ഹദീസ് :
https://shamela.ws/book/25794/13058#p1
١٦٥٧٩ - حَدَّثَنَا يَعْقُوبُ، قَالَ: حَدَّثَنَا أَبِي، عَنِ ابْنِ إِسْحَاقَ قَالَ: حَدَّثَنِي مُحَمَّدُ بْنُ عَمْرِو بْنِ عَطَاءٍ، عَنْ نُعَيْمِ بْنِ مُجْمِرٍ، عَنْ رَبِيعَةَ بْنِ كَعْبٍ قَالَ: كُنْتُ أَخْدُمُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ وَأَقُومُ لَهُ فِي حَوَائِجِهِ نَهَارِي، أَجْمَع حَتَّى يُصَلِّيَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ الْعِشَاءَ الْآخِرَةَ فَأَجْلِس بِبَابِهِ، إِذَا دَخَلَ بَيْتَهُ أَقُولُ: لَعَلَّهَا أَنْ يحْدُثَ لِرَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ حَاجَةٌ فَمَا أَزَالُ أَسْمَعُهُ يَقُولُ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: " سُبْحَانَ اللهِ، سُبْحَانَ اللهِ، سُبْحَانَ اللهِ وَبِحَمْدِهِ "، حَتَّى أَمَلَّ فَأَرْجِعَ، أَوْ تَغْلِبَنِي عَيْنِي فَأَرْقُدَ، قَالَ: فَقَالَ لِي يَوْمًا لِمَا يَرَى مِنْ خِفَّتِي لَهُ، وَخِدْمَتِي إِيَّاهُ: " سَلْنِي يَا رَبِيعَةُ أُعْطِكَ "، قَالَ: فَقُلْتُ: أَنْظُرُ فِي أَمْرِي يَا رَسُولَ اللهِ ثُمَّ أُعْلِمُكَ ذَلِكَ، قَالَ: فَفَكَّرْتُ فِي نَفْسِي فَعَرَفْتُ أَنَّ الدُّنْيَا مُنْقَطِعَةٌ زَائِلَةٌ، وَأَنَّ لِي فِيهَا رِزْقًا سَيَكْفِينِي وَيَأْتِينِي، قَالَ: فَقُلْتُ: أَسْأَلُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ لِآخِرَتِي فَإِنَّهُ مِنَ اللهِ عَزَّ وَجَلَّ بِالْمَنْزِلِ الَّذِي هُوَ بِهِ، قَالَ: فَجِئْتُ فَقَالَ: " مَا فَعَلْتَ يَا رَبِيعَةُ؟ "، قَالَ: فَقُلْتُ: *نَعَمْ يَا رَسُولَ اللهِ، أَسْأَلُكَ أَنْ تَشْفَعَ لِي إِلَى رَبِّكَ فَيُعْتِقَنِي مِنَ النَّارِ*، قَالَ: فَقَالَ: " مَنْ أَمَرَكَ بِهَذَا يَا رَبِيعَةُ؟ "، قَالَ: فَقُلْتُ: لَا وَاللهِ الَّذِي بَعَثَكِ بِالْحَقِّ مَا أَمَرَنِي بِهِ أَحَدٌ، وَلَكِنَّكَ لَمَّا قُلْتَ سَلْنِي أُعْطِكَ وَكُنْتَ مِنَ اللهِ بِالْمَنْزِلِ الَّذِي أَنْتَ بِهِ نَظَرْتُ فِي أَمْرِي، وَعَرَفْتُ أَنَّ الدُّنْيَا مُنْقَطِعَةٌ وَزَائِلَةٌ وَأَنَّ لِي فِيهَا رِزْقًا سَيَأْتِينِي فَقُلْتُ: أَسْأَلُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ لِآخِرَتِي، قَالَ: فَصَمَتَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ طَوِيلًا ثُمَّ قَالَ لِي: " *إِنِّي فَاعِلٌ فَأَعِنِّي عَلَى نَفْسِكَ بِكَثْرَةِ السُّجُودِ* "
ആശയം: റബീഅത്തു ബ്നു കഅബ് ( റ ) പറയുന്നു : ഞാൻ അല്ലാഹുവിൻ്റെ റസൂൽﷺക്ക് സേവനം ചെയ്യാറുണ്ടായിരുന്നു. പകൽ ഞാൻ അവിടുത്തെ ആവശ്യങ്ങൾ നോക്കി നടത്തുകയും അവിടുന്ന് ഇശാഉ നിസ്ക്കരിക്കുന്നത് വരെ അവിടുത്തെ ആവശ്യങ്ങൾ പൂർത്തീകരിക്കുകയും ചെയ്യുമായിരുന്നു . അവിടുന്ന് ഇശാഉ നിസ്ക്കരിച്ചു കഴിഞ്ഞാൽ, ഞാൻ അവിടുത്തെ വാതിലിൻ്റെ അടുത്ത് ഇരിക്കും. അവിടുന്ന് നിസ്ക്കാരം കഴിഞ്ഞ് വീട്ടിൽ പ്രവേശിച്ചാൽ ഞാൻ പറയും : ' അല്ലാഹുവിൻ്റെ റസൂൽﷺക്ക് പുതുതായി എന്തെങ്കിലും ആവശ്യങ്ങൾ ഉണ്ടായേക്കാം '. എന്നാൽ അല്ലാഹുവിൻ്റെ റസൂൽ ﷺ ' സുബ്ഹാനല്ലാഹ്, സുബ്ഹാനല്ലാഹി വ ബി ഹംദിഹീ ' എന്ന് പറയുന്നത് ഞാൻ കേട്ടു കൊണ്ടിരുന്നു ( വേറെ ആവശ്യങ്ങളൊന്നും പറഞ്ഞിരുന്നില്ല ). അങ്ങനെ ഞാൻ ക്ഷീണിച്ച് മടങ്ങിപ്പോകുകയോ അല്ലെങ്കിൽ ഉറക്കം വന്ന് ഞാൻ മയങ്ങിപ്പോവുകയോ ചെയ്യും.
അങ്ങനെയിരിക്കെ , ഒരു ദിവസം എൻ്റെ അവിടത്തോടുള്ള സേവനം മനസ്സിലാക്കിയിട്ട് അവിടുന്ന് എന്നോട് പറഞ്ഞു : എന്നോട് ചോദിക്കൂ റബീഅ ; ഞാൻ താങ്കൾക്ക് നൽകാം. ( റബീഅ തുടരുന്നു) : ഞാൻ പറഞ്ഞു : അല്ലാഹുവിൻ്റെ റസൂലേ, ഞാൻ എൻ്റെ കാര്യം ഒന്ന് നോക്കട്ടേ ഞാൻ ആലോചിച്ചിട്ട് പിന്നീട് താങ്കളെ അറിയിക്കാം. (അദ്ദേഹം പറയുന്നു) : അങ്ങനെ ഞാൻ സ്വയം ചിന്തിച്ചു. അങ്ങനെ ഈ ദുനിയാവ് നീങ്ങിപ്പോവുന്നതും മുറിഞ്ഞ് പോകുന്നതുമാണെന്നും അതിൽ എനിക്ക് വേണ്ട വിഭവം ഉണ്ടെന്നും അത് ( അല്ലാഹു വിധിച്ചത്) എനിക്ക് കിട്ടുമെന്നും ഞാൻ മനസ്സിലാക്കി . ( അദ്ദേഹം തുടരുന്നു ) : ഞാൻ ( മനസ്സിൽ ) പറഞ്ഞു: ഞാൻ അല്ലാഹുവിൻ്റെ റസൂലിനോട് എൻ്റെ ആഖിറത്തിന് വേണ്ടി ചോദിക്കാം . കാരണം അല്ലാഹുവിൻ്റെ റസൂൽ ﷺ അല്ലാഹുവിൻ്റെ അടുക്കൽ ഉന്നതമായ സ്ഥാനത്താണല്ലോ . അങ്ങനെ ഞാൻ അവിടുത്തെ സമീപിച്ചു . അവിടുന്നു ചോദിച്ചു : റബീഅ എന്താ ചെയ്തത്? ( എന്താ തീരുമാനിച്ചത് ). അപ്പോൾ ഞാൻ ചോദിച്ചു : *അതെ, അല്ലാഹുവിൻ്റെ റസൂലേ, അങ്ങ് എൻ്റെ റബ്ബിങ്കലേക്ക് എനിക്ക് വേണ്ടി ശിപാർശ ( ദുആഉ ) ചെയ്യണമെന്നു ഞാൻ അങ്ങയോട് അപേക്ഷിക്കുന്നു - അങ്ങനെ അവൻ എന്നെ നരകത്തിൽ നിന്ന് മോചിപ്പിക്കണമെന്നും.* അപ്പോൾ നബി ﷺ ചോദിച്ചു : ആരാണ് ഇത് ചോദിക്കാൻ നിന്നോട് നിർദ്ദേശിച്ചത് റബീഅ ? ഞാൻ പറഞ്ഞു : ഇല്ല , താങ്കളെ സത്യവുമായി അയച്ചവൻ (അല്ലാഹു ) തന്നെയാണ് സത്യം . ആരും എന്നോട് ഇത് നിർദ്ദേശിച്ചതല്ല . പക്ഷേ, താങ്കൾ എന്നോട്, താങ്കളോട് ചോദിക്കാൻ പറയുകയും താങ്കൾ നൽകുമെന്ന് പറയുകയും ചെയ്തപ്പോൾ - താങ്കളാണെങ്കിൽ അല്ലാഹുവിൻ്റെ അടുത്ത് ഉന്നത സ്ഥാനത്തുമാണല്ലോ - ഞാൻ എൻ്റെ കാര്യത്തിൽ ചിന്തിച്ചു .ഈ ദുനിയാവ് നീങ്ങിപ്പോവുന്നതും മുറിഞ്ഞ് പോകുന്നതുമാണെന്നും അതിൽ എനിക്ക് വേണ്ട വിഭവം ഉണ്ടെന്നും അത് ( അല്ലാഹു വിധിച്ചത്) എനിക്ക് കിട്ടുമെന്നും ഞാൻ മനസ്സിലാക്കി .ഞാൻ
പറഞ്ഞു: ഞാൻ അല്ലാഹുവിൻ്റെ റസൂലിനോട് എൻ്റെ ആഖിറത്തിന് വേണ്ടി ചോദിക്കാം . ( അദ്ദേഹം തുടർന്നു ) : അപ്പോൾ അല്ലാഹുവിൻ്റെ റസൂൽﷺ ദീർഘമായി മൗനം പാലിച്ചു . പിന്നീട് എന്നോട് പറഞ്ഞു : ഞാൻ അത് ചെയ്യാം. താങ്കൾ സുജൂദ് വർദ്ധിപ്പിച്ച് ( സുന്നത് നിസ്ക്കാരം ) കൊണ്ട് എന്നെ ആ വിഷയത്തിൽ സഹായിക്കുക ( മുസ്നദ് അഹ്മദ് )
2.
