Friday, 17 November 2017

ദിവസങ്ങൾക്കും സമയങ്ങൾക്കും ദുശ്ശകുനം കല്പിക്കുന്നതിനു ഇസ്‌ലാമികമായ അടിസ്ഥാനമുണ്ടോ ? ചർച്ച ഭാഗം - ഒന്ന്

അൽ കിതാബ് പഠന പരമ്പര 292 
15.11.2017
അൽ കിതാബ് ചോദ്യോത്തര പരമ്പര 25 
ചില ദിവസങ്ങൾക്കും സമയങ്ങൾക്കും ദുശ്ശകുനം കല്പിക്കുന്നതിനു ഇസ്‌ലാമികമായ അടിസ്ഥാനമുണ്ടോ ? 
ചർച്ച ഭാഗം - ഒന്ന്
വീഡിയോ ലിങ്ക് :
https://youtu.be/_XM7yFH7FhI
ചോദ്യം : മാസത്തിലെ അവസാനത്തെ ബുധൻ, പ്രത്യേകിച്ച് സഫർ മാസത്തിലെ അവസാനത്തെ ബുധൻ  നഹ്‌സു അഥവാ ദുശ്ശകുനമാണെന്നും അന്ന് അല്ലാഹുവിന്റെ ശിക്ഷ ഭൂമിയിൽ ഇറങ്ങും എന്നും പറയുന്നു .ഇതിൽ എന്തെങ്കിലും അടിസ്ഥാനമുണ്ടോ? ചില ദിവസങ്ങൾക്കും സമയങ്ങൾക്കും നഹ്‌സു /ദുശ്ശകുനം കല്പിക്കുന്നതുമായി ബന്ധപ്പെട്ടു ഏതെങ്കിലും നബിവചനങ്ങൾ സ്ഥിരപ്പെട്ടു വന്നിട്ടുണ്ടോ?

 ഉത്തരം 
: സ്വാലിഹ് നബിയുടെ സമുദായമായിരുന്ന ആദ് സമുദായത്തെ അവരുടെ സത്യ നിഷേധത്തിന്റെ ഫലമായി അല്ലാഹു ഒരു കൊടുങ്കാറ്റായച്ചു നശിപ്പിക്കുകയുണ്ടായി. ഈ സംഭവം നടന്ന ദിവസങ്ങളെ ' ദുശ്ശകുനത്തിന്റെ ദിനങ്ങൾ " എന്നും ' വിട്ടു മാറാത്ത ദുശ്ശകുനത്തിന്റെ ദിനം ' എന്നൊക്കെ അല്ലാഹു വിശേഷിപ്പിച്ചിട്ടുണ്ട്.അവരുടെ സമ്പൂർണ്ണ നാശം നടന്നത് മാസത്തിലെ അവസാനത്തെ ബുധനാഴ്ച ആയിരുന്നു എന്ന്  റിപ്പോർട്ട് ഉണ്ട്. സത്യ നിഷേധികൾക്കു നാശം സംഭവിച്ച ദിവസം ആയതിനാൽ വിശുദ്ധ ഖുർആൻ അവരുടെ നഹ്സിന്റെ ദിനങ്ങൾ /' വിട്ടു മാറാത്ത ദുശ്ശകുനത്തിന്റെ ദിനം ' എന്ന് വിശേഷിപ്പിച്ചു എന്നതല്ലാതെ സത്യ വിശ്വാസികൾക്ക് ഏതെങ്കിലും ദിവസം ദുശ്ശകുനമാണ് എന്നതിന് ഇതിൽ തെളിവ് ഒന്നും തന്നെയില്ല എന്നാണു ഈ ആയത്തിനു തഫ്സീർ ഖുർതുബിയും തഫ്സീർ ആലൂസിയിലും (റൂഹുൽ മആനീയിലും ) വന്നിട്ടുള്ള വിശദീകരണങ്ങളിൽ നിന്ന്  മനസ്സിലാകുന്നത്.ചില ദിവസങ്ങൾക്കും സമയങ്ങൾക്കും നഹ്‌സു /ദുശ്ശകുനം കല്പിക്കുന്നതുമായി ബന്ധപ്പെട്ടു ചില അഭിപ്രായങ്ങൾ ചില ഗ്രൻഥങ്ങളിൽ കാണാമെങ്കിലും അവയൊന്നും തിരുനബിയിൽ നിന്ന് സ്ഥിരപ്പെട്ട ആധികാരികമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഉള്ളവയല്ല എന്നാണു ഇത് സംബന്ധിച്ച പഠനത്തിൽ നിന്ന് മനസ്സിലാവുന്നത്.അല്ലാഹു ഏറ്റവും അറിയുന്നവൻ.

ഇൻ ഷാ അല്ലാഹ്, തെളിവുകൾ പരിശോധിക്കാം 

MODULE 01/15.11.2017

പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 054 ഖമര്‍ 18 – 22 കാണുക :

كَذَّبَتْ عَادٌ فَكَيْفَ كَانَ عَذَابِي وَنُذُرِ
ആദ്‌ സമുദായം ( സത്യത്തെ ) നിഷേധിച്ചു കളഞ്ഞു. എന്നിട്ട്‌ എന്‍റെ ശിക്ഷയും എന്‍റെ താക്കീതുകളും എങ്ങനെയായിരുന്നു.( എന്ന്‌ നോക്കുക. )
إِنَّا أَرْسَلْنَا عَلَيْهِمْ رِيحًا صَرْصَرًا فِي يَوْمِ نَحْسٍ مُّسْتَمِرٍّ
വിട്ടുമാറാത്ത ദുശ്ശകുനത്തിന്‍റെ ഒരു ദിവസത്തില്‍ ഉഗ്രമായ ഒരു കാറ്റ്‌ നാം അവരുടെ നേര്‍ക്ക്‌ അയക്കുക തന്നെ ചെയ്തു.
تَنزِعُ النَّاسَ كَأَنَّهُمْ أَعْجَازُ نَخْلٍ مُّنقَعِرٍ
കടപുഴകി വീഴുന്ന ഈന്തപ്പനത്തടികളെന്നോണം അത്‌ മനുഷ്യരെ പറിച്ചെറിഞ്ഞു കൊണ്ടിരുന്നു.
فَكَيْفَ كَانَ عَذَابِي وَنُذُرِ
അപ്പോള്‍ എന്‍റെ ശിക്ഷയും എന്‍റെ താക്കീതുകളും എങ്ങനെയായിരുന്നു.( എന്നു നോക്കുക. )
وَلَقَدْ يَسَّرْنَا الْقُرْآنَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍ
തീര്‍ച്ചയായും ആലോചിച്ച്‌ മനസ്സിലാക്കുവാന്‍ ഖുര്‍ആന്‍ നാം എളുപ്പമുള്ളതാക്കിയിരിക്കുന്നു. എന്നാല്‍ ആലോചിച്ച്‌ മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ?

തഫ്സീർ ഖുർതുബിയിൽ നിന്ന് :
تفسير القرطبي
محمد بن أحمد الأنصاري القرطبي
..............................

فِي يَوْمِ نَحْسٍ مُسْتَمِرٍّ أَيْ فِي يَوْمٍ كَانَ مَشْئُومًا عَلَيْهِمْ . وَقَالَ ابْنُ عَبَّاسٍ : أَيْ فِي يَوْمٍ كَانُوا يَتَشَاءَمُونَ بِهِ . الزَّجَّاجُ : قِيلَ فِي يَوْمِ أَرْبِعَاءَ . ابْنُ عَبَّاسٍ : كَانَ آخِرُ أَرْبِعَاءَ فِي الشَّهْرِ أَفْنَى صَغِيرَهُمْ وَكَبِيرَهُمْ . وَقَرَأَ هَارُونُ الْأَعْوَرُ " نَحِسٍ " بِكَسْرِ الْحَاءِ وَقَدْ مَضَى الْقَوْلُ فِيهِ فِي فُصِّلَتْ فِي أَيَّامٍ نَحِسَاتٍ . وَ فِي يَوْمِ نَحْسٍ مُسْتَمِرٍّ أَيْ دَائِمُ الشُّؤْمِ اسْتَمَرَّ عَلَيْهِمْ بِنُحُوسِهِ ، وَاسْتَمَرَّ عَلَيْهِمْ فِيهِ الْعَذَابُ إِلَى الْهَلَاكِ . وَقِيلَ : اسْتَمَرَّ بِهِمْ إِلَى نَارِ جَهَنَّمَ 
...................................
ആശയ സംഗ്രഹം :فِي يَوْمِ نَحْسٍ مُّسْتَمِرٍّ
 'വിട്ടുമാറാത്ത ദുശ്ശകുനത്തിന്‍റെ ഒരു ദിവസത്തില്‍ ' എന്നാൽ അവർക്കു (സത്യ നിഷേധികൾക്കു) മേൽ ദുശ്ശകുനമായ ദിവസത്തിൽ എന്നാണ് ആശയം.ഇബ്നു അബ്ബാസ് റദിയല്ലാഹു അന്ഹു പ്രസ്താവിക്കുന്നു : അതായത് അവർ  ദുശ്ശകുനമായി കണ്ടിരുന്ന ദിവസം. സജ്‌ജാജു പറയുന്നു : അത് ഒരു ബുധനാഴ്ചയാണെന്നു പറയപ്പെടുന്നു.ഇബ്നു അബ്ബാസ് റദിയല്ലാഹു അന്ഹു പ്രസ്താവിക്കുന്നു : അത് മാസത്തിലെ അവസാനത്തെ ബുധൻ ആയിരുന്നു;അന്ന് അവരിലെ ചെറിയവരും  വലിയവരും  ഉൾപ്പെടെ  ഒന്നടങ്കം നശിപ്പിക്കപ്പെട്ടു. 'വിട്ടുമാറാത്ത ദുശ്ശകുനത്തിന്‍റെ ഒരു ദിവസത്തില്‍ ' എന്നാൽ അവരുടെ നഹ്‌സു അവർ നശിക്കുവോളം തുടർന്ന് എന്നർത്ഥം.നരകം വരെയും അത് തുടരുന്നു എന്ന ആശയവുമാകാം
............................
فَإِنْ قِيلَ : فَإِذَا كَانَ يَوْمُ الْأَرْبِعَاءِ يَوْمَ نَحْسٍ مُسْتَمِرٍّ فَكَيْفَ يُسْتَجَابُ فِيهِ الدُّعَاءُ ؟ وَقَدْ جَاءَ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ اسْتُجِيبَ لَهُ فِيهِ فِيمَا بَيْنَ الظُّهْرِ وَالْعَصْرِ . وَقَدْ مَضَى فِي ( الْبَقَرَةِ ) حَدِيثُ جَابِرٍ بِذَلِكَ . فَالْجَوَابُ - وَاللَّهُ أَعْلَمُ - مَا جَاءَ فِي خَبَرٍ يَرْوِيهِ مَسْرُوقٌ عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنَّهُ قَالَ : أَتَانِي جِبْرِيلُ فَقَالَ : إِنَّ اللَّهَ يَأْمُرُكَ أَنْ تَقْضِيَ بِالْيَمِينِ مَعَ الشَّاهِدِ وَقَالَ : يَوْمُ الْأَرْبِعَاءِ يَوْمُ نَحْسٍ مُسْتَمِرٍّ وَمَعْلُومٌ أَنَّهُ لَمْ يُرِدْ بِذَلِكَ أَنَّهُ نَحْسٌ عَلَى الصَّالِحِينَ ، بَلْ أَرَادَ أَنَّهُ نَحْسٌ عَلَى الْفُجَّارِ وَالْمُفْسِدِينَ ; كَمَا كَانَتِ الْأَيَّامُ النَّحِسَاتُ الْمَذْكُورَةُ فِي الْقُرْآنِ نَحِسَاتٍ عَلَى الْكُفَّارِ مِنْ قَوْمِ عَادٍ لَا عَلَى نَبِيِّهِمْ وَالْمُؤْمِنِينَ بِهِ مِنْهُمْ
.....................................
ആശയ സംഗ്രഹം :ഇനി ബുധനാഴ്ച എങ്ങിനെ വിട്ടുമാറാത്ത ദുശ്ശകുനത്തിന്‍റെ ദിവസമാവും  ?ബുധനാഴ്ച ദിവസം സുഹറിനും അസറിനും ഇടയിൽ തിരു നബിക്കു ദുആക്ക് ഉത്തരം കിട്ടിയ സന്ദർഭം അല്ലേ?(ബുധനാഴ്ച ദിവസം സുഹറിനും അസറിനും ഇടയിൽ തിരു നബിക്കു ദുആക്ക് ഉത്തരം കിട്ടിയ വിഷയത്തിൽ ജാബിർ റദിയല്ലാഹു അന്ഹുവിൽ നിന്നുള്ള ഹദീസ് നേരത്തെ സൂറത്തുൽ ബഖറയിൽ നാം  പരാമർശിച്ചതാണ്) എന്ന് ചോദിച്ചാൽ അതിനുള്ള മറുപടി ഇപ്രകാരമാണ്:മസ്‌റൂഖ്‌ റിപ്പോർട്ട് ചെയ്ത ഹദീസിൽ പറയുന്നു : നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു : എന്റെ അടുത്ത് ജിബ്‌രീൽ വന്നു പറഞ്ഞു : അല്ലാഹു താങ്കളോട് സത്യം കൊണ്ട് സാക്ഷിയോടൊപ്പം വിധി തീർപ്പാക്കാൻ നിർദ്ദേശിക്കുന്നു.ബുധനാഴ്ച വിട്ടുമാറാത്ത ദുശ്ശകുനത്തിന്‍റെ ദിവസമാണ്.( കുറിപ്പ് : ഈ ഹദീസ് സ്ഥിരപ്പെട്ടതല്ല എന്ന് കാണുന്നു .സ്ഥിരപ്പെട്ടതാണെങ്കിൽ തന്നെ ഈ ഹദീസിനു ബുധനാഴ്ച സ്വാലിഹീങ്ങൾക്കു  ദുശ്ശകുനത്തിന്‍റെ ദിവസമാണ് എന്ന് ആശയമില്ല എന്നാണു ഇമാം ഖുര്തുബിയുടെ തുടർന്നുള്ള പ്രസ്താവനയിൽ നിന്ന് വ്യക്തമാവുന്നത്.) ഇമാം ഖുര്തുബി തുടരുന്നു: എന്നാൽ ബുധനാഴ്ച സ്വാലിഹീങ്ങൾക്കു  ദുശ്ശകുനത്തിന്‍റെ ദിവസമാണ് എന്ന് ഈ ഹദീസിനു ആശയമില്ല എന്നത് അറിയപ്പെട്ട കാര്യമാണ്.ഇവിടെ ഉദ്ദേശ്യം തെമ്മാടികൾക്കും ഫസാദു ഉണ്ടാക്കുന്നവർക്കും നഹ്സാണ് എന്നതാണ് ഉദ്ദേശ്യം.ഖുർആനിൽ നഹ്സിന്റെ ദിനങ്ങൾ എന്ന് ആദ് സമൂഹത്തിലെ സത്യ നിഷേധികൾ നശിപ്പിക്കപ്പെട്ട ദിവസങ്ങളെ സംബന്ധിച്ച് പറഞ്ഞത് അവരിലെ സത്യ നിഷേധികളെ സംബന്ധിച്ചാണല്ലോ ; അല്ലാതെ അവരിലേക്ക്‌ നിയോഗിക്കപ്പെട്ട നബിക്കോ അവരിലെ സത്യ വിശ്വാസികൾക്കോ ആ ദിനങ്ങൾ നഹ്സിന്റെ ദിനങ്ങൾ ആണ് എന്ന അർത്ഥത്തിൽ അല്ല.(അല്ലാഹു ഏറ്റവും കൂടുതൽ അറിയുന്നവൻ)
.........................
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=48&surano=54&ayano=19

