Saturday, 16 September 2017

നിസ്ക്കാരം ജംഉം ഖസ്‌റും ആക്കുന്നതിന്റെ ദൂരപരിധി എത്ര ? ഇത് സംബന്ധിച്ച വ്യത്യസ്ത അഭിപ്രായങ്ങൾ എന്തെല്ലാം ?


അൽ കിതാബ് പഠന പരമ്പര 285

14.09.2017
അൽ കിതാബ് ചോദ്യോത്തര പരമ്പര 23 

നിസ്ക്കാരം ജംഉം ഖസ്‌റും ആക്കുന്നതിന്റെ ദൂരപരിധി എത്ര ? ഇത് സംബന്ധിച്ച   വ്യത്യസ്ത അഭിപ്രായങ്ങൾ എന്തെല്ലാം ?


ഉത്തരം ചുരുക്കത്തിൽ : ജംആക്കുക (ചേര്‍ത്ത് നമസ്‌കരിക്കുക) എന്നാല്‍ രണ്ടു നേരത്തെ നമസ്‌കാരം ഒരു സമയത്ത് നമസ്‌കരിക്കലാണ്.  യാത്രാ വേളകളിലും മറ്റു അവശ്യ സന്ദർഭങ്ങളിലുംഈ സൗകര്യം ഉപയോഗപ്പെടുത്തുന്നതിന് പകരം നമസ്‌കാരം ഖദാ (നഷ്ടപ്പെടുത്തുക) ആക്കുകയാണ് പലരും  ചെയ്യാറുള്ളത്. മുന്‍കൂട്ടി നിശ്ചയിച്ച യാത്രകള്‍ക്ക് തയാറെടുക്കുമ്പോള്‍ യാത്രാ ഷെഡ്യൂളില്‍ നമസ്‌കാരം അജണ്ടയിലുണ്ടായിരിക്കണം. യാത്രാ സൗകര്യങ്ങള്‍ വളരെ വികസിച്ച ഇക്കാലത്തും യാത്രക്കിടയില്‍ ആകസ്മികമായ പല തടസ്സങ്ങളും ഉണ്ടാവാന്‍ സാധ്യതയുണ്ട്. നേരത്തെ ജംഅ് ചെയ്യുന്നതാണ് സൗകര്യമെങ്കില്‍ അങ്ങനെയും, വൈകിപ്പിക്കുന്നതാണ് സൗകര്യമെങ്കില്‍ അങ്ങനെയും ചെയ്യാന്‍ പാകത്തില്‍ യാത്ര ക്രമീകരിക്കണം. വൈകിപ്പിച്ച് ജംഅ് ചെയ്യുന്നവര്‍ ആദ്യത്തെ നമസ്‌കാരത്തിന്റെ സമയം കഴിയും മുമ്പ് തന്നെ അത് അടുത്ത നമസ്‌കാരത്തോടൊപ്പം ജംആക്കുമെന്ന് മനസ്സില്‍ കരുതേണ്ടതാണ്. സമയത്തിന് നമസ്‌കരിക്കാന്‍ ന്യായമായ തടസ്സമുള്ളവര്‍ക്കും ജംഅ് ചെയ്യാവുന്നതാണ്.

യാത്രക്കാര്‍ക്ക് പുറമെ ഓപ്പറേഷന്‍ തിയേറ്ററിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ശ്രദ്ധ തെറ്റാതെ രോഗിയുടെ അടുത്ത് നില്‍ക്കേണ്ടവര്‍, പരീക്ഷാ ഹാളില്‍ ബന്ധിതരായ വിദ്യാര്‍ത്ഥികളും അധ്യാപകരും, ഇന്റര്‍വ്യൂപോലുള്ള കാര്യങ്ങള്‍ക്കായി ധാരാളം സമയം ചെലവഴിക്കാന്‍ നിര്‍ബന്ധിതരായവര്‍, വാഹനം കാത്തുനില്‍ക്കുന്നവര്‍ തുടങ്ങിയവര്‍ക്കെല്ലാം ഉപയോഗപ്പെടുത്താവുന്ന സൗകര്യമാണ് അല്ലാഹു നല്‍കിയ ജംഅ് എന്ന ഇളവ്. 

ഇതു സംബന്ധമായി ഒരു തിരുവചനം അബ്ദുല്ലാഹിബ്‌നു അബ്ബാസില്‍ നിന്ന് ഇമാം മുസ്‌ലിം ഉദ്ധരിച്ചിട്ടുണ്ട്. മഴയോ മറ്റാശങ്കകളോ ഇല്ലാതെ തന്നെ  നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം  മദീനയില്‍വെച്ച് ളുഹ്‌റും അസ്‌റും, മഗ്‌രിബും ഇശാഉം ജംആക്കി നമസ്‌കരിക്കുകയുണ്ടായി. തത്സംബന്ധമായി ഇബ്‌നു അബ്ബാസിനോടന്വേഷിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്, തിരുമേനി തന്റെ ഉമ്മത്തിന് പ്രയാസമുണ്ടാക്കേണ്ട എന്നുദ്ദേശിച്ച് ചെയ്തതാണ് എന്നായിരുന്നു.
        ഖസ്ര്‍ കൊണ്ടുള്ള ഉദ്ദേശ്യം നാല് റക്അത്തുള്ള നമസ്‌കാരം രണ്ട് റക്അത്താക്കി ചുരുക്കി നിര്‍വഹിക്കുക എന്നതാണ്. ഇത് യാത്രാവേളയില്‍ മാത്രം അനുവദനീയമായ ഒരിളവാണ്. ഈ ഇളവനുസരിച്ച് യാത്രാവേളയില്‍ ളുഹ്ര്‍-അസ്ര്‍ നമസ്‌കാരങ്ങള്‍ ഈരണ്ട് റക്അത്തായി ചുരുക്കി നിര്‍വഹിക്കാവുന്നതാണ്. ജംഅ്, ഖസ്ര്‍ എന്നീ രണ്ടിളവുകളും യാത്രാവേളയില്‍ അനുവദനീയമാണ്. ഇതനുസരിച്ച് ളുഹ്‌റിന്റെ സമയത്ത് ളുഹ്ര്‍ രണ്ട് റക്അത്തും ശേഷം അസ്ര്‍ രണ്ട് റക്അത്തുമായി നമസ്‌കരിക്കാം. ഇതേ പ്രകാരം അസ്റിന്റെ കൂടെ ളുഹ്‌റും നിര്‍വഹിക്കാവുന്നതാണ്. ഇവിടെയെല്ലാം തന്നെ ആദ്യത്തെ നമസ്‌കാരമാണ് ആദ്യം നിര്‍വഹിക്കേണ്ടത്.യാത്രക്കാരന് മാത്രം ബാധകമായ ആനുകൂല്യമാണ് ഖസ്ര്‍. ജംആകട്ടെ ന്യായമായ കാരണങ്ങളുള്ളവര്‍ക്കൊക്കെ ഉപയോഗപ്പെടുത്താവുന്ന ഇളവാണ്. 
       മാലികീ ,ശാഫിഈ , ഹമ്പലീ മദ്ഹബുകളിലെ പ്രബല വീക്ഷണ പ്രകാരം ഖസ്ർ ആകാവുന്ന  യാത്രാ ദൂരപരിധി നാല്  ബുർദു അഥവാ രണ്ടു മർഹല ആണ്.ഖസ്ർ ആകാവുന്ന ദൂര പരിധി ഉള്ള യാത്രകളിൽ ജംഉം അയക്കാവുന്നതാണ്.ഇതാണ്ശൈഖ് ഇബ്നു ബാസിന്റെയും അഭിപ്രായം. ഇമാം അബൂ ഹനീഫ റഹിമഹുല്ലാഹിയുടെ  വീക്ഷണത്തിൽ യാത്രയിൽ ജംഉ അനുവദനീയമല്ല; അദ്ധേഹത്തിന്റെ വീക്ഷണത്തിൽ ഖസ്ർ ആക്കാൻ മൂന്ന് ദിവസത്തെ വഴിദൂരമുള്ള യാത്ര ആവുകയും വേണം.ദൈർഘ്യം കുറഞ്ഞ യാത്രയാണെങ്കിലും സാധാരണയിൽ യാത്ര എന്ന് വിവക്ഷിക്കപ്പെടാവുന്ന ഏതു യാത്രയിലും ഖസ്ർ ആകാമെന്നാണ് ഇബ്നു തൈമിയ്യ റഹിമഹുല്ലാഹിയുടെ അഭിപ്രായം .ശൈഖ് ഇബ്നു ഉസൈമീൻ ഈ അഭിപ്രായം തിരഞ്ഞെടുത്തിരിക്കുന്നു .നാല് ബുർദു അഥവാ രണ്ടു മർഹല എന്നാൽ 132 കിലോമീറ്ററിന് തത്തുല്യമാണെന്നും 87 -88 കിലോമീറ്ററിന് തത്തുല്യമാണെന്നും വ്യത്യസ്ത അഭിപ്രായങ്ങൾ കാണുന്നു.അല്ലാഹു ഏറ്റവും അറിയുന്നവൻ.
  
MODULE 01/14.09.2017

ഇമാം നവവി റഹിമഹുല്ലാഹിയുടെ ശറഹുൽ മുഹദ്ദബിൽ നിന്ന് :

المجموع شرح المهذب
يحيى بن شرف النووي

قَالَ الْمُصَنِّفُ - رَحِمَهُ اللَّهُ تَعَالَى - : ( وَلَا يَجُوزُ الْقَصْرُ إلَّا مَسِيرَةَ يَوْمَيْنِ ، وَهُوَ أَرْبَعَةُ بُرُدٍ كُلُّ بَرِيدٍ أَرْبَعَةُ فَرَاسِخَ فَذَلِكَ سِتَّةَ عَشْرَ فَرْسَخًا ، لِمَا رُوِيَ عَنْ ابْنِ عُمَرَ وَابْنِ عَبَّاسٍ " كَانَا يُصَلِّيَانِ رَكْعَتَيْنِ وَيُفْطِرَانِ فِي أَرْبَعَةِ بُرُدٍ فَمَا فَوْقَ ذَلِكَ " وَسَأَلَ عَطَاءٌ ابْنَ عَبَّاسٍ : " أَأَقْصُرُ إلَى عَرَفَةَ ؟ فَقَالَ : لَا فَقَالَ : إلَى مِنًى ؟ فَقَالَ : لَا لَكِنْ إلَى جُدَّةَ وَعُسْفَانَ وَالطَّائِفِ " .

قَالَ مَالِكٌ : بَيْنَ مَكَّةَ وَالطَّائِفِ وَجُدَّةَ وَعُسْفَانَ أَرْبَعَةُ بُرُدٍ ، وَلِأَنَّ فِي هَذَا الْقَدْرِ تَتَكَرَّرُ مَشَقَّةُ الشَّدِّ وَالتَّرْحَالِ وَفِيمَا دُونَهُ لَا تَتَكَرَّرُ 
قَالَ الشَّافِعِيُّ : ( وَأُحِبُّ أَنْ لَا يَقْصُرُ فِي أَقَلَّ مِنْ ثَلَاثَةِ أَيَّامٍ ) وَإِنَّمَا اُسْتُحِبَّ ذَلِكَ لِيَخْرُجَ مِنْ الْخِلَافِ ، لِأَنَّ أَبَا حَنِيفَةَ لَا يُبِيحُ الْقَصْرَ إلَّا فِي ثَلَاثَةِ أَيَّامٍ ) 
ആശയ സംഗ്രഹം : മുഹദ്ദബിന്റെ ഗ്രൻഥ കർത്താവ് ഇമാം ശീറാസി റഹിമഹുല്ലാഹ് പ്രസ്താവിക്കുന്നു : രണ്ടു ദിവസത്തെ വഴി ദൂരത്തിൽ കുറവുള്ള യാത്രയിൽ ഖസ്ർ അനുവദനീയമാവുകയില്ല;അതായത് നാല് ബർദു ദൂരം.ഒരു ബരീദു ( ബുർദു എന്ന പദത്തിന്റെ ഏകവചനം) നാല് ഫർസഖ് ആണ് .അതായത് നാല് ബുർദു എന്നാൽ 16 ഫർസഖ് (  രണ്ടു മർഹല ,48  ഹാഷിമീ മൈൽ ).ഇബ്നു അബ്ബാസ് , ഇബ്നു ഉമർ ( റദിയല്ലാഹു അൻഹുമാ )എന്നിവരിൽ നിന്നുള്ള ഇവ്വിഷയകമായ റിപ്പോർട്ട് ആണ് തെളിവ് . അവർ രണ്ടു പേരും നാല് ബുർദോ അതിൽ കൂടുതലോ വഴിദൂരമുള്ള യാത്രകളിൽ രണ്ടു റകഅത്തായിട്ടായിരുന്നു നിസ്‌ക്കരിച്ചിരുന്നത് ; അവർ അത്തരം യാത്രകളിൽ നോമ്പ് ഉപേക്ഷിക്കുകയും ചെയ്തിരുന്നു.
     അതാഉ എന്നവർ ഇബ്നു അബ്ബാസ് റദിയല്ലാഹു അന്ഹുവിനോട് ചോദിച്ചു : ഞാൻ(മക്കയിൽ നിന്ന്) അറഫയിൽ പോകുന്ന ദൂരം യാത്ര ചെയ്യുകയാണെങ്കിൽ നിസ്ക്കാരം ഖസ്ർ ആക്കാമോ? ഇബ്നു അബ്ബാസ് റദിയല്ലാഹു അന്ഹു പറഞ്ഞു :പറ്റില്ല .അപ്പോൾ അതാഉ ചോദിച്ചു : മിനയിലേക്കാണെങ്കിലോ ?(അത്ര ദൂരം എന്നർത്ഥം).ഇബ്നു അബ്ബാസ് റദിയല്ലാഹു അന്ഹു പറഞ്ഞു :പറ്റില്ല ; എന്നാൽ ജൂദ്ദയിലേക്കോ ഉസ്ഫാനിലേക്കോ താഇഫിലേക്കോ ആണെങ്കിൽ ഖസ്ർ ആക്കാം . ഇമാം മാലിക് റഹിമഹുല്ലാഹ് പ്രസ്താവിക്കുന്നു : മക്കയിൽ നിന്ന് ജൂദ്ദ, ഉസ്ഫാൻ,താഇഫു എന്നിവിടങ്ങളിലേക്കുള്ള ദൂരം നാല് ബുർദു ആണ്.ഇത്രയോ ഇതിൽ കൂടുതലോ ദൂരം വരുന്ന യാത്രകളാണ് ക്ലേശകരം.ഇമാം ശാഫിഈ റഹിമഹുല്ലാഹ് പ്രസ്താവിക്കുന്നു : മൂന്നു ദിവസത്തിൽ കുറവ് വഴിദൂരമുള്ള യാത്രയാണെങ്കിൽ ഖസ്ർ ആക്കാതിരിക്കലാണ് ഞാൻ ഇഷ്ടപ്പെടുന്നത്.ഇമാം ശാഫിഈ അവർകൾ ഇങ്ങിനെ പറഞ്ഞത് ഇമാം അബൂ ഹനീഫ അവർകളുടെ മൂന്ന് ദിവസത്തെ വഴി ദൂരമുള്ള യാത്രയ്ക്കേ ഖസ്ർ അനുവദനീയമാകൂ എന്ന നിരീക്ഷണം കൂടി പരിഗണിച്ചു കൊണ്ടാണ് .

