https://islamqa.info/ar/answers/153247/%D9%85%D9%86-%D8%B5%D9%84%D9%89-%D9%85%D8%B9-%D8%A7%D9%84%D8%A7%D9%85%D8%A7%D9%85-%D8%A8%D8%B9%D8%B6-%D8%A7%D9%84%D8%AA%D8%B1%D8%A7%D9%88%D9%8A%D8%AD-%D8%AB%D9%85-%D8%A7%D9%88%D8%AA%D8%B1-%D9%88%D8%A7%D9%86%D8%B5%D8%B1%D9%81-%D9%87%D9%84-%D9%8A%D9%83%D8%AA%D8%A8-%D9%84%D9%87-%D9%82%D9%8A%D8%A7%D9%85-%D9%84%D9%8A%D9%84%D8%A9
السلام عليكم
ചോദ്യം : റമദാനിൽ ഉൾപ്പെടെ രാത്രിയിലെ സുന്നത്ത് നിസ്ക്കാരം പതിനൊന്ന് റക് അത്ത് ആണ് ഉത്തമം എന്ന് കരുതുന്ന ഒരാൾ 23 റക്അത്ത് നിസ്ക്കരിക്കുന്ന ആളെ തുടരുമ്പോൾ ഇടയ്ക്ക് വച്ച് നിർത്തിയാൽ,
" *ഇമാമിന്റെ നിസ്ക്കാരം തീരുന്നത് വരെ ആരൊരുത്തൻ ഇമാമിന്റെ കൂടെ രാത്രി നിസ്ക്കരിച്ചുവോ അവന് ആ രാത്രിയിൽ മുഴുവൻ നിന്ന് നിസ്ക്കരിച്ച പ്രതിഫലം രേഖപ്പെടുത്തപ്പെടും*" എന്ന നബി വചനത്തിൽ പറയുന്ന പ്രതിഫലം അയാൾക്ക് ലഭിക്കാതെ പോവുമോ❓
🌹🌹🌹🌹🌹
ഉത്തരം (സലഫി പണ്ഡിതൻ ശൈഖ് മുഹമ്മദ് സ്വാലിഹ് അൽ മുനജ്ജിദിന്റെ ഫത് വയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയത് )
ആശയ വിവർത്തനം: അബ്ബാസ് പറമ്പാടൻ
8848787706
ഖിയാമു റമദാൻ (റമദാനിലെ തറാവീഹ് നിസ്ക്കാരം) 23 റക്അത്ത് (വിത്ർ ഉൾപ്പെടെ) നിസ്ക്കരിക്കുന്ന ഇമാമിനെ തുടരുന്നയാൾ, പതിനൊന്ന് റക്അത്ത് കൊണ്ട് മതിയാക്കി, ഇമാമിന്റെ കൂടെ 23 പൂർത്തിയാക്കാതെ നിർത്തിപ്പോന്നാൽ അത് നബി ചര്യക്ക് യോജിച്ച നടപടിയാണോ എന്ന ചോദ്യത്തിന് സൗദി സലഫി പണ്ഡിതൻ ശൈഖ് മുഹമ്മദ് സ്വാലിഹ് അൽ മുനജ്ജിദ് അവർകൾ വിവിധ സലഫി പണ്ഡിതൻമാരുടെ മതവിധികൾ ഉദ്ധരിച്ചു നൽകിയ മറുപടി ചുവടെ ചേർക്കുന്നു :
الجواب
الحمد لله.
أولا :
ثبت عن الرسول صلى الله عليه وسلم أنه رغب في صلاة التراويح جماعة ، فقال : ( مَنْ قَامَ مَعَ الإِمَامِ حَتَّى يَنْصَرِفَ كُتِبَ لَهُ قِيَامُ لَيْلَةٍ ) رواه الترمذي (806) وصححه وأبو داود (1375) والنسائي (1605) وابن ماجه (1327) . وصححه الألباني في "صحيح الترمذي" .
