Monday, 5 May 2025

ഖുബൂരികളുടെ ഇസ്തിഗാസ വാദങ്ങൾക്ക് ഖണ്ഡനം

മരണപ്പെട്ട നബിമാരോടും മഹാൻമാരോടും ആവശ്യങ്ങൾ തേടുക എന്ന ശിർക്കൻ ഇസ്തിഗാസക്ക് തെളിവായി ഖുബൂരികൾ ഉദ്ധരിക്കാറുള്ള ചില തെളിവുകളും അവയ്ക്കുള്ള ഖണ്ഡനങ്ങളും

വീഡിയോ ലിങ്ക് :
https://www.youtube.com/playlist?list=PLf1c4fdPOOYCt0GfCy-6OJllVQK7zdmLp

1.
റബീഅത്ത് ബ്നു  കഅബ്  ( റ ) എന്ന സ്വഹാബി നബിﷺയോട് സ്വർഗ്ഗം ചോദിച്ച സംഭവം മരിച്ചു പോയ മഹാന്മാരോടുള്ള ഇസ്തിഗാസക്ക് തെളിവാകുമോ⁉️😳 ഈ സംഭവത്തിൻ്റെ യാഥാർഥ്യമെന്ത് ❓

ഹദീസ് :
https://shamela.ws/book/25794/13058#p1
١٦٥٧٩ - حَدَّثَنَا يَعْقُوبُ، قَالَ: حَدَّثَنَا أَبِي، عَنِ ابْنِ إِسْحَاقَ قَالَ: حَدَّثَنِي مُحَمَّدُ بْنُ عَمْرِو بْنِ عَطَاءٍ، عَنْ نُعَيْمِ بْنِ مُجْمِرٍ، عَنْ رَبِيعَةَ بْنِ كَعْبٍ قَالَ: كُنْتُ أَخْدُمُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ وَأَقُومُ لَهُ فِي حَوَائِجِهِ نَهَارِي، أَجْمَع حَتَّى يُصَلِّيَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ الْعِشَاءَ الْآخِرَةَ فَأَجْلِس بِبَابِهِ، إِذَا دَخَلَ بَيْتَهُ أَقُولُ: لَعَلَّهَا أَنْ يحْدُثَ  لِرَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ حَاجَةٌ فَمَا أَزَالُ أَسْمَعُهُ يَقُولُ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: " سُبْحَانَ اللهِ، سُبْحَانَ اللهِ، سُبْحَانَ اللهِ وَبِحَمْدِهِ "، حَتَّى أَمَلَّ فَأَرْجِعَ، أَوْ تَغْلِبَنِي عَيْنِي فَأَرْقُدَ، قَالَ: فَقَالَ لِي يَوْمًا لِمَا يَرَى مِنْ خِفَّتِي لَهُ، وَخِدْمَتِي إِيَّاهُ: " سَلْنِي يَا رَبِيعَةُ أُعْطِكَ "، قَالَ: فَقُلْتُ: أَنْظُرُ فِي أَمْرِي يَا رَسُولَ اللهِ ثُمَّ أُعْلِمُكَ ذَلِكَ، قَالَ: فَفَكَّرْتُ فِي نَفْسِي فَعَرَفْتُ أَنَّ الدُّنْيَا مُنْقَطِعَةٌ زَائِلَةٌ، وَأَنَّ لِي فِيهَا رِزْقًا سَيَكْفِينِي وَيَأْتِينِي، قَالَ: فَقُلْتُ: أَسْأَلُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ لِآخِرَتِي فَإِنَّهُ مِنَ اللهِ عَزَّ وَجَلَّ بِالْمَنْزِلِ الَّذِي هُوَ بِهِ، قَالَ: فَجِئْتُ فَقَالَ: " مَا فَعَلْتَ يَا رَبِيعَةُ؟ "، قَالَ: فَقُلْتُ: *نَعَمْ يَا رَسُولَ اللهِ، أَسْأَلُكَ أَنْ تَشْفَعَ لِي إِلَى رَبِّكَ فَيُعْتِقَنِي مِنَ النَّارِ*، قَالَ: فَقَالَ: " مَنْ أَمَرَكَ بِهَذَا يَا رَبِيعَةُ؟ "، قَالَ: فَقُلْتُ: لَا وَاللهِ الَّذِي بَعَثَكِ بِالْحَقِّ مَا أَمَرَنِي بِهِ أَحَدٌ، وَلَكِنَّكَ لَمَّا قُلْتَ سَلْنِي أُعْطِكَ وَكُنْتَ مِنَ اللهِ بِالْمَنْزِلِ الَّذِي أَنْتَ بِهِ نَظَرْتُ فِي أَمْرِي، وَعَرَفْتُ  أَنَّ الدُّنْيَا مُنْقَطِعَةٌ وَزَائِلَةٌ وَأَنَّ لِي فِيهَا رِزْقًا سَيَأْتِينِي فَقُلْتُ: أَسْأَلُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ لِآخِرَتِي، قَالَ: فَصَمَتَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ طَوِيلًا ثُمَّ قَالَ لِي: " *إِنِّي فَاعِلٌ فَأَعِنِّي عَلَى نَفْسِكَ بِكَثْرَةِ السُّجُودِ* "
ആശയം: റബീഅത്തു ബ്നു കഅബ് ( റ ) പറയുന്നു : ഞാൻ അല്ലാഹുവിൻ്റെ റസൂൽﷺക്ക് സേവനം ചെയ്യാറുണ്ടായിരുന്നു. പകൽ ഞാൻ അവിടുത്തെ ആവശ്യങ്ങൾ നോക്കി നടത്തുകയും അവിടുന്ന് ഇശാഉ നിസ്ക്കരിക്കുന്നത് വരെ അവിടുത്തെ ആവശ്യങ്ങൾ പൂർത്തീകരിക്കുകയും ചെയ്യുമായിരുന്നു . അവിടുന്ന് ഇശാഉ നിസ്ക്കരിച്ചു കഴിഞ്ഞാൽ, ഞാൻ അവിടുത്തെ വാതിലിൻ്റെ അടുത്ത് ഇരിക്കും. അവിടുന്ന് നിസ്ക്കാരം കഴിഞ്ഞ് വീട്ടിൽ പ്രവേശിച്ചാൽ ഞാൻ പറയും : ' അല്ലാഹുവിൻ്റെ റസൂൽﷺക്ക് പുതുതായി എന്തെങ്കിലും ആവശ്യങ്ങൾ ഉണ്ടായേക്കാം '. എന്നാൽ അല്ലാഹുവിൻ്റെ റസൂൽ ﷺ ' സുബ്ഹാനല്ലാഹ്, സുബ്ഹാനല്ലാഹി വ ബി ഹംദിഹീ ' എന്ന് പറയുന്നത് ഞാൻ കേട്ടു കൊണ്ടിരുന്നു ( വേറെ ആവശ്യങ്ങളൊന്നും പറഞ്ഞിരുന്നില്ല ). അങ്ങനെ ഞാൻ ക്ഷീണിച്ച് മടങ്ങിപ്പോകുകയോ അല്ലെങ്കിൽ ഉറക്കം വന്ന് ഞാൻ മയങ്ങിപ്പോവുകയോ ചെയ്യും.

അങ്ങനെയിരിക്കെ , ഒരു ദിവസം എൻ്റെ അവിടത്തോടുള്ള സേവനം മനസ്സിലാക്കിയിട്ട് അവിടുന്ന് എന്നോട് പറഞ്ഞു : എന്നോട്  ചോദിക്കൂ റബീഅ ; ഞാൻ താങ്കൾക്ക് നൽകാം. ( റബീഅ തുടരുന്നു) : ഞാൻ പറഞ്ഞു : അല്ലാഹുവിൻ്റെ റസൂലേ, ഞാൻ എൻ്റെ കാര്യം ഒന്ന് നോക്കട്ടേ  ഞാൻ ആലോചിച്ചിട്ട് പിന്നീട് താങ്കളെ അറിയിക്കാം. (അദ്ദേഹം പറയുന്നു) : അങ്ങനെ ഞാൻ സ്വയം ചിന്തിച്ചു. അങ്ങനെ ഈ ദുനിയാവ് നീങ്ങിപ്പോവുന്നതും മുറിഞ്ഞ് പോകുന്നതുമാണെന്നും അതിൽ എനിക്ക് വേണ്ട വിഭവം ഉണ്ടെന്നും അത് ( അല്ലാഹു വിധിച്ചത്) എനിക്ക് കിട്ടുമെന്നും ഞാൻ മനസ്സിലാക്കി . ( അദ്ദേഹം തുടരുന്നു ) : ഞാൻ ( മനസ്സിൽ ) പറഞ്ഞു: ഞാൻ അല്ലാഹുവിൻ്റെ റസൂലിനോട്  എൻ്റെ ആഖിറത്തിന് വേണ്ടി ചോദിക്കാം . കാരണം അല്ലാഹുവിൻ്റെ റസൂൽ ﷺ അല്ലാഹുവിൻ്റെ അടുക്കൽ ഉന്നതമായ സ്ഥാനത്താണല്ലോ . അങ്ങനെ ഞാൻ അവിടുത്തെ സമീപിച്ചു . അവിടുന്നു ചോദിച്ചു : റബീഅ എന്താ ചെയ്തത്? ( എന്താ തീരുമാനിച്ചത് ). അപ്പോൾ ഞാൻ ചോദിച്ചു : *അതെ, അല്ലാഹുവിൻ്റെ റസൂലേ, അങ്ങ് എൻ്റെ റബ്ബിങ്കലേക്ക് എനിക്ക് വേണ്ടി ശിപാർശ ( ദുആഉ ) ചെയ്യണമെന്നു ഞാൻ അങ്ങയോട് അപേക്ഷിക്കുന്നു -  അങ്ങനെ അവൻ എന്നെ നരകത്തിൽ നിന്ന് മോചിപ്പിക്കണമെന്നും.* അപ്പോൾ നബി ﷺ ചോദിച്ചു : ആരാണ് ഇത് ചോദിക്കാൻ നിന്നോട് നിർദ്ദേശിച്ചത്  റബീഅ ? ഞാൻ പറഞ്ഞു : ഇല്ല , താങ്കളെ സത്യവുമായി അയച്ചവൻ (അല്ലാഹു ) തന്നെയാണ് സത്യം . ആരും എന്നോട് ഇത് നിർദ്ദേശിച്ചതല്ല . പക്ഷേ, താങ്കൾ എന്നോട്, താങ്കളോട്  ചോദിക്കാൻ പറയുകയും താങ്കൾ നൽകുമെന്ന് പറയുകയും ചെയ്തപ്പോൾ - താങ്കളാണെങ്കിൽ അല്ലാഹുവിൻ്റെ അടുത്ത് ഉന്നത സ്ഥാനത്തുമാണല്ലോ - ഞാൻ എൻ്റെ കാര്യത്തിൽ ചിന്തിച്ചു .ഈ ദുനിയാവ് നീങ്ങിപ്പോവുന്നതും മുറിഞ്ഞ് പോകുന്നതുമാണെന്നും അതിൽ എനിക്ക് വേണ്ട വിഭവം ഉണ്ടെന്നും അത് ( അല്ലാഹു വിധിച്ചത്) എനിക്ക് കിട്ടുമെന്നും ഞാൻ മനസ്സിലാക്കി .ഞാൻ
പറഞ്ഞു: ഞാൻ അല്ലാഹുവിൻ്റെ റസൂലിനോട് എൻ്റെ ആഖിറത്തിന് വേണ്ടി ചോദിക്കാം . ( അദ്ദേഹം തുടർന്നു ) : അപ്പോൾ അല്ലാഹുവിൻ്റെ റസൂൽﷺ ദീർഘമായി മൗനം പാലിച്ചു . പിന്നീട് എന്നോട് പറഞ്ഞു : ഞാൻ അത് ചെയ്യാം. താങ്കൾ സുജൂദ് വർദ്ധിപ്പിച്ച് ( സുന്നത് നിസ്ക്കാരം ) കൊണ്ട് എന്നെ ആ വിഷയത്തിൽ സഹായിക്കുക ( മുസ്നദ് അഹ്മദ് )

2.

റസൂൽﷺ സയ്യിദാണ് എന്ന് ഹദീസിൽ വന്നത് വഫാതായ റസൂൽﷺയോട് തേടാൻ തെളിവാണോ ?

മരിച്ചു പോയ നബിമാരോടും മഹാന്മാരോടും സഹായം തേടാമെന്നതിന് ( ഇസ്തിഗാസ ) തെളിവായി ഖുബൂരികൾ കൊണ്ട് വരുന്ന ഒരു  ഹദീസ് ചുവടെ ചേർക്കുന്നു:

നമ്മുടെ നബിﷺയ്ക്ക് മറ്റു പടപ്പുകളേക്കാൾ ഉള്ള ശേഷ്ഠത എന്ന അധ്യായത്തിൽ മുസ്ലിം ( റ ) കൊണ്ടു വന്ന ഹദീസ് 

(باب تَفْضِيلِ نَبِيِّنَا صلى الله عليه وسلم عَلَى جَمِيعِ الْخَلاَئِقِ )

ഹദീസ് പൂർണ്ണ പരമ്പര സഹിതം ചുവടെ

⬇️⬇️⬇️⬇️

حَدَّثَنِي الْحَكَمُ بْنُ مُوسَى أَبُو صَالِحٍ، حَدَّثَنَا هِقْلٌ، - يَعْنِي ابْنَ زِيَادٍ - عَنِ الأَوْزَاعِيِّ، حَدَّثَنِي أَبُو عَمَّارٍ، حَدَّثَنِي عَبْدُ اللَّهِ بْنُ فَرُّوخَ، حَدَّثَنِي أَبُو هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ "‏ أَنَا سَيِّدُ ولدِ آدَمَ يَوْمَ الْقِيَامَةِ وَأَوَّلُ مَنْ يَنْشَقُّ عَنْهُ الْقَبْرُ وَأَوَّلُ شَافِعٍ وَأَوَّلُ مُشَفَّعٍ ‏

https://sunnah.com/muslim:2278

ആശയ വിവർത്തനം :

അബൂ ഹുറൈറ ( റ ) -ൽ നിന്ന് നിവേദനം. അല്ലാഹുവിൻ്റെ  റസൂൽﷺ പറഞ്ഞു :ഞാൻ ഖിയാമത്ത് നാളിൽ ആദം സന്തതികളുടെ സയ്യിദാണ് (നേതാവാണ്). ആദ്യമായി ഖബർ പൊട്ടിപ്പിളർന്നു വരുന്നവനും ആദ്യമായി ശുപാർശ ചെയ്യുന്നവനും ശുപാർശ സ്വീകരിക്കപ്പെടുന്നവനും ഞാൻ തന്നെയാണ് ( മുസ്ലിം )

സഹോദരങ്ങളേ, ഇതിൽ എവിടെയാണ് വഫാതായ  നബിﷺയോട് സഹായം തേടാൻ / ഇസ്തിഗാസ നടത്താൻ തെളിവ്❓

ഇനി ഈ ഹദീസ് വിശദീകരിച്ച് ചില പണ്ഡിതൻമാർ  സയ്യിദിൻ്റെ ഗുണഗണങ്ങൾ പറഞ്ഞതിനെ ദുർവ്യാഖ്യാനിച്ചാണ് വഫാതായ നബിﷺയോട് സഹായം തേടാം എന്നാണ് ഖുബൂരികൾ വാദിക്കുന്നത്.

പണ്ഡിതൻമാർ പറഞ്ഞ വിശദീകരണം :

قال الهروي: " *السيد": هو الذي يفوق قومه في الخير. وقال غيره: هو الذي يفزع إليه في النوائب والشدائد ، فيقوم بأمرهم، ويتحمل عنهم مكارههم، ويدفعها عنهم* .

[നവവീ ( റ ) പറയുന്നു] : ഹർവീ പറയുന്നു : സയ്യിദ് (നേതാവ് )

എന്നാൽ  നന്മയിൽ സമൂഹത്തെ നയിക്കുന്നവൻ എന്നാകുന്നു. അദ്ദേഹം അല്ലാത്ത മറ്റുള്ളവർ പറഞ്ഞു : പ്രയാസങ്ങളിലും അത്യാപത്തിലും ആളുകൾക്ക് ഓടിച്ചെല്ലാനുള്ള ഇടം- അപ്പോൾ നബിﷺ അവരുടെ കാര്യങ്ങൾ നടത്തും . അവരുടെ പ്രയാസങ്ങൾ ഏറ്റെടുക്കുകയും അവയെ തട്ടി മാറ്റുകയും ചെയ്യും.

ഈ വിശദീകരണമാണ് ഖുബൂരികൾ നബിﷺ വഫാതായ ശേഷവും അവിടുത്തോട് തേടാം എന്നതിന് തെളിവാക്കുന്നത് .സ്വഹാബാക്കൾക്ക് പ്രതിസന്ധികളും പ്രയാസങ്ങളും ഉണ്ടായ പല സന്ദർഭങ്ങളിലും പരിഹാരം തേടി നബിﷺ ജീവിച്ചിരുന്ന കാലത്ത് നബിﷺയെ സ്വഹാബാക്കൾ സമീപിച്ചിരുന്നു എന്നത് ശരി തന്നെയാണ് . എന്നാൽ , അവിടുത്തെ വഫാതിന് ശേഷം എത്രയോ പ്രതിസന്ധികളും പ്രയാസങ്ങളും ഇസ്ലാമിക സമൂഹത്തിൽ ഉണ്ടായിട്ടും അവരാരും ഈ ഹദീസിൻ്റെ അടിസ്ഥാനത്തിൽ ഇങ്ങനെ ഒരാശയം മനസ്സിലാക്കി നബിﷺയുടെ ഖബ്റിൻ്റെ അടുത്ത് വന്നോ അല്ലാതെയോ നബിﷺയോട് തേടിയില്ല എന്നത് ശ്രദ്ധേയമാണ് . അതിനാൽ തന്നെ ഇതിൽ മരിച്ചു പോയ മഹാന്മാരോട് തേടാൻ യാതൊരു തെളിവുമില്ല . നമ്മൾക്ക് നബിﷺ ഖുർആനും സുന്നത്തും ഇട്ടേച്ചു പോയിട്ടുണ്ട് . പ്രയാസ ഘട്ടങ്ങളിലും അതിനുള്ള പരിഹാരം നാം തേടേണ്ടത് ഖുർആനിലും സ്വഹീഹായ ഹദീസുകളിലും വന്ന മാർഗ്ഗങ്ങൾ സ്വീകരിച്ചു കൊണ്ടാണ് . അവിടുത്തേക്ക് പ്രയാസങ്ങളുണ്ടാകുമ്പോൾ അവിടുന്ന് നിസ്ക്കാരത്തിലേക്ക് തിരിയുകയായിരുന്നു പതിവ് എന്ന് ഹദീസുകളിൽ കാണാം . അതാണ് നമുക്ക് മാതൃക. അല്ലാഹുവിനെ അവലംബിക്കുക . അവനിൽ തവക്കുൽ ആക്കുക .

ഇനി ഖുബൂരികൾ പറയുന്ന പ്രകാരമാണെങ്കിൽ ചില ഹദീസുകളിൽ നബിﷺ മുഅല്ലിം ( അധ്യാപകൻ ) ആണെന്ന് വന്നിട്ടുണ്ട് - അപ്പോൾ സ്വഹാബികൾ നബിﷺ ജീവിച്ചിരുന്നപ്പോൾ ചെയ്ത പോലെ അവിടുത്തോട് മസ്അലകൾ ചോദിച്ച് പഠിച്ച പോലെ നമ്മളും നബിﷺയോട് അവിടത്തെ ഖബ്റിങ്കൽ ചെന്നോ അല്ലാതെയോ മസ്അലകൾ ചോദിച്ചു പഠിക്കാമെന്ന് വരില്ലേ ❓⁉️😀

എന്നാൽ , നമുക്കും നബിﷺ മുഅല്ലിം തന്നെയാണ്. അതിൻ്റെ അർഥം നബിﷺയോട് നേരിട്ട് മസ്അലകൾ ചോദിച്ച്  പഠിക്കാമെന്നല്ല ; മറിച്ച് നമ്മൾ രേഖപ്പെടുത്തപ്പെട്ട് കിടക്കുന്ന സ്വഹീഹായ ഹദീസുകളിൽ നിന്നും ഖുർആനിൽ നിന്നും അവയുടെ ശരിയായ വിശദീകരണങ്ങളിൽ നിന്നും കാര്യങ്ങൾ മനസ്സിലാക്കി ജീവിതം ചിട്ടപ്പെടുത്തണമെന്നാണ്.

ഹദീസ് ചുവടെ ചേർക്കുന്നു :നബിﷺ പറഞ്ഞു :

إِنَّ اللَّهَ لَمْ يَبْعَثْنِي مُعَنِّتًا وَلاَ مُتَعَنِّتًا وَلَكِنْ بَعَثَنِي مُعَلِّمًا مُيَسِّرًا

നിശ്ചയം അല്ലാഹു എന്നെ പരുഷനായിട്ടോ ഉപദ്രവകാരിയായിട്ടോ അയച്ചിട്ടില്ല . എന്നെ മുഅല്ലിം ആയിട്ടും കാര്യങ്ങൾ എളുപ്പമാക്കുന്നവനുമായിട്ടുമാണ് നിയോഗിച്ചിട്ടുള്ളത് ( മുസ്ലിം )

https://sunnah.com/muslim:1478

https://shamela.ws/book/9697/216

ഖണ്ഡനം 3

*أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ*

[ആശയം : അല്ലാഹു പടച്ച എല്ലാ തിൻമയിൽ നിന്നും  അല്ലാഹുവിൻ്റെ സമ്പൂർണ്ണ വചനങ്ങൾ കൊണ്ടു ഞാൻ കാവൽ തേടുന്നു] എന്ന കാവൽ തേട്ട പ്രാർഥന മരിച്ചു പോയ മഹാന്മാരോട് സഹായം തേടാൻ തെളിവാകുമോ⁉️😳

*أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ*

എന്ന പ്രാർഥനയുടെ അർഥം, *അല്ലാഹു പടച്ച എല്ലാ തിൻമയിൽ നിന്നും ഞാൻ അല്ലാഹുവിൻ്റെ സമ്പൂർണ്ണ വചനങ്ങൾ കൊണ്ടു ഞാൻ കാവൽ തേടുന്നു* എന്നാണ് . ഇവിടെ  കലിമാതുല്ലാഹി ത്താമ്മാതി എന്നാൽ അല്ലാഹുവിൻ്റെ സമ്പൂർണ്ണ വചനങ്ങൾ അതായത് അല്ലാഹുവിൻ്റെ കലാം / സംസാരം എന്നാണ് ആശയം. ഇത് അഹ്ലുസ്സുന്നയുടെ പൂർവ കാല ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട് . 