ഇമാം നവവി റഹിമഹുല്ലാഹി  വിശദീകരിക്കുന്നു :

.............................
( أَمَّا حُكْمُ الْمَسْأَلَةِ ) 
فَقَالَ أَصْحَابُنَا : لَا يَجُوزُ الْقَصْرُ إلَّا فِي سَفَرٍ يَبْلُغُ ثَمَانِيَةً وَأَرْبَعِينَ مِيلًا بِالْهَاشِمِيِّ سَوَاءٌ فِي هَذَا جَمِيعُ الْأَسْفَارِ الْمُبَاحَةِ 
هَذَا هُوَ الْمَذْهَبُ ، وَبِهِ قَطَعَ الْجُمْهُورُ
وَحَكَى الشَّيْخُ أَبُو عَلِيٍّ السِّنْجِيُّ ، وَصَاحِبُ الْبَيَانِ عَنْهُ قَوْلًا لِلشَّافِعِيِّ أَنَّهُ يَجُوزُ الْقَصْرُ مَعَ الْخَوْفِ ، وَلَا يُشْتَرَطُ ثَمَانِيَةٌ وَأَرْبَعُونَ مِيلًا ، وَهَذَا شَاذٌّ مَرْدُودٌ وَاَلَّذِي تَطَابَقَتْ عَلَيْهِ نُصُوصُ الشَّافِعِيِّ وَكُتُبُ الْأَصْحَابِ أَنَّهُ يُشْتَرَطُ فِي جَمِيعِ الْأَسْفَارِ ثَمَانِيَةٌ وَأَرْبَعُونَ مِيلًا هَاشِمِيَّةً ، وَهُوَ مَنْسُوبٌ إلَى بَنِي هَاشِمِ ، وَذَلِكَ أَرْبَعَةُ بُرُدٍ كَمَا ذَكَرَهُ الْمُصَنِّفُ 
وَذَلِكَ بِالْمَرَاحِلِ مَرْحَلَتَانِ قَاصِدَتَانِ سَيْرَ الْأَثْقَالِ وَدَبِيبَ الْأَقْدَامِ 
هَكَذَا نَصَّ الشَّافِعِيُّ عَلَيْهِ وَاتَّفَقُوا عَلَيْهِ
ആശയ സംഗ്രഹം : നമ്മുടെ മദ്ഹബുകാർ (ശാഫിഈ മദ്ഹബുകാർ) പ്രസ്താവിച്ചിരിക്കുന്നു: 48  ഹാഷിമീ മൈലിൽ കുറവുള്ള ദൂരമാണെങ്കിൽ ഖസ്ർ അനുവദനീയമല്ല.അനുവദനീയമായ ഏതു യാത്രയാണെങ്കിലും ഇത് തന്നെയാണ് വിധി.ഇതാണ് ഭൂരിപക്ഷവും ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത്.ശത്രു ഭയം ഉള്ള നിസ്‌ക്കാരത്തിൽ ആണെങ്കിൽ 48  ഹാഷിമീ മൈൽ ദൂരമുള്ള യാത്രയാവണം എന്ന് നിബന്ധനായില്ല എന്ന് ഇമാം ശാഫിഈ അവര്കളിൽ നിന്ന് ഒരു അഭിപ്രായം ഉദ്ധരിക്കപ്പെട്ടിട്ടുണ്ടെങ്കിലും അത് ഒറ്റപ്പെട്ടതും തള്ളപ്പെട്ടതുമായ റിപ്പോർട്ട് ആണ്.ശാഫിഈ ഇമാമിൽ നിന്നും അനുയായികളിൽ നിന്നുമുള്ള പ്രമാണങ്ങൾ വ്യക്തമാക്കുന്നത് എല്ലാ യാത്രകളിലും മിനിമം 48  ഹാഷിമീ മൈൽ ദൂരം ഉണ്ടെങ്കിലേ നിസ്ക്കാരം ഖസ്ർ ആകാവൂ എന്നതാണ്. 48  ഹാഷിമീ മൈൽ എന്നത് നാല് ബുർദു അല്ലെങ്കിൽ രണ്ടു മർഹലക്ക് തത്തുല്യമാണ്.
..............................
( فَرْعٌ )

 فِي مَذَاهِبِ الْعُلَمَاءِ فِي الْمَسَافَةِ الْمُعْتَبَرَةِ لِجَوَازِ الْقَصْرِ قَدْ ذَكَرْنَا أَنَّ مَذْهَبَنَا أَنَّهُ يَجُوزُ الْقَصْرُ فِي مَرْحَلَتَيْنِ وَهُوَ ثَمَانِيَةٌ وَأَرْبَعُونَ مِيلًا هَاشِمِيَّةً ، وَلَا يَجُوزُ فِي أَقَلَّ مِنْ ذَلِكَ ، وَبِهِ قَالَ ابْنُ عُمَرَ وَابْنُ عَبَّاسٍ وَالْحَسَنُ الْبَصْرِيُّ وَالزُّهْرِيُّ وَمَالِكٌ وَاللَّيْثُ بْنُ سَعْدٍ وَأَحْمَدُ وَإِسْحَاقُ وَأَبُو ثَوْرٍ ، وَقَالَ عَبْدُ اللَّهِ بْنُ مَسْعُودٍ وَسُوَيْدُ بْنُ غَفَلَةَ - بِفَتْحِ الْغَيْنِ الْمُعْجَمَةِ وَالْفَاءِ - وَالشَّعْبِيُّ وَالنَّخَعِيُّ وَالْحَسَنُ بْنُ صَالِحٍ وَالثَّوْرِيُّ وَأَبُو حَنِيفَةَ : لَا يَجُوزُ الْقَصْرُ إلَّا فِي مَسِيرَةِ ثَلَاثَةِ أَيَّامٍ ، وَعَنْ أَبِي حَنِيفَةَ أَنَّهُ يَجُوزُ فِي يَوْمَيْنِ وَأَكْثَرِ الثَّالِثِ ، وَبِهِ قَالَ أَبُو يُوسُفَ وَمُحَمَّدٌ ، وَقَالَ الْأَوْزَاعِيُّ وَآخَرُونَ : يَقْصُرُ فِي مَسِيرَةِ يَوْمٍ تَامٍّ ، قَالَ ابْنُ الْمُنْذِرِ : بِهِ أَقُولُ وَقَالَ دَاوُد : يَقْصُرُ فِي طَوِيلِ السَّفَرِ وَقَصِيرِهِ ، قَالَ الشَّيْخُ أَبُو حَامِدٍ : حَتَّى قَالَ : لَوْ خَرَجَ إلَى بُسْتَانٍ خَارِجَ الْبَلَدِ قَصَرَ .

وَاحْتُجَّ لِدَاوُدَ بِإِطْلَاقِ الْكِتَابِ وَالسُّنَّةِ جَوَازَ الْقَصْرِ بِلَا تَقْيِيدٍ لِلْمَسَافَةِ وَبِحَدِيثِ يَحْيَى بْنِ يَزِيدَ قَالَ : سَأَلْت أَنَسًا عَنْ قَصْرِ الصَّلَاةِ فَقَالَ : { كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إذَا خَرَجَ ثَلَاثَةَ أَمْيَالٍ أَوْ ثَلَاثَةَ فَرَاسِخَ صَلَّى رَكْعَتَيْنِ } رَوَاهُ مُسْلِمٌ .
وَعَنْ جُبَيْرِ بْنِ نُفَيْرٍ قَالَ : " { خَرَجْت مَعَ شُرَحْبِيلَ بْنِ السِّمْطِ إلَى قَرْيَةٍ عَلَى رَأْسِ سَبْعَةَ عَشْرَ أَوْ ثَمَانِيَةَ عَشْرَ مِيلًا فَصَلَّى رَكْعَتَيْنِ فَقُلْت لَهُ ، فَقَالَ : رَأَيْت عُمَرَ صَلَّى بِذِي الْحُلَيْفَةِ رَكْعَتَيْنِ ، فَقُلْت لَهُ ، فَقَالَ : أَفْعَلُ كَمَا رَأَيْت رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَفْعَلُ } " رَوَاهُ مُسْلِمٌ .

وَأَمَّا الْحَدِيثُ الَّذِي رَوَاهُ الدَّارَقُطْنِيّ وَالْبَيْهَقِيُّ عَنْ إسْمَاعِيلَ بْنِ عَيَّاشٍ عَنْ عَبْدِ الْوَهَّابِ بْنِ مُجَاهِدٍ عَنْ أَبِيهِ وَعَطَاءٌ عَنْ ابْنِ عَبَّاسٍ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ { يَا أَهْلَ مَكَّةَ لَا تَقْصُرُوا الصَّلَاةَ فِي أَقَلَّ مِنْ أَرْبَعَةِ بُرُدٍ مِنْ مَكَّةَ } فَهُوَ حَدِيثٌ ضَعِيفٌ جِدًّا لِأَنَّ عَبْدَ الْوَهَّابِ مُجْمَعٌ عَلَى شِدَّةِ ضَعْفِهِ ، وَإِسْمَاعِيلُ أَيْضًا ضَعِيفٌ لَا سِيَّمَا فِي رِوَايَتِهِ عَنْ غَيْرِ الشَّامِيِّينَ

ആശയ സംഗ്രഹം :
ശാഫിഈ മദ്ഹബിൽ ഉള്ള നിരീക്ഷണം  48  ഹാഷിമീ മൈലിൽ കുറവുള്ള ദൂരമാണെങ്കിൽ ഖസ്ർ അനുവദനീയമല്ല എന്ന് നാം മനസ്സിലാക്കിയല്ലോ .ഇബ്നു ഉമർ ,ഇബ്നു അബ്ബാസ് ,ഹസനുൽ ബസരി, സുഹ്‌രി , ഇമാം മാലിക് ,ലൈസു ബ്നു സഅദ്,ഇമാം അഹ്മദു ബ്നു ഹന്ബൽ ,ഇസ്‌ഹാഖ്‌, അബൂ സൗർ എന്നിവർക്കെല്ലാം ഈ വീക്ഷണമാണുള്ളത്.എന്നാൽ അബ്ദുല്ലാഹി ബ്നു മസ്ഊദ്,സുവൈദ് ബ്നു ഗഫല,ശഅബി, നഖാഇ, ഹസന് ബ്നു സാലിഹ്,സൗരി ,ഇമാം അബൂ ഹനീഫ എന്നിവരുടെ അഭിപ്രായം മൂന്നു ദിവസത്തെ വഴിദൂരമുള്ള യാത്രക്കെ ഖസ്ർ അനുവദനീയമാകൂ എന്നതാണ്.മൂന്ന് ദിവസത്തോടു അടുത്ത യാത്രക്ക് ഖസ്ർ അനുവദനീയമാകും എന്ന് ഒരു അഭിപ്രായവും അബൂ ഹനീഫ അവര്കളിൽ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.അബൂ യൂസുഫും മുഹമ്മദും ഇങ്ങിനെ പ്രസ്താവിച്ചിട്ടുണ്ട്. ഔസാഇയും മറ്റും പറയുന്നു : ഒരു പൂർണ്ണ ദിവസത്തെ വഴിദൂരമുള്ള യാത്രയാണെങ്കിൽ ഖസ്ർ ആക്കാം.ഇബ്നുൽ മുൻദിർ പ്രസ്താവിക്കുന്നു: എന്റെ അഭിപ്രായവും ഒരു പൂർണ്ണ ദിവസത്തെ വഴിദൂരമുള്ള യാത്രയാണെങ്കിൽ ഖസ്ർ ആക്കാം എന്നതാണ്.ദാവൂദ് പ്രസ്താവിക്കുന്നു : ദീർഘ  ദൂര യാത്രയിലും അല്ലാതെയും ഖസ്ർ ആക്കാം.നാട്ടിന് പുറത്തുള്ള ഒരു തോട്ടത്തിലേക്ക്  പുറപ്പെട്ടാൽ വരെ ഖസ്ർ ആക്കാം ശൈഖ് അബൂ ഹാമിദ് നിരീക്ഷിക്കുന്നു.ദൂരം പരിഗണിക്കേണ്ടതില്ല എന്ന ദാവൂദിന്റെ അഭിപ്രായത്തിനു തെളിവായി പറയുന്നത്  താഴെ ചേർത്ത ഹദീസാണ്.
كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إذَا خَرَجَ ثَلَاثَةَ أَمْيَالٍ أَوْ ثَلَاثَةَ فَرَاسِخَ صَلَّى رَكْعَتَيْنِ
 റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം യാത്രയിൽ  മൂന്ന് മൈലോ മൂന്നു ഫർസഖോ സഞ്ചരിച്ചാൽ /പിന്നിട്ടാൽ രണ്ടു റകഅത്ത് ആക്കി ഖസ്ർ ആക്കി നിസ്‌ക്കരിക്കുകയായിരുന്നു( മുസ്‌ലിം).
     ജുബൈറു ബ്നു നുഫൈർ റിപ്പോർട്ട് ചെയ്യുന്നു : ഞാൻ ശുരഹബീലിന്റെ കൂടെ 17 -18 മൈൽ ദൂരമുള്ള  ഒരു ഗ്രാമത്തിലേക്ക് പുറപ്പെട്ടു.അദ്ദേഹം രണ്ടു റകഅത്ത് നിസ്‌ക്കരിച്ചു.ഞാൻ അത് സംബന്ധിച്ച് ചോദിച്ചു .അപ്പോൾ അദ്ദേഹം പറഞ്ഞു : ഞാൻ ഉമർ റദിയല്ലാഹു അന്ഹു ദുൽ ഹുലൈഫയിൽ വച്ച് രണ്ടു റകഅത്ത് നിസ്‌ക്കരിക്കുന്നതു കണ്ടു.അപ്പോൾ ഞാനും അദ്ദേഹത്തോട് ഇപ്രകാരം സംശയം ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു : ഞാൻ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം ചെയ്തത് പോലെ ചെയ്യുന്നു.( മുസ്‌ലിം).
     ദാറു ഖുത്നി റിപ്പോർട്ട് ചെയ്ത ' മക്കക്കാരേ... നിങ്ങൾ മക്കയിൽ നിന്ന് നാല് ബുർദിൽ കുറവ് ദൂരത്തിൽ ഉള്ള യാത്രയിൽ നിസ്ക്കാരം ഖസ്ർ ആക്കരുത് ' എന്ന് നബി പ്രസ്താവിച്ചതായുള്ള ഹദീസ് വളരെ ദുർബലമാണ്.
 ................................
http://library.islamweb.net/newlibrary/display_book.php?idfrom=2403&idto=2404&bk_no=14&ID=1479

MODULE 02/14.09.2017


وَالْجَوَابُ عَمَّا احْتَجَّ بِهِ أَهْلُ الظَّاهِرِ مِنْ إطْلَاقِ الْآيَةِ وَالْأَحَادِيثِ أَنَّهُ لَمْ يُنْقَلْ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الْقَصْرُ صَرِيحًا فِي دُونِ مُرْحَلَتَيْنِ 


وَأَمَّا حَدِيثُ أَنَسٍ فَلَيْسَ مَعْنَاهُ أَنَّ غَايَةَ سَفَرِهِ كَانَتْ ثَلَاثَةَ أَمْيَالٍ بَلْ مَعْنَاهُ أَنَّهُ كَانَ إذَا سَافَرَ سَفَرًا طَوِيلًا فَتَبَاعَدَ ثَلَاثَةَ أَمْيَالٍ قَصَرَ ، وَلَيْسَ التَّقْيِيدُ بِالثَّلَاثَةِ لِكَوْنِهِ لَا يَجُوزُ الْقَصْرُ عِنْدَ مُفَارَقَةِ الْبَلَدِ ، بَلْ لِأَنَّهُ مَا كَانَ يَحْتَاجُ إلَى الْقَصْرِ إلَّا إذَا تَبَاعَدَ هَذَا الْقَدْرَ ، لِأَنَّ الظَّاهِرَ أَنَّهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ لَا يُسَافِرُ عِنْدَ دُخُولِ وَقْتِ الصَّلَاةِ إلَّا بَعْدَ أَنْ يُصَلِّيَهَا فَلَا تُدْرِكُهُ الصَّلَاةُ الْأُخْرَى إلَّا وَقَدْ تَبَاعَدَ عَنْ الْمَدِينَةِ 