وهذا الثواب لا يناله إلا من صلى مع الإمام حتى ينتهي من الصلاة كلها ، أما من اقتصر على بعض الصلاة ثم انصرف ، فلا يستحق الثواب الموعود به في هذا الحديث ، وهو "قيام ليلة"
ഉത്തരം: അൽ ഹംദു ലില്ലാഹ്,
1. റമദാനിലെ തറാവീഹ് നിസ്ക്കാരം ( ഖിയാമു റമദാൻ) ജമാഅത്തായി നിർവ്വഹിക്കുന്നത് തിരുനബി (സ്വ) പ്രോത്സാഹിപ്പിച്ചതായി സ്ഥിരപ്പെട്ടിട്ടുണ്ട്. തിരുനബി (സ്വ) പറഞ്ഞു: "ഇമാമിന്റെ നിസ്ക്കാരം തീരുന്നത് വരെ ആരൊരുത്തൻ ഇമാമിന്റെ കൂടെ രാത്രി നിസ്ക്കരിച്ചുവോ അവന് ആ രാത്രിയിൽ മുഴുവൻ നിന്ന് നിസ്ക്കരിച്ച പ്രതിഫലം രേഖപ്പെടുത്തപ്പെടും" (തിർമുദി സ്വഹീഹായി രേഖപ്പെടുത്തിയ ഹദീസ്, അബുദാവൂദും നസാഇയും ഇബ്നു മാജ:യും റിപ്പോർട്ട് ചെയ്തിട്ടുണ്ട് ശൈഖ് അൽബാനി സ്വഹീഹുത്തിർമുദിയിൽ സ്വഹീഹ് എന്ന് ഹുക്മ് ചെയ്തിട്ടുണ്ട്.
ഹദീസിൽ പറഞ്ഞ പ്രതിഫലം ലഭിക്കണമെങ്കിൽ, ഇമാമിന്റെ നിസ്ക്കാരം തീരുന്നത് വരെ ഇമാമിനെ തുടരണം. ഇമാമിനെ ഏതാനും റക്അത്തുകളിൽ തുടർന്ന് ഇടയ്ക്ക് നിർത്തിപ്പോന്നാൽ ഒരു രാത്രി മുഴുവൻ നിന്ന് നിസ്കരിച്ച പ്രതിഫലം എന്ന് ഹദീസിൽ പറഞ്ഞ ആ പുണ്യം ലഭിക്കുകയില്ല
وقد سئل الشيخ ابن باز رحمه الله :
إذا صلى الإنسان في رمضان مع من يصلي ثلاثا وعشرين ركعة واكتفى بإحدى عشرة ركعة ولم يتم مع الإمام ، فهل فعله هذا موافق للسنة ؟
ശൈഖ് ഇബ്നു ബാസ് (റ) അവർകളോട് ചോദിക്കപ്പെട്ടു:
23 റക്അത്ത് (വിത്ർ ഉൾപ്പെടെ) നിസ്ക്കരിക്കുന്ന ഇമാമിനെ തുടരുന്നയാൾ, പതിനൊന്ന് റക്അത്ത് കൊണ്ട് മതിയാക്കി, ഇമാമിന്റെ കൂടെ 23 പൂർത്തിയാക്കാതെ നിർത്തിപ്പോന്നാൽ അത് നബി ചര്യക്ക് യോജിച്ച നടപടിയാണോ ❓
فأجاب : " السنة الإتمام مع الإمام ، ولو صلى ثلاثا وعشرين ، لأن الرسول صلى الله عليه وسلم قال : ( من قام مع الإمام حتى ينصرف كتب الله له قيام ليلة ، وفي اللفظ الآخر : (بقية ليلته) .