കൂടാതെ , ഈ കാവൽ തേട്ട പ്രാർഥന തെളിവ് പിടിച്ച് കൊണ്ട് ഖുർആൻ അല്ലാഹുവിൻ്റെ സൃഷ്ടി അല്ലെന്നും അത് പടക്കപ്പെട്ടതല്ലെന്നും ഇമാം ബുഖാരി ( റ) , ഇമാം അഹ്മദ് ബ്നു ഹൻബൽ ( റ ) ഉൾപ്പെടെയുള്ള പണ്ഡിതൻമാർ വ്യക്തമാക്കിയതായി കിതാബുകളിൽ കാണാം. അല്ലാഹുവിൻ്റെ കലിമാതുകൾ കൊണ്ട് നബിﷺ കാവൽ തേടിയതിൽ നിന്ന് ഖുർആൻ ഉൾപ്പെടെ അല്ലാഹുവിൻ്റെ കലാം ഒന്നും സൃഷ്ടി അല്ല എന്നും കാരണം പടപ്പിനോട് നബിﷺ കാവൽ തേടുക എന്നത് അസംഭവ്യമാണ്  എന്ന് ഇമാമുകൾ വിവരിച്ചത് കാണാം.

എന്നാൽ റാസി ( റ ) യുടെ തഫ്സീറിൽ , ഇൽമുൽ മഅഖൂലാതിൻ്റെ ( ഇൽമുൽ കലാം ) ആളുകൾ കലിമാതുല്ലാഹ് എന്നത് കൊണ്ട് വിവക്ഷ ഉന്നതാത്മാക്കൾ ( മഹാന്മാരുടെ ആത്മാക്കൾ ) ആണെന്ന് അഭിപ്രായപ്പെടുന്നുണ്ട് എന്ന് പരാമർശിക്കുന്നുണ്ട്. ഇത് ചിലർ മഹാത്മാക്കളോട് തേടാൻ തെളിവ് പിടിക്കുന്നത് അത്ഭുതകരം തന്നെ.

ഇത് യഥാർഥത്തിൽ റാസി ( റ യുടെ അഭിപ്രായമല്ല. റാസി ( റ ) വ്യക്തമായും ഇതിൻ്റെ ആശയം അല്ലാഹുവിൻ്റെ സംസാരം / കലാം ആണെന്ന് വ്യക്തമാക്കിയിട്ടുണ്ട് ( ഇനി റാസി ( റ ) അങ്ങനെ അഭിപ്രായപ്പെട്ടാൽ പോലും ഖുർആനിലും സുന്നത്തിലും സലഫുകളുടെ വിശദീകരണങ്ങളിലും അങ്ങനെ ഒരു വിശദീകരണം വന്നിട്ടില്ലാത്തതിനാൽ തള്ളപ്പെടേണ്ടതാണ് . 

മറ്റൊരു കാര്യം, കലിമാതുല്ലാഹ് എന്നാൽ മഹാന്മാരുടെ ആത്മാക്കൾ എന്ന് അർഥം പറഞ്ഞാൽ നബിﷺ മരിച്ചു പോയ  മഹാന്മാരോട് ആണ് പ്രസ്തുത കാവൽ തേട്ട പ്രാർഥന നടത്തിയത് എന്ന് വരില്ലേ❓⁉️😳

نعوذ بالله

കിതാബ് ലിങ്ക് :

https://shamela.ws/book/9697/216

 ഇമാം ബുഖാരീ യുടെ  ( അദ്ദേഹം ജനിച്ചത് ഹിജ്റ 194 വഫാത് ഹിജ്റ 256 )

കിതാബിൽ കാണാം :

(كتاب خلق افعال العباد)

അദ്ദേഹം പറയുന്നു :

*بَابُ مَا كَانَ النَّبِيُّ يَسْتَعِيذُ بِكَلِمَاتِ اللَّهِ لَا بِكَلَامِ غَيْرِهِ وَقَالَ نُعَيْمٌ: «لَا يُسْتعَاذُ بِالْمَخْلُوقِ، وَلَا بِكَلَامِ الْعِبَادِ وَالْجِنِّ وَالْإِنْسِ، وَالْمَلَائِكَةِ وَفِي هَذَا دَلِيلٌ أَنَّ كَلَامَ اللَّهِ غَيْرُ مَخْلُوقٍ، وَأَنَّ سِوَاهُ مَخْلُوقٌ*

നബിﷺ അല്ലാഹുവിൻ്റെ വചനങ്ങൾ കൊണ്ട് ( മറ്റാരുടേയും കലാം കൊണ്ടല്ല ) കാവൽ തേടിയത് സംബന്ധിച്ച അധ്യായം - നുംഎം ( റ ) പറയുന്നു : ഒരു പടപ്പിനോടും കാവൽ തേടരുത്. അടിമകളുടെയോ ജിന്നുകളുടേയോ മനുഷ്യരുടേയോ മലക്കുകളുടേയോ കലാം കൊണ്ട് കാവൽ തേടരുത് . അല്ലാഹുവിൻ്റെ കലാം സൃഷ്ടി അല്ല എന്നതിനും മറ്റുള്ളവരുടെ കലാം സൃഷ്ടി ആണ് എന്നതിനും ഇതിൽ തെളിവുണ്ട്.

തുടർന്ന് ബുഖാരി ഏതാനും ഹദീസുകൾ ഉദ്ധരിക്കുന്നു:

⬇️⬇️⬇️⬇️⬇️

قَالَ أَحْمَدُ بْنُ خَالِدٍ: ثنا مُحَمَّدُ بْنُ إِسْمَاعِيلَ، عَنْ عَمْرِو بْنِ شُعَيْبٍ، عَنْ أَبِيهِ، عَنْ جَدِّهِ، قَالَ: كَانَ الْوَلِيدُ بْنُ الْوَلِيدِ رَجُلًا يَفْزَعُ فِي مَنَامِهِ، وَذَكَرَ ذَلِكَ لِرَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ فَقَالَ لَهُ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: " إِذَا اضْطَجَعْتَ لِلنَّوْمِ فَقُلْ: *بِسْمِ اللَّهِ أَعُوذُ بِكَلِمَاتِ اللَّهِ التَّامَّةِ مِنْ غَضَبِهِ وَعِقَابِهِ، وَمِنْ شَرِّ عِبَادِهِ وَمِنْ هَمَزَاتِ الشيَاطينَ، وَأَنْ يَحْضَرُونَ* " فقَالَهَا فَذَهَبَ ذَلِكَ عَنْهُ

ആശയം :  വലീദു ബ്നുൽ വലീദ് ഉറക്കത്തിൽ പേടിച്ചുണരാറുള്ള ഒരു വ്യക്തിയായിരുന്നു . അദ്ദേഹം അത് സംബന്ധിച്ച് നബിﷺയോട് പറഞ്ഞു അപ്പോൾ നബിﷺ പറഞ്ഞു : താങ്കൾ  ഉറങ്ങാൻ കിടക്കുമ്പോൾ 

*بِسْمِ اللَّهِ أَعُوذُ بِكَلِمَاتِ اللَّهِ التَّامَّةِ مِنْ غَضَبِهِ وَعِقَابِهِ، وَمِنْ شَرِّ عِبَادِهِ وَمِنْ هَمَزَاتِ الشيَاطينَ، وَأَنْ يَحْضَرُونَ*

എന്ന് ചൊല്ലുക. അദ്ദേഹം അങ്ങനെ ചെയ്തപ്പോൾ അദ്ദേഹത്തിൻ്റെ ആ പ്രശ്നം അവസാനിച്ചു.

[ ശ്രദ്ധിക്കുക :ഈ പ്രാർഥന താഴെ പറയുന്ന ലഫ്ദുകളിലും വന്നിട്ടുണ്ട്

 *أَعُوذُ بِكَلِمَاتِ اللَّهِ التَّامَّةِ مِنْ غَضَبِهِ وَشَرِّ عِبَادِهِ وَمِنْ هَمَزَاتِ الشَّيَاطِينِ وَأَنْ يَحْضُرُونِ*

സാരം : അല്ലാഹുവിന്റെ കോപത്തിൽ നിന്നും അവന്റെ അടിമകളുടെ തിന്മയിൽ നിന്നും ശൈത്വാൻമാരുടെ ദുർമന്ത്രങ്ങളിൽ നിന്നും അവർ എന്നിൽ ഹാജരാവുന്നതിൽ നിന്നും ഞാൻ അല്ലാഹുവിന്റെ സമ്പൂർണ്ണ വചനങ്ങൾ കൊണ്ട് കാവൽ തേടുന്നു.

( ഈ പ്രാർത്ഥന ഉറക്കത്തിൽ പേടിച്ചുണർന്നാലും ഉറങ്ങാൻ കിടക്കുമ്പോൾ പൊതുവായും  ചൊല്ലാവുന്നതാണ് )

അടുത്ത ഹദീസ് :

حَدَّثَنَا أَبُو يَعْفُورٍ: عَبْدُ اللَّهِ بْنُ صَالِحٍ، حَدَّثَنِي اللَّيْثُ، حَدَّثَنِي يَزِيدُ بْنُ أَبِي حَبِيبٍ، عَنِ الْحَارِثِ بْنِ يَعْقُوبَ عَنْ يَعْقُوبَ بْنِ عَبْدِ اللَّهِ أَنَّهُ سَمِعَ بُسْرَ بْنَ سَعِيدٍ، يَقُولُ: سَمِعْتُ سَعْدَ بْنَ أَبِي وَقَّاصٍ، يَقُولُ: سَمِعْتُ خَوْلَةَ بِنْتَ حَكِيمٍ، تَقُولُ: كَانَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ: مَنْ نَزَلَ مَنْزِلًا، فَقَالَ: *«أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ* لَمْ يَضُرَّهُ شَيْءٌ حَتَّى يَرْتَحِلَ مِنْ مَنْزِلِهِ ذَلِكَ»

ഖൗലത്ത് ബിൻത് ഹകീം ( റ )- ൽ നിന്ന് നിവേദനം: അല്ലാഹുവിൻ്റെ റസൂൽﷺ പറയുമായിരുന്നു :ആരെങ്കിലും ഒരു പ്രദേശത്ത് ഇറങ്ങിയാൽ / എത്തിയാൽ അവൻ

 أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ

[ സാരം : ഞാൻ അല്ലാഹുവിന്റെ സമ്പൂർണ്ണ വചനങ്ങളെ കൊണ്ട് കാവൽ തേടുന്നു] എന്ന് പറഞ്ഞു കൊള്ളട്ടെ . എങ്കിൽ  അവൻ ആ പ്രദേശത്ത് നിന്ന് പുറപ്പെടുന്നത് വരെ അവനെ ഒന്നും ബുദ്ധിമുട്ടിക്കുകയില്ല - 

അടുത്ത ഹദീസ് :

حَدَّثَنَا عَبْدُ اللَّهِ بْنُ يُوسُفَ، ثنا مَالِكٌ، وَعَبْدُ اللَّهِ بْنُ مَسْلَمَةَ، عَنْ مَالِكٍ، عَنْ سُهَيْلِ بْنِ أَبِي صَالِحٍ السَّمَّانِ، عَنْ أَبِيهِ، عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ، إِنَّ رَجُلًا مِنْ أَسْلَمَ قَالَ: مَا نِمْتُ هَذِهِ اللَّيلَةَ، فَقَالَ لَهُ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ مِنْ أَيِّ شَيْءٍ؟ قَالَ: لَدَغَتْنِي عَقْرَبٌ، فَقَالَ لَهُ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ أَمَا إِنَّكَ لوْ قُلتَ حِينَ أَمْسَيْتَ: *«أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ،* لَمْ يَضُرَّكَ إِنْ شَاءَ اللَّهُ تَعَالَى

ആശയം : അബൂ ഹുറൈറ ( റ ) -ൽ നിന്ന് നിവേദനം : അസ്ലം ഗോത്രത്തിലെ ഒരു വ്യക്തി പറഞ്ഞു : ഞാൻ കഴിഞ്ഞ രാത്രി ഉറങ്ങിയിട്ടില്ല. അല്ലാഹുവിൻ്റെ റസൂൽﷺ ചോദിച്ചു : എന്തേ കാരണം ❓ അദ്ദേഹം പറഞ്ഞു : എന്നെ ഒരു 

തേൾ കുത്തി. അവിടുന്ന് പറഞ്ഞു :

താങ്കൾ വൈകുന്നേരം

 أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ

എന്ന് പ്രാർഥിച്ചിരുന്നെങ്കിൽ, ഇൻ ശാ അല്ലാഹ്, താങ്കളെ അത് ബുദ്ധിമുട്ടിക്കില്ലായിരുന്നു .

[ശ്രദ്ധിക്കുക: മേൽ പറഞ്ഞ പ്രാർഥന വൈകുന്നേരം  മൂന്ന് തവണ ചൊല്ലൽ  സുന്നത്തുണ്ടെന്ന് മറ്റു ഹദീസുകളിൽ വന്നിട്ടുണ്ട്]

കലിമാതുല്ലാഹിത്താമ്മാത് ( അല്ലാഹുവിൻ്റെ സമ്പൂർണ്ണ വചനങ്ങൾ) കൊണ്ട് കാവൽ തേടുന്ന പ്രാർഥനകൾ ഉൾക്കൊള്ളുന്ന രണ്ട് ഹദീസുകൾ കൂടി തുടർന്ന് ബുഖാരി ( റ ) പരാമർശിക്കുന്നുണ്ട് [ വായിക്കാൻ കിതാബ് ലിങ്ക് ഓപ്പൺ ചെയ്യുക ]


മറ്റു ഹദീസ് ഗ്രന്ഥങ്ങളിലും ഇത്തരത്തിലുള്ള നിരവധി കാവൽ തേട്ട പ്രാർഥനകൾ കാണാം. ഇതൊക്കെ മരിച്ചു പോയ  മഹാൻമാരോടാണ് എന്ന് ഒരു മുസ്ലിമിന് വിശ്വസിക്കാൻ സാധിക്കുമോ ❓⁉️- ഒരിക്കലുമില്ല . ഇത് അല്ലാഹുവിൻ്റെ വചനങ്ങൾ അഥവാ അവൻ്റെ കലാം കൊണ്ടുള്ള കാവൽ തേട്ടമാണ്. അല്ലാഹുവിൻ്റെ കലാം അവൻ്റെ സ്വിഫത് ആണ്. ഖുർആൻ ഉൾപ്പെടെയുള്ള അല്ലാഹുവിൻ്റെ കലാം സൃഷ്ടിയല്ല . സൃഷ്ടികളോടുള്ള ഇസ്തിആദത് അനുവദനീയമല്ല.

🌹🌹🌹🌹🌹

ഇമാം ഇബ്നു അബ്ദിൽ ബർ ( റ )രേഖപ്പെടുത്തുന്നു:

وَفِي الِاسْتِعَاذَةِ بِكَلِمَاتِ اللَّهِ أَبْيَنُ دَلِيلٍ عَلَى أَنَّ كَلَامَ اللَّهِ مِنْهُ تَبَارَكَ اسْمُهُ وَصِفَةً مِنْ صِفَاتِهِ لَيْسَ بِمَخْلُوقٍ ; لِأَنَّهُ مُحَالٌ أَنْ يُسْتَعَاذَ بِمَخْلُوقٍ ، وَعَلَى هَذَا جَمَاعَةُ أَهْلِ السُّنَّةِ ، وَالْحَمْدُ لِلَّهِ

ആശയം :  ഇവിടെ അല്ലാഹുവിന്റെ കലിമത്തുകൾ കൊണ്ട് കാവൽ തേടുന്നതിന് ഹദീസിൽ നിർദേശം വന്നതിൽ നിന്നും അല്ലാഹുവിന്റെ കലാമും/സംസാരവും അവന്റെ സിഫത്തുകളും/ വിശേഷണങ്ങളും സൃഷ്ടിയല്ല എന്നതിന് സുവ്യക്തമായ തെളിവുണ്ട്.കാരണം പടപ്പിനോട്/സൃഷ്ട്ടിയോടു  കാവൽ തേടൽ സംഭവിക്കാൻ പാടില്ലാത്തതാണ് .

ഇതാണ് അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ നിലപാട്

അൽ ഹംദു ലില്ലാഹ്

🌹🌹🌹🌹🌹

റാസി ( റ ) യും ഇവിടെ അല്ലാഹുവിൻ്റെ കലിമത് ( വചനം ) ആണ് ഉദ്ദേശ്യം എന്ന് പറഞ്ഞിട്ടുണ്ട് . കലിമാതുല്ലാഹി എന്ന് പറഞ്ഞാൽ മഹാൻമാരുടെ ആത്മാക്കൾ ആണ് എന്ന് അദ്ദേഹം സ്വന്തം അഭിപ്രായമായി പറഞ്ഞതല്ല അത് ഇൽമുൽ മഅഖൂലാതിൽ ( ഇൽമുൽ കലാമിൽ ) സ്ഥിരപ്പെട്ടതാണ് അതായത് വചന ശാസ്ത്രക്കാരുടെ അഭിപ്രായമാണ് എന്ന് അദ്ദേഹം ഉദ്ധരിക്കുകയാണ് ചെയ്തിട്ടുള്ളത് 

തഫ്സീർ റാസി കാണുക :

റാസി ( റ ) യുടെ നിലപാട് :

*قَوْلُهُ: (أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ)فَاعْلَمْ أَنَّ الْمُرَادَ بِكَلِمَاتِ اللَّهِ هُوَ قَوْلُهُ تَعَالَى: إِنَّما قَوْلُنا لِشَيْءٍ إِذا أَرَدْناهُ أَنْ نَقُولَ لَهُ كُنْ فَيَكُونُ [النَّحْلِ: ٤٠] وَالْمُرَادُ مِنْ قَوْلِهِ «كُنْ»* ........

കലാമിസ്റ്റുകളെ അദ്ദേഹം പറഞ്ഞത് [ഇത് അദ്ദേഹത്തിൻ്റെ നിലപാടല്ല - ഇനി അദ്ദേഹം അത് അംഗീകരിച്ചിരുന്നെങ്കിൽ തന്നെ കലിമതുല്ലാഹ് ഉന്നതാത്മാക്കൾ ആണ് എന്നതിന് തെളിവുമില്ല ]:

وَأَيْضًا ثَبَتَ فِي عِلْمِ الْمَعْقُولَاتِ أَنَّ عَالَمَ الْأَرْوَاحِ مُسْتَوْلٍ عَلَى عَالَمِ الْأَجْسَامِ، وَإِنَّمَا هِيَ الْمُدَبِّرَاتُ لِأُمُورِ هَذَا الْعَالَمِ كَمَا قَالَ تَعَالَى: فَالْمُدَبِّراتِ أَمْرًا [النَّازِعَاتِ: ٥]

فَقَوْلُهُ: (أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ)

اسْتِعَاذَةٌ مِنَ الْأَرْوَاحِ الْبَشَرِيَّةِ بِالْأَرْوَاحِ الْعَالِيَةِ الْمُقَدَّسَةِ الطَّاهِرَةِ الطَّيِّبَةِ فِي دَفْعِ شُرُورِ الْأَرْوَاحِ الْخَبِيثَةِ الظَّلْمَانِيَّةِ الْكَدِرَةِ، فَالْمُرَادُ بِكَلِمَاتِ اللَّهِ التَّامَّاتِ تِلْكَ الْأَرْوَاحُ الْعَالِيَةُ الطَّاهِرَةُ.

4. മൂസാ നബി ( അ ) നോട് അദ്ദേഹത്തിൻ്റെ ജനത മഴയെ ചോദിച്ചത് മരിച്ചു പോയ മഹാന്മാരോട് ഇസ്തിഗാസ നടത്താൻ തെളിവാണോ⁉️😳

(അൽ അഅ്‌റാഫ്  7 : 160)
وَقَطَّعۡنَٰهُمُ ٱثۡنَتَىۡ عَشۡرَةَ أَسۡبَاطًا أُمَمًاۚ وَأَوۡحَيۡنَآ إِلَىٰ مُوسَىٰٓ إِذِ ٱسۡتَسۡقَىٰهُ قَوۡمُهُۥٓ أَنِ ٱضۡرِب بِّعَصَاكَ ٱلۡحَجَرَۖ فَٱنۢبَجَسَتۡ مِنۡهُ ٱثۡنَتَا عَشۡرَةَ عَيۡنًاۖ قَدۡ عَلِمَ كُلُّ أُنَاسٍ مَّشۡرَبَهُمۡۚ وَظَلَّلۡنَا عَلَيۡهِمُ ٱلۡغَمَٰمَ وَأَنزَلۡنَا عَلَيۡهِمُ ٱلۡمَنَّ وَٱلسَّلۡوَىٰۖ كُلُواْ مِن طَيِّبَٰتِ مَا رَزَقۡنَٰكُمۡۚ وَمَا ظَلَمُونَا وَلَٰكِن كَانُوٓاْ أَنفُسَهُمۡ يَظۡلِمُونَ
അവരെ ( ഇസ്രായീല്യരെ ) നാം പന്ത്രണ്ട്‌ ഗോത്രങ്ങളായി സമൂഹങ്ങളായി ഭാഗി)ച്ചു. മൂസായുടെ ജനങ്ങള്‍ അദ്ദേഹത്തോട്‌ വെള്ളം  ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്‌ നാം വഹ്‌ യ്‌ [സന്ദേശം] നല്‍കി. നിന്‍റെ വടികൊണ്ട്‌ പാറക്കല്ലിന്ന്‌ അടിച്ചുകൊള്ളുക എന്ന്‌, അപ്പോള്‍ അതില്‍ നിന്ന്‌ പന്ത്രണ്ട്‌ നീരുറവകള്‍ പൊട്ടി ഒഴുകി.
എല്ലാവരും അവരവര്‍ക്ക്‌ കുടിക്കാനുള്ള സ്ഥാനം അറിയുകയുണ്ടായി. അവര്‍ക്ക്‌ നാം മേഘത്തെ തണലാക്കിക്കൊടുക്കുകയും ചെയ്‌തു. അവര്‍ക്ക്‌ നാം മന്നായും സല്‍വായും ഇറക്കിക്കൊടുക്കുകയും ചെയ്‌തു. നിങ്ങള്‍ക്ക്‌ നാം നല്‍കിയിട്ടുള്ള നല്ല വിശിഷ്‌ട വസ്‌തുക്കളില്‍ നിന്ന്‌ നിങ്ങള്‍ തിന്നുകൊള്ളുവിന്‍ (എന്ന്‌ നാം പറഞ്ഞു). (എന്നാല്‍) അവര്‍ നമ്മോട്‌ ഒന്നും അക്രമം ചെയ്‌തില്ല, എങ്കിലും അവര്‍ അവരോട്‌ തന്നെയായിരുന്നു അക്രമം ചെയ്‌തിരുന്നത്‌.