وَأَمَّا حَدِيثُ شُرَحْبِيلَ وَقَوْلُهُ : " إنَّ عُمَرَ رَضِيَ اللَّهُ عَنْهُ صَلَّى بِذِي الْحُلَيْفَةِ رَكْعَتَيْنِ " فَمَحْمُولٌ عَلَى مَا ذَكَرْنَاهُ فِي حَدِيثِ أَنَسٍ وَهُوَ أَنَّهُ كَانَ مُسَافِرًا إلَى مَكَّةَ أَوْ غَيْرِهَا فَمَرَّ بِذِي الْحُلَيْفَةِ ، وَأَدْرَكَتْهُ الصَّلَاةُ فَصَلَّى رَكْعَتَيْنِ لَا أَنَّ ذَا الْحُلَيْفَةِ غَايَةُ سَفَرِهِ 

ആശയ സംഗ്രഹം : രണ്ടു മർഹലയിൽ കുറവുള്ള ദൂരത്തിൽ ഖസ്ർ ആക്കിയത് സംബന്ധിച്ച വിശദീകരണം ഇപ്രകാരമാണ് : അതായത് അനസ് റദിയല്ലാഹു അന്ഹുവിന്റെ ഹദീസിൽ നബിയുടെ യാത്രയുടെ ആകെ ദൂരം മൂന്ന് മൈൽ ആയിരുന്നു എന്നല്ല; മറിച്ചു യാത്ര തുടങ്ങി മൂന്ന് മൈൽ പിന്നിട്ടപ്പോൾ നബി ഖസ്ർ ആക്കി എന്നാണു.യാത്ര തുടങ്ങുമ്പോൾ നാടിന്റെ  പരിധി വിടുന്നതിനു മുമ്പ് ഖസ്ർ അനുവദനീയമല്ല.നബി മൂന്ന് മൈൽ യാത്ര ആകുന്നതിനു മുമ്പ്  ഖസ്ർ ആക്കിയില്ല  എന്ന് മനസ്സിലാക്കാം.ശുരഹബീലിന്റെ ഹദീസും ഇപ്രകാരം വിശദീകരിക്കാം.
وَأَمَّا الْجَوَابُ عَمَّا احْتَجَّ بِهِ الْقَائِلُونَ بِاشْتِرَاطِ ثَلَاثَةِ أَيَّامٍ فَهُوَ أَنَّ الْحَدِيثَ الَّذِي ذَكَرُوهُ لَيْسَ فِيهِ أَنَّ السَّفَرَ لَا يَنْطَلِقُ إلَّا عَلَى مَسِيرَةِ ثَلَاثَةِ أَيَّامٍ ، وَإِنَّمَا فِيهِ أَنَّهُ لَا يَجُوزُ لِلْمَرْأَةِ أَنْ تُسَافِرَ بِغَيْرِ مَحْرَمٍ هَذَا السَّفَرَ الْخَاصَّ ، وَيَدُلُّ عَلَى هَذَا أَنَّهُ ثَبَتَ عَنْ أَبِي سَعِيدِ رِوَايَةٌ أَنَّهُ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ { لَا تُسَافِرْ الْمَرْأَةُ يَوْمَيْنِ إلَّا وَمَعَهَا زَوْجُهَا أَوْ ذُو مَحْرَمٍ } رَوَاهُ الْبُخَارِيُّ وَمُسْلِمٌ .
وَعَنْ أَبِي هُرَيْرَةَ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ { لَا يَحِلُّ لِامْرَأَةٍ تُؤْمِنُ بِاَللَّهِ وَالْيَوْمِ الْآخِرِ أَنْ تُسَافِرَ مَسِيرَةَ يَوْمٍ وَلَيْلَةٍ لَيْسَ مَعَهَا مَحْرَمٌ } رَوَاهُ الْبُخَارِيُّ وَمُسْلِمٌ ، وَفِي رِوَايَةٍ لِمُسْلِمٍ مَسِيرَةَ يَوْمٍ ، وَفِي رِوَايَةٍ لَهُ لَيْلَةً ، وَفِي رِوَايَةِ أَبِي دَاوُد لَا تُسَافِرْ بَرِيدًا وَرَوَاهُ الْحَاكِمُ ، وَقَالَ : صَحِيحُ الْإِسْنَادِ .
قَالَ الْبَيْهَقِيُّ : وَهَذِهِ الرِّوَايَاتُ الصَّحِيحَةُ فِي الْأَيَّامِ الثَّلَاثَةِ وَالْيَوْمَيْنِ وَالْيَوْمِ صَحِيحَةٌ ، وَكَأَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ سُئِلَ عَنْ الْمَرْأَةِ تُسَافِرُ ثَلَاثًا بِغَيْرِ مَحْرَمٍ 
فَقَالَ : لَا ، وَسُئِلَ عَنْ سَفَرِهَا يَوْمَيْنِ بِغَيْرِ مَحْرَمٍ ، فَقَالَ : لَا ، وَسُئِلَ عَنْ يَوْمٍ ، فَقَالَ : لَا ، فَأَدَّى كُلٌّ مِنْهُمْ مَا حَفِظَ ، وَلَا يَكُونُ شَيْءٌ مِنْ هَذَا حَدًّا لِلسَّفَرِ ، يَدُلُّ عَلَيْهِ حَدِيثِ ابْنِ عَبَّاسٍ سَمِعْت رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ { لَا يَخْلُوَنَّ رَجُلٌ بِامْرَأَةٍ وَلَا تُسَافِرْ امْرَأَةٌ إلَّا وَمَعَهَا ذُو مَحْرَمٍ } رَوَاهُ الْبُخَارِيُّ وَمُسْلِمٌ هَذَا كَلَامُ الْبَيْهَقِيّ ، فَحَصَلَ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَمْ يُرِدْ تَحْدِيدَ مَا يَقَعُ عَلَيْهِ السَّفَرُ بَلْ أَطْلَقَهُ عَلَى ثَلَاثَةِ أَيَّامٍ وَعَلَى يَوْمَيْنِ وَعَلَى يَوْمٍ وَلَيْلَةٍ وَعَلَى يَوْمٍ وَعَلَى لَيْلَةٍ وَعَلَى بَرِيدٍ وَهُوَ مَسِيرَةُ نِصْفِ يَوْمٍ فَدَلَّ عَلَى أَنَّ الْجَمِيعَ يُسَمَّى سَفَرًا وَاَللَّهُ أَعْلَمُ
ആശയ സംഗ്രഹം : മൂന്ന് ദിവസത്തെ യാത്ര ചെയ്യുന്ന ഒരു സ്ത്രീ മഹ്‌റം ഇല്ലാതെ യാത്ര ചെയ്യൽ അനുവദനീയമല്ല എന്ന ഹദീസ് പ്രകാരം നിസ്ക്കാരം ഖസ്‌റാക്കാൻ മൂന്ന് ദിവസത്തെ വഴിദൂരമുള്ള യാത്ര ആവണം എന്ന് തെളിവ് പിടിച്ചവർക്കുള്ള മറുപടി ഇപ്രകാരമാണ്: മൂന്നു ദിവസം എന്നും രണ്ടു ദിവസം എന്നും ഒരു രാത്രിയും പകലും എന്നും ഒരു രാത്രി എന്നും വിവിധ രൂപത്തിൽ മഹ്‌റം ഇല്ലാത്ത സ്ത്രീയുടെ  യാത്ര  സംബന്ധിച്ച നിരോധനം വന്നിട്ടുണ്ട്.
     ഇതെല്ലാം സ്വഹീഹ് ആയ റിപ്പോർട്ടുകളാണ് .ഇവിടെ നബി യാത്രയുടെ ദൂര പരിധി /സമയ പരിധി നിബന്ധനയാക്കിയിട്ടില്ല എന്നാണു വ്യക്തമാവുന്നത്.അതായത് മൂന്ന് ദിവസം മഹ്‌റം ഇല്ലാതെ യാത്ര ചെയ്യുന്ന സ്ത്രീയെ കുറിച്ച് ചോദിച്ചപ്പോൾ നബി പറ്റില്ല എന്ന് പറഞ്ഞു .രണ്ടു ദിവസം മഹ്‌റം  ഇല്ലാതെ യാത്ര ചെയ്യുന്ന സ്ത്രീയെ കുറിച്ച് ചോദിച്ചപ്പോഴും ഒരു  ദിവസം മഹ്‌റം  ഇല്ലാതെ യാത്ര ചെയ്യുന്ന സ്ത്രീയെ കുറിച്ച് ചോദിച്ചപ്പോഴും നബി പറ്റില്ല എന്ന് പറഞ്ഞു എന്നതാണ് ശരി.അപ്പോൾ യാത്ര എന്ന് വിവക്ഷിക്കപ്പെടുന്ന ഏതു യാത്രയും ഉദ്ദേശ്യമാണ് എന്നാണു വ്യക്തമാവുന്നത്.

http://library.islamweb.net/newlibrary/display_book.php?idfrom=2403&idto=2404&bk_no=14&ID=1479


MODULE 03/14.09.2017


ഇമാം നവവി റഹിമഹുല്ലാഹിയുടെ ശറഹുൽ മുഹദ്ദബിൽ നിന്ന് :

 الجمع بين الظهر والعصر وبين المغرب والعشاء في السفر

قَالَ الْمُصَنِّفُ - رَحِمَهُ اللَّهُ تَعَالَى - : ( يَجُوزُ الْجَمْعُ بَيْنَ الظُّهْرِ وَالْعَصْرِ ، وَبَيْنَ الْمَغْرِبِ وَالْعِشَاءِ فِي السَّفَرِ الَّذِي يُقْصَرُ فِيهِ الصَّلَاةُ ; لِمَا رَوَى ابْنُ عُمَرَ رَضِيَ اللَّهُ عَنْهُمَا قَالَ : { كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إذَا جَدَّ بِهِ السَّيْرُ جَمَعَ بَيْنَ الْمَغْرِبِ وَالْعِشَاءِ } وَرَوَى أَنَسٌ رَضِيَ اللَّهُ عَنْهُ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ { كَانَ يَجْمَعُ بَيْنَ الظُّهْرِ وَالْعَصْرِ } وَفِي السَّفَرِ الَّذِي لَا يَقْصُرُ فِيهِ الصَّلَاةَ قَوْلَانِ : ( أَحَدُهُمَا ) : يَجُوزُ ; لِأَنَّهُ سَفَرٌ يَجُوزُ فِيهِ التَّنَفُّلُ عَلَى الرَّاحِلَةِ ، فَجَازَ فِيهِ الْجَمْعُ كَالسَّفَرِ الطَّوِيلِ ( وَالثَّانِي ) : لَا يَجُوزُ وَهُوَ الصَّحِيحُ ; لِأَنَّهُ إخْرَاجُ عِبَادَةٍ عَنْ وَقْتِهَا فَلَمْ يَجُزْ فِي السَّفَرِ الْقَصِيرِ كَالْفِطْرِ فِي الصَّوْمِ ) .

ആശയ സംഗ്രഹം : മുഹദ്ദബിന്റെ ഗ്രൻഥ കർത്താവ് ഇമാം ശീറാസി റഹിമഹുല്ലാഹ് പ്രസ്താവിക്കുന്നു : നിസ്ക്കാരം ഖസ്ർ ആകാവുന്ന യാത്രകളിൽ സുഹറും അസ്‌റും തമ്മിലും മഗ്‌രിബും ഇശാഉം തമ്മിലും ജംഉ  ആക്കി നിസ്‌ക്കരിക്കൽ അനുവദനീയമാണ്.റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം  ധിറുതി പിടിച്ച യാത്രയിൽ മഗ്‌രിബും ഇശാഉം ജംഉ  ആക്കുമായിരുന്നു എന്ന ഇബ്നു ഉമർ റദിയല്ലാഹു അന്ഹുവിന്റെ ഹദീസ് ആണ് തെളിവ്.കൂടാതെ അനസ് റദിയല്ലാഹു അന്ഹു പ്രസ്താവിക്കുന്നു :റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം (യാത്രയിൽ )സുഹറും അസ്‌റും ജംഉ ആക്കുമായിരുന്നു.നിസ്ക്കാരം ഖസ്ർ ആക്കാത്ത  യാത്രയിൽ ജംഉ  ആക്കുന്നത് സംബന്ധിച്ച് രണ്ടു വീക്ഷണങ്ങൾ ഉണ്ട്.വാഹനപ്പുറത്തു സുന്നത്തു നിസ്‌ക്കരിക്കാവുന്ന യാത്ര ആയതിനാൽ നീണ്ട യാത്ര പോലെ തന്നെ  ജംഉ ആക്കാം എന്നതാണ് ഒരു നിരീക്ഷണം.എന്നാൽ ജംഉ ആക്കൽ എന്നാൽ ഒരു ഇബാദത് അതിന്റെ നിശ്ചിത സമയത്ത് അല്ലാതെ ചെയ്യൽ ആയതിനാൽ , നോമ്പ് ഉപേക്ഷിക്കൽ ദൈർഘ്യം കുറഞ്ഞ യാത്രകളിൽ പാടില്ല എന്നത് പോലെ ദൈർഘ്യം കുറഞ്ഞ യാത്രകളിൽ  ജംഉ ആക്കൽ അനുവദനീയമല്ല എന്നതാണ് രണ്ടാമത്തെ വീക്ഷണം;ഇതാണ് ശരിയായ വീക്ഷണം.

ഇമാം നവവി റഹിമഹുല്ലാഹി  വിശദീകരിക്കുന്നു 


( الشَّرْحُ ) 

حَدِيثُ ابْنِ عُمَرَ وَحَدِيثُ أَنَسٍ رَوَاهُمَا الْبُخَارِيُّ وَمُسْلِمٌ " وَجَدَّ بِهِ السَّيْرُ " [ أَيْ ] أَسْرَعَ ، وَمَذْهَبُنَا : جَوَازُ الْجَمْعِ بَيْنَ الظُّهْرِ وَالْعَصْرِ فِي وَقْتِ أَيَّتِهِمَا شَاءَ وَبَيْنَ الْمَغْرِبِ وَالْعِشَاءِ فِي وَقْتِ أَيَّتِهِمَا شَاءَ ، وَلَا يَجُوزُ جَمْعُ الصُّبْحِ إلَى غَيْرِهَا ، وَلَا الْمَغْرِبِ إلَى الْعَصْرِ بِالْإِجْمَاعِ ، وَلَا يَجُوزُ الْجَمْعُ فِي سَفَرِ مَعْصِيَةٍ ، ، وَقَدْ سَبَقَ إيضَاحُهُ فِي أَوَّلِ الْبَابِ ، وَيَجُوزُ الْجَمْعُ فِي السَّفَرِ الَّذِي تُقْصَرُ فِيهِ الصَّلَاةُ وَفِي الْقَصِيرِ قَوْلَانِ مَشْهُورَانِ ذَكَرَ الْمُصَنِّفُ دَلِيلَهُمَا ( أَصَحُّهُمَا ) بِاتِّفَاقِ الْأَصْحَابِ : لَا يَجُوزُ ، وَهُوَ نَصُّ الشَّافِعِيِّ فِي كُتُبِهِ الْجَدِيدَةِ .
وَالْقَدِيمَةِ
ആശയ സംഗ്രഹം :  ഇബ്നു ഉമർ റദിയല്ലാഹു അന്ഹു, അനസ് റദിയല്ലാഹു അന്ഹു എന്നിവരുടെ ഹദീസുകൾ ബുഖാരിയും മുസ്‌ലിമും റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്.സുഹറും അസ്‌റും പരസ്പരവും മഗ്‌രിബും ഇശാഉം പരസ്പരവും അതിൽ ഏതിന്റെ സമയത്തും ജംഉ ആക്കാമെന്നതാണ് നമ്മുടെ മദ്ഹബ് . സുബ്ഹ് മറ്റൊന്നിന്റെ കൂടെയും ജംഉ ആക്കാവതല്ല എന്ന കാര്യത്തിലും മഗ്‌രിബ് അസറുമായും പാടില്ല എന്ന കാര്യത്തിലും പണ്ഡിതന്മാർക്കിടയിൽ ഏകാഭിപ്രായം ഉണ്ട്.പാപകരമായ യാത്രയിലും ജംഉ പാടില്ല.ഖസ്ർ ആക്കാവുന്ന  യാത്രകളിൽ ഒക്കെ ജംഉം ആക്കാം. ദൈർഘ്യം കുറഞ്ഞ യാത്രകളിൽ  ജംഉ ആക്കുന്നത് സംബന്ധിച്ച് ശാഫിഈ മദ്ഹബിൽ രണ്ടു വീക്ഷണമുണ്ട്;എന്നാൽ ദൈർഘ്യം കുറഞ്ഞ യാത്രകളിൽ  ജംഉ അനുവദനീയമല്ല എന്നതാണ് ഏറ്റവും ശരിയായ നിലപാട്.
.....................
http://library.islamweb.net/newlibrary/display_book.php?idfrom=2433&idto=2434&bk_no=14&ID=1496