فالأفضل للمأموم أن يقوم مع الإمام حتى ينصرف ، سواء صلى إحدى عشرة ركعة أو ثلاث عشرة أو ثلاثا وعشرين أو غير ذلك ، هذا هو الأفضل أن يتابع الإمام حتى ينصرف " انتهى
"مجموع فتاوى ابن باز" (11 /325)
ശൈഖ് ഇബ്നു ബാസ് (റ) മറുപടി പറഞ്ഞു: ഇമാം 23 റക്അത്ത് നിസ്ക്കരിക്കുകയാണെങ്കിലും ഇമാമിനോട് കൂടെ പൂർത്തീകരിക്കുകയാണ് സുന്നത്ത് കാരണം തിരുനബി (സ്വ) പറഞ്ഞു: "ഇമാമിന്റെ നിസ്ക്കാരം തീരുന്നത് വരെ ആരൊരുത്തൻ ഇമാമിന്റെ കൂടെ രാത്രി നിസ്ക്കരിച്ചുവോ അവന് ആ രാത്രിയിൽ മുഴുവൻ നിന്ന് നിസ്ക്കരിച്ച പ്രതിഫലം രേഖപ്പെടുത്തപ്പെടും", ഒരു റിപ്പോർട്ടിൽ, *അവന്റെ ആ രാത്രിയിലെ അവശേഷിക്കുന്ന സമയം കൂടി നിസ്ക്കരിച്ച പ്രതിഫലം രേഖപ്പെടുത്തപ്പെടും* എന്ന് വന്നിട്ടുണ്ട്. അപ്പോൾ ഇമാം 23 റക്അത്തോ 11 റക്അത്തോ 13 റക്അത്തോ എത്ര തന്നെ നിസ്ക്കരിച്ചാലും, ഇമാമിന്റെ നിസ്ക്കാരം തീരുന്നത് വരെ ഇമാമിനെ തുടരലാണ് മഅമൂമിന് കൂടുതൽ ശ്രേഷ്ഠകരം. (മജ്മൂഉ ഫതാവാ ഇബ്നു ബാസ് )
وقال الشيخ ابن جبرين رحمه الله :
" قيام رمضان يحصل بصلاة جزء من كل ليلة ، كنصفها أو ثلثها ، سواء كان ذلك بصلاة إحدى عشرة ركعة ، أو ثلاث وعشرين ، ويحصل القيام بالصلاة خلف إمام الحي حتى ينصرف ، ولو في أقل من ساعة .
وكان الإمام أحمد يُصلي مع الإمام ولا ينصرف إلا معه ، عملاً بالحديث ، فمن أراد هذا الأجر فعليه أن يصلي مع الإمام حتى يفرغ من الوتر ، سواء صلى قليلاً أو كثيراً ، وسواء طالت المدة أو قصرت " انتهى .
"فتاوى الشيخ ابن جبرين" (24 /9) .
ശൈഖ് ജബ്രീൻ പ്രസ്താവിച്ചു : ഖിയാമു റമദാനിന്റെ കൂലി റമദാനിലെ ഓരോ രാത്രിയിലും പകുതി സമയമോ മൂന്നിലൊന്ന് സമയമോ നിസ്ക്കരിച്ചാലും കരസ്ഥമാകുന്നതാണ്. അത് പതിനൊന്ന് റക്അത്ത് ആണെങ്കിലും 23 റക്അത്ത് ആണെങ്കിലും കിട്ടും. ഒരു രാത്രി മുഴുവൻ നിസ്ക്കരിച്ച പ്രതിഫലം ലഭിക്കുക ഇമാമിന്റെ നിസ്ക്കാരം തീരുന്നത് വരെ തുടർന്നാലാണ് - അത് അൽപ സമയമാണെങ്കിൽ പോലും . ഇമാം അഹ്മദു ബ്നു ഹൻബൽ (റ) ഇമാമിന്റെ നിസ്ക്കാരം തീരാതെ നിസ്ക്കാരം നിർത്തിയിരുന്നില്ല. (മേൽ പറഞ്ഞ ) നബി വചനത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം അങ്ങിനെ ചെയ്തിരുന്നത്.
ആയതിനാൽ ഹദീസിൽ പറഞ്ഞ പ്രതിഫലം ലഭിക്കണമെന്ന് ഉദ്ദേശിക്കുന്നവർ ഇമാമിന്റെ നിസ്ക്കാരം തീരുന്നത് വരെ തുടരണം - അത് കുറച്ചാണെങ്കിലും കൂടുതലാണെങ്കിലും, സമയം നീണ്ടു പോയാലും കുറഞ്ഞു പോയാലും (ഫതാവാ ശൈഖ് ഇബ്നു ജബ്രീൻ)
وإذا كان المسجد يصلي فيه إمامان فصلاة التراويح هي صلاة الإمامين معاً ، فينبغي لمن أراد أن ينال ثواب قيام ليلة أن لا ينصرف حتى يتم الإمام الثاني الصلاة وينصرف منها .