MODULE 02/15.11.2017

തഫ്സീർ റൂഹുൽ മആനീയിൽ  നിന്ന് :
............................
وَقَوْلُهُ تَعَالَى : إِنَّا أَرْسَلْنَا عَلَيْهِمْ رِيحًا صَرْصَرًا اسْتِئْنَافٌ لِبَيَانِ مَا أُجْمِلَ أَوَّلًا ، وَالصَّرْصَرُ الْبَارِدَةُ عَلَى مَا رُوِيَ عَنِ ابْنِ عَبَّاسٍ وَقَتَادَةَ وَالضَّحَّاكِ ، وَقِيلَ : شَدِيدُ الصَّوْتِ وَتَمَامُ الْكَلَامِ قَدْ مَرَّ فِي «فُصِّلَتْ »  فِي يَوْمِ نَحْسٍ شُؤْمٍ عَلَيْهِمْ مُسْتَمِرٍّ ذَلِكَ الشُّؤْمُ لِأَنَّهُمْ بَعْدَ أَنْ أُهْلِكُوا لَمْ يَزَالُوا مُعَذَّبِينَ فِي الْبَرْزَخِ حَتَّى يَدْخُلُوا جَهَنَّمَ يَوْمَ الْقِيَامَةِ ، وَالْمُرَادُ بِالْيَوْمِ مُطْلَقُ الزَّمَانِ لِقَوْلِهِ تَعَالَى : فَأَرْسَلْنَا عَلَيْهِمْ رِيحًا صَرْصَرًا فِي أَيَّامٍ نَحِسَاتٍ [فُصِّلَتْ : 16] ، وَقَوْلُهُ سُبْحَانَهُ : سَخَّرَهَا عَلَيْهِمْ سَبْعَ لَيَالٍ وَثَمَانِيَةَ أَيَّامٍ حُسُومًا [الْحَاقَّةَ : 7] الْمَشْهُورُ أَنَّهُ يَوْمُ الْأَرْبِعَاءِ  وَكَانَ آخِرَ شَوَّالٍ عَلَى مَعْنَى أَنَّ ابْتِدَاءَ إِرْسَالِ الرِّيحِ كَانَ فِيهِ فَلَا يُنَافِي آيَتَيْ «فُصِّلَتْ » وَ «الْحَاقَّةَ »  
ആശയ സംഗ്രഹം :
 إِنَّا أَرْسَلْنَا عَلَيْهِمْ رِيحًا صَرْصَرًا
എന്നതിന്റെ വിശദീകരണത്തിൽ ശക്തമായ ശബ്ദത്തിൽ തണുത്ത കാറ്റാണ് അവർക്കു മേൽ വീശിയടിച്ചതു എന്ന് വന്നു വിവരണം വന്നിട്ടുണ്ട്. ' വിട്ടു മാറാത്ത ദുശ്ശകുനത്ത്തിന്റെ ദിനം ' എന്നാൽ ഇഹലോകത്തിൽ അവരുടെ നാശത്തിനു ശേഷവും ബർസഖിയായ ലോകത്തും അന്ത്യനാളിൽ നരകത്തിൽ എത്തിപ്പെടുന്നത് വരെയും അവരുടെ ശിക്ഷ തുടരുമെന്നാണ് ആശയം( സത്യ നിഷേധികൾ നരകത്തിൽ എത്തിയാൽ പിന്നെ ശാശ്വതമായ ശിക്ഷയുമാണല്ലോ).സൂറ ഫുസ്സിലത്തിൽ ഇങ്ങിനെ കാണാം : 
പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 041 ഫുസ്സിലത് 15 &16:
فَأَمَّا عَادٌ فَاسْتَكْبَرُوا فِي الْأَرْضِ بِغَيْرِ الْحَقِّ وَقَالُوا مَنْ أَشَدُّ مِنَّا قُوَّةً أَوَلَمْ يَرَوْا أَنَّ اللَّهَ الَّذِي خَلَقَهُمْ هُوَ أَشَدُّ مِنْهُمْ قُوَّةً وَكَانُوا بِآيَاتِنَا يَجْحَدُونَ
എന്നാല്‍ ആദ്‌ സമുദായം ന്യായം കൂടാതെ ഭൂമിയില്‍ അഹംഭാവം നടിക്കുകയും ഞങ്ങളെക്കാള്‍ ശക്തിയില്‍ മികച്ചവര്‍ ആരുണ്ട്‌ എന്ന്‌ പറയുകയുമാണ്‌ ചെയ്തത്‌. അവര്‍ക്ക്‌ കണ്ടുകൂടെ; അവരെ സൃഷ്ടിച്ച അല്ലാഹു തന്നെയാണ്‌ അവരെക്കാള്‍ ശക്തിയില്‍ മികച്ചവനെന്ന്‌? നമ്മുടെ ദൃഷ്ടാന്തങ്ങളെ അവര്‍ നിഷേധിച്ച്‌ കളയുകയായിരുന്നു.
فَأَرْسَلْنَا عَلَيْهِمْ رِيحًا صَرْصَرًا فِي أَيَّامٍ نَّحِسَاتٍ لِّنُذِيقَهُمْ عَذَابَ الْخِزْيِ فِي الْحَيَاةِ الدُّنْيَا وَلَعَذَابُ الْآخِرَةِ أَخْزَى وَهُمْ لَا يُنصَرُونَ
അങ്ങനെ ദുരിതം പിടിച്ച ഏതാനും ദിവസങ്ങളില്‍ അവരുടെ നേര്‍ക്ക്‌ ഉഗ്രമായ ഒരു ശീതക്കാറ്റ്‌ നാം അയച്ചു. ഐഹികജീവിതത്തില്‍ അവര്‍ക്ക്‌ അപമാനകരമായ ശിക്ഷ നാം ആസ്വദിപ്പിക്കാന്‍ വേണ്ടിയത്രെ അത്‌. എന്നാല്‍ പരലോകത്തിലെ ശിക്ഷയാണ്‌ കൂടുതല്‍ അപമാനകരം. അവര്‍ക്ക്‌ സഹായമൊന്നും നല്‍കപ്പെടുകയുമില്ല.

പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 069 ഹാഖ 5 – 7 :

وَأَمَّا عَادٌ فَأُهْلِكُوا بِرِيحٍ صَرْصَرٍ عَاتِيَةٍ
എന്നാല്‍ ആദ്‌ സമുദായം, ആഞ്ഞു വീശുന്ന അത്യുഗ്രമായ കാറ്റ്‌ കൊണ്ട്‌ നശിപ്പിക്കപ്പെട്ടു.
سَخَّرَهَا عَلَيْهِمْ سَبْعَ لَيَالٍ وَثَمَانِيَةَ أَيَّامٍ حُسُومًا فَتَرَى الْقَوْمَ فِيهَا صَرْعَى كَأَنَّهُمْ أَعْجَازُ نَخْلٍ خَاوِيَةٍ
തുടര്‍ച്ചയായ ഏഴു രാത്രിയും എട്ടു പകലും അത്‌ ( കാറ്റ്‌ ) അവരുടെ നേര്‍ക്ക്‌ അവന്‍ തിരിച്ചുവിട്ടു. അപ്പോള്‍ കടപുഴകി വീണ ഈന്തപ്പനത്തടികള്‍ പോലെ ആ കാറ്റില്‍ ജനങ്ങള്‍ വീണുകിടക്കുന്നതായി നിനക്ക്‌ കാണാം
فَهَلْ تَرَى لَهُم مِّن بَاقِيَةٍ
ഇനി അവരുടെതായി അവശേഷിക്കുന്ന വല്ലതും നീ കാണുന്നുണ്ടോ?

      അവരുടെ സമ്പൂർണ്ണ നാശം നടന്നത് മാസത്തിലെ അവസാനത്തെ ബുധനാഴ്ച ആയിരുന്നു എന്നാണു പ്രസിദ്ധമായ അഭിപ്രായം .

http://library.islamweb.net/newlibrary/display_book.php?flag=1&bk_no=201&ID=4728

MODULE 03/15.11.2017
..................................
 وَأَيَّدَ بَعْضُهُمْ بِالْآيَةِ مَا أَخْرَجَهُ وَكِيعٌ فِي الْغَرَرِ وَابْنُ مَرْدُوَيْهِ وَالْخَطِيبُ الْبَغْدَادِيُّ عَنِ ابْنِ عَبَّاسٍ مَرْفُوعًا آخِرَ أَرْبِعَاءَ فِي الشَّهْرِ يَوْمٌ نَحْسٌ مُسْتَمِرٌّ وَأَخَذَ بِذَلِكَ كَثِيرٌ مِنَ النَّاسِ فَتَطَيَّرُوا مِنْهُ وَتَرَكُوا السَّعْيَ لِمَصَالِحِهِمْ فِيهِ 
.............................
وَذَلِكَ مِمَّا لَا يَنْبَغِي ، وَالْحَدِيثُ الْمَذْكُورُ فِي سَنَدِهِ مَسْلَمَةُ بْنُ الصَّلْتِ قَالَ أَبُو حَاتِمٍ : مَتْرُوكٌ ، وَجَزَمَ ابْنُ الْجَوْزِيِّ بِوَضْعِهِ وَقَالَ ابْنُ رَجَبٍ : حَدِيثٌ لَا يَصِحُّ وَرَفْعُهُ غَيْرُ مُتَّفَقٍ عَلَيْهِ فَقَدْ رَوَاهُ الطُّيُورِيُّ مِنْ طَرِيقٍ آخَرَ مَوْقُوفًا عَلَى ابْنِ عَبَّاسٍ ، وَقَالَ السَّخَاوِيُّ : طُرُقُهُ كُلُّهَا وَاهِيَةٌ ، وَضَعَّفُوا أَيْضًا خَبَرَ الطَّبَرَانِيِّ يَوْمُ الْأَرْبِعَاءَ يَوْمٌ نَحْسٌ مُسْتَمِرٌّ 
ആശയ സംഗ്രഹം :  ഇബ്നു അബ്ബാസ് റദിയല്ലാഹു അന്ഹുവിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതായി ചില ഹദീസ് ഗ്രൻഥങ്ങളിൽ രേഖപ്പെടുത്തപ്പെട്ട 'മാസത്തിലെ അവസാനത്തെ ബുധൻ വിട്ടൊഴിയാത്ത ദുശ്ശകുനമാണ് ' എന്ന ഹദീസിന്റെ അടിസ്ഥാനത്തിൽ പ്രസ്തുത ദിവസത്തെ പലരും നഹ്‌സു ആയി കണക്കാക്കുകയും പ്രസ്തുത ദിവസം യാത്രകൾ ഉപേക്ഷിക്കുകയും ചെയ്തു.
..............................
 'മാസത്തിലെ അവസാനത്തെ ബുധൻ വിട്ടൊഴിയാത്ത ദുശ്ശകുനമാണ് ' എന്ന ഹദീസിന്റെ ആധികാരികത പരിശോധിക്കാം.പ്രസ്തുത ഹദീസിന്റെ പരമ്പരയിൽ മസ്ലമത്ത്‌ ബ്നു സ്വൽത്ത് എന്ന ഒരു വ്യക്തിയുണ്ട്.അബൂ ഹാത്തിം പറയുന്നു : അദ്ദേഹം ഒഴിവാക്കപ്പെടേണ്ട വ്യക്തിയാണ് (മത്രൂക്).അദ്ദേഹം ഹദീസ് കെട്ടിച്ചമച്ചുണ്ടാക്കുന്ന വ്യക്തിയാണെന്ന് ഇബ്നുൽ ജൗസി ഉറപ്പിച്ചു പറഞ്ഞിരിക്കുന്നു.ഇബ്നു റജബ് പ്രസ്താവിക്കുന്നു : ഈ ഹദീസ് സ്വഹീഹ് അല്ല.ഇത് മർഫൂഉ ആണോ എന്ന കാര്യത്തിൽ ഏകോപനമില്ല.തുയൂരി മറ്റൊരു പരമ്പരയിലൂടെ ഇബ്നു അബ്ബാസ് റദിയല്ലാഹു അന്ഹുവിൽ നിന്ന് മൗഖൂഫ് ആയ ഈ  ഹദീസ്  റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഇമാം സഖാവി പ്രസ്താവിക്കുന്നു : ഈ ഹദീസിന്റെ എല്ലാ പരമ്പരകളും ദുർബലമാണ്.' ബുധനാഴ്ച വിട്ടൊഴിയാത്ത ദുശ്ശകുനത്തിന്റെ ദിവസമാണ് ' എന്ന ത്വബ്റാനിയുടെ റിപ്പോർട്ടും ദുർബലമാണെന്ന് ഹദീസ് പണ്ഡിതന്മാർ വ്യക്തമാക്കുന്നു. 

وَالْآيَةُ قَدْ عُلِمَتْ مَعْنَاهَا ، وَجَاءَ فِي الْأَخْبَارِ وَالْآثَارِ مَا يُشْعِرُ بِمَدْحِهِ فَفِي مِنْهَاجِ الْحَلِيمِيِّ ، وَشُعَبِ الْبَيْهَقِيِّ أَنَّ الدُّعَاءَ يُسْتَجَابُ يَوْمُ الْأَرْبِعَاءِ بَعِيدُ الزَّوَالِ ، وَذَكَرَ بُرْهَانُ الْإِسْلَامِ فِي تَعْلِيمِ الْمُتَعَلِّمِ عَنْ صَاحِبِ الْهِدَايَةِ أَنَا مَا بُدِئَ شَيْءٌ يَوْمَ الْأَرْبِعَاءِ إِلَّا وَتَمَّ وَهُوَ يَوْمَ خَلَقَ اللَّهُ تَعَالَى فِيهِ النُّورَ فَلِذَلِكَ كَانَ جَمْعٌ مِنَ الْمَشَايِخِ يَتَحَرَّوْنَ ابْتِدَاءَ الْجُلُوسِ لِلتَّدْرِيسِ فِيهِ ، وَاسْتَحَبَّ بَعْضُهُمْ غَرْسَ الْأَشْجَارِ فِيهِ لِخَبَرِ  ابن حبان وَالدَّيْلَمِيِّ عَنْ جَابِرٍ مَرْفُوعًا «مَنْ غَرَسَ الْأَشْجَارَ يَوْمَ الْأَرْبِعَاءِ وَقَالَ : سُبْحَانَ الْبَاعِثِ الْوَارِثِ أَتَتْهُ أُكُلُهَا » نَعَمْ جَاءَتْ أَخْبَارٌ وَآثَارٌ تُشْعِرُ بِخِلَافِ ذَلِكَ ، فَفِي الْفِرْدَوْسِ عَنْ عَائِشَةَ مَرْفُوعًا «لَوْلَا أَنْ تَكْرَهَ أُمَّتِي لَأَمَرْتُهَا أَنْ لَا يُسَافِرُوا يَوْمَ الْأَرْبِعَاءِ ، وَأَحَبُّ الْأَيَّامِ إِلَيَّ الشُّخُوصَ فِيهَا يَوْمَ الْخَمِيسِ  وَهُوَ غَيْرُ مَعْلُومِ الصِّحَّةِ عِنْدِي 
ആശയ സംഗ്രഹം :ഖുർആൻ വചനത്തിന്റെ ആശയം അറിയപ്പെട്ടതാണ്.എന്നാൽ ബുധനാഴ്ച നല്ല ദിവസമാണ് എന്ന നിലയിലും ചില റിപ്പോർട്ടുകൾ ഉണ്ട്.ബുധനാഴ്ച ഉച്ച തിരിഞ്ഞു /സുഹറിന് ശേഷം പ്രാർത്ഥനക്കു ഉത്തരം ലഭിക്കുന്ന സമയമാണെന്ന് റിപ്പോർട്ട് ഉണ്ട്.(കുറിപ്പ് : ഇത് സംബന്ധിച്ച് മുസ്നദ് അഹ്മദിൽ വന്ന ഹദീസ് സ്വഹീഹാണെന്ന് ചില മുഹദ്ദിസുകൾ ഹുക്മു ചെയ്തിട്ടുണ്ട്).പഠനം തുടങ്ങുന്നതിനു ബുധനാഴ്ച നല്ല ദിവസമായി ചിലർ കണ്ടിരുന്നു.ബുധനാഴ്ച ചെടി /മരം നടലും പ്രത്യേകം സുന്നത്താണെന്ന് ചിലർ ചില ഹദീസുകളുടെ അടിസ്ഥാനത്തിൽ അഭിപ്രായപ്പെട്ടിട്ടുണ്ട്.യാത്ര നിരുത്സാഹപ്പെടുത്തുന്ന പോലെ ബുധനാഴ്ച മോശമാണ് എന്ന് തോന്നിക്കുന്ന ചില റിപ്പോർട്ടുകളും ഉണ്ടെങ്കിലും അതിന്റെ ആധികാരികത അറിയില്ലെന്നും ഇമാം ആലൂസി വെളിപ്പെടുത്തുന്നു 

http://library.islamweb.net/newlibrary/display_book.php?flag=1&bk_no=201&ID=4728

MODULE 04/15.11.2017
وَأَخْرَجَ أَبُو يَعْلَى عَنِ ابْنِ عَبَّاسٍ . وَابْنُ عَدِيٍّ وَتَمَامُ فِي فَوَائِدِهِ عَنْ أَبِي سَعِيدٍ مَرْفُوعًا يَوْمُ السَّبْتِ يَوْمُ مَكْرٍ وَخَدِيعَةٍ وَيَوْمُ الْأَحَدِ يَوْمُ غَرْسٍ وَبِنَاءٍ وَيَوْمُ الِاثْنَيْنِ يَوْمُ سَفَرٍ وَطَلَبِ رِزْقٍ وَيَوْمُ الثُّلَاثَاءِ يَوْمُ حَدِيدٍ وَبَأْسٍ . وَيَوْمُ الْأَرْبِعَاءِ لَا أَخْذٌ وَلَا عَطَاءٌ . وَيَوْمُ الْخَمِيسِ يَوْمُ طَلَبِ الْحَوَائِجِ وَالدُّخُولِ عَلَى السُّلْطَانِ . وَالْجُمْعَةُ يَوْمُ خُطْبَةٍ وَنِكَاحٍ ، وَتَعَقَّبَهُ السَّخَاوِيُّ بِأَنَّ سَنَدَهُ ضَعِيفٌ ، وَرَوَى ابْنُ مَاجَهْ عَنِ ابْنِ عُمَرَ مَرْفُوعًا  وَخَرَّجَهُ الْحَاكِمُ مِنْ طَرِيقَيْنِ آخَرَيْنِ «لَا يَبْدُو جُذَامٌ وَلَا بَرَصٌ إِلَّا يَوْمَ الْأَرْبَعَاءِ » وَفِي بَعْضِ الْآثَارِ النَّهْيُ عَنْ قَصِّ الْأَظْفَارِ يَوْمَ الْأَرْبِعَاءِ وَأَنَّهُ يُورِثُ الْبَرَصَ ، وَكَرِهَ بَعْضُهُمْ عِيَادَةَ الْمَرْضَى فِيهِ ، وَعَلَيْهِ قِيلَ :

