Saturday, 30 March 2019

ചോദ്യം : സ്വർണ്ണം , വെള്ളി ആഭരണങ്ങൾക്കു സകാത്ത് നൽകേണ്ടതുണ്ടോ ? ( ഭാഗം ഒന്ന് )

السّلام عليكم
അൽ കിതാബ് ചോദ്യോത്തര പരമ്പര
ചോദ്യം : സ്വർണ്ണം , വെള്ളി ആഭരണങ്ങൾ സ്ത്രീകൾ അനുവദനീയമായ മാർഗ്ഗത്തിൽ അണിയുന്നതാണെങ്കിൽ അതിനു സകാത്ത് നൽകേണ്ടതുണ്ടോ ?(അബ്ബാസ് പറമ്പാടൻ-8848787706)
വീഡിയോസ് : 1 https://youtu.be/lGWuRpCOq28 2 https://youtu.be/kImJShEb1So 3 https://youtu.be/BXK_4mkuVlo

MODULE 01
ഉത്തരം ചുരുക്കത്തിൽ : സ്വർണ്ണത്തിനും വെള്ളിക്കും സകാത്ത് നൽകൽ നിർബന്ധമാണെന്ന് വിശുദ്ധ ഖുർആനിൽ നിന്നും സ്വഹീഹായ ഹദീസുകളിൽ നിന്നും വ്യക്തമാണ്.സ്ത്രീകൾ അനുവദനീയമായ മാർഗ്ഗത്തിൽ അണിയുന്ന ആഭരണങ്ങൾക്കു സകാത്ത് നൽകേണ്ടതുണ്ടോ എന്ന വിഷയത്തിൽ ഫുഖഹാക്കൾക്കിടയിൽ അഭിപ്രായ വ്യത്യാസം ഉള്ളതായി കാണുന്നുണ്ടെങ്കിലും ആഭരണത്തിനു അത് അണിയുന്നതാണെങ്കിലും നിശ്ചിത കണക്കു (നിസാബ്) എത്തിയാൽ അതിന്റെ രണ്ടര ശതമാനം വാർഷിക സകാത്ത് ആയി കൊടുത്തു വീട്ടണം എന്ന വീക്ഷണമാണ് കൂടുതൽ സൂക്ഷ്മമായ അഭിപ്രായം എന്ന് മനസ്സിലാക്കാം.
വിഷയം വിശദമായി പരിശോധിക്കാം , ഇൻ ഷാ അല്ലാഹ്
പരിശുദ്ധ ഖുര്ആന് അദ്ധ്യായം 009 തൌബ 34 & 35 ആയത്തുകൾ കാണുക
يَا أَيُّهَا الَّذِينَ آمَنُواْ إِنَّ كَثِيرًا مِّنَ الأَحْبَارِ وَالرُّهْبَانِ لَيَأْكُلُونَ أَمْوَالَ النَّاسِ بِالْبَاطِلِ وَيَصُدُّونَ عَن سَبِيلِ اللّه
وَالَّذِينَ يَكْنِزُونَ الذَّهَبَ وَالْفِضَّةَ وَلاَ يُنفِقُونَهَا فِي سَبِيلِ اللّهِ فَبَشِّرْهُم بِعَذَابٍ أَلِيمٍ
സത്യവിശ്വാസികളേ, പണ്ഡിതന്മാരിലും പുരോഹിതന്മാരിലും പെട്ട ധാരാളം പേര് ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്റെ മാര്ഗത്തില് നിന്ന്‌ ( അവരെ ) തടയുകയും ചെയ്യുന്നു. സ്വര്ണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും,( അതിന്റെ സകാത്ത് കൊടുത്തു വീട്ടാതെ ) അല്ലാഹുവിന്റെ മാര്ഗത്തില് അത്‌ ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്ക്ക്‌ വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്ത്ത അറിയിക്കുക.
يَوْمَ يُحْمَى عَلَيْهَا فِي نَارِ جَهَنَّمَ فَتُكْوَى بِهَا جِبَاهُهُمْ وَجُنوبُهُمْ وَظُهُورُهُمْ هَـذَا مَا كَنَزْتُمْ لأَنفُسِكُمْ فَذُوقُواْ مَا كُنتُمْ تَكْنِزُونَ
നരകാഗ്നിയില് വെച്ച്‌ അവ ചുട്ടുപഴുപ്പിക്കപ്പെടുകയും, എന്നിട്ടത്‌ കൊണ്ട്‌ അവരുടെ നെറ്റികളിലും പാര്ശ്വങ്ങളിലും മുതുകുകളിലും ചൂടുവെക്കപ്പെടുകയും ചെയ്യുന്ന ദിവസം ( അവരോട്‌ പറയപ്പെടും ) : നിങ്ങള് നിങ്ങള്ക്ക്‌ വേണ്ടി തന്നെ നിക്ഷേപിച്ചുവെച്ചതാണിത്‌. അതിനാല് നിങ്ങള് നിക്ഷേപിച്ച്‌ വെച്ചിരുന്നത്‌ നിങ്ങള് ആസ്വദിച്ച്‌ കൊള്ളുക.
സ്വർണ്ണത്തിനു സകാത്ത് ഉണ്ടെന്നു പരാമർശിക്കുന്ന ഹദീസുകളിൽ സ്വർണ്ണാഭരണം സകാത്തിൽ നിന്ന് ഒഴിവാണെന്നു പ്രത്യേകം പറഞ്ഞതായി കാണുന്നില്ല .കൂടാതെ അണിയുന്ന ആഭരണത്തിനും സകാത്ത് കൊടുക്കാൻ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം നിർദേശിച്ചതായി സ്വഹീഹായ ഹദീസുകളിൽ വന്നിട്ടുണ്ട് താനും. ആഭരണത്തിനു സകാത്ത് ഇല്ല എന്ന് സൂചിപ്പിക്കുന്ന ചില ഹദീസുകൾ ഉണ്ടെങ്കിലും അവ സ്വഹീഹല്ല എന്നാണ് മനസ്സിലാവുന്നത്.ചില ഹദീസുകൾ പരിശോധിക്കാം, ഇൻ ഷാ അല്ലാഹ് .
ഹദീസ് 1
സ്വഹീഹു മുസ്‌ലിമിലെ ദീർഘമായ ഒരു ഹദീസിന്റെ ഭാഗം കാണുക
قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏"‏ مَا مِنْ صَاحِبِ ذَهَبٍ وَلاَ فِضَّةٍ لاَ يُؤَدِّي مِنْهَا حَقَّهَا إِلاَّ إِذَا كَانَ يَوْمُ الْقِيَامَةِ صُفِّحَتْ لَهُ صَفَائِحَ مِنْ نَارٍ فَأُحْمِيَ عَلَيْهَا فِي نَارِ جَهَنَّمَ فَيُكْوَى بِهَا جَنْبُهُ وَجَبِينُهُ وَظَهْرُهُ كُلَّمَا بَرَدَتْ أُعِيدَتْ لَهُ فِي يَوْمٍ كَانَ مِقْدَارُهُ خَمْسِينَ أَلْفَ سَنَةٍ حَتَّى يُقْضَى بَيْنَ الْعِبَادِ فَيُرَى سَبِيلُهُ إِمَّا إِلَى الْجَنَّةِ وَإِمَّا إِلَى النَّار
ആശയ സംഗ്രഹം : സ്വർണ്ണത്തിന്റെയും വെള്ളിയുടെയും ഉടമസ്ഥൻ അതിന്റെ ബാധ്യത വീട്ടിയിട്ടില്ലെങ്കിൽ (സകാത്ത് കൊടുത്തിട്ടില്ലെങ്കിൽ) അവനു വേണ്ടി തീ കൊണ്ടുള്ള പ്ളേറ്റുകൾ ഉണ്ടാക്കപ്പെടുകയും നരകത്തീ കൊണ്ട് അവ ചൂട് പിടിപ്പിക്കപ്പെട്ട ശേഷം അത് കൊണ്ട് അവന്റെ പാർശ്വവും നെറ്റിയും മുതുകും പൊള്ളിക്കും.തണുക്കുമ്പോഴൊക്കെ ദിവസം വീണ്ടും പൊള്ളിക്കും.ഒരു ദിവസം എന്നത് അൻപതിനായിരം വർഷത്തിന് തത്തുല്യമായിരിക്കും.അങ്ങിനെ ഇത്അല്ലാഹു ജനങൾക്ക് ഇടയിൽ തീർപ്പു കൽപ്പിക്കുന്നത് വരെ തുടരും.തുടർന്ന് സ്വർഗ്ഗത്തിലേക്കോ നരകത്തിലേക്കോ അവനു വഴി കാണിക്കപ്പെടും .