(ശൈഖ് മുനജ്ജിദ് തുടരുന്നു ) : ഒരു മസ്ജിദിൽ തറാവീഹിന് രണ്ടു ഇമാമുകൾ (ആദ്യ ഭാഗം ഒരാളും രണ്ടാം ഭാഗം മറ്റേ ഇമാമും ) നിസ്ക്കരിക്കുന്നെങ്കിൽ , രണ്ടു ഇമാമുമാരുടേയും ചേർന്നുള്ള നിസ്ക്കാരമാണ് (ഫുൾ) തറാവീഹ് . അപ്പോൾ , ഒരു രാത്രി പൂർണ്ണമായി നിസ്ക്കരിച്ച പ്രതിഫലം കാംക്ഷിക്കുന്ന മഅമൂം ഒന്നാമത്തെ ഇമാം ഇമാമത്തിൽ നിന്ന് പിന്തിരിയുമ്പോൾ നിർത്താതിരിക്കൽ ആവശ്യമാണ്. രണ്ടാമത്തെ ഇമാം പൂർത്തീകരിക്കുന്നത് വരെ മഅമൂം തുടരണം
سئل الشيخ ابن عثيمين رحمه الله : من صلى مع الإمام الأول صلاة التراويح ثم انصرف ، وقال : لي قيام ليلة بنص الحديث ، فإنني بدأت مع الإمام وانصرفت معه ؟
ശൈഖ് ഇബ്നു ഉസൈമീൻ (റ) യോട് ചോദിക്കപ്പെട്ടു: ഒരാൾ (രണ്ട് ഇമാം ഉള്ളിടത്ത് ) ആദ്യത്തെ ഇമാമിന്റെ കൂടെ തറാവീഹ് നിസ്ക്കരിച്ചു. ആദ്യത്തെ ഇമാം ഇമാമത്തിൽ നിന്ന് ഒഴിവായപ്പോൾ അയാളും നിർത്തി എന്നിട്ടയാൾ പറയുന്നു ( വാദിക്കുന്നു) : എനിക്ക് ഹദീസ് പ്രകാരം ഒരു രാത്രി പൂർണ്ണമായി നിസ്ക്കരിച്ച പ്രതിഫലം ലഭിക്കും. കാരണം ഞാൻ ഇമാമിന്റെ കൂടെയാണല്ലോ തുടങ്ങിയത് ഇമാം നിർത്തിയപ്പോൾ നിർത്തുകയും ചെയ്തു
فأجاب : أما قوله : " من قام مع الإمام حتى ينصرف كتب له قيام ليلة " . فهذا صحيح .
ولكن هل الإمامان في مسجد واحد يعتبر كل واحد منهم مستقلا ، أو أن كل واحد منهما نائب عن الثاني ؟
الذي يظهر الاحتمال الثاني أن كل واحد منهما نائب عن الثاني مكمل له - وعلى هذا فإن كان المسجد يصلي فيه إمامان فإن هذين الإمامين يعتبران بمنزلة إمام واحد ، فيبقى الإنسان حتى ينصرف الإمام الثاني ، لأننا نعلم أن الثانية مكملة لصلاة الأول .