MODULE 04/14.09.2017

സ്വഹീഹുൽ ബുഖാരി 
 صحيح البخاري

بَاب الْجَمْعِ فِي السَّفَرِ بَيْنَ الْمَغْرِبِ وَالْعِشَاءِ 


 حَدَّثَنَا عَلِيُّ بْنُ عَبْدِ اللَّهِ قَالَ حَدَّثَنَا سُفْيَانُ قَالَ سَمِعْتُ الزُّهْرِيَّ عَنْ سَالِمٍ عَنْ أَبِيهِ قَالَ كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَجْمَعُ بَيْنَ الْمَغْرِبِ وَالْعِشَاءِ إِذَا جَدَّ بِهِ السَّيْرُ وَقَالَ إِبْرَاهِيمُ بْنُ طَهْمَانَ عَنْ الْحُسَيْنِ الْمُعَلِّمِ عَنْ يَحْيَى بْنِ أَبِي كَثِيرٍ عَنْ عِكْرِمَةَ عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قَالَ كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَجْمَعُ بَيْنَ صَلَاةِ الظُّهْرِ وَالْعَصْرِ إِذَا كَانَ عَلَى ظَهْرِ سَيْرٍ وَيَجْمَعُ بَيْنَ الْمَغْرِبِ وَالْعِشَاءِ وَعَنْ حُسَيْنٍ عَنْ يَحْيَى بْنِ أَبِي كَثِيرٍ عَنْ حَفْصِ بْنِ عُبَيْدِ اللَّهِ بْنِ أَنَسٍ عَنْ أَنَسِ بْنِ مَالِكٍ رَضِيَ اللَّهُ عَنْهُ قَالَ كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَجْمَعُ بَيْنَ صَلَاةِ الْمَغْرِبِ وَالْعِشَاءِ فِي السَّفَرِ وَتَابَعَهُ عَلِيُّ بْنُ الْمُبَارَكِ وَحَرْبٌ عَنْ يَحْيَى عَنْ حَفْصٍ عَنْ أَنَسٍ جَمَعَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ

ആശയ സംഗ്രഹം : സാലിം അദ്ധേഹത്തിന്റെ പിതാവിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു : 
റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം ധിറുതി പിടിച്ച യാത്രയിൽ മഗ്‌രിബും ഇശാഉം ജംഉ ആക്കുമായിരുന്നു.
 ഇബ്നു അബ്ബാസ് റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു : റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം വാഹനപ്പുറത്ത് യാത്ര ചെയ്യുമ്പോൾ സുഹറും അസ്‌റും ജംഉ ആക്കുമായിരുന്നു; മഗ്‌രിബും ഇശാഉം ജംഉ ആക്കുമായിരുന്നു.
അനസ് ബ്നു മാലിക്  റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു : റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം യാത്ര ചെയ്യുമ്പോൾ  മഗ്‌രിബും ഇശാഉം ജംഉ ആക്കുമായിരുന്നു.

ഫത്ഹുൽ ബാരിയിൽ നിന്ന് :

فتح الباري شرح صحيح البخاري
أحمد بن علي بن حجر العسقلاني

قَوْلُهُ : ( بَابُ الْجَمْعِ فِي السَّفَرِ بَيْنَ الْمَغْرِبِ وَالْعِشَاءِ ) أَوْرَدَ فِيهِ ثَلَاثَةَ أَحَادِيثَ : حَدِيثَ ابْنِ عُمَرَ وَهُوَ مُقَيَّدٌ بِمَا إِذَا جَدَّ السَّيْرَ ، وَحَدِيثَ ابْنِ عَبَّاسٍ وَهُوَ مُقَيَّدٌ بِمَا إِذَا كَانَ سَائِرًا ، وَحَدِيثَ أَنَسٍ وَهُوَ مُطْلَقٌ . وَاسْتَعْمَلَ الْمُصَنِّفُ التَّرْجَمَةَ مُطْلَقَةً إِشَارَةً إِلَى الْعَمَلِ بِالْمُطْلَقِ لِأَنَّ الْمُقَيَّدَ فَرْدٌ مِنْ أَفْرَادِهِ ، وَكَأَنَّهُ رَأَى جَوَازَ الْجَمْعِ بِالسَّفَرِ سَوَاءٌ كَانَ سَائِرًا أَمْ لَا ، وَسَوَاءٌ كَانَ سَيْرُهُ مُجِدًّا أَمْ لَا ، وَهَذَا مِمَّا وَقَعَ فِيهِ الِاخْتِلَافُ بَيْنَ أَهْلِ الْعِلْمِ ، فَقَالَ بِالْإِطْلَاقِ كَثِيرٌ مِنَ الصَّحَابَةِ وَالتَّابِعِينَ وَمِنَ الْفُقَهَاءِ الثَّوْرِيُّ وَالشَّافِعِيُّ وَأَحْمَدُ وَإِسْحَاقُ وَأَشْهَبُ ، وَقَالَ قَوْمٌ : لَا يَجُوزُ الْجَمْعُ مُطْلَقًا إِلَّا بِعَرَفَةَ وَمُزْدَلِفَةَ وَهُوَ قَوْلُ الْحَسَنِ وَالنَّخَعِيِّ وَأَبِي حَنِيفَةَ وَصَاحِبَيْهِ ، وَوَقَعَ عِنْدَ النَّوَوِيِّ أَنَّ الصَّاحِبَيْنِ خَالَفَهُ شَيْخُهُمَا ، وَرَدَّ عَلَيْهِ السَّرُوجِيُّ فِي شَرْحِ الْهِدَايَةِ وَهُوَ أَعْرَفُ بِمَذْهَبِهِ ، وَسَيَأْتِي الْكَلَامُ عَلَى الْجَمْعِ بِعَرَفَةَ فِي كِتَابِ الْحَجِّ إِنْ شَاءَ اللَّهُ تَعَالَى

................................
ആശയ സംഗ്രഹം : മൂന്നു ഹദീസുകളാണ് ഈ ബാബിൽ ഇമാം ബുഖാരി രേഖപ്പെടുത്തിയിട്ടുള്ളത്.ഇബ്നു ഉമർ റദിയല്ലാഹു അന്ഹുവിന്റെ ഹദീസിൽ ധിറുതി പിടിച്ച യാത്ര എന്ന നിബന്ധനയോടെ പറഞ്ഞിരിക്കുന്നു.ഇബ്നു അബ്ബാസ്  റദിയല്ലാഹു അന്ഹുവിന്റെ ഹദീസിൽ വാഹനപ്പുറത്തു സഞ്ചരിക്കുമ്പോൾ എന്നാണുള്ളത്.അനസ് റദിയല്ലാഹു അന്ഹുവിന്റെ ഹദീസിൽ  വെറും യാത്രയിൽ എന്നേയുള്ളൂ.അപ്പോൾ വാഹനപ്പുറത്തു ആവണമെന്നോ ധിറുതി പിടിച്ച യാത്ര ആവണമെന്നോ നിബന്ധനയില്ല എന്ന് മനസ്സിലാക്കാവുന്നതാണ്.ഇതാണ് ഭൂരിപക്ഷം സ്വഹാബാക്കളുടെയും താബിഈങ്ങളുടെയും ഫുഖഹാക്കളുടെയും നിലപാട് .അറഫയിലോ മുസ്ദലിഫയിലോ അല്ലാതെ ജംഉ അനുവദനീയമല്ല എന്നതാണ് ഹസൻ  ,നഖാഇ, ഇമാം അബൂ ഹനീഫ,  അദ്ദേഹത്തിന്റെ രണ്ടു സഖാക്കളായ അബൂ യൂസുഫ് , മുഹമ്മദ് എന്നിവരുടെയും  നിലപാട് .എന്നാൽ രണ്ടു സഖാക്കളും അവരുടെ ശൈഖിനോട് (ഇമാം അബൂ ഹനീഫ) ഈ വിഷയത്തിൽ വിയോജിച്ചിട്ടുണ്ട് എന്നാണു ഇമാം നവവി പറയുന്നത്.എന്നാൽ ഹനഫീ മദ്ഹബിനെ കുറിച്ച് കൂടുതൽ അറിയുന്ന സറൂജി ഈ വിഷയത്തിൽ ശര്ഹുല് ഹിദായയിൽ ഇമാം നവവിയെ ഖണ്ഡിച്ചിട്ടുണ്ട്. 
...........................
وَقِيلَ يَخْتَصُّ الْجَمْعُ بِمَنْ يَجِدُّ فِي السَّيْرِ . قَالَهُ اللَّيْثُ ، وَهُوَ الْقَوْلُ الْمَشْهُورُ عَنْ مَالِكٍ ، وَقِيلَ يَخْتَصُّ بِالْمُسَافِرِ دُونَ النَّازِلِ وَهُوَ قَوْلُ ابْنِ حَبِيبٍ ، وَقِيلَ يَخْتَصُّ بِمَنْ لَهُ عُذْرٌ حُكِيَ عَنِ الْأَوْزَاعِيِّ ، وَقِيلَ يَجُوزُ جَمْعُ التَّأْخِيرِ دُونَ التَّقْدِيمِ وَهُوَ مَرْوِيٌّ عَنْ مَالِكٍ وَأَحْمَدَ وَاخْتَارَهُ ابْنُ حَزْمٍ 
ധിറുതിയുള്ള യാത്രയിൽ മാത്രമേ ജംഉ പാടുളളൂ എന്ന അഭിപ്രായമുണ്ട്.ലൈസിന്റെ അഭിപ്രായവും ഇമാം മാലികിൽ നിന്നുള്ള പ്രസിദ്ധമായ അഭിപ്രായവും ഇതാണ്.വാഹനപ്പുറത്താവുമ്പോൾ മാത്രമേ ജംഉ പാടുളളൂ എന്നും ഇറങ്ങിയാൽ പാടില്ലെന്നുമാണ് ഇബ്നു ഹബീബിന്റെ അഭിപ്രായം.പ്രത്യേക കാരണമുള്ളവർക്കു മാത്രമാണ്  ജംഉ അനുവദനീയമാവുക എന്നതാണ് ഔസാഇയുടെ അഭിപ്രായം.പിന്തിച്ചു  ജംഉ അനുവദനീയമാണെങ്കിലും മുന്തിച്ചു  ജംഉ അനുവദനീയമല്ല എന്ന അഭിപ്രായം ഇമാം മാലിക് അവര്കളിൽ നിന്നും ഇമാം അഹ്മദ് അവർകളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.ഇതാണ് ഇബ്നു ഹസ്മു തിരഞ്ഞെടുത്തിട്ടുള്ള അഭിപ്രായവും.
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=52&ID=2045

ഇബ്നു തൈമിയ്യ റഹിമഹുല്ലാഹിയുടെ ഫതാവായിൽ നിന്ന് :

مجموع فتاوى ابن تيمية
تقي الدين ابن تيمية
.................................
وَقَدْ تَنَازَعَ الْعُلَمَاءُ فِي قَصْرِ أَهْلِ مَكَّةَ خَلْفَهُ فَقِيلَ : كَانَ ذَلِكَ لِأَجْلِ النُّسُكِ فَلَا يَقْصُرُ الْمُسَافِرُ سَفَرًا قَصِيرًا هُنَاكَ وَقِيلَ : بَلْ كَانَ ذَلِكَ لِأَجْلِ السَّفَرِ وَكِلَا الْقَوْلَيْنِ قَالَهُ بَعْضُ أَصْحَابِ أَحْمَد . وَالْقَوْلُ الثَّانِي هُوَ الصَّوَابُ وَهُوَ أَنَّهُمْ قَصَرُوا لِأَجْلِ سَفَرِهِمْ وَلِهَذَا لَمْ يَكُونُوا يَقْصُرُونَ بِمَكَّةَ وَكَانُوا مُحْرِمِينَ وَالْقَصْرُ مُعَلَّقٌ بِالسَّفَرِ وُجُودًا وَعَدَمًا فَلَا يُصَلِّي رَكْعَتَيْنِ إلَّا مُسَافِرٌ وَكُلُّ مُسَافِرٍ يُصَلِّي رَكْعَتَيْنِ كَمَا { قَالَ عُمَرُ بْنُ الْخَطَّابِ رَضِيَ اللَّهُ عَنْهُ صَلَاةُ الْمُسَافِرِ رَكْعَتَانِ وَصَلَاةُ الْفِطْرِ رَكْعَتَانِ وَصَلَاةُ النَّحْرِ رَكْعَتَانِ وَصَلَاةُ الْجُمْعَةِ رَكْعَتَانِ تَمَامٌ غَيْرُ نَقْصٍ : أَيْ غَيْرُ قَصْرٍ عَلَى لِسَانِ نَبِيِّكُمْ صَلَّى اللَّهُ عَلَيْهِ وَسَلَّمَ } . وَفِي الصَّحِيحِ عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا أَنَّهَا قَالَتْ : " فُرِضَتْ الصَّلَاةُ رَكْعَتَيْنِ رَكْعَتَيْنِ ثُمَّ زِيدَ فِي صَلَاةِ الْحَضَرِ وَأُقِرَّتْ صَلَاةُ السَّفَرِ " 
.......................................
 ആശയ സംഗ്രഹം 
: മക്കക്കാർ തിരു നബിയുടെ പിറകിൽ ഖസ്ർ ആക്കി നിസ്‌ക്കരിച്ചതു ഏതു നിലക്കായിരുന്നു എന്ന വിഷയത്തിൽ ഉലമാക്കൾക്കു ഭിന്ന വീക്ഷണങ്ങളുണ്ട്.അത് ഹജ്ജിന്റെ നുസൂക് എന്ന നിലയിലാണ് എന്നും സാധാരണഗതിയിൽ കുറഞ്ഞ ദൂരമുള്ള യാത്രയിൽ ഖസ്ർ പാടില്ലെന്നുമാണ് ഒരു വീക്ഷണം.എന്നാൽ നബിയും സഹാബയും യാത്ര എന്ന നിലയിൽ തന്നെയാണ് ഖസ്ർ ആക്കിയത് എന്നതാണ് രണ്ടാമത്തെ വീക്ഷണം.ഈ രണ്ടു വീക്ഷണങ്ങളും ഇമാം അഹ്മദ് ബ്നു ഹന്ബൽ അവർകളുടെ അനുയായികളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.രണ്ടാമത്തെ വീക്ഷണമാണ് ശരി .അതായത് അവർ ഖസ്ർ ആക്കിയത് യാത്രയിലെ നിസ്ക്കാരം എന്ന നിലയിലാണ്.അത് കൊണ്ടാണ് മക്കക്കാർ ഇഹ്റാമിന്റെ അവസ്ഥയിൽ മക്കയിൽ വച്ച് ഖസ്ർ ആകാത്തത്.ഖസ്ർ യാത്രയുമായി ബന്ധപ്പെട്ടതാണ്.എല്ലാ യാത്രക്കാരും നാല് റകത്തുള്ള നിസ്ക്കാരം  രണ്ടു റകഅത്ത് ആക്കിയാണ് നിസ്‌ക്കരിക്കേണ്ടത്.ഉമർ ബ്നുൽ ഖത്താബ് റദിയല്ലാഹു അന്ഹു പ്രസ്താവിക്കുന്നു : യാത്രക്കാരന്റെ നിസ്ക്കാരം രണ്ടു റകഅത്ത് ആണ് .ചെറിയ പെരുന്നാൾ - ബലിപെരുന്നാൾ നിസ്‌ക്കാരങ്ങളും ജുമുഅ നിസ്‌കാരവും  രണ്ടു റകഅത്ത് ആണ് ; അത് പൂർണ്ണമാണ്‌-കുറവില്ലാതെ.നിങ്ങളുടെ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ വാക്കു പ്രകാരമാണ് ഇത്. ആഇശ റദിയല്ലാഹു അന്ഹാ റിപ്പോർട്ട് ചെയ്യുന്നു : രണ്ടു റക്അത്ത് - രണ്ടു റകഅത്ത് ആയിട്ടാണ് നിസ്ക്കാരം ഫർദാക്കപ്പെട്ടതു.പിന്നീട് നാട്ടിൽ താമസിക്കുന്നയാളുടെ നിസ്‌കാരത്തിന്റെ റകഅത്ത് വർദ്ധിക്കപ്പെട്ടു,യാത്രയിലെ നിസ്ക്കാരം രണ്ടു റക്അത്ത് ആയി നില നിർത്തപ്പെട്ടു.
وَقَدْ تَنَازَعَ الْعُلَمَاءُ : هَلْ يَخْتَصُّ بِسَفَرٍ دُونَ سَفَرٍ ؟ أَمْ يَجُوزُ فِي كُلِّ سَفَرٍ ؟ وَأَظْهَرُ الْقَوْلَيْنِ أَنَّهُ يَجُوزُ فِي كُلِّ سَفَرٍ قَصِيرًا كَانَ أَوْ طَوِيلًا كَمَا قَصَرَ أَهْلُ مَكَّةَ خَلْفَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِعَرَفَةَ وَمِنًى وَبَيْنَ مَكَّةَ وَعَرَفَةَ نَحْوُ بَرِيدٍ أَرْبَعِ فَرَاسِخَ . 
എല്ലാ യാത്രകളിലും ഖസ്ർ ആകാമോ എന്ന കാര്യത്തിൽ ഉലമാക്കൾക്കു ഭിന്ന വീക്ഷണങ്ങൾ ഉണ്ട്.എന്നാൽ ദൈർഘ്യമുള്ള യാത്രയാണെങ്കിലും ദൈർഘ്യം കുറഞ്ഞ യാത്രയാണെങ്കിലും ഖസ്ർ ആക്കാം  എന്നാണ് പ്രത്യക്ഷത്തിൽ മനസ്സിലാവുന്നത്.അറഫയിലും മിനായിലും മക്കക്കാർ നബിയുടെ പിറകെ ഖസ്ർ ആക്കിയത് പോലെ.
.......................
https://library.islamweb.net/NewLibrary/display_book.php?bk_no=22&ID=1863&idfrom=2994&idto=3014&bookid=22&startno=1