ശറഹു മുസ്‌ലിമിൽ ഇമാം നവവി റഹിമഹുല്ലാഹ് പ്രസ്താവിക്കുന്നു :
قَوْلُهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ( مَا مِنْ صَاحِبِ ذَهَبٍ وَلَا فِضَّةٍ لَا يُؤَدِّي مِنْهَا حَقَّهَا ) إِلَى آخِرِ الْحَدِيثِ . هَذَا الْحَدِيثُ صَرِيحٌ فِي وُجُوبِ الزَّكَاةِ فِي الذَّهَبِ وَالْفِضَّةِ
സ്വർണ്ണത്തിനും വെള്ളിക്കും സകാത്ത് നല്കണമെന്നതിനു ഈ ഹദീസിൽ വ്യക്തമായ തെളിവുണ്ട്.
ഹദീസ് 2
സുനനു അബീ ദാവൂദ്
كتاب الزكاة
باب الْكَنْزِ مَا هُوَ وَزَكَاةِ الْحُلِيِّ
عَنْ عَبْدِ اللَّهِ بْنِ شَدَّادِ بْنِ الْهَادِ، أَنَّهُ قَالَ دَخَلْنَا عَلَى عَائِشَةَ زَوْجِ النَّبِيِّ صلى الله عليه وسلم فَقَالَتْ دَخَلَ عَلَىَّ رَسُولُ اللَّهِ صلى الله عليه وسلم فَرَأَى فِي يَدِي فَتَخَاتٍ مِنْ وَرِقٍ فَقَالَ ‏"‏ مَا هَذَا يَا عَائِشَةُ ‏"‏ ‏.‏ فَقُلْتُ صَنَعْتُهُنَّ أَتَزَيَّنُ لَكَ يَا رَسُولَ اللَّهِ ‏.‏ قَالَ ‏"‏ أَتُؤَدِّينَ زَكَاتَهُنَّ ‏"‏ ‏.‏ قُلْتُ لاَ أَوْ مَا شَاءَ اللَّهُ ‏‏قَالَ ‏"‏ هُوَ حَسْبُكِ مِنَ النَّارِ ‏"‏
ആശയ സംഗ്രഹം : അബ്ദുല്ലാഹി ബ്നു ശദ്ദാദ് ഇബ്നുൽ ഹാദ് എന്നവർ പ്രസ്താവിക്കുന്നു : ഒരിക്കൽ ഞങ്ങൾ
ആഇശ റദിയല്ലാഹു അന്ഹായുടെ അടുത്ത് ചെന്നു.അപ്പോൾ അവർ പറഞ്ഞു : ഒരിക്കൽ റസൂലുല്ലാഹി
സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ എന്റെ അടുത്ത് വന്നപ്പോൾ എന്റെ കയ്യിൽ വലിയ മോതിരങ്ങൾ കണ്ടു.അപ്പോൾ റസൂൽ ചോദിച്ചു :ആഇശാ... എന്താണിത്? അപ്പോൾ ഞാൻ പറഞ്ഞു : അല്ലാഹുവിന്റെ റസൂലേ... ഞാൻ താങ്കൾക്കു വേണ്ടി അലങ്കരിക്കുന്നതിനായി ഈ ആഭരങ്ങൾ ഉണ്ടാക്കിയതാണ്.അപ്പോൾ റസൂൽ പറഞ്ഞു : നീ ഇവയുടെ സകാത്ത് കൊടുത്തു വീട്ടിയിട്ടുണ്ടോ? ഞാൻ ഇല്ല എന്നോ മാ ഷാ അല്ലാഹ് എന്നോ പറഞ്ഞു .അപ്പോൾ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ പറഞ്ഞു : നിന്നെ നരകത്തിലേക്ക് എത്തിക്കാൻ ഇത് മതി (ഈ ആഭരണത്തിനു സകാത്ത് നൽകിയില്ലെങ്കിൽ)
( فَتَخَاتٌ مِنْ وَرَقٍ
أَيِ الْخَوَاتِيمِ الْكِبَارِ كَانَتِ النِّسَاءُ يَتَخَتَّمْنَ بِهَا وَالْوَاحِدَةُ فَتْخَة
ഹദീസ് 3
സുനനു അബീ ദാവൂദ്
كتاب الزكاة
باب الْكَنْزِ مَا هُوَ وَزَكَاةِ الْحُلِيِّ
عَنْ عَمْرِو بْنِ شُعَيْبٍ، عَنْ أَبِيهِ، عَنْ جَدِّهِ، أَنَّ امْرَأَةً، أَتَتْ رَسُولَ اللَّهِ صلى الله عليه وسلم وَمَعَهَا ابْنَةٌ لَهَا وَفِي يَدِ ابْنَتِهَا مَسَكَتَانِ غَلِيظَتَانِ مِنْ ذَهَبٍ فَقَالَ لَهَا ‏"‏ أَتُعْطِينَ زَكَاةَ هَذَا ‏"‏ ‏.‏ قَالَتْ لاَ ‏.‏ قَالَ ‏"‏ أَيَسُرُّكِ أَنْ يُسَوِّرَكِ اللَّهُ بِهِمَا يَوْمَ الْقِيَامَةِ سِوَارَيْنِ مِنْ نَارٍ ‏"‏ ‏.‏ قَالَ فَخَلَعَتْهُمَا فَأَلْقَتْهُمَا إِلَى النَّبِيِّ صلى الله عليه وسلم وَقَالَتْ هُمَا لِلَّهِ عَزَّ وَجَلَّ وَلِرَسُولِه
ആശയ സംഗ്രഹം : അംറ് ബ്നു ശുഐബ് എന്നവർ അദ്ധേഹത്തിന്റെ പിതാമഹൻ പറഞ്ഞതായി
അംറ് ബ്നു ശുഐബിന്റെ പിതാവിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു : ഒരിക്കൽ ഒരു സ്ത്രീ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ അടുത്ത് വന്നു.അവരുടെ കൂടെ അവരുടെ മകളും ഉണ്ടായിരുന്നു.മകളുടെ കയ്യിൽ ഭാരമുള്ള രണ്ടു സ്വർണ്ണ വളകൾ ഉണ്ടായിരുന്നു.അപ്പോൾ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ ആ സ്ത്രീയോട് ചോദിച്ചു : താങ്കൾ ഈ ആഭരണത്തിന്റെ സകാത്ത് കൊടുത്തു വീട്ടിയിട്ടുണ്ടോ? അവർ പറഞ്ഞു : ഇല്ല.അപ്പോൾ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ പറഞ്ഞു : അന്ത്യ നാളിൽ ഈ രണ്ടു ആഭരണങ്ങൾ കൊണ്ട് തീ കൊണ്ടുള്ള രണ്ടു ആഭരണങ്ങൾ താങ്കളെ അണിയിക്കുന്നതു താങ്കൾ ഇഷ്ട്ടപ്പെടുന്നുണ്ടോ?(ഹദീസ് റിപ്പോർട്ടർ തുടരുന്നു): അപ്പോൾ ആ സ്ത്രീ ആ ആഭരണങ്ങൾ അഴിക്കുകയും 'ഇത് അല്ലാഹുവിനും റസൂലിനും ഉള്ളതാണ്' എന്ന് പറഞ്ഞു നബിയുടെ മുമ്പിൽ സമർപ്പിക്കുകയും ചെയ്തു
ഹദീസ് 4
സുനനു അബീ ദാവൂദ്
كتاب الزكاة
عَنْ عَلِيٍّ، - رضى الله عنه - عَنِ النَّبِيِّ صلى الله عليه وسلم بِبَعْضِ أَوَّلِ هَذَا الْحَدِيثِ قَالَ ‏"‏ فَإِذَا كَانَتْ لَكَ مِائَتَا دِرْهَمٍ وَحَالَ عَلَيْهَا الْحَوْلُ فَفِيهَا خَمْسَةُ دَرَاهِمَ وَلَيْسَ عَلَيْكَ شَىْءٌ - يَعْنِي فِي الذَّهَبِ - حَتَّى يَكُونَ لَكَ عِشْرُونَ دِينَارًا فَإِذَا كَانَ لَكَ عِشْرُونَ دِينَارًا وَحَالَ عَلَيْهَا الْحَوْلُ فَفِيهَا نِصْفُ دِينَارٍ فَمَا زَادَ فَبِحِسَابِ ذَلِكَ ‏"
ആശയ സംഗ്രഹം : അലി റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്ന ഒരു ഹദീസിന്റെ ഒരു ഭാഗത്തു ഇപ്രകാരം കാണാം : നിനക്ക് ഇരുനൂറ് ദിർഹം (വെള്ളി) ഉണ്ടാകുകയും അതിനു ഒരു വർഷം പൂർത്തിയാവുകയും ചെയ്‌താൽ അതിൽ അഞ്ചു ദിർഹം ആണ് സകാത്ത് കൊടുക്കേണ്ടത്(അതായത് രണ്ടര ശതമാനം) .സ്വർണ്ണമാണെങ്കിൽ ഇരുപതു ദീനാർ ഉണ്ടാവുകയും അതിനു ഒരു വർഷം പൂർത്തിയാവുകയും ചെയ്‌താൽ അതിൽ അര ദീനാർ ആണ് സകാത്ത് കൊടുക്കേണ്ടത്(അതായത് രണ്ടര ശതമാനം). അതിൽ കൂടുതൽ വരുന്നതിനു ആനുപാതികമായി സകാത്തു നൽകുകയും ചെയ്യുക