റസൂൽﷺ സയ്യിദാണ് എന്ന് ഹദീസിൽ വന്നത് വഫാതായ റസൂൽﷺയോട് തേടാൻ തെളിവാണോ ?
മരിച്ചു പോയ നബിമാരോടും മഹാന്മാരോടും സഹായം തേടാമെന്നതിന് ( ഇസ്തിഗാസ ) തെളിവായി ഖുബൂരികൾ കൊണ്ട് വരുന്ന ഒരു ഹദീസ് ചുവടെ ചേർക്കുന്നു:
നമ്മുടെ നബിﷺയ്ക്ക് മറ്റു പടപ്പുകളേക്കാൾ ഉള്ള ശേഷ്ഠത എന്ന അധ്യായത്തിൽ മുസ്ലിം ( റ ) കൊണ്ടു വന്ന ഹദീസ്
(باب تَفْضِيلِ نَبِيِّنَا صلى الله عليه وسلم عَلَى جَمِيعِ الْخَلاَئِقِ )
ഹദീസ് പൂർണ്ണ പരമ്പര സഹിതം ചുവടെ
⬇️⬇️⬇️⬇️
حَدَّثَنِي الْحَكَمُ بْنُ مُوسَى أَبُو صَالِحٍ، حَدَّثَنَا هِقْلٌ، - يَعْنِي ابْنَ زِيَادٍ - عَنِ الأَوْزَاعِيِّ، حَدَّثَنِي أَبُو عَمَّارٍ، حَدَّثَنِي عَبْدُ اللَّهِ بْنُ فَرُّوخَ، حَدَّثَنِي أَبُو هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم " أَنَا سَيِّدُ ولدِ آدَمَ يَوْمَ الْقِيَامَةِ وَأَوَّلُ مَنْ يَنْشَقُّ عَنْهُ الْقَبْرُ وَأَوَّلُ شَافِعٍ وَأَوَّلُ مُشَفَّعٍ
https://sunnah.com/muslim:2278
ആശയ വിവർത്തനം :
അബൂ ഹുറൈറ ( റ ) -ൽ നിന്ന് നിവേദനം. അല്ലാഹുവിൻ്റെ റസൂൽﷺ പറഞ്ഞു :ഞാൻ ഖിയാമത്ത് നാളിൽ ആദം സന്തതികളുടെ സയ്യിദാണ് (നേതാവാണ്). ആദ്യമായി ഖബർ പൊട്ടിപ്പിളർന്നു വരുന്നവനും ആദ്യമായി ശുപാർശ ചെയ്യുന്നവനും ശുപാർശ സ്വീകരിക്കപ്പെടുന്നവനും ഞാൻ തന്നെയാണ് ( മുസ്ലിം )
സഹോദരങ്ങളേ, ഇതിൽ എവിടെയാണ് വഫാതായ നബിﷺയോട് സഹായം തേടാൻ / ഇസ്തിഗാസ നടത്താൻ തെളിവ്❓
ഇനി ഈ ഹദീസ് വിശദീകരിച്ച് ചില പണ്ഡിതൻമാർ സയ്യിദിൻ്റെ ഗുണഗണങ്ങൾ പറഞ്ഞതിനെ ദുർവ്യാഖ്യാനിച്ചാണ് വഫാതായ നബിﷺയോട് സഹായം തേടാം എന്നാണ് ഖുബൂരികൾ വാദിക്കുന്നത്.
പണ്ഡിതൻമാർ പറഞ്ഞ വിശദീകരണം :
قال الهروي: " *السيد": هو الذي يفوق قومه في الخير. وقال غيره: هو الذي يفزع إليه في النوائب والشدائد ، فيقوم بأمرهم، ويتحمل عنهم مكارههم، ويدفعها عنهم* .
[നവവീ ( റ ) പറയുന്നു] : ഹർവീ പറയുന്നു : സയ്യിദ് (നേതാവ് )
എന്നാൽ നന്മയിൽ സമൂഹത്തെ നയിക്കുന്നവൻ എന്നാകുന്നു. അദ്ദേഹം അല്ലാത്ത മറ്റുള്ളവർ പറഞ്ഞു : പ്രയാസങ്ങളിലും അത്യാപത്തിലും ആളുകൾക്ക് ഓടിച്ചെല്ലാനുള്ള ഇടം- അപ്പോൾ നബിﷺ അവരുടെ കാര്യങ്ങൾ നടത്തും . അവരുടെ പ്രയാസങ്ങൾ ഏറ്റെടുക്കുകയും അവയെ തട്ടി മാറ്റുകയും ചെയ്യും.
ഈ വിശദീകരണമാണ് ഖുബൂരികൾ നബിﷺ വഫാതായ ശേഷവും അവിടുത്തോട് തേടാം എന്നതിന് തെളിവാക്കുന്നത് .സ്വഹാബാക്കൾക്ക് പ്രതിസന്ധികളും പ്രയാസങ്ങളും ഉണ്ടായ പല സന്ദർഭങ്ങളിലും പരിഹാരം തേടി നബിﷺ ജീവിച്ചിരുന്ന കാലത്ത് നബിﷺയെ സ്വഹാബാക്കൾ സമീപിച്ചിരുന്നു എന്നത് ശരി തന്നെയാണ് . എന്നാൽ , അവിടുത്തെ വഫാതിന് ശേഷം എത്രയോ പ്രതിസന്ധികളും പ്രയാസങ്ങളും ഇസ്ലാമിക സമൂഹത്തിൽ ഉണ്ടായിട്ടും അവരാരും ഈ ഹദീസിൻ്റെ അടിസ്ഥാനത്തിൽ ഇങ്ങനെ ഒരാശയം മനസ്സിലാക്കി നബിﷺയുടെ ഖബ്റിൻ്റെ അടുത്ത് വന്നോ അല്ലാതെയോ നബിﷺയോട് തേടിയില്ല എന്നത് ശ്രദ്ധേയമാണ് . അതിനാൽ തന്നെ ഇതിൽ മരിച്ചു പോയ മഹാന്മാരോട് തേടാൻ യാതൊരു തെളിവുമില്ല . നമ്മൾക്ക് നബിﷺ ഖുർആനും സുന്നത്തും ഇട്ടേച്ചു പോയിട്ടുണ്ട് . പ്രയാസ ഘട്ടങ്ങളിലും അതിനുള്ള പരിഹാരം നാം തേടേണ്ടത് ഖുർആനിലും സ്വഹീഹായ ഹദീസുകളിലും വന്ന മാർഗ്ഗങ്ങൾ സ്വീകരിച്ചു കൊണ്ടാണ് . അവിടുത്തേക്ക് പ്രയാസങ്ങളുണ്ടാകുമ്പോൾ അവിടുന്ന് നിസ്ക്കാരത്തിലേക്ക് തിരിയുകയായിരുന്നു പതിവ് എന്ന് ഹദീസുകളിൽ കാണാം . അതാണ് നമുക്ക് മാതൃക. അല്ലാഹുവിനെ അവലംബിക്കുക . അവനിൽ തവക്കുൽ ആക്കുക .
ഇനി ഖുബൂരികൾ പറയുന്ന പ്രകാരമാണെങ്കിൽ ചില ഹദീസുകളിൽ നബിﷺ മുഅല്ലിം ( അധ്യാപകൻ ) ആണെന്ന് വന്നിട്ടുണ്ട് - അപ്പോൾ സ്വഹാബികൾ നബിﷺ ജീവിച്ചിരുന്നപ്പോൾ ചെയ്ത പോലെ അവിടുത്തോട് മസ്അലകൾ ചോദിച്ച് പഠിച്ച പോലെ നമ്മളും നബിﷺയോട് അവിടത്തെ ഖബ്റിങ്കൽ ചെന്നോ അല്ലാതെയോ മസ്അലകൾ ചോദിച്ചു പഠിക്കാമെന്ന് വരില്ലേ ❓⁉️😀
എന്നാൽ , നമുക്കും നബിﷺ മുഅല്ലിം തന്നെയാണ്. അതിൻ്റെ അർഥം നബിﷺയോട് നേരിട്ട് മസ്അലകൾ ചോദിച്ച് പഠിക്കാമെന്നല്ല ; മറിച്ച് നമ്മൾ രേഖപ്പെടുത്തപ്പെട്ട് കിടക്കുന്ന സ്വഹീഹായ ഹദീസുകളിൽ നിന്നും ഖുർആനിൽ നിന്നും അവയുടെ ശരിയായ വിശദീകരണങ്ങളിൽ നിന്നും കാര്യങ്ങൾ മനസ്സിലാക്കി ജീവിതം ചിട്ടപ്പെടുത്തണമെന്നാണ്.