http://library.islamweb.net/newlibrary/display_book.php?flag=1&bk_no=22&ID=3025



FOR ADDITIONAL READING :


1.ഇബ്നുൽ മുൻദിർ റഹിമഹുല്ലാഹിയുടെ അൽ ഔസത് :

الأوسط لابن المنذر 
 كِتَابُ السَّفَرِ
ذِكْرُ الْمَسَافَةِ الَّتِي يَقْصُرُ الْمَرْءُ الصَّلَاةَ إِذَا خَرَجَ إِلَيْهَا

http://www.islamsight.org/ml/%E0%B4%A8%E0%B4%BF%E0%B4%B8%E0%B5%8D%E2%80%8C%E0%B4%95%E0%B4%BE%E0%B4%B0%E0%B4%82-%E0%B4%9C%E0%B4%82%E0%B4%89%E0%B4%82-%E0%B4%96%E0%B4%B8%E0%B5%8D%E2%80%8C%E0%B4%B1%E0%B5%81%E0%B4%82-%E0%B4%86/


2.ഫത്ഹുൽ ബാരി :

فتح الباري شرح صحيح البخاري
أحمد بن علي بن حجر العسقلاني

http://library.islamweb.net/newlibrary/display_book.php?idfrom=2010&idto=2015&bk_no=52&ID=707


3.ഇമാം നവവിയുടെ ശറഹു മുസ്‌ലിം:

شرح النووي على مسلم
يحيي بن شرف أبو زكريا النووي

http://library.islamweb.net/newlibrary/display_book.php?flag=1&bk_no=53&ID=1910


4.ഹനഫി ഫിഖ്ഹ് ഗ്രൻഥം റദ്ദുൽ  മുഹ്താർ അലാ ദുർറിൽ മുഖ്താർ:  

رد المحتار على الدر المختار
محمد أمين بن عمر (ابن عابدين)

http://library.islamweb.net/newlibrary/display_book.php?flag=1&bk_no=27&ID=1131


5.മാലികീ ഫിഖ്ഹ് ഗ്രൻഥം ഹാശിയത്തു ദ്ദസൂഖി അലാ ശ്ശർഹിൽ കബീർ :

حاشية الدسوقي على الشرح الكبير
محمد بن أحمد بن عرفة الدسوقي
http://library.islamweb.net/newlibrary/display_book.php?bk_no=13&ID=38&idfrom=325&idto=945&bookid=13&startno=165

6.ഹമ്പലീ ഫിഖ്ഹ് ഗ്രൻഥം കശ്ശാഫുൽ ഖന്നാഉ അൻ മത്നിൽ ഇഖ്‌നാഉ:

كشاف القناع عن متن الإقناع
منصور بن يونس البهوتي
http://library.islamweb.net/newlibrary/display_book.php?bk_no=16&ID=90&idfrom=1186&idto=1265&bookid=16&startno=15

7.അല്ലാമാ ഷിൻഖീതിയുടെ ശർഹു സാദുൽ മുസ്തഖ്നിഉ: 

 شرح زاد المستقنع
المؤلف : محمد بن محمد المختار الشنقيطي
http://islamport.com/w/hnb/Web/1741/1254.htm

8.ശറഈ ഗണിതങ്ങള്‍ മെട്രിക് വ്യവസ്ഥയിലൂടെ

http://yamanoli.blogspot.in/2012/05/blog-post.html
വായിക്കുക , കേൾക്കുക,ഷെയർ ചെയ്യുക , പ്രചരിപ്പിക്കുക 
ഞങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേരാൻ 
8848787706
ABBAS PARAMBADAN, ASSALAMU A'LYKUM.

Thursday, 7 September 2017

അല്ലാഹുവിലേക്ക് വസീലത്ത് തേടുക എന്നതിലെ വസീലത്തിന്റെ ആശയം എന്താണ്?

അൽ കിതാബ് പഠന പരമ്പര 282
06.08.2017

അൽ കിതാബ് ചോദ്യോത്തര പരമ്പര 22


ചോദ്യം : പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 005 അല്‍ മാഇദ 35-ൽ പരാമർശിക്കുന്ന 'അല്ലാഹുവിലേക്ക് വസീലത്ത് തേടുക ' എന്നതിലെ വസീലത്തിന്റെ ആശയം എന്താണ്?


ചോദ്യത്തിൽ പരാമർശിക്കുന്ന ആയത്ത് ശ്രദ്ധിക്കുക :


പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 005 അല്‍ മാഇദ 35:

 يَاأَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَابْتَغُوا إِلَيْهِ الْوَسِيلَةَ وَجَاهِدُوا فِي سَبِيلِهِ لَعَلَّكُمْ تُفْلِحُونَ 
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അവനിലേക്ക്‌ അടുക്കുവാനുള്ള മാര്‍ഗം തേടുകയും, അവന്‍റെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെടുകയും ചെയ്യുക; നിങ്ങള്‍ക്ക്‌ വിജയം പ്രാപിക്കാം.

തഫ്സീർ ഇബ്നു കസീർ:

تفسير ابن كثير
إسماعيل بن عمر بن كثير القرشي الدمشقي
.........................
وَقَدْ قَالَ بَعْدَهَا : ( وَابْتَغُوا إِلَيْهِ الْوَسِيلَةَ ) قَالَ سُفْيَانُ الثَّوْرِيُّ حَدَّثَنَا أَبِي ، عَنْ طَلْحَةَ عَنْ عَطَاءٍ عَنِ ابْنِ عَبَّاسٍ : أَيِ الْقُرْبَةَ . وَكَذَا قَالَ مُجَاهِدٌ [ وَعَطَاءٌ ] وَأَبُو وَائِلٍ وَالْحَسَنُ وَقَتَادَةُ وَعَبْدُ اللَّهِ بْنُ كَثِيرٍ وَالسُّدِّيُّ وَابْنُ زَيْدٍ  
ആശയ സംഗ്രഹം : അല്ലാഹുവിന്റെ സാമീപ്യം (ഖുർബത്ത്) സിദ്ധിക്കുന്ന കാര്യങ്ങൾ  തേടുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യമെന്ന് ഇബ്നു അബ്ബാസ് റദിയല്ലാഹു അന്ഹുവിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടതായി ഇമാം സുഫ്യാനു സൗരി വ്യക്തമാക്കുന്നു..ഇപ്രകാരം മുജാഹിദ്, അതാഉ, അബൂ വാഇൽ,ഹസൻ , ഖതാദ ,അബ്ദുല്ലാഹി ബ്നു കസീർ ,സുദ്ദീ,ഇബ്നു സൈദ് എന്നിവരിൽ നിന്നും റിപ്പോർട്ടുണ്ട്.
وَقَالَ قَتَادَةُ : أَيْ تَقَرَّبُوا إِلَيْهِ بِطَاعَتِهِ وَالْعَمَلِ بِمَا يُرْضِيهِ . وَقَرَأَ ابْنُ زَيْدٍ : ( أُولَئِكَ الَّذِينَ يَدْعُونَ يَبْتَغُونَ إِلَى رَبِّهِمُ الْوَسِيلَةَ ) [ الْإِسْرَاءِ : 57 ] وَهَذَا الَّذِي قَالَهُ هَؤُلَاءِ الْأَئِمَّةُ لَا خِلَافَ بَيْنِ الْمُفَسِّرِينَ 
ആശയ സംഗ്രഹം : ഖതാദ റദിയല്ലാഹു അന്ഹു പ്രസ്താവിക്കുന്നു :  അല്ലാഹുവിനു വഴിപ്പെട്ട് കൊണ്ടും അല്ലാഹുവിനു ഇഷ്ട്ടപ്പെട്ട സത്കർമ്മങ്ങൾ ചെയ്തു കൊണ്ടും അല്ലാഹുവിലേക്ക് അടുക്കുക എന്നതാണ് ഇത് കൊണ്ട് വിവക്ഷിക്കപ്പെടുന്നത് .ഈ ആയത്ത് വിശദീകരിച്ചു കൊണ്ട് ഇബ്നു സൈദ് അവർകൾ സൂറത്തുൽ ഇസ്രാഇലെ  57 -ആം ആയത്ത് ഓതി .
          ഇമാം ഇബ്നു കസീർ തുടരുന്നു : ഇതാണ് ഇമാമുകൾ പറഞ്ഞിട്ടുള്ള തഫ്സീർ ; ഇതിൽ അവർക്കിടയിൽ ഭിന്നാഭിപ്രായമില്ല 
(റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമക്ക് സ്വർഗ്ഗത്തിൽ നൽകപ്പെടുന്ന ഒരു പദവി എന്ന അർത്ഥത്തിലും ഹദീസിൽ വസീലത്ത് എന്ന  പദം പരാമർശിക്കപ്പെട്ടിട്ടുണ്ട്)

സൂറത്തുൽ ഇസ്രാഇലെ 56 & 57 ആയത്തുകൾ  ശ്രദ്ധിക്കുക :

قُلِ ادْعُواْ الَّذِينَ زَعَمْتُم مِّن دُونِهِ فَلاَ يَمْلِكُونَ كَشْفَ الضُّرِّ عَنكُمْ وَلاَ تَحْوِيلاً
( നബിയേ, ) പറയുക: അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ ദൈവങ്ങളെന്ന്‌  വാദിച്ച്‌ പോന്നവരെ നിങ്ങള്‍ വിളിച്ച്‌ നോക്കൂ നിങ്ങളില്‍ നിന്ന്‌. ഉപദ്രവം നീക്കുവാനോ നിങ്ങളുടെ സ്ഥിതിക്ക്‌  മാറ്റം വരുത്തുവാനോ ഉള്ള കഴിവ്‌ അവരുടെ അധീനത്തിലില്ല.
أُوْلَئِكَ الَّذِينَ يَدْعُونَ يَبْتَغُونَ إِلَى رَبِّهِمُ الْوَسِيلَةَ أَيُّهُمْ أَقْرَبُ وَيَرْجُونَ رَحْمَتَهُ وَيَخَافُونَ عَذَابَهُ 

إِنَّ عَذَابَ رَبِّكَ كَانَ مَحْذُورًا

അവര്‍  പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നത്‌ ആരെയാണോ അവര്‍ തന്നെ തങ്ങളുടെ രക്ഷിതാവിങ്കലേക്ക്‌ സമീപനമാര്‍ഗം തേടിക്കൊണ്ടിരിക്കുകയാണ്‌. അതെ, അവരുടെ കൂട്ടത്തില്‍ അല്ലാഹുവോട്‌ ഏറ്റവും അടുത്തവര്‍ തന്നെ  അപ്രകാരം തേടുന്നു.  അവര്‍ അവന്‍റെ കാരുണ്യം ആഗ്രഹിക്കുകയും അവന്‍റെ ശിക്ഷ ഭയപ്പെടുകയും ചെയ്യുന്നു, നിന്‍റെ രക്ഷിതാവിന്‍റെ ശിക്ഷ തീര്‍ച്ചയായും ഭയപ്പെടേണ്ടതാകുന്നു.
................................
http://library.islamweb.net/newlibrary/display_book.php?idfrom=385&idto=385&bk_no=49&ID=392


 സൂറത്തുൽ ഇസ്രാഇലെ  57 -ആം ആയത്തിന്റെ വിശദീകരണം തഫ്സീർ തബരിയിൽ നിന്നും :

يَقُولُ تَعَالَى ذِكْرُهُ : هَؤُلَاءِ الَّذِينَ يَدْعُوهُمْ هَؤُلَاءِ الْمُشْرِكُونَ أَرْبَابًا ( يَبْتَغُونَ إِلَى رَبِّهِمُ الْوَسِيلَةَ ) يَقُولُ 
يَبْتَغِي الْمَدْعُوُّونَ أَرْبَابًا إِلَى رَبِّهِمُ الْقُرْبَةَ وَالزُّلْفَةَ ، لِأَنَّهُمْ أَهْلُ إِيمَانٍ بِهِ ، وَالْمُشْرِكُونَ بِاللَّهِ يَعْبُدُونَهُمْ مِنْ دُونِ اللَّهِ ( أَيُّهُمْ أَقْرَبُ ) أَيُّهُمْ بِصَالِحِ عَمَلِهِ وَاجْتِهَادِهِ فِي عِبَادَتِهِ أَقْرَبُ عِنْدَهُ زُلْفَةً ( وَيَرْجُونَ ) بِأَفْعَالِهِمْ تِلْكَ ( رَحْمَتَهُ ) وَيَخَافُونَ أَمْرَهُ ( عَذَابَهُ إِنَّ عَذَابَ رَبِّكَ ) يَا مُحَمَّدُ ( كَانَ مَحْذُورًا ) مُتَّقًى . [ ص: 472 ] 
ആശയ സംഗ്രഹം : ഈ ബഹുദൈവ വിശാസികൾ ആരോടാണോ പ്രാർത്തിച്ചു കൊണ്ടിരുന്നത് അവർ തന്നെ അല്ലാഹുവിങ്കലേക്ക് സാമീപ്യവും അവങ്കലുള്ള പദവിയും തേടിക്കൊണ്ടിരിക്കുകയാണ് എന്നാണു അല്ലാഹു വ്യക്തമാക്കുന്നത്.കാരണം അവർ ആരോടാണോ പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നത് അവർ(മലക്കുകൾ, ജിന്നുകൾ, ഈസാ നബി , ഉസൈർ മുതലായവർ) അല്ലാഹുവിൽ വിശ്വസിക്കുന്നവരാണ് .എന്നാൽ ബഹുദൈവ വിശാസികളാകട്ടെ അല്ലാഹുവിനെ കൂടാതെ മേൽപ്പറയപ്പെട്ടവരെ ആരാധിക്കുന്നവരാകുന്നു.മേൽപ്പറയപ്പെട്ട മുശ്രിക്കുകളാൽ ആരാധിക്കപ്പെടുന്ന ജിന്നുകളും മലക്കുകളും ഈസാ നബിയും ഉസൈറുമെല്ലാം അവരുടെ സത്പ്രവർത്തനങ്ങളും അല്ലാഹുവിനുള്ള അവരുടെ ഇബാദത്തിലെ പരിശ്രമങ്ങളും വഴി അല്ലാഹുവിന്റെ സാമീപ്യം സിദ്ധിക്കാനും അവങ്കൽ ഉയർന്ന പദവി കരസ്ഥമാക്കാനും കിണഞ്ഞു ശ്രമിക്കുന്നവരാണ്.
.............................
http://library.islamweb.net/newlibrary/display_book.php?idfrom=3025&idto=3025&bk_no=50&ID=3043
................................