لَمْ يُؤْتَ فِي الْأَرْبِعَاءِ مَرِيضٌ     إِلَّا دَفَنَّاهُ فِي الْخَمِيسِ 
ആശയ സംഗ്രഹം :  അബൂ മസ്ഊദ് റദിയല്ലാഹു അന്ഹുവിൽ നിന്നുള്ളതായി രേഖപ്പെടുത്തപ്പെട്ട ദുർബലമായ മറ്റൊരു ഹദീസ് കാണുക : ശനിയാഴ്ച വഞ്ചനയുടെയും ചതിയുടെയും ദിവസമാണ്.തിങ്കൾ യാത്രക്കും വിഭവാന്വേഷണത്തിനും ഉത്തമം.ചൊവ്വ ശക്തിയുടെയും ഇരുമ്പിന്റെയും ദിവസം.ബുധൻ കൊടുക്കൽ വാങ്ങലുകൾ അരുത്.വ്യാഴം ആവശ്യങ്ങൾ നിവർത്തിക്കാനും രാജാക്കന്മാരെ കാണാനും മെച്ചം.വെള്ളി ഖുതുബയുടെയും നികാഹിന്റെയും ദിവസം.എന്നാൽ ഈ ഹദീസിന്റെ പരമ്പര ദുർബലമാണെന്ന് ഇമാം സഖാവി വ്യക്തമാക്കിയിട്ടുണ്ട്.(NOTE:നികാഹ് വെള്ളിയാഴ്ചയാണ് ഉത്തമം എന്ന് ചില സലഫുസ്സ്വാലിഹീങ്ങളുടെ പ്രവർത്തിയുടെ അടിസ്ഥാനത്തിൽ ചില ഫുഖഹാക്കൾ അഭിപ്രായപ്പെട്ടിട്ടുണ്ട് )
ഇബ്നു മാജയും ഹാകിമും ഉദ്ധരിച്ച മറ്റൊരു ഹദീസിൽ 'വെള്ളപ്പാണ്ടും കുഷ്‌ട്ടവുംബുധനാഴ്ച അല്ലാതെ വെളിപ്പെടില്ല' എന്ന ഒരു പരാമര്ശമുള്ളതായി കാണുന്നു.(എന്നാൽ ഇതിന്റെ പരമ്പരയും ദുർബലമാണെന്ന് കാണുന്നു.)ബുധനാഴ്ച നഖം മുറിക്കുന്നത് ഒഴിവാക്കണമെന്നും  പ്രസ്തുത ദിവസം നഖം മുറിക്കുന്നത് വെള്ളാപ്പാണ്ടു ഉണ്ടാക്കുമെന്നും ചില  അസറുകളിൽ വന്നിട്ടുണ്ട്.ചിലർ ബുധനാഴ്ച രോഗ സന്ദർശനം ഇഷ്ടപ്പെട്ടിരുന്നില്ല.
....................................
وَوَنَقَلَ الْمَنَاوِيُّ عَنِ الْبَحْرِ أَنَّ  إِخْبَارَهُ عَلَيْهِ الصَّلَاةُ وَالسَّلَامُ عَنْ نُحُوسَةِ آخِرِ أَرْبِعَاءَ فِي الشَّهْرِ مِنْ بَابِ التَّطَيُّرِ ضَرُورَةَ أَنَّهُ لَيْسَ مِنَ الدِّينِ بَلْ فِعْلُ الْجَاهِلِيَّةِ وَلَا مَبْنِيٌّ عَلَى قَوْلِ الْمُنَجِّمِينَ أَنَّهُ يَوْمُ عُطَارِدَ وَهُوَ نَحْسٌ مَعَ النُّحُوسِ سَعْدٌ مَعَ السُّعُودِ فَإِنَّهُ قَوْلٌ بَاطِلٌ ، وَيَجُوزُ أَنْ يَكُونَ مِنْ بَابِ التَّخْوِيفِ وَالتَّحْذِيرِ أَيِ احْذَرُوا ذَلِكَ الْيَوْمَ لِمَا نَزَلَ فِيهِ مِنَ الْعَذَابِ وَكَانَ فِيهِ مِنَ الْهَلَاكِ وَجَدِّدُوا فِيهِ لِلَّهِ تَعَالَى تَوْبَةً خَوْفًا أَنْ يَلْحَقَكُمْ فِيهِ بُؤْسٌ كَمَا وَقَعَ لِمَنْ قَبْلَهُمْ ، وَهَذَا كَمَا قَالَ حِينَ أَتَى الْحِجْرَ : لَا تَدْخُلُوا عَلَى هَؤُلَاءِ الْمُعَذَّبِينَ إِلَّا أَنْ تَكُونُوا بَاكِينَ إِلَى غَيْرِ ذَلِكَ ،
ആശയ സംഗ്രഹം : അൽ ബഹ്‌റിൽ മുനാവി പ്രസ്താവിക്കുന്നു : മാസത്തിലെ അവസാനത്തെ വെള്ളിയാഴ്ച ദുശ്ശകുനമാണ് എന്ന റിപ്പോർട്ട്  ശകുനം നോക്കണം എന്ന അർത്ഥത്തിൽ അല്ല.എന്നാൽ അത് ഇസ്‌ലാമിന് മുമ്പുള്ള കാല ഘട്ടത്തിലെ/ ജാഹിലിയ്യാ കാലത്തെ ഒരു രീതിയായിരുന്നു എന്ന അർത്ഥത്തിലാണ്.ബുധനാഴ്ച  ബുധ ഗ്രഹത്തിന്റെ (ഉതാരിദ്) ദിവസമാണെന്നും ആ ദിവസം ദുശ്ശകുനമാണെന്നുമുള്ള ജ്യോതിഷികളുടെ വിശ്വാസത്തെ അംഗീകരിക്കലോ അതിന്റെ അടിസ്ഥാനത്തിലോ അല്ല ഇത്.എന്നാൽ  ഇതിന്റെ ഉദ്ദേശ്യം, അല്ലാഹു ശിക്ഷ ഇറക്കിയ ദിവസം ആയതിനാൽ നിങ്ങൾ അല്ലാഹുവിലേക്ക് നിങ്ങളുടെ തൗബ /പാശ്ചാത്താപം പുതുക്കി മടങ്ങണം എന്ന മുന്നറിയിപ്പും ഭയപ്പെടുത്തലും ആവാൻ സാധ്യതയുണ്ട്.സമൂദ് ഗോത്രക്കാരുടെ പ്രദേശത്ത് അൽ ഹിജ്രിൽ വന്നപ്പോൾ തിരു നബി സ്വഹാബാക്കളോടു ' നിങ്ങൾ ശിക്ഷിക്കപ്പെട്ട ഈ ആളുകളുടെ സ്ഥാനങ്ങളിൽ കരഞ്ഞു കൊണ്ടല്ലാതെ പ്രവേശിക്കരുത്' എന്   നിർദ്ദേശം  നൽകിയതു  ഇത്തരത്തിൽ പെട്ടതാണ്.( സമൂദ് ഗോത്രക്കാരുടെ പ്രദേശവുമായി ബന്ധപ്പെട്ട ഈ സംഭവം മുത്തഫിഖുൻ അലൈഹി ആയ സ്വഹീഹു ആയ ഹദീസിൽ വന്നിട്ടുണ്ട്)
 وَحُكِيَ أَيْضًا عَنْ بَعْضِهِمْ أَنَّهُ قَالَ : التَّطَيُّرُ مَكْرُوهٌ كَرَاهِيَةً شَرْعِيَّةً إِلَّا أَنَّ الشَّرْعَ أَبَاحَ لِمَنْ أَصَابَهُ فِي آخِرِ أَرْبِعَاءَ شَيْءٌ فِي مَصَالِحِهِ أَنْ يَدَعَ التَّصَرُّفَ فِيهِ لَا عَلَى جِهَةِ التَّطَيُّرِ وَاعْتِقَادِ أَنَّهُ يَضُرُّ أَوْ يَنْفَعُ بِغَيْرِ إِذْنِ اللَّهِ تَعَالَى بَلْ عَلَى جِهَةِ اعْتِقَادِ إِبَاحَةِ الْإِمْسَاكِ فِيهِ لِمَا كَرِهَتْهُ النَّفْسُ لَا اقْتِفَاءً لِلتَّطَيُّرِ وَلَكِنْ إِثْبَاتًا لِلرُّخْصَةِ فِي التَّوَقِّي فِيهِ لِمَنْ يَشَاءُ مَعَ وُجُوبِ اعْتِقَادِ أَنَّ شَيْئًا لَا يَضُرُّ شَيْئًا 
ആശയ സംഗ്രഹം : ശകുനം നോക്കൽ ദീനിൽ വെറുക്കപ്പെട്ട കാര്യമാണെന്നും എന്നാൽ ബുധനാഴ്ച ഏതെങ്കിലും നന്മയിൽ തടസ്സം വന്ന വ്യക്തിക്ക് , ശകുനം നോക്കുക എന്ന നിലക്കോ അല്ലാഹുവിന്റെ അനുമതി കൂടാതെ ബുധനാഴ്ചക്കു ഉപകാരമോ ഉപദ്രവമോ ചെയ്യാൻ സാധിക്കുമെന്ന വിശാസം ഉള്ള നിലക്കോ ഒന്നും അല്ലാതെ തന്റെ മനസ്സ് ഇഷ്ട്ടപ്പെടാത്ത ഒരു കാര്യം ചെയ്യാതിരിക്കുക എന്ന നിലയിൽ ബുധ്‌ഹനാഴ്ച ഏതെങ്കിലും പ്രവർത്തികളിൽ നിന്ന് മാറി നിൽക്കൽ അനുവദനീയമാണ് എന്നും ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു.എന്നാൽ ഇങ്ങിനെ അഭിപ്രായപ്പെട്ടവർ പോലും ബുധനാഴ്ചകൊണ്ട് ദോഷം ഉണ്ടാകും എന്ന വിശ്വാസത്തെയും ശകുനം നോക്കലിനെയും  അംഗീകരിച്ചു കൊണ്ടാകരുതു അത് 
 എന്ന് വ്യക്തമാക്കിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=201&ID=4728