ഇതേ സംഭവം ഖുർആൻ മറ്റൊരിടത്ത് പറയുന്നത് ശ്രദ്ധിക്കുക :

(അൽ ബഖറഃ  2 : 60)
وَإِذِ ٱسۡتَسۡقَىٰ مُوسَىٰ لِقَوۡمِهِۦ فَقُلۡنَا ٱضۡرِب بِّعَصَاكَ ٱلۡحَجَرَۖ فَٱنفَجَرَتۡ مِنۡهُ ٱثۡنَتَا عَشۡرَةَ عَيۡنًاۖ قَدۡ عَلِمَ كُلُّ أُنَاسٍ مَّشۡرَبَهُمۡۖ كُلُواْ وَٱشۡرَبُواْ مِن رِّزۡقِ ٱللَّهِ وَلَا تَعۡثَوۡاْ فِى ٱلۡأَرۡضِ مُفۡسِدِينَ
മൂസാ തന്‍റെ ജനതക്ക്‌ വേണ്ടി വെള്ളത്തിനപേക്ഷിച്ച സന്ദര്‍ഭവും ഓര്‍ക്കുക. അപ്പോള്‍, നാം പറഞ്ഞു; നിന്‍റെ വടി കൊണ്ട് ആ പാറക്കല്ലിന് അടിക്കുക. അപ്പോള്‍ അതില്‍ നിന്ന് പന്ത്രണ്ട് നീരുറവുകള്‍ പൊട്ടി ഒഴുകി. എല്ലാവരും അവരവര്‍ കുടിക്കേണ്ടുന്ന സ്ഥാനം അറിയുകയുണ്ടായി. അല്ലാഹുവിന്‍റെ വക ആഹാരത്തില്‍ നിന്ന് നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുവിന്‍. നാശകാരികളായിക്കൊണ്ട് ഭൂമിയില്‍ നിങ്ങള്‍ കുഴപ്പം പ്രവര്‍ത്തിക്കുകയും അരുത്. (എന്നും പറയപ്പെട്ടു)
🌹🌹🌹🌹🌹
ഇവിടെ ജീവിച്ചിരിക്കുന്ന  മൂസാ നബി ( അ ) യോട് ജനത വെള്ളം ചോദിച്ചത് സാങ്കേതികമായി പ്രാർഥന ( ദുആഉ ) അല്ല . അല്ലാഹുവിൻ്റെ മാത്രം കഴിവിൽ പെട്ട കാര്യം മൂസാ നബി ( അ ) യോട് അവർ ചോദിച്ചതുമല്ല . മൂസാ നബി ( അ ) തങ്ങൾക്ക് മഴക്ക്  / വെള്ളത്തിന് വേണ്ടി അല്ലാഹുവോട്  ദുആഉ ചെയ്യണം എന്നും അങ്ങനെ തങ്ങൾക്ക് വെള്ളം ലഭിക്കണമെന്നതുമായ  ഉദ്ദേശ്യത്തിൽ മാത്രമാണ് അവർ മൂസാ നബി (അ ) യോട് മഴയെ തേടിയത്.

ജീവിച്ചിരിക്കുന്ന നേതാവിനോട് , പ്രത്യേകിച്ച് നബിയോട് അനുയായികൾ തങ്ങളുടെ പ്രശ്നങ്ങൾ / ആവലാതികൾ ബോധിപ്പിക്കൽ സർവ്വ സാധാരണമാണ്.

ഇവിടെ , മൂസാ നബി (അ ) തങ്ങൾക്ക് മഴക്ക് / വെള്ളത്തിന് വേണ്ടി പ്രാർഥിക്കണം എന്ന ഉദ്ദേശ്യത്തിൽ അല്ലാതെയാണ് അവർ മൂസാ നബി ( അ ) യോട് തേടിയത് എന്ന് ആരെങ്കിലും വാദിക്കുന്നെങ്കിൽ പിന്നെ, മൂസാ നബി ( അ ) പ്രാർഥനയൊന്നും കൂടാതെ. നേരിട്ട് തങ്ങൾക്ക് മഴ / വെള്ളം നൽകും എന്ന് വിശ്വസിച്ചാണ് അവർ തേടിയത് എന്ന് വിശ്വസിക്കേണ്ടി വരുമല്ലോ. അതാകട്ടേ ശിർക്കല്ല. സത്യത്തിൽ മൂസാ നബി ( അ ) തങ്ങൾക്ക് വെള്ളം ലഭിക്കാൻ വേണ്ടി അല്ലാഹുവോട് ദുആഉ ചെയ്യണം എന്നാണ് അവർ ഉദ്ദേശിച്ചത്. അതാകട്ടേ നബിയുടെ കഴിവിൽ പെടാത്ത ഒരു കാര്യവുമല്ല.

https://youtu.be/n-M6ZDxqtMI?si=uS7MIDGzicIuVf-B

5.

إِنَّمَا وَلِيُّكُمُ ٱللَّهُ وَرَسُولُهُۥ وَٱلَّذِينَ ءَامَنُواْ ٱلَّذِينَ يُقِيمُونَ ٱلصَّلَوٰةَ وَيُؤۡتُونَ ٱلزَّكَوٰةَ وَهُمۡ رَٰكِعونَ

എന്ന ആയത്ത് 

മരിച്ചു പോയ മഹാന്മാരോട് ഇസ്തിഗാസ നടത്താൻ തെളിവാണോ⁉️😳

ഇസ്ലാമിൻ്റേയും മുസ്ലിംകളുടേയും 

ശത്രുക്കളായ യഹൂദി - നസ്വാറാക്കളെ ആത്മ മിത്രങ്ങളാക്കരുതെന്ന് ഖുർആൻ

ഉത്ബോധിപ്പിക്കുന്നു ( മാനുഷിക ബന്ധങ്ങൾ പാടില്ലെന്നല്ല)

(അൽ മാഇദഃ  5:51)

 يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَتَّخِذُواْ ٱلۡيَهُودَ وَٱلنَّصَٰرَىٰٓ أَوۡلِيَآءَۘ بَعۡضُهُمۡ أَوۡلِيَآءُ بَعۡضٍۚ وَمَن يَتَوَلَّهُم مِّنكُمۡ فَإِنَّهُۥ مِنۡهُمۡۗ إِنَّ ٱللَّهَ لَا يَهۡدِى ٱلۡقَوۡمَ ٱلظَّٰلِمِينَ

[ഹേ, വിശ്വസിച്ചവരേ, യഹൂദി - നസ്വാറാക്കളെ നിങ്ങള്‍ ബന്ധു മിത്രങ്ങളാക്കി (അഥവാ സഹായികളാക്കി - വലിയ്യുകളാക്കി ) വക്കരുത്.   അവരില്‍ ചിലര്‍ ചിലരുടെ [തമ്മ തമ്മില്‍] ബന്ധുമിത്രങ്ങളാകുന്നു. നിങ്ങളില്‍നിന്ന് ആരെങ്കിലും അവരോടു ആത്‌മ ബന്ധം സ്ഥാപിക്കുന്ന പക്ഷം, നിശ്ചയമായും അവന്‍, അവരില്‍ പെട്ടവനായിരിക്കും.   നിശ്ചയമായും അല്ലാഹു, അക്രമികളായ ജനങ്ങളെ സന്മാര്‍ഗ്ഗത്തിലാക്കുകയില്ല ]

എന്നു പറഞ്ഞതിനെത്തുടർന്നാണ് ക്വുർആനിൽ, 

(അൽ മാഇദഃ  5 : 55)

إِنَّمَا وَلِيُّكُمُ ٱللَّهُ وَرَسُولُهُۥ وَٱلَّذِينَ ءَامَنُواْ ٱلَّذِينَ يُقِيمُونَ ٱلصَّلَوٰةَ وَيُؤۡتُونَ ٱلزَّكَوٰةَ وَهُمۡ رَٰكِعونَ

 [നിശ്ചയമായും, നിങ്ങളുടെ ബന്ധുമിത്രം അല്ലാഹുവും, അവന്‍റെ റസൂലും, വിശ്വസിച്ചവരും മാത്രമാകുന്നു; (അതെ) നമസ്‌കാരം നിലനിറുത്തുകയും, സകാത്ത് കൊടുക്കുകയും ചെയ്യുന്നവര്‍; അവരാകട്ടെ, (ഭയഭക്തിയര്‍പ്പിച്ചു) കുമ്പിടുന്നവരുമായിരിക്കും. [മറ്റാരും നിങ്ങള്‍ക്ക് ബന്ധുമിത്രങ്ങളല്ല.] 

എന്ന ആയത്ത് പറയുന്നത്.

ഈ ആയത്തുകൾ ഇറങ്ങാൻ അവതരണ പശ്ചാത്തലവുമുണ്ട്.

വലിയ്യുകൾ ആയി സ്വീകരിക്കുക എന്നാണ്  മരച്ചവരോട് ഇസ്തിഗാഥ ചെയ്യുക എന്നതിന്റെ ആശയമെങ്കിൽ, *ഇന്നമാ വലിയ്യുകുമുല്ലാഹ് എന്ന മാഇദയിലെ ഈ ആയത്ത് ഇറങ്ങുന്നതിനു മുമ്പ് സ്വഹാബികൾ യഹൂദ ക്രൈസ്തവരോട് നിങ്ങൾ പറയുന്ന തരം  ഇസ്തിഗാഥ ചെയ്യാറുണ്ടായിരുന്നോ?* -

نعوذ بالله 

 ഒരിക്കലുമില്ലല്ലോ.

ഇല്ലെങ്കിൽ പിന്നെ എന്തിനാണ് ഈ ആയത്തുകളിലൂടെ അത് വിരോധിച്ചത്??_

തഫ്സീർ ഇബ്നു കസീർ കാണുക:

ينهى تعالى عباده المؤمنين عن موالاة اليهود والنصارى الذين هم أعداء الإسلام وأهله ، قاتلهم الله ، ثم أخبر أن بعضهم أولياء بعض ، ثم تهدد وتوعد من يتعاطى ذلك فقال : ( ومن يتولهم منكم فإنه منهم [ إن الله لا يهدي القوم الظالمين ] )

മാത്രമല്ല; മരിച്ചവരോട് ഇസ്തിഗാസ ചെയ്യാമെന്ന്  പറയുന്നവർ വാദിക്കുന്ന പോലെ, ഈ ആയത്ത് മരിച്ചവരോട് തേടാൻ തെളിവാണെങ്കിൽ, മരിച്ചു പോയ എല്ലാ സത്യവിശ്വാസികളോടും സഹായം തേടാമെന്ന് വരില്ലേ⁉️😀

യഥാർഥത്തിൽ ജീവിച്ചിരിക്കുന്ന സത്യവിശ്വാസികൾ പരസ്പരം മൈത്രീ ബന്ധുക്കളും സഹായികളുമാണ് . മരണപ്പെട്ടവരോട് ആവശ്യങ്ങൾ തേടാമെന്നതിന് ഈ ആയത്തിൽ ഒരു തെളിവുമില്ല .

6️⃣ ഉസ്മാൻ (റ) ശത്രുക്കളാൽ ഉപരോധിക്കപ്പെട്ടപ്പോൾ, നബിﷺ സ്വപ്നത്തിൽ വന്നു വെള്ളം കൊടുത്തത് ഖുബൂരിക്ക് ഇസ്തിഗാസക്ക് തെളിവാണോ⁉️ ഈ സംഭവത്തിൻ്റെ നിജസ്ഥിതി എന്ത്❓

കിതാബ് ലിങ്ക്:

https://www.islamweb.net/ar/library/content/59/824/%D8%B5%D9%81%D8%A9-%D8%AD%D8%B5%D8%B1-%D8%A3%D9%85%D9%8A%D8%B1-%D8%A7%D9%84%D9%85%D8%A4%D9%85%D9%86%D9%8A%D9%86-%D8%B9%D8%AB%D9%85%D8%A7%D9%86-%D8%A8%D9%86-%D8%B9%D9%81%D8%A7%D9%86

ഉസ്മാൻ (റ) നെ ശത്രുക്കൾ വീട്ടു തടങ്കലിലാക്കി ഉപരോധിച്ചപ്പോൾ അദ്ദേഹത്തിന് നോമ്പ് മുറിക്കാൻ പോലും വെള്ളം നൽകിയില്ല. അന്ന് രാത്രി നബിﷺ മച്ചിൻ പുറത്ത് കൂടി വന്ന് അദ്ദേഹത്തിന് വെള്ളം നൽകിയതായി ദർശനമുണ്ടായി. ഇത് സ്വപ്ന ദർശനമായിരുന്നു എന്ന് ഈ സംഭവത്തിൻ്റെ രണ്ട് റിപ്പോർട്ടുകളിൽ വന്നിട്ടുണ്ട്. ഒരു റിപ്പോൾ സ്വപ്നത്തിൽ എന്ന് പ്രത്യേകം പരാമർശിച്ചിട്ടില്ല. അതാണ് ഖുബൂരികൾ തെളിവാക്കുന്നത്. എന്നാൽ ഒരേ സംഭവത്തിൻ്റെ വ്യത്യസ്ത റിപ്പോർട്ടുകൾ സംയോജിപ്പിക്കുമ്പോൾ ഇത് ഒരു സ്വപ്ന ദർശനമായിരുന്നു എന്ന് വ്യക്തമാണ് . മാത്രമല്ല ; ഒരു റിപ്പാർട്ടിലും ഉസ്മാൻ ( റ) വഫാതായ നബിﷺയോട് സഹായം തേടി എന്ന് വന്നിട്ടുമില്ല. ഈ സംഭവത്തിൻ്റെ മൂന്ന് റിപ്പോർട്ടുകളും നമുക്ക് പരിശോധിക്കാം, ഇൻ ശാ അല്ലാഹ്.

🌹🌹🌹🌹🌹

റിപ്പോർട്ട് 1️⃣

وَعَنِ النُّعْمَانِ بْنِ بَشِيرٍ ، عَنْ نَائِلَةَ بِنْتِ الْفَرَافِصَةِ الْكَلْبِيَّةِ - امْرَأَةِ عُثْمَانَ - قَالَتْ : لَمَّا حُصِرَ عُثْمَانُ ظَلَّ الْيَوْمَ الَّذِي كَانَ قَبْلَ قَتْلِهِ صَائِمًا ، فَلَمَّا كَانَ عِنْدَ إِفْطَارِهِ سَأَلَهُمُ الْمَاءَ الْعَذْبَ ، فَأَبَوْا عَلَيْهِ وَقَالُوا : دُونَكَ ذَلِكَ الرَّكِيَّ - وَرَكِيٌّ فِي الدَّارِ الَّذِي يُلْقَى فِيهِ النَّتِنُ - قَالَتْ : فَلَمْ يُفْطِرْ ، فَأَتَيْتُ جَارَاتٍ لَنَا عَلَى أَجَاجِيرَ مُتَوَاصِلَةٍ - وَذَلِكَ فِي السَّحَرِ - فَسَأَلْتُهُمُ الْمَاءَ الْعَذْبَ فَأَعْطَوْنِي كُوزًا مِنْ مَاءٍ ، فَأَتَيْتُهُ فَقُلْتُ : هَذَا مَاءٌ عَذْبٌ أَتَيْتُكَ بِهِ . قَالَتْ : فَنَظَرَ فَإِذَا الْفَجْرُ قَدْ طَلَعَ فَقَالَ : إِنِّي أَصْبَحْتُ صَائِمًا . قَالَتْ : فَقُلْتُ : وَمِنْ أَيْنَ وَلَمْ أَرَ أَحَدًا أَتَاكَ بِطَعَامٍ وَلَا شَرَابٍ ؟ *فَقَالَ : إِنِّي رَأَيْتُ رَسُولَ اللَّهِ ، صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، اطَّلَعَ عَلَيَّ مِنْ هَذَا السَّقْفِ وَمَعَهُ دَلْوٌ مِنْ مَاءٍ فَقَالَ : " اشْرَبْ يَا عُثْمَانُ " . فَشَرِبْتُ حَتَّى رَوِيتُ* ثُمَّ قَالَ : " ازْدَدْ " . فَشَرِبْتُ حَتَّى نَهِلْتُ ثُمَّ قَالَ : " أَمَا إِنَّ الْقَوْمَ سَيَبْكُرُونَ عَلَيْكَ ، فَإِنْ قَاتَلْتَهُمْ ظَفِرْتَ ، وَإِنْ تَرَكْتَهُمْ أَفْطَرْتَ عِنْدَنَا " . قَالَتْ : فَدَخَلُوا عَلَيْهِ مِنْ يَوْمِهِ فَقَتَلُوهُ .

ഉസ്മാൻ (رضي الله عنه)ന്റെ ഭാര്യ നാഇല (رضي الله عنها) -ൽ നിന്ന് നിവേദനം : ഉസ്മാൻ(رضي الله عنه)വിനെ  ഉപരോധിച്ചപ്പോൾ, അദ്ദേഹം കൊല്ലപ്പെടുന്നതിനു മുമ്പുള്ള ദിവസം  നോമ്പിലായിരുന്നു. ഇഫ്താർ സമയത്ത് അദ്ദേഹം തന്നെ ഉപരോധിച്ചവരോട് ശുദ്ധജലത്തിന് അപേക്ഷിച്ചു. പക്ഷേ അവർ അദ്ദേഹത്തിന്  വെള്ളം  നൽകാൻ  കൂട്ടാക്കിയില്ല. അവർ അവിടെയുണ്ടായിരുന്ന, മാലിന്യങ്ങൾ വലിച്ചെറിയപ്പെട്ടിരുന്ന ഒരു  കിണർ   ഉപയോഗിക്കാൻ നിർദ്ദേശിച്ചു. (നാഇല തുടരുന്നു) : അദ്ദേഹത്തിന്ന് നോമ്പ് തുറക്കാനായില്ല. അങ്ങനെ ഞാൻ രാത്രിയുടെ അവസാന യാമത്തിൽ (സഹർ സമയം) ഞങ്ങളുടെ അയൽപക്കക്കാരികളെ സമീപിച്ചു. ഞങ്ങളുടെയും അവരുടെയും വീടുകളുടെ മേൽക്കൂരകൾ തമ്മിലുള്ള ബന്ധം വഴിയാണ് ഞാൻ അവരുമായി ആശയ വിനിമയം നടത്തിയത്.    അവരോട് ഞാൻ ശുദ്ധ ജലം ചോദിച്ചു. അവർ എനിക്ക് ഒരു കൂജ വെള്ളം നൽകി. ഞാൻ അതു കൊണ്ട് അദ്ദേഹത്തിങ്കൽ എത്തി പറഞ്ഞു: "ഇത് ഞാൻ താങ്കൾക്കായി കൊണ്ടു വന്ന ശുദ്ധജലമാണ് ".

അദ്ദേഹം നോക്കുമ്പോൾ ഫജ്ർ( പ്രഭാതം) സമയമായിരുന്നു.  അദ്ദേഹം പറഞ്ഞു: “ഞാൻ നോമ്പുകാരനായി നേരം പുലർന്നിരിക്കുന്നു ( ഞാൻ നോമ്പ് നോൽക്കുകയാണ് ).

ഞാൻ ചോദിച്ചു: “എവിടെ നിന്ന്❓ ഞാൻ ആരെയും നിങ്ങൾക്ക് ഭക്ഷണമോ പാനീയമോ  നൽകുന്നതായി  കണ്ടില്ലല്ലോ”.