ഹദീസ് ചുവടെ ചേർക്കുന്നു :നബിﷺ പറഞ്ഞു :
إِنَّ اللَّهَ لَمْ يَبْعَثْنِي مُعَنِّتًا وَلاَ مُتَعَنِّتًا وَلَكِنْ بَعَثَنِي مُعَلِّمًا مُيَسِّرًا
നിശ്ചയം അല്ലാഹു എന്നെ പരുഷനായിട്ടോ ഉപദ്രവകാരിയായിട്ടോ അയച്ചിട്ടില്ല . എന്നെ മുഅല്ലിം ആയിട്ടും കാര്യങ്ങൾ എളുപ്പമാക്കുന്നവനുമായിട്ടുമാണ് നിയോഗിച്ചിട്ടുള്ളത് ( മുസ്ലിം )
https://sunnah.com/muslim:1478
https://shamela.ws/book/9697/216
ഖണ്ഡനം 3
*أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ*
[ആശയം : അല്ലാഹു പടച്ച എല്ലാ തിൻമയിൽ നിന്നും അല്ലാഹുവിൻ്റെ സമ്പൂർണ്ണ വചനങ്ങൾ കൊണ്ടു ഞാൻ കാവൽ തേടുന്നു] എന്ന കാവൽ തേട്ട പ്രാർഥന മരിച്ചു പോയ മഹാന്മാരോട് സഹായം തേടാൻ തെളിവാകുമോ⁉️😳
*أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ*
എന്ന പ്രാർഥനയുടെ അർഥം, *അല്ലാഹു പടച്ച എല്ലാ തിൻമയിൽ നിന്നും ഞാൻ അല്ലാഹുവിൻ്റെ സമ്പൂർണ്ണ വചനങ്ങൾ കൊണ്ടു ഞാൻ കാവൽ തേടുന്നു* എന്നാണ് . ഇവിടെ കലിമാതുല്ലാഹി ത്താമ്മാതി എന്നാൽ അല്ലാഹുവിൻ്റെ സമ്പൂർണ്ണ വചനങ്ങൾ അതായത് അല്ലാഹുവിൻ്റെ കലാം / സംസാരം എന്നാണ് ആശയം. ഇത് അഹ്ലുസ്സുന്നയുടെ പൂർവ കാല ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട് .
കൂടാതെ , ഈ കാവൽ തേട്ട പ്രാർഥന തെളിവ് പിടിച്ച് കൊണ്ട് ഖുർആൻ അല്ലാഹുവിൻ്റെ സൃഷ്ടി അല്ലെന്നും അത് പടക്കപ്പെട്ടതല്ലെന്നും ഇമാം ബുഖാരി ( റ) , ഇമാം അഹ്മദ് ബ്നു ഹൻബൽ ( റ ) ഉൾപ്പെടെയുള്ള പണ്ഡിതൻമാർ വ്യക്തമാക്കിയതായി കിതാബുകളിൽ കാണാം. അല്ലാഹുവിൻ്റെ കലിമാതുകൾ കൊണ്ട് നബിﷺ കാവൽ തേടിയതിൽ നിന്ന് ഖുർആൻ ഉൾപ്പെടെ അല്ലാഹുവിൻ്റെ കലാം ഒന്നും സൃഷ്ടി അല്ല എന്നും കാരണം പടപ്പിനോട് നബിﷺ കാവൽ തേടുക എന്നത് അസംഭവ്യമാണ് എന്ന് ഇമാമുകൾ വിവരിച്ചത് കാണാം.
എന്നാൽ റാസി ( റ ) യുടെ തഫ്സീറിൽ , ഇൽമുൽ മഅഖൂലാതിൻ്റെ ( ഇൽമുൽ കലാം ) ആളുകൾ കലിമാതുല്ലാഹ് എന്നത് കൊണ്ട് വിവക്ഷ ഉന്നതാത്മാക്കൾ ( മഹാന്മാരുടെ ആത്മാക്കൾ ) ആണെന്ന് അഭിപ്രായപ്പെടുന്നുണ്ട് എന്ന് പരാമർശിക്കുന്നുണ്ട്. ഇത് ചിലർ മഹാത്മാക്കളോട് തേടാൻ തെളിവ് പിടിക്കുന്നത് അത്ഭുതകരം തന്നെ.
ഇത് യഥാർഥത്തിൽ റാസി ( റ യുടെ അഭിപ്രായമല്ല. റാസി ( റ ) വ്യക്തമായും ഇതിൻ്റെ ആശയം അല്ലാഹുവിൻ്റെ സംസാരം / കലാം ആണെന്ന് വ്യക്തമാക്കിയിട്ടുണ്ട് ( ഇനി റാസി ( റ ) അങ്ങനെ അഭിപ്രായപ്പെട്ടാൽ പോലും ഖുർആനിലും സുന്നത്തിലും സലഫുകളുടെ വിശദീകരണങ്ങളിലും അങ്ങനെ ഒരു വിശദീകരണം വന്നിട്ടില്ലാത്തതിനാൽ തള്ളപ്പെടേണ്ടതാണ് .
മറ്റൊരു കാര്യം, കലിമാതുല്ലാഹ് എന്നാൽ മഹാന്മാരുടെ ആത്മാക്കൾ എന്ന് അർഥം പറഞ്ഞാൽ നബിﷺ മരിച്ചു പോയ മഹാന്മാരോട് ആണ് പ്രസ്തുത കാവൽ തേട്ട പ്രാർഥന നടത്തിയത് എന്ന് വരില്ലേ❓⁉️😳
نعوذ بالله
കിതാബ് ലിങ്ക് :
https://shamela.ws/book/9697/216
ഇമാം ബുഖാരീ യുടെ ( അദ്ദേഹം ജനിച്ചത് ഹിജ്റ 194 വഫാത് ഹിജ്റ 256 )
കിതാബിൽ കാണാം :
(كتاب خلق افعال العباد)
അദ്ദേഹം പറയുന്നു :
*بَابُ مَا كَانَ النَّبِيُّ يَسْتَعِيذُ بِكَلِمَاتِ اللَّهِ لَا بِكَلَامِ غَيْرِهِ وَقَالَ نُعَيْمٌ: «لَا يُسْتعَاذُ بِالْمَخْلُوقِ، وَلَا بِكَلَامِ الْعِبَادِ وَالْجِنِّ وَالْإِنْسِ، وَالْمَلَائِكَةِ وَفِي هَذَا دَلِيلٌ أَنَّ كَلَامَ اللَّهِ غَيْرُ مَخْلُوقٍ، وَأَنَّ سِوَاهُ مَخْلُوقٌ*
നബിﷺ അല്ലാഹുവിൻ്റെ വചനങ്ങൾ കൊണ്ട് ( മറ്റാരുടേയും കലാം കൊണ്ടല്ല ) കാവൽ തേടിയത് സംബന്ധിച്ച അധ്യായം - നുംഎം ( റ ) പറയുന്നു : ഒരു പടപ്പിനോടും കാവൽ തേടരുത്. അടിമകളുടെയോ ജിന്നുകളുടേയോ മനുഷ്യരുടേയോ മലക്കുകളുടേയോ കലാം കൊണ്ട് കാവൽ തേടരുത് . അല്ലാഹുവിൻ്റെ കലാം സൃഷ്ടി അല്ല എന്നതിനും മറ്റുള്ളവരുടെ കലാം സൃഷ്ടി ആണ് എന്നതിനും ഇതിൽ തെളിവുണ്ട്.
തുടർന്ന് ബുഖാരി ഏതാനും ഹദീസുകൾ ഉദ്ധരിക്കുന്നു:
⬇️⬇️⬇️⬇️⬇️
قَالَ أَحْمَدُ بْنُ خَالِدٍ: ثنا مُحَمَّدُ بْنُ إِسْمَاعِيلَ، عَنْ عَمْرِو بْنِ شُعَيْبٍ، عَنْ أَبِيهِ، عَنْ جَدِّهِ، قَالَ: كَانَ الْوَلِيدُ بْنُ الْوَلِيدِ رَجُلًا يَفْزَعُ فِي مَنَامِهِ، وَذَكَرَ ذَلِكَ لِرَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ فَقَالَ لَهُ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: " إِذَا اضْطَجَعْتَ لِلنَّوْمِ فَقُلْ: *بِسْمِ اللَّهِ أَعُوذُ بِكَلِمَاتِ اللَّهِ التَّامَّةِ مِنْ غَضَبِهِ وَعِقَابِهِ، وَمِنْ شَرِّ عِبَادِهِ وَمِنْ هَمَزَاتِ الشيَاطينَ، وَأَنْ يَحْضَرُونَ* " فقَالَهَا فَذَهَبَ ذَلِكَ عَنْهُ
ആശയം : വലീദു ബ്നുൽ വലീദ് ഉറക്കത്തിൽ പേടിച്ചുണരാറുള്ള ഒരു വ്യക്തിയായിരുന്നു . അദ്ദേഹം അത് സംബന്ധിച്ച് നബിﷺയോട് പറഞ്ഞു അപ്പോൾ നബിﷺ പറഞ്ഞു : താങ്കൾ ഉറങ്ങാൻ കിടക്കുമ്പോൾ
*بِسْمِ اللَّهِ أَعُوذُ بِكَلِمَاتِ اللَّهِ التَّامَّةِ مِنْ غَضَبِهِ وَعِقَابِهِ، وَمِنْ شَرِّ عِبَادِهِ وَمِنْ هَمَزَاتِ الشيَاطينَ، وَأَنْ يَحْضَرُونَ*
എന്ന് ചൊല്ലുക. അദ്ദേഹം അങ്ങനെ ചെയ്തപ്പോൾ അദ്ദേഹത്തിൻ്റെ ആ പ്രശ്നം അവസാനിച്ചു.
[ ശ്രദ്ധിക്കുക :ഈ പ്രാർഥന താഴെ പറയുന്ന ലഫ്ദുകളിലും വന്നിട്ടുണ്ട്
*أَعُوذُ بِكَلِمَاتِ اللَّهِ التَّامَّةِ مِنْ غَضَبِهِ وَشَرِّ عِبَادِهِ وَمِنْ هَمَزَاتِ الشَّيَاطِينِ وَأَنْ يَحْضُرُونِ*
സാരം : അല്ലാഹുവിന്റെ കോപത്തിൽ നിന്നും അവന്റെ അടിമകളുടെ തിന്മയിൽ നിന്നും ശൈത്വാൻമാരുടെ ദുർമന്ത്രങ്ങളിൽ നിന്നും അവർ എന്നിൽ ഹാജരാവുന്നതിൽ നിന്നും ഞാൻ അല്ലാഹുവിന്റെ സമ്പൂർണ്ണ വചനങ്ങൾ കൊണ്ട് കാവൽ തേടുന്നു.