(ശ്രദ്ധിക്കുക: ഇരുപതു ദീനാർ ഇപ്പോഴത്തെ എൺപത്തിയഞ്ചു ഗ്രാമിനും ഇരുനൂറു ദിർഹം ഇപ്പോഴത്തെ അഞ്ഞൂറ്റി തൊണ്ണൂറ്റി ആറു ഗ്രാമിനും ഏകദേശം തുല്യമാണ് എന്ന് പണ്ഡിതന്മാർ പറയുന്നു )
ഹദീസ് 5
സുനനു ദ്ദാറ് ഖുത്നി
سنن الدارقطني
علي بن عمر الدارقطني
وَعَنْ أَبِي حَمْزَةَ عَنِ الشَّعْبِيِّ عَنْ جَابِرِ بْنِ عَبْدِ اللَّهِ قَالَ لَيْسَ فِي الْحُلِيِّ زَكَاةٌ . أَبُو حَمْزَةَ هَذَا
مَيْمُونٌ ضَعِيفُ الْحَدِيثِ
ആശയ സംഗ്രഹം : അബൂ ഹംസ എന്നവർ ശഅബിയിൽ നിന്നുമദ്ദേഹം ജാബിർ ബ്നു അബ്ദില്ലാഹ് റദിയല്ലാഹു അന്ഹുവിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു : ജാബിർ ബ്നു അബ്ദില്ലാഹ് റദിയല്ലാഹു അന്ഹു പറഞ്ഞു : ആഭരണത്തിൽ സകാത്തില്ല .(ഇമാം ദാറു ഖുത്നി തുടർന്ന് പ്രസ്താവിക്കുന്നു): ഈ അബൂ ഹംസ മൈമൂൻ എന്ന വ്യക്തിയാണ്.ഇദ്ദേഹം ദുർബലനാണ്
(Note: മുകളിൽ പറഞ്ഞ ഹദീസ് ദുർബലം ആണ് എന്നതിന് പുറമെ നബി വചനമല്ല എന്നതു കൂടി ശ്രദ്ധിക്കുക .ആഭരണത്തിനു സകാത്തില്ല എന്ന് പരാമർശിക്കുന്ന ചില അസറുകൾ (നബി വചനങ്ങളല്ല) ഇമാം അബ്ദു റസാഖ് അവർകളുടെ മുസന്നിഫിലും കാണാമെങ്കിലും അവ സ്വഹീഹാണെങ്കിൽ തന്നെ സ്ഥിരപ്പെട്ട നബി വചനങ്ങളിൽ ആഭരണത്തിനു സകാത്ത് ഉള്ളതായി വന്നിട്ടുണ്ട് എന്ന് മനസ്സിലായല്ലോ.)
مصنف عبد الرزاق
أبو بكر عبد الرزاق بن همام الصنعاني
عَبْدُ الرَّزَّاقِ ، عَنْ عُبَيْدِ اللَّهِ بْنِ عُمَرَ ، عَنْ نَافِعٍ ، عَنِ ابْنِ عُمَرَ قَالَ : " لَيْسَ فِي الْحُلِيِّ زَكَاةٌ "
عَبْدُ الرَّزَّاقِ ، عَنِ ابْنِ جُرَيْجٍ قَالَ : أَخْبَرَنِي أَبُو الزُّبَيْرِ ، أَنَّهُ سَمِعَ مِثْلَ ذَلِكَ مِنْ جَابِرٍ مِثْلَ مَا أَخْبَرَنِي عَمْرُو بْنُ دِينَارٍ
عَبْدُ الرَّزَّاقِ ، عَنْ مَعْمَرٍ ، عَنْ أَيُّوبَ ، عَنِ أَبِي الزُّبَيْرِ ، عَنْ جَابِرٍ مِثْلَهُ .
ഇനി ഇൻ ഷാ അല്ലാഹ് ആഭരണത്തിന്റെ സകാത്ത് സംബന്ധിച്ച ഫിഖ്ഹ് ചർച്ചകളിലേക്ക് പ്രവേശിക്കാം.
MODULE 02
ഇമാം നവവി റഹിമഹുല്ലാഹിയുടെ ശറഹുൽ മുഹദ്ദബിൽ നിന്ന്
المجموع شرح المهذب
يحيى بن شرف النووي
ഇമാം ശീറാസി റഹിമഹുല്ലാഹിയുടെ അൽ അൽ മുഹദ്ദബിന്റെ ഇബാറത്തു
قَالَ الْمُصَنِّفُ رَحِمَهُ اللَّهُ تَعَالَى : ( وَمَنْ مَلَكَ مَصُوغًا مِنْ الذَّهَبِ وَالْفِضَّةِ ، فَإِنْ كَانَ مُعَدًّا لِلْقُنْيَةِ وَجَبَتْ فِيهِ الزَّكَاةُ لِأَنَّهُ مُرْصَدٌ لِلنَّمَاءِ فَهُوَ كَغَيْرِ الْمَصُوغِ ، وَإِنْ كَانَ مُعَدًّا لِلِاسْتِعْمَالِ نَظَرْت - فَإِنْ كَانَ لِاسْتِعْمَالٍ مُحَرَّمٍ كَأَوَانِي الذَّهَبِ وَالْفِضَّةِ وَمَا يَتَّخِذُهُ الرَّجُلُ لِنَفْسِهِ مِنْ سِوَارٍ أَوْ صُوفِ أَوْ خَاتَمِ ذَهَبٍ ، أَوْ مَا يُحَلَّى بِهِ الْمُصْحَفُ أَوْ يُؤَزَّرُ بِهِ الْمَسْجِدُ أَوْ يُمَوَّهُ بِهِ السَّقْفُ أَوْ كَانَ مَكْرُوهًا كَالتَّضْبِيبِ الْقَلِيلِ لِلزِّينَةِ وَجَبَتْ فِيهِ الزَّكَاةُ ; لِأَنَّهُ عَدَلَ بِهِ عَنْ أَصْلِهِ بِفِعْلٍ غَيْرِ مُبَاحٍ ، فَسَقَطَ حُكْمُ فِعْلِهِ وَبَقِيَ عَلَى حُكْمِ الْأَصْلِ ، وَإِنْ كَانَ لِاسْتِعْمَالٍ مُبَاحٍ كَحُلِيِّ النِّسَاءِ وَمَا أُعِدَّ لَهُنَّ وَخَاتَمِ الْفِضَّةِ لِلرِّجَالِ فَفِيهِ قَوْلَانِ ( أَحَدُهُمَا ) لَا تَجِبُ فِيهِ الزَّكَاةُ لِمَا رَوَى جَابِرٌ رَضِيَ اللَّهُ عَنْهُ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ { : لَيْسَ فِي الْحُلِيِّ زَكَاةٌ } وَلِأَنَّهُ مُعَدٌّ لِاسْتِعْمَالٍ مُبَاحٍ فَلَمْ تَجِبْ فِيهِ الزَّكَاةُ كَالْعَوَامِلِ مِنْ الْإِبِلِ وَالْبَقَرِ ، ( وَالثَّانِي ) تَجِبُ فِيهِ الزَّكَاةُ
ആശയ സംഗ്രഹം : അൽ മുഹദ്ദബ് എന്ന കിതാബിന്റെ രചയിതാവ് ഇമാം ശീറാസി റഹിമഹുല്ലാഹ് പ്രസ്താവിക്കുന്നു: ഒരാൾക്ക് സ്വർണ്ണം കൊണ്ടോ വെള്ളി കൊണ്ടോ ഉണ്ടാക്കിയ വസ്തു ഉണ്ടെങ്കിൽ അത് സമ്പാദ്യം എന്ന നിലയിൽ പരിഗണിക്കപ്പെടുന്നതാണെങ്കിൽ അതിനു സകാത്ത് കൊടുക്കണം.കാരണം അത് അവന്റെ സാമ്പത്തിക അഭിവൃദ്ധിക്കായി നിർണ്ണയിക്കപ്പെട്ടതു ആയതിനാൽ മറ്റു ശേഖരം പോലെ തന്നെയാണ്.എന്നാൽ ഉപയോഗത്തിന് വേണ്ടി പരിഗണിക്കപ്പെടുന്ന വസ്തു ആണെങ്കിൽ അത് പരിശോധിക്കണം.സ്വർണ്ണം , വെള്ളി എന്നിവ കൊണ്ടുള്ള പാത്രങ്ങൾ, പുരുഷന്റെ ഉപയോഗത്തിനായി ഉണ്ടാക്കിയ സ്വർണ്ണ മോതിരവും സ്വർണ്ണ വളയും ,മസ്ജിദോ മുസ്ഹഫോ മേൽക്കൂരയോ അലങ്കരിക്കാൻ ഉപയോഗിക്കുന്ന സ്വർണ്ണം തുടങ്ങിയ ഹറാമായ ആവശ്യങ്ങൾക്കോ അലങ്കാരത്തിന് വേണ്ടി സ്വർണ്ണത്തിന്റെ കവറിങ് ഉള്ള വസ്തു ഉപയോഗിക്കുക പോലെയുള്ള കറാഹത്തു ആയ ആവശ്യങ്ങൾക്കോ സ്വർണ്ണത്തിന്റേയോ വെള്ളിയുടെയോ വസ്തു ഉപയോഗിക്കുകയാണെങ്കിൽ അത്തരം സ്വർണ്ണത്തിൽ സകാത്ത് നിർബന്ധമാണ്. ഇനി സ്ത്രീകളുടെ ആഭരണം , പുരുഷനുള്ള വെള്ളി മോതിരം പോലെയുള്ള അനുവദനീയമായ ആഭണങ്ങൾക്കു ഉപയോഗിച്ച സ്വർണ്ണം ആണെങ്കിൽ അതിൽ സകാത്ത് നിർബന്ധമുണ്ടോ എന്ന വിഷയത്തിൽ രണ്ടു വീക്ഷണങ്ങളുണ്ട്.