അദ്ദേഹം പറഞ്ഞു: "ഞാൻ അല്ലാഹുവിന്റെ റസൂൽﷺയെ  കണ്ടു. മേൽക്കൂരയിലൂടെ അദ്ദേഹം എന്നിലേക്ക് വെളിപ്പെട്ടതായി ഞാൻ കണ്ടു ( ഇത് സ്വപ്നത്തിൽ കണ്ടതാണ് എന്ന് ഇതിന്റെ മറ്റു റിപ്പോർട്ടുകളിൽ കാണാം). റസൂലിന്റെ കൈയിൽ വെള്ളം നിറച്ച ഒരു ബക്കറ്റ് ഉണ്ടായിരുന്നു. അവിടുന്ന് പറഞ്ഞു: "ഉസ്മാനേ, താങ്കൾ കുടിച്ചോളൂ’'. ഞാൻ വേണ്ടുവോളം വെള്ളം കുടിച്ചു,  വീണ്ടും  അവിടുന്ന് പറഞ്ഞു: ‘ഇനിയും കുടിച്ചോളു.’ ഞാൻ  പൂർണ്ണ തൃപ്തനാകുവോളം വീണ്ടും കുടിച്ചു.  ശേഷം അദ്ദേഹം പറഞ്ഞു: ‘ താങ്കൾക്കെതിരെ ഈ ആളുകൾ പകൽ സമയം ആക്രമണം നടത്തും. താങ്കൾ അവരോടു പോരാടിയാൽ താങ്കൾ ജയിക്കും. പക്ഷേ താങ്കൾ അവരെ ഒഴിവാക്കിയാൽ താങ്കൾ ഞങ്ങളുടെ അടുത്ത് നോമ്പ് മുറിക്കുകയും ചെയ്യാം (താങ്കൾ വഫാതായി ഞങ്ങളോടൊപ്പം ചേരും എന്നർഥം)”. ( നാഇല തുടരുന്നു ): പകൽ സമയം അവർ അദ്ദേഹത്തിന്റെ  അടുത്ത് പ്രവേശിക്കുകയും അദ്ദേഹത്തെ കൊലപ്പെടുത്തുകയും ചെയ്തു (അൽ ബിദായത്തു വന്നിഹായ)

https://shamela.ws/book/23708/2304


*അദ്ദേഹം നബിﷺയെ കണ്ടതും അവിടുന്ന് വെള്ളം നൽകിയതും സ്വപ്നത്തിലായിരുന്നുവെന്ന് ഈ റിപ്പോർട്ടിൻ്റെ തൊട്ട് മുമ്പും ശേഷവും ഇതേ കിതാബിൽ തന്നെയുള്ള  വിവിധ റിപ്പോർട്ടുകളിൽ നിന്നും മറ്റു ഹദീസ് ഗ്രന്ഥങ്ങളിൽ നിന്നും വ്യക്തമാണ്.*

ഏതാനും സാമ്പിളുകൾ മാത്രം ചുവടെ ചേർക്കുന്നു:


റിപ്പോർട്ട് 2️⃣

قَالَ أَبُو جَعْفَرٍ الرَّازِيُّ ، عَنْ أَيُّوبَ السِّخْتِيَانِيِّ ، عَنْ نَافِعٍ ، عَنِ ابْنِ عُمَرَ أَنَّ عُثْمَانَ ، رَضِيَ اللَّهُ عَنْهُ ، أَصْبَحَ يُحَدِّثُ النَّاسَ قَالَ : *رَأَيْتُ النَّبِيَّ ، صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، فِي الْمَنَامِ* فَقَالَ : " يَا عُثْمَانُ أَفْطِرْ عِنْدَنَا " . فَأَصْبَحَ صَائِمًا وَقُتِلَ مِنْ يَوْمِهِ

ഇബ്നു ഉമർ ( رضي الله عنهما) പറയുന്നു: ഉസ്മാൻ ( رضي الله عنه) അന്ന് നേരം പുലർന്നപ്പോൾ  ജനങ്ങളോട് പറഞ്ഞു : *ഞാൻ നബിﷺയെ സ്വപ്നം കണ്ടു.* അവിടുന്ന് എന്നോട് പറഞ്ഞു : ഓ ഉസ്മാൻ, ഞങ്ങളുടെ അടുത്ത് നോമ്പ് തുറക്കൂ ( അദ്ദേഹം ഉടനെ ശഹീദാവുമെന്ന് സൂചന ). അദ്ദേഹത്തിന് നോമ്പോട് കൂടി തന്നെ നേരം പുലരുകയും അന്ന് പകൽ തന്നെ അദ്ദേഹം വധിക്കപ്പെടുകയും ചെയ്തു.

റിപ്പോർട്ട് 3️⃣


ഉസ്മാൻ ( رضي الله عنه) കസീറു ബ്നു സ്സ്വൽതി നോട് പറയുന്നു:

وَلَكِنِّي سَهِرْتُ فِي لَيْلَتِي هَذِهِ الْمَاضِيَةِ ، فَلَمَّا كَانَ عِنْدَ السَّحَرِ أَغْفَيْتُ إِغْفَاءَةً ، *فَرَأَيْتُ فِيمَا يَرَى النَّائِمُ رَسُولَ اللَّهِ ، صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، وَأَبَا بَكْرٍ وَعُمَرَ ، وَرَسُولَ اللَّهِ ، صَلَّى اللَّهُ عَلَيْهِ وَسَلَّمَ* ، يَقُولُ لِي : يَا " عُثْمَانُ الْحَقْنَا لَا تَحْبِسْنَا ، فَإِنَّا نَنْتَظِرُكَ " . قَالَ : فَقُتِلَ مِنْ يَوْمِهِ ذَلِكَ .

പക്ഷേ, കഴിഞ്ഞ രാത്രി ഞാൻ ഉറക്കമിളച്ചു. എന്നാൽ സഹർ സമയമായപ്പോൾ ഞാൻ ചെറുതായി ഒന്ന് മയങ്ങി. അപ്പോൾ *ഞാൻ അല്ലാഹുവിൻ്റെ റസൂൽﷺയേയും അബൂ ബകറിനേയും ഉമറിനേയും സ്വപ്നത്തിൽ കണ്ടു*.അല്ലാഹുവിൻ്റെ റസൂൽﷺ എന്നോട് പറഞ്ഞു : 

"ഓ ഉസ്മാനേ, ഞങ്ങളോടൊപ്പം വന്നു ചേരൂ.  ഞങ്ങൾ താങ്കളെ കാത്തിരിക്കുന്നു. അതേ ദിവസം തന്നെ അദ്ദേഹം കൊല്ലപ്പെട്ടു.

റിപ്പോർട്ട് 4️⃣

عَنْ أُمِّ هِلَالٍ بِنْتِ وَكِيعٍ ، عَنِ امْرَأَةِ عُثْمَانَ - قَالَ : وَأَحْسَبُهَا بِنْتَ الْفَرَافِصَةِ - قَالَتْ : أَغْفَى عُثْمَانُ *فَلَمَّا اسْتَيْقَظَ قَالَ : إِنَّ الْقَوْمَ يَقْتُلُونَنِي . قُلْتُ : كَلَّا يَا أَمِيرَ الْمُؤْمِنِينَ . قَالَ : إِنِّي رَأَيْتُ رَسُولَ اللَّهِ ، صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، وَأَبَا بَكْرٍ وَعُمَرَ فَقَالُوا : " أَفْطِرْ عِنْدَنَا اللَّيْلَةَ " . أَوْ : " إِنَّكَ تُفْطِرُ عِنْدَنَا اللَّيْلَةَ* " 

ഉസ്മാൻ ( رضي الله عنه) ൻ്റെ പത്നി പറയുന്നു :......... ഉസ്മാൻ മയങ്ങിപ്പോയി. ഉണർന്നപ്പോൾ അദ്ദേഹം പറഞ്ഞു : ആളുകൾ എന്നെ കൊല്ലും . ഞാൻ പറഞ്ഞു : അങ്ങനെയല്ല അമീറുൽ മുഅമിനീൻ. അദ്ദേഹം പറഞ്ഞു : ഞാൻ അല്ലാഹുവിൻ്റെ റസൂൽﷺയേയും അബൂ ബകറിനേയും ഉമറിനേയും കണ്ടു. അവർ എന്നോട് പറഞ്ഞു : നിശ്ചയം താങ്കൾ രാത്രി ഞങ്ങളുടെ കൂടെ നോമ്പ് തുറക്കും.


റിപ്പോർട്ട് 5️⃣:

وَقَالَ أَبُو يَعْلَى الْمَوْصِلِيُّ ، وَعَبْدُ اللَّهِ بْنُ الْإِمَامِ أَحْمَدَ : حَدَّثَنِي عُثْمَانُ بْنُ أَبِي شَيْبَةَ ، ثَنَا يُونُسُ بْنُ أَبِي يَعْفُورٍ الْعَبْدِيُّ ، عَنْ أَبِيهِ ، عَنْ مُسْلِمٍ أَبِي سَعِيدٍ مَوْلَى عُثْمَانَ بْنِ عَفَّانَ ، أَنَّ عُثْمَانَ أَعْتَقَ عِشْرِينَ مَمْلُوكًا ، وَدَعَا بِسَرَاوِيلَ فَشَدَّهَا وَلَمْ يَلْبَسْهَا فِي جَاهِلِيَّةٍ وَلَا إِسْلَامٍ ، *وَقَالَ : إِنِّي رَأَيْتُ رَسُولَ اللَّهِ ، صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، فِي الْمَنَامِ وَأَبَا بَكْرٍ وَعُمَرَ وَإِنَّهُمْ قَالُوا لِي : " اصْبِرْ فَإِنَّكَ تُفْطِرُ عِنْدَنَا الْقَابِلَةَ* " . ثُمَّ دَعَا بِمُصْحَفٍ فَنَشَرَهُ بَيْنَ يَدَيْهِ ، فَقُتِلَ وَهُوَ بَيْنَ يَدَيْهِ . قُلْتُ : إِنَّمَا لَبِسَ السَّرَاوِيلَ ، رَضِيَ اللَّهُ عَنْهُ ، فِي هَذَا الْيَوْمِ لِئَلَّا تَبْدُوَ عَوْرَتَهُ إِذَا قُتِلَ ; فَإِنَّهُ كَانَ شَدِيدَ الْحَيَاءِ ، كَانَتْ تَسْتَحْيِي مِنْهُ الْمَلَائِكَةُ ،  كَمَا نَطَقَ بِذَلِكَ النَّبِيُّ ، صَلَّى اللَّهُ عَلَيْهِ وَسَلَّمَ . وَوَضَعَ بَيْنَ يَدَيْهِ الْمُصْحَفَ يَتْلُو فِيهِ ، وَاسْتَسْلَمَ لِقَضَاءِ اللَّهِ ، عَزَّ وَجَلَّ ، وَكَفَّ يَدَهُ عَنِ الْقِتَالِ ، وَأَمَرَ النَّاسَ وَعَزَمَ عَلَيْهِمْ أَنْ لَا يُقَاتِلُوا دُونَهُ ، وَلَوْلَا عَزِيمَتُهُ عَلَيْهِمْ لَنَصَرُوهُ مِنْ أَعْدَائِهِ ، وَلَكِنْ كَانَ أَمْرُ اللَّهِ قَدَرًا مَقْدُورًا .

ആശയ വിവർത്തനം :

ഉസ്മാനു ബ്നു അഫ്ഫാൻ ( റ ) ൻ്റെ മൗലാ മുസ്ലിം ബ്നു അബീ സഈദ് ( റ ) -ൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു :

"ഉസ്മാൻ ( റ )  ഇരുപത് അടിമകളെ മോചിപ്പിച്ചു. ശേഷം, അദ്ദേഹം സറാവീൽ (പാന്റ്സ്) കൊണ്ട് വരാൻ പറഞ്ഞു. അദ്ദേഹം പാൻ്റ്സ്  കെട്ടി ധരിച്ചു. ജാഹിലിയ്യ കാലത്തോ ഇസ്ലാമിൽ പ്രവേശിച്ചതിനുശേഷമോ മുമ്പൊന്നും അദ്ദേഹം  പാൻ്റ്സ് ധരിച്ചിട്ടില്ലായിരുന്നു.

അദ്ദേഹം പറഞ്ഞു: "*ഞാൻ  അല്ലാഹുവിൻ്റെ റസൂൽ ﷺയേയും അബൂബക്റിനേയും ഉമറിനേയും സ്വപ്നത്തിൽ കണ്ടു* അവർ എന്നോട്  പറഞ്ഞു: ക്ഷമിക്കൂ, നാളെ താങ്കൾക്ക്  ഞങ്ങളോടൊപ്പം നോമ്പ് തുറക്കാം”*

അതിനുശേഷം അദ്ദേഹം മുസ്ഹഫ് കൊണ്ടു വരാൻ പറഞ്ഞു . മുസ്ഹഫ് അദ്ദേഹം തന്റെ മുമ്പിൽ വിരിച്ചുവെച്ചു.

മുസ്ഹഫ് അദ്ദേഹത്തിൻ്റെ മുമ്പിൽ  തുറന്നു വച്ച നിലയിൽ അദ്ദേഹം  വധിക്കപ്പെട്ടു.


ഞാൻ (റിപ്പോർട്ടർ) പറയുന്നു :

അദ്ദേഹം ആ ദിവസം സറാവീൽ ( പാൻ്റ്സ്) ധരിച്ചത്, അദ്ദേഹം വധിക്കപ്പെടുന്ന  സമയത്ത് അദ്ദേഹത്തിൻ്റെ ഔറത് ( നഗ്നത) പുറത്തു കാണാതിരിക്കാൻ വേണ്ടിയായിരുന്നു.  കാരണം, അദ്ദേഹം അത്യന്തം ലജ്ജാശീലനായിയിരുന്നു. എത്രത്തോളമെന്നാൽ , മലക്കുകൾ  അദ്ദേഹത്തെച്ചൊല്ലി ലജ്ജിച്ചിരുന്നതായി നബിﷺ  വ്യക്തമാക്കിയിരുന്നു. അദ്ദേഹം തന്റെ മുന്നിൽ ഖുർആൻ വച്ച് പാരായണം   ചെയ്തു കൊണ്ടിരിക്കെയാണ് വധിക്കപ്പെട്ടത്. അദ്ദേഹം അല്ലാഹുവിന്റെ വിധിക്ക് കീഴടങ്ങി. അദ്ദേഹം കൈയ്യിൽ ആയുധമെടുത്തില്ല, യുദ്ധം ചെയ്യാനൊരുങ്ങിയില്ല. തനിക്കായി യുദ്ധം ചെയ്യരുതെന്ന് അദ്ദേഹം ജനങ്ങളോട് നിര്‍ദേശിക്കുകയും അതിൽ കർശനമായ ആജ്ഞയും പുറപ്പെടുവിക്കുകയും ചെയ്തു.

അദ്ദേഹത്തിന്റെ ആജ്ഞയില്ലായിരുന്നെങ്കിൽ, ജനങ്ങൾ അദ്ദേഹത്തെ ശത്രുക്കളിൽ നിന്ന് രക്ഷിക്കുമായിരുന്നു; എന്നാൽ അത് അല്ലാഹുവിന്റെ നിശ്ചയിച്ച വിധിയായിരുന്നു എന്നു മാത്രമാണ് പറയാൻ കഴിയുന്നത്.


ഉസ്മാൻ ( رضي الله عنه) ശത്രുക്കളാൽ ബന്ധിയാക്കപ്പെട്ടപ്പോൾ അല്ലാഹുവിൻ്റെ റസൂൽﷺയെ അദ്ദേഹം കണ്ടു എന്ന് പറയുന്നത് സ്വപ്ന ദർശനമായിരുന്നു എന്ന് ഇനിയും നിരവധി റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാണ്. സത്യം അറിയണമെന്നുള്ളവർക്ക് ഇത് തന്നെ ധാരാളം!

Sunday, 10 November 2024

രണ്ട് : ഖബ്ർ കെട്ടിപ്പൊക്കൽ ഇസ്ലാമികമോ?, നബിﷺയുടെ ഖബ്ർ ഒരു ചാൺ മാത്രം

https://youtu.be/jVAFzXu4mRw?si=B3REuwDiG9sdMx0H
ഖബ്ർ കെട്ടിപ്പൊക്കൽ ഇസ്ലാമികമോ?, നബിﷺയുടെ ഖബ്ർ ഒരു ചാൺ മാത്രം ഉയരം
Islamic Debates Whats app group
https://chat.whatsapp.com/C5ytGadTnji2ziuWAr6ZQ8
. തുറന്ന ചർച്ച)_ പ്രധാന ചർച്ച റഫീഖ് സഖാഫി & മൗലവി ശംസുദ്ദീൻ പാലത്ത്
قال النووي رحمه الله :
" قَالَ الْعُلَمَاء : إِنَّمَا نَهَى النَّبِيّ صَلَّى اللَّه عَلَيْهِ وَسَلَّمَ عَنْ اِتِّخَاذ قَبْره وَقَبْر غَيْره مَسْجِدًا : خَوْفًا مِنْ الْمُبَالَغَة فِي تَعْظِيمه وَالِافْتِتَان بِهِ , فَرُبَّمَا أَدَّى ذَلِكَ إِلَى الْكُفْر ، كَمَا جَرَى لِكَثِيرٍ مِنْ الْأُمَم الْخَالِيَة . وَلَمَّا اِحْتَاجَتْ الصَّحَابَة - رِضْوَان اللَّه عَلَيْهِمْ أَجْمَعِينَ - وَالتَّابِعُونَ ، إِلَى الزِّيَادَة فِي مَسْجِد رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ حِين كَثُرَ الْمُسْلِمُونَ ، وَامْتَدَّتْ الزِّيَادَة إِلَى أَنْ دَخَلَتْ بُيُوت أُمَّهَات الْمُؤْمِنِينَ فِيهِ , وَمِنْهَا حُجْرَة عَائِشَة - رَضِيَ اللَّه عَنْهَا - مَدْفِن رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ وَصَاحِبَيْهِ أَبِي بَكْر وَعُمَر، رَضِيَ اللَّه عَنْهُمَا بَنَوْا عَلَى الْقَبْر حِيطَانًا مُرْتَفِعَة مُسْتَدِيرَة حَوْله ، لِئَلَّا يَظْهَر فِي الْمَسْجِد , فَيُصَلِّي إِلَيْهِ الْعَوَامّ ، وَيُؤَدِّي الْمَحْذُور , ثُمَّ بَنَوْا جِدَارَيْنِ مِنْ رُكْنَيْ الْقَبْر الشَّمَالِيَّيْنِ , وَحَرَّفُوهُمَا حَتَّى اِلْتَقَيَا ، حَتَّى لَا يَتَمَكَّن أَحَد مِنْ اِسْتِقْبَال الْقَبْر , وَلِهَذَا قَالَ فِي الْحَدِيث : " لَوْلَا ذَلِكَ لَأُبْرِزَ قَبْره , غَيْر أَنَّهُ خَشِيَ أَنْ يُتَّخَذ مَسْجِدًا " انتهى من " شرح النووي على مسلم " (5/ 14) 

എത്രയാണ് ഉയർത്തപ്പെട്ടത്? 
وروى أبو داود " في المراسيل " (421) عن صالح بن أبي الأخضر ، قال : " رأيت قبر النبي صلى الله عليه وسلم شبرا ، أو نحوا من شبر " .
عن جابرِ بنِ عبدِ الله رَضِيَ اللهُ عنه: ((أنَّ النبيَّ صلَّى الله عليه وسلَّم أُلْحِدَ، ونُصِبَ عليه اللَّبِنُ نَصْبًا، ورُفِعَ قَبرُه مِنَ الأرضِ نحوًا مِن شِبْرٍ)) أخرجه ابن حبان (6635) والبيهقي (6983)
عَنْ جَابِرِ بْنِ عَبْدِ اللهِ: أَنَّ النَّبِيَّ ﷺ أُلْحِدَ لَهُ وَنُصِبَ عَلَيْهِ اللَّبِنُ نَصَبًا، وَرُفِعَ قَبْرُهُ مِنَ الأَرْضِ نَحْوًا مِنْ شِبْرٍ
صحيح ابن حبان 

قال النووي رحمه الله :
" فِيهِ : أَنَّ السُّنَّةَ أَنَّ الْقَبْرَ لَا يُرْفَعُ عَلَى الْأَرْضِ رَفْعًا كَثِيرًا ، وَلَا يُسَنَّمُ ؛ بَلْ يُرْفَعُ نَحْوَ شِبْرٍ وَيُسَطَّحُ ، وَهَذَا مَذْهَبُ الشَّافِعِيِّ وَمَنْ وَافَقَهُ ، وَنَقَلَ الْقَاضِي عِيَاضٌ عَنْ أَكْثَرِ الْعُلَمَاءِ أَنَّ الْأَفْضَلَ عِنْدَهُمْ تَسْنِيمُهَا ، وَهُوَ مَذْهَبُ مَالِكٍ " 
"شرح النووي على مسلم" (7/ 36)
📍‘ഹിജ്‌റ 678ൽ മൻസൂർ രാജാവിന്റെ കാലത്താണ്‌ സുപ്രസിദ്ധമായ ഈ ഖുബ്ബ നിർമിക്കപ്പെട്ടത്‌.’ (സുന്നത്ത്‌ മാസിക: 2007 മാർച്ച്‌ 13)

📍‘ഹിജ്‌റ്‌ 678ൽ ഖല്ലാഊൻ സ്വാലിഹി ചെമ്പിന്റെ വലയോടൊപ്പം ഖബ്റിന്‌ മുകളിൽ പച്ചഖുബ്ബ നിർമിച്ചു. അത്‌ ഇന്നും അതേപടി നിലകൊള്ളുന്നു.’ (മദീന ശരീഫ്‌ : പേ. 61, എസ്‌.വൈ.എസ്‌. ബുക്സ്‌)

👉 യഥാർത്ഥത്തിൽ ഖബ്റിനു മുകളിൽ അതു കെട്ടിപ്പൊക്കിയ ഖുബ്ബയൊന്നുമില്ല എന്നും അത് മസ്ജിദിനു മുകളിലാണെന്നും മസ്ജിന്നബവി കണ്ട എല്ലാവർക്കും നന്നായറിയാം! അതും ഏതാണ്ട് ഏഴു  നൂറ്റാണ്ട് കഴിഞ്ഞ ശേഷം മാത്രം!!