( ഈ പ്രാർത്ഥന ഉറക്കത്തിൽ പേടിച്ചുണർന്നാലും ഉറങ്ങാൻ കിടക്കുമ്പോൾ പൊതുവായും ചൊല്ലാവുന്നതാണ് )
അടുത്ത ഹദീസ് :
حَدَّثَنَا أَبُو يَعْفُورٍ: عَبْدُ اللَّهِ بْنُ صَالِحٍ، حَدَّثَنِي اللَّيْثُ، حَدَّثَنِي يَزِيدُ بْنُ أَبِي حَبِيبٍ، عَنِ الْحَارِثِ بْنِ يَعْقُوبَ عَنْ يَعْقُوبَ بْنِ عَبْدِ اللَّهِ أَنَّهُ سَمِعَ بُسْرَ بْنَ سَعِيدٍ، يَقُولُ: سَمِعْتُ سَعْدَ بْنَ أَبِي وَقَّاصٍ، يَقُولُ: سَمِعْتُ خَوْلَةَ بِنْتَ حَكِيمٍ، تَقُولُ: كَانَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ: مَنْ نَزَلَ مَنْزِلًا، فَقَالَ: *«أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ* لَمْ يَضُرَّهُ شَيْءٌ حَتَّى يَرْتَحِلَ مِنْ مَنْزِلِهِ ذَلِكَ»
ഖൗലത്ത് ബിൻത് ഹകീം ( റ )- ൽ നിന്ന് നിവേദനം: അല്ലാഹുവിൻ്റെ റസൂൽﷺ പറയുമായിരുന്നു :ആരെങ്കിലും ഒരു പ്രദേശത്ത് ഇറങ്ങിയാൽ / എത്തിയാൽ അവൻ
أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ
[ സാരം : ഞാൻ അല്ലാഹുവിന്റെ സമ്പൂർണ്ണ വചനങ്ങളെ കൊണ്ട് കാവൽ തേടുന്നു] എന്ന് പറഞ്ഞു കൊള്ളട്ടെ . എങ്കിൽ അവൻ ആ പ്രദേശത്ത് നിന്ന് പുറപ്പെടുന്നത് വരെ അവനെ ഒന്നും ബുദ്ധിമുട്ടിക്കുകയില്ല -
അടുത്ത ഹദീസ് :
حَدَّثَنَا عَبْدُ اللَّهِ بْنُ يُوسُفَ، ثنا مَالِكٌ، وَعَبْدُ اللَّهِ بْنُ مَسْلَمَةَ، عَنْ مَالِكٍ، عَنْ سُهَيْلِ بْنِ أَبِي صَالِحٍ السَّمَّانِ، عَنْ أَبِيهِ، عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ، إِنَّ رَجُلًا مِنْ أَسْلَمَ قَالَ: مَا نِمْتُ هَذِهِ اللَّيلَةَ، فَقَالَ لَهُ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ مِنْ أَيِّ شَيْءٍ؟ قَالَ: لَدَغَتْنِي عَقْرَبٌ، فَقَالَ لَهُ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ أَمَا إِنَّكَ لوْ قُلتَ حِينَ أَمْسَيْتَ: *«أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ،* لَمْ يَضُرَّكَ إِنْ شَاءَ اللَّهُ تَعَالَى
ആശയം : അബൂ ഹുറൈറ ( റ ) -ൽ നിന്ന് നിവേദനം : അസ്ലം ഗോത്രത്തിലെ ഒരു വ്യക്തി പറഞ്ഞു : ഞാൻ കഴിഞ്ഞ രാത്രി ഉറങ്ങിയിട്ടില്ല. അല്ലാഹുവിൻ്റെ റസൂൽﷺ ചോദിച്ചു : എന്തേ കാരണം ❓ അദ്ദേഹം പറഞ്ഞു : എന്നെ ഒരു
തേൾ കുത്തി. അവിടുന്ന് പറഞ്ഞു :
താങ്കൾ വൈകുന്നേരം
أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ
എന്ന് പ്രാർഥിച്ചിരുന്നെങ്കിൽ, ഇൻ ശാ അല്ലാഹ്, താങ്കളെ അത് ബുദ്ധിമുട്ടിക്കില്ലായിരുന്നു .
[ശ്രദ്ധിക്കുക: മേൽ പറഞ്ഞ പ്രാർഥന വൈകുന്നേരം മൂന്ന് തവണ ചൊല്ലൽ സുന്നത്തുണ്ടെന്ന് മറ്റു ഹദീസുകളിൽ വന്നിട്ടുണ്ട്]
കലിമാതുല്ലാഹിത്താമ്മാത് ( അല്ലാഹുവിൻ്റെ സമ്പൂർണ്ണ വചനങ്ങൾ) കൊണ്ട് കാവൽ തേടുന്ന പ്രാർഥനകൾ ഉൾക്കൊള്ളുന്ന രണ്ട് ഹദീസുകൾ കൂടി തുടർന്ന് ബുഖാരി ( റ ) പരാമർശിക്കുന്നുണ്ട് [ വായിക്കാൻ കിതാബ് ലിങ്ക് ഓപ്പൺ ചെയ്യുക ]
മറ്റു ഹദീസ് ഗ്രന്ഥങ്ങളിലും ഇത്തരത്തിലുള്ള നിരവധി കാവൽ തേട്ട പ്രാർഥനകൾ കാണാം. ഇതൊക്കെ മരിച്ചു പോയ മഹാൻമാരോടാണ് എന്ന് ഒരു മുസ്ലിമിന് വിശ്വസിക്കാൻ സാധിക്കുമോ ❓⁉️- ഒരിക്കലുമില്ല . ഇത് അല്ലാഹുവിൻ്റെ വചനങ്ങൾ അഥവാ അവൻ്റെ കലാം കൊണ്ടുള്ള കാവൽ തേട്ടമാണ്. അല്ലാഹുവിൻ്റെ കലാം അവൻ്റെ സ്വിഫത് ആണ്. ഖുർആൻ ഉൾപ്പെടെയുള്ള അല്ലാഹുവിൻ്റെ കലാം സൃഷ്ടിയല്ല . സൃഷ്ടികളോടുള്ള ഇസ്തിആദത് അനുവദനീയമല്ല.
🌹🌹🌹🌹🌹
ഇമാം ഇബ്നു അബ്ദിൽ ബർ ( റ )രേഖപ്പെടുത്തുന്നു:
وَفِي الِاسْتِعَاذَةِ بِكَلِمَاتِ اللَّهِ أَبْيَنُ دَلِيلٍ عَلَى أَنَّ كَلَامَ اللَّهِ مِنْهُ تَبَارَكَ اسْمُهُ وَصِفَةً مِنْ صِفَاتِهِ لَيْسَ بِمَخْلُوقٍ ; لِأَنَّهُ مُحَالٌ أَنْ يُسْتَعَاذَ بِمَخْلُوقٍ ، وَعَلَى هَذَا جَمَاعَةُ أَهْلِ السُّنَّةِ ، وَالْحَمْدُ لِلَّهِ
ആശയം : ഇവിടെ അല്ലാഹുവിന്റെ കലിമത്തുകൾ കൊണ്ട് കാവൽ തേടുന്നതിന് ഹദീസിൽ നിർദേശം വന്നതിൽ നിന്നും അല്ലാഹുവിന്റെ കലാമും/സംസാരവും അവന്റെ സിഫത്തുകളും/ വിശേഷണങ്ങളും സൃഷ്ടിയല്ല എന്നതിന് സുവ്യക്തമായ തെളിവുണ്ട്.കാരണം പടപ്പിനോട്/സൃഷ്ട്ടിയോടു കാവൽ തേടൽ സംഭവിക്കാൻ പാടില്ലാത്തതാണ് .
ഇതാണ് അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ നിലപാട്
അൽ ഹംദു ലില്ലാഹ്
🌹🌹🌹🌹🌹
റാസി ( റ ) യും ഇവിടെ അല്ലാഹുവിൻ്റെ കലിമത് ( വചനം ) ആണ് ഉദ്ദേശ്യം എന്ന് പറഞ്ഞിട്ടുണ്ട് . കലിമാതുല്ലാഹി എന്ന് പറഞ്ഞാൽ മഹാൻമാരുടെ ആത്മാക്കൾ ആണ് എന്ന് അദ്ദേഹം സ്വന്തം അഭിപ്രായമായി പറഞ്ഞതല്ല അത് ഇൽമുൽ മഅഖൂലാതിൽ ( ഇൽമുൽ കലാമിൽ ) സ്ഥിരപ്പെട്ടതാണ് അതായത് വചന ശാസ്ത്രക്കാരുടെ അഭിപ്രായമാണ് എന്ന് അദ്ദേഹം ഉദ്ധരിക്കുകയാണ് ചെയ്തിട്ടുള്ളത്
തഫ്സീർ റാസി കാണുക :
റാസി ( റ ) യുടെ നിലപാട് :
*قَوْلُهُ: (أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ)فَاعْلَمْ أَنَّ الْمُرَادَ بِكَلِمَاتِ اللَّهِ هُوَ قَوْلُهُ تَعَالَى: إِنَّما قَوْلُنا لِشَيْءٍ إِذا أَرَدْناهُ أَنْ نَقُولَ لَهُ كُنْ فَيَكُونُ [النَّحْلِ: ٤٠] وَالْمُرَادُ مِنْ قَوْلِهِ «كُنْ»* ........