അനുവദനീയമായ ഉപയോഗത്തിനായതിനാൽ 'ആഭരണത്തിനു സകാത്തില്ല ' എന്ന ഹദീസിന്റെ അടിസ്ഥാനത്തിൽ സകാത്ത് നിർബന്ധമില്ല എന്നതാണ് ഒരു വീക്ഷണം.എന്നാൽ അനുവദനീയമായ രൂപത്തിൽ സ്ത്രീകൾ അണിയുന്ന ആഭരണത്തിനും സകാത്ത് ഉണ്ടെന്നാണ് രണ്ടാമത്തെ വീക്ഷണം. (ശ്രദ്ധിക്കുക : ആഭരണത്തിനു സകാത്തില്ല എന്ന ഹദീസ് ദുർബലമാണെന്നും തെളിവിനു യോഗ്യമല്ലെന്നും ഇമാം നവവി റഹിമഹുല്ലാഹ് ശറഹിൽ വിശദീകരിക്കുന്നുണ്ട്.
(തുടർന്നുള്ള ഇബാറത്തിൽ യമനിൽ ഒരു സ്ത്രീ കൈകളിൽ രണ്ടു വലിയ സ്വർണ്ണ വളകൾ ധരിച്ച കുട്ടിയുമായി നബിയുടെ അടുത്ത് വന്നപ്പോൾ അതിനു സകാത്ത് നൽകണമെന്ന് നിർദ്ദേശിച്ചതയ്യി പരാമർശിക്കുന്ന നബി വചനം അൽ മുഹദ്ദബിൽ ഇമാം ശീറാസി പരാമർശിക്കുന്നുണ്ട്(മൊഡ്യൂൾ ഒന്നിൽ ഹദീസ് മൂന്നു കാണുക )
مَصوغ: (اسم)
المَصُوغُ : الحُلِيُّ المَصُوغَة
مَصُوغَاتٌ ذَهَبِيَّةٌ وَفِضِّيَّةٌ : حُلِيٌّ صِيغَتْ مِنْ ذَهَبٍ أَوْ فِضَّةٍ أَوْ جَوَاهِرَ
ഇമാം നവവി റഹിമഹുല്ലാഹിയുടെ വിശദീകരണത്തിൽ നിന്ന് :
الشَّرْحُ ) أَمَّا الْأَحَادِيثُ وَالْآثَارُ الْوَارِدَةُ فِي زَكَاةِ الْحُلِيِّ وَعَدَمِهَا ، فَمِنْهَا حَدِيثُ عَمْرِو بْنِ شُعَيْبٍ عَنْ أَبِيهِ عَنْ جَدِّهِ { أَنَّ امْرَأَةً أَتَتْ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَمَعَهَا ابْنَةٌ لَهَا وَفِي يَدِ ابْنَتِهَا مُسْكَتَانِ غَلِيظَتَانِ مِنْ ذَهَبٍ ، فَقَالَ لَهَا : أَتُعْطِينَ زَكَاةَ هَذَا ؟ قَالَتْ : لَا . قَالَ : أَيَسُرُّك أَنْ يُسَوِّرَك اللَّهُ بِهِمَا يَوْمَ الْقِيَامَةِ سِوَارَيْنِ مِنْ نَارٍ ؟ فَخَلَعَتْهُمَا فَأَلْقَتْهُمَا إلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَقَالَتْ : هُمَا لِلَّهِ وَلِرَسُولِهِ } رَوَاهُ أَبُو دَاوُد وَغَيْرُهُ عَنْ أَبِي كَامِلٍ الْجَحْدَرِيِّ عَنْ خَالِدِ بْنِ الْحَارِثِ عَنْ حُسَيْنِ الْمُعَلِّمِ عَنْ عَمْرِو بْنِ شُعَيْبٍ عَنْ أَبِيهِ عَنْ جَدِّهِ كَمَا ذَكَرْنَا . وَهَذَا إسْنَادٌ حَسَنٌ . وَرَوَاهُ التِّرْمِذِيُّ مِنْ رِوَايَةِ ابْنِ لَهِيعَةَ عَنْ عَمْرِو بْنِ شُعَيْبٍ عَنْ أَبِيهِ عَنْ جَدِّهِ أَنَّ امْرَأَتَيْنِ ، فَذَكَرَهُ بِنَحْوِهِ . ثُمَّ قَالَ التِّرْمِذِيُّ : هَذَا رَوَاهُ الْمُثَنَّى بْنُ صَبَاحٍ عَنْ عَمْرِو بْنِ شُعَيْبٍ ، وَالْمُثَنَّى وَابْنُ لَهِيعَةَ ضَعِيفَانِ . قَالَ : وَلَا يَصِحُّ فِي هَذَا الْبَابِ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ شَيْءٌ . هَذَا آخِرُ كَلَامِ التِّرْمِذِيِّ ، وَهَذَا التَّضْعِيفُ الَّذِي ضَعَّفَهُ التِّرْمِذِيُّ بِنَاءً عَلَى انْفِرَادِ ابْنِ لَهِيعَةَ وَالْمُثَنَّى بْنِ الصَّبَّاحِ بِهِ ، وَلَيْسَ هُوَ مُفْرَدًا بَلْ رَوَاهُ أَبُو دَاوُد وَغَيْرُهُ مِنْ رِوَايَةِ حُسَيْنٍ الْمُعَلِّمِ كَمَا ذَكَرْنَا عَنْ عَمْرِو بْنِ شُعَيْبٍ ، وَحُسَيْنٌ ثِقَةٌ بِلَا خِلَافٍ ; رَوَى لَهُ الْبُخَارِيُّ وَمُسْلِمٌ . وَرَوَاهُ النَّسَائِيُّ مِنْ رِوَايَةِ خَالِدِ بْنِ الْحَارِثِ مَرْفُوعًا كَمَا سَبَقَ ، وَمِنْ رِوَايَةِ مُعْتَمِرِ بْنِ سُلَيْمَانَ مُرْسَلًا ، ثُمَّ قَالَ : خَالِدُ بْنُ الْحَارِثِ أَثْبَتُ عِنْدَنَا مِنْ مُعْتَمِرٍ ، وَحَدِيثُ مُعْتَمِرٍ أَوْلَى بِالصَّوَابِ ، وَاَللَّهُ تَعَالَى أَعْلَمُ

ആഭരണത്തിനു സകാത്ത് ഉണ്ടോ ഇല്ലേ എന്ന വിഷയത്തിലെ ഹദീസുകളും അസറുകളും :
ആശയ സംഗ്രഹം : ആദ്യം ഇമാം നവവി റഹിമഹുല്ലാഹ് പരാമർശിക്കുന്നത് മൊഡ്യൂൾ ഒന്നിൽ ഹദീസ് മൂന്നു ആയി നാം ചർച്ച ചെയ്ത അംറ് ബ്നു ശുഐബ്‌ എന്നവർ റിപ്പോർട്ട് ചെയ്ത നബിവചനമാണ്.തുടന്ന് ഇമാം നവവി റഹിമഹുല്ലാഹ്പറയുന്നു :
അബൂ ദാവൂദ് റഹിമഹുല്ലാഹിയും മറ്റും ഈ ഹദീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട് ( റിപ്പോർട്ടർമാർ : അബൂ കാമിൽ അൽ ജഹദരി-ഖാലിദ് ബ്നുൽ ഹാരിസ് -ഹുസൈനുൽ മുഅല്ലിം-അംറ് ബ്നു ശുഐബ് -അദ്ദേഹേത്തിന്റെ പിതാവ്-അദ്ധേഹത്തിന്റെ പിതാവ്).ഇതിന്റെ പരമ്പര നല്ലതാണ്
അംറ് ബ്നു ശുഐബിൽ നിന്ന് ഇബ്നു ലഹീഅയുടെ റിപ്പോർട്ടായിട്ടു ഇമാം തിർമുദി റഹിമഹുല്ലാഹിയും ഈ വിഷയത്തിലെ ഹദീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട് (പ്രത്യേക കുറിപ്പ് : ഇമാം നവവി റഹിമഹുല്ലാഹ് സൂചിപ്പിച്ച ഇമാം തിർമുദി റഹിമഹുല്ലാഹിയുടെ ഹദീസ് കാണുക )