📍നബി(സ)യുടെ ഖബ്റിനെ കുറിച്ച് സമസ്തയുടെ പള്ളിദര്‍സുകളില്‍ ഓതിപ്പഠിപ്പിക്കുന്ന മഹല്ലിയില്‍ പറയുന്നു.
പിന്നെ മണ്‍വെട്ടികൊണ്ട് വേഗം മണ്ണിട്ടു തൂര്‍ക്കണം.ഒടുവില്‍ ഖബ്ര്‍ ഒരു ചാണ്‍ മാത്രം ഉയര്‍ത്തി നിര്‍ത്തണം.തിരിച്ചറിയാന്‍ വേണ്ടിയാണത്.സിയാറത്തു ചെയ്യാനും ഖബറിനെ ആദരിക്കാനും അതുപകരിക്കും.ജാബിര്‍(റ)ല്‍ നിന്നു ഇബ്നു ഹിബ്ബാന്‍ (റ)റിപ്പോര്‍ട്ട് ചെയ്യുന്നു-നബിതിരുമേനി(സ)യുടെ ഖബ്ര്‍ ഏകദേശം ഒരു ചാണ്‍ ഉയര്‍ത്തിയിരുന്നു. [മഹല്ലി പരിഭാഷയ്ക്ക് മുസ്ലിയാര്‍ കൊടുത്ത അര്‍ത്ഥമാണ്] (മഹല്ലി. പേ.2/470,471)
🍓🍓🍓🍓🍓
ഹദീസ് 1:🔥
عَنْ جَابِرٍ، قَالَ نَهَى رَسُولُ اللَّهِ صلى الله عليه وسلم أَنْ يُجَصَّصَ الْقَبْرُ وَأَنْ يُقْعَدَ عَلَيْهِ وَأَنْ يُبْنَى عَلَيْهِ
ആശയം: ജാബിർ (റ) പറഞ്ഞു: ഖബ്ർ കുമ്മായമിടുന്നതും ഖബ്ർ ഇരിപ്പു സ്ഥാനമാക്കുന്നതും ഖബ്റിൻ മേൽ എടുപ്പ് എടുക്കുന്നതും അല്ലാഹുവിന്റെ റസൂൽ (സ്വ) നിരോധിച്ചിരിക്കുന്നു. (സ്വഹീഹു മുസ്ലിം)
https://sunnah.com/muslim:969a
🔥🔥🔥🔥🔥
ഹദീസ് 2
عَنْ أَبِي وَائِلٍ، أَنَّ عَلِيًّا، قَالَ لأَبِي الْهَيَّاجِ الأَسَدِيِّ أَبْعَثُكَ عَلَى مَا بَعَثَنِي بِهِ النَّبِيُّ صلى الله عليه وسلم ‏ "‏ أَنْ لاَ تَدَعَ قَبْرًا مُشْرِفًا إِلاَّ سَوَّيْتَهُ وَلاَ تِمْثَالاً إِلاَّ طَمَسْتَهُ ‏"‏ ‏.‏ قَالَ وَفِي الْبَابِ عَنْ جَابِرٍ ‏.‏ قَالَ أَبُو عِيسَى حَدِيثُ عَلِيٍّ حَدِيثٌ حَسَنٌ ‏.‏ وَالْعَمَلُ عَلَى هَذَا عِنْدَ بَعْضِ أَهْلِ الْعِلْمِ يَكْرَهُونَ أَنْ يُرْفَعَ الْقَبْرُ فَوْقَ الأَرْضِ ‏.‏ قَالَ الشَّافِعِيُّ أَكْرَهُ أَنْ يُرْفَعَ الْقَبْرُ إِلاَّ بِقَدْرِ مَا يُعْرَفُ أَنَّهُ قَبْرٌ لِكَيْلاَ يُوطَأَ وَلاَ يُجْلَسَ عَلَيْهِ ‏
ആശയം : അബൂ വാഇൽ റിപ്പോർട്ട് ചെയ്യുന്നു: അലി (റ)  അബുൽ ഹയ്യാജ് അൽ അസദിനോട് പറഞ്ഞു: ഞാൻ താങ്കളെ അല്ലാഹുവിന്റെ റസൂൽ (സ്വ) എന്നെ നിയോഗിച്ച ദൗത്യവുമായി പറഞ്ഞയക്കുന്നു - ഉയർത്തപ്പെട്ട ഒരു ഖബ്റും നിരപ്പാക്കാതെ വിട്ടേക്കരുത്; ഒരു രൂപവും മായിക്കാതെ വിട്ടേക്കരുത്.ഈ വിഷയത്തിൽ ജാബിർ (റ)ന്റെ ഹദീസുമുണ്ട്.

ഇമാം തിർമുദി പറയുന്നു: ഈ ഹദീസ് ഹസൻ സ്വഹീഹ് ആണ് . ഉലമാഉ ഖബ്ർ ഭൂമിയുടെ നിരപ്പിന്  മുകളിൽ ഉയർത്തുന്നത് മക്റൂഹ് ആയി കാണുന്നു. ഇമാം ശാഫിഈ (റ) പറഞ്ഞു: ഒരു ഖബ്ർ അത് ഖബ്ർ ആണെന്ന് അറിയപ്പെടുന്ന അത്രക്ക് അളവിൽ (ഒരു ചാൺ) അല്ലാതെ ഉയർത്തുന്നത് ഞാൻ വെറുക്കുന്നു - അൽപം ഉയർത്താമെന്ന് പറഞ്ഞത് ഖബ്റിൻമേൽ ചവിട്ടാതിരിക്കാനും ഖബ്റിൻമേൽ ഇരിക്കാതിരിക്കാനുമാണ്.
(സുനനു ത്തിർമുദി)
https://sunnah.com/tirmidhi:1049
🍓🍓🍓🍓🍓
ഹദീസ് 3
عَنْ الْقَاسِمِ قَالَ دَخَلَتْ عَلَى عَائِشَةَ فَقُلْتُ يَا أُمَّهْ اكْشِفِي لِي عَنْ قَبْرِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَصَاحِبَيْهِ رَضِيَ اللَّهُ عَنْهُمَا فَكَشَفَتْ لِي عَنْ ثَلَاثَةِ قُبُورٍ لَا مُشْرِفَةٍ وَلَا لَاطِئَةٍ مَبْطُوحَةٍ بِبَطْحَاءِ الْعَرْصَةِ الْحَمْرَاءِ
ആശയ വിവർത്തനം : അബൂബകർ സിദ്ദീഖ് (റ) ന്റെ പേരക്കുട്ടി ഖാസിം (റ) റിപ്പോർട്ട് ചെയ്യുന്നു: ഞാൻ ആഇശ (റ)യുടെ അടുത്ത് ചെന്നു പറഞ്ഞു: ഉമ്മാ ... എനിക്ക് നബി (സ്വ) യുടേയും നബിയുടെ രണ്ട് സഖാക്കളുടേയും ഖബ്റുകൾ മറനീക്കി കാണിച്ചു തരൂ. അപ്പോൾ അവർ എനിക്ക് പ്രസ്തുത മൂന്ന് ഖബ്റുകളും മറനീക്കി കാണിച്ചു തന്നു . അവ ഉയർത്തപ്പെട്ടതോ ഭൂനിരപ്പോ ളം താഴ്ന്നതോ ആയിരുന്നില്ല;  മൃദുവായ ചെമന്ന ചരൽക്കല്ലുകൾ ഖബറിന് മേൽ വിരിച്ചിരുന്നു ( ഉമർ ബ്നു അബ്ദിൽ അസീസ് (റ) ന്റെ ഭരണകാലത്ത് നാല് വിരൽ ആയിരുന്നു നബിയുടെ ഖബറിന്റെ ഉയരമെന്നും  റിപ്പോർട്ടുണ്ട് )
(സുനനു അബീദാവൂദ് ഔനുൽ മഅബൂദ് സഹിതം)
https://islamweb.net/ar/library/index.php?page=bookcontents&ID=5576&bk_no=55&flag=1
🍇🍇🍇🍇🍇
ഹദീസ് 4
إِنَّ أُولَئِكَ إِذَا كَانَ فِيهِمُ الرَّجُلُ الصَّالِحُ فَمَاتَ بَنَوْا عَلَى قَبْرِهِ مَسْجِدًا، وَصَوَّرُوا فِيهِ تِلْكَ الصُّوَرَ، أُولَئِكَ شِرَارُ الْخَلْقِ يَوْمَ الْقِيَامَةِ» 
അവരിൽ പ്പെട്ട സ്വാലിഹായ ഒരാൾ മരിച്ചാൽ അയാളുടെ ഖബറിന്മേൽ അവർ ഒരു മസ്ജിദ് പണിയുകയും അതിൽ ചിത്രങ്ങൾ സ്ഥാപിക്കുകയും ചെയ്യുമായിരുന്നു; അവർ അന്ത്യ നാളിൽ ജനങ്ങളിൽ ഏറ്റവും മോശക്കാർ ആയിരിക്കും. ( മുസ്നദ് അഹ്മദ് ,നസാഈ )
🍒🍒🍒🍒🍒
‎قال النووي رحمه الله في شرح مسلم : " فِيهِ أَنَّ السُّنَّة أَنَّ الْقَبْر لَا يُرْفَع عَلَى الْأَرْض رَفْعًا كَثِيرًا , وَلَا يُسَنَّم , بَلْ يُرْفَع نَحْو شِبْر وَيُسَطَّح , وَهَذَا مَذْهَب الشَّافِعِيّ وَمَنْ وَافَقَهُ " 
‎‏ "ഖബര്‍ ഭൂമിക്ക് മുകളില്‍ ഒരു ചാണില്‍ കൂടുതലായി ഉയര്‍ത്താതിരിക്കലാണ് സുന്നത്ത് എന്ന് ഈ ഹദീസില്‍ നിന്ന് കിട്ടുന്നു. (മുകള്‍ ഭാഗം) കൂര്‍ത്തതാകുകയും അരുത്. എന്നാല്‍, ഒരു ചാണ്‍ കണക്കെ ഉയര്‍ത്തുകയും മേല്‍ഭാഗം പരത്തുകയും വേണം. ഇതാണ് ശാഫി ഈ ഇമാമിന്റെയും അതിനോടു യോജിക്കുന്നവരുടെയും മദ്ഹബ്.”

‎الثَّوْرِيِّ، عَنْ حَبِيبِ بْنِ أَبِي ثَابِتٍ، عَنْ أَبِي وَائِلٍ قَالَ: قَالَ عَلِيٌّ لِأَبِي هَيَّاجٍ «أَبْعَثُكَ عَلَى مَا بَعَثَنِي عَلَيْهِ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ لَا تَدَعْ قَبْرًا مُشْرِفًا إِلَّا سَوَّيْتَهُ، يَعْنِي قُبُورَ الْمُسْلِمِينَ وَلَا تِمْثَالًا فِي بَيْتٍ إِلَّا طَمَسْتَهُ» 
‎(الكتاب: المصنف) 
 "അബുല്‍ഹയ്യാജ് (റ) നിവേദനം : അലി (റ) എന്നോട് പറഞ്ഞു,  നബി(സ) നിയോഗിച്ച അതേ സംഗതിക്ക് വേണ്ടി താങ്കളെ ഞാന്‍ നിയോഗിക്കുന്നു. ഒരു വിഗ്രഹവും നീ തട്ടി നിരപ്പാക്കാതെ നീ ഒഴിവാക്കരുത്‌. കെട്ടി പൊക്കിയ ഒരു കബറും നിരപ്പാകാതെ വിടുകയും ചെയ്യരുത്."  
മുസ്ലിങ്ങളുടെ ഖബറുകള്‍ ഉദ്ദേശിച്ചാണ് അദ്ദേഹം അപ്രകാരം പറഞ്ഞത്. വീട്ടിലുള്ള ഒരു വിഗ്രഹവും നശിപ്പിക്കാതെയും വിടരുത്" 
(മുസന്നഫ് അബ്ദുല്‍ റസാക്ക് - 6487 )
‏ശാഫി മദ്അബിലെ പ്രമുഖ പണ്ഡിതൻ ഹൈതമി പറയുന്നത് കാണുക

وَوَجْهُ أَخْذِ اتِّخَاذِ الْقَبْرِ مَسْجِدًا مِنْهَا وَاضِحٌ، لِأَنَّهُ لُعِنَ مَنْ فَعَلَ ذَلِكَ بِقُبُورِ أَنْبِيَائِهِ وَجُعِلَ مَنْ فَعَلَ ذَلِكَ بِقُبُورِ صُلَحَائِهِ شَرَّ الْخَلْقِ عِنْدَ اللَّهِ يَوْمَ الْقِيَامَةِ، فَفِيهِ تَحْذِيرٌ لَنَا كَمَا فِي رِوَايَةِ: «يُحَذِّرُ مَا صَنَعُوا» : أَيْ يُحَذِّرُ أُمَّتَهُ بِقَوْلِهِ لَهُمْ ذَلِكَ مِنْ أَنْ يَصْنَعُوا كَصُنْعِ أُولَئِكَ فَيُلْعَنُوا كَمَا لُعِنُوا
فَإِنَّ أَعْظَمَ الْمُحَرَّمَاتِ وَأَسْبَابِ الشِّرْكِ الصَّلَاةُ عِنْدَهَا وَاِتِّخَاذُهَا مَسَاجِدَ أَوْ بِنَاؤُهَا عَلَيْهَا.
وَالْقَوْلُ بِالْكَرَاهَةِ مَحْمُولٌ عَلَى غَيْرِ ذَلِكَ إذْ لَا يُظَنُّ بِالْعُلَمَاءِ تَجْوِيزُ فِعْلٍ تَوَاتَرَ عَنْ النَّبِيِّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - لَعْنُ فَاعِلِهِ، وَتَجِبُ الْمُبَادَرَةُ لِهَدْمِهَا وَهَدْمِ الْقِبَابِ الَّتِي عَلَى الْقُبُورِ إذْ هِيَ أَضَرُّ مِنْ مَسْجِدِ الضِّرَارِ لِأَنَّهَا أُسِّسَتْ عَلَى مَعْصِيَةِ رَسُولِ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - لِأَنَّهُ نَهَى عَنْ ذَلِكَ وَأَمَرَ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - بِهَدْمِ الْقُبُورِ الْمُشْرِفَةِ، وَتَجِبُ إزَالَةُ كُلِّ قِنْدِيلٍ أَوْ سِرَاجٍ عَلَى قَبْرٍ *وَلَا يَصِحُّ وَقْفُهُ وَنَذْرُهُ* انْتَهَى.
‏ചുരുക്ക ആശയം:
‏" പ്രവാചകന്‍മാരുടെ ക്വബ്റുകള്‍ ആരാധാകേദ്രങ്ങളാക്കിയവര്‍ ശപിക്കപ്പെടുകയും മഹാന്മാരുടെ ക്വബ്റുകള്‍ അപ്രകാരം ചെയ്തവര്‍ അന്ത്യാളില്‍ ഏറ്റവും ദുഷിച്ചവര്‍ ആണെന്ന് പറയുകയുമൊക്കെ ചെയ്തത്, ഈ സമുദായം അപ്രകാരം ചെയ്യാതിരിക്കുവാനും അതുവഴി അവര്‍ ശപിക്കപ്പെടാതിരിക്കാനുമുള്ള താക്കീതാണ്. അമ്പിയാ-ഔലിയാക്കളുടെ ക്വബ്റുകളോടുള്ള ആദരവിനാലും ബര്‍കത്തിനാലും അവയിലേക്ക് തിരിഞ്ഞ് നിസ്കരിക്കല്‍ ഹറാമാണെന്ന് നമ്മുടെ പണ്ഡിതന്മാര്‍ പറയാന്‍ കാരണമിതാണ്. അത് വന്‍ പാപമാണെന്ന് മേല്‍പറയപ്പെട്ട ഹദീസുകളില്‍ നിന്നും വ്യക്തമാണ്.......... 
‏ഹറാമുകളില്‍ ഏറ്റവും ഗൌരവമേറിയതും ശിര്‍ക്കിന്റെ കാരണങ്ങളില്‍ പെട്ടതുമാണ് ക്വബ്റിന് സമീപം ഇരിക്കലും അതിനെ ആരാധാകേന്ദ്രമാക്കലും അതിനെ കെട്ടിയുണ്ടാക്കലും. കറാഹത്താണ് എന്ന് പലരും അഭിപ്രായപ്പെട്ടത് മറ്റുഅര്‍ത്ഥങ്ങളിലാണ് എന്ന് മസ്സിലാക്കണം. കാരണം ശപിക്കപ്പെട്ടതായി നബി(സ)യില്‍ നിന്ന് വളരെ വ്യക്തമായി (മുതവാതിറായി) സ്ഥിരപ്പെട്ടകാര്യം പണ്ഡിതന്മാര്‍ അനുവദീയമാക്കുമെന്ന് വിചാരിക്കപ്പെടാവതല്ല. അത്തരം കേന്ദ്രങ്ങളും അത് പോലെ ക്വബ്റിന് മീതെയുള്ള ഖുബ്ബകളുമെല്ലാം പൊളിക്കാന്‍ ധൃതികാണിക്കല്‍ നിര്‍ബന്ധമാണ്. കാരണം അവ (മുനാഫിഖുകള്‍ നിര്‍മ്മിച്ച) മസ്ജിദുള്ളിറാറിക്കോള്‍ അപകടകാരികളാണ്. നബി(സ)ക്ക് എതിരായിട്ടാണല്ലോ അവസ്ഥാപി ക്കപ്പെട്ടിരിക്കുന്നത്. നബി(സ) അവ വിരോധിക്കുകയും ഉയര്‍ത്തപ്പെട്ട ക്വബ്റുകള്‍ പൊളിക്കാന്‍ കല്‍പിക്കുകയും ചെയ്തിട്ടു ണ്ട് . ക്വബ്റിന് മീതെയുള്ള മുഴുവന്‍ വിളക്കുകളും നീക്കല്‍ നിര്‍ബന്ധവുമാണ്. *അവയൊക്കെ നേര്‍ച്ചയാക്കുകയോ, വഖഫ് ചെയ്യുകയോ, ചെയ്താല്‍ അത് സഹീഹാകുകയുമില്ല"*
‏(സവാജിര്‍ 1/120)

‏ഇബ്നു കസീർ(റ)യുടെ സഹപാഠിയും,ഉറ്റ സുഹൃുത്തും,ഹംബലീ മദ്ഹബിലെ പ്രമുഖ പണ്ഢിതനുമായ ഇമാം ഇബ്നു അബ്ദിൽ ഹാദി(റ) പറയുന്നു : 
  ولو كان يشرع لكل مذنب أن يأتي إلى قبره ليستغفر له ، لكان القبر أعظم أعياد المذنبين ، وهذه مضادة صريحة لدينه وما جاء به 
‏ഓരോ പാപിക്കും നബി(സ)യുടെ കബ്റിന്റെ അടുത്ത് വന്ന് ഇസ്തിഗ്ഫാറിനെ ചോദിക്കുന്നത് ശരീഅത്തിൽ അനുവദനീയമായ നിയമമായിരുന്നുവെങ്കിൽ അവിടുത്തെ കബർ പാപികളുടെ ഏറ്റവും പ്രധാനപ്പെട്ട സന്ദർശക കേന്ദ്രമായി മാറിയിരൂന്നേനെ.നബി(സ)യുടെ ദീനും,അവിടുന്ന് കൊണ്ട് വന്ന വഹ്യിനും കടക വിരുദ്ധമാണ് ഈ അവസ്ഥ.
‏ഇമാം ഇബ്നു അബ്ദിൽ ഹാദി(റ)
‏(അസ്സാരിമുൽ മുൻകി ഫീ റദ്ധ് അല സ്സുബുക്കി)

Saturday, 2 November 2024

ഒന്ന് - ജനറൽ ഡിബേറ്റ്സ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ നിന്ന് (വിഷയം : ഇസ്തിഗാസ)

https://youtu.be/PeqL-ylbB9E?si=GfkDqjhgyvmEwacl
അലി മുസ്ലിയാരുടെ ഗതികേട് നമ്പർ ഒന്ന്
⬇️⬇️⬇️⬇️
ജനറൽ ഡിബേറ്റ്സ് 
ചർച്ചകളിൽ നിന്ന് -0️⃣1️⃣

വഫാതായ നബിമാരോടും മഹാന്മാരോടും ഇസ്തിഗാസ എന്ന പേരിൽ എന്തും തേടാമെന്ന് വാദിക്കുന്ന ഒരു മുസ്ലിയാരോട് ചർച്ചയിൽ ചോദിച്ച ചോദ്യം :
❓❓❓❓❓
ഏതെങ്കിലും ഒരു സ്വഹാബിയോ അവലംബാർഹരായ താബിഈങ്ങളിലോ തബഉത്താബിഈങ്ങളിലോ പെട്ട ആരെങ്കിലും നബിﷺയുടെ വഫാതിന് ശേഷം അവിടുത്തെ ഖബ്ർ ശരീഫിന്റെ അടുത്തു ചെന്നോ അല്ലാതെ അവിടുത്തോട് അവരുടെ ആവശ്യങ്ങൾ തേടിയതായി , ഇസ്തിഗാസ ചെയ്തതായി വല്ല തെളിവും ഉണ്ടെങ്കിൽ അത് പൂർണ്ണമായ സ്വഹീഹായ പരമ്പരയോടെ പോസ്റ്റ് ചെയ്യുമോ❓

ഇതിന് അലി മുസ്ലിയാർ നൽകിയ മറുപടി ഒരു മറുചോദ്യമായിരുന്നു
⬇️⬇️⬇️⬇️⬇️
*എന്നാൽ തിരിച്ചു ഞാൻ ഒന്ന് ചോദിക്കുന്നു നബി തങ്ങൾ ഏതെങ്കിലും കബറിന്റെ സമീപത്ത് പോയിട്ട് കബറാളിക്ക് വേണ്ടി അല്ലാഹുവിനോട് ദുആ ചെയ്തതിന്റെ ഒരു ഉദാഹരണം നിങ്ങൾ എനിക്ക് പോസ്റ്റ് തരുമോ❓❓❓❓⁉️⁉️😳😳😳

ഇതിന് ആദ്യം താഴെ ചേർത്ത ഹദീസ് ഉദ്ധരിച്ച് മറുപടി പറഞ്ഞു: 

ഹദീസ് ഒന്ന് :
https://sunnah.com/nasai:2039

كتاب الجنائز
 
باب الأَمْرِ بِالاِسْتِغْفَارِ لِلْمُؤْمِنِينَ
⬇️⬇️⬇️⬇️⬇️
أَخْبَرَنَا عَلِيُّ بْنُ حُجْرٍ، قَالَ حَدَّثَنَا إِسْمَاعِيلُ، قَالَ حَدَّثَنَا شَرِيكٌ، - وَهُوَ ابْنُ أَبِي نَمِرٍ - عَنْ عَطَاءٍ، عَنْ عَائِشَةَ، قَالَتْ ‏:‏ كَانَ رَسُولُ اللَّهِ صلى الله عليه وسلم كُلَّمَا كَانَتْ لَيْلَتُهَا مِنْ رَسُولِ اللَّهِ صلى الله عليه وسلم يَخْرُجُ فِي آخِرِ اللَّيْلِ إِلَى الْبَقِيعِ فَيَقُولُ ‏:‏ ‏ "‏ السَّلاَمُ عَلَيْكُمْ دَارَ قَوْمٍ مُؤْمِنِينَ، وَإِنَّا وَإِيَّاكُمْ مُتَوَاعِدُونَ غَدًا أَوْ مُوَاكِلُونَ، وَإِنَّا إِنْ شَاءَ اللَّهُ بِكُمْ لاَحِقُونَ، اللَّهُمَّ اغْفِرْ لأَهْلِ بَقِيعِ الْغَرْقَدِ ‏"‏ ‏.
അപ്പോൾ മുസ്ലിയാരുടെ പരിഭവം ഇതിൽ അല്ലാഹുവേ, എന്ന് നബിയോ സ്വഹാബിയോ തേടി എന്നു വന്നിട്ടില്ലല്ലോ എന്നായിരുന്നു.