കലാമിസ്റ്റുകളെ അദ്ദേഹം പറഞ്ഞത് [ഇത് അദ്ദേഹത്തിൻ്റെ നിലപാടല്ല - ഇനി അദ്ദേഹം അത് അംഗീകരിച്ചിരുന്നെങ്കിൽ തന്നെ കലിമതുല്ലാഹ് ഉന്നതാത്മാക്കൾ ആണ് എന്നതിന് തെളിവുമില്ല ]:
وَأَيْضًا ثَبَتَ فِي عِلْمِ الْمَعْقُولَاتِ أَنَّ عَالَمَ الْأَرْوَاحِ مُسْتَوْلٍ عَلَى عَالَمِ الْأَجْسَامِ، وَإِنَّمَا هِيَ الْمُدَبِّرَاتُ لِأُمُورِ هَذَا الْعَالَمِ كَمَا قَالَ تَعَالَى: فَالْمُدَبِّراتِ أَمْرًا [النَّازِعَاتِ: ٥]
فَقَوْلُهُ: (أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ)
اسْتِعَاذَةٌ مِنَ الْأَرْوَاحِ الْبَشَرِيَّةِ بِالْأَرْوَاحِ الْعَالِيَةِ الْمُقَدَّسَةِ الطَّاهِرَةِ الطَّيِّبَةِ فِي دَفْعِ شُرُورِ الْأَرْوَاحِ الْخَبِيثَةِ الظَّلْمَانِيَّةِ الْكَدِرَةِ، فَالْمُرَادُ بِكَلِمَاتِ اللَّهِ التَّامَّاتِ تِلْكَ الْأَرْوَاحُ الْعَالِيَةُ الطَّاهِرَةُ.
4. മൂസാ നബി ( അ ) നോട് അദ്ദേഹത്തിൻ്റെ ജനത മഴയെ ചോദിച്ചത് മരിച്ചു പോയ മഹാന്മാരോട് ഇസ്തിഗാസ നടത്താൻ തെളിവാണോ⁉️😳
(അൽ അഅ്‌റാഫ് 7 : 160)
وَقَطَّعۡنَٰهُمُ ٱثۡنَتَىۡ عَشۡرَةَ أَسۡبَاطًا أُمَمًاۚ وَأَوۡحَيۡنَآ إِلَىٰ مُوسَىٰٓ إِذِ ٱسۡتَسۡقَىٰهُ قَوۡمُهُۥٓ أَنِ ٱضۡرِب بِّعَصَاكَ ٱلۡحَجَرَۖ فَٱنۢبَجَسَتۡ مِنۡهُ ٱثۡنَتَا عَشۡرَةَ عَيۡنًاۖ قَدۡ عَلِمَ كُلُّ أُنَاسٍ مَّشۡرَبَهُمۡۚ وَظَلَّلۡنَا عَلَيۡهِمُ ٱلۡغَمَٰمَ وَأَنزَلۡنَا عَلَيۡهِمُ ٱلۡمَنَّ وَٱلسَّلۡوَىٰۖ كُلُواْ مِن طَيِّبَٰتِ مَا رَزَقۡنَٰكُمۡۚ وَمَا ظَلَمُونَا وَلَٰكِن كَانُوٓاْ أَنفُسَهُمۡ يَظۡلِمُونَ
അവരെ ( ഇസ്രായീല്യരെ ) നാം പന്ത്രണ്ട് ഗോത്രങ്ങളായി സമൂഹങ്ങളായി ഭാഗി)ച്ചു. മൂസായുടെ ജനങ്ങള്‍ അദ്ദേഹത്തോട് വെള്ളം ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹത്തിന് നാം വഹ് യ് [സന്ദേശം] നല്‍കി. നിന്‍റെ വടികൊണ്ട് പാറക്കല്ലിന്ന് അടിച്ചുകൊള്ളുക എന്ന്, അപ്പോള്‍ അതില്‍ നിന്ന് പന്ത്രണ്ട് നീരുറവകള്‍ പൊട്ടി ഒഴുകി.
എല്ലാവരും അവരവര്‍ക്ക് കുടിക്കാനുള്ള സ്ഥാനം അറിയുകയുണ്ടായി. അവര്‍ക്ക് നാം മേഘത്തെ തണലാക്കിക്കൊടുക്കുകയും ചെയ്‌തു. അവര്‍ക്ക് നാം മന്നായും സല്‍വായും ഇറക്കിക്കൊടുക്കുകയും ചെയ്‌തു. നിങ്ങള്‍ക്ക് നാം നല്‍കിയിട്ടുള്ള നല്ല വിശിഷ്‌ട വസ്‌തുക്കളില്‍ നിന്ന് നിങ്ങള്‍ തിന്നുകൊള്ളുവിന്‍ (എന്ന് നാം പറഞ്ഞു). (എന്നാല്‍) അവര്‍ നമ്മോട് ഒന്നും അക്രമം ചെയ്‌തില്ല, എങ്കിലും അവര്‍ അവരോട് തന്നെയായിരുന്നു അക്രമം ചെയ്‌തിരുന്നത്.
ഇതേ സംഭവം ഖുർആൻ മറ്റൊരിടത്ത് പറയുന്നത് ശ്രദ്ധിക്കുക :
(അൽ ബഖറഃ 2 : 60)
وَإِذِ ٱسۡتَسۡقَىٰ مُوسَىٰ لِقَوۡمِهِۦ فَقُلۡنَا ٱضۡرِب بِّعَصَاكَ ٱلۡحَجَرَۖ فَٱنفَجَرَتۡ مِنۡهُ ٱثۡنَتَا عَشۡرَةَ عَيۡنًاۖ قَدۡ عَلِمَ كُلُّ أُنَاسٍ مَّشۡرَبَهُمۡۖ كُلُواْ وَٱشۡرَبُواْ مِن رِّزۡقِ ٱللَّهِ وَلَا تَعۡثَوۡاْ فِى ٱلۡأَرۡضِ مُفۡسِدِينَ
മൂസാ തന്‍റെ ജനതക്ക് വേണ്ടി വെള്ളത്തിനപേക്ഷിച്ച സന്ദര്‍ഭവും ഓര്‍ക്കുക. അപ്പോള്‍, നാം പറഞ്ഞു; നിന്‍റെ വടി കൊണ്ട് ആ പാറക്കല്ലിന് അടിക്കുക. അപ്പോള്‍ അതില്‍ നിന്ന് പന്ത്രണ്ട് നീരുറവുകള്‍ പൊട്ടി ഒഴുകി. എല്ലാവരും അവരവര്‍ കുടിക്കേണ്ടുന്ന സ്ഥാനം അറിയുകയുണ്ടായി. അല്ലാഹുവിന്‍റെ വക ആഹാരത്തില്‍ നിന്ന് നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുവിന്‍. നാശകാരികളായിക്കൊണ്ട് ഭൂമിയില്‍ നിങ്ങള്‍ കുഴപ്പം പ്രവര്‍ത്തിക്കുകയും അരുത്. (എന്നും പറയപ്പെട്ടു)
🌹🌹🌹🌹🌹
ഇവിടെ ജീവിച്ചിരിക്കുന്ന മൂസാ നബി ( അ ) യോട് ജനത വെള്ളം ചോദിച്ചത് സാങ്കേതികമായി പ്രാർഥന ( ദുആഉ ) അല്ല . അല്ലാഹുവിൻ്റെ മാത്രം കഴിവിൽ പെട്ട കാര്യം മൂസാ നബി ( അ ) യോട് അവർ ചോദിച്ചതുമല്ല . മൂസാ നബി ( അ ) തങ്ങൾക്ക് മഴക്ക് / വെള്ളത്തിന് വേണ്ടി അല്ലാഹുവോട് ദുആഉ ചെയ്യണം എന്നും അങ്ങനെ തങ്ങൾക്ക് വെള്ളം ലഭിക്കണമെന്നതുമായ ഉദ്ദേശ്യത്തിൽ മാത്രമാണ് അവർ മൂസാ നബി (അ ) യോട് മഴയെ തേടിയത്.
ജീവിച്ചിരിക്കുന്ന നേതാവിനോട് , പ്രത്യേകിച്ച് നബിയോട് അനുയായികൾ തങ്ങളുടെ പ്രശ്നങ്ങൾ / ആവലാതികൾ ബോധിപ്പിക്കൽ സർവ്വ സാധാരണമാണ്.
ഇവിടെ , മൂസാ നബി (അ ) തങ്ങൾക്ക് മഴക്ക് / വെള്ളത്തിന് വേണ്ടി പ്രാർഥിക്കണം എന്ന ഉദ്ദേശ്യത്തിൽ അല്ലാതെയാണ് അവർ മൂസാ നബി ( അ ) യോട് തേടിയത് എന്ന് ആരെങ്കിലും വാദിക്കുന്നെങ്കിൽ പിന്നെ, മൂസാ നബി ( അ ) പ്രാർഥനയൊന്നും കൂടാതെ. നേരിട്ട് തങ്ങൾക്ക് മഴ / വെള്ളം നൽകും എന്ന് വിശ്വസിച്ചാണ് അവർ തേടിയത് എന്ന് വിശ്വസിക്കേണ്ടി വരുമല്ലോ. അതാകട്ടേ ശിർക്കല്ല. സത്യത്തിൽ മൂസാ നബി ( അ ) തങ്ങൾക്ക് വെള്ളം ലഭിക്കാൻ വേണ്ടി അല്ലാഹുവോട് ദുആഉ ചെയ്യണം എന്നാണ് അവർ ഉദ്ദേശിച്ചത്. അതാകട്ടേ നബിയുടെ കഴിവിൽ പെടാത്ത ഒരു കാര്യവുമല്ല.
https://youtu.be/n-M6ZDxqtMI?si=uS7MIDGzicIuVf-B
5.