സുനനു തിർമുദി :
حَدَّثَنَا قُتَيْبَةُ، حَدَّثَنَا ابْنُ لَهِيعَةَ، عَنْ عَمْرِو بْنِ شُعَيْبٍ، عَنْ أَبِيهِ، عَنْ جَدِّهِ، أَنَّ امْرَأَتَيْنِ، أَتَتَا رَسُولَ اللَّهِ صلى الله عليه وسلم وَفِي أَيْدِيهِمَا سُوَارَانِ مِنْ ذَهَبٍ فَقَالَ لَهُمَا ‏"‏ أَتُؤَدِّيَانِ زَكَاتَهُ ‏"‏ ‏.‏ قَالَتَا لاَ ‏.‏ قَالَ فَقَالَ لَهُمَا رَسُولُ اللَّهِ صلى الله عليه وسلم ‏"‏ أَتُحِبَّانِ أَنْ يُسَوِّرَكُمَا اللَّهُ بِسُوَارَيْنِ مِنْ نَارٍ ‏"‏ ‏.‏ قَالَتَا لاَ ‏.‏ قَالَ ‏"‏ فَأَدِّيَا زَكَاتَهُ ‏"‏ ‏.‏ قَالَ أَبُو عِيسَى وَهَذَا حَدِيثٌ قَدْ رَوَاهُ الْمُثَنَّى بْنُ الصَّبَّاحِ عَنْ عَمْرِو بْنِ شُعَيْبٍ نَحْوَ هَذَا ‏.‏ وَالْمُثَنَّى بْنُ الصَّبَّاحِ وَابْنُ لَهِيعَةَ يُضَعَّفَانِ فِي الْحَدِيثِ وَلاَ يَصِحُّ فِي هَذَا الْبَابِ عَنِ النَّبِيِّ صلى الله عليه وسلم شَيْءٌ ‏

ആശയ സംഗ്രഹം : ഇമാം തിർമുദി റഹിമഹുല്ലാഹ് റിപ്പോർട്ട് ചെയ്യുന്നു :
( റിപ്പോർട്ടർമാർ : ഖുതൈബ - ഇബ്നു ഇബ്നു ലഹീഅ -അംറ് ബ്നു ശുഐബ് -അദ്ദേഹേത്തിന്റെ പിതാവ്-അദ്ധേഹത്തിന്റെ പിതാവ്)
ഒരിക്കൽ രണ്ടു സ്ത്രീകൾ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ അരികിൽ വന്നു .സ്വർണ്ണത്തിന്റെ രണ്ടു വളകൾ ഉണ്ടായിരുന്നു.നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം അവരോടു ചോദിച്ചു : നിങ്ങൾ രണ്ടു പേരും ഇതിന്റെ സകാത്ത് കൊടുത്തു വീട്ടിയിട്ടുണ്ടോ? ഇല്ല എന്ന് ആ സ്ത്രീകൾ മറുപടി നൽകി.അപ്പോൾ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ പറഞ്ഞു : അന്ത്യ നാളിൽ ഈ രണ്ടു ആഭരണങ്ങൾ കൊണ്ട് തീ കൊണ്ടുള്ള രണ്ടു ആഭരണങ്ങൾ നിങ്ങൾ അണിയിക്കുന്നതു നിങ്ങൾ ഇഷ്ട്ടപ്പെടുന്നുണ്ടോ ?
ഇല്ല എന്ന് ആ സ്ത്രീകൾ മറുപടി നൽകി.
അപ്പോൾ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം അവരോടു കൽപ്പിച്ചു : എങ്കിൽ രണ്ടു പേരും ഇതിന്റെ സകാത്ത് കൊടുത്തു വീട്ടുക.

(ശറഹുൽ മുഹദ്ദബിൽ ഇമാം നവവി റഹിമഹുല്ലാഹ് തുടരുന്നു)
ഈ ഹദീസ് രേഖപ്പെടുത്തിയ ശേഷം ഇമാം തിർമുദി പറയുന്നു
ഈ ഹദീസ് ഇതേ പോലെ തന്നെ മുസന്നബ്നു സബാഹും അംറ് ബ്നു ശുഐബിൽ നിന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.മുസന്നബ്നു സബാഹും ഇബ്നു ലഹീഅയും ദുർബലർ ആണ്.ഈ വിഷയത്തിൽ( ആഭരണത്തിനു സകാത്ത് എന്ന വിഷയത്തിൽ ) നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയിൽ നിന്ന് ഒന്നും സ്വഹീഹായി വന്നിട്ടില്ല
(എന്നാൽ ഇമാം നവവി തുടർന്ന് പറയുന്നത് ശ്രദ്ധിക്കുക)
മുസന്നബ്നു സബാഹും ഇബ്നു ലഹീഅയും മാത്രമേ ഈ ഹദീസ് അംറ് ബ്നു ശുഐബിൽ നിന്ന് റിപ്പോർട്ട് ചെയ്തിട്ടുള്ളൂ എന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് ഇമാം തിർമുദി ഈ ഹദീസ് ദുർബലമാണ് എന്ന് സൂചിപ്പിച്ചതു.എന്നാൽ അവർ മാത്രമല്ല ഈ ഹദീസ് അംറ് ബ്നു ശുഐബിൽ നിന്ന്റിപ്പോർട്ട് ചെയ്തിട്ടുള്ളതു.ഹുസൈനുൽ മുഅല്ലിം ഈ ഹദീസ് അംറ് ബ്നു ശുഐബിൽ നിന്ന്റിപ്പോർട്ട് ചെയ്തതതായി അബൂ ദാവൂദ് റഹിമഹുല്ലാഹിയും മറ്റും രേഖപ്പെടുത്തിയിട്ടുണ്ട്. ഹുസൈനുൽ മുഅല്ലിം അവലംബാർഹനാണ് എന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസമേ ഇല്ല. ഇമാം ബുഖാരിയും മുസ്‌ലിമും ഉൾപ്പെടെ അദ്ധേഹത്തിന്റെ ഹദീസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അല്ലാഹു ഏറ്റവും അറിയുന്നവൻ
MODULE 03
ഇമാം നവവി റഹിമഹുല്ലാഹിയുടെ ശറഹുൽ മുഹദ്ദബിൽ നിന്ന്മുഹദ്ദബ് തുടരുന്നു :
وَعَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا قَالَتْ : { دَخَلَ عَلَيَّ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَرَأَى فِي يَدَيَّ فَتَخَاتٍ مِنْ وَرِقٍ فَقَالَ : مَا هَذَا يَا عَائِشَةُ ؟ فَقُلْت : صُغْتهنَّ أَتَزَيَّنُ لَك يَا رَسُولَ اللَّهِ ، قَالَ : أَتُؤَدِّينَ زَكَاتَهُنَّ ؟ قُلْت : لَا أَوْ مَا شَاءَ اللَّهُ ، قَالَ : هُوَ حَسْبُك مِنْ النَّارِ } وَعَنْ أُمِّ سَلَمَةَ قَالَتْ : { كُنْت أَلْبَس أَوْضَاحًا مِنْ ذَهَبٍ فَقُلْت : يَا رَسُولَ اللَّهِ أَكَنْزٌ هُوَ ؟ فَقَالَ : مَا بَلَغَ أَنْ يُؤَدَّى زَكَاتُهُ فَزُكِّيَ فَلَيْسَ بِكَنْزٍ } رَوَاهُ أَبُو دَاوُد بِإِسْنَادٍ حَسَنٍ ، وَقَدْ سَبَقَ ذِكْرُهُ فِي هَذَا الْبَابِ عَنْ نَافِعٍ ، وَهَذَا إسْنَادٌ صَحِيحٌ وَرَوَى مَالِكٌ فِي الْمُوَطَّأِ أَيْضًا عَنْ عَبْدِ الرَّحْمَنِ بْنِ الْقَاسِمِ عَنْ أَبِيهِ عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا : " أَنَّهَا كَانَتْ تُحَلِّي بَنَاتَ أَخِيهَا يَتَامَى فِي حِجْرِهَا لَهُنَّ الْحُلِيُّ فَلَا تُخْرِجُ مِنْهُ الزَّكَاةَ " وَهَذَا إسْنَادٌ صَحِيحٌ
