَ الَّذِينَ هَدَى اللّهُ فَبِهُدَاهُمُ اقْتَدِهْ قُل لاَّ أَسْأَلُكُمْ عَلَيْهِ أَجْرًا إِنْ هُوَ إِلاَّ ذِكْرَى لِلْعَالَمِينَ
അവരെയാണ്‌(ഇതിനു മുമ്പുള്ള ആയത്തുകളിൽ പരാമർശിച്ച പൂർവ പ്രവാചകന്മാരെയാണ്) അല്ലാഹു നേര്‍വഴിയിലാക്കിയിട്ടുള്ളത്‌. അതിനാല്‍ അവരുടെ നേര്‍മാര്‍ഗത്തെ താങ്കൾ  പിന്തുടര്‍ന്ന്‌ കൊള്ളുക. ( നബിയേ, ) പറയുക: ഇതിന്‍റെ പേരില്‍ യാതൊരു പ്രതിഫലവും ഞാന്‍ നിങ്ങളോട്‌ ആവശ്യപ്പെടുന്നില്ല. ഇത്‌ ലോകര്‍ക്ക്‌ വേണ്ടിയുള്ള ഒരു ഉല്‍ബോധനമല്ലാതെ മറ്റൊന്നുമല്ല.

തഫ്സീറുൽ ഖാസിമിയിൽ നിന്ന് : 
تفسير القاسمي
محمد جمال الدين القاسمي
( AH1283- 1332 )
قَالَ الْخَفَاجِيُّ: قِيلَ: الْآيَةُ تَدُلُّ عَلَى أَنَّهُ يَحِلُّ أَخْذُ الْأَجْرِ لِلتَّعْلِيمِ وَتَبْلِيغِ الْأَحْكَامِ. قَالَ: وَلِلْفُقَهَاءِ فِيهِ كَلَامٌ. انْتَهَى 

 وَعَكَسَ بَعْضُ مُفَسِّرِي الزَّيْدِيَّةِ حَيْثُ قَالَ: فِي هَذَا إِشَارَةٌ إِلَى أَنَّهُ لَا يَجُوزُ أَخْذُ الْأُجْرَةِ عَلَى تَعْلِيمِ الْعُلُومِ؛ لِأَنَّ ذَلِكَ جَرَى مَجْرَى تَبْلِيغِ الرِّسَالَةِ. انْتَهَى
ആശയ സംഗ്രഹം : ഖഫാജി പ്രസ്താവിക്കുന്നു : ഈ അധ്യായത്തിന്റെ അടിസ്ഥാനത്തിൽ  ഖുർആൻ പഠിപ്പിക്കുന്നതിനും ഇസ്‌ലാമിന്റെ വിധികൾ തബ്‌ലീഗ് ചെയ്യുന്നതിനും കൂലി സ്വീകരിക്കാം എന്ന് അഭിപ്രായപ്പെട്ടവരുണ്ട്.ഫുഖഹാക്കൾ ഈ വിഷയം ചർച്ച ചെയ്തിട്ടുണ്ട് .എന്നാൽ സൈദികളായ ചില മുഫസ്സിറുകൾ ഖുർആൻ പഠിപ്പിക്കുന്നതിനു കൂലി വാങ്ങൽ അനുവദനീയമല്ല എന്നതിന് ഈ ആയത്ത് തെളിവാണ് എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു.
أَقُولُ: إِنَّ الْآيَةَ عَلَى نَفْيِ سُؤَالِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مِنْهُمْ أَجْرًا، كَيْ لَا يَثْقُلَ عَلَيْهِمُ الِامْتِثَالُ. وَأَمَّا مَا اسْتَفَادَةُ الْحِلِّ وَالتَّحْرِيمِ مِنْهَا، فَفِيهِ خَفَاءٌ. وَالْقَائِلُ بِالْأَوَّلِ يَقُولُ: الْمَعْنَى: لَا أَسْأَلُكُمْ جُعْلًا تَعَفُّفًا. أَيْ: وَإِنْ حَلَّ لِي أَخْذهُ. وَبِالثَّانِي: لَا أَسْأَلُكُمْ عَلَيْهِ أَجْرًا لِأَنِّي حُظِرْتُ مِنْ ذَلِكَ. 