MODULE 05/15.11.2017
وَنُقِلَ عَنِ الْحَلِيمِيِّ أَنَّهُ قَالَ : عَلِمْنَا بِبَيَانِ الشَّرِيعَةِ أَنَّ مِنَ الْأَيَّامِ نَحْسًا ، وَيُقَابِلُ النَّحْسَ السَّعْدُ وَإِذَا ثَبَتَ الْأَوَّلُ ثَبَتَ الثَّانِي أَيْضًا ، فَالْأَيَّامُ مِنْهَا نَحْسٌ وَمِنْهَا سَعْدٌ كَالْأَشْخَاصِ مِنْهُمْ شَقِيٌّ وَمِنْهُمْ سَعِيدٌ ، وَلَكِنْ زُعِمَ أَنَّ الْأَيَّامَ وَالْكَوَاكِبَ تُنْحِسُ أَوْ تُسْعِدُ بِاخْتِيَارِهَا أَوْقَاتًا وَأَشْخَاصًا بَاطِلٌ ، وَالْقَوْلُ - إِنَّ الْكَوَاكِبَ قَدْ تَكُونُ أَسْبَابًا لِلْحَسَنِ وَالْقَبِيحِ وَالْخَيْرِ وَالشَّرِّ وَالْكُلُّ فِعْلُ اللَّهِ تَعَالَى وَحْدَهُ - مِمَّا لَا بَأْسَ بِهِ . ثُمَّ قَالَ الْمَنَاوِيُّ : وَالْحَاصِلُ أَنَّ تَوَقِّي الْأَرْبِعَاءِعَلَى جِهَةِ الطِّيَرَةِ وَظَنِّ اعْتِقَادِ الْمُنَجِّمِينَ حَرَامٌ شَدِيدُ التَّحْرِيمِ إِذِ الْأَيَّامُ كُلُّهَا لِلَّهِ تَعَالَى لَا تَنْفَعُ وَلَا تَضُرُّ بِذَاتِهَا وَبِدُونِ ذَلِكَ لَا ضَيْرَ وَلَا مَحْذُورَ فِيهِ وَمَنْ تَطَيَّرَ حَاقَتْ بِهِ نُحُوسَتُهُ ، وَمَنْ أَيْقَنَ بِأَنَّهُ لَا يَضُرُّ وَلَا يَنْفَعُ إِلَّا اللَّهُ عَزَّ وَجَلَّ لَمْ يُؤَثِّرْ فِيهِ شَيْءٌ مِنْ ذَلِكَ كَمَا قِيلَ : 
تَعَلَّمْ أَنَّهُ لَا طِيَرَ إِلَّا     عَلَى مُتَطَيِّرٍ وَهُوَ الثُّبُورُ 
انْتَهَى 
ആശയ സംഗ്രഹം : വ്യക്തികളിൽ വിജയിയും പരാജിതനും ഉള്ള പോലെ ദിവസങ്ങളിൽ സൗഭാഗ്യമുള്ളവയും ശകുനം ഉള്ളവയും ഉണ്ടെന്നും എന്നാൽ നക്ഷത്രങ്ങൾ ചില വ്യക്തികൾക്കോ സമയങ്ങൾക്കോ പ്രത്യേകമായി സൗഭാഗ്യമോ  ന്ഹസോ ഉണ്ടാക്കുമെന്ന വാദം തെറ്റാണെന്നും അൽ ഹലീമി പറഞ്ഞതായി ഉദ്ധരിക്കപ്പെടുന്നു.എന്നാൽ എല്ലാം അല്ലാഹുവിന്റെ പ്രവർത്തിയാണെന്ന നിലക്ക് ചിലപ്പോൾ നക്ഷത്രങ്ങൾ നന്മക്കോ തിന്മക്കോ കാരണമായേക്കാം എന്ന് കരുതുന്നതിൽ കുഴപ്പമില്ല. തുടർന്ന് മുനാവി പറയുന്നു : ശകുനം നോക്കുക എന്ന നിലയിലും ജ്യോതിഷികളുടെ വിശ്വാസ പ്രകാരവും ബുധനാഴ്ചയെ സൂക്ഷിക്കൽ കടുത്ത ഹറാം ആണ്.കാരണം എല്ലാ ദിവസങ്ങളും അല്ലാഹുവിനുള്ളതാണ്.ദിവസങ്ങൾ അതിന്റെ ദാതു കൊണ്ടോ അല്ലാതെയോ ഒരു ഉപകാരവും ഉപദ്രവവും വരുത്തുന്നില്ല.അപ്പോൾ ദിവസങ്ങളിൽ സൂക്ഷിക്കപ്പെടെണ്ടാതായതോ ഉപദ്രവമോ  ഒന്നുമില്ല.അല്ലാഹുവല്ലാതെ ഒന്നും ഒരു ഉപകാരവും ഉപദ്രവവും വരുത്തില്ല എന്ന് ഉറച്ചു വിശ്വസിക്കുന്നവന് ദിവസങ്ങളെ പേടിക്കേണ്ട കാര്യമില്ല.
ശകുനം നോക്കുന്നവനല്ലാതെ ദുശ്ശകുനമില്ല ; ശകുനം നോക്കൽ നാശമാണ് എന്ന വരികൾ ശ്രദ്ധിക്കുക 
 وَأَقُولُ كُلُّ الْأَيَّامِ سَوَاءٌ وَلَا اخْتِصَاصَ لِذَلِكَ بِيَوْمِ الْأَرْبِعَاءِ وَمَا مِنْ سَاعَةٍ مِنَ السَّاعَاتِ إِلَّا وَهِيَ سَعْدٌ عَلَى شَخْصٍ نَحْسٌ عَلَى آخَرَ بِاعْتِبَارِ مَا يُحْدِثُ اللَّهُ تَعَالَى فِيهَا مِنَ الْمُلَائِمِ وَالْمُنَافِرِ وَالْخَيْرِ وَالشَّرِّ ، فَكُلُّ يَوْمٍ مِنَ الْأَيَّامِ يَتَّصِفُ بِالْأَمْرَيْنِ لِاخْتِلَافِ الِاعْتِبَارِ وَإِنِ اسْتُنْحِسَ يَوْمُ الْأَرْبِعَاءِ لِوُقُوعِ حَادِثٍ فِيهِ فَلْيُسْتَنْحَسْ كُلُّ يَوْمٍ فَمَا أُولِجَ اللَّيْلُ فِي النَّهَارِ وَالنَّهَارُ فِي اللَّيْلِ إِلَّا لِإِيلَادِ الْحَوَادِثِ وَقَدْ قِيلَ : 
أَلَا إِنَّمَا الْأَيَّامُ أَبْنَاءُ وَاحِدٍ     وَهَذِي اللَّيَالِي كُلُّهَا أَخَوَاتُ 
ആശയ സംഗ്രഹം : ഞാൻ ( ഇമാം ആലൂസി )പറയുന്നു:(നഹ്‌സു എന്ന നിലയിൽ )എല്ലാ ദിവസങ്ങളും സമമാണ്.ബുധനാഴ്ചക്കു ഒരു പ്രത്യേകതയും ഇല്ല;ഒരു സമയത്തിനും പ്രത്യേകതയില്ല.ഒരാൾക്ക്  സൗഭാഗ്യമാവുന്ന ദിവസം അല്ലെങ്കിൽ സമയം മറ്റൊരാൾക്ക് നഹ്‌സു ആകാമെന്നല്ലാതെ ഇതിൽ ഒന്നുമില്ല.ഒരാളുടെ ജീവിതത്തിൽ അല്ലാഹു സംഭവിപ്പിക്കുന്ന നന്മകളുടെയും തിന്മകളുടെയും സമാഗമങ്ങളുടെയും വേർപ്പാടുകളുടെയും പരിഗണയിലാണ് ഇത് സംഭവിക്കുന്നത്.അപ്പോൾ എല്ലാ ദിവസങ്ങളിലും നന്മയും തിന്മയും സംഭവിക്കുന്നുണ്ട്.ഇനി ബുധനാഴ്ച വല്ലതും ദോഷകരമായി നടന്നത് പരിഗണിച്ചു ബുധനാഴ്ചയെ ദുശ്ശകുനമായി കാണുകയാണെങ്കിൽ എല്ലാ ദിവസങ്ങളെയും നഹ്‌സു /ദുശ്ശകുനം ആയി പരിഗണിക്കേണ്ടി വരും.കാരണം എല്ലാ ദിവസങ്ങളിലും പലതും സംഭവിക്കുന്നുണ്ടല്ലോ.കവി വചനം ശ്രദ്ധിക്കുക: 
أَلَا إِنَّمَا الْأَيَّامُ أَبْنَاءُ وَاحِدٍ     وَهَذِي اللَّيَالِي كُلُّهَا أَخَوَاتُ 
എല്ലാ പകലുകളും(ദിവസങ്ങളും) ഒന്നിന്റെ മക്കളാണേ... ഈ നിശകളെല്ലാം സഹോദരിമാരും ...
وَقَدْ حُكِيَ أَنَّهُ صَبَّحَ ثَمُودَ الْعَذَابُ يَوْمَ الْأَحَدِ ، وَوَرَدَ فِي الْأَثَرِ وَلَا أَظُنُّهُ يَصِحُّ - نَعُوذُ بِاللَّهِ تَعَالَى مِنْ يَوْمِ الْأَحَدِ فَإِنَّ لَهُ حَدًّا أَحَدَّ مِنَ السَّيْفِ - وَلَوْ صَحَّ فَلَعَلَّهُ فِي أَحَدٍ مَخْصُوصٍ عُلِمَ بِالْوَحْيِ مَا يَحْدُثُ فِيهِ
.............................
ആശയ സംഗ്രഹം : ഞായറാഴ്ച ദിവസമാണ് സമൂദ് ഗോത്രക്കാർക്കു മേൽ അല്ലാഹു ശിക്ഷ ഇറക്കിയത് എന്നു ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഞായറാഴ്ച ദിവസത്തിനു വാളിനേക്കാൾ മൂർച്ചയുള്ള ഒരു ഹദ്ദു ഉണ്ടെന്നും ഉദ്ധരിക്കപ്പെടുന്നില്ല.ഇത് സ്വഹീഹാണെന്ന് ഞാൻ കരുതുന്നില്ല.അല്ലാഹുവിൽ ശരണം.ഇനി അത് സ്വഹീഹു ആണെങ്കിൽ വഹ്‌യ്‌ മൂലം അറിയപ്പെട്ട ഒരു പ്രത്യേക ദിവസം മാത്രമായേക്കാം.
وَوَرَدَ فِي الْفِرْدَوْسِ مِنْ حَدِيثِ ابْنِ مَسْعُودٍ - خَلَقَ اللَّهُ تَعَالَى الْأَمْرَاضَ يَوْمَ الثُّلَاثَاءِ ، وَفِيهِ أَنْزَلَ إِبْلِيسَ إِلَى الْأَرْضِ ، وَفِيهِ خَلَقَ جَهَنَّمَ ، وَفِيهِ سَلَّطَ اللَّهُ تَعَالَى مَلَكَ الْمَوْتِ عَلَى أَرْوَاحِ بَنِي آدَمَ . وَفِيهِ قَتَلَ قَابِيلُ هَابِيلَ ، وَفِيهِ تُوُفِّيَ مُوسَى وَهَارُونُ عَلَيْهِمَا السَّلَامُ ، وَفِيهِ ابْتُلِيَ أَيُّوبُ - الْحَدِيثَ ، وَهُوَ إِنْ صَحَّ لَا يَدُلُّ عَلَى نُحُوسَتِهِ غَايَتُهُ أَنَّهُ وَقَعَ فِيهِ مَا وَقَعَ وَقَدْ وَقَعَ فِيهِ غَيْرُذَلِكَ مِمَّا هُوَ خَيْرٌ ، فَفِي رِوَايَةِ مُسْلِمٍ - خُلِقَ الْمَنْفَقُ أَيْ مَا يَقُومُ بِهِ الْمَعَاشُ يَوْمَ الثُّلَاثَاءِ- وَإِذَا تَتَبَّعْتَ التَّوَارِيخَ وَقَعْتَ عَلَى حَوَادِثَ عَظِيمَةٍ فِي سَائِرِ الْأَيَّامِ ، وَيَكْفِي فِي هَذَا الْبَابِ أَنَّ حَادِثَةَ عَادٍ اسْتَوْعَبَتْ أَيَّامَ الْأُسْبُوعِ فَقَدْ قَالَ سُبْحَانَهُ : سَخَّرَهَا عَلَيْهِمْ سَبْعَ لَيَالٍ وَثَمَانِيَةَ أَيَّامٍ حُسُومًا [الْحَاقَّةَ : 7] فَإِنْ كَانَتِ النُّحُوسَةُ لِذَلِكَ فَقُلْ لِي أَيُّ يَوْمٍ مِنَ الْأُسْبُوعِ خَلَا مِنْهَا ؟!
ആശയ സംഗ്രഹം : അൽ ഫിർദൗസിൽ ഇബ്നു മസ്ഊദ് റദിയള്ളാഹുവിൽ നിന്നുള്ള ഒരു റിപ്പോർട്ടായി ഇപ്രകാരം വന്നിരിക്കുന്നു :അല്ലാഹു രോഗങ്ങളെ പടച്ചത് ചൊവ്വാഴ്ചയാണ്. .ഇബ്ലീസിനെ ആ ദിവസം അല്ലാഹു ഭൂമിയിലേക്ക്‌ ഇറക്കി.അന്നാണ് നരകത്തെ പടച്ചത്.മനുഷ്യ സന്തതികളുടെ റൂഹ്/ആത്മാവ്  പിടിക്കാൻ അല്ലാഹു മലക്കുൽ മൗതിനെ ഏൽപ്പിച്ചത് ചൊവ്വാഴ്ചയാണ്.ഖാബീൽ ഹാബീലിനെ വധിച്ചതും അന്നാണ്.മൂസാ നബിയും ഹാറൂൻ നബിയും വഫാത്തായതും ചൊവ്വാഴ്ച തന്നെ.അയ്യൂബ് നബി പരീക്ഷിക്കപ്പെട്ടതും ചൊവ്വാഴ്ചയാണ്......'ഈ ഹദീസ് സ്വഹീഹാണെങ്കിൽ തന്നെ പരമാവധി പറയാവുന്നതു ചൊവ്വാഴ്ച ഇതൊക്കെ സംഭവിച്ചു എന്ന് മാത്രമാണ് ചൊവ്വാഴ്ച ദുശ്ശകുനത്ത്തിന്റെ ദിവസമാണ് എന്നതിന് ഇതിൽ തെളിവില്ല.കാരണം ചൊവ്വാഴ്ച ദിവസം നന്മകളും സംഭവിച്ചിട്ടുണ്ട്.ഉപജീവന മാർഗ്ഗം പടക്കപ്പെട്ടതു ചൊവ്വാഴ്ച ആണെന്ന് റിപ്പോർട്ടുണ്ട്.ഇനി ചരിത്രത്തിലൂടെ നീ കണ്ണോടിച്ചാൽ പല സംഭവങ്ങളും പല ദിവസങ്ങളിലും നടന്നതായി കാണാം.ആദ് സമൂഹത്തെ അല്ലാഹു ശിക്ഷിച്ചത് സംബന്ധിച്ച് സൂറത്തുൽ ഹാഖയിൽ വന്ന ആയത്ത് പരിശോധിച്ചാൽ തന്നെ നഹ്‌സു ഇല്ല എന്ന് എന്ന് ബോധ്യപ്പെടും.കാരണം പ്രസ്തുത സൂക്തത്തിൽ -അൽ ഹാഖ 7  -  പറയുന്നത് തുടര്‍ച്ചയായ ''ഏഴു രാത്രിയും എട്ടു പകലും അത്‌ ( കാറ്റ്‌ ) അവരുടെ നേര്‍ക്ക്‌ അവന്‍ തിരിച്ചുവിട്ടു. അപ്പോള്‍ കടപുഴകി വീണ ഈന്തപ്പനത്തടികള്‍ പോലെ ആ കാറ്റില്‍ ജനങ്ങള്‍ വീണുകിടക്കുന്നതായി നിനക്ക്‌ കാണാം.''അപ്പോൾ എല്ലാ ദിവസവും ഇതിൽ വന്നല്ലോ.അങ്ങിനെയെങ്കിൽപിന്നെ ദുശ്ശകുനം ഇല്ലാത്ത ഏതു ദിവസമാണുള്ളത്?
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=201&ID=4728

MODULE 06/15.11.2017

 وَمِثْلُ أَمْرِ النُّحُوسَةِ فِيمَا أَرَى أَمْرُ تَخْصِيصِ كُلِّ يَوْمٍ بِعَمَلٍ كَمَا  يَزْعُمُهُ كَثِيرٌ مِنَ النَّاسِ ، وَيَذْكُرُونَ فِي ذَلِكَ أَبْيَاتًا نَسَبَهَا الْحَافِظُ الدِّمْيَاطِيُّ لِعَلِيٍّ كَرَّمَ اللَّهُ تَعَالَى وَجْهَهُ وَهِيَ : 
ആശയ സംഗ്രഹം :ദിവസങ്ങളുടെ ദുശ്ശകുനത്തിലുള്ള കാര്യം  പോലെ തന്നെ അധിക ജനങ്ങൾക്കിടയിലും വ്യാപകമായ മറ്റൊരു സംഗതിയാണ് ഓരോ ദിവസത്തിനും ചില പ്രത്യേക പ്രവർത്തികൾക്ക് മുൻഗണന നൽകുക എന്നത്.ഈ വിഷയത്തിൽ ഹാഫിദ് അദ്ദിമയാത്തി എന്നവർ  അലി റദിയല്ലാഹു അന്ഹുവിലേക്കു ചേർത്തിപ്പറഞ്ഞിരിക്കുന്ന ചില വരികൾ പറയപ്പെട്ടിട്ടുള്ളത്  ചുവടെ ചേർക്കുന്നു :
فَنِعْمَ الْيَوْمُ يَوْمُ السَّبْتِ حَقًّا لِصَيْدٍ إِنْ أَرَدْتَ بِلَا امْتِرَاءِ 
ശനിയാഴ്ച വേട്ടയ്ക്ക് ഉത്തമം 
وَفِي الْأَحَدِ الْبِنَاءُ لِأَنَّ فِيهِ تَبَدَّى اللَّهُ فِي خَلْقِ السَّمَاءِ 
  ഞായർ നിർമ്മാണ പ്രവർത്തികൾക്ക് ഉത്തമം; അന്ന്  അല്ലാഹു ആകാശത്തിന്റെ സൃഷ്ടിപ്പ് തുടങ്ങി.
وَفِي الِاثْنَيْنِ إِنْ سَافَرْتَ فِيهِ سَتَرْجِعُ بِالنَّجَاحِ وَبِالثَّرَاءِ 
തിങ്കളാഴ്ച യാത്ര ചെയ്‌താൽ വിജയവും സമ്പത്തുമായി മടങ്ങാമെന്ന്‌
وَمَنْ يُرِدِ الْحِجَامَةَ فَالثُّلَاثَا فَفِي سَاعَاتِهِ هَرْقُ الدِّمَاءِ 
 കൊമ്പു വയ്ക്കുന്നെങ്കിൽ രക്തം  ഒലിപ്പിക്കാൻ ഉത്തമമായ ചൊവ്വാഴ്ച നല്ലതു.
وَإِنْ شَرِبَ امْرُؤٌ يَوْمًا دَوَاءً فَنِعْمَ الْيَوْمُ يَوْمُ الْأَرْبِعَاءِ 
ബുധനാഴ്ച മരുന്ന് കഴിക്കാൻ നല്ലതെന്നു 
وَفِي يَوْمِ الْخَمِيسِ قَضَاءُ حَاجٍّ فَإِنَّ اللَّهَ يَأْذَنُ بِالْقَضَاءِ 
(സോറി ; ആശയമെന്താണെന്നു എനിക്ക് മനസ്സിലായിട്ടില്ല- പരിഭാഷകൻ  )
وَفِي الْجُمُعَاتِ تَزْوِيجٌ وَعُرْسٌ وَلَذَّاتُ الرِّجَالِ مَعَ النِّسَاءِ 
പുതിയാപ്പിള കൂടാനും വിവാഹത്തിനും സ്ത്രീ പുരുഷ സല്ലാപത്തിനും നല്ലതു വെള്ളി 
.....................................
وَلَا أَظُنُّهَا تَصِحُّ ، وَقُصَارَى مَا أَقُولُ : مَا شَاءَ اللَّهُ كَانَ وَمَا لَمْ يَشَأْ لَمْ يَكُنْ لَا دَخْلَ فِي ذَلِكَ لِوَقْتٍ وَلَا لِغَيْرِهِ ، لِبَعْضِ الْأَوْقَاتِ شَرَفٌ لَا يُنْكَرُ كَيَوْمِ الْجُمُعَةِ وَشَهْرِ رَمَضَانَ وَغَيْرِذَلِكَ ، وَلِبَعْضِهَا عَكْسُ ذَلِكَ كَالْأَوْقَاتِ الَّتِي تُكْرَهُ فِيهَا الصَّلَاةُ لَكِنَّ هَذَا أَمْرٌ وَمَحَلُّ النِّزَاعِ أَمْرٌ فَاحْفَظْ ذَلِكَ ، وَاللَّهُ تَعَالَى يَتَوَلَّى هُدَاكَ ،
ആശയ സംഗ്രഹം : (ഇമാം ആലൂസി തുടരുന്നു ): മുകളിലെ ബൈത്തുകളിൽ പറഞ്ഞ കാര്യങ്ങൾ ശരിയാണെന്നു ഞാൻ കരുതുന്നില്ല .ഇത് വരെ ഞാൻ പറഞ്ഞതിന്റെ രത്ന ചുരുക്കം ഇതാണ്:അല്ലാഹു ഉദ്ദേശിക്കുന്നത് ഉണ്ടാകും/സംഭവിക്കും ;അല്ലാഹു ഉദ്ദേശിക്കാത്തതു ഉണ്ടാവില്ല/സംഭവിക്കില്ല.ഇതിൽ സമയത്തിനോ മറ്റോ പങ്കില്ല.വെള്ളിയാഴ്ച ,റമദാൻ മാസം ,മുതലായ ചില സമയങ്ങൾക്കു പവിത്രതയുണ്ട് എന്നത് ശരിയാണ്;അത് ആരും നിഷേധിക്കുന്ന കാര്യമല്ല.നിസ്ക്കാരം പാടില്ലാത്ത സമയം പോലെ ചില സമയങ്ങളുമുണ്ട്.എന്നാൽ ഇത് ഒരു കാര്യവും തർക്കത്തിലിരിക്കുന്ന വിഷയം /ചർച്ചാ വിഷയം അഥവാ നഹ്‌സു മറ്റൊരു വിഷയവുമാണ്.അതിനാൽ നീ അത് സൂക്ഷിക്കുക.അല്ലാഹുവിന്റെ അടുത്താണ് നിന്റെ ഹുദാ അഥവാ സന്മാർഗ്ഗം
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=201&ID=4728

ഇൻ ഷാ അല്ലാഹ് ഭാഗം രണ്ടു തുടരും 

അധിക വായനക്ക് :
1.ഹാശിയത്ത് ഇബ്നു മാജ :
http://hadithportal.com/hadith-sharh-3539-9810&book=6
2.സ്വഹീഹു മുസ്‌ലിം 
https://sunnah.com/muslim/55/47
3.തഫ്സീർ അൽ ഖുർതുബി
http://library.islamweb.net/Newlibrary/display_book.php?bk_no=48&ID=130&idfrom=645&idto=668&bookid=48&startno=14
4.ചില ചോദ്യോത്തര ലിങ്കുകൾ :
http://www.ahlalhdeeth.com/vb/showthread.php?t=133722

https://islamqa.info/ar/170713

https://islamqa.info/ar/147198

https://islamqa.info/ar/154095

http://fatwa.islamweb.net/fatwa/index.php?page=showfatwa&Option=FatwaId&Id=45748

നമ്മുടെ വാട്ട്സ് ആപ്പ് കൂട്ടായ്മയിൽ ചേരാൻ 
8848787706
 എന്ന നമ്പറിൽ ബന്ധപ്പെടുക ABBAS PARAMBADAN, ASSALAMU A'LYKUM.

Saturday, 28 October 2017

ആർത്തവക്കാരിക്കും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയോ ഇന്ദ്രിയ സ്ഖലനം സംഭവിക്കുകയോ ചെയ്ത വ്യക്തിക്കും ശുദ്ധിയാവുന്നതിനു മുമ്പ് ഖുർആൻ പാരായണം ചെയ്യാമോ ?


അൽ കിതാബ് പഠന പരമ്പര 28925.10.2017അൽ കിതാബ് ചോദ്യോത്തര പരമ്പര 24
ചോദ്യം : ആർത്തവക്കാരിക്കും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയോ ഇന്ദ്രിയ സ്ഖലനം സംഭവിക്കുകയോ ചെയ്ത വ്യക്തിക്കും ശുദ്ധിയാവുന്നതിനു മുമ്പ് മുസ്ഹഫ് സ്പർശിച്ചു കൊണ്ടോ സ്പർശിക്കാതെയോ ഖുർആൻ പാരായണം ചെയ്യാമോ ?