إِنَّمَا وَلِيُّكُمُ ٱللَّهُ وَرَسُولُهُۥ وَٱلَّذِينَ ءَامَنُواْ ٱلَّذِينَ يُقِيمُونَ ٱلصَّلَوٰةَ وَيُؤۡتُونَ ٱلزَّكَوٰةَ وَهُمۡ رَٰكِعونَ
എന്ന ആയത്ത്
മരിച്ചു പോയ മഹാന്മാരോട് ഇസ്തിഗാസ നടത്താൻ തെളിവാണോ⁉️😳
ഇസ്ലാമിൻ്റേയും മുസ്ലിംകളുടേയും
ശത്രുക്കളായ യഹൂദി - നസ്വാറാക്കളെ ആത്മ മിത്രങ്ങളാക്കരുതെന്ന് ഖുർആൻ
ഉത്ബോധിപ്പിക്കുന്നു ( മാനുഷിക ബന്ധങ്ങൾ പാടില്ലെന്നല്ല)
(അൽ മാഇദഃ 5:51)
يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَتَّخِذُواْ ٱلۡيَهُودَ وَٱلنَّصَٰرَىٰٓ أَوۡلِيَآءَۘ بَعۡضُهُمۡ أَوۡلِيَآءُ بَعۡضٍۚ وَمَن يَتَوَلَّهُم مِّنكُمۡ فَإِنَّهُۥ مِنۡهُمۡۗ إِنَّ ٱللَّهَ لَا يَهۡدِى ٱلۡقَوۡمَ ٱلظَّٰلِمِينَ
[ഹേ, വിശ്വസിച്ചവരേ, യഹൂദി - നസ്വാറാക്കളെ നിങ്ങള്‍ ബന്ധു മിത്രങ്ങളാക്കി (അഥവാ സഹായികളാക്കി - വലിയ്യുകളാക്കി ) വക്കരുത്. അവരില്‍ ചിലര്‍ ചിലരുടെ [തമ്മ തമ്മില്‍] ബന്ധുമിത്രങ്ങളാകുന്നു. നിങ്ങളില്‍നിന്ന് ആരെങ്കിലും അവരോടു ആത്‌മ ബന്ധം സ്ഥാപിക്കുന്ന പക്ഷം, നിശ്ചയമായും അവന്‍, അവരില്‍ പെട്ടവനായിരിക്കും. നിശ്ചയമായും അല്ലാഹു, അക്രമികളായ ജനങ്ങളെ സന്മാര്‍ഗ്ഗത്തിലാക്കുകയില്ല ]
എന്നു പറഞ്ഞതിനെത്തുടർന്നാണ് ക്വുർആനിൽ,
(അൽ മാഇദഃ 5 : 55)
إِنَّمَا وَلِيُّكُمُ ٱللَّهُ وَرَسُولُهُۥ وَٱلَّذِينَ ءَامَنُواْ ٱلَّذِينَ يُقِيمُونَ ٱلصَّلَوٰةَ وَيُؤۡتُونَ ٱلزَّكَوٰةَ وَهُمۡ رَٰكِعونَ
[നിശ്ചയമായും, നിങ്ങളുടെ ബന്ധുമിത്രം അല്ലാഹുവും, അവന്‍റെ റസൂലും, വിശ്വസിച്ചവരും മാത്രമാകുന്നു; (അതെ) നമസ്‌കാരം നിലനിറുത്തുകയും, സകാത്ത് കൊടുക്കുകയും ചെയ്യുന്നവര്‍; അവരാകട്ടെ, (ഭയഭക്തിയര്‍പ്പിച്ചു) കുമ്പിടുന്നവരുമായിരിക്കും. [മറ്റാരും നിങ്ങള്‍ക്ക് ബന്ധുമിത്രങ്ങളല്ല.]
എന്ന ആയത്ത് പറയുന്നത്.
ഈ ആയത്തുകൾ ഇറങ്ങാൻ അവതരണ പശ്ചാത്തലവുമുണ്ട്.
വലിയ്യുകൾ ആയി സ്വീകരിക്കുക എന്നാണ് മരച്ചവരോട് ഇസ്തിഗാഥ ചെയ്യുക എന്നതിന്റെ ആശയമെങ്കിൽ, *ഇന്നമാ വലിയ്യുകുമുല്ലാഹ് എന്ന മാഇദയിലെ ഈ ആയത്ത് ഇറങ്ങുന്നതിനു മുമ്പ് സ്വഹാബികൾ യഹൂദ ക്രൈസ്തവരോട് നിങ്ങൾ പറയുന്ന തരം ഇസ്തിഗാഥ ചെയ്യാറുണ്ടായിരുന്നോ?* -
نعوذ بالله
ഒരിക്കലുമില്ലല്ലോ.
ഇല്ലെങ്കിൽ പിന്നെ എന്തിനാണ് ഈ ആയത്തുകളിലൂടെ അത് വിരോധിച്ചത്??_
തഫ്സീർ ഇബ്നു കസീർ കാണുക:
ينهى تعالى عباده المؤمنين عن موالاة اليهود والنصارى الذين هم أعداء الإسلام وأهله ، قاتلهم الله ، ثم أخبر أن بعضهم أولياء بعض ، ثم تهدد وتوعد من يتعاطى ذلك فقال : ( ومن يتولهم منكم فإنه منهم [ إن الله لا يهدي القوم الظالمين ] )
മാത്രമല്ല; മരിച്ചവരോട് ഇസ്തിഗാസ ചെയ്യാമെന്ന് പറയുന്നവർ വാദിക്കുന്ന പോലെ, ഈ ആയത്ത് മരിച്ചവരോട് തേടാൻ തെളിവാണെങ്കിൽ, മരിച്ചു പോയ എല്ലാ സത്യവിശ്വാസികളോടും സഹായം തേടാമെന്ന് വരില്ലേ⁉️😀
യഥാർഥത്തിൽ ജീവിച്ചിരിക്കുന്ന സത്യവിശ്വാസികൾ പരസ്പരം മൈത്രീ ബന്ധുക്കളും സഹായികളുമാണ് . മരണപ്പെട്ടവരോട് ആവശ്യങ്ങൾ തേടാമെന്നതിന് ഈ ആയത്തിൽ ഒരു തെളിവുമില്ല .
6️⃣ ഉസ്മാൻ (റ) ശത്രുക്കളാൽ ഉപരോധിക്കപ്പെട്ടപ്പോൾ, നബിﷺ സ്വപ്നത്തിൽ വന്നു വെള്ളം കൊടുത്തത് ഖുബൂരിക്ക് ഇസ്തിഗാസക്ക് തെളിവാണോ⁉️ ഈ സംഭവത്തിൻ്റെ നിജസ്ഥിതി എന്ത്❓
കിതാബ് ലിങ്ക്:
https://www.islamweb.net/ar/library/content/59/824/%D8%B5%D9%81%D8%A9-%D8%AD%D8%B5%D8%B1-%D8%A3%D9%85%D9%8A%D8%B1-%D8%A7%D9%84%D9%85%D8%A4%D9%85%D9%86%D9%8A%D9%86-%D8%B9%D8%AB%D9%85%D8%A7%D9%86-%D8%A8%D9%86-%D8%B9%D9%81%D8%A7%D9%86
ഉസ്മാൻ (റ) നെ ശത്രുക്കൾ വീട്ടു തടങ്കലിലാക്കി ഉപരോധിച്ചപ്പോൾ അദ്ദേഹത്തിന് നോമ്പ് മുറിക്കാൻ പോലും വെള്ളം നൽകിയില്ല. അന്ന് രാത്രി നബിﷺ മച്ചിൻ പുറത്ത് കൂടി വന്ന് അദ്ദേഹത്തിന് വെള്ളം നൽകിയതായി ദർശനമുണ്ടായി. ഇത് സ്വപ്ന ദർശനമായിരുന്നു എന്ന് ഈ സംഭവത്തിൻ്റെ രണ്ട് റിപ്പോർട്ടുകളിൽ വന്നിട്ടുണ്ട്. ഒരു റിപ്പോൾ സ്വപ്നത്തിൽ എന്ന് പ്രത്യേകം പരാമർശിച്ചിട്ടില്ല. അതാണ് ഖുബൂരികൾ തെളിവാക്കുന്നത്. എന്നാൽ ഒരേ സംഭവത്തിൻ്റെ വ്യത്യസ്ത റിപ്പോർട്ടുകൾ സംയോജിപ്പിക്കുമ്പോൾ ഇത് ഒരു സ്വപ്ന ദർശനമായിരുന്നു എന്ന് വ്യക്തമാണ് . മാത്രമല്ല ; ഒരു റിപ്പാർട്ടിലും ഉസ്മാൻ ( റ) വഫാതായ നബിﷺയോട് സഹായം തേടി എന്ന് വന്നിട്ടുമില്ല. ഈ സംഭവത്തിൻ്റെ മൂന്ന് റിപ്പോർട്ടുകളും നമുക്ക് പരിശോധിക്കാം, ഇൻ ശാ അല്ലാഹ്.
🌹🌹🌹🌹🌹
റിപ്പോർട്ട് 1️⃣
وَعَنِ النُّعْمَانِ بْنِ بَشِيرٍ ، عَنْ نَائِلَةَ بِنْتِ الْفَرَافِصَةِ الْكَلْبِيَّةِ - امْرَأَةِ عُثْمَانَ - قَالَتْ : لَمَّا حُصِرَ عُثْمَانُ ظَلَّ الْيَوْمَ الَّذِي كَانَ قَبْلَ قَتْلِهِ صَائِمًا ، فَلَمَّا كَانَ عِنْدَ إِفْطَارِهِ سَأَلَهُمُ الْمَاءَ الْعَذْبَ ، فَأَبَوْا عَلَيْهِ وَقَالُوا : دُونَكَ ذَلِكَ الرَّكِيَّ - وَرَكِيٌّ فِي الدَّارِ الَّذِي يُلْقَى فِيهِ النَّتِنُ - قَالَتْ : فَلَمْ يُفْطِرْ ، فَأَتَيْتُ جَارَاتٍ لَنَا عَلَى أَجَاجِيرَ مُتَوَاصِلَةٍ - وَذَلِكَ فِي السَّحَرِ - فَسَأَلْتُهُمُ الْمَاءَ الْعَذْبَ فَأَعْطَوْنِي كُوزًا مِنْ مَاءٍ ، فَأَتَيْتُهُ فَقُلْتُ : هَذَا مَاءٌ عَذْبٌ أَتَيْتُكَ بِهِ . قَالَتْ : فَنَظَرَ فَإِذَا الْفَجْرُ قَدْ طَلَعَ فَقَالَ : إِنِّي أَصْبَحْتُ صَائِمًا . قَالَتْ : فَقُلْتُ : وَمِنْ أَيْنَ وَلَمْ أَرَ أَحَدًا أَتَاكَ بِطَعَامٍ وَلَا شَرَابٍ ؟ *فَقَالَ : إِنِّي رَأَيْتُ رَسُولَ اللَّهِ ، صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، اطَّلَعَ عَلَيَّ مِنْ هَذَا السَّقْفِ وَمَعَهُ دَلْوٌ مِنْ مَاءٍ فَقَالَ : " اشْرَبْ يَا عُثْمَانُ " . فَشَرِبْتُ حَتَّى رَوِيتُ* ثُمَّ قَالَ : " ازْدَدْ " . فَشَرِبْتُ حَتَّى نَهِلْتُ ثُمَّ قَالَ : " أَمَا إِنَّ الْقَوْمَ سَيَبْكُرُونَ عَلَيْكَ ، فَإِنْ قَاتَلْتَهُمْ ظَفِرْتَ ، وَإِنْ تَرَكْتَهُمْ أَفْطَرْتَ عِنْدَنَا " . قَالَتْ : فَدَخَلُوا عَلَيْهِ مِنْ يَوْمِهِ فَقَتَلُوهُ .