 ഞാൻ (മുഹമ്മദ് ജമാലുദ്ദീൻ അൽ ഖാസിമി) പറയുന്നു : ആയത്തിൽ ഉള്ളത് നബി സ്വല്ലല്ലാഹു  അലൈഹി വ സല്ലം ജനങ്ങളോട് പ്രതിഫലം ചോദിക്കുന്നില്ല എന്നതാണ്; ജനങ്ങൾക്ക് അത് ഭാരമാകാതിരിക്കാനാണിത്.ഈ ആയത്തിൽ നിന്ന് കൂലി സ്വീകരിക്കൽ അനുവദനീയമാണെന്നോ നിഷിദ്ധമാണെന്നോ തെളിവ് പിടിക്കുന്നത് അതിൽ ഒളിഞ്ഞു കിടക്കുന്ന ഒരു വിധി എന്ന നിലക്കാണ്(പ്രത്യക്ഷത്തിൽ ആയത്തിൽ അനുവാദമോ നിരോധനമോ ഇല്ല എന്നർത്ഥം ).അനുവദനീയമാണ് എന്ന അഭിപ്രായക്കാർ എനിക്ക് കൂലി സ്വീകരിക്കൽ അനുവദനീയമാണെങ്കിലും ഞാൻ(നബി ) അതിൽ നിന്ന് വിട്ടു നിൽക്കുന്നു എന്ന ആശയത്തിലും അനുവദനീയമല്ല എന്ന അഭിപ്രായക്കാർ പ്രതിഫലം സ്വീകരിക്കുന്നത്  എനിക്ക്  നിരോധിക്കപ്പെട്ടിട്ടുള്ളതിനാൽ ഞാൻ(നബി ) നിങ്ങളോടു കൂലി ചോദിക്കുന്നില്ല എന്ന ആശയത്തിലും ആയത്തിനെ മനസ്സിലാക്കിയിരിക്കുന്നു  
قَالَ ابْنُ الْقَيِّمِ: أَمَّا الْهَدِيَّةُ لِلْمُفْتِي، فَفِيهَا تَفْصِيلٌ: فَإِنْ كَانَتْ بِغَيْرِ سَبَبِ الْفَتْوَى، كَمَنْ عَادَتْهُ يُهَادِيهِ أَوْ مَنْ لَا يَعْرِفُ أَنَّهُ مُفْتٍ، فَلَا بَأْسَ بِقَبُولِهَا، وَالْأَوْلَى أَنْ يُكَافَأَ عَلَيْهَا. وَإِنْ كَانَتْ بِسَبَبِ الْفَتْوَى، فَإِنْ كَانَتْ سَبَبًا إِلَى أَنْ يُفْتِيَهُ بِمَا لَا يُفْتِي بِهِ غَيْرَهُ مِمَّنْ لَا يُهْدِي لَهُ، لَمْ يَجُزْ لَهُ قَبُولُ هَدِيَّتِهِ؛ لِأَنَّهَا تُشْبِهُ الْمُعَاوَضَةَ عَلَى الْإِفْتَاءِ. وَأَمَّا أَخْذُ الرِّزْقِ مِنْ بَيْتِ الْمَالِ، فَإِنْ كَانَ مُحْتَاجًا إِلَيْهِ، جَازَ لَهُ ذَلِكَ. وَإِنْ كَانَ غَنِيًّا عَنْهُ، فَفِيهِ وَجْهَانِ: وَهَذَا فَرْعٌ مُتَرَدِّدٌ بَيْنَ عَامِلِ الزَّكَاةِ، وَعَامِلِ الْيَتِيمِ. فَمَنْ أَلْحَقَهُ بِعَامِلِ الزَّكَاةِ قَالَ: النَّفْعُ فِيهِ عَامٌّ، فَلَهُ الْأَخْذُ. وَمَنْ أَلْحَقَهُ بِعَامِلِ الْيَتِيمِ مَنَعَهُ مِنَ الْأَخْذِ 
.........................