MODULE 02/06.08.2017


പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 005 അല്‍ മാഇദ 35 -ആം ആയത്തിന്റെ വിശദീകരണം 

തഫ്സീർ തബരിയിൽ നിന്ന് :
تفسير الطبري
محمد بن جرير الطبري
............................
 وَابْتَغُوا إِلَيْهِ الْوَسِيلَةَ " ، يَقُولُ : وَاطْلُبُوا الْقُرْبَةَ إِلَيْهِ بِالْعَمَلِ بِمَا يُرْضِيهِ 
 അല്ലാഹുവിനു ഇഷ്ട്ടപ്പെടുന്ന സത്കർമ്മങ്ങൾ വഴി അല്ലാഹുവിലേക്കുള്ള സാമീപ്യം തേടുക എന്നാണു അല്ലാഹു പറയുന്നത് .
 ...........................
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=50&surano=5&ayano=35

തഫ്സീർ റാസിയിൽ നിന്ന് :

التفسير الكبير
الإمام فخر الدين الرازي أبو عبد الله محمد بن عمر بن حسين 
.......................................
 وَقَالَ : ( يَاأَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَابْتَغُوا إِلَيْهِ الْوَسِيلَةَ ) كَأَنَّهُ قِيلَ : قَدْ عَرَفْتُمْ كَمَالَ جَسَارَةِ الْيَهُودِ عَلَى الْمَعَاصِي وَالذُّنُوبِ وَبُعْدِهِمْ عَنِ الطَّاعَاتِ الَّتِي هِيَ الْوَسَائِلُ لِلْعَبْدِ إِلَى الرَّبِّ ، فَكُونُوا يَا أَيُّهَا الْمُؤْمِنُونَ بِالضِّدِّ مِنْ ذَلِكَ ، وَكُونُوا مُتَّقِينَ عَنْ مَعَاصِي اللَّهِ ، مُتَوَسِّلِينَ إِلَى اللَّهِ بِطَاعَاتِ اللَّهِ 
ആശയ സംഗ്രഹം : ഈ ആയത്തിന്റെ ആശയം അല്ലാഹു ഇങ്ങിനെ പറയുന്നത് പോലെയാണ് : ദാസൻ തന്റെ യജമാനനായ അല്ലാഹുവിന്റെ സാമീപ്യം സിദ്ധിക്കുന്ന വസീലകൾ ആയ അല്ലാഹുവിനു വഴിപ്പെടുന്ന കർമ്മങ്ങളിൽ നിന്ന് അകന്നു നിൽക്കുക എന്നതും ദോഷങ്ങളിലും പാപങ്ങളിലും ഉറച്ചു നിൽക്കുക എന്നതും ജൂതന്മാരുടെ സ്വഭാവമാണെന്നു നിങ്ങൾ മനസ്സിലാക്കിയിട്ടുണ്ടല്ലോ.അതിനാൽ അല്ലയോ സത്യ വിശ്വാസികളേ...നിങ്ങൾ പ്രസ്തുത നിലപാടിന് എതിരായ നിലപാടാണ് സ്വീകരിക്കേണ്ടത്.അതായത് നിങ്ങൾ അല്ലാഹുവിനെ ധിക്കരിക്കുന്നതിനെ സൂക്ഷിക്കുകയും (തഖ്‌വ)അല്ലാഹുവിനു വഴിപ്പെട്ട് കൊണ്ട് അവനിലേക്ക്‌ അടുക്കുകയും ചെയ്യുക .
الْوَجْهُ الثَّانِي فِي النَّظْمِ : أَنَّهُ تَعَالَى حَكَى عَنْهُمْ أَنَّهُمْ قَالُوا : ( نَحْنُ أَبْنَاءُ اللَّهِ وَأَحِبَّاؤُهُ ) ( الْمَائِدَةِ : 18 ) أَيْ نَحْنُ أَبْنَاءُ أَنْبِيَاءِ اللَّهِ ، فَكَانَ افْتِخَارُهُمْ بِأَعْمَالِ آبَائِهِمْ ، فَقَالَ تَعَالَى : يَا أَيُّهَا الَّذِينَ آمَنُوا لِيَكُنْ مُفَاخَرَتُكُمْ بِأَعْمَالِكُمْ لَا بِشَرَفِ آبَائِكُمْ وَأَسْلَافِكُمْ ، فَاتَّقُوا اللَّهَ وَابْتَغُوا إِلَيْهِ الْوَسِيلَةَ ، وَاللَّهُ أَعْلَمُ 
 മറ്റൊരു ആശയം ഇതാണ് : അതായത് 'ഞങ്ങൾ അല്ലാഹുവിന്റെ മക്കളും അവന്റെ പ്രിയങ്കരരുമാണ് (സൂറത്തുൽ മാഇദ 18 ) ' എന്നായിരുന്നു യഹൂദികളുടെ വാദം; അതായത് ഞങ്ങൾ അല്ലാഹുവിന്റെ നബിമാരുടെ മക്കളാണ് എന്ന്.അത് അവരുടെ പൊങ്ങച്ചം വിളമ്പൽ ആണ്  ; തങ്ങളുടെ പൂർവ പിതാക്കളുടെ സത്കർമ്മങ്ങൾ മുൻ നിർത്തിയുള്ള വീമ്പിളക്കൽ ആണ് അത്.അപ്പോൾ അല്ലാഹു സത്യ വിശ്വാസികളെ ഉണർത്തുകയാണ് : ' നിങ്ങളുടെ അഭിമാനം നടിക്കൽ നിങ്ങളുടെ സത്യപ്രവർത്തികൾ കൊണ്ടാവട്ടെ ;അതല്ലാതെ നിങ്ങളുടെ പിതാക്കളുടെയോ മുന്ഗാമികളുടെയോ പേരിൽ പൊങ്ങച്ചം നടിച്ചു കൊണ്ടാവരുതേ .അതിനാൽ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക .അവന്റെ  സാമീപ്യം ലഭിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ ആരായുക 
[ ص: 173 ] الْمَسْأَلَةُ الثَّانِيَةُ : اعْلَمْ أَنَّ مَجَامِعَ التَّكْلِيفِ مَحْصُورَةٌ فِي نَوْعَيْنِ لَا ثَالِثَ لَهُمَا : 

أَحَدُهُمَا : تَرْكُ الْمَنْهِيَّاتِ وَإِلَيْهِ الْإِشَارَةُ بِقَوْلِهِ : ( اتَّقَوُا اللَّهَ )  


وَثَانِيهِمَا : فِعْلُ الْمَأْمُورَاتِ ، وَإِلَيْهِ الْإِشَارَةُ بِقَوْلِهِ تَعَالَى : ( وَابْتَغُوا إِلَيْهِ الْوَسِيلَةَ )

അല്ലാഹു വിരോധിച്ച കാര്യങ്ങൾ ഉപേക്ഷിക്കുകയും അവൻ കൽപ്പിച്ച കാര്യങ്ങൾ അനുഷ്ഠിക്കുകയും അല്ലാതെ അല്ലാഹുവിലേക്ക് അടുക്കാൻ മൂന്നാമതൊരു മാർഗ്ഗവും ഇല്ല 
............................
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=132&surano=5&ayano=35

തഫ്സീർ അൽ അലൂസിയിൽ നിന്ന് :

تفسير الألوسي
شهاب الدين السيد محمود الألوسي
......................
وَكَأَنَّ الْمَعْنَى حِينَئِذٍ: اطْلُبُوا مُتَوَجِّهِينَ إِلَيْهِ حَاجَتَكُمْ؛ فَإِنَّ بِيَدِهِ - عَزَّ شَأْنُهُ - مَقَالِيدُ السَّمَاوَاتِ وَالْأَرْضِ، وَلَا تَطْلُبُوهَا مُتَوَجِّهِينَ إِلَى غَيْرِهِ، فَتَكُونُوا كَضَعِيفٍ عَاذَ بِقَرْمَلَةٍ 
ആശയ സംഗ്രഹം : നിങ്ങളുടെ ആവശ്യങ്ങൾ അല്ലാഹുവിനോട് മുന്നിട്ടു അവനോടു തേടുക എന്നതാണ് ഇതിന്റെ ആശയം ; കാരണം അല്ലാഹുവിന്റെ കയ്യിലാണ് ആകാശ ഭൂമികളുടെ താക്കോലുകൾ.അള്ളാഹു അല്ലാത്തവരോട് മുന്നിട്ടു കൊണ്ട് തേടരുത്; അങ്ങിനെ ചെയ്‌താൽ നിസ്സാരമായതിനോട് അഭയം തേടിയ ബലഹീനരെ പോലെയാകും നിങ്ങൾ .
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=201&surano=5&ayano=35


Special Note: ഈ ആയത്തുകൾ കൂടി ഈ ക്ളാസ്സുമായി ബന്ധിപ്പിക്കുക :

പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 042 ശൂറാ12:
لَهُ مَقَالِيدُ السَّمَاوَاتِ وَالْأَرْضِ يَبْسُطُ الرِّزْقَ لِمَن يَشَاء وَيَقْدِرُ إِنَّهُ بِكُلِّ شَيْءٍ عَلِيمٌ
ആകാശങ്ങളുടെയും ഭൂമിയുടെയും താക്കോലുകള്‍ അവന്‍റെ അധീനത്തിലാകുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ ഉപജീവനം അവന്‍ വിശാലമാക്കുന്നു. ( മറ്റുള്ളവര്‍ക്ക്‌ ) അവന്‍ അത്‌ ഇടുങ്ങിയതാക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അവന്‍ ഏത്‌ കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.
പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 072 ജിന്ന് 06:
 وَأَنَّهُ كَانَ رِجَالٌ مِّنَ الْإِنسِ يَعُوذُونَ بِرِجَالٍ مِّنَ الْجِنِّ فَزَادُوهُمْ رَهَقًا 
 " *മനുഷ്യരില്‍ ചിലര്‍ ജിന്നുകളില്‍ ചിലരോട് ശരണം തേടാറുണ്ടായിരുന്നു. അതവരില്‍ അഹങ്കാരം വളര്‍ത്തി* . 

>>>>>>>>>>>>>>>>

تعريف و معنى مُتَوَسِّلِ في معجم المعاني الجامع - معجم عربي عربي
مُتَوَسِّل: (اسم)
فاعل مِنْ تَوَسَّلَ
دَقَّ بَابَهُ مُتَوَسِّلاً : مُسْتَعْطِفاً ، أَيْ مَنْ يَطْلُبُ الاسْتِعْطَافَ وَالرَّحْمَة
مُتوسِّل: (اسم)
مُتوسِّل : فاعل من تَوَسَّلَ
مُتوسَّل: (اسم)
مُتوسَّل : اسم المفعول من تَوَسَّلَ
تَوَسَّلَ: (فعل)
توسَّلَ إلى / توسَّلَ بـ يتوسَّل ، توسُّلاً ، فهو مُتوسِّل ، والمفعول مُتوسَّل إليه
تَوَسَّلَ إلَى اللَّهِ بِالأعْمَالِ الصَّالِحَةِ : تَقَرَّبَ إلَيْهِ تَعَالَى
>>>>>>>>>>>>>>>>

FOR ADDITIONAL READING :


1.ദുർറുൽ മൻസൂർ 

الدر المنثور
جلال الدين السيوطي

http://library.islamweb.net/newlibrary/display_book.php?flag=1&bk_no=203&surano=5&ayano=35

2.കഷ്‍ഷാഫ്
تفسير الكشاف
أبو القاسم محمود بن عمر الزمخشري

http://library.islamweb.net/newlibrary/display_book.php?flag=1&bk_no=204&surano=5&ayano=35

3.ബൈദാവി 
تفسير البيضاوي
ناصر الدين أبي الخيرعبد الله بن عمر بن علي البيضاوي

http://library.islamweb.net/newlibrary/display_book.php?flag=1&bk_no=205&surano=5&ayano=35


TO JOIN OUR WHATS APP 8848787706

ABBAS PARAMBADAN
ASSALAMU A'LYKUM.

Saturday, 2 September 2017

വുദുവോടു കൂടി സോക്ക്സ് ധരിച്ചാൽ വുദുവിൽ കാലുകൾ കഴുകുന്നതിനു പകരം സോക്ക്സ്സിനു മേൽ തടവുന്നതിന്റെ വിധി എന്ത്?

അൽ കിതാബ് പഠന പരമ്പര 281
02.09.2017

അൽ കിതാബ് ചോദ്യോത്തര പരമ്പര 21


ചോദ്യം:വുദുവോടു കൂടി സോക്ക്സ് ധരിച്ചാൽ വുദുവിൽ കാലുകൾ കഴുകുന്നതിനു പകരം സോക്ക്സ്സിനു മേൽ തടവുന്നതിന്റെ വിധി എന്ത്?


ഉത്തരം :


MODULE 01/02.09.2017


ഖുഫ്ഫയും സോക്ക്‌സും:

الفرق بين الجورب وبين الخف : أن الخف يكون مصنوعاً من الجلد ، أما الجورب فلا يكون من الجلد ، بل من الصوف أو الكتان ، أو القطن ، ونحو ذلك 
ലെതർ കൊണ്ട് ഉണ്ടാക്കുന്നതാണ് ഖുഫ്ഫ .സോക്ക്സ് ലെതർ, കമ്പിളി,പരുത്തി (ഇപ്പോൾ നൈലോൺ കൊണ്ടും) ഉണ്ടാക്കുന്നു .

صحيح البخاري

സ്വഹീഹുൽ ബുഖാരി 
كتاب الوضوء
 കിതാബുൽ വുദു 
بَاب إِذَا أَدْخَلَ رِجْلَيْهِ وَهُمَا طَاهِرَتَانِ
കാലുകൾ വുദു ഉള്ള അവസ്ഥയിൽ ഖുഫ്ഫകളിൽ പ്രവേശിപ്പിച്ചാൽ ...

 حَدَّثَنَا أَبُو نُعَيْمٍ قَالَ حَدَّثَنَا زَكَرِيَّاءُ عَنْ عَامِرٍ عَنْ عُرْوَةَ بْنِ الْمُغِيرَةِ عَنْ أَبِيهِ قَالَ كُنْتُ مَعَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي سَفَرٍ فَأَهْوَيْتُ لِأَنْزِعَ خُفَّيْهِ فَقَالَ دَعْهُمَا فَإِنِّي أَدْخَلْتُهُمَا طَاهِرَتَيْنِ فَمَسَحَ عَلَيْهِمَا

ആശയ സംഗ്രഹം : ഉർവത്ത് ബ്നുൽ മുഗീറ അദ്ദേഹത്തിന്റെ പിതാവിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു :
ഞാൻ നബിയുടെ കൂടെ ഒരു യാത്രയിലായിരുന്നു.അപ്പോൾ( വുദു എടുക്കുന്നതിനു നബിയുടെ കാലുകൾ കഴുകുന്നതിനായി )  ഞാൻ നബിയുടെ ഖുഫ്ഫകൾ കാലിൽ നിന്ന് നീക്കാൻ ശ്രമിക്കകുകയായിരുന്നു.അപ്പോൾ നബി പറഞ്ഞു :അത് അവിടെ കിടക്കട്ടെ; ഞാൻ വുദു ഉള്ള അവസ്ഥയിലാണ് ഖുഫ്ഫകളിൽ കാലുകൾ പ്രവേശിപ്പിച്ചത്.അങ്ങിനെ നബി വുദു ചെയ്തപ്പോൾ കാലുകൾ കഴുകുന്നതിനു പകരം ഖുഫ്ഫകൾക്കു മേൽ തടവി.