പാവം മുസ്ലിയാർ എന്താ കരുതിയത്⁉️
നബിയും സ്വഹാബത്തും അല്ലാഹുവിനോടല്ലാതെ ഇസ്തിഗ്ഫാർ നടത്തുമെന്ന് മുസ്ലിയാർ കരുതിയോ⁉️⁉️😳
نعوذ بالله

എന്നാൽ അല്ലാഹുമ്മ എന്ന് വിളിച്ച് തന്നെ അവിടുന്ന് ഖബ്റാളികൾക്ക് വേണ്ടി ദുആഉ ചെയ്ത ഹദീസ് മറുപടിയായി നൽകി

ഹദീസ് താഴെ:

https://sunnah.com/nasai:2039

كتاب الجنائز
 
باب الأَمْرِ بِالاِسْتِغْفَارِ لِلْمُؤْمِنِينَ
⬇️⬇️⬇️⬇️⬇️
أَخْبَرَنَا عَلِيُّ بْنُ حُجْرٍ، قَالَ حَدَّثَنَا إِسْمَاعِيلُ، قَالَ حَدَّثَنَا شَرِيكٌ، - وَهُوَ ابْنُ أَبِي نَمِرٍ - عَنْ عَطَاءٍ، عَنْ عَائِشَةَ، قَالَتْ ‏:‏ كَانَ رَسُولُ اللَّهِ صلى الله عليه وسلم كُلَّمَا كَانَتْ لَيْلَتُهَا مِنْ رَسُولِ اللَّهِ صلى الله عليه وسلم يَخْرُجُ فِي آخِرِ اللَّيْلِ إِلَى الْبَقِيعِ فَيَقُولُ ‏:‏ ‏ "‏ السَّلاَمُ عَلَيْكُمْ دَارَ قَوْمٍ مُؤْمِنِينَ، وَإِنَّا وَإِيَّاكُمْ مُتَوَاعِدُونَ غَدًا أَوْ مُوَاكِلُونَ، وَإِنَّا إِنْ شَاءَ اللَّهُ بِكُمْ لاَحِقُونَ، اللَّهُمَّ اغْفِرْ لأَهْلِ بَقِيعِ الْغَرْقَدِ ‏"‏ ‏.‏
പിന്നെ 
അലി മുസ്ലിയാർ ആ വിഷയം വിട്ടു. പിന്നെ കൊണ്ട് വന്നത്  തിരുനബി صلى الله عليه وسلم
യുടെ ഖബറിങ്കൽ ഈസാ നബി ചെന്ന് സലാം ചൊല്ലുമ്പോൾ അവിടുന്ന് സലാം മടക്കും എന്ന് പറയുന്ന ഹദീസാണ് മരിച്ചവരോട് തേടാൻ തെളിവായി കൊണ്ട് വന്നത് !

Wednesday, 3 July 2024

'യാ ഇബാദല്ലാഹ് .......' എന്ന ഹദീസ് സ്വഹീഹാണോ ? മരിച്ചു പോയ മഹാൻമാരോട് സഹായാർഥന / ഇസ്തിഗാസ/ പ്രാർഥന നടത്തുന്നതിന് പ്രസ്തു ത ഹദീസുകൾ (യാ ഇബാദല്ലാഹ് ....... ) തെളിവാണോ❓

ചോദ്യം : 'യാ ഇബാദല്ലാഹ് .......' എന്ന ഹദീസ് സ്വഹീഹാണോ ? മരിച്ചു പോയ മഹാൻമാരോട് സഹായാർഥന / ഇസ്തിഗാസ / പ്രാർഥന നടത്തുന്നതിന് പ്രസ്തുത ഹദീസുകൾ (യാ ഇബാദല്ലാഹ് ....... ) തെളിവാണോ❓ പ്രസ്തുത ഹദീസുകൾ സ്വഹീഹ് ആണോ ?[ മുഹമ്മദ് ശാത്വിബ്, പത്തനാപുരം ]

ഉത്തരം ചുരുക്കത്തിൽ :
പ്രസ്തുത ഹദീസുകൾ നബിﷺയിൽ നിന്ന് സ്ഥിരപ്പെട്ടു വന്നിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. അതിനാൽ തന്നെ വിജന സ്ഥലത്ത് അകപ്പെട്ടാൽ അല്ലാഹുവിന്റെ അടിമകളേ എന്ന് വിളിച്ചു സഹായം തേടുന്നതിന് പ്രസ്തുത ഹദീസുകൾ തെളിവാകില്ല. ഇനി ആ ഹദീസുകൾ ഏതെങ്കിലും സ്വീകാര്യമാണെന്ന് വന്നാൽ പോലും അത് മരിച്ചവരോട് തേടുന്നതിന് തെളിവല്ല. തന്റെ അടുത്തുള്ള അല്ലാഹുവിന്റെ അടിമകളെ വിളിച്ചു സഹായം തേടാമെന്നു മാത്രമേ അതിൽ നിന്ന് മനസ്സിലാക്കാനാവൂ.

ഉത്തരം വിശദമായി :

വീഡിയോ ലിങ്ക് :
https://youtu.be/-C2wKWlvQ3E?si=rPf7RO-P4eFxNlOu
മലക്കുകളോടോ ജിന്നുകളോടോ പിശാചുക്കളോടോ വിളിച്ചു പ്രാർഥിക്കുക എന്നത് ശിർക്കാണ് എന്ന് സൂറതുൽ ഫാത്വിർ 13 & 14 ആയത്തുകളിൽ നിന്നും അതിന്റെ തഫ്സീറിൽ നിന്നും മനസ്സിലാക്കാം.

ഫാത്വിർ  35 : 13 & 14
يُولِجُ ٱلَّيۡلَ فِى ٱلنَّهَارِ وَيُولِجُ ٱلنَّهَارَ فِى ٱلَّيۡلِ وَسَخَّرَ ٱلشَّمۡسَ وَٱلۡقَمَرَ كُلٌّ يَجۡرِى لِأَجَلٍ مُّسَمًّىۚ ذَٰلِكُمُ ٱللَّهُ رَبُّكُمۡ لَهُ ٱلۡمُلۡكُۚ وَٱلَّذِينَ تَدۡعُونَ مِن دُونِهِۦ مَا يَمۡلِكُونَ مِن قِطۡمِيرٍ
അവന്‍ രാത്രിയെ പകലില്‍ കടത്തുന്നു; പകലിനെ രാത്രിയിലും കടത്തുന്നു. സൂര്യനെയും, ചന്ദ്രനെയും കീഴ്പ്പെടുത്തിത്തരുകയും ചെയ്തിരിക്കുന്നു. ഓരോന്നും ഒരു നിര്‍ണ്ണയിക്കപ്പെട്ട അവധിവരേക്കു സഞ്ചരിക്കുന്നു. അങ്ങിനെയുള്ളവനത്രെ, നിങ്ങളുടെ രക്ഷിതാവായ അല്ലാഹു! അവനാണ് രാജാധികാരം! നിങ്ങള്‍ അവനുപുറമെ വിളിച്ചു (പ്രാര്‍ത്ഥിച്ചു) വരുന്നവരാകട്ടെ, ഒരു ഈത്തപ്പഴ(ക്കുരുവിന്‍റെ) പാട(യുടെ അത്ര)യും അവര്‍ സ്വാധീനപ്പെടുത്തുന്നില്ല.
إِن تَدۡعُوهُمۡ لَا يَسۡمَعُواْ دُعَآءَكُمۡ وَلَوۡ سَمِعُواْ مَا ٱسۡتَجَابُواْ لَكُمۡۖ وَيَوۡمَ ٱلۡقِيَٰمَةِ يَكۡفُرُونَ بِشِرۡكِكُمۡۚ وَلَا يُنَبِّئُكَ مِثۡلُ خَبِيرٍ
നിങ്ങളവരെ വിളി(ച്ചു പ്രാര്‍ത്ഥി)ക്കുന്നപക്ഷം, അവര്‍ നിങ്ങളുടെ വിളി കേള്‍ക്കുകയില്ല; അവര്‍ കേട്ടാലും, അവര്‍ നിങ്ങള്‍ക്കു ഉത്തരംചെയ്കയുമില്ല. ഖിയാമത്തുനാളിലാകട്ടെ, നിങ്ങളുടെ (ഈ) 'ശിര്‍ക്കി'നെ അവര്‍ നിഷേധിക്കുകയും ചെയ്യും. (മനുഷ്യാ) സൂക്ഷ്മജ്ഞാനിയെപ്പോലെയുള്ള ഒരാള്‍ നിനക്കു വര്‍ത്തമാനമറിയിക്കുവാനില്ല.

തഫ്സീർ ഖുർതുബീ കാണുക:

https://shamela.ws/book/20855/5515
..... ثُمَّ يَجُوزُ أَنْ يَرْجِعَ هَذَا إِلَى الْمَعْبُودِينَ مِمَّا يَعْقِلُ، كَالْمَلَائِكَةِ وَالْجِنِّ وَالْأَنْبِيَاءِ وَالشَّيَاطِينِ أَيْ يَجْحَدُونَ أَنْ يَكُونَ مَا فَعَلْتُمُوهُ حَقًّا، وَأَنَّهُمْ أَمَرُوكُمْ بِعِبَادَتِهِمْ، كَمَا أَخْبَرَ عَنْ عِيسَى بِقَوْلِهِ:" مَا يَكُونُ لِي أَنْ أَقُولَ مَا لَيْسَ لِي بِحَقٍّ" ...
 ഖബ്റാളികളോട് ആവശ്യങ്ങൾ തേടൽ കുഫ്ർ ( സത്യനിഷേധം) 
ആണെന്ന് പ്രമുഖ ഹമ്പലീ പണ്ഡിതൻ ഇബ്നുൽ ജൗസീ റഹിമഹുല്ലാഹ് ( *ഹിജ്റ 510 - 597* ) തൽബീസു ഇബ്ലീസ് എന്ന കിതാബിൽ രേഖപ്പെടുത്തിയത് കാണുക:
http://thiranjedukkappettaibarathukal.blogspot.com/2022/04/510-597.html
☘️☘️☘️☘️☘️
വിജന സ്ഥലത്ത് പെട്ടാൽ 'അല്ലാഹുവിന്റെ അടിമകളേ' എന്ന് വിളിച്ച് സഹായം തേടുന്നത് സംബന്ധിച്ച്  ഇവിടെ ചോദ്യത്തിൽ പരാമർശിച്ച മൂന്ന് ഹദീസുകളും സ്വഹീഹായി  സ്ഥിരപ്പെട്ടതല്ല. 

ഇനി ഏതെങ്കിലും മുഹദ്ദിസുകൾ ഈ ഹദീസുകളിൽ ഒന്നിനെ സ്വീകാര്യമായി പരിഗണിച്ചിട്ടുണ്ടെങ്കിൽ തന്നെ ഹദീസിന്റെ വാചകത്തിൽ ജിന്നുകളേയോ മലക്കുകളേയോ വിളിച്ചു തേടുക എന്ന് വന്നിട്ടില്ല. പ്രസ്തുത ഹദീസുകൾ സ്വഹീഹാണെങ്കിൽ പോലും (സ്വഹീഹല്ല) അതിൽ മരിച്ചവരോട് ആവശ്യങ്ങൾ തേടാൻ തെളിവില്ല; വിജനസ്ഥലത്ത് നമ്മുടെ കാഴ്ചയിൽ പെടാത്ത അല്ലാഹുവിന്റെ അടിമകൾ ആരെങ്കിലും ഉണ്ടെങ്കിൽ അവർ തന്റെ വിളി കേട്ടേക്കാം എന്ന ചിന്തയിൽ ഒരാൾക്ക് അല്ലാഹുവിന്റെ അടിമകളേ എന്നെ സഹായിക്കണേ എന്ന് വിളിക്കാം എന്ന് മാത്രമേ പ്രസ്തുത ഹദീസിൽ നിന്ന് മനസ്സിലാവൂ. പ്രസ്തുത ഹദീസുകൾ മരിച്ചവരോട് തേടാൻ ഖുബൂരികൾ തെളിവാക്കുമ്പോൾ അവ സ്വഹീഹല്ലെന്നും, സ്വഹീഹാണെങ്കിൽ തന്നെയും  അവ മരിച്ചവരോട് തേടുക എന്ന ശിർക്കൻ ഇസ്തിഗാസക്ക് അവ തെളിവല്ലെന്നും ഹദീസിലെ വരികളിൽ ശിർക്കൻ ഇസ്തിഗാസ വരുന്നില്ലെന്നും സലഫീ പണ്ഡിതർ വിശദീകരിച്ചതായി കാണാം. ശൈഖ് മുഹമ്മദ് സ്വാലിഹ് അൽ മുനജ്ജിദിന്റെ ഫത് വ കാണുക:
https://islamqa.info/ar/181206
എന്നാൽ യഥാർഥത്തിൽ ഈ ആശയത്തിൽ വന്നിട്ടുള്ള ഹദീസുകൾ സ്വഹീഹല്ല താനും.

പ്രസ്തുത ഹദീസുകളും അവയും ദുർബലതയും താഴെ വിവരിച്ചത് ശ്രദ്ധിക്കുക:

*ചോദ്യത്തിൽ പരാമർശിച്ച ഒന്നാമത്തെ ഹദീസ് :*
https://shamela.ws/book/1733/16854
٢٩٠ - حَدَّثَنَا الْحُسَيْنُ بْنُ إِسْحَاقَ التُّسْتَرِيُّ، ثَنَا أَحْمَدُ بْنُ يَحْيَى الصُّوفِيُّ، ثَنَا عَبْدُ الرَّحْمَنِ بْنُ سَهْلٍ، حَدَّثَنِي أَبِي، عَنْ عَبْدِ اللهِ بْنِ عِيسَى، عَنْ زَيْدِ بْنِ عَلِيٍّ، عَنْ عُتْبَةَ بْنِ غَزْوَانَ، عَنْ نَبِيِّ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: " إِذَا أَضَلَّ أَحَدُكُمْ شَيْئًا أَوْ أَرَادَ أَحَدُكُمْ عَوْنًا وَهُوَ بِأَرْضٍ لَيْسَ بِهَا أَنِيسٌ، فَلْيَقُلْ: يَا عِبَادَ اللهِ أَغِيثُونِي، يَا عِبَادَ اللهِ أَغِيثُونِي، فَإِنَّ لِلَّهِ عِبَادًا لَا نَرَاهُمْ " وَقَدْ جُرِّبَ ذَلِكَ
(ത്വബ്റാനി യുടെ മുഅജമുൽ കബീർ )
https://shamela.ws/book/61/3194
ഈ ഹദീസിന്റെ പരമ്പരയിലെ റാവിമാർ സിഖത് ആയി പറയപ്പെട്ടിട്ടണ്ടെങ്കിൽ പോലും അവരിൽ പലരിലും ദുർബലത ഉണ്ടെന്നും കൂടാതെ പരമ്പരയിലെ ഒരു റാവി ആയ സൈദു ബ്നു അലി എന്നവർ അദ്ദേഹം ഈ ഹദീസ് റിപ്പോർട്ട് ചെയ്തുവെന്ന്  പറയുന്ന ഉത്ബത് ബ്നു ഗസ്വാൻ എന്ന വരെ കണ്ടിട്ടില്ലെന്നും [ അപ്പോൾ ഹദീസ് മുൻഖത്വിഉ - കണ്ണി മുറിഞ്ഞത് ആയല്ലോ ] ഇമാം ഹൈസമീ (റ) പറയുന്നത് കാണുക - അതിനാൽ തന്നെ ഈ ഹദീസ് പല നിലക്കും ദുർബലമാണ് എന്ന് വ്യക്തമായല്ലോ ?
[بَابُ مَا يَقُولُ إِذَا انْفَلَتَتْ دَابَّتُهُ أَوْ أَرَادَ غَوْثًا أَوْ أَضَلَّ شَيْئًا]
 
١٧١٠٣ - عَنْ عُتْبَةَ بْنِ غَزْوَانَ، عَنْ نَبِيِّ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - قَالَ: " «إِذَا أَضَلَّ أَحَدُكُمْ شَيْئًا، أَوْ أَرَادَ عَوْنًا، وَهُوَ بِأَرْضٍ لَيْسَ بِهَا أَنِيسٌ فَلْيَقُلْ: يَا عِبَادَ اللَّهِ، أَغِيثُونِي ; فَإِنَّ لِلَّهِ عِبَادًا لَا نَرَاهُمْ ". وَقَدْ جَرَّبَ ذَلِكَ».

رَوَاهُ الطَّبَرَانِيُّ، وَرِجَالُهُ وُثِّقُوا *عَلَى ضَعْفٍ فِي بَعْضِهِمْ، إِلَّا أَنَّ زَيْدَ بْنَ عَلِيٍّ لَمْ يُدْرِكْ عُتْبَةَ*
ചോദ്യത്തിൽ പരാമർശിച്ച രണ്ടാം ഹദീസ്:
https://shamela.ws/book/1733/12520

١٠٥١٨ - حَدَّثَنَا إِبْرَاهِيمُ بْنُ نَائِلَةَ الْأَصْبَهَانِيُّ، ثنا الْحَسَنُ بْنُ عُمَرَ بْنِ شَقِيقٍ، ثنا مَعْرُوفُ بْنُ حَسَّانَ السَّمَرْقَنْدِيُّ، عَنْ سَعِيدِ بْنِ أَبِي عَرُوبَةَ، عَنْ قَتَادَةَ، عَنْ عَبْدِ اللهِ بْنِ بُرَيْدَةَ، عَنْ عَبْدِ اللهِ بْنِ مَسْعُودٍ قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: " إِذَا انْفَلَتَتْ دَابَّةُ أَحَدِكُمْ بِأَرْضِ فَلَاةٍ فَلْيُنَادِ: يَا عِبَادَ اللهِ، احْبِسُوا عَلَيَّ، يَا عِبَادَ اللهِ احْبِسُوا عَلَيَّ؛ فَإِنَّ لِلَّهِ فِي الْأَرْضِ حَاضِرًا سَيَحْبِسُهُ عَلَيْكُمْ
ഈ ഹദീസ് ദുർബലമാണെന്ന് ഇമാം ഹൈസമീ (റ) വിശദീകരിക്കുന്നത് കാണുക:

https://shamela.ws/book/61/3194
رَوَاهُ أَبُو يَعْلَى، وَالطَّبَرَانِيُّ، وَزَادَ: " «سَيَحْبِسُهُ عَلَيْكُمْ» ". *وَفِيهِ مَعْرُوفُ بْنُ حَسَّانَ، وَهُوَ ضَعِيفٌ*

ചോദ്യത്തിൽ പരാമർശിച്ച മൂന്നാമത്തെ ഹദീസ് കാണുക:
https://shamela.ws/book/12981/5218
٤٩٢٢- حَدَّثنا موسى بن إسحاق، قَال: حَدَّثنا منجاب بن الحارث، قَال: حَدَّثنا حَاتِمُ بْنُ إِسْمَاعِيلَ عَنْ *أُسَامة بْنِ زَيْدٍ*  عَن أَبَان بن صالح، عَن مجاهد عن ابْنِ عَبَّاسٍ، رَضِي اللَّهُ عَنْهُمَا، أَنَّ رَسُولَ اللهِ صَلَّى اللَّهُ عَلَيه وَسَلَّم قَالَ: إِنَّ لِلَّهِ مَلائِكَةً فِي الأَرْضِ سِوَى الْحَفَظَةِ يَكْتُبُونَ مَا سَقَطَ مِنْ وَرَقِ الشَّجَرِ فَإِذَا أَصَابَ أَحَدَكُمْ عَرْجَةٌ بِأَرْضٍ فَلاةٍ فَلْيُنَادِ: أَعِينُوا عِبَادَ اللَّهِ.