وَأَمَّا أَخْذُ الْأُجْرَةِ فَلَا يَجُوزُ؛ لِأَنَّ الْفُتْيَا مَنْصِبُ تَبْلِيغٍ عَنِ اللَّهِ وَرَسُولِهِ، فَلَا يَجُوزُ الْمُعَاوَضَةُ عَلَيْهِ، كَمَا لَوْ قَالَ: لَا أُعَلِّمُكَ الْإِسْلَامَ وَالْوُضُوءَ وَالصَّلَاةَ إِلَّا بِأُجْرَةٍ. أَوْ سُئِلَ عَنْ حَلَالٍ أَوْ حَرَامٍ؟ فَقَالَ لِلسَّائِلِ: لَا أُجِيبُكَ عَنْهُ إِلَّا بِأُجْرَةٍ، فَهَذَا حَرَامٌ قَطْعًا، وَيَلْزَمُهُ رَدُّ الْعِوَضِ، وَلَا يَمْلِكُهُ، انْتَهَى 
ആശയ സംഗ്രഹം : ഇബ്നുൽ ഖയ്യിം പ്രസ്താവിക്കുന്നു : മുഫ്തിക്ക് നല്കുന്ന ഹദ്‌യ പല തരത്തിൽ ആവാം.ഒരാൾ ഒരു മുഫ്തിക്ക് ഹദ്‌യ നൽകുന്നത് അയാൾ മുഫ്തിയാണെന്നു അറിഞ്ഞു കൊണ്ടല്ല എന്ന് വയ്ക്കുക,അതല്ലെങ്കിൽ മുഫ്തിയാണെന്നു അറിയാമെങ്കിലും ആ മുഫ്തിക്ക് ഹദ്‌യ നൽകൽ അയാളുടെ ഒരു പതിവാണ് എന്ന് വയ്ക്കുക .ഇത്തരത്തിൽ മുഫ്തിക്ക് അയാളുടെ ഫത് വായുടെ കാരണം കൊണ്ടല്ലാതെയാണ് ഹദ്‌യ / സമ്മാനം നൽകുന്നതെങ്കിൽ ആ ഹദ്‌യ മുഫ്തിക്ക്  സ്വീകരിക്കാം; എന്നിരുന്നാലും മുഫ്തി അയാൾക്ക് തിരിച്ചും തത്തുല്യമായ എന്തെങ്കിലും തിരികെ ഹദ്‌യ ആയി നൽകുന്നതാണ് ഉത്തമം.ഇനി ഫത്‌വ നൽകിയതിന്റെ കാരണം കൊണ്ടാണ് ഒരാൾ മുഫ്തിക്ക് ഹദ്‌യ നൽകിയത് എന്ന് വയ്ക്കുക.ഉദാഹരണമായി മറ്റൊരു മുഫ്തിയിൽ നിന്ന് കിട്ടാത്ത  ഒരു  ഫത്‌വ (വ്യക്തി ആഗ്രഹിച്ച വിധമുള്ള ഒരു  ഫത്‌വ ) ഒരു മുഫ്തിയിൽ നിന്ന് കിട്ടിയത് കൊണ്ടാണ് ആ വ്യക്തി മുഫ്തിക്ക് ഹദ്‌യ നൽകിയത് എങ്കിൽ ആ ഹദ്‌യ മുഫ്തി സ്വീകരിക്കൽ അനുവദനീയമാവുകയില്ല.കാരണം അത് ഫത്‌വാക്കു പകരം കൊടുക്കുന്ന ഹദ്‌യ പോലെയാവും. 