وَرَوَى الدَّارَقُطْنِيّ بِإِسْنَادِهِ عَنْ أَسْمَاءَ بِنْتِ أَبِي بَكْرٍ رَضِيَ اللَّهُ عَنْهَا : " أَنَّهَا كَانَتْ تُحَلِّي بَنَاتَهَا الذَّهَبَ وَلَا تُزَكِّيه نَحْوًا مِنْ خَمْسِينَ أَلْفًا " . وَرَوَى الشَّافِعِيُّ رَضِيَ اللَّهُ عَنْهُ هَذِهِ الْأَحَادِيثَ وَالْآثَارَ فِي الْأُمِّ ، وَرَوَاهَا عَنْهُ الْبَيْهَقِيُّ فِي مَعْرِفَةِ السُّنَنِ وَالْآثَارِ . ثُمَّ رَوَى الْبَيْهَقِيُّ بِإِسْنَادِهِ الصَّحِيحِ عَنْ الشَّافِعِيِّ قَالَ : أَخْبَرَنَا سُفْيَانُ عَنْ عَمْرِو بْنِ دِينَارٍ قَالَ : " سَمِعْت رَجُلًا يَسْأَلُ جَابِرَ بْنَ عَبْدِ اللَّهِ عَنْ الْحُلِيِّ أَفِيه زَكَاةٌ ؟ فَقَالَ جَابِرٌ : لَا فَقَالَ : وَإِنْ كَانَ يَبْلُغُ أَلْفَ دِينَارٍ ؟ فَقَالَ جَابِرٌ : كَثِيرٌ " قَالَالشَّافِعِيُّ وَيُرْوَى عَنْ ابْنِ عَبَّاسٍ وَأَنَسِ بْنِ مَالِكٍ وَلَا أَدْرِي أَثَبَتَ عَنْهُمَا مَعْنَى قَوْلِ هَؤُلَاءِ : لَيْسَ فِي الْحُلِيِّ زَكَاةٌ . قَالَالشَّافِعِيُّ : وَيُرْوَى عَنْ عُمَرَ بْنِ الْخَطَّابِ رَضِيَ اللَّهُ عَنْهُ وَعَبْدِ اللَّهِ بْنِ عَمْرِو
بْنِ الْعَاصِ أَنَّ فِي الْحُلِيِّ زَكَاةً
قَالَ الْبَيْهَقِيُّ : قَدْ رَوَيْنَاهُ عَنْهُمَا وَعَنْ ابْنِ مَسْعُودٍ . قَالَ : وَحَكَاهُ ابْنُ الْمُنْذِرِ عَنْهُمْ . وَعَنْ ابْنِ عَبَّاسٍ
സ്ത്രീകൾ അണിയുന്ന സ്വർണ്ണാഭരണങ്ങൾക്കും സകാത്ത് വീട്ടണമെന്നു സൂചിപ്പിക്കുന്ന ആഇശ റദിയല്ലാഹു അന്ഹായുടെ ഹദീസ് ആണ് തുടർന്ന് ഇമാം നവവി റഹിമഹുല്ലാഹ് പരാമർശിക്കുന്നത്(മൊഡ്യൂൾ ഒന്നിൽ ഹദീസ് രണ്ടു കാണുക).തുടർന്ന് ഹസൻ ആയ പരമ്പരയോടെ സുനനു അബീ ദാവൂദിൽ വന്ന ഒരു ഹദീസ് ചേർത്തിട്ടുണ്ട്; അതിപ്രകാരമാണ്: ‘ഉമ്മു സലമഃ റദിയല്ലാഹു അന്ഹാ റിപ്പോർട്ട് ചെയ്യുന്നു : ഞാൻ സ്വർണ്ണം കൊണ്ടുള്ള ആഭരണങ്ങൾ അണിയാറുണ്ടായിരുന്നു.അപ്പോൾ ഞാൻ റസൂലിനോട് ചോദിച്ചു :അല്ലാഹുവിന്റെ റസൂലേ ... ഈ ആഭരണങ്ങൾ കന്സു ( ശിക്ഷാർഹമായ നിക്ഷേപം ) ആകുമോ ?
നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു : സകാത്ത് കൊടുക്കേണ്ട അളവ്( നിസാബ് ) എത്തിയ സമ്പത്തിനു സകാത്ത് നൽകിയാൽ അത് കന്സു അല്ല.
ആഇശാ റദിയല്ലാഹു അന്ഹാ അവരുടെ വീട്ടിൽ താമസിച്ചിരുന്ന യതീമുകളായ അവരുടെ സഹോദര പുത്രിമാർക്കു ആഭരണം അണിയിച്ചിരുന്നുവെന്നും അതിനു സകാത്ത് നല്കിയിരുന്നില്ലെന്നും മുവത്വയിൽ രേഖപ്പെടുത്തിയിരിക്കുന്നു.ഇതിന്റെ പരമ്പര സ്വഹീഹാണ്.
അബൂബക്കർ റദിയല്ലാഹു അന്ഹുവിന്റെ പുത്രി അസ്മാഉ റദിയല്ലാഹു അന്ഹാ അവരുടെ പെണ്മക്കളെ ആഭരണം അണിയിച്ചിരുന്നെന്നും അതിനു സകാത്ത് നല്കിയിരുന്നില്ലെന്നും ഇമാം ദാറു ഖുത്നി റിപ്പോർട്ട് ചെയ്തിട്ടുണ്ട്
ഇമാം ബൈഹഖി റഹിമഹുല്ലാഹ് മഅരിഫത്തുസ്സുനനി വൽ ആസാർ എന്ന കിതാബിൽ ഇമാം ശാഫിഈ റഹിമഹുല്ലാഹിയിൽ നിന്ന് സ്വഹീഹായ പരമ്പരയോടെ റിപ്പോർട്ട് ചെയ്യുന്നു:അംറ് ബ്നു ദീനാർ പ്രസ്താവിക്കുന്നു : ഒരിക്കൽ ഒരാൾ ജാബിർ ബ്നു അബ്ദില്ലാഹ് റദിയല്ലാഹു അന്ഹുവിനോട് ഇപ്രകാരം ചോദിക്കുന്നത് ഞാൻ കേട്ടു : 'ആഭരണത്തിൽ സകാത്തുണ്ടോ?" ജാബിർ റദിയല്ലാഹു അന്ഹു പറഞ്ഞു : ഇല്ല. ചോദ്യ കർത്താവ് വീണ്ടും ചോദിച്ചു : ആയിരം ദീനാർ (മൂല്യമുള്ള) ആഭരണം ആണെങ്കിലോ ? അദ്ദേഹം മറുപടി പറഞ്ഞു : ധാരാള(വും).
ഇമാം ശാഫിഈ റഹിമഹുല്ലാഹ് പ്രസ്താവിക്കുന്നു : ആഭരണത്തിനു സകാത്തില്ല എന്ന അഭിപ്രായത്തിന്റെ ആശയം എന്താണെന്നു അനസ് ബ്നു മാലിക് ,ഇബ്നു അബ്ബാസ്( റദിയല്ലാഹു അൻഹുമാ ) എന്നിവരിൽ നിന്ന് സ്ഥിരപ്പെട്ടിട്ടുണ്ടോ എന്ന് എനിക്കറിയില്ല.ഉമർ ബ്നുൽ ഖത്താബ് , അബ്ദുല്ലാഹി ബ്നു അംറ് ബ്നുൽ ആസ് ( റദിയല്ലാഹു അൻഹുമാ ) എന്നിവരിൽ നിന്ന് ആഭരണത്തിനു സകാത്ത് ഉണ്ട് എന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്നും ഇമാം ശാഫിഈ റഹിമഹുല്ലാഹ് പ്രസ്താവിക്കുന്നു.