ഫത്ഹുൽ ബാരിയിൽ നിന്ന് :

فتح الباري شرح صحيح البخاري
أحمد بن علي بن حجر العسقلاني
قَوْلُهُ : ( فَأَهْوَيْتُ ) أَيْ : مَدَدْتُ يَدِيَ ، قَالَ الْأَصْمَعِيُّ : أَهْوَيْتُ بِالشَّيْءِ إِذَا أَوْمَأْتُ بِهِ ، وَقَالَ غَيْرُهُ : أَهْوَيْتُ قَصَدْتُ الْهَوَاءَ مِنَ الْقِيَامِ إِلَى الْقُعُودِ . وَقِيلَ الْإِهْوَاءُ الْإِمَالَةُ ، قَالَ ابْنُ بَطَّالٍ : فِيهِ خِدْمَةُ الْعَالِمِ ، وَأَنَّ لِلْخَادِمِ أَنْ يَقْصِدَ إِلَى مَا يَعْرِفُ مِنْ عَادَةِ مَخْدُومِهِ قَبْلَ أَنْ يَأْمُرَهُ ، وَفِيهِ الْفَهْمُ عَنِ الْإِشَارَةِ ، وَرَدُّ الْجَوَابِ عَمَّا يُفْهَمُ عَنْهَا لِقَوْلِهِ " فَقَالَ دَعْهُمَا " 
ആശയ സംഗ്രഹം : അഹ്-വൈതു എന്നാൽ ' ഞാൻ കൈകൾ നീട്ടി' എന്നോ നിൽക്കുന്ന അവസ്ഥയിൽ നിന്ന് ഇരിക്കാൻ ഭാവിച്ചു എന്നോ അർത്ഥമാകാം.
ഇബ്നു ബത്താൽ പ്രസ്താവിക്കുന്നു : സഹാബി നബിയുടെ കാലിൽ ധരിച്ച ഖുഫ്ഫ നീക്കാൻ കൈ നീട്ടി എന്ന് പറയുന്നതിൽ, പണ്ഡിതന് വേണ്ടി ഖിദ്മത്ത് /സേവനം ചെയ്യൽ പുണ്യകരമാണ് എന്ന് മനസ്സിലാക്കാം.കല്പിക്കുന്നതിനു മുമ്പ് തന്നെ സേവകൻ സേവിക്കപ്പെടുന്നയാളുടെ പതിവ് മനസ്സിലാക്കി പ്രവർത്തിക്കുക എന്നതും ഈ ഹദീസിൽ നിന്നും മനസ്സിലാക്കാം.
قَوْلُهُ : ( فَإِنِّي أَدْخَلْتُهُمَا ) أَيِ : الْقَدَمَيْنِ ( طَاهِرَتَيْنِ ) كَذَا لِلْأَكْثَرِ ، وَلِلْكُشْمِيهَنِيِّ " وَهُمَا طَاهِرَتَانِ " وَلِأَبِي دَاوُدَ " فَإِنِّي أَدْخَلْتُ الْقَدَمَيْنِ الْخُفَّيْنِ وَهُمَا طَاهِرَتَانِ " وَلِلْحُمَيْدِيِّ فِي مُسْنَدِهِ " قُلْتُ يَا رَسُولَ اللَّهِ أَيَمْسَحُ أَحَدُنَا عَلَى خُفَّيْهِ ؟ قَالَ : نَعَمْ إِذَا أَدْخَلَهُمَا وَهُمَا طَاهِرَتَانِ " وَلِابْنِ خُزَيْمَةَ مِنْ حَدِيثِ صَفْوَانَ بْنِ عَسَّالٍ " أَمَرَنَا رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - أَنْ نَمْسَحَ عَلَى الْخُفَّيْنِ إِذَا نَحْنُ أَدْخَلْنَاهُمَا عَلَى طُهْرٍ ثَلَاثًا إِذَا سَافَرْنَا ، وَيَوْمًا وَلَيْلَةً إِذَا أَقَمْنَا " قَالَ ابْنُ خُزَيْمَةَ ذَكَرْتُهُ لِلْمُزَنِيِّ فَقَالَ لِي : حَدِّثْ بِهِ أَصْحَابَنَا ، فَإِنَّهُ أَقْوَى حُجَّةً لِلشَّافِعِيِّ ، انْتَهَى . 
ആശയ സംഗ്രഹം : ഞാൻ എന്റെ രണ്ടു കാൽ പാദങ്ങളും വുദു ഉള്ള അവസ്ഥയിലാണ് രണ്ടു ഖുഫ്ഫകളിൽ പ്രവേശിപ്പിച്ചത് എന്ന് നബി പറയുന്നതായാണ് അബൂ ദാവൂദിന്റെ റിപ്പോർട്ടിൽ ഉള്ളത്.ഹുമൈദിയുടെ മുസ്നദിൽ ഇങ്ങിനെ കാണാം : ഞാൻ(മുഗീറ) ചോദിച്ചു : അല്ലാഹുവിന്റെ റസൂലേ...ഞങ്ങൾക്ക് വുദുവിൽ ഞങ്ങളുടെ ഖുഫ്ഫകളുടെ മേൽ തടവാമോ? അപ്പോൾ നബി പറഞ്ഞു : അതെ , ശുദ്ധി (വുദു) ഉള്ള അവസ്ഥയിൽ ആണ് ഖുഫ്ഫകൾ ധരിച്ചതെങ്കിൽ.
  ഇബ്നു ഖുസൈമ രേഖപ്പെടുത്തിയ സഫ്‌വാൻ ബ്നു അസ്സാൽ റിപ്പോർട് ചെയ്ത ഹദീസിൽ ഇങ്ങിനെ കാണാം : വുദുവോടു കൂടിയാണ് ഖുഫ്ഫ ധരിച്ചതെങ്കിൽ യാത്രയിലാണെങ്കിൽ മൂന്നു ദിവസവും നാട്ടിലാണെങ്കിൽ ഒരു ദിവസവും ഖുഫ്ഫകൾക്ക്‌ മേൽ തടവാൻ നബി ഞങ്ങളോട് കൽപ്പിച്ചു.
................................
 خَاصٌّ بِالْوُضُوءِ لَا مَدْخَلَ لِلْغُسْلِ فِيهِ بِإِجْمَاعٍ 
ആശയ സംഗ്രഹം : ഖുഫ്ഫകൾക്കു മേൽ തടവൽ വുദുവിൽ മാത്രമേ ബാധകമാവൂ;കുളിയിൽ  ഇങ്ങിനെ തടവിയാൽ പോരാ.ഇക്കാര്യത്തിൽ  ഇജ്മാഉ ഉണ്ട്.
( فَائِدَةٌ أُخْرَى ) 
 لَوْ نَزَعَ خُفَّيْهِ بَعْدَ الْمَسْحِ قَبْلَ انْقِضَاءِ الْمُدَّةِ عِنْدَ مَنْ قَالَ بِالتَّوْقِيتِ أَعَادَ الْوُضُوءَ عِنْدَ أَحْمَدَ وَإِسْحَاقَ وَغَيْرِهِمَا وَغَسَلَ قَدَمَيْهِ عِنْدَ الْكُوفِيِّينَ وَالْمُزَنِيِّ وَأَبِي ثَوْرٍ ، وَكَذَا قَالَ مَالِكٌ وَاللَّيْثُ إِلَّا إِنْ تَطَاوَلَ ، وَقَالَ الْحَسَنُ وَابْنُ أَبِي لَيْلَى وَجَمَاعَةٌ : لَيْسَ عَلَيْهِ غَسْلُ قَدَمَيْهِ ، وَقَاسُوهُ عَلَى مَنْ مَسَحَ رَأْسَهُ ثُمَّ حَلَقَهُ أَنَّهُ لَا يَجِبُ عَلَيْهِ إِعَادَةُ الْمَسْحِ 
..........................
ആശയ സംഗ്രഹം : ഇനി ഒരാൾ സമയമാകുന്നതിനു മുമ്പ് ഖുഫ്ഫ ഊരിയാൽ വീണ്ടും വുദു എടുക്കുകയും കാലുകൾ കഴുകുകയും വേണമെന്നതാണ്  ഭൂരിപക്ഷ പണ്ഡിത മതം. എന്നാൽ വുദുവിൽ തല തടവിയാൽ പിന്നീട് തല മുണ്ഡനം ചെയ്‌താൽ വീണ്ടും തല തടവേണ്ടതില്ല എന്നതു പോലെ ഇവിടെയും വീണ്ടും കാലുകൾ കഴുകേണ്ടതില്ല എന്ന് ഹസൻ, അബൂ ലൈലാ തുടങ്ങിയവർ അഭിപ്രായപ്പെട്ടിട്ടുണ്ട്.
...............................
http://library.islamweb.net/newlibrary/display_book.php?idfrom=400&idto=401&bk_no=52&ID=148


MODULE 02/02.09.2017


 സുനനു  തിർമുദി:


حَدَّثَنَا هَنَّادٌ، وَمَحْمُودُ بْنُ غَيْلاَنَ، قَالاَ حَدَّثَنَا وَكِيعٌ، عَنْ سُفْيَانَ، عَنْ أَبِي قَيْسٍ، عَنْ هُزَيْلِ بْنِ شُرَحْبِيلَ، عَنِ الْمُغِيرَةِ بْنِ شُعْبَةَ، قَالَ تَوَضَّأَ النَّبِيُّ صلى الله عليه وسلم وَمَسَحَ عَلَى الْجَوْرَبَيْنِ وَالنَّعْلَيْنِ ‏.‏ قَالَ أَبُو عِيسَى هَذَا حَدِيثٌ حَسَنٌ صَحِيحٌ ‏.‏ وَهُوَ قَوْلُ غَيْرِ وَاحِدٍ مِنْ أَهْلِ الْعِلْمِ وَبِهِ يَقُولُ سُفْيَانُ الثَّوْرِيُّ وَابْنُ الْمُبَارَكِ وَالشَّافِعِيُّ وَأَحْمَدُ وَإِسْحَاقُ قَالُوا يَمْسَحُ عَلَى الْجَوْرَبَيْنِ وَإِنْ لَمْ تَكُنْ نَعْلَيْنِ إِذَا كَانَا ثَخِينَيْنِ ‏.‏ قَالَ وَفِي الْبَابِ عَنْ أَبِي مُوسَى ‏.‏ قَالَ أَبُو عِيسَى سَمِعْتُ صَالِحَ بْنَ مُحَمَّدٍ التِّرْمِذِيَّ قَالَ سَمِعْتُ أَبَا مُقَاتِلٍ السَّمَرْقَنْدِيَّ يَقُولُ دَخَلْتُ عَلَى أَبِي حَنِيفَةَ فِي مَرَضِهِ الَّذِي مَاتَ فِيهِ فَدَعَا بِمَاءٍ فَتَوَضَّأَ وَعَلَيْهِ جَوْرَبَانِ فَمَسَحَ عَلَيْهِمَا ثُمَّ قَالَ فَعَلْتُ الْيَوْمَ شَيْئًا لَمْ أَكُنْ أَفْعَلُهُ مَسَحْتُ عَلَى الْجَوْرَبَيْنِ وَهُمَا غَيْرُ مُنَعَّلَيْنِ ‏.‏

ആശയ സംഗ്രഹം : മുഗീറത്തു ബ്നു ശുഅബ റദിയള്ളാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു : നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം വുദു എടുക്കുകയും ( വുദുവിൽ )നബി  രണ്ടു ജൗറബുകളിന്മേലും (സോക്ക്സുകൾ)ചെരിപ്പുകളിന്മേലും തടവുകയും ചെയ്തു.ഇമാം തിർമുദി പ്രസ്താവിക്കുന്നു:ഈ ഹദീസ് ഹസൻ സ്വഹീഹ് ആണ്.കട്ടിയുള്ള സോക്ക്സുകൾ ആണെങ്കിൽ അതിന്മേൽ തടവാം എന്നതാണ് സുഫ്‌യാനു സൗരി ,ഇബ്നുൽ മുബാറക് ,ശാഫിഈ , അഹ്മദ് , ഇസ്‌ഹാഖ്‌ (റദിയല്ലാഹു അൻഹും ) എന്നിവരുടെ നിലപാട്.
അബൂ മൂസൽ അശ്അരി റദിയല്ലാഹു അന്ഹുവിൽ നിന്നും ഈ വിഷയത്തിൽ ഹദീസ് വന്നിട്ടുണ്ട്.അബൂ മുഖാത്തിൽ സമർഖന്ദി പറയുന്നു : അബൂ ഹനീഫക്കു  (റഹിമഹുല്ലാഹ് ) മരണത്തിനു തൊട്ടു മുമ്പായി രോഗം ബാധിച്ചപ്പോൾ ഞാൻ സന്ദർശിക്കാൻ ചെന്നു.അപ്പോൾ അദ്ദേഹം വെള്ളം കൊണ്ട് വരാൻ പറയുകയും വുദു എടുക്കുകയും വുദുവിൽ തന്റെ കാലിൽ ഉണ്ടായിരുന്ന സോക്ക്സുകൾക്കു മേൽ തടവുകയും ചെയ്തു.തുടർന്ന് അദ്ദേഹം പറഞ്ഞു : ഞാൻ ഇത് വരെ ചെയ്തിരുന്നിട്ടില്ലാത്ത ഒരു കാര്യം ഇന്ന് ഞാൻ ചെയ്തു;ഞാൻ എന്റെ സോക്ക്സുകൾക്കു മേൽ തടവി.ചെരിപ്പുകൾ ഇല്ലാതെ സോക്ക്സുകൾ മാത്രമായിരുന്നു ഉപയോഗിച്ചിരുന്നത്.