          എന്നാൽ മുഫ്തി  ആവശ്യക്കാരൻ ആണെങ്കിൽ  ബൈത്തുൽ മാലിൽ നിന്ന് (ഇസ്‌ലാമിക ഭരണ കൂടത്തിന്റെ ഖജനാവ്) മുഫ്തിക്ക് ധനം/വിഭവം  സ്വീകരിക്കാവുന്നതാണ് ; ആവശ്യക്കാരൻ അല്ലെങ്കിൽ സ്വീകരിക്കാമോ എന്ന വിഷയത്തിൽ ഭിന്നാഭിപ്രായങ്ങളുണ്ട്. 
പ്രതിഫലം സ്വീകരിക്കൽ അനുവദനീയമല്ല.കാരണം  ഫത്‌വ എന്നതു അല്ലാഹുവിന്റെയും റസൂലിന്റെയും സന്ദേശം തബ്‌ലീഗ്  ചെയ്യുന്ന സ്ഥാനത്തു നിൽക്കുന്ന ഒരു പ്രവർത്തിയാണ്.അപ്പോൾ അതിനു പകരം സ്വീകരിക്കൽ അനുവദനീയമല്ല.ഉദാഹരണത്തിന് ഒരു മുഫ്തി / പണ്ഡിതൻ ഒരാളോട് ' ഞാൻ താങ്കൾക്കു ഇസ്‌ലാമും നിസ്‌കാരവും വുദൂഉം ഒന്നും പ്ര്രതിഫലം ഇല്ലാതെ പഠിപ്പിക്കുകയില്ല എന്ന് പറഞ്ഞാൽ എങ്ങിനെയിരിക്കും? അല്ലെങ്കിൽ ഒരു ഹലാലിനെ കുറിച്ചോ ഹറാമിനെ കുറിച്ചോ ഒരാൾ പണ്ഡിതനോട്  ചോദിച്ചു എന്ന് വയ്ക്കുക.പണ്ഡിതൻ അയാളോട് ' താങ്കൾ പ്രതിഫലം തരാതെ ഞാൻ മറുപടി പറയില്ല'എന്ന് പറഞ്ഞാൽ അങ്ങിനെ പറയുന്നതും പ്രതിഫലം സ്വീകരിക്കുന്നതും  ഖണ്ഡിതമായുംഹറാം തന്നെയാണ്.അങ്ങിനെ വല്ലതും പ്രതിഫലമായി സ്വീകരിച്ചാൽ അത് മടക്കി നൽകൽ നിർബന്ധവുമാണ്
 http://library.islamweb.net/newlibrary/display_book.php?flag=1&bk_no=217&surano=6&ayano=90
               

MODULE 06

തഫ്സീറുൽ ഖാസിമി തുടരുന്നു :
وَفِي حَدِيثِ عَبْدِ الرَّحْمَنِ بْنِ شِبْلٍ عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: «اقْرَؤُوا الْقُرْآنَ، وَلَا تَغْلُوا فِيهِ، وَلَا تَجْفُوا عَنْهُ، وَلَا تَأْكُلُوا بِهِ، وَلَا تَسْتَكْثِرُوا بِهِ» - أَخْرَجَهُ الْإِمَامُ أَحْمَدُ بِرِجَالِ الصَّحِيحِ. وَأَخْرَجَهُ أَيْضًا الْبَزَّارُ. وَلَهُ شَوَاهِدُ 
وَأَخْرَجَ أَحْمَدُ وَالتِّرْمِذِيُّ - وَحَسَّنَهُ - عَنْ عِمْرَانَ بْنِ حُصَيْنٍ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: «مَنْ قَرَأَ الْقُرْآنَ فَلْيَسْأَلِ اللَّهَ تَبَارَكَ وَتَعَالَى بِهِ، فَإِنَّهُ سَيَجِيءُ قَوْمٌ يَقْرَءُونَ الْقُرْآنَ يَسْأَلُونَ النَّاسَ بِهِ