وَهَذَا الْكَلامُ لا نَعْلَمُهُ يُرْوَى عَن النَّبِيّ صَلَّى اللَّهُ عَلَيه وَسَلَّم بِهَذَا اللَّفْظِ إلَاّ مِن هَذَا الْوَجْهِ بِهَذَا الإِسْنَادِ.
ഈ ഹദീസിലെ ഉസാമതു ബ്നു സൈദ് എന്ന റിപ്പോർട്ടറെ സംബന്ധിച്ച് അദ്ദേഹം ദുർബലനാണെന്ന് ഇമാം അഹ്മദു ബ്നു ഹൻബൽ ( റ ) ഉൾപ്പെടെ പല മുഹദ്ദിസുകളും വ്യക്തമാക്കിയത് കാണാം - ചിലർ അദ്ദേഹം സിഖത് ആണെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും :
https://shamela.ws/book/5836/64
(كتاب المغني في الضعفاء)

*اسامة بن زيد اللَّيْثِيّ*

صَدُوق يهم اخْتلف قَول يحيى الْقطَّان فِيهِ وَقَالَ احْمَد لَيْسَ بِشَيْء وَقَالَ النَّسَائِيّ لَيْسَ بِالْقَوِيّ وَقَالَ ابْن عدي لَيْسَ بِهِ بَأْس
ഈ ഹദീസ് നബിﷺയിൽ നിന്ന് മർഫൂഉ ആയി സ്ഥിരപ്പെട്ടിട്ടില്ലെന്നും ഇബ്നു അബ്ബാസ് (റ)-ൽ നിന്ന് മൗഖൂഫ് ആണെന്നതാണ് പ്രബലമെന്നും
ശൈഖ് അൽബാനീ (റ) യുടെ സിൽസിലതുൽ അഹാദീസി ദഈഫയിൽ  പ്രസ്താവിക്കുന്നത്  കാണുക:
والأرجح أنه موقوف، وليس هو من الأحاديث التي يمكن القطع بأنها في حكم المرفوع، لاحتمال أن يكون ابن عباس تلقاها من مسلمة أهل الكتاب. والله أعلم.
https://shamela.ws/book/12762/986

ഇമാം അഹ്മദു ബ്നു ഹൻബൽ (റ) പറഞ്ഞതായി പറയപ്പെടുന്ന റിപ്പോർട്ടിലുള്ളത് എന്താണ്❓

https://shamela.ws/book/6105/243
അഹ്മദു ബ്നു ഹൻബൽ (റ) യുടെ മകൻ പറഞ്ഞതായി റിപ്പോർട്ട് കാണുക: [ ആശയം ]
٩١٢ -  سَمِعت ابي يَقُول حججْت خمس حجج مِنْهَا ثِنْتَيْنِ رَاكِبًا وَثَلَاثَة مَاشِيا اَوْ ثِنْتَيْنِ مَاشِيا وَثَلَاثَة رَاكِبًا فضللت الطَّرِيق فِي حجَّة وَكنت مَاشِيا فَجعلت اقول يَا عباد الله دلونا على الطَّرِيق فَلم ازل اقول ذَلِك حَتَّى وَقعت الطَّرِيق اَوْ كَمَا قَالَ ابي
എന്റ ഉപ്പ പറഞ്ഞതായി ഞാൻ കേട്ടു: ഞാൻ അഞ്ച് ഹജ്ജ് ചെയ്തു - രണ്ടെണ്ണം വാഹനപ്പുറത്ത് യാത്ര ചെയ്തും മൂന്നെണ്ണം നടന്ന് യാത്ര ചെയ്തും അല്ലെങ്കിൽ രണ്ടെണ്ണം നടന്ന് യാത്ര ചെയ്തും മൂന്നെണ്ണം വാഹനപ്പുറത്ത് യാത്ര ചെയ്തും [ *എങ്ങിനെ എന്ന് ഉറപ്പില്ല* ]
 അങ്ങനെ ഞാൻ നടന്ന് പോയ ഒരു ഹജ്ജ് യാത്രയിൽ എനിക്ക് വഴി നഷ്ടപ്പെട്ടു. അപ്പോൾ ഞാൻ പറയാൻ തുടങ്ങി - അല്ലാഹുവിന്റെ അടിമകളേ, നമുക്ക് വഴി കാണിച്ചു തരൂ എന്ന് .ഞാൻ അങ്ങനെ പറഞ്ഞു കൊണ്ടിരിക്കെ എനിക്ക് വഴി കണ്ടെത്താനായി [ ഇമാം അഹ്മദ് (റ) യുടെ മകൻ തുടരുന്നു ] : അല്ലെങ്കിൽ എന്റെ പിതാവ് പറഞ്ഞ പോലെ 

*ശ്രദ്ധിക്കുക:* പിതാവ് എന്തു വാക്കുകളാണ് പറഞ്ഞത് എന്ന് മകന് ഖണ്ഡിതമായി ഉറപ്പില്ല.

ഈ റിപ്പോർട്ട് ശരിയാണെങ്കിൽ തന്നെ , ഇതിൽ മലക്കുകളേ എന്നോ , ജിന്നുകളേ എന്നോ  ഇമാം അഹ്മദു (റ) വിളിച്ചു തേടിയിട്ടില്ല. സമീപത്ത് അദ്ദേഹത്തിന്റെ ദൂഷ്ടിയിൽ പെടാത്ത എന്നാൽ അദ്ദേഹത്തിന്റെ ശബ്ദം കേൾക്കാൻ സാധ്യതയുള്ള അല്ലാഹുവിന്റെ അടിമകൾ ആരെങ്കിലും ഉണ്ടെങ്കിൽ അവർ തന്റെ ശബ്ദം കേട്ടേക്കാം , സഹായിച്ചേക്കാം എന്ന ധാരണയിൽ ഇമാം അഹ്മദ് (റ) അങ്ങനെ വിളിച്ചു എന്ന് മാത്രം.

ഈ പറഞ്ഞ ഹദീസുകളിലോ ഇമാം അഹ്മദ് (റ) യെ സംബന്ധിച്ച് പറയപ്പെടുന്ന റിപ്പോർട്ടിലോ മരിച്ചവരോട് തേടാം എന്നതിന് ഖുബൂരികൾ തെളിവ് പിടിക്കുന്നതിൽ യാതൊരു അർഥവുമില്ല.
الله اعلم

Tuesday, 7 May 2024

ഇമാം ബുഖാരീ (റ) യുടെഖബ്റിങ്കൽ ചെന്ന് ആളുകൾഅവിടുത്തെ തവസ്സുൽ ആക്കി മഴയ്ക്ക് വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിച്ചു എന്ന് പറയപ്പെടുന്ന സംഭവം സ്വഹീഹാണോ?

https://youtu.be/KXKpngO8NM0?si=p5EjYsnBPVRgn0kw

السلام عليكم
ഇൻ ശാ അല്ലാഹ്, നിങ്ങളുടെ ദീനിയ്യായ സംശയങ്ങൾക്ക് 48 മണിക്കൂറിനകം ഇസ്ലാമിക പ്രമാണങ്ങൾ സഹിതമുള്ള മറുപടി ലഭിക്കാൻ അൽ കിതാബ് ചോദ്യോത്തര ഗ്രൂപ്പ് :
https://chat.whatsapp.com/CRvkNTQOCZb7YkfFnW3wA4
സംശയ നിവാരണം (മുൻ വീഡിയോകൾ താഴെ ലിങ്കിൽ)
 AL KITHAB Q & A: https://www.youtube.com/playlist?list=PLf1c4fdPOOYBU90jjZEB9Weu_9PTm1Jk9
അൽ കിതാബ് ടെലഗ്രാം (ജനറൽ )
https://t.me/todaysnaseehath
ചോദ്യം : ഇമാം ബുഖാരീ (റ) യുടെ
ഖബ്റിങ്കൽ ചെന്ന് ആളുകൾ
അവിടുത്തെ തവസ്സുൽ ആക്കി
മഴയ്ക്ക് വേണ്ടി അല്ലാഹുവിനോട്
പ്രാർഥിച്ച എന്ന് പറയപ്പെടുന്ന സംഭവം സ്വഹീഹാണോ?
ആണെങ്കിൽ അത് ദാത് കൊണ്ടുള്ള തവസ്സുലിനോ, ഇസ്തിഗാസ ക്കോ
 തെളിവാണോ❓ (മുഹമ്മദ് ശാത്വിബ്, പത്തനാപുരം)

മറുപടി ചുരുക്കത്തിൽ :

ഇമാം ദഹബി (റ) ഇങ്ങനെ ഒരു റിപ്പോർട്ട് ഉദ്ധരിക്കുന്നുണ്ടെങ്കിലും അതിന്റെ പരമ്പര പൂർണ്ണമല്ല / മുറിഞ്ഞതാണ്.
وَقَالَ أَبُو عَلِيٍّ الغَسَّانِيُّ
അബൂ അലിയ്യുൽ ഗസ്സാനി (റ) പറഞ്ഞു എന്ന് പറഞ്ഞാണ് ഇമാം ദഹബി (റ) ഈ സംഭവം പറയുന്നത്.
അബൂ അലിയ്യുൽ ഗസ്സാനി (റ) എന്നവരുടെ മുഴുവൻ പേര്
أَبُو عَلِيٍّ الْحُسَيْنُ بْنُ مُحَمَّدِ بْنِ أَحْمَدَ الْغَسَّانِيُّ ، الْأَنْدَلُسِيُّ ، الْجَيَّانِيُّ
എന്നാണ്. അദ്ദേഹത്തിന്റെ 
ജനനം - 427 നും ഹിജ്റ, മരണം  ഹിജ്റ 498 നുമാണ്. ഇമാം ദഹബി ജനിക്കുന്നതാകട്ടെ, ഹിജ്റ 673-ലും (മരണം 748-ൽ). അതിനാൽ തന്നെ ഈ റിപ്പോർട്ട് പരമ്പര മുറിഞ്ഞതാണ് / പൂർണ്ണമായ പരമ്പര ഇല്ലാത്തതാണ്

രണ്ടാമതായി, ഇതിന് പൂർണ്ണമായ സ്വഹീഹായ പരമ്പര ഉണ്ടെന്ന് വന്നാൽ തന്നെ ഈ സംഭവം നബിമാരുടേയോ മഹാന്മാരുടേയോ ദാത് കൊണ്ടുള്ള തവസ്സുലിന് (ഇടതേട്ടം) തെളിവല്ല.കാരണം, ഇതൊരു സ്വപ്ന കഥയുടെ അടിസ്ഥാനത്തിൽ ഹിജ്റ അഞ്ചാം നൂറ്റാണ്ടിൽ നടന്നു എന്ന് പറയപ്പെടുന്ന സംഭവം മാത്രമാണ്.  അമ്പിയാക്കളുടേതല്ലാത്ത സ്വപ്നങ്ങൾ ദീനിൽ പ്രമാണമായി / തെളിവായി എടുക്കാൻ പറ്റില്ല.ഇസ്തിഗാസക്ക് ( മരിച്ചു പോയ മഹാന്മാരോട് നേരിട്ട് ആവശ്യങ്ങൾ തേടുക എന്ന അർഥത്തിലുള്ള ഇസ്തിഗാസക്ക് ) ഏതായാലും ഇത് തെളിവല്ല. 

വിശദമായ മറുപടി ഈ വീഡിയോയിൽ :
https://youtu.be/KXKpngO8NM0?si=63umIafEkuJ9Re_P

കുറിപ്പുകൾ:
https://alkithabsalah.blogspot.com/2024/05/blog-post.html
وروى البخاري (٩٦٤) عن أنس - رضي الله عنه -. أَنَّ عُمَرَ بْنَ الْخَطَّابِ، كَانَ إِذَا قَحَطُوا اسْتَسْقَى بِالْعَبَّاسِ بْنِ عَبْدِ الْمُطَّلِبِ، فَقَالَ اللَّهُمَّ إِنَّا كُنَّا نَتَوَسَّلُ إِلَيْكَ بِنَبِيِّنَا صلى الله عليه وسلم فَتَسْقِينَا، وَإِنَّا نَتَوَسَّلُ إِلَيْكَ بِعَمِّ نَبِيِّنَا فَاسْقِنَا‏.‏ قَالَ فَيُسْقَوْنَ‏.‏
ഇമാം ബുഖാരീ (റ) റിപ്പോർട്ട് ചെയ്യുന്നു. അനസ് (റ)-ൽ നിന്ന് നിവേദനം:  ഉമർ (റ)വരൾച്ച ബാധിച്ചാൽ അബ്ബാസ് (റ) നെ മുൻ നിർത്തി മഴയെ തേടുമായിരുന്നു. അദ്ദേഹം ഇങ്ങനെ പറയുമായിരുന്നു :അല്ലാഹുവേ, ഞങ്ങൾ ഞങ്ങളുടെ നബിﷺ മുഖേനയായിരുന്നു (അവിടുത്തെ പ്രാർഥന മുഖേന) നിന്നോട് മഴയെ തേടിയിരുന്നത്. അപ്പോൾ നീ ഞങ്ങൾക്ക് മഴ നൽകിയിരുന്നു. (ഇപ്പോൾ നബിﷺ ഞങ്ങളുടെയിടയിൽ ജീവിച്ചിരിപ്പില്ലല്ലോ, അതിനാൽ) ഞങ്ങൾ ഞങ്ങളുടെ നബിﷺയുടെ പിതൃവ്യൻ മുഖേന (അദ്ദേഹത്തിന്റെ ദുആഉ മുഖേന) ഞങ്ങൾ നിന്നോട് മഴയെ തേടുന്നു. അതിനാൽ നീ ഞങ്ങൾക്ക് മഴ വർഷിപ്പിക്കണേ . ഹദീസ് റിപ്പോർട്ടർ അനസ് (റ) പറയുന്നു: അങ്ങനെ അവർക്ക് മഴ ലഭിക്കുമായിരുന്നു.
https://sunnah.com/bukhari:3710

https://dorar.net/hadith/sharh/13873

[ ശ്രദ്ധിക്കുക: മരണപ്പെട്ട വ്യക്തികളോട് ആവശ്യങ്ങൾ തേടലും അവരുടെ ഹഖ് - ജാഹ്-ബറക്കത് കൊണ്ട് തേടലും പാടില്ല എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം. കാരണം അത് അനുവദനീയമായിരുന്നെങ്കിൽ ഉമർ (റ) ന് നബിയോട് തേടുകയോ നബിയുടെ ഹഖ് - ജാഹ്-ബറക്കത് കൊണ്ട് തേടുകയോ ചെയ്താൽ മതിയായിരുന്നല്ലോ. എന്നാൽ ഉമർ (റ) ജനങ്ങൾക്ക് മഴയ്ക്ക് വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിക്കാൻ അബ്ബാസ് (റ) നോട് അപേക്ഷിക്കുകയാണുണ്ടായത്. ]
☘️☘️☘️☘️☘️
ഇമാം ദഹബി (റ) യുടെ റിപ്പോർട്ട്:
https://shamela.ws/book/10906/7958

وَقَالَ أَبُو عَلِيٍّ الغَسَّانِيُّ: أَخْبَرَنَا أَبُو الفَتْحِ نَصْرُ بنُ الحَسَنِ السَّكتِيُّ (١) السَّمرقندِيُّ، قَدِمَ عَلَيْنَا بَلَنْسِيَةَ عَامَ أَرْبَعِيْنَ وَسِتِّيْنَ وَأَرْبَعِ مائَةٍ، قَالَ: قَحطَ المَطَرُ عِنْدنَا بِسَمَرْقَنْدَ فِي بَعْضِ الأَعْوَامِ، فَاسْتسقَى النَّاسُ مِرَاراً، فَلَمْ يُسْقَوا، فَأَتَى رَجُلٌ صَالِحٌ مَعْرُوْفٌ بِالصَّلاَحِ إِلَى قَاضِي سَمَرْقَنْدَ فَقَالَ لَهُ: إِنِّي رَأَيْتُ رأْياً أَعرضُهُ عَلَيْكَ.

قَالَ: وَمَا هُوَ؟

قَالَ: أَرَى أَنْ تخرجَ وَيخرجَ النَّاسُ مَعَكَ إِلَى قَبْرِ الإِمَامِ مُحَمَّدِ بنِ إِسْمَاعِيْلَ البُخَارِيِّ، وَقبرُهُ بخَرْتَنْك، وَنستسقِي عِنْدَهُ، فعسَى اللهُ أَنْ يَسْقِينَا.

قَالَ: فَقَالَ القَاضِي: نِعْمَ مَا رَأَيْتَ.

فَخَرَجَ القَاضِي وَالنَّاسُ مَعَهُ، وَاسْتسقَى القَاضِي بِالنَّاسِ، وَبَكَى النَّاسُ عِنْدَ القَبْرِ، وَتشفَّعُوا بصَاحِبِهِ، فَأَرسلَ اللهُ -تَعَالَى- السَّمَاءَ بِمَاءٍ عَظِيْمٍ غَزِيْرٍ أَقَامَ النَّاسُ مِنْ أَجلِهِ بِخَرْتَنْك سَبْعَةَ أَيَّامٍ أَوْ نحوَهَا، لاَ يَسْتَطيعُ أَحَدٌ الوُصُوْلَ إِلَى سَمَرْقَنْدَ مِنْ كَثْرَةِ المَطَرِ وَغزَارتِهِ، وَبَيْنَ خرتنك وَسَمَرْقَنْد نَحْوَ ثَلاَثَةَ أَمِيَالٍ ( طبقات السبكي) .
വിശദീകരണം :
أولا : القصة تُروى على أنها وقعت في القرن لخامس ! فليست تُروى عن النبي صلى الله عليه وسلم ولا عن صحابي بل ولا عن تابعي !

ثانيا : القصة أوردها الذهبي في " سير أعلام النبلاء " .
وكذلك السبكي في " الطبقات " قال : وقال أبو علي الغساني . ثم ذكرها .
والذهبي متوفّى سنة 748 هـ .
والسبكي مُتوفّى سنة 771 هـ .
وأبو عليّ الغساني ، هو الحسين بن محمد بن أحمد الغساني الأندلسي الجياني ، المتوفَّى سنة 498هـ

فكم بين الذهبي والسبكي وبين أبي عليّ الغساني ؟!

فهي تُروى عن أبي عليّ الغساني ، وهي قصة مُنقطعة
ثالثا : لو كانت مُتصِلة الإسناد ، فليس فيها حُجة ، لِعدة اعتبارات :
1 – أن هذا فعل رجل من المتأخِّرين ، إذ هي قصة تُروى على أنها وَقَعَتْ في القرن الخامس الهجري !
وأفعال المتأخّرين ليس بِحجة على العباد ! بل أفعال التابعين ليست بِحجة أيضا ، والخلاف بين علماء الأصول في أفعال الصحابة رضي الله عنهم : هل هي حُجة أو لا ؟ والصحيح أنها حُجة ما لم تقع المخالَفَة .

2 – أنها لو كانت مِن فِعْل عالِم ، فليس فيها حُجة ؛ لأن مِن المتقرر عند أهل العِلْم أن كلام العالِم يُحتَجّ له ، ولا يُحتَجّ به ؛ لأنه لا يُمكن أن يُنَزّل كلام العالِم منْزِلة كلام رسول الله صلى الله عليه وسلم في الاحتجاج والاستدلال .

ومِن المعلوم أن كلّ أحد يُؤخذ مِن قوله ويُترَك إلاّ رسول الله صلى الله عليه وسلم ، كما قال ابن عباس رضي الله عنهما .

Friday, 3 May 2024

ജുമുഅ ഖുതുബ ഓതുമ്പോൾ ഖതീബ് ഒരു ദണ്ഡിൽ / വടിയിൽ (വാൾ പിടിക്കൽ )ഊന്നി നിൽക്കുന്നതിന്റെ വിധിയെന്ത്❓ ( ചോദ്യം : അശ്കർ അലി, കണ്ണൂർ & നബീൽ, അരീക്കോട്)

https://youtu.be/266I3SWNg-M?si=3JA-65L-G0bm2RR7

السلام عليكم
ഇൻ ശാ അല്ലാഹ്, നിങ്ങളുടെ ദീനിയ്യായ സംശയങ്ങൾക്ക് 48 മണിക്കൂറിനകം ഇസ്ലാമിക പ്രമാണങ്ങൾ സഹിതമുള്ള മറുപടി ലഭിക്കാൻ അൽ കിതാബ് ചോദ്യോത്തര ഗ്രൂപ്പ് :
https://chat.whatsapp.com/CRvkNTQOCZb7YkfFnW3wA4
സംശയ നിവാരണം (മുൻ വീഡിയോകൾ താഴെ ലിങ്കിൽ)
 AL KITHAB Q & A: https://www.youtube.com/playlist?list=PLf1c4fdPOOYBU90jjZEB9Weu_9PTm1Jk9
അൽ കിതാബ് ടെലഗ്രാം (ജനറൽ )
https://t.me/todaysnaseehath

ചോദ്യം : ജുമുഅ ഖുതുബ ഓതുമ്പോൾ ഖതീബ് ഒരു ദണ്ഡിൽ / വടിയിൽ (വാൾ പിടിക്കൽ )
ഊന്നി നിൽക്കുന്നതിന്റെ വിധിയെന്ത്❓ ( ചോദ്യം : അശ്കർ അലി, കണ്ണൂർ & നബീൽ, അരീക്കോട്)

മറുപടി ചുരുക്കത്തിൽ : 

നബിﷺ ജുമുഅ ഖുതുബ ഓതുമ്പോൾ ഒരു ദണ്ഡ് അല്ലെങ്കിൽ വില്ലിൽ ഊന്നി നിന്നിരുന്നതായി സ്വീകാര്യമായ ഹദീസിൽ വന്നിട്ടുണ്ട്. മാലികീ ,ശാഫിഈ, ഹമ്പലീ മദ്ഹബുകളിലെ മുഅതമദായ വീക്ഷണം ഇത് മുസ്തഹബ്ബ് /സുന്നത്ത് ആണെന്നതാണ്. നബിﷺ അങ്ങിനെ ചെയ്തിരുന്നതായി സ്ഥിരപ്പെട്ടിട്ടുണ്ടെന്ന് ശൈഖ് ഇബ്നു ബാസ് (റ) യുടെ ഫത്വയിലും കാണാം. മിമ്പർ ഉണ്ടാക്കുന്നതിന് മുമ്പ് ആയിരുന്നു നബിﷺ ദണ്ഡിൽ ഊന്നിയിരുന്നത് എന്ന് ഇബ്നുൽ ഖയ്യിം(റ) പറയുന്നു. ഈ വിഷയത്തിലെ  ഹദീസ് സ്വഹീഹ് ആണെങ്കിൽ തന്നെ ഇമാം ശാരീരികമായി ദുർബലനായ സാഹചര്യം പോലെ ചാരി നിൽക്കൽ ആവശ്യമുള്ളപ്പോൾ സുന്നത്താണ് എന്നതാണ് ശൈഖ് ഇബ്നു ഉസൈമീൻ (റ) യുടെ ഫത്വ.