ഇതിന് ശൈഖ് ഇബ്നു ഉസൈമീൻ (റ) നൽകിയ മറുപടി : ഇമാം നിസ്ക്കാരം തീരുന്നത് വരെ തുടർന്നവന് ഒരു രാത്രി മുഴുവൻ നിസ്ക്കരിച്ച പ്രതിഫലം രേഖപ്പെടുത്തപ്പെടും എന്ന് പറഞ്ഞത് ശരി തന്നെ. പക്ഷേ , ഒരേ മസ്ജിദിൽ രണ്ടു ഇമാമുകൾ ഉണ്ടാവുമ്പോൾ രണ്ട് പേരെയും പ്രത്യേകം പ്രത്യേകം സ്വതന്ത്രമായാണോ പരിഗണിക്കപ്പെടുന്നത് അതോ ഒരാൾ അപരന് പകരക്കാരൻ ആണോ എന്നതാണ് വിഷയം. അവർ രണ്ട് പേരും പരസ്പരം പകരക്കാർ ആണ് എന്നതും രണ്ടാമത്തെയാൾ ആദ്യത്തെ ഇമാമത്ത് പൂർത്തീകരിക്കുകയാണ് ചെയ്യുന്നത് എന്നുമാണ് വ്യക്തമാവുന്നത്. ഈ അടിസ്ഥാനത്തിൽ നോക്കുമ്പോൾ , ( തറാവീഹിന് ) രണ്ടു ഇമാമുകൾ ഉള്ള മസ്ജിദിൽ രണ്ടു പേരും കൂടി ഒരു ഇമാമിന്റെ സ്ഥാനത്താണ് . രണ്ടാമത്തെ ഇമാം ഒന്നാമത്തെ ഇമാമാന്റെ ഇമാമത്ത് പൂർത്തീകരിക്കുന്ന ആൾ ആയതിനാൽ രണ്ടാമത്തെ ഇമാമിന്റെ നിസ്ക്കാരം തീരുന്നത് വരെ മഅമൂമുകൾ തുടരുകയാണ് വേണ്ടത്
وعلى هذا فالذي أنصح به إخواني أن يتابعوا الأئمة هنا في الحرم حتى ينصرفوا نهائيا ، وإن كان بعض الإخوة ينصرف إذا صلى إحدى عشرة ركعة ، ويقول : إن هذا هو العدد الذي كان عليه الرسول صلى الله عليه وسلم ، ونحن معه في أن العدد الذي فعله الرسول صلى الله عليه وسلم واقتصر عليه هو الأفضل ، ولا أحد يشك في هذا ، ولكني أرى أنه لا مانع من الزيادة ، لا على أساس الرغبة عن العدد الذي اختاره النبي صلى الله عليه وسلم ، ولكن على أساس أن هذا من الخير الذي وسع فيه الشرع
ഇതിന്റെ അടിസ്ഥാനത്തിൽ ഞാൻ (ഇബ്നു ഉസൈമീൻ) എന്റെ സഹോദരങ്ങളോട് ഉപദേശിക്കുന്നത് ഹറമിലെ തറാവീഹിൽ ഇമാമിന്റെ നിസ്ക്കാരം തീരും വരെ തുടരണമെന്നാണ്. ചില സഹോദരങ്ങൾ അല്ലാഹുവിന്റെ റസൂൽ (സ്വ) നിസ്ക്കരിച്ച (റക്അത്ത്) എണ്ണം പതിനൊന്നാണ് എന്ന ന്യായം പറഞ്ഞ് പതിനൊന്ന് ആവുമ്പോൾ ഇമാമിനെ പിരിഞ്ഞ് പോവുന്നുണ്ട്. അല്ലാഹുവിന്റെ റസൂൽ (സ്വ) നിസ്ക്കരിച്ച (റക്അത്ത്) എണ്ണം പതിനൊന്നാണ് എന്നതിലും അതിൽ ചുരുക്കലാണ് ഏറ്റവും ശ്രേഷ്ഠകരം എന്നതിലും നമ്മളും ആ സഹോദരങ്ങളുടെ നിലപാടിനൊപ്പം തന്നെയാണ്. ആർക്കും അക്കാര്യങ്ങളിൽ സംശയമില്ല. എന്നിരുന്നാലും ഞാൻ മനസ്സിലാക്കുന്നത് പതിനൊന്നിൽ കൂടുന്നതിൽ പ്രശ്നമൊന്നുമില്ല എന്നാണ്. ഇത് ശറഉ വിശാലമായി കാണുന്ന നന്മയാണ് എന്ന അടിസ്ഥാനത്തിലാണ് ( ഈ നിരീക്ഷണം ); അല്ലാതെ നബി (സ്വ) തെരഞ്ഞെടുത്ത എണ്ണം ( പതിനൊന്ന് ) വിട്ട് കളയുക എന്ന അടിസ്ഥാനത്തിലല്ല ( ഞാനീ പറയുന്നത് )
ولكن الإشكال الوارد : إن كان هناك وتران في ليلة واحدة ، فماذا يصنع المأموم ؟
نقول: إذا كنت تريد أن تصلي مع الإمام الثاني التهجد ، فإذا أوتر الإمام الأول ، فأت بركعة لتكون مثنى مثنى ، وإذا كنت لا تريد التهجد آخر الليل ، فأوتر مع الإمام الأول ، ثم إن قدر لك بعد ذلك أن تتهجد فاشفع الوتر مع الإمام الثاني " انتهى ملخصا .