ആശയ സംഗ്രഹം : മുസ്നദ് അഹ്മദിലും മുസ്നദ് ബസ്സാറിലും സ്വഹീഹായ പരമ്പരയുടെ വന്ന ഒരു ഹദീസിൽ ഇപ്രകാരം കാണാം : നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു : നിങ്ങൾ ഖുർആൻ പാരായണം ചെയ്യുക,അതിൽ അതിരു കവിയരുത്, ( അനാവശ്യമായ നീട്ടലും കുറക്കലും , മനനം ചെയ്യാതെ പാരായണത്തിൽ മാത്രം അമിതമായി ശ്രദ്ധിക്കൽ,ഖുർആൻ അനുസരിച്ചു കർമ്മം ചെയ്യാതെ പാരായണത്തിൽ മാത്രം ശ്രദ്ധിക്കൽ ഇവയൊക്കെയാണ് അതിരു കവിയരുത് എന്നതിന്റെ വിവക്ഷ എന്ന് ചില വിവരണങ്ങളിൽ കാണുന്നു.അല്ലാഹു ഏറ്റവും അറിയുന്നവൻ), അതിനെ പാരായണം ചെയ്യാതെ പാടെ അവഗണിക്കരുത്, അത് കൊണ്ട് ഉപജീവനം നടത്തരുത്,ദുന്യവിയ്യായ നേട്ടങ്ങൾ വർദ്ധിപ്പിക്കുന്നതിനു ഖുർആനെ ഉപയോഗപ്പെടുത്തരുത്
      മുസ്നദ് അഹ്മദിലും സുനനു തിർമുദിയിലും വന്നതും തിർമുദി ഹസൻ ആയി പരിഗണിച്ചതുമായ മറ്റൊരു   ഒരു ഹദീസിൽ ഇപ്രകാരം കാണാം : നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു : 
مَنْ قَرَأَ الْقُرْآنَ فَلْيَسْأَلِ اللَّهَ تَبَارَكَ وَتَعَالَى بِهِ، فَإِنَّهُ سَيَجِيءُ قَوْمٌ يَقْرَءُونَ الْقُرْآنَ يَسْأَلُونَ النَّاسَ بِهِ
ആരൊരാൾ ഖുർആൻ പാരായണം ചെയ്യുന്നുവോ അവൻ അത് കൊണ്ട് അല്ലാഹുവിനോട് ചോദിക്കട്ടെ; ഖുർആൻ പാരായണം ചെയ്തു അത് കൊണ്ട് ജനങ്ങളോട് ചോദിക്കുന്ന ഒരു സമൂഹം പിൽക്കാലത്ത് വരും 
..........................

http://library.islamweb.net/newlibrary/display_book.php?flag=1&bk_no=217&surano=6&ayano=90
FOR VIDEOS ON THE SUBJECT:
https://www.youtube.com/watch?v=VaGP1JNbEaY&list=PLf1c4fdPOOYDfa4h4P6jkMNeUG1LlZosq


അധിക വായനക്ക് :
A
നുവൈരിയുടെ ( മരണം ഹിജ്‌റ 857)ശറഹു തൈബത്തി നഷർ ഫീ ഖിറാഅത്തിൽ അഷർ 
شرح طيبة النشر في القراءات العشر
المؤلف: محمد بن محمد بن محمد، أبو القاسم، محب الدين النُّوَيْري (المتوفى: 857هـ)
http://shamela.ws/browse.php/book-38740/page-60

B.
മിർഖാത്തുൽ മഫാതീഹ്
مرقاة المفاتيح شرح مشكاة المصابيح
علي بن سلطان محمد القاري
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=79&ID=4419

C.
تفسير الألوسي
شهاب الدين السيد محمود الألوسي
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=201&surano=6&ayano=90