കുറിപ്പ് :ഈ ഹദീസ് ഹസൻ സ്വഹീഹ് ആണെന്ന് ഇമാം തിർമുദി രേഖപ്പെടുത്തിയിട്ടുണ്ട്;എന്നാൽ ഇത് ദുർബലമായ ഹദീസ് ആണെന്നാണ് ഷെയ്ഖ് അൽബാനി ഹുക്മു ചെയ്തിട്ടുള്ളത് .എന്നാൽ സോക്ക്സിൽ തടവുന്ന വിഷയത്തിൽ മറ്റു പരമ്പരകളിൽ വന്ന ഹദീസുകൾ ഷെയ്ഖ് അൽബാനി സ്വഹീഹ് ആയി ഹുക്മു ചെയ്തിട്ടുണ്ട്.

https://sunnah.com/tirmidhi/1/99

സുനനു അബൂ ദാവൂദ്

حَدَّثَنَا عُثْمَانُ بْنُ أَبِي شَيْبَةَ، عَنْ وَكِيعٍ، عَنْ سُفْيَانَ الثَّوْرِيِّ، عَنْ أَبِي قَيْسٍ الأَوْدِيِّ، - هُوَ عَبْدُ الرَّحْمَنِ بْنُ ثَرْوَانَ - عَنْ هُزَيْلِ بْنِ شُرَحْبِيلَ، عَنِ الْمُغِيرَةِ بْنِ شُعْبَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم تَوَضَّأَ وَمَسَحَ عَلَى الْجَوْرَبَيْنِ وَالنَّعْلَيْنِ ‏.‏ قَالَ أَبُو دَاوُدَ كَانَ عَبْدُ الرَّحْمَنِ بْنُ مَهْدِيٍّ لاَ يُحَدِّثُ بِهَذَا الْحَدِيثِ لأَنَّ الْمَعْرُوفَ عَنِ الْمُغِيرَةِ أَنَّ النَّبِيَّ صلى الله عليه وسلم مَسَحَ عَلَى الْخُفَّيْنِ ‏.‏ قَالَ أَبُو دَاوُدَ وَرُوِيَ هَذَا أَيْضًا عَنْ أَبِي مُوسَى الأَشْعَرِيِّ عَنِ النَّبِيِّ صلى الله عليه وسلم أَنَّهُ مَسَحَ عَلَى الْجَوْرَبَيْنِ ‏.‏ وَلَيْسَ بِالْمُتَّصِلِ وَلاَ بِالْقَوِيِّ ‏.‏ قَالَ أَبُو دَاوُدَ وَمَسَحَ عَلَى الْجَوْرَبَيْنِ عَلِيُّ بْنُ أَبِي طَالِبٍ وَابْنُ مَسْعُودٍ وَالْبَرَاءُ بْنُ عَازِبٍ وَأَنَسُ بْنُ مَالِكٍ وَأَبُو أُمَامَةَ وَسَهْلُ بْنُ سَعْدٍ وَعَمْرُو بْنُ حُرَيْثٍ وَرُوِيَ ذَلِكَ عَنْ عُمَرَ بْنِ الْخَطَّابِ وَابْنِ عَبَّاسٍ ‏.
‏ആശയ സംഗ്രഹം : മുഗീറത്തു ബ്നു ശുഅബ റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു : നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം വുദു എടുക്കുകയും ( വുദുവിൽ )നബി  രണ്ടു ജൗറബുകളിന്മേലും (സോക്ക്സുകൾ)ചെരിപ്പുകളിന്മേലും തടവുകയും ചെയ്തു.
ഇമാം അബൂ ദാവൂദ്  പ്രസ്താവിക്കുന്നു : അബ്ദു റഹ്‌മാൻ ബ്നു മഹ്ദീ ഈ ഹദീസ് പറയാറില്ലായിരുന്നു.കാരണം മുഗീറയിൽ നിന്ന് അറിയപ്പെട്ടിട്ടുള്ളത് നബി ഖുഫ്ഫകൾക്ക്  മേൽ തടവി എന്ന റിപ്പോർട്ടാണ്.അബൂ മൂസൽ അശ്അരിയിൽ നിന്നും നബി സോക്ക്സുകൾക്കു മേൽ തടവിയ റിപ്പോർട്ട് ഉണ്ടെങ്കിലും അത് ശക്തമായ റിപ്പോർട്ടല്ല.അലിയ്യു ബ്നു അബീ താലിബ് ,ഇബ്നു മസ്ഊദ്,ബറാഉ  ബ്നു  ആസിബു,അനസ് ബ്നു മാലിക് ,അബൂ ഉമാമ ,സഹല് ബ്നു സഅദ്,അംറ് ബ്നു ഹുറൈസ് , ഉമര് ബ്നുൽ ഖത്താബ് ഇബ്നു അബ്ബാസ്  എന്നിവരിൽ നിന്നെല്ലാം സോക്ക്സുകൾ തടവിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് .

https://sunnah.com/abudawud/1/159


ഔനുൽ മഅബൂദിൽ നിന്നും 

:
بَابُ الْمَسْحِ عَلَى الْجَوْرَبَيْنِ 
....................................
قَالَ الطَّحَاوِيُّ : مَسَحَ عَلَى نَعْلَيْنِ تَحْتَهُمَا جَوْرَبَانِ ، وَكَانَ قَاصِدًا بِمَسْحِهِ ذَلِكَ إِلَى جَوْرَبَيْهِ لَا إِلَى نَعْلَيْهِ ، وَجَوْرَبَاهُ مِمَّا لَوْ كَانَا عَلَيْهِ بِلَا نَعْلَيْنِ جَازَ لَهُ أَنْ يَمْسَحَ عَلَيْهِمَا ، فَكَانَ مَسْحُهُ ذَلِكَ مَسْحًا أَرَادَ بِهِ الْجَوْرَبَيْنِ ، فَأَتَى ذَلِكَ عَلَى الْجَوْرَبَيْنِ وَالنَّعْلَيْنِ ، فَكَانَ مَسْحُهُ عَلَى الْجَوْرَبَيْنِ هُوَ الَّذِي تَطَهَّرَ بِهِ وَمَسْحُهُ عَلَى النَّعْلَيْنِ فَضْلٌ . انْتَهَى كَلَامُهُ 
ആശയ സംഗ്രഹം : ഇമാം തഹാവി പ്രസ്താവിക്കുന്നു : തിരു നബി ചെരിപ്പുകളിന്മേൽ തടവിയത് അതിനു താഴെ സോക്സ്‌ ഉള്ള അവസ്ഥയിലാണ്; അതിനാൽ സോക്‌സിന്മേൽ തടവലാണ് ഇവിടെ ഉദ്ദേശ്യം.ചെരിപ്പില്ലെങ്കിലും  സോക്ക്സുകളിന്മേൽ ഒറ്റയ്ക്ക് തടവൽ അനുവദനീയമാണ്.ഇവിടെ നബി ചെരുപ്പുകളിന്മേൽ തടവിയത് എക്സ്ട്രാ ആണ്.
.....................................

http://library.islamweb.net/newlibrary/display_book.php?bk_no=55&ID=63&idfrom=273&idto=276&bookid=55&startno=0



ഇമാം ശാഫിഈ റഹിമഹുല്ലാഹിയുടെ കിത്താബുൽ ഉമ്മിൽ നിന്ന് :


( قَالَ الشَّافِعِيُّ )

 فَإِذَا كَانَ الْخُفَّانِ
 مِنْ لُبُودٍ أَوْ ثِيَابٍ أَوْ طُفًى فَلَا يَكُونَانِ فِي مَعْنَى الْخُفِّ حَتَّى يُنَعَّلَا جِلْدًا أَوْ خَشَبًا أَوْ مَا يَبْقَى إذَا تُوبِعَ الْمَشْيُ عَلَيْهِ وَيَكُونُ كُلُّ مَا عَلَى مَوَاضِعِ الْوُضُوءِ مِنْهَا صَفِيقًا لَا يَشِفُّ فَإِذَا كَانَ هَكَذَا مَسَحَ عَلَيْهِ وَإِذَا لَمْ يَكُنْ هَكَذَا لَمْ يَمْسَحْ عَلَيْهِ وَذَلِكَ أَنْ يَكُونَ صَفِيقًا لَا يَشِفُّ وَغَيْرُ مُنَعَّلٍ فَهَذَا جَوْرَبٌ أَوْ يَكُونَ مُنَعَّلًا وَيَكُونَ يَشِفُّ فَلَا يَكُونُ هَذَا خُفًّا إنَّمَا الْخُفُّ مَا لَمْ يَشِفَّ 
ആശയ സംഗ്രഹം:ഖുഫ്ഫ കമ്പിളി , തുണി പോലെയുള്ളതു കൊണ്ട് ഉണ്ടാക്കിയതാണെങ്കിൽ അത് ഖുഫ്ഫ ആയി പരിഗണിക്കപ്പെടുന്നതല്ല ; എന്നാൽ അങ്ങിനെയുള്ള ഖുഫ്ഫകൾ/ സോക്ക്സുകൾ ലെതർ, തടി പോലെയുള്ളതു കൊണ്ട് ആവരണം ചെയ്യപ്പെടുകയും സുതാര്യം അല്ലാതിരിക്കുകയും ചെയ്‌താൽ ഖുഫ്ഫയായി കണക്കാക്കാവുന്നതും അതിന്മേൽ തടവാവുന്നതുമാണ്.ചുരുക്കത്തിൽ ഖുഫ്ഫ എന്നത് സുതാര്യമായതല്ല .

http://library.islamweb.net/newlibrary/display_book.php?flag=1&paragraphid=&bk_no=31&ID=96&Books=&start=


ശറഹുൽ  മുഹദ്ദബിൽ നിന്ന് :

المجموع شرح المهذب
يحيى بن شرف النووي

فَرْعٌ ) فِي مَذَاهِبِ الْعُلَمَاءِ فِي الْجَوْرَبِ قَدْ ذَكَرْنَا أَنَّ الصَّحِيحَ مِنْ مَذْهَبِنَا أَنَّ الْجَوْرَبَ إنْ كَانَ صَفِيقًا يُمْكِنُ مُتَابَعَةُ الْمَشْيِ عَلَيْهِ جَازَ الْمَسْحُ عَلَيْهِ وَإِلَّا فَلَا . وَحَكَى ابْنُ الْمُنْذِرِ إبَاحَةَ الْمَسْحِ عَلَى الْجَوْرَبِ عَنْ تِسْعَةٍ مِنْ الصَّحَابَةِ عَلِيٍّ وَابْنِ مَسْعُودٍ وَابْنِ عُمَرَ وَأَنَسٍ وَعَمَّارِ بْنِ يَاسِرٍ وَبِلَالٍ وَالْبَرَاءِ وَأَبِي أُمَامَةَ وَسَهْلِ بْنِ سَعْدٍ ، وَعَنْ سَعِيدِ بْنِ الْمُسَيِّبِ وَعَطَاءٍ وَالْحَسَنِ وَسَعِيدِ بْنِ جُبَيْرٍ وَالنَّخَعِيِّ وَالْأَعْمَشِ وَالثَّوْرِيِّ وَالْحَسَنِ بْنِ صَالِحٍ وَابْنِ الْمُبَارَكِ وَزُفَرَ وَأَحْمَدَ وَإِسْحَاقَ وَأَبِي ثَوْرٍ وَأَبِي يُوسُفَ وَمُحَمَّدٍ . قَالَ : وَكَرِهَ ذَلِكَ مُجَاهِدٌ وَعَمْرُو بْنُ دِينَارٍ وَالْحَسَنُ بْنُ مُسْلِمٍ وَمَالِكٌ وَالْأَوْزَاعِيُّ ، وَحَكَى أَصْحَابُنَا عَنْ عُمَرَ وَعَلِيٍّ رَضِيَ اللَّهُ عَنْهُمَا جَوَازَ الْمَسْحِ عَلَى الْجَوْرَبِ وَإِنْ كَانَ رَقِيقًا وَحَكَوْهُ عَنْ أَبِي يُوسُفَ وَمُحَمَّدٍ وَإِسْحَاقَ وَدَاوُد . وَعَنْ أَبِي حَنِيفَةَ الْمَنْعُ مُطْلَقًا وَعَنْهُ أَنَّهُ رَجَعَ إلَى الْإِبَاحَةِ ، وَاحْتَجَّ مَنْ مَنَعَهُ مُطْلَقًا بِأَنَّهُ لَا يُسَمَّى خُفًّا فَلَمْ يَجُزْ الْمَسْحُ عَلَيْهِ كَالنَّعْلِ 

.....................
സോക്ക്സ് ഉപയോഗിച്ച് നടക്കാൻ കഴിയുന്നത്ര കട്ടിയുള്ളതാണെങ്കിൽ അതിന്മേൽ തടവാമെന്നാണ് ശാഫിഈ മദ്ഹബിലെ സ്വഹീഹായ വീക്ഷണം.ഒമ്പതു പ്രമുഖ സ്വാഹാക്കളിൽ നിന്ന് സോക്ക്സ്സിന്മേൽ തടവൽ റിപ്പോർട്ട് ചെയ്യപ്പെട്ടതായി ഇബ്നുൽ മുൻദിർ രേഖപ്പെടുത്തിയിട്ടുണ്ട്.മുജാഹിദ് , അംറ് ബ്നു ദീനാർ ,ഹസൻ , മാലിക്, ഔസാഈ (റഹിമഹുമുള്ളാഹ്) എന്നിവർ സോക്ക്സ്സിന്മേൽ തടവുന്നത് ഇഷ്ടപ്പെട്ടിരുന്നില്ല..ചില ശാഫിഈ മദ്ഹബുകാർ, നേരിയ സോക്ക്സ് ആണെങ്കിലും അനുവദനീയമാണെന്ന് ഉമർ , അലി (റദിയല്ലാഹു അൻഹുമാ)എന്നിവരിൽ നിന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്..അബൂ ഹനീഫ റഹിമഹുല്ലാഹ് സോക്ക്‌സിന്മേൽ  തടവുന്നത് ആദ്യം മുതലാഖയും വിലക്കിയിരുന്നെങ്കിലും പിന്നീട്  അത് അനുവദനീയമാണ് എന്ന വീക്ഷണം സ്വീകരിച്ചു.
................................
http://library.islamweb.net/newlibrary/display_book.php?bk_no=14&ID=1&idfrom=1&idto=6505&bookid=14&startno=245

MODULE 03


രത്നച്ചുരുക്കം

وخلاصة القول : 

1.ഖുഫ്ഫകൾക്കു മേൽ തടവൽ  തിരു നബിയിൽ നിന്ന് മുതവാതിറാത്ത് ആയി, സ്ഥിരപ്പെട്ട ഒരു സുന്നത്ത് ആണ്.


2.ഖുഫ്ഫ ലെതർ കൊണ്ടുണ്ടാക്കുന്നതാണ് ; സോക്ക്സ് കമ്പിളിയോ പരുത്തിയോ നൈലോണോ മറ്റോ കൊണ്ട് നിർമ്മിച്ചതാവാം. 


3.സോക്ക്‌സിന്മേൽ തടവുന്നത് സംബന്ധിച്ച് തിരു നബിയിൽ നിന്ന് വന്ന പല ഹദീസുകളും ദുർബലമാണ് ; എന്നാൽ ഇവയിൽ ചിലതു സ്വഹീഹാണെന്നാണ് ചില മുഹദ്ദിസുകളുടെ പക്ഷം.സോക്ക്സിനെ ഖുഫ്ഫയോട് സദൃശമാക്കി കണക്കാക്കി കൊണ്ട് കൂടിയാണ് സോക്ക്‌സിന്മേൽ തടവാം എന്ന് ചില പണ്ഡിതന്മാർ നിലപാട് സ്വീകരിച്ചിരിക്കുന്നത് 


4.സോക്ക്‌സിന്മേൽ തടവുന്നത്  ചില സ്വഹാബാക്കളിൽ നിന്ന് സ്ഥിരപ്പെട്ട റിപ്പോർട്ടുകൾ വന്നിട്ടുണ്ട് .


5.സോക്ക്‌സിന്മേൽ തടവുന്നത് അനുവദനീയമല്ല എന്നും ഖുഫ്ഫ മേൽ തടവുന്നത് മാത്രമേ അനുവദനീയമാവൂ എന്നും ഇമാമുകൾക്കിടയിൽ വ്യത്യസ്ത വീക്ഷണങ്ങൾ ഉണ്ട്.സോക്ക്‌സിന്മേൽ തടവാം എന്ന് പറഞ്ഞ പണ്ഡിതന്മാർ കട്ടിയുള്ള സോക്ക്സ് ആയിരിക്കണം എന്ന് ഉപാധി വച്ചിട്ടുണ്ട്.ഇമാം ശാഫിഈ , ഇബ്നു തൈമിയ്യ ഉൾപ്പെടെയുള്ളവർ ഈ വീക്ഷണം സ്വീകരിച്ചിരിക്കുന്നു.എന്നാൽ നേരിയ  സോക്ക്സ് ആണെങ്കിലും തടവാം എന്ന് മുൻകാല പണ്ഡിതന്മാർക്കിടയിൽ ഒറ്റപ്പെട്ട അഭിപ്രായമുണ്ട്.ഈ അഭിപ്രായമാണ് ഷെയ്ഖ് ഉസൈമീനും പങ്ക് വയ്ക്കുന്നത്.


FOR ADDITIONAL READING:

مجموع فتاوى ابن تيمية
تقي الدين ابن تيمية

http://library.islamweb.net/newlibrary/display_book.php?flag=1&bk_no=22&ID=2237

 TO JOIN OUR AL KITHAB WHATS APP GROUP 8848787706
ASSALAMU A'LYKUM 
ABBAS PARAMBADAN