വീഡിയോ ലിങ്ക് :

https://youtu.be/IzQi7z30kVo


MODULE 01/25.10.2017
ഇബ്നു ഖുദ്‌ദാമ റഹിമഹുല്ലാഹിയുടെ അൽ മുഗ്‌നിയിൽ നിന്ന് :المغنيموفق الدين عبد الله بن أحمد بن قدامة
مَسْأَلَةٌ : قَالَ : وَلَا يَقْرَأُ الْقُرْآنَ جُنُبٌ وَلَا حَائِضٌ وَلَا نُفَسَاءُ رُوِيت الْكَرَاهِيَةُ لِذَلِكَ عَنْ عُمَرَ وَعَلِيٍّ وَالْحَسَنِ وَالنَّخَعِيِّ وَالزُّهْرِيِّ وَقَتَادَةِ وَالشَّافِعِيِّ وَأَصْحَابِ الرَّأْيِ . وَقَالَ الْأَوْزَاعِيُّ لَا يَقْرَأُ إلَّا آيَةَ الرُّكُوبِ وَالنُّزُولِ : { سُبْحَانَ الَّذِي سَخَّرَ لَنَا هَذَا } ، { وَقُلْ رَبِّ أَنْزِلْنِي مُنْزَلًا مُبَارَكًا . } وَقَالَ ابْنُ عَبَّاسٍ يَقْرَأُ وِرْدَهُ . وَقَالَ سَعِيدُ بْنُ الْمُسَيِّبِ : يَقْرَأُ الْقُرْآنَ ، أَلَيْسَ هُوَ فِي جَوْفِهِ ، وَحُكِيَ عَنْ مَالِكٍ لِلْحَائِضِ الْقِرَاءَةُ دُونَ الْجُنُبِ ; لِأَنَّ أَيَّامَهَا تَطُولُ ، فَإِنْ مَنَعْنَاهَا مِنْ الْقِرَاءَةِ نَسِيَتْ ആശയ സംഗ്രഹം : ജനാബത്തു ഉള്ള വ്യക്തിയോ ( ഇന്ദ്രിയം പുറപ്പെടുകയോ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയോ ചെയ്ത വ്യക്തി നിര്ബന്ധമായ കുളി കുളിക്കുന്നത് വരെ ജനാബത്തുകാരൻ ആണ്) ആർത്തവകാരിയോ പ്രസവ രക്തത്തിൽ നിന്ന് ശുദ്ധമാകാത്ത സ്ത്രീയും ഖുർആൻ പാരായണം ചെയ്യരുത്. ഉമർ,അലി,ഹസൻ, നഖഇ,സുഹ്‌രി,ഖതാദ , ശാഫിഈ ( റദിയല്ലാഹു അന്ഹും എന്നിവരിൽ നിന്നും അസ്ഹാബ് റഅയിൽ നിന്നും (  ഹനഫീ മദ്ഹബുകാരിൽ നിന്ന്) ഈ വിഭാഗങ്ങൾക്ക് ഖുർആൻ പാരായണം പാടില്ല എന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇമാം ഔസാഈ പ്രസ്താവിക്കുന്നു : വാഹനം കേറുന്നതുമായും വാഹനത്തിൽ നിന്ന്  ഇറങ്ങുന്നതുമായും ബന്ധപ്പെട്ട ആയത്തുകൾ അല്ലാതെ മേല്പറഞ്ഞവർ ഖുർആനിൽ നിന്ന് പാരായണം ചെയ്യാൻ പാടില്ല. പ്രസ്തുത ആയത്തുകൾ ചുവടെ ചേർക്കുന്നു :سُبْحانَ الَّذِي سَخَّرَ لَنَا هَذَا وَمَا كُنَّا لَهُ مُقْرِنِينَഞങ്ങള്‍ക്ക്‌ വേണ്ടി ഇതിനെ വിധേയമാക്കിത്തന്നവന്‍ എത്ര പരിശുദ്ധന്‍! ഞങ്ങള്‍ക്കതിനെ ഇണക്കുവാന്‍ കഴിയുമായിരുന്നില്ല.وَإِنَّا إِلَى رَبِّنَا لَمُنقَلِبُونَതീര്‍ച്ചയായും ഞങ്ങള്‍ ഞങ്ങളുടെ രക്ഷിതാവിങ്കലേക്ക്‌ തിരിച്ചെത്തുന്നവര്‍ തന്നെയാകുന്നു. (സുഖ്റുഫ്)
وَقُل رَّبِّ أَنزِلْنِي مُنزَلا مُّبَارَكًا وَأَنتَ خَيْرُ الْمُنزِلِينَഎന്‍റെ രക്ഷിതാവേ, അനുഗൃഹീതമായ ഒരു താവളത്തില്‍ നീ എന്നെ ഇറക്കിത്തരേണമേ. നീയാണല്ലോ ഇറക്കിത്തരുന്നവരില്‍ ഏറ്റവും ഉത്തമന്‍ എന്നും പറയുക.(അല്‍ മുഅ്മിനൂന്‍ 29)
പ്രത്യേക കുറിപ്പ് :  വാഹനത്തിൽ കയറി യാത്ര തുടങ്ങുമ്പോൾ  ചൊല്ലേണ്ട ഒരു ദുആ ചുവടെ ചേർക്കുന്നു :سُبْحَانَ الَّذِي سَخَّرَ لَنَا هَذَا وَمَا كُنَّا لَهُ مُقْرِنِينَ وَإِنَّا إِلَى رَبِّنَا لَمُنْقَلِبُونَ اللَّهُمَّ إِنَّا نَسْأَلُكَ فِي سَفَرِنَا هَذَا الْبِرَّ وَالتَّقْوَى وَمِنَ الْعَمَلِ مَا تَرْضَى اللَّهُمَّ هَوِّنْ عَلَيْنَا سَفَرَنَا هَذَا وَاطْوِ عَنَّا بُعْدَهُ اللَّهُمَّ أَنْتَ الصَّاحِبُ فِي السَّفَرِ وَالْخَلِيفَةُ فِي الأَهْلِ اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ وَعْثَاءِ السَّفَرِ وَكَآبَةِ الْمَنْظَرِ وَسُوءِ الْمُنْقَلَبِ فِي الْمَالِ وَالأَهْلِഞങ്ങള്‍ക്ക്‌ വേണ്ടി ഇതിനെ വിധേയമാക്കിത്തന്നവന്‍ എത്ര പരിശുദ്ധന്‍! ഞങ്ങള്‍ക്കതിനെ ഇണക്കുവാന്‍ കഴിയുമായിരുന്നില്ല.തീര്‍ച്ചയായും ഞങ്ങള്‍ ഞങ്ങളുടെ രക്ഷിതാവിങ്കലേക്ക്‌ തിരിച്ചെത്തുന്നവര്‍ തന്നെയാകുന്നു.അല്ലാഹുവേ.. ഈ യാത്രയിൽ തഖ്‌വയും/ഭയ ഭക്തിയും നന്മയും നീ ഇഷ്ട്ടപ്പെടുന്ന കർമ്മവും ഞങ്ങൾ നിന്നോട് ചോദിക്കുന്നു.അല്ലാഹുവേ...ഞങ്ങൾക്ക് ഞങ്ങളുടെ ഈ യാത്ര ലഘൂകരിക്കേണമേ..അതിലെ ദൂരം ഞങ്ങൾക്ക് ചുരുക്കി തരേണമേ...(എളുപ്പമാക്കേണമേ).അല്ലാഹുവേ....നീയാണ് യാത്രയിൽ ഞങ്ങളുടെ കൂട്ട്;ഞങ്ങളുടെ കുടുംബത്തിലെ രക്ഷിതാവ് നീയാണ്.അല്ലാഹുവേ... യാത്രയുടെ ബുദ്ധിമുട്ടുകളിൽ നിന്നും വിഷമം ഉണ്ടാക്കുന്ന കാഴ്ചകളിൽ നിന്നും സമ്പത്തിലും കുടുംബത്തിലും ദോഷകരമായ മാറ്റങ്ങൾ വരുന്നതിൽ നിന്നും ഞാൻ നിന്നോട്ട് കാവൽ തേടുന്നു.    യാത്ര കഴിഞ്ഞു മടങ്ങുമ്പോൾ തിരു നബി ഇങ്ങിനെ കൂടി ചൊല്ലിയിരുന്നു :آيِبُونَ تَائِبُونَ عَابِدُونَ لِرَبِّنَا حَامِدُونَപാശ്ചാത്തപിച്ചു കൊണ്ടും ഞങ്ങളുടെ നാഥനെ ആരാധിച്ചു കൊണ്ടും ഞങ്ങളുടെ നാഥനെ സ്തുതിച്ചു കൊണ്ടും ഞങ്ങളിതാ മടങ്ങുന്നു.   ( അവലംബം : സ്വഹീഹു മുസ്‍ലിം )https://sunnah.com/muslim/15/479
 വാഹനം കേറിയാലും ഇറങ്ങിയാലും ഈ ആയത്ത്
وَقُل رَّبِّ أَنزِلْنِي مُنزَلا مُّبَارَكًا وَأَنتَ خَيْرُ الْمُنزِلِينَഎന്‍റെ രക്ഷിതാവേ, അനുഗൃഹീതമായ ഒരു താവളത്തില്‍ നീ എന്നെ ഇറക്കിത്തരേണമേ. നീയാണല്ലോ ഇറക്കിത്തരുന്നവരില്‍ ഏറ്റവും ഉത്തമന്‍ എന്നും പറയുക.(അല്‍ മുഅ്മിനൂന്‍ 29)
പാരായണം ചെയ്യാൻ അല്ലാഹു പഠിപ്പിക്കുകയാണ് എന്ന് ഇമാം ഖുർതുബി അഭിപ്പ്രായപ്പെടുന്നു 
 قُلْتُ : وَبِالْجُمْلَةِ فَالْآيَةُ تَعْلِيمٌ مِنَ اللَّهِ - عَزَّ وَجَلَّ - لِعِبَادِهِ إِذَا رَكِبُوا وَإِذَا نَزَلُوا أَنْ يَقُولُوا هَذَا ؛ بَلْ وَإِذَا دَخَلُوا بُيُوتَهُمْ وَسَلَّمُوا قَالُوا . وَرُوِيَ عَنْ عَلِيٍّ - رَضِيَ اللَّهُ عَنْهُ - أَنَّهُ كَانَ إِذَا دَخَلَ الْمَسْجِدَ قَالَ : اللَّهُمَّ أَنْزِلْنِي مُنْزَلًا مُبَارَكًا وَأَنْتَ خَيْرُ الْمُنْزِلِينَ . http://library.islamweb.net/newlibrary/display_book.php?flag=1&bk_no=48&surano=23&ayano=29
അൽ  മുഗ്‌നീ തുടരുന്നു:  
ആശയ സംഗ്രഹം :ഇബ്നു അബ്ബാസ് റദിയല്ലാഹു അന്ഹു പ്രസ്താവിക്കുന്നു : വിർദു ചൊല്ലാം.പ്രമുഖ താബിഈ പണ്ഡിതൻ സഈദ് ബ്നുൽ മുസയ്യിബ് റദിയല്ലാഹു അന്ഹു പ്രസ്താവിക്കുന്നു : ( മേൽപ്പറയപ്പെട്ട വിഭാഗങ്ങളിൽ പെട്ട വ്യക്തിക്കും ) ഖുർആൻ പാരായണം ചെയ്യാം ; കാരണം അദ്ദേഹത്തിന്റെ ഉള്ളിൽ ഖുർആൻ ഇല്ലേ? ഇമാം മാലിക് റദിയല്ലാഹു അന്ഹുവിൽ നിന്ന് ഇപ്രകാരം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു : ജനാബത്തു ഉള്ള വ്യക്തിക്ക് ഖുർആൻ പാരായണം പാടില്ല.എന്നാൽ ആർത്തവകാരിക്ക് ഖുർആൻ പാരായണം ചെയ്യാം.കാരണം അവളുടെ ആർത്തവ ദിവസങ്ങൾ ദൈർഘ്യമുള്ളതാണ്.ആർത്തവകാരി ഖുർആൻ പാരായണം ചെയ്യുന്നത് നാം വിലക്കിയാൽ അവൾ ഖുർആൻ മറന്നു പോയേക്കാം.
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=15&ID=162
MODULE 02/25.10.2017
അൽ  മുഗ്‌നീ തുടരുന്നു:  وَلَنَا : مَا رُوِيَ عَنْ عَلِيٍّ ، رَضِيَ اللَّهُ عَنْهُ { أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَمْ يَكُنْ يَحْجُبُهُ ، أَوْ قَالَ : يَحْجِزُهُ ، عَنْ قِرَاءَةِ الْقُرْآنِ شَيْءٌ ، لَيْسَ الْجَنَابَةُ . } رَوَاهُ أَبُو دَاوُد ، وَالنَّسَائِيُّ ، وَالتِّرْمِذِيُّ ، وَقَالَ : حَدِيثٌ حَسَنٌ صَحِيحٌ . وَعَنْ ابْنِ عُمَرَ ، { أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : لَا تَقْرَأُ الْحَائِضُ وَلَا الْجُنُبُ شَيْئًا مِنْ الْقُرْآنِ . } رَوَاهُ أَبُو دَاوُد ، وَالتِّرْمِذِيُّ . وَقَالَ : يَرْوِيهِ إسْمَاعِيلُ بْنُ عَيَّاشٍ عَنْ نَافِعٍ ، وَقَدْ ضَعَّفَ ، الْبُخَارِيُّ رِوَايَتَهُ عَنْ أَهْلِ الْحِجَازِ ، وَقَالَ : إنَّمَا رِوَايَتُهُ عَنْ أَهْلِ الشَّامِ . وَإِذَا ثَبَتَ هَذَا فِي الْجُنُبِ فَفِي الْحَائِضِ أَوْلَى ; لِأَنَّ حَدَثَهَا آكَدُ ، وَلِذَلِكَ حَرَّمَ الْوَطْءَ ، وَمَنَعَ الصِّيَامَ ، وَأَسْقَطَ الصَّلَاةَ ، وَسَاوَاهَا فِي سَائِرِ أَحْكَامِهَا ആശയ സംഗ്രഹം : താഴെ ചേർക്കുന്ന രണ്ടു ഹദീസുകളാണ് ജനാബത്തു ഉള്ള വ്യക്തിയോ ( ഇന്ദ്രിയം പുറപ്പെടുകയോ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയോ ചെയ്ത വ്യക്തി നിര്ബന്ധമായ കുളി കുളിക്കുന്നത് വരെ ജനാബത്തുകാരൻ/ജനാബത്തുകാരി  ആണ്) ആർത്തവകാരിയോ പ്രസവ രക്തത്തിൽ നിന്ന് ശുദ്ധമാകാത്ത സ്ത്രീയും ഖുർആൻ പാരായണം ചെയ്യരുത് എന്നതിന് തെളിവായി ഇബ്നു ഖുദ്‌ദാമ ഉദ്ധരിക്കുന്നത്.(എന്നാൽ പ്രസ്തുത ഹദീസുകൾ ദുർബലമാണെന്ന് ചില മുഹദ്ദിസുകൾക്കു അഭിപ്രായമുണ്ട്).ജനാബത്തു ഉള്ള വ്യക്തിക്ക് ഖുർആൻ പാരായണം പാടില്ലെന്ന് സ്ഥിരപ്പെട്ടാൽ ആർത്തവകാരിക്ക് അത് കൂടുതൽ ബാധകമാണെന്നും അവളുടെ അശുദ്ധി കൂടുതൽ ശക്തമാണെന്നും ഇക്കാരണത്താലാണ് അവളെ സംയോഗം ചെയ്യുന്നത് നിഷിദ്ധമാക്കിയിരിക്കുന്നതെന്നും നോമ്പ്, നിസ്ക്കാരം പോലുള്ള കാര്യങ്ങൾ അവൾക്കു വിലക്കിയിരിക്കുന്നതെന്നും ഇബ്നു ഖുദ്‌ദാമ അൽ ഹമ്പലി അഭിപ്രായപ്പെടുന്നു.ഇനി മേൽ സൂചിപ്പിച്ച ഹദീസുകൾ സുനനു അബീ ദാവൂദിലും സുനനു ഇബ്നു മാജയിലും വന്ന പ്രകാരം ചുവടെ ചേർക്കുന്നു: 
സുനനു അബീ ദാവൂദ് باب فِي الْجُنُبِ يَقْرَأُ الْقُرْآنَ
حَدَّثَنَا حَفْصُ بْنُ عُمَرَ، حَدَّثَنَا شُعْبَةُ، عَنْ عَمْرِو بْنِ مُرَّةَ، عَنْ عَبْدِ اللَّهِ بْنِ سَلِمَةَ، قَالَ دَخَلْتُ عَلَى عَلِيٍّ - رضى الله عنه - أَنَا وَرَجُلاَنِ رَجُلٌ مِنَّا وَرَجُلٌ مِنْ بَنِي أَسَدٍ - أَحْسِبُ فَبَعَثَهُمَا عَلِيٌّ - رضى الله عنه - وَجْهًا وَقَالَ إِنَّكُمَا عِلْجَانِ فَعَالِجَا عَنْ دِينِكُمَا ‏.‏ ثُمَّ قَامَ فَدَخَلَ الْمَخْرَجَ ثُمَّ خَرَجَ فَدَعَا بِمَاءٍ فَأَخَذَ مِنْهُ حَفْنَةً فَتَمَسَّحَ بِهَا ثُمَّ جَعَلَ يَقْرَأُ الْقُرْآنَ فَأَنْكَرُوا ذَلِكَ فَقَالَ إِنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ يَخْرُجُ مِنَ الْخَلاَءِ فَيُقْرِئُنَا الْقُرْآنَ وَيَأْكُلُ مَعَنَا اللَّحْمَ وَلَمْ يَكُنْ يَحْجُبُهُ - أَوْ قَالَ يَحْجُزُهُ - عَنِ الْقُرْآنِ شَىْءٌ لَيْسَ الْجَنَابَةَ ‏.‏ആശയ സംഗ്രഹം : അബ്ദുല്ലാഹി ബ്നു സലമഃ റിപ്പോർട്ട് ചെയ്യുന്നു :ഞാനും മറ്റു രണ്ടു പേരും ഒരിക്കൽ അലി റദിയല്ലാഹു അന്ഹുവിന്റെ സവിധത്തിലായിരുന്നു.എനിക്ക് തോന്നുന്നത് അവർ രണ്ടു പേരെയും അലി റദിയല്ലാഹു അന്ഹു എന്തോ ഒരു ദൗത്യത്തിന് നിയോഗിച്ചതായിരുന്നു. അലി റദിയല്ലാഹു അന്ഹു  അവരോടു പറഞ്ഞു : നിങ്ങൾ രണ്ടു പേരും ഊർജ്ജസ്വലരാണ് ; ആയതിനാൽ നിങ്ങളുടെ ഊർജ്ജം നിങ്ങളുടെ മതത്തിനു വേണ്ടി വിനിയോഗിക്കുക.പിന്നീട്  അലി റദിയല്ലാഹു അന്ഹു എണീറ്റ്  മല മൂത്ര വിസർജ്ജന സ്ഥലത്തേക്ക് പോയി.അവിടെ നിന്ന് പുറത്ത് വന്ന ശേഷം  ഒരു കൈക്കുമ്പിൾ വെള്ളം എടുത്ത് കൈകൾ കഴുകി.പിന്നീട് ഖുർആൻ പാരായണം ചെയ്യാൻ തുടങ്ങി.അപ്പോൾ അവർക്കു അത്ഭുതമായി - അവർ അത് ഇഷ്ട്ടപ്പെടാത്ത പോലെ.അപ്പോൾ  അലി റദിയല്ലാഹു അന്ഹു  അവരോടു പറഞ്ഞു : റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം മലമൂത്ര വിസർജ്ജന സ്ഥാനത്ത് നിന്ന് പുറപ്പെട്ട ശേഷം ഞങ്ങൾക്ക് ഖുർആൻ പാരായണം ചെയ്തു തരികയും ഞങ്ങളുടെ കൂടെ മാംസം ഭക്ഷിക്കുകയും ചെയ്യുമായിരുന്നു.ജനാബത്തു അല്ലാതെ  റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയെ ഖുർആൻ പാരായണത്തിൽ നിന്ന് തടഞ്ഞിരുന്നില്ല.( ഈ ഹദീസ് ദുർബലമാണെന്നാണ് ശൈഖ്‌ അൽബാനി ഹുക്മു ചെയ്തിരിക്കുന്നത്)https://sunnah.com/abudawud/1/229
 സുനനു ഇബ്നു മാജ :كتاب الطهارة وسننها
قَالَ أَبُو الْحَسَنِ وَحَدَّثَنَا أَبُو حَاتِمٍ، حَدَّثَنَا هِشَامُ بْنُ عَمَّارٍ، حَدَّثَنَا إِسْمَاعِيلُ بْنُ عَيَّاشٍ، حَدَّثَنَا مُوسَى بْنُ عُقْبَةَ، عَنْ نَافِعٍ، عَنِ ابْنِ عُمَرَ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ ‏ "‏ لاَ يَقْرَأُ الْجُنُبُ وَالْحَائِضُ شَيْئًا مِنَ الْقُرْآنِ ‏"‏ ആശയ സംഗ്രഹം :ഇബ്നു ഉമർ റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു : റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു : ജനാബത്തുകാരനും ആർത്തവമുള്ള സ്ത്രീയും ഖുർആനിൽ നിന്ന് ഒന്നും പാരായണം ചെയ്യരുത്.( ഈ ഹദീസ് ദുർബലമാണെന്നാണ് ശൈഖ്‌ അൽബാനി ഹുക്മു ചെയ്തിരിക്കുന്നത്)https://sunnah.com/urn/1306380________
MODULE 03/25.10.2017
അൽ  മുഗ്‌നീ തുടരുന്നു:  فَصْلٌ : وَيَحْرُمُ عَلَيْهِمْ قِرَاءَةُ آيَةٍ فَأَمَّا بَعْضُ آيَةٍ ; فَإِنْ كَانَ مِمَّا لَا يَتَمَيَّزُ بِهِ الْقُرْآنُ عَنْ غَيْرِهِ كَالتَّسْمِيَةِ ، وَالْحَمْدُ لِلَّهِ ، وَسَائِرِ الذِّكْرِ ، فَإِنْ لَمْ يُقْصَدْ بِهِ الْقُرْآنُ ، فَلَا بَأْسَ ; فَإِنَّهُ لَا خِلَافَ فِي أَنَّ لَهُمْ ذِكْرَ اللَّهِ تَعَالَى ، وَيَحْتَاجُونَ إلَى التَّسْمِيَةِ عِنْدَ اغْتِسَالِهِمْ ، وَلَا يُمْكِنُهُمْ التَّحَرُّزُ مِنْ هَذَا 
وَإِنْ قَصَدُوا بِهِ الْقِرَاءَةَ أَوْ كَانَ مَا قَرَءُوهُ شَيْئًا يَتَمَيَّزُ بِهِ الْقُرْآنُ عَنْ غَيْرِهِ مِنْ الْكَلَامِ ، فَفِيهِ رِوَايَتَانِ : إحْدَاهُمَا ، لَا يَجُوزُ ، وَرُوِيَ عَنْ عَلِيٍّ رَضِيَ اللَّهُ عَنْهُ أَنَّهُ سُئِلَ عَنْ الْجُنُبِ يَقْرَأُ الْقُرْآنَ ؟ فَقَالَ : لَا ، وَلَا حَرْفًا . وَهَذَا مَذْهَبُ الشَّافِعِيِّ لِعُمُومِ الْخَبَرِ فِي النَّهْيِ ; وَلِأَنَّهُ قُرْآنٌ ، فَمُنِعَ مِنْ قِرَاءَتِهِ ، كَالْآيَةِ . وَالثَّانِيَةُ لَا يُمْنَعُ مِنْهُ ، وَهُوَ قَوْلُ أَبِي حَنِيفَةَ ; لِأَنَّهُ لَا يَحْصُلُ بِهِ الْإِعْجَازُ ، وَلَا يُجْزِئُ فِي الْخُطْبَةِ ، وَيَجُوزُ إذَا لَمْ يُقْصَدْ بِهِ الْقُرْآنُ ، وَكَذَلِكَ إذَا قُصِدَആശയ സംഗ്രഹം : (ഇത്തരത്തിൽ വലിയ അശുദ്ധി ഉള്ള വ്യക്തിക്ക് ) ഖുർആനിൽ നിന്ന് ഒരു ആയത്ത് പാരായണം ചെയ്യലും നിഷിദ്ധമാണ്.എന്നാൽ ഖുർആൻ ആണെന്ന് വേർതിരിക്കാൻ കഴിയാത്ത വിധം ഒരു ആയത്തിന്റെ ഭാഗം, അഥവാ  ബിസ്മില്ലാഹ്,അൽഹംദു ലില്ലാഹ് പോലെയുള്ളവയും , മറ്റു ദിക്റുകളും ഖുർആൻ എന്ന ഉദ്ദേശ്യത്തിൽ അല്ലാതെ ഉരുവിടുന്നതിൽ കുഴപ്പമില്ല.ഇനി ഖുർആൻ ഉദ്ദേശിച്ചു കൊണ്ട് പാരായണം ചെയ്യുന്നത് സംബന്ധിച്ചും ഖുർആൻ ആയത്താണ്  എന്ന് വ്യക്തമാകുന്ന വിധത്തിൽ ഓതുന്നത് സംബന്ധിച്ചും രണ്ടു നിരീക്ഷണങ്ങൾ ഉണ്ട്.അനുവദനീയമല്ല എന്നാണു ഒരു പക്ഷം.അലി റദിയല്ലാഹു അന്ഹുവിനോട് ജനാബത്തുകാരൻ ഖുർആൻ പാരായണം ചെയ്യുന്നത് സംബന്ധിച്ച് ചോദിച്ചപ്പോൾ ഒരു ഹർഫു പോലും പാരായണം ചെയ്യരുത് എന്ന് മറുപടി പറഞ്ഞതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.ഇതാണ് ഇമാം  ശാഫിഈ റഹിമഹുല്ലാഹിയുടെ അഭിപ്രായവും.രണ്ടാമത്തെ അഭിപ്രായം .അത്തരത്തിൽ ഓതുന്നത് തടയപ്പെടേണ്ടതില്ല എന്നാണു.എന്നാൽ ഇത്തരത്തിൽ ഒരു ആയത്തിന്റെ ഭാഗം ഖുർആൻ എന്ന ഉദ്ദേശ്യത്തിലോ അല്ലാതെയോ ഓതുന്നതിൽ കുഴപ്പമില്ല എന്നതാണ് ഇമാം അബൂ ഹനീഫ റഹിമഹുല്ലാഹിയുടെ വീക്ഷണം.

MODULE 04/25.10.2017
ഇമാം നവവി റഹിമഹുല്ലാഹിയുടെ  ശറഹുൽ മുഹദ്ദബിൽ നിന്ന് :المجموع شرح المهذبيحيى بن شرف النووي
قَالَ الْمُصَنِّفُ رَحِمَهُ اللَّهُ تَعَالَى ( وَمَنْ أَجْنَبَ حَرُمَ عَلَيْهِ الصَّلَاةُ وَالطَّوَافُ وَمَسُّ الْمُصْحَفِ وَحَمْلُهُ ، لِأَنَّا دَلَّلْنَا عَلَى أَنَّ ذَلِكَ يَحْرُمُ عَلَى الْمُحْدِثِ ، فَلَأَنْ يَحْرُمَ عَلَى الْجُنُبِ أَوْلَى ، وَيَحْرُمُ عَلَيْهِ قِرَاءَةُ الْقُرْآنِ ، لِمَا رَوَى ابْنُ عُمَرَ رَضِيَ اللَّهُ عَنْهُمَا أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : " { لَا يَقْرَأُ الْجُنُبُ وَلَا الْحَائِضُ شَيْئًا مِنْ الْقُرْآنِ } وَيَحْرُمُ عَلَيْهِ اللُّبْثُ  فِي الْمَسْجِدِ  وَلَا يَحْرُمُ عَلَيْهِ الْعُبُورُ لِقَوْلِهِ تَعَالَى : { لَا تَقْرَبُوا الصَّلَاةَ وَأَنْتُمْ سُكَارَى حَتَّى تَعْلَمُوا مَا تَقُولُونَ ، وَلَا جُنُبًا إلَّا عَابِرِي سَبِيلٍ } وَأَرَادَ مَوْضِعَ الصَّلَاةِ . وَقَالَ فِي الْبُوَيْطِيِّ : وَيُكْرَهُ لَهُ أَنْ يَنَامَ حَتَّى يَتَوَضَّأَ ، لِمَا رُوِيَ أَنَّ عُمَرَ رَضِيَ اللَّهُ عَنْهُ قَالَ : " { يَا رَسُولَ اللَّهِ أَيَرْقُدُ أَحَدُنَا وَهُوَ جُنُبٌ ؟ قَالَ : نَعَمْ إذَا تَوَضَّأَ أَحَدُكُمْ فَلْيَرْقُدْ } " قَالَ أَبُو عَلِيٍّ الطَّبَرِيُّ : وَإِذَا أَرَادَ أَنْ يَطَأَ أَوْ يَأْكُلَ أَوْ يَشْرَبَ تَوَضَّأَ ، وَلَا يُسْتَحَبُّ ذَلِكَ لِلْحَائِضِ لِأَنَّ الْوُضُوءَ لَا يُؤَثِّرُ فِي حَدَثِهَا وَيُؤَثِّرُ فِي حَدَثِ الْجَنَابَةِ ، لِأَنَّهُ يُخَفِّفُهُ وَيُزِيلُهُ مِنْ أَعْضَاءِ الْوُضُوءِ 
............................ആശയ സംഗ്രഹം : ഇമാം ശീറാസി റഹിമഹുല്ലാഹ് പ്രസ്താവിക്കുന്നു : ജനാബത്തു ഉള്ളവന് നിസ്ക്കാരം, ത്വവാഫ് ,മുസ്ഹഫ് തൊടലും ചുമക്കളും എന്നിവ നിഷിദ്ധമാണ്.കാരണം ഇതെല്ലാം ചെറിയ അശുദ്ധി ഉള്ളവർക്ക് അഥവാ വുദു ഇല്ലാത്തവർക്ക് നിഷിദ്ധമാണെന്നു നാം മനസ്സിലാക്കിയല്ലോ.അപ്പോൾ അത് വലിയ അശുദ്ധി ആയ (കുളി നിർബന്ധമാകുന്ന അശുദ്ധി ) ജനാബത്തിലും  ബാധകമാണ് .ആർത്തവകാരിയോ ജനാബത്തു ഉള്ള വ്യക്തിയോ ഖുർആനിൽ നിന്ന് ഒന്നും പാരായണം ചെയ്യരുത് എന്ന ഹദീസിന്റെ അടിസ്ഥാനത്തിൽ ജനാബത്തു ഉള്ള വ്യക്തിക്ക്‌ ഖുർആൻ പാരായണം കൂടി നിഷിദ്ധമാണ്.
മസ്ജിദിൽ  താമസിക്കലും ജനാബത്തുകാരന് നിഷിദ്ധമാണ്; എന്നാൽ മസ്ജിദിലൂടെ നടക്കുന്നതിൽ കുഴപ്പമില്ല.ഖുര്‍ആന്‍ അദ്ധ്യായം 004 അല്‍ നിസാഅ് 43 -ആം ആയത്ത് ആണ് തെളിവ്.ജനാബത്തു ഉള്ള വ്യക്തി വുദു എടുക്കാതെ /അംഗ സ്നാനം ചെയ്യാതെ  ഉറങ്ങുന്നത് കറാഹത്ത് / അനഭിലഷണീയമാണ്.ഉമർ റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു : ഒരിക്കൽ അദ്ദേഹം നബിയോട് ചോദിച്ചു : ഞങ്ങളിൽ ഒരാൾക്ക് ജനാബത്തു ഉള്ള അവസ്ഥയിൽ (കുളിച്ചു ശുദ്ധിയാവാതെ)അവനു ഉറങ്ങാമോ?അപ്പോൾ നബി പറഞ്ഞു : 'അതെ; അവൻ വുദു എടുത്ത ശേഷം ഉറങ്ങട്ടെ.അബൂ അലിയ്യു തബരി പ്രസ്താവിക്കുന്നു : ജനാബത്തു ഉള്ള വ്യക്തി സംയോഗം ചെയ്യാനോ തിന്നാനോ  കുടിക്കാനോ  ഉദ്ദേശിച്ചാൽ അവൻ വുദു ചെയ്യട്ടെ.എന്നാൽ ആർത്തവകാരി തിന്നാനോ  കുടിക്കാനോ  ഉദ്ദേശിച്ചാൽ  വുദു ചെയ്യേണ്ടതില്ല.കാരണം ആർത്തവകാരി വുദു എടുക്കുന്നതിൽ പ്രത്യേകിച്ച് ഫലമൊന്നുമില്ല ; അവളുടെ അശുദ്ധിയിൽ അത് ലഘൂകരണം വരുത്തുകയില്ല.എന്നാൽ ജനാബത്തുകാരൻ വുദു ചെയ്യുന്നത് അവന്റെ അശുദ്ധിയിൽ അത് ലഘൂകരണം വരുത്തുകയും വുദുവിന്റെ അവയവങ്ങളിൽ നിന്ന് അശുദ്ധി നീക്കുകയും ചെയ്യും.
ഇമാം നവവി റഹിമഹുല്ലാഹ് വിശദീകരിക്കുന്നു :( الثَّالِثَةُ ) يَجُوزُ لِلْجُنُبِ وَالْحَائِضِ النَّظَرُ فِي الْمُصْحَفِ وَقِرَاءَتُهُ بِالْقَلْبِ دُونَ حَرَكَةِ اللِّسَانِ . وَهَذَا لَا خِلَافَ فِيهِജനാബത്തു ഉള്ള വ്യക്തിക്കും( ഇന്ദ്രിയം പുറപ്പെടുകയോ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയോ ചെയ്ത വ്യക്തി നിര്ബന്ധമായ കുളി കുളിക്കുന്നത് വരെ ജനാബത്തുകാരൻ ആണ്) ആർത്തവകാരിക്കും മുസ്ഹഫിലേക്കു നോക്കലും ഹൃദയം കൊണ്ട് ഖുർആൻ പാരായണം ചെയ്യലും അനുവദനീയമാണ് എന്നതിൽ അഭിപ്രായ വ്യത്യാസമില്ല.
http://library.islamweb.net/newlibrary/display_book.php?ID=864&startno=0&start=0&idfrom=864&idto=864&bookid=14&Hashiya=6

MODULE 05/25.10.2017...............................وَأَمَّا حَدِيثُ ابْنِ عُمَرَ : { لَا يَقْرَأُ الْجُنُبُ وَلَا الْحَائِضُ شَيْئًا مِنْ الْقُرْآنِ } " فَرَوَاهُ التِّرْمِذِيُّ وَابْنُ مَاجَهْ وَالْبَيْهَقِيُّ وَغَيْرُهُمْ وَهُوَ حَدِيثٌ ضَعِيفٌ ضَعَّفَهُ الْبُخَارِيُّ وَالْبَيْهَقِيُّ وَغَيْرُهُمَا ، وَالضَّعْفُ فِيهِ بَيِّنٌ ، وَسَنَذْكُرُ فِي فَرْعِ مَذَاهِبِ الْعُلَمَاءِ غَيْرَهُ مِمَّا يُغْنِي عَنْهُ وَأَمَّا حَدِيثُ عُمَرَ رَضِيَ اللَّهُ عَنْهُ فَصَحِيحٌ رَوَاهُ الْبُخَارِيُّ وَمُسْلِمٌ  ...................................ആശയ സംഗ്രഹം : ആർത്തവകാരിയോ ജനാബത്തു ഉള്ള വ്യക്തിയോ ഖുർആനിൽ നിന്ന് ഒന്നും പാരായണം ചെയ്യരുത് എന്ന ഇബ്നു ഉമർ റദിയള്ളാഹു അന്ഹുവിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട ഹദീസ് ഇബ്നു മാജയും ബൈഹഖിയും തിർമുദിയും മറ്റും രേഖപ്പെടുത്തിയിട്ടുണ്ട്.എന്നാൽ പ്രസ്തുത ഹദീസ് ദുർബലമാണ്.ഇമാം ബുഖാരിയും ബൈഹഖിയും മറ്റും പ്രസ്തുത ഹദീസ് ദുർബലമാണ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്.അതിലെ ദുർബലത വ്യക്തമാണ്.എന്നാൽ ഉമർ റദിയള്ളാഹു അന്ഹു റിപ്പോർട്ട് ചെയ്ത 'ജനാബത്തു ഉള്ള അവസ്ഥയിൽ കുളിച്ചു ശുദ്ധിയാവാതെ ഉറങ്ങരുതെന്നു ' തിരു നബി നിർദേശിക്കുന്ന ഹദീസ് ബുഖാരിയും മുസ്ലിമും രേഖപ്പെടുത്തിയിട്ടുള്ളതും സ്വഹീഹുമാണ്.
( فَرْعٌ ) رَوَى أَبُو دَاوُد وَالنَّسَائِيُّ بِإِسْنَادٍ جَيِّدٍ عَنْ عَلِيٍّ رَضِيَ اللَّهُ عَنْهُ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : { لَا تَدْخُلُ الْمَلَائِكَةُ بَيْتًا فِيهِ صُورَةٌ  وَلَا جُنُبٌ وَلَا كَلْبٌ } " قَالَ الْخَطَّابِيُّ الْمُرَادُ الْمَلَائِكَةُ الَّذِينَ يَنْزِلُونَ بِالرَّحْمَةِ وَالْبَرَكَةِ لَا الْحَفَظَةُ لِأَنَّهُمْ لَا يُفَارِقُونَ الْجُنُبَ وَلَا غَيْرَهُ قَالَ : وَقِيلَ لَمْ يُرِدْ بِالْجُنُبِ مَنْ أَصَابَتْهُ جَنَابَةٌ فَأَخَّرَ الِاغْتِسَالَ إلَى حُضُورِ الصَّلَاةِ وَلَكِنَّهُ الْجُنُبُ الَّذِي يَتَهَاوَنُ بِالْغُسْلِ وَيَتَّخِذُ تَرْكَهُ عَادَةً لِأَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ " { كَانَ يَنَامُ وَهُوَ جُنُبٌ وَيَطُوفُ عَلَى نِسَائِهِ بِغُسْلٍ وَاحِدٍ } . " قَالَ : وَأَمَّا الْكَلْبُ فَهُوَ أَنْ يَقْتَنِيَ كَلْبًا لِغَيْرِ الصَّيْدِ وَالزَّرْعِ وَالْمَاشِيَةِ وَحِرَاسَةِ الدَّارِ ، قَالَ : وَأَمَّا الصُّورَةُ  فَهِيَ كُلُّ مُصَوَّرٍ مِنْ ذَوَاتِ الْأَرْوَاحِ ، سَوَاءٌ كَانَ عَلَى جِدَارٍ أَوْ سَقْفٍ أَوْ ثَوْبٍ . هَذَا كَلَامُ الْخَطَّابِيِّ وَفِي تَخْصِيصِهِ الْجُنُبَ بِالْمُتَهَاوِنِ وَالْكَلْبَ بِاَلَّذِي يَحْرُمُ اقْتِنَاؤُهُ نَظَرٌ وَهُوَ مُحْتَمَلٌ 
( فَرْعٌ ) هَذَا الَّذِي ذَكَرْنَاهُ مِنْ كَرَاهَةِ النَّوْمِ قَبْلَ الْوُضُوءِ لِلْجُنُبِ هُوَ مَذْهَبُنَا وَبِهِ قَالَ أَكْثَرُ السَّلَفِ أَوْ كَثِيرٌ مِنْهُمْ ، حَكَاهُ ابْنُ الْمُنْذِرِ عَنْ عَلِيِّ بْنِ أَبِي طَالِبٍ وَابْنِ عَبَّاسٍ وَأَبِي سَعِيدٍ الْخُدْرِيِّ وَشَدَّادِ بْنِ أَوْسٍ وَعَائِشَةَ وَالْحَسَنِ الْبَصْرِيِّ وَعَطَاءٍ وَالنَّخَعِيِّ وَمَالِكٍ وَأَحْمَدَ وَإِسْحَاقَ وَاخْتَارَهُ ابْنُ الْمُنْذِرِ قَالَ : وَقَالَ سَعِيدُ بْنُ الْمُسَيِّبِ وَأَصْحَابُ الرَّأْيِ : هُوَ بِالْخِيَارِ ، دَلِيلُنَا الْأَحَادِيثُ السَّابِقَةُ وَاَللَّهُ أَعْلَمُ അബൂ ദാവൂദും നസാഇയും നല്ല പരമ്പരയോടെ ഉദ്ധരിച്ച ഒരു ഹദീസിൽ ഇപ്രകാരം കാണാം : റസൂലുലാഹി സ്വല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു : റൂഹ് ഉള്ള ജീവികളുടെ രൂപങ്ങളോ ജനാബത്തുകാരോ നായയോ ഉള്ള വീട്ടിൽ മലക്കുകൾ ഇറങ്ങുകയില്ല .ഖത്താബി പ്രസ്താവിക്കുന്നു : ഇവിടെ മലക്കുകൾ കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് റഹ്മത്തും ബറകത്തും കൊണ്ട് ഇറങ്ങുന്ന മലക്കുകളാണ്.അതല്ലാതെ മനുഷ്യന്റെ സംരക്ഷണത്തിന് അല്ലാഹു ഏർപ്പെടുത്തിയ ഹഫദത്തിന്റെ മലക്കുകൾ അല്ല.കാരണം അവ ജനാബത്തു ഉള്ള വ്യക്തിയെയോ അല്ലാത്ത വ്യക്തിയെയോ വിട്ടു പിരിയുന്നില്ല.നിസ്‌കാരത്തിന്റെ സമയം വരെ കുളി പിന്തിച്ച ജനാബത്തുകാരൻ അല്ല ഇവിടെ ഉദ്ദേശ്യമെന്നും കുളി ഉപേക്ഷിക്കൽ ഒരു പതിവാക്കിയ ജനാബത്തുകാരൻ ആണ് ഉദ്ദേശ്യമെന്നും പറയപ്പെട്ടിട്ടുണ്ട്.താഴെ ചേർത്ത ഹദീസിൽ നിന്ന് ഇത് വ്യക്തമാണ്: '' നബി ജനാബത്തു ഉള്ള അവസ്ഥയിൽ ഉറങ്ങുമായിരുന്നു;ഒന്നിലധികം ഭാര്യമാരുമായി ബന്ധപ്പെട്ടു നബി ഒരു തവണ മാത്രം കുളിക്കാറുണ്ടായിരുന്നു''                     ജനാബത്തു ഉള്ള വ്യക്തി വുദു എടുക്കാതെ കിടക്കുന്നതു കറാഹത്ത് /അനഭിലഷണീയം ആണെന്നാണ് ശാഫിഈ മദ്ഹബ് എന്ന് ഇമാം നവവി വ്യക്തമാക്കുന്നു.
(പ്രത്യേക  കുറിപ്പ് : ഇവിടെ റഹ്മത്തിന്റെ മലക്കുകൾ പ്രവേശിക്കുന്നതിന് വിഘാതമാവുന്ന   നിഷിദ്ധമായ രൂപങ്ങൾ എന്നതിൽ ആരാധിക്കപ്പെടുന്ന രൂപങ്ങൾ ഉൾപ്പെടും എന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസമില്ല .നിഷിദ്ധമായ രൂപങ്ങൾ എന്നത് സൂക്ഷിക്കൽ ഹറാമായ രൂപങ്ങളാണ്, നിഴൽ ഇല്ലാത്ത രൂപങ്ങളും നിഴൽ ഉണ്ടെങ്കിലും തല മുറിക്കപ്പെട്ടതോ  കേടുപാട് സംഭവിച്ചതോ ആയ രൂപങ്ങൾഎന്നിവ നിരോധനത്തിൽ നിന്ന് ഒഴിവാണെന്നും നിഴൽ ഇല്ലാത്ത രൂപങ്ങളും നിരോധനത്തിൽ ഉൾപ്പെടുമെന്നും വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്.കുളിക്കുന്നതിൽ അലസത കാണിക്കുകയും അതൊരു ഗൗരവമുള്ള വിഷയമായി പരിഗണിക്കാതിരിക്കുകയും ചെയ്യുന്ന ജനാബത്തുകാരൻ ഉള്ള വീട്ടിലാണ് റഹ്മത്തിന്റെ മലക്കുകൾ പ്രവേശിക്കാതിരിക്കുക എന്ന വീക്ഷണവും ജനാബത്തുകാരൻ വുദു എടുത്താണ് ഉറങ്ങുന്നതെങ്കിൽ റഹ്മത്തിന്റെ മലക്കുകൾ വീട്ടിൽ പ്രവേശിക്കുന്നതിനു തടസ്സമാവില്ല എന്ന് അഭിപ്രായമുണ്ട്.അത് പോലെ കൃഷി,വേട്ട,കാവൽ പോലെയുള്ള ആവശ്യങ്ങൾക്ക് അല്ലാതെ വീട്ടിൽ നായയെ വളർത്തുന്നതാണ് റഹ്മത്തിന്റെ മലക്കുകൾക്കു വീട്ടിൽ പ്രവേശിക്കുന്നതിന് തടസ്സമാവുക എന്ന നിരീക്ഷണവും മേൽപ്പറഞ്ഞ വളർത്തൽ അനുവദനീയമായ തരത്തിൽ ഉള്ളതാണെങ്കിലും നായകൾ വളർത്തപ്പെടുന്ന വീടുകളിൽ റഹ്മത്തിന്റെ മലക്കുകൾ പ്രവേശിക്കുകയില്ല എന്ന അഭിപ്രായവുമുണ്ട്.ഏതായാലും ഹദീസിൽ അനുവദിച്ചതിട്ടുള്ളതായ സ്ഥിരപ്പെട്ട കാര്യങ്ങൾക്കു വേണ്ടിയാണെങ്കിലും നായയെ വീട്ടിനു പുറത്ത് വളർത്താൻ ശ്രദ്ധിക്കേണ്ടതാണ്.ഇമാം സുയൂഥിയുടെ ശറഹു നസാഈ ,മുഹമ്മദ് അമീനു ബ്നു ഉമറിന്റെ റദ്ദുൽ മുഖ്താർ എന്നീ കിതാബുകൾ കൂടി കാണുക;ലിങ്കുകൾ ഈ നോട്ടിന്റെ അവസാന ഭാഗത്ത് )
http://library.islamweb.net/newlibrary/display_book.php?ID=864&startno=0&start=0&idfrom=864&idto=864&bookid=14&Hashiya=1
MODULE 06/25.10.2017
ശറഹുൽ മുഹദ്ദബ് തുടരുന്നു : فَرْعٌ : فِي مَذَاهِبِ الْعُلَمَاءِ فِي قِرَاءَةِ الْجُنُبِ وَالْحَائِضِ ആർത്തവകാരിയും ജനാബത്തു ഉള്ള വ്യക്തിയും ഖുർആൻ പാരായണം ചെയ്യുന്നത് സംബന്ധിച്ച് പണ്ഡിതന്മാരുടെ വ്യത്യസ്ത അഭിപ്രായങ്ങൾ ചർച്ച ചെയ്യുന്നു: مَذْهَبُنَا أَنَّهُ يَحْرُمُ عَلَى الْجُنُبِ وَالْحَائِضِ قِرَاءَةُ الْقُرْآنِ قَلِيلُهَا وَكَثِيرُهَا حَتَّى بَعْضُ آيَةٍ ; وَبِهَذَا قَالَ أَكْثَرُ الْعُلَمَاءِ كَذَا حَكَاهُ الْخَطَّابِيُّ وَغَيْرُهُ عَنْ الْأَكْثَرِينَ ، وَحَكَاهُ أَصْحَابُنَا عَنْ عُمَرَ بْنِ الْخَطَّابِ وَعَلِيٍّ وَجَابِرٍ رَضِيَ اللَّهُ عَنْهُمْ وَالْحَسَنِ وَالزُّهْرِيِّ وَالنَّخَعِيِّ وَقَتَادَةَ وَأَحْمَدَ وَإِسْحَاقَ . وَقَالَ دَاوُد : يَجُوزُ لِلْجُنُبِ وَالْحَائِضِ قِرَاءَةُ كُلِّ الْقُرْآنِ ، وَرُوِيَ هَذَا عَنْ ابْنِ عَبَّاسٍ وَابْنِ الْمُسَيِّبِ ، قَالَ الْقَاضِي أَبُو الطَّيِّبِ وَابْنُ الصَّبَّاغِ وَغَيْرُهُمَا : وَاخْتَارَهُ ابْنُ الْمُنْذِرِ ، وَقَالَ مَالِكٌ : يَقْرَأُ الْجُنُبُ الْآيَاتِ الْيَسِيرَةَ لِلتَّعَوُّذِ ، وَفِي الْحَائِضِ رِوَايَتَانِ عَنْهُ ( إحْدَاهُمَا ) تَقْرَأُ ( وَالثَّانِيَةُ ) لَا تَقْرَأُ ، وَقَالَ أَبُو حَنِيفَةَ : يَقْرَأُ الْجُنُبُ بَعْضَ آيَةٍ وَلَا يَقْرَأُ آيَةً وَلَهُ رِوَايَةٌ كَمَذْهَبِنَاആശയ സംഗ്രഹം : ആർത്തവകാരിയും ജനാബത്തു ഉള്ള വ്യക്തിയും  ഒരു ആയത്താണെങ്കിൽ പോലും ഖുർആൻ പാരായണം ചെയ്യുന്നത് നിഷിദ്ധമാണ് എന്ന നിലപാടാണ് ശാഫിഈ മദ്ഹബിലുള്ളത്.അധിക പണ്ഡിതന്മാരും ഈ വീക്ഷണക്കാരാണ്.ഉമർ  ബ്നുൽ ഖത്താബ് , അലി,ജാബിർ റദിയല്ലാഹു  അൻഹും എന്നീ  സ്വഹാബികളിൽ നിന്നും ഹസൻ ,സുഹ്‌രി, നഖഇ, ഖതാദ ,അഹ്മദ് ബ്നു ഹന്ബൽ ,ഇസ്‌ഹാഖ്‌ എന്നിവരിൽ നിന്നുമെല്ലാം നമ്മുടെ മദ്ഹബുകാർ ഈ വീക്ഷണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.എന്നാൽ  ആർത്തവകാരിക്കും  ജനാബത്തു ഉള്ള വ്യക്തിക്കും ഖുർആൻ പാരായണം ചെയ്യൽ അനുവദനീയമാണെന്ന് ദാവൂദ് ( ദാവൂദ് ദാഹിരി ) അഭിപ്രായപ്പെടുന്നു.ഇബ്നു അബ്ബാസ് റദിയല്ലാഹു അന്ഹുവിൽ  നിന്നും(സ്വഹാബി) സഈദ് ബ്നുൽ മുസ്ത്വയ്യിബ്‌ റദിയല്ലാഹു അന്ഹുവിൽ  നിന്നും (താബിഈ) ഇതേ അഭിപ്രായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.അൽ ഖാദീ അബു തയ്യിബും ഇബ്നുസ്സബാഉം മറ്റു ചിലരും പ്രസ്താവിക്കുന്നു : ഇബ്നുൽ മുൻദിർ ആർത്തവകാരിക്കും  ജനാബത്തു ഉള്ള വ്യക്തിക്കും ഖുർആൻ പാരായണം ചെയ്യൽ അനുവദനീയമാണെന്ന അഭിപ്രായമാണ് തിരഞ്ഞെടുത്തിരിക്കുന്നത്.ഇമാം മാലിക് റഹിമഹുല്ലാഹ് പ്രസ്താവിക്കുന്നു : ജനാബത്തു ഉള്ള വ്യക്തിക്ക് തഅവുദിന്റെ/കാവൽ തേട്ടത്തിന്റെ  ആയത്ത് ഓതാം.ആര്തതാവാകാരി ഖുർആൻ ഓതുന്ന വിഷയത്തിൽ ഇമാം മാലിക് അവർകളിൽ നിന്ന് പാരായണം ചെയ്യാമെന്നും ചെയ്യരുതെന്നും രണ്ടു തരാം റിപ്പോർട്ടുകൾ വന്നിട്ടുണ്ട്.ഇമാം അബൂ ഹനീഫ  റഹിമഹുല്ലാഹ് പ്രസ്താവിക്കുന്നു : ജനാബത്തു ഉള്ള വ്യക്തിക്ക് ആയത്തിന്റെ ഭാഗങ്ങൾ ഓതാം.ആയത്ത് പൂർണ്ണമായി ഓതാവതല്ല.നമ്മുടെ മദ്ഹബിലെ അഭിപ്രായം പോലെയും ഇമാം അവർകളിൽ നിന്ന് റിപ്പോർട്ട് ഉണ്ട്.