"مجموع فتاوى ورسائل ابن عثيمين" (13 /436) .
ശൈഖ് ഇബ്നു ഉസൈമീൻ തുടരുന്നു : പക്ഷേ, ഇനി വരുന്ന മറ്റൊരു സംശയം ഇതാണ് : ഒരേ രാത്രി ഒരു മസ്ജിദിൽ രണ്ട് വിത്ർ ഉണ്ടെങ്കിലോ ; അപ്പോൾ മഅമൂം എന്ത് ചെയ്യണം❓
നാം പറയുന്ന അഭിപ്രായം ഇതാണ് : നീ രണ്ടാമത്തെ ഇമാമിന്റെ കൂടെ തഹജ്ജുദ് നിസ്ക്കരിക്കാൻ ഉദ്ദേശിക്കുന്നുവെന്ന് കരുതുക. ഒന്നാമത്തെ ഇമാം വിത്ർ ആക്കുമ്പോൾ നീ (സലാം വീട്ടാതെ ) എണീറ്റ് ഒരു റക്അത്ത് കൂടി നിസ്ക്കരിച്ച് ഇരട്ടയാക്കുക. ( ഉറങ്ങി എണീറ്റ് രണ്ടാമത്തെ ഇമാമിന്റെ കൂടെ തഹജ്ജുദ് കഴിഞ്ഞ് വിത്ർ ആക്കാം )
ഇനി നീ രാത്രിയുടെ അവസാനത്തിൽ തഹജ്ജുദ് ഉദ്ദേശിക്കുന്നില്ല എന്ന് കരുതുക. എങ്കിൽ ഒന്നാമത്തെ ഇമാമിന്റെ കൂടെ വിത്ർ ആക്കുക. അതിന് ശേഷം നിനക്ക് രണ്ടാമത്തെ ഇമാമിന്റെ കൂടെ തഹജ്ജുദ് നിസ്ക്കരിക്കാൻ സാധിച്ചാൽ (ആദ്യം വിത്ർ നിസ്ക്കരിച്ചതിനാൽ) നീ രണ്ടാമത്തെ ഇമാം വിത്ർ ആക്കുമ്പോൾ ഇരട്ടയാക്കുക
(മജ്മൂഉ ഫതാവാ വ റസാഇലു ഇബ്നു ഉസൈമീൻ)
والذي ينبغي في هذا أن يتفق أهل المسجد على عدد من الركعات يصلونها كل ليلة ، يكون مناسباً لهم جميعاً أو لأكثرهم ، حتى لا يحصل تفريق بين المصلين ، أو حرمان بعضهم من الثواب ، وقد كان حريصاً عليه لولا ما عنده من أعمال .
ونسأل الله تعالى أن يتقبل منا جميعاً ويعيننا على طاعته .
والله أعلم .
ശൈഖ് മുനജ്ജിദ് അവസാനിപ്പിക്കുന്നു (Conclusion):
ഇവിടെ രാത്രിയിലെ സുന്നത്ത് നിസ്ക്കാരത്തിന്റെ (തറാവീഹ്) റക്അത്തുകളുടെ വിഷയത്തിൽ പള്ളിക്കാരോട് ഒത്ത് പോകലാണ് ആവശ്യം. അവർ അധികമാളുകളും അല്ലെങ്കിലും എല്ലാവരും യോജിക്കുന്ന എണ്ണം നിസ്കരിക്കുകയും അങ്ങനെ നിസ്ക്കാരക്കാർക്കിടയിൽ ഭിന്നത ഇല്ലാതാക്കുകയും ചിലർക്ക് പൂർണ്ണമായ പ്രതിഫലം കിട്ടുന്നത് ഇല്ലാതാവുന്ന സാഹചര്യം ഒഴിവാക്കുകയുമാണ് വേണ്ടത്
........
നമ്മിൽ നിന്ന് അല്ലാഹു ഖബൂലാക്കട്ടേ എന്നും അവനെ വഴിപ്പെടാൻ അവൻ നമ്മെ സഹായിക്കട്ടേ എന്നും നാം അല്ലാഹുവിനോട് തേടുന്നു
🌹🌹🌹🌹🌹