ഇമാം ബൈഹഖി റഹിമഹുല്ലാഹ് പ്രസ്താവിക്കുന്നു : ആഭരണത്തിനു സകാത്തുണ്ട് എന്ന് ഇവർ രണ്ടു പേരിൽ നിന്നും കൂടാതെ ഇബ്നു മസ്ഊദ് റദിയല്ലാഹു അന്ഹുവിൽ നിന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഇവർ മൂന്നു പേരിൽ നിന്നും കൂടാതെ ഇബ്നു അബ്ബാസ് റദിയല്ലാഹു അന്ഹുവിൽ നിന്നും ആഭരണത്തിനു സകാത്ത് ഉണ്ട് എന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
MODULE 04

قَالَ الشَّافِعِيُّ : وَهَذَا مِمَّا أَسْتَخِيرُ اللَّهَ تَعَالَى فِيهِ . قَالَ الشَّافِعِيُّ فِي الْقَدِيمِ : وَقَالَ بَعْضُ النَّاسِ : فِي الْحُلِيِّ زَكَاةٌ وَرَوَى فِيهِ شَيْئًا ضَعِيفًا . قَالَالْبَيْهَقِيُّ : وَكَأَنَّهُ أَرَادَ حَدِيثَ عَمْرِو بْنِ شُعَيْبٍ عَنْ أَبِيهِ عَنْ جَدِّهِ السَّابِقَ ثُمَّ رَوَاهُ الْبَيْهَقِيُّ مِنْ رِوَايَةِ حُسَيْنِ الْمُعَلِّمِ عَنْ عَمْرِو بْنِ شُعَيْبٍ كَمَا سَبَقَ ، وَرَوَاهُ أَيْضًا مِنْ رِوَايَةِ الْحَجَّاجِ بْنِ أَرْطَاةَ بِبَعْضِهِ قَالَ الْبَيْهَقِيُّ : حُسَيْنُ أَوْثَقُ مِنْ الْحَجَّاجِ غَيْرَ أَنَّالشَّافِعِيَّ كَانَ كَالْمُتَوَقِّفِ فِي رِوَايَاتِ عَمْرِو بْنِ شُعَيْبٍ عَنْ أَبِيهِ عَنْ جَدِّهِ إذَا لَمْ يَنْضَمَّ إلَيْهَا مَا يُؤَكِّدُهَا لِأَنَّهُ قِيلَ : إنَّ رِوَايَاتِهِ عَنْ أَبِيهِ عَنْ جَدِّهِ أَنَّهَا صَحِيفَةٌ كَتَبَهَا عَبْدُ اللَّهِ بْنُ عَمْرٍو . قَالَ الْبَيْهَقِيُّ : وَقَدْ ذَكَرْنَا فِي كِتَابِ الْحَجِّ وَغَيْرِهِ مَا يَدُلُّ عَلَى صِحَّةِ سَمَاعِ عَمْرِو مِنْ أَبِيهِ ، وَسَمَاعِ أَبِيهِ مِنْ جَدِّهِ عَبْدِ اللَّهِ بْنِ عَمْرٍو ، قَالَ : وَقَدْ انْضَمَّ إلَى حَدِيثِهِ هَذَا حَدِيثُ أُمِّ سَلَمَةَ وَحَدِيثُ عَائِشَةَ فِي الْفَتَخَاتِ
ഇമാം ശാഫിഈ റഹിമഹുല്ലാഹ് പ്രസ്താവിക്കുന്നു : 'ഈ വിഷയം (ആഭരണത്തിനു സകാത്തുണ്ടോ എന്ന വിഷയം) ഞാൻ അല്ലാഹുവിനോട് ഖൈറിനെ തേടുന്ന വിഷയമാണ്. ഇമാം ശാഫിഈ റഹിമഹുല്ലാഹ് അദ്ധേഹത്തിന്റെ ഖദീമായ അഭിപ്രായമായി പ്രസ്താവിക്കുന്നു : ആഭരണത്തിൽ സകാത്ത് ഉണ്ട് എന്ന് ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്.അതിനു തെളിവായി ദുർബലമായ റിപ്പോർട്ടും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്'.ഇമാം ബൈഹഖി റഹിമഹുല്ലാഹ് പ്രസ്താവിക്കുന്നു : അംറ് ബ്നു ശുഐബ് എന്നവർ അദ്ധേഹത്തിന്റെ പിതാമഹൻ പറഞ്ഞതായി അംറ് ബ്നു ശുഐബിന്റെ പിതാവിൽ നിന്ന് റിപ്പോർട്ട്
ചെയ്ത ഹദീസ്(മൊഡ്യൂൾ ഒന്നിലെ ഹദീസ് മൂന്നു)ആണ് ഇമാം ശാഫിഈ റഹിമഹുല്ലാഹ് ഉദ്ദേശിച്ചത് എന്ന് തോന്നുന്നു.തുടർന്ന് ഇമാം ബൈഹഖി റഹിമഹുല്ലാഹ് ഹുസൈനുൽ മുഅല്ലിമും ഹജ്‌ജാജു ബ്നു അര്ഥാതും അംറ് ബ്നു ശുഐബ് അവര്കളിൽ നിന്ന് റിപ്പോർട്ട് ചെയ്ത ഹദീസുകൾ ഉദ്ധരിച്ച ശേഷം തുടരുന്നു : ഹജ്‌ജാജിനെക്കാൾ അവലംബർഹനാണ്‌ ഹുസൈനുൽ മുഅല്ലിം.എന്നാൽ അംറ് ബ്നു ശുഐബ് എന്നവർ അദ്ധേഹത്തിന്റെ പിതാവിൽ നിന്നും അദ്ദേഹം അദ്ധേഹത്തിന്റെ പിതാവിൽ നിന്നും(അംറ് ബ്നു ശുഐബിന്റെ പിതാമഹൻ) റിപ്പോർട്ട് ചെയ്യുന്ന ഹദീസുകളുടെ കാര്യത്തിൽ അതിനെ ശക്തിപ്പെടുത്തുന്ന മറ്റു റിപ്പോർട്ടുകൾ ഇല്ലാത്ത പക്ഷം , ഇമാം ശാഫിഈ റഹിമഹുല്ലാഹ് അംറ് ബ്നു ശുഐബിന്റെ അത്തരം റിപ്പോർട്ടുകൾ സ്വീകരിക്കണമോ എന്ന വിഷയത്തിൽ ഒരു തവഖുഫിന്റെ നിലപാട്(സ്വീകാര്യമെന്നോ അല്ലെന്നോ ഖണ്ഡിതമായി പറയാതെ) സ്വീകരിച്ചത് പോലെയാണ് .ഇതിനു കാരണം അംറ് ബ്നു ശുഐബ് റിപ്പോർട്ട് ചെയ്ത ഹദീസുകൾ അദ്ധേഹത്തിന്റെ വലിയുപ്പയായ അബ്ദുല്ലാഹി ബ്നു അംറ് എഴുതിയ ഏടുകൾ ആണ് എന്ന ഒരു അഭിപ്രായം പറയപ്പെട്ടിട്ടുള്ളതിനാലാണ്(അതായത് നേരിട്ട് കേൾക്കാതെ ഏടുകൾ നോക്കി റിപ്പോർട്ട് ചെയ്തു എന്ന്).എന്നാൽ അംറ് ബ്നു ശുഐബ് എന്നവർ അദ്ധേഹത്തിന്റെ പിതാവിൽ നിന്നും അദ്ദേഹം അദ്ധേഹത്തിന്റെ പിതാവിൽ നിന്നും(അംറ് ബ്നു ശുഐബിന്റെ പിതാമഹൻ) നേരിട്ട് കേട്ടിട്ടുണ്ട് എന്ന് നാം (ബൈഹഖി) കിതാബുൽ ഹജ്ജിലും മറ്റും തെളിവ് സഹിതം പരാമർശിച്ചിട്ടുണ്ട്( അപ്പോൾ ആഭരണത്തിനു സകാത്ത് ഉണ്ട് എന്ന അംറ് ബ്നു ശുഐബിന്റെ ഹദീസ് സഹീഹാണ് എന്നർത്ഥം). (ഇമാം ബൈഹഖി തുടരുന്നു): കൂടാതെ ആഭരണത്തിനു സകാത്ത് ഉണ്ട് എന്ന് സൂചിപ്പിക്കുന്ന ആഇശ റദിയല്ലാഹു അന്ഹായുടെയും ഉമ്മു സലമഃ റദിയല്ലാഹു അന്ഹായുടെയും ഹദീസുകൾ ഇതോടു ചേർത്ത് വായിക്കേണ്ടതാണ്.