സുന്നത്താണ് എന്ന വീക്ഷണമാണ് കൂടുതൽ ശരിയായി തോന്നുന്നത്; ഏതായാലും ഇത് ബിദ്അത്തല്ല
الله أعلم
വിശദമായ മറുപടി ഈ വീഡിയോയിൽ :
https://youtu.be/266I3SWNg-M?si=W5rcVO6kQYJHfxj_

കുറിപ്പുകൾ:

ഹദീസ് :
https://sunnah.com/abudawud:1096

حَدَّثَنَا سَعِيدُ بْنُ مَنْصُورٍ، حَدَّثَنَا شِهَابُ بْنُ خِرَاشٍ، حَدَّثَنِي شُعَيْبُ بْنُ رُزَيْقٍ الطَّائِفِيُّ، قَالَ جَلَسْتُ إِلَى رَجُلٍ لَهُ صُحْبَةٌ مِنْ رَسُولِ اللَّهِ صلى الله عليه وسلم يُقَالُ لَهُ الْحَكَمُ بْنُ حَزْنٍ الْكُلَفِيُّ فَأَنْشَأَ يُحَدِّثُنَا قَالَ وَفَدْتُ إِلَى رَسُولِ اللَّهِ صلى الله عليه وسلم سَابِعَ سَبْعَةٍ أَوْ تَاسِعَ تِسْعَةٍ فَدَخَلْنَا عَلَيْهِ فَقُلْنَا يَا رَسُولَ اللَّهِ زُرْنَاكَ فَادْعُ اللَّهَ لَنَا بِخَيْرٍ فَأَمَرَ بِنَا أَوْ أَمَرَ لَنَا بِشَىْءٍ مِنَ التَّمْرِ وَالشَّأْنُ إِذْ ذَاكَ دُونٌ فَأَقَمْنَا بِهَا أَيَّامًا شَهِدْنَا فِيهَا الْجُمُعَةَ مَعَ رَسُولِ اللَّهِ صلى الله عليه وسلم فَقَامَ مُتَوَكِّئًا عَلَى عَصًا أَوْ قَوْسٍ فَحَمِدَ اللَّهَ وَأَثْنَى عَلَيْهِ كَلِمَاتٍ خَفِيفَاتٍ طَيِّبَاتٍ مُبَارَكَاتٍ ثُمَّ قَالَ ‏ "‏ أَيُّهَا النَّاسُ إِنَّكُمْ لَنْ تُطِيقُوا أَوْ لَنْ تَفْعَلُوا كُلَّ مَا أُمِرْتُمْ بِهِ وَلَكِنْ سَدِّدُوا وَأَبْشِرُوا ‏"‏ ‏.‏ قَالَ أَبُو عَلِيٍّ سَمِعْتُ أَبَا دَاوُدَ قَالَ ثَبَّتَنِي فِي شَىْءٍ مِنْهُ بَعْضُ أَصْحَابِنَا وَقَدْ كَانَ انْقَطَعَ مِنَ الْقِرْطَاسِ ‏
🌿🌿🌿🌿
ശൈഖ് മുഹമ്മദ് സ്വാലിഹ് അൽ മുനജ്ജിദ് (حفظه الله) -ന്റെ ഫത്‌വ :
https://islamqa.info/ar/142222 هل من السنة حمل العصا في خطبة الجمعة ؟ - الإسلام سؤال وجواب

الحمد لله.

اختلف الفقهاء في حكم اتكاء الخطيب على العصا ونحوها من قوس أو سيف أثناء خطبة الجمعة على قولين :

القول الأول : الندب والاستحباب ، وهو مذهب جمهور العلماء من المالكية والشافعية والحنابلة .

يقول الإمام مالك رحمه الله :

" وذلك مما يستحب للأئمة أصحاب المنابر ، أن يخطبوا يوم الجمعة ومعهم العصي يتوكؤون عليها في قيامهم ، وهو الذي رَأَيْنا وسَمِعْنا " انتهى.

" المدونة الكبرى " (1/151)، وهو المعتمد في كتب متأخري المالكية ، كما في " جواهر الإكليل " (1/97)، وفي " حاشية الدسوقي " (1/382).

ويقول الإمام الشافعي رحمه الله :

" أحب لكل من خطب - أيَّ خطبة كانت - أن يعتمد على شيء " انتهى.

" الأم " (1/272)، وهو معتمد مذهب الشافعية أيضا ، كما في " نهاية المحتاج " (2/326)، " حاشية قليوبي وعميرة " (1/272) .

ويقول البهوتي الحنبلي رحمه الله :

" ويسن أن يعتمد على سيف أو قوس أو عصا بإحدى يديه " انتهى .

" كشاف القناع " (2/36)، وانظر: " الإنصاف " (2/397)

واستدل أصحاب هذا القول بأن الاتكاء على العصا ثابت من فعل النبي صلى الله عليه وسلم في أحاديث كثيرة ، منها حديث الحكم بن حزن أن النبي صلى الله عليه وسلم قام يوم الجمعة (متوكئا على عصا أو قوس فحمد الله وأثنى عليه...) إلى آخر الحديث .

رواه أبو داود (1096) ، قال النووي في " المجموع " (4/526) : حديث حسن . وحسنه الألباني في " صحيح أبي داود ". وضعفه بعض أهل العلم ، فقال ابن كثير في " إرشاد الفقيه " (1/196) : ليس إسناده بالقوي .

القول الثاني : الكراهة ، وهو معتمد مذهب الحنفية وإن خالف بعض فقهائهم .

قال صاحب التتارخانية - ونسبه لصاحب " المحيط البرهاني " - ما نصه :

" وإذا خطب متكئاً على القوس أو على العصا جاز ، إلا أنه يكره ؛ لأنه خلاف السنة " انتهى.

" الفتاوى التتارخانية " (2/61)

وجاء في " الفتاوى الهندية " (1/148) على مذهب الحنفية :

" ويكره أن يخطب متكئا على قوس أو عصا , كذا في الخلاصة , وهكذا في المحيط , ويتقلد الخطيب السيف في كل بلدة فتحت بالسيف , كذا في شرح الطحاوي " انتهى.

وفي كلام العلامة ابن القيم ما يدل على أن الاتكاء على العصا ليس من هدي النبي صلى الله عليه وسلم في الخطبة على المنبر .

قال رحمه الله :
ولم يكن يأخذ بيده سيفاً ولا غيرَه ، وإنما كان يعتَمِد على قوس أو عصاً قبل أن يتَّخذ المنبر ، وكان في الحرب يَعتمد على قوس ، وفي الجمعة يعتمِد على عصا ، ولم يُحفظ عنه أنه اعتمد على سيف ، وما يظنه بعض الجهال أنه كان يعتمد على السيف دائماً ، وأن ذلك إشارة إلى أن الدين قام بالسيف : فَمِن فَرطِ جهله ، فإنه لا يُحفظ عنه بعد اتخاذ المنبر أنه كان يرقاه بسيف ، ولا قوس ، ولا غيره ، ولا قبل اتخاذه أنه أخذ بيده سيفاً البتة ، وإنما كان يعتمِد على عصا أو قوس " انتهى.

" زاد المعاد " (1/429)

وقال الشيخ ابن عثيمين رحمه الله :

" قوله : ( ويعتمد على سيف أو قوس أو عصا ) أي : يسن أن يعتمد حال الخطبة على سيف ، أو قوس ، أو عصا ، واستدلوا بحديث يروى عن النبي صلّى الله عليه وسلّم في صحته نظر ، وعلى تقدير صحته ، قال ابن القيم : إنه لم يحفظ عن النبي صلّى الله عليه وسلّم بعد اتخاذه المنبر أنه اعتمد على شيء .

ووجه ذلك : أن الاعتماد إنما يكون عند الحاجة ، فإن احتاج الخطيب إلى اعتماد ، مثل أن يكون ضعيفاً يحتاج إلى أن يعتمد على عصا فهذا سنة ؛ لأن ذلك يعينه على القيام الذي هو سنة ، وما أعان على سنة فهو سنة ، أما إذا لم يكن هناك حاجة ، فلا حاجة إلى حمل العصا " انتهى.

" الشرح الممتع " (5/62-
وقد أيد الشيخ الألباني رحمه الله كلام ابن القيم ، ونفى أن يكون ثبت في الأحاديث ما يدل على أن النبي صلى الله عليه وسلم كان إذا خطب على المنبر اتكأ على القوس أو العصا ، وذلك في " السلسلة الضعيفة " (حديث رقم/964)

والله أعلم .
☘️☘️☘️☘️
https://binbaz.org.sa/fatwas/2928/%D8%AD%D9%83%D9%85-%D8%A7%D8%AA%D8%AE%D8%A7%D8%B0-%D8%B9%D8%B5%D8%A7-%D8%A7%D8%AB%D9%86%D8%A7%D8%A1-%D8%A7%D9%84%D8%AE%D8%B7%D8%A8%D8%A9

السؤال:

قال ابن القيم -رحمه الله- إنه لا يحفظ عنه ﷺ أنه كان يرقى المنبر بسيف، ولا قوس، ولا غيره، ولا قبل اتخاذه أنه أخذ بيده سيفًا البتة، وإنما كان يعتمد على عصًا، أو قوس، فمفهوم كلامه -رحمه الله-: أن اتخاذ العصا في الخطبة لم يثبت عن النبي ﷺ بعد اتخاذ المنبر، فهل هذا صحيح؟ 
🌿🌿🌿🌿
الجواب:

ذكر استناده على عصا، أو قوس، وجاء في حديث الحكم بن حزم: أنه رأى النبي يصلي، ويخطب الناس، وهو معتمد على عصا، أو قوس، فالأمر في هذا واسع، ليس بمتأكد، ولا واجب، فإن خطب وفي يده شيء؛ فلا بأس، وإن لم يخطب، وفي يده شيء؛ فلا بأس، المقصود: أن اتخاذه عصا في يده، أو سيف، أو غير ذلك؛ لا حرج في ذلك، في حال الخطبة يعتمد عليها، وليس ذلك بمتأكد، بل فعله النبي ﷺ كما في حديث الحكم، وفعله يحتمل أن يكون عارضًا، ويحتمل أن يكون بالسنة لبيان السنة، فمن فعله؛ فلا بأس، ومن ترك؛ فلا بأس.

Saturday, 13 April 2024

ശവ്വാൽ നോമ്പ് : സുന്നത്തും ഖളാഉം ഒരുമിച്ചനുഷ്ഠിക്കാമോ?❓

*⛔സുന്നത്തും ഖളാഉം ഒരുമിച്ചനുഷ്ഠിക്കാമോ?❓*

*ചോദ്യം:👇*

നഷ്ടപ്പെട്ട നോമ്പ് ഖളാ വീട്ടലും ശവ്വാലിലെ ആറ് സുന്നത്തു നോമ്പും ഒന്നിച്ച്  അനുഷ്ഠിക്കാമോ?

*⛔മറുപടി:👇*

റമദാനിൽ നഷ്ടപ്പെട്ട നോമ്പ് ഖളാ വീട്ടലും ശവ്വാലിലെ ആറ് സുന്നത്തു നോമ്പും ഒന്നിച്ച്  അനുഷ്ഠിക്കാമോ, എന്ന വിഷയത്തിൽ പണ്ഡിതന്മാർ ഭിന്നാഭിപ്രായക്കാരാണ്. ശാഫിഈ മദ്ഹബിനകത്തു തന്നെ പരസ്പര വിരുദ്ധമായ രണ്ടു വീക്ഷണങ്ങൾ കാണാം. എങ്കിലും അങ്ങനെ ചെയ്താൽ അത് സാധുവാകുമെന്നും, എന്നാൽ പൂർണമായ പ്രതിഫലം ലഭിക്കണമെങ്കിൽ രണ്ടും രണ്ടായി നോക്കുകയാണ് വേണ്ടതെന്നുമാണ് പൊതുവേ ശാഫിഈ മദ്ഹബിൽ സ്വീകാര്യമായ വീക്ഷണം. 

*ഇമാം ഖത്വീബുശ്ശർബീനി പറയുന്നു:👇👇👇*

ഖളാ വീട്ടുക എന്ന നിലക്കോ, നേർച്ച വീട്ടുക എന്ന നിലക്കോ മറ്റോ ശവ്വാലിൽ നോമ്പെടുത്താൽ സുന്നത്തിൻ്റെ കൂലി കൂടി കിട്ടുമോ? ഇക്കാര്യം ആരും പരാമർശ്ശിച്ചതായി ഞാൻ കണ്ടിട്ടില്ല. എങ്കിലും കിട്ടുമെന്നാണ് പ്രകടമാവുന്നത്. പക്ഷെ പറയപ്പെട്ട പ്രതിഫലം  അയാൾക്ക് ലഭിക്കുകയില്ല. വിശിഷ്യാ റമദാൻ നഷ്ടപ്പെടുകയും എന്നിട്ട് ശവ്വാൽ മാസം  നോമ്പനുഷ്ഠിക്കുകയും ചെയ്യുന്നവർക്ക്. കാരണം റമദാൻ മാസം നോമ്പനുഷ്ഠിച്ചവൻ എന്ന വിശേഷണം അദ്ദേഹത്തിൽ സാക്ഷാൽക്കരിക്കപ്പെട്ടിട്ടില്ല. അതു കൊണ്ടാണ് അത്തരം സാഹചര്യത്തിൽ ദുൽ ഖഅദ മാസം ശവ്വാലിലെ ആറ് നോമ്പ് ദുൽ ഖഅദയിൽ നോറ്റു വീട്ടുന്നത് അഭികാമ്യമാണെന്ന് ചില ഫുഖഹാക്കൾ പറഞ്ഞിട്ടുള്ളത്. എന്തെന്നാൽ സുന്നത്തു നോമ്പുകളും നഷ്ടപ്പെട്ടാൽ ഖളാ വീട്ടുന്നത് അഭികാമ്യമാണെന്ന് അഭിപ്രായപ്പെട്ട ട്ടുണ്ട്.- (മുഗ്നിൽ മുഹ്താജ്: സുന്നത്തു നോമ്പുകൾ എന്ന അധ്യായം).

 وَلَوْ صَامَ فِي شَوَّالٍ قَضَاءً أَوْ نَذْرًا أَوْ غَيْرَ ذَلِكَ ، هَلْ تَحْصُلُ لَهُ السُّنَّةُ أَوْ لَا ؟ لَمْ أَرَ مَنْ ذَكَرَهُ ، وَالظَّاهِرُ الْحُصُولُ. لَكِنْ لَا يَحْصُلُ لَهُ هَذَا الثَّوَابُ الْمَذْكُورُ خُصُوصًا مَنْ فَاتَهُ رَمَضَانُ وَصَامَ عَنْهُ شَوَّالًا ؛ لِأَنَّهُ لَمْ يَصْدُقْ عَلَيْهِ الْمَعْنَى الْمُتَقَدِّمُ، وَلِذَلِكَ قَالَ بَعْضُهُمْ: يُسْتَحَبُّ لَهُ فِي هَذِهِ الْحَالَةِ أَنْ يَصُومَ سِتًّا مِنْ ذِي الْقَعْدَةِ لِأَنَّهُ يُسْتَحَبُّ قَضَاءُ الصَّوْمِ الرَّاتِبِ ا هـ . وَهَذَا إنَّمَا يَأْتِي إذَا قُلْنَا: إنَّ صَوْمَهَا لَا يَحْصُلُ بِغَيْرِهَا. أَمَّا إذَا قُلْنَا بِحُصُولِهِ وَهُوَ الظَّاهِرُ كَمَا تَقَدَّمَ فَلَا يُسْتَحَبُّ قَضَاؤُهَا مُغْنِي الْمُحْتَاجِ: بَابٌ فِي فِي صَوْمِ التَّطَوُّعِ.

*പ്രമുഖ ശാഫിഈ പണ്ഡിതനായ ശൈഖ് അബ്ദുറഹ്മാൻ ബാഅലവി പറയുന്നു:👇👇*

റമദാനിനെ തുടർന്ന് ശവ്വാലിൽ ആറ് നോമ്പ് കൂടെ എടുത്താൽ എന്ന ഹദീസും തദ്വിഷയകമായി വന്നിട്ടുള്ള ഇതര ഹദീസുകളുടെയും ബാഹ്യാർഥം കുറിക്കുന്നത് റമദാനിൽ നഷ്ടപ്പെട്ട നോമ്പ് അതിനോടൊപ്പം നിയ്യത്ത് ചെയ്താൽ പ്രസ്തുത ആറ് നോമ്പ് അത് വഴി കിട്ടുകയില്ലാ എന്നാണ്. എന്നാൽ ഇമാം ഇബ്നു ഹജർ വ്യക്തമാക്കുന്നത് നിയ്യത്ത് ചെയ്യുന്ന പക്ഷം അതിൻ്റെ  പൂർണ്ണമായ പ്രതിഫലം ലഭിക്കില്ലെങ്കിലും അത് നോറ്റതിൻ്റെ അടിസ്ഥാന പ്രതിഫലം ലഭിക്കുമെന്നാണ്. അറഫാ നോമ്പ്, ആശൂറാ നോമ്പ് എന്നിവ പോലെ. ഇമാം റംലിയാകട്ടെ അവിടെയും നിൽക്കാതെ, തെറ്റിക്കുന്നതായ പ്രത്യേക കാരണങ്ങളൊന്നുമില്ലെങ്കിൽ ഈയൊരു നോമ്പ് മാത്രമല്ല ഇതര സുന്നത്തു നോമ്പുകളും ഫർളിനോടൊപ്പം നോറ്റാൽ പ്രത്യേകം നിയ്യത്ത് ചെയ്തില്ലെങ്കിൽ പോലും പ്രതിഫലം ലഭിക്കുമെന്നാണ് അദ്ദേഹത്തിൻ്റെ പക്ഷം. തെറ്റിക്കുന്ന കാരണങ്ങൾ എങ്ങനെയെന്നാൽ ഒരാൾക്ക്‌ റമദാൻ മുഴുവൻ നഷ്ടപ്പെടുകയും എന്നിട്ട് അത് മൊത്തം ശവ്വാലിൽ എടുക്കുകയും അതിനാൽ ശവ്വാലിലെ ആറ് നോമ്പ് അയാൾ ദുൽ ഖഅദയിൽ നോൽക്കാനും  ഉദ്ദേശിച്ചു അപ്പോൾ അതിൻ്റെ കൂടെ ഫർള് പറ്റില്ലെന്നർഥം. അതേ സമയം ളുഹ്റിൻ്റെ കൂടെ അതിൻ്റെ സുന്നത്തു കൂടി ഉദ്ദേശിച്ചാൽ രണ്ടും കിട്ടാത്തത് പോലെ ഇവിടെയും റമദാൻ ഖളാഉം ശവ്വാലിലെ സുന്നത്തും ഒന്നിച്ച് നിയ്യത്ത് വച്ചാൽ രണ്ടും കിട്ടില്ലെന്നാണ് ഇമാം സുംഹൂദിയുടെ ചുവടു പിടിച്ച് ഇമാം അബൂ മഖ്റമ പ്രബലമാക്കിയിട്ടുള്ള വീക്ഷണം. എന്നല്ല, റമദാൻ ഖളാ വീട്ടാനുള്ളവർ അതു വീട്ടാതെ ശവ്വാലിലെ ആറ് നോമ്പ് ഒരു നിലക്കും ശരിയാവുകയില്ല എന്ന വീക്ഷണത്തെയാണ് ഇമാം അബൂ മഖ്റമ പ്രബലമാക്കിയിട്ടുള്ളത്.- (ബുഗ്യതുൽ മുസ്തർശിദീൻ).

ظَاهِرُ حَدِيثِ : « وَأَتْبَعَهُ سِتًّا مِنْ شَوَّالٍ ». وَغَيْرِهِ مِنْ الْأَحَادِيثِ عَدَمُ حُصُولِ السِّتِّ إذَا نَوَاهَا مَعَ قَضَاءِ رَمَضَانَ،، لَكِنْ صَرَّحَ ابْنُ حَجَرٍ بِحُصُولِ أَصْلِ الثَّوَابِ لَا كَمَالِهِ إذَا نَوَاهَا كَغَيْرِهَا مِنْ عَرَفَةَ وَعَاشُورَاءَ، بَلْ رَجَّحَ (م ر) حُصُولَ أَصْلِ ثَوَابِ سَائِرِ التَّطَوُّعَاتِ مَعَ الْفَرْضِ وَإِنْ لَمْ يَنْوِهَا، مَا لَمْ يَصْرِفْهُ عَنْهَا صَارِفٌ، كَأَنَ قَضَى رَمَضَانَ فِي شَوَّالَ، وَقَصَدَ قَضَاءَ السِّتِّ مِنْ ذِي الْقَعْدَةِ، وَيُسَنُّ صَوْمِ السِّتِّ وَإِنْ أَفْطَرَ رَمَضَانَ. اهـ. قُلْتُ: وَاعْتَمَدَ أَبُو مَخْرَمَةَ تَبَعاً لِلسُّمْهُودِيِّ عَدَمَ حُصُولِ وَاحِدٍ مِنْهُمَا إذَا نَوَاهُمَا مَعاً، كَمَا لَوْ نَوَى الظُّهْرَ وَسُنَّتَهَا، بَلْ رَجَّحَ أَبُو مَخْرَمَةَ عَدَمَ صِحَّةِ صَوْمِ السِّتِّ لِمَنْ عَلَيْهِ قَضَاءُ رَمَضَانَ مُطْلَقاً.- بُغْيَةُ الْمُسْتَرْشِدِينَ.

   ⬆️⬆️⬆️

ഇല്‍യാസ് മൗലവി