ഉസ്മാൻ (رضي الله عنه)ന്റെ ഭാര്യ നാഇല (رضي الله عنها) -ൽ നിന്ന് നിവേദനം : ഉസ്മാൻ(رضي الله عنه)വിനെ ഉപരോധിച്ചപ്പോൾ, അദ്ദേഹം കൊല്ലപ്പെടുന്നതിനു മുമ്പുള്ള ദിവസം നോമ്പിലായിരുന്നു. ഇഫ്താർ സമയത്ത് അദ്ദേഹം തന്നെ ഉപരോധിച്ചവരോട് ശുദ്ധജലത്തിന് അപേക്ഷിച്ചു. പക്ഷേ അവർ അദ്ദേഹത്തിന് വെള്ളം നൽകാൻ കൂട്ടാക്കിയില്ല. അവർ അവിടെയുണ്ടായിരുന്ന, മാലിന്യങ്ങൾ വലിച്ചെറിയപ്പെട്ടിരുന്ന ഒരു കിണർ ഉപയോഗിക്കാൻ നിർദ്ദേശിച്ചു. (നാഇല തുടരുന്നു) : അദ്ദേഹത്തിന്ന് നോമ്പ് തുറക്കാനായില്ല. അങ്ങനെ ഞാൻ രാത്രിയുടെ അവസാന യാമത്തിൽ (സഹർ സമയം) ഞങ്ങളുടെ അയൽപക്കക്കാരികളെ സമീപിച്ചു. ഞങ്ങളുടെയും അവരുടെയും വീടുകളുടെ മേൽക്കൂരകൾ തമ്മിലുള്ള ബന്ധം വഴിയാണ് ഞാൻ അവരുമായി ആശയ വിനിമയം നടത്തിയത്. അവരോട് ഞാൻ ശുദ്ധ ജലം ചോദിച്ചു. അവർ എനിക്ക് ഒരു കൂജ വെള്ളം നൽകി. ഞാൻ അതു കൊണ്ട് അദ്ദേഹത്തിങ്കൽ എത്തി പറഞ്ഞു: "ഇത് ഞാൻ താങ്കൾക്കായി കൊണ്ടു വന്ന ശുദ്ധജലമാണ് ".
അദ്ദേഹം നോക്കുമ്പോൾ ഫജ്ർ( പ്രഭാതം) സമയമായിരുന്നു. അദ്ദേഹം പറഞ്ഞു: “ഞാൻ നോമ്പുകാരനായി നേരം പുലർന്നിരിക്കുന്നു ( ഞാൻ നോമ്പ് നോൽക്കുകയാണ് ).
ഞാൻ ചോദിച്ചു: “എവിടെ നിന്ന്❓ ഞാൻ ആരെയും നിങ്ങൾക്ക് ഭക്ഷണമോ പാനീയമോ നൽകുന്നതായി കണ്ടില്ലല്ലോ”.
അദ്ദേഹം പറഞ്ഞു: "ഞാൻ അല്ലാഹുവിന്റെ റസൂൽﷺയെ കണ്ടു. മേൽക്കൂരയിലൂടെ അദ്ദേഹം എന്നിലേക്ക് വെളിപ്പെട്ടതായി ഞാൻ കണ്ടു ( ഇത് സ്വപ്നത്തിൽ കണ്ടതാണ് എന്ന് ഇതിന്റെ മറ്റു റിപ്പോർട്ടുകളിൽ കാണാം). റസൂലിന്റെ കൈയിൽ വെള്ളം നിറച്ച ഒരു ബക്കറ്റ് ഉണ്ടായിരുന്നു. അവിടുന്ന് പറഞ്ഞു: "ഉസ്മാനേ, താങ്കൾ കുടിച്ചോളൂ’'. ഞാൻ വേണ്ടുവോളം വെള്ളം കുടിച്ചു, വീണ്ടും അവിടുന്ന് പറഞ്ഞു: ‘ഇനിയും കുടിച്ചോളു.’ ഞാൻ പൂർണ്ണ തൃപ്തനാകുവോളം വീണ്ടും കുടിച്ചു. ശേഷം അദ്ദേഹം പറഞ്ഞു: ‘ താങ്കൾക്കെതിരെ ഈ ആളുകൾ പകൽ സമയം ആക്രമണം നടത്തും. താങ്കൾ അവരോടു പോരാടിയാൽ താങ്കൾ ജയിക്കും. പക്ഷേ താങ്കൾ അവരെ ഒഴിവാക്കിയാൽ താങ്കൾ ഞങ്ങളുടെ അടുത്ത് നോമ്പ് മുറിക്കുകയും ചെയ്യാം (താങ്കൾ വഫാതായി ഞങ്ങളോടൊപ്പം ചേരും എന്നർഥം)”. ( നാഇല തുടരുന്നു ): പകൽ സമയം അവർ അദ്ദേഹത്തിന്റെ അടുത്ത് പ്രവേശിക്കുകയും അദ്ദേഹത്തെ കൊലപ്പെടുത്തുകയും ചെയ്തു (അൽ ബിദായത്തു വന്നിഹായ)
https://shamela.ws/book/23708/2304
*അദ്ദേഹം നബിﷺയെ കണ്ടതും അവിടുന്ന് വെള്ളം നൽകിയതും സ്വപ്നത്തിലായിരുന്നുവെന്ന് ഈ റിപ്പോർട്ടിൻ്റെ തൊട്ട് മുമ്പും ശേഷവും ഇതേ കിതാബിൽ തന്നെയുള്ള വിവിധ റിപ്പോർട്ടുകളിൽ നിന്നും മറ്റു ഹദീസ് ഗ്രന്ഥങ്ങളിൽ നിന്നും വ്യക്തമാണ്.*
ഏതാനും സാമ്പിളുകൾ മാത്രം ചുവടെ ചേർക്കുന്നു:
റിപ്പോർട്ട് 2️⃣
قَالَ أَبُو جَعْفَرٍ الرَّازِيُّ ، عَنْ أَيُّوبَ السِّخْتِيَانِيِّ ، عَنْ نَافِعٍ ، عَنِ ابْنِ عُمَرَ أَنَّ عُثْمَانَ ، رَضِيَ اللَّهُ عَنْهُ ، أَصْبَحَ يُحَدِّثُ النَّاسَ قَالَ : *رَأَيْتُ النَّبِيَّ ، صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، فِي الْمَنَامِ* فَقَالَ : " يَا عُثْمَانُ أَفْطِرْ عِنْدَنَا " . فَأَصْبَحَ صَائِمًا وَقُتِلَ مِنْ يَوْمِهِ
ഇബ്നു ഉമർ ( رضي الله عنهما) പറയുന്നു: ഉസ്മാൻ ( رضي الله عنه) അന്ന് നേരം പുലർന്നപ്പോൾ ജനങ്ങളോട് പറഞ്ഞു : *ഞാൻ നബിﷺയെ സ്വപ്നം കണ്ടു.* അവിടുന്ന് എന്നോട് പറഞ്ഞു : ഓ ഉസ്മാൻ, ഞങ്ങളുടെ അടുത്ത് നോമ്പ് തുറക്കൂ ( അദ്ദേഹം ഉടനെ ശഹീദാവുമെന്ന് സൂചന ). അദ്ദേഹത്തിന് നോമ്പോട് കൂടി തന്നെ നേരം പുലരുകയും അന്ന് പകൽ തന്നെ അദ്ദേഹം വധിക്കപ്പെടുകയും ചെയ്തു.
റിപ്പോർട്ട് 3️⃣
ഉസ്മാൻ ( رضي الله عنه) കസീറു ബ്നു സ്സ്വൽതി നോട് പറയുന്നു:
وَلَكِنِّي سَهِرْتُ فِي لَيْلَتِي هَذِهِ الْمَاضِيَةِ ، فَلَمَّا كَانَ عِنْدَ السَّحَرِ أَغْفَيْتُ إِغْفَاءَةً ، *فَرَأَيْتُ فِيمَا يَرَى النَّائِمُ رَسُولَ اللَّهِ ، صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، وَأَبَا بَكْرٍ وَعُمَرَ ، وَرَسُولَ اللَّهِ ، صَلَّى اللَّهُ عَلَيْهِ وَسَلَّمَ* ، يَقُولُ لِي : يَا " عُثْمَانُ الْحَقْنَا لَا تَحْبِسْنَا ، فَإِنَّا نَنْتَظِرُكَ " . قَالَ : فَقُتِلَ مِنْ يَوْمِهِ ذَلِكَ .
പക്ഷേ, കഴിഞ്ഞ രാത്രി ഞാൻ ഉറക്കമിളച്ചു. എന്നാൽ സഹർ സമയമായപ്പോൾ ഞാൻ ചെറുതായി ഒന്ന് മയങ്ങി. അപ്പോൾ *ഞാൻ അല്ലാഹുവിൻ്റെ റസൂൽﷺയേയും അബൂ ബകറിനേയും ഉമറിനേയും സ്വപ്നത്തിൽ കണ്ടു*.അല്ലാഹുവിൻ്റെ റസൂൽﷺ എന്നോട് പറഞ്ഞു :
"ഓ ഉസ്മാനേ, ഞങ്ങളോടൊപ്പം വന്നു ചേരൂ. ഞങ്ങൾ താങ്കളെ കാത്തിരിക്കുന്നു. അതേ ദിവസം തന്നെ അദ്ദേഹം കൊല്ലപ്പെട്ടു.
റിപ്പോർട്ട് 4️⃣
عَنْ أُمِّ هِلَالٍ بِنْتِ وَكِيعٍ ، عَنِ امْرَأَةِ عُثْمَانَ - قَالَ : وَأَحْسَبُهَا بِنْتَ الْفَرَافِصَةِ - قَالَتْ : أَغْفَى عُثْمَانُ *فَلَمَّا اسْتَيْقَظَ قَالَ : إِنَّ الْقَوْمَ يَقْتُلُونَنِي . قُلْتُ : كَلَّا يَا أَمِيرَ الْمُؤْمِنِينَ . قَالَ : إِنِّي رَأَيْتُ رَسُولَ اللَّهِ ، صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، وَأَبَا بَكْرٍ وَعُمَرَ فَقَالُوا : " أَفْطِرْ عِنْدَنَا اللَّيْلَةَ " . أَوْ : " إِنَّكَ تُفْطِرُ عِنْدَنَا اللَّيْلَةَ* "
ഉസ്മാൻ ( رضي الله عنه) ൻ്റെ പത്നി പറയുന്നു :......... ഉസ്മാൻ മയങ്ങിപ്പോയി. ഉണർന്നപ്പോൾ അദ്ദേഹം പറഞ്ഞു : ആളുകൾ എന്നെ കൊല്ലും . ഞാൻ പറഞ്ഞു : അങ്ങനെയല്ല അമീറുൽ മുഅമിനീൻ. അദ്ദേഹം പറഞ്ഞു : ഞാൻ അല്ലാഹുവിൻ്റെ റസൂൽﷺയേയും അബൂ ബകറിനേയും ഉമറിനേയും കണ്ടു. അവർ എന്നോട് പറഞ്ഞു : നിശ്ചയം താങ്കൾ രാത്രി ഞങ്ങളുടെ കൂടെ നോമ്പ് തുറക്കും.
റിപ്പോർട്ട് 5️⃣:
وَقَالَ أَبُو يَعْلَى الْمَوْصِلِيُّ ، وَعَبْدُ اللَّهِ بْنُ الْإِمَامِ أَحْمَدَ : حَدَّثَنِي عُثْمَانُ بْنُ أَبِي شَيْبَةَ ، ثَنَا يُونُسُ بْنُ أَبِي يَعْفُورٍ الْعَبْدِيُّ ، عَنْ أَبِيهِ ، عَنْ مُسْلِمٍ أَبِي سَعِيدٍ مَوْلَى عُثْمَانَ بْنِ عَفَّانَ ، أَنَّ عُثْمَانَ أَعْتَقَ عِشْرِينَ مَمْلُوكًا ، وَدَعَا بِسَرَاوِيلَ فَشَدَّهَا وَلَمْ يَلْبَسْهَا فِي جَاهِلِيَّةٍ وَلَا إِسْلَامٍ ، *وَقَالَ : إِنِّي رَأَيْتُ رَسُولَ اللَّهِ ، صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، فِي الْمَنَامِ وَأَبَا بَكْرٍ وَعُمَرَ وَإِنَّهُمْ قَالُوا لِي : " اصْبِرْ فَإِنَّكَ تُفْطِرُ عِنْدَنَا الْقَابِلَةَ* " . ثُمَّ دَعَا بِمُصْحَفٍ فَنَشَرَهُ بَيْنَ يَدَيْهِ ، فَقُتِلَ وَهُوَ بَيْنَ يَدَيْهِ . قُلْتُ : إِنَّمَا لَبِسَ السَّرَاوِيلَ ، رَضِيَ اللَّهُ عَنْهُ ، فِي هَذَا الْيَوْمِ لِئَلَّا تَبْدُوَ عَوْرَتَهُ إِذَا قُتِلَ ; فَإِنَّهُ كَانَ شَدِيدَ الْحَيَاءِ ، كَانَتْ تَسْتَحْيِي مِنْهُ الْمَلَائِكَةُ ، كَمَا نَطَقَ بِذَلِكَ النَّبِيُّ ، صَلَّى اللَّهُ عَلَيْهِ وَسَلَّمَ . وَوَضَعَ بَيْنَ يَدَيْهِ الْمُصْحَفَ يَتْلُو فِيهِ ، وَاسْتَسْلَمَ لِقَضَاءِ اللَّهِ ، عَزَّ وَجَلَّ ، وَكَفَّ يَدَهُ عَنِ الْقِتَالِ ، وَأَمَرَ النَّاسَ وَعَزَمَ عَلَيْهِمْ أَنْ لَا يُقَاتِلُوا دُونَهُ ، وَلَوْلَا عَزِيمَتُهُ عَلَيْهِمْ لَنَصَرُوهُ مِنْ أَعْدَائِهِ ، وَلَكِنْ كَانَ أَمْرُ اللَّهِ قَدَرًا مَقْدُورًا .
ആശയ വിവർത്തനം :
ഉസ്മാനു ബ്നു അഫ്ഫാൻ ( റ ) ൻ്റെ മൗലാ മുസ്ലിം ബ്നു അബീ സഈദ് ( റ ) -ൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു :
"ഉസ്മാൻ ( റ ) ഇരുപത് അടിമകളെ മോചിപ്പിച്ചു. ശേഷം, അദ്ദേഹം സറാവീൽ (പാന്റ്സ്) കൊണ്ട് വരാൻ പറഞ്ഞു. അദ്ദേഹം പാൻ്റ്സ് കെട്ടി ധരിച്ചു. ജാഹിലിയ്യ കാലത്തോ ഇസ്ലാമിൽ പ്രവേശിച്ചതിനുശേഷമോ മുമ്പൊന്നും അദ്ദേഹം പാൻ്റ്സ് ധരിച്ചിട്ടില്ലായിരുന്നു.
അദ്ദേഹം പറഞ്ഞു: "*ഞാൻ അല്ലാഹുവിൻ്റെ റസൂൽ ﷺയേയും അബൂബക്റിനേയും ഉമറിനേയും സ്വപ്നത്തിൽ കണ്ടു* അവർ എന്നോട് പറഞ്ഞു: ക്ഷമിക്കൂ, നാളെ താങ്കൾക്ക് ഞങ്ങളോടൊപ്പം നോമ്പ് തുറക്കാം”*
അതിനുശേഷം അദ്ദേഹം മുസ്ഹഫ് കൊണ്ടു വരാൻ പറഞ്ഞു . മുസ്ഹഫ് അദ്ദേഹം തന്റെ മുമ്പിൽ വിരിച്ചുവെച്ചു.
മുസ്ഹഫ് അദ്ദേഹത്തിൻ്റെ മുമ്പിൽ തുറന്നു വച്ച നിലയിൽ അദ്ദേഹം വധിക്കപ്പെട്ടു.
ഞാൻ (റിപ്പോർട്ടർ) പറയുന്നു :
അദ്ദേഹം ആ ദിവസം സറാവീൽ ( പാൻ്റ്സ്) ധരിച്ചത്, അദ്ദേഹം വധിക്കപ്പെടുന്ന സമയത്ത് അദ്ദേഹത്തിൻ്റെ ഔറത് ( നഗ്നത) പുറത്തു കാണാതിരിക്കാൻ വേണ്ടിയായിരുന്നു. കാരണം, അദ്ദേഹം അത്യന്തം ലജ്ജാശീലനായിയിരുന്നു. എത്രത്തോളമെന്നാൽ , മലക്കുകൾ അദ്ദേഹത്തെച്ചൊല്ലി ലജ്ജിച്ചിരുന്നതായി നബിﷺ വ്യക്തമാക്കിയിരുന്നു. അദ്ദേഹം തന്റെ മുന്നിൽ ഖുർആൻ വച്ച് പാരായണം ചെയ്തു കൊണ്ടിരിക്കെയാണ് വധിക്കപ്പെട്ടത്. അദ്ദേഹം അല്ലാഹുവിന്റെ വിധിക്ക് കീഴടങ്ങി. അദ്ദേഹം കൈയ്യിൽ ആയുധമെടുത്തില്ല, യുദ്ധം ചെയ്യാനൊരുങ്ങിയില്ല. തനിക്കായി യുദ്ധം ചെയ്യരുതെന്ന് അദ്ദേഹം ജനങ്ങളോട് നിര്‍ദേശിക്കുകയും അതിൽ കർശനമായ ആജ്ഞയും പുറപ്പെടുവിക്കുകയും ചെയ്തു.
അദ്ദേഹത്തിന്റെ ആജ്ഞയില്ലായിരുന്നെങ്കിൽ, ജനങ്ങൾ അദ്ദേഹത്തെ ശത്രുക്കളിൽ നിന്ന് രക്ഷിക്കുമായിരുന്നു; എന്നാൽ അത് അല്ലാഹുവിന്റെ നിശ്ചയിച്ച വിധിയായിരുന്നു എന്നു മാത്രമാണ് പറയാൻ കഴിയുന്നത്.
ഉസ്മാൻ ( رضي الله عنه) ശത്രുക്കളാൽ ബന്ധിയാക്കപ്പെട്ടപ്പോൾ അല്ലാഹുവിൻ്റെ റസൂൽﷺയെ അദ്ദേഹം കണ്ടു എന്ന് പറയുന്നത് സ്വപ്ന ദർശനമായിരുന്നു എന്ന് ഇനിയും നിരവധി റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാണ്. സത്യം അറിയണമെന്നുള്ളവർക്ക് ഇത് തന്നെ ധാരാളം!
No comments:
Post a Comment