قَالَ الْبَيْهَقِيُّ : مَنْ قَالَ : لَا زَكَاةَ فِي الْحُلِيِّ زَعَمَ أَنَّ الْأَحَادِيثَ وَالْآثَارَ الْوَارِدَةَ فِي وُجُوبِ زَكَاتِهِ كَانَتْ حِين كَانَ التَّحَلِّي بِالذَّهَبِ حَرَامًا عَلَى النِّسَاءِ ، فَلَمَّا أُبِيحَ لَهُنَّ سَقَطَتْ زَكَاتُهُ قَالَ الْبَيْهَقِيُّ : وَكَيْفَ يَصِحُّ هَذَا الْقَوْلُ مَعَ حَدِيثِ عَائِشَةَ إنْ كَانَ ذِكْرُ الْوَرِقِ فِيهِ مَحْفُوظًا ؟ غَيْرَ أَنَّ رِوَايَةَ الْقَاسِمِ وَابْنِ أَبِي مُلَيْكَةَ عَنْ عَائِشَةَ فِي تَرْكِهَا إخْرَاجَ زَكَاةِ الْحُلِيِّ مَعَ مَا ثَبَتَ مِنْ مَذْهَبِهَا مِنْ إخْرَاجِ زَكَاةِ أَمْوَالِ الْيَتَامَى يُوقِعُ رِيبَةً فِي هَذِهِ الرِّوَايَةِ الْمَرْفُوعَةِ ; فَهِيَ لَا تُخَالِفُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِيمَا رَوَتْهُ عَنْهُ إلَّا فِيمَا عَلِمَتْهُ مَنْسُوخًا . قَالَ الْبَيْهَقِيُّ : وَمِنْ الْعُلَمَاءِ مَنْ قَالَ : زَكَاةُ الْحُلِيِّ عَارِيَّتُهُ ، رُوِيَ هَذَا عَنْ ابْنِ عُمَرَ وَسَعِيدِ بْنِ
الْمُسَيِّبِ
ആശയ സംഗ്രഹം : ഇമാം ബൈഹഖി റഹിമഹുല്ലാഹ് തുടരുന്നു : സ്ത്രീകൾ അണിയുന്ന ആഭരണങ്ങൾക്കു സകാത്ത് ഇല്ല എന്ന് വാദിക്കുന്നവർ അഭിപ്രായപ്പെടുന്നത് സ്ത്രീകൾ അണിയുന്ന ആഭരണങ്ങൾക്കു സകാത്ത്ഉണ്ടെന്നു പരാമർശിക്കുന്ന ഹദീസുകളും അസറുകളും സ്ത്രീകൾക്ക് സ്വർണ്ണാഭരണം നിഷിദ്ധമായ കാലത്തു ആയിരുന്നെന്നും എന്നാൽ അവർക്കു അത് അനുവദനീയമാക്കിയപ്പോൾ സ്ത്രീകൾ അണിയുന്ന ആഭരണത്തിനു സകാത്ത് നൽകേണ്ടതില്ല എന്ന് വ്യവസ്ഥ വന്നു എന്നുമാണ്.എന്നാൽ ഈ അഭിപ്രായം ശരിയല്ലെന്ന് തുടർന്ന് ഇമാം ബൈഹഖി റഹിമഹുല്ലാഹ് സമർത്ഥിക്കുന്നുണ്ട്
MODULE 05
ശറഹുൽ മുഹദ്ദബ് തുടരുന്നു :
قَالَ الْبَيْهَقِيُّ : وَاَلَّذِي يَرْوِيه فُقَهَاؤُنَا عَنْ جَابِرٍ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : { لَيْسَ فِي الْحُلِيِّ زَكَاةٌ } لَا أَصْلَ لَهُ إنَّمَا رُوِيَ عَنْ جَابِرٍ مِنْ قَوْلِهِ غَيْرَ مَرْفُوعٍ ; وَاَلَّذِي يُرْوَى عَنْ عَافِيَةَ بْنِ أَيُّوبَ عَنْ اللَّيْثِ عَنْ أَبِي الزُّبَيْرِ عَنْ جَابِرٍ مَرْفُوعًا لَا أَصْلَ لَهُ وَعَافِيَةُ بْنُ أَيُّوبَ مَجْهُولٌ ، فَمَنْ احْتَجَّ بِهِ مَرْفُوعًا كَانَ مُغَرَّرًا بِدِينِهِ دَاخِلًا فِيمَا نَعِيبُ بِهِ الْمُخَالِفِينَ مِنْ الِاحْتِجَاجِ بِرِوَايَةِ الْكَذَّابِينَ وَاَللَّهُ يَعْصِمُنَا مِنْ أَمْثَالِهِ . هَذَا آخِرُ كَلَامِ الْبَيْهَقِيّ ، فَهَذَا مُخْتَصَرُ مَا يَتَعَلَّقُ بِأَحَادِيثِ الْبَابِ ، وَحَصَلَ فِي ضِمْنِهِ بَيَانُ الْحَدِيثَيْنِ اللَّذَيْنِ ذَكَرَهُمَا الْمُصَنِّفُ ، وَهُمَا حَدِيثُ عَمْرِو بْنِ شُعَيْبٍ وَحَدِيثُ جَابِرٍ ، وَاَللَّهُ تَعَالَى أَعْلَمُ
ആശയ സംഗ്രഹം :ഇമാം ബൈഹഖി റഹിമഹുല്ലാഹ് തുടർന്ന് പറയുന്നു : നമ്മുടെ ഫിഖ്ഹ് പണ്ഡിതന്മാർ ' ആഭരണത്തിനു സകാത്തില്ല' എന്ന് നബിവചനമായി ജാബി റദിയല്ലാഹു അന്ഹുവിൽ നിന്നുള്ള റിപ്പോർട്ട് ഉദ്ധരിക്കുന്നതിനു ഒരു അടിസ്ഥാനവുമില്ല.അത് ജാബിർ റദിയല്ലാഹു അന്ഹുവിന്റെ വചനമാണ് ; അല്ലാതെ നബി വചനമല്ല(മർഫൂഉ അല്ല ).പിന്നെ ആഫിയത് ബ്നു അയ്യൂബ് ലൈസിൽ നിന്നും ലൈസ് അബുസുബൈറിൽ നിന്നും അബുസുബൈർ ജാബിർ റദിയല്ലാഹു അന്ഹുവിൽ നിന്ന് നബിവചനമായി ഉദ്ധരിക്കുന്ന 'ആഭരണത്തിനു സകാത്തില്ല' എന്ന റിപ്പോർട്ടിനും യാതൊരു അടിസ്ഥാനവുമില്ല. കാരണം ഇതിന്റെ പരമ്പരയിലെ ആഫിയത് ബ്നു അയ്യൂബ് മജ്‌ഹൂൽ (അദ്ധേഹത്തിന്റെ അവസ്ഥ അജ്ഞാതം)ആണ്. അപ്പോൾ ഇത് നബിവചനമാണെന്നു തെളിവ് പിടിച്ചു ആഭരണത്തിനു സകാത്തില്ല എന്ന് പറയുന്നവൻ പെരുങ്കള്ളന്മാരുടെ റിപ്പോർട്ടുകൾ വച്ച് തെളിവ് ദീനിൽ വഞ്ചന കാണിക്കുന്നവരുടെ ഗണത്തിൽ പെടുമോ എന്ന് നാം ആശങ്കപ്പെടേണ്ടതുണ്ട്.അല്ലാഹു അത്തരക്കാരിൽ നിന്ന് നമ്മെ കാത്തു രക്ഷിക്കട്ടേ....(ഇമാം നവവി പ്രസ്താവിക്കുന്നു ) ഇതാണ് ഇമാം ബൈഹഖി പറഞ്ഞത്.ഇതാണ് ഈ വിഷയവുമായി (ആഭരണത്തിനു സകാത് ഉണ്ടോ ഇല്ലേ എന്ന വിഷയം)ബന്ധപ്പെട്ട ഹദീസുകളുടെ വിവരണം.അൽ മുഹദ്ദബിന്റെ കർത്താവ് (ഇമാം ശീറാസി ) തുടക്കത്തിൽ പരാമർശിച്ച രണ്ടു ഹദീസുകളുടെ അവസ്ഥയും -അംറ് ബ്നു ശുഐബിന്റെ ആഭരണത്തിനു സകാത്ത് ഉണ്ട് എന്ന് സൂചിപ്പിക്കുന്ന സ്വഹീഹായ ഹദീസും ജാബിർ റദിയല്ലാഹു അന്ഹുവിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട ആഭരണത്തിനു ഇല്ല എന്ന എന്ന് സൂചിപ്പിക്കുന്ന അടിസ്ഥാനമില്ലാത്ത ഹദീസും-ഈ വിവരണത്തിൽ നിന്ന് മനസ്സിലാക്കാമല്ലോ.അല്ലാഹു ഏറ്റവും അറിയുന്നവൻ
Abbas Parambadan
8848787706 ASSALAMU A’LYKUM
MY WHATS APP 8848787706
السلام عليكم ورحمة الله وبركاته