وَاحْتَجَّ مَنْ جَوَّزَ مُطْلَقًا بِحَدِيثِ عَائِشَةَ رَضِيَ اللَّهُ عَنْهَا { أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ يَذْكُرُ اللَّهَ تَعَالَى عَلَى كُلِّ أَحْيَانِهِ } " رَوَاهُ مُسْلِمٌ ; قَالُوا : وَالْقُرْآنُ ذِكْرٌ وَلِأَنَّ الْأَصْلَ عَدَمُ التَّحْرِيمِ . وَاحْتَجَّ أَصْحَابُنَا بِحَدِيثِ ابْنِ عُمَرَ الْمَذْكُورِ فِي الْكِتَابِ لَكِنَّهُ ضَعِيفٌ كَمَا سَبَقَ وَعَنْ عَبْدِ اللَّهِ بْنِ سَلِمَةَ ، بِكَسْرِ اللَّامِ عَنْ عَلِيٍّ رَضِيَ اللَّهُ عَنْهُ قَالَ : { كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقْضِي حَاجَتَهُ فَيَقْرَأُ الْقُرْآنَ وَلَمْ يَكُنْ يَحْجُبُهُ ،وَرُبَّمَا قَالَ : يَحْجِزُهُ عَنْ الْقُرْآنِ شَيْءٌ لَيْسَ الْجَنَابَةَ } " رَوَاهُ أَبُو دَاوُد وَالتِّرْمِذِيُّ وَالنَّسَائِيُّ وَابْنُ مَاجَهْ وَالْبَيْهَقِيُّ وَغَيْرُهُمْ . قَالَ التِّرْمِذِيُّ : حَدِيثٌ حَسَنٌ صَحِيحٌ ، وَقَالَ غَيْرُهُ مِنْ الْحُفَّاظِ الْمُحَقِّقِينَ : هُوَ حَدِيثٌ ضَعِيفٌ وَرَوَاهُ الشَّافِعِيُّ فِي سُنَنِ حَرْمَلَةَ ثُمَّ قَالَ : إنْ كَانَ ثَابِتًا فَفِيهِ دَلَالَةٌ عَلَى تَحْرِيمِ الْقِرَاءَةِ عَلَى الْجُنُبِ ആശയ സംഗ്രഹം : ആർത്തവകാരിക്കും  ജനാബത്തു ഉള്ള വ്യക്തിക്കും ഖുർആൻ പാരായണം ചെയ്യൽ അനുവദനീയമാണെന്ന അഭിപ്രായക്കാർ ' നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം എല്ലാ   സമയത്തും അല്ലാഹുവിനു ദിക്ർ ചെയ്തിരുന്നു' എന്ന ആയിഷാ റദിയല്ലാഹു അന്ഹായുടെ ഹദീസ് ആണ് തെളിവായി പറയുന്നത്.ഖുർആൻ ദിക്ർ ആണല്ലോ.മാത്രമല്ല നിഷിദ്ധം ഇല്ല എന്നതാണ് അടിസ്ഥാനം.പാടില്ല എന്നതിന് നമ്മുടെ മദ്ഹബുകാർ ( ശാഫിഈ) പറയുന്ന തെളിവ് ഇബ്നു ഉമർ റദിയല്ലാഹു അന്ഹുവിന്റെ നടേപ്പറഞ്ഞ ഹദീസാണ്. എന്നാൽ പ്രസ്തുത ഹദീസ് ദുർബലമാണ് .
  പാടില്ല എന്നതിന് മറ്റൊരു തെളിവ് അലി റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്ത നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയെ ജനാബത്തു അല്ലാത്ത മറ്റൊന്നും ഖുർആൻ പാരായണത്തിൽ നിന്ന് തടയുമായിരുന്നില്ല എന്ന ഹദീസാണ്.എന്നാൽ പ്രസ്തുത ഹദീസ് ഹസൻ ആണെന്ന് ഇമാം തിർമുദി പ്രസ്താവിച്ചിട്ടുണ്ടെങ്കിലും മുഹഖിഖീങ്ങളായ മറ്റു ഹാഫിദീങ്ങൾ  പ്രസ്തുത ഹദീസ് ദുർബലമാണ് എന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത് . സുനനു ഹർമലയിൽ ഇമാം ശാഫിഈ പ്രസ്തുത ഹദീസ് റിപ്പോർട്ട് ചെയ്ത ശേഷം പ്രസ്താവിക്കുന്നു : ഈ ഹദീസ് സ്ഥിരപ്പെട്ടതാണെങ്കിൽ ജനാബത്തു ഉള്ള വ്യക്തിക്ക് ഖുർആൻ പാരായണം നിഷിദ്ധമാണ് എന്നതിന് അതിൽ തെളിവുണ്ട്.قَالَ الْبَيْهَقِيُّ : وَرَوَاهُ الشَّافِعِيُّ فِي كِتَابِ جِمَاعِ الطُّهُورِ ، وَقَالَ : وَإِنْ لَمْ يَكُنْ أَهْلُ الْحَدِيثِ يُثْبِتُونَهُ . قَالَ الْبَيْهَقِيُّ : وَإِنَّمَا تَوَقَّفَ الشَّافِعِيُّ فِي ثُبُوتِهِ لِأَنَّ مَدَارَهُ عَلَى عَبْدِ اللَّهِ بْنِ سَلِمَةَ وَكَانَ قَدْ كَبُرَ وَأُنْكِرَ مِنْ حَدِيثِهِ وَعَقْلُهُ بَعْضُ النَّكَرَةِ وَإِنَّمَا رَوَى هَذَا الْحَدِيثَ بَعْدَمَا كَبُرَ ، قَالَهُ شُعْبَةُ ، ثُمَّ رَوَى الْبَيْهَقِيُّ عَنْ الْأَئِمَّةِ تَحْقِيقَ مَا قَالَ  ثُمَّ قَالَ الْبَيْهَقِيُّ : وَصَحَّ عَنْ عُمَرَ رَضِيَ اللَّهُ عَنْهُ أَنَّهُ كَرِهَ الْقِرَاءَةَ لِلْجُنُبِ ، ثُمَّ رَوَاهُ بِإِسْنَادِهِ عَنْهُ . وَرُوِيَ عَنْ عَلِيٍّ لَا يَقْرَأُ الْجُنُبُ الْقُرْآنَ وَلَا حَرْفًا وَاحِدًا ، وَرَوَى الْبَيْهَقِيُّ عَنْ عَبْدِ اللَّهِ بْنِ مَالِكٍ الْغَافِقِيِّ أَنَّهُ سَمِعَ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ : { إذَا تَوَضَّأْتُ وَأَنَا جُنُبٌ أَكَلْتُ وَشَرِبْتُ وَلَا أُصَلِّي وَلَا أَقْرَأُ حَتَّى أَغْتَسِلَ } " وَإِسْنَادُهُ أَيْضًا ضَعِيفٌആശയ സംഗ്രഹം : അലി റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്ത നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയെ ജനാബത്തു അല്ലാത്ത മറ്റൊന്നും ഖുർആൻ പാരായണത്തിൽ നിന്ന് തടയുമായിരുന്നില്ല എന്ന ആശയം വരുന്ന ഹദീസ് സ്വഹീഹാണെന്ന് മുഹദ്ദിസുകൾ സ്ഥിരപ്പെടുത്തിയിട്ടില്ല.ഇമാം ശാഫിഈ പ്രസ്തുത ഹദീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ഹദീസ് സ്വഹീഹോ ദുർബലമോ എന്ന് നിലപാട് വ്യക്തമാക്കിയിട്ടില്ല.ഇമാം അവർകളുടെ ഈ വിഷയത്തിലെ നിലപാട് തവഖുഫ് ആണ്.കാരണം പ്രസ്തുത ഹദീസിലെ അബ്ദുല്ലാഹി ബ്നു സലിമ  എന്ന റിപ്പോർട്ടർ പ്രായം ഏറെ ആയ ശേഷമാണ് ഈ ഹദീസ് റിപ്പോർട്ട് ചെയ്യുന്നത്.അദ്ദേഹത്തിന് ചില ഓർമ്മപ്പിശകുകൾ സംഭവിച്ചിട്ടുണ്ട് എന്ന് ശുഅബ അഭിപ്രായപ്പെടുന്നു.പിന്നീട് ഇമാം ബൈഹഖി തുടർന്ന് പ്രസ്താവിക്കുന്നു : ജനാബത്തുല്ല വ്യക്തി ഖുർആൻ പാരായണം ചെയ്യുന്നത് ഉമർ റദിയല്ലാഹു അന്ഹു ഇഷ്ടപ്പെട്ടിരുന്നില്ല എന്ന് സ്വഹീഹായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഖുർആനിൽ നിന്ന് ഒരു അക്ഷരം പോലും ജനാബത്തു ഉള്ള വ്യക്തി പാരായണം ചെയ്യരുത് എന്ന് അലി റദിയല്ലാഹു അന്ഹുവിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.മറ്റൊരുഹദീസ് ബൈഹഖി റിപ്പോർട്ട് ചെയ്യുന്നത് കാണുക: അബ്ദുല്ലാഹി ബ്നു മാലിക് അൽ ഗാഫിഖി പ്രസ്താവിച്ചു : നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറയുന്നതായി ഞാൻ കേട്ടു : ജനാബത്തു ഉള്ളപ്പോൾ ഞാൻ വുദു എടുത്താൽ  തിന്നുകയും കുടിക്കുകയും ചെയ്യും;എന്നാൽ ഞാൻ കുളിക്കാതെ നിസ്‌ക്കരിക്കുകയോ ഖുർആൻ പാരായണം ചെയ്യുകയോ ചെയ്യില്ല.എന്നാൽ ഈ ഹദീസിന്റെ പരമ്പരയും ദുർബലമാണ്.  وَاحْتَجَّ أَصْحَابُنَا أَيْضًا بِقِصَّةِ عَبْدِ اللَّهِ بْنِ رَوَاحَةَ رَضِيَ اللَّهُ عَنْهُ الْمَشْهُورَةِ : " أَنَّ امْرَأَتَهُ رَأَتْهُ يُوَاقِعُ جَارِيَةً لَهُ ، فَذَهَبَتْ فَأَخَذَتْ سِكِّينًا وَجَاءَتْ تُرِيدُ قَتْلَهُ ، فَأَنْكَرَ أَنَّهُ وَاقَعَ الْجَارِيَةَ وَقَالَ " { أَلَيْسَ قَدْ نَهَى رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الْجُنُبَ أَنْ يَقْرَأَ الْقُرْآنَ ؟ قَالَتْ : بَلَى فَأَنْشَدَهَا الْأَبْيَاتَ الْمَشْهُورَةَ فَتَوَهَّمَتْهَا قُرْآنًا فَكَفَّتْ عَنْهُ ، فَأَخْبَرَ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِذَلِكَ فَضَحِكَ وَلَمْ يُنْكِرْ عَلَيْهِ } " . وَالدَّلَالَةُ فِيهِ مِنْ وَجْهَيْنِ ( أَحَدُهُمَا ) أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَمْ يُنْكِرْ عَلَيْهِ قَوْلَهُ : حَرَّمَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الْقُرْآنَ ( وَالثَّانِي ) أَنَّ هَذَا كَانَ مَشْهُورًا عِنْدَهُمْ يَعْرِفُهُ رِجَالُهُمْ وَنِسَاؤُهُمْ ، وَلَكِنَّ إسْنَادَ هَذِهِ الْقِصَّةِ ضَعِيفٌ وَمُنْقَطِعٌ . وَأَجَابَ أَصْحَابُنَا عَنْ احْتِجَاجِ دَاوُد بِحَدِيثِ عَائِشَةَ بِأَنَّ الْمُرَادَ بِالذِّكْرِ غَيْرُ الْقُرْآنِ ، فَإِنَّهُ الْمَفْهُومُ عِنْدَ الْإِطْلَاقِ . وَأَمَّا الْمَذَاهِبُ الْبَاقِيَةُ فَقَدْ سَلَّمُوا تَحْرِيمَ الْقِرَاءَةِ فِي الْجُمْلَةِ ، ثُمَّ ادَّعُوا تَخْصِيصًا لَا مُسْتَنَدَ لَهُ . فَإِنْ قَالُوا : جَوَّزْنَا لِلْحَائِضِ خَوْفَ النِّسْيَانِ ، قُلْنَا : يَحْصُلُ الْمَقْصُودُ بِتَفَكُّرِهَا بِقَلْبِهَا . وَاَللَّهُ أَعْلَمُ ആശയ സംഗ്രഹം : ജനാബത്തു ഉള്ള വ്യക്തിക്ക്‌ ഖുർആൻ പാരായണം പാടില്ല എന്നതിന് നമ്മുടെ മദ്ഹബുകാർ (ശാഫിഈ) പറയുന്ന മറ്റൊരു തെളിവ് അബ്ദുല്ലാഹി ബ്നു റവാഹയുടെ പ്രസിദ്ധമായ കഥയാണ്. പ്രസ്തുത കഥ ചുവടെ ചേർക്കുന്നു : അബ്ദുല്ലാഹി ബ്നു റവാഹ റദിയല്ലാഹു അന്ഹു തന്റെ അടിമ സ്ത്രീയുമായി ബന്ധപ്പെട്ടത് അദ്ദേഹത്തിന്റെ ഭാര്യ അറിഞ്ഞു . അവർ അദ്ദേഹത്തെ വധിക്കാൻ എന്ന ഉദ്ദേശ്യത്തിൽ ഒരു കത്തിയുമായി വന്നു.അപ്പോൾ അബ്ദുല്ലാഹി ബ്നു റവാഹ പറഞ്ഞു : ജനാബത്തു ഉള്ള വ്യക്തി ഖുർആൻ പാരായണം ചെയ്യുന്നത് നബി നിരോധിച്ചിട്ടില്ലേ?ഭാര്യ പറഞ്ഞു : അതെ.അപ്പോൾ അദ്ദേഹം പ്രസിദ്ധമായ ബൈത്തുകൾ പാടി .അത് ഖുർആൻ പാരായണം ചെയ്യുകയാണെന്ന് തെറ്റിദ്ധരിച്ചു അവർ വധ ശ്രമത്തിൽ നിന്ന് പിന്മാറി.അബ്ദുല്ലാഹി ബ്നു റവാഹ റദിയല്ലാഹു അന്ഹു നബിയോട് ഇത് അറിയിച്ചപ്പോൾ നബി ചിരിച്ചു .ഇതാണ് കഥ. ജനാബത്തു ഉള്ള വ്യക്തി ഖുർആൻ പാരായണം ചെയ്യുന്നത് നബി നിരോധിച്ചിട്ടില്ലേ എന്ന ചോദ്യം നബി കേട്ടെങ്കിലും നബി അത് അങ്ങിനെയല്ല എന്ന് പറഞ്ഞില്ല എന്നതാണ് നമ്മുടെ ആളുകളുടെ തെളിവ്.കൂടാതെ ഇത് ഹറാമാണെന്ന് സ്ത്രീകൾക്കും പുരുഷന്മാർക്കുമെല്ലാം ഈ വിധി അറിയാമായിരുന്നു എന്നതും തെളിവായി പറയുന്നുണ്ട്.എന്നാൽ ഈ കഥ പരമ്പര മുറിഞ്ഞതും ദുർബലവുമാണ്.       നബി എല്ലാ സമയത്തും അല്ലാഹുവിനെ ദിക്ർ ചെയ്തിരുന്നു എന്ന ഹദീസ് പ്രകാരം ജനാബത്തു ഉള്ള വ്യക്തിക്കും ആർത്തവകാരിക്കും ഖുർആൻ പാരായണം ചെയ്യാം എന്ന നിലപാട് സ്വീകരിച്ച ദാവൂദ് ദാഹിരിക്ക് നമ്മുടെ മദ്ഹബുകാർ നൽകുന്ന മറുപടി  ദിക്ർ കൊണ്ട് ഉദ്ദേശ്യം ഖുർആൻ അല്ലാത്ത ദിക്ർ ആകാം എന്നാണു.മറ്റു മദ്ഹബുകാർ ജനാബത്തു ഉള്ള വ്യക്തിക്കും ആർത്തവകാരിക്കും ഖുർആൻ പാരായണം ഹറാമാണെന്ന നിലപാട് മൊത്തത്തിൽ അംഗീകരിച്ചിട്ടുണ്ട്.എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ  ഖുർആൻ  പാരായണത്തിന് അവർ അനുമതി നൽകിയിരിക്കുന്നു.ഖുർആൻ മറന്നു പോകും എന്നത് കൊണ്ടാണ് ആർത്തവകാരിക്ക് ഖുർആൻ പാരായണം ആകാമെന്ന് പറയുന്നത് എന്ന നിരീക്ഷണം പുലർത്തുന്നവരോട് നമ്മുടെ മദ്ഹബുകാർ പറയുന്നത് അവൾക്കു ഹൃദയത്തിൽ ഖുർആൻ ചിന്തിക്കാമല്ലോ എന്നതാണ്.
https://library.islamweb.net/NewLibrary/display_book.php?ID=514&startno=0&start=0&idfrom=840&idto=841&bookid=14&Hashiya=2
ALSO READ:1.رد المحتار على الدر المختارمحمد أمين بن عمر (ابن عابدين)
https://library.islamweb.net/newlibrary/display_book.php?bk_no=27&ID=49&idfrom=816&idto=949&bookid=27&startno=442.شرح السيوطي لسنن النسائيجلال الدين عبد الرحمن بن أبي بكر السيوطي
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=57&ID=3543.http://www.binbaz.org.sa/fatawa/60TO JOIN OUR WHATS APP CONTACT 

8848787706

ABBAS PARAMBADAN, ASSALAMU